11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

Post Reply
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

11. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും

Post posted by VED »

Image
Image



Image

Image
Image
Last edited by VED on Mon Feb 19, 2024 1:03 pm, edited 4 times in total.
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

Contents

Post posted by VED »

c #
കമ്പ്യൂട്ടർ ബ്രൗസറിൽ ഈ പേജിലെ ഏതെങ്കിലും ലിങ്കിൽ ക്ളിക്ക് ചെയ്തുകൊണ്ട് മറ്റൊരു സ്ഥാനത്തേക്ക് നീങ്ങിയാൽ, തിരിച്ച് പഴയ സ്ഥാത്തേക്ക് വരാനായി ചെയ്യേണ്ടത്, കീ-ബോഡിലെ Alt കീ അമർത്തിപ്പിടിച്ചുകൊണ്ട് back-arrow അമർത്തുക എന്നതാണ്.

മൊബൈൽ ഉപകരണങ്ങളിൽ, സ്ക്രീനിൽ താഴെ കാണുന്ന back-arrow സ്പർശിച്ചാൽ, നേരത്തെ ഉള്ള സ്ഥാനത്തേക്ക് നീങ്ങാം.

1. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ

2. തമിഴും മലയാളവും

3. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള തരംതിരിക്കലിലെ പോരായ്മകൾ

4. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ

5. ഭാരത പൗരണികത്വത്തിന്‍റേയും ഹൈന്ദവപാരമ്പര്യത്തിന്‍റേയും ആഴവുംപരപ്പും

6. മൗലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്

7. എല്ലാവരും ആർഷഭാരത സംസ്ക്കാരത്തിലേക്ക് കയറിക്കൂടിയതിനെക്കുറിച്ച്

8. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും ഉള്ള ഭാഷാ പാരമ്പര്യം

9. സമൂഹത്തിന്‍റെ മകുളിൽ തൂങ്ങിനിന്നും അള്ളിപിടിച്ചും നിന്നിരുന്നവർ

10. വീക്ഷണത്തിലും കാഴ്ചപ്പാടിലും വ്യത്യാസങ്ങൾ സാവധാനത്തിൽ വരുന്നത്

11. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ അലങ്കാരമാതൃകാ ഡിസൈനുകൾ സൃഷ്ടിക്കുന്നു

12. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ' സമത്വത്തിന്‍റെ കരിനിഴൽ

13. ഉണക്കമലയുടെ മുകളിലെ കിണറുപോലുള്ള സാമൂഹികാവസ്ഥയും

14. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്

15. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ് ഭാഷാ വിവാഹങ്ങളും

16. അഭിമാനഹത്യയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്ന ഫ്യൂഡൽ ഭാഷാ യന്ത്രസംവിധാനം

17. വ്യക്തിത്വത്തിൽ വൻവലിവ് വരുത്തുന്ന ബന്ധങ്ങളും വാക്ക്കോഡുകളും

18. Software എന്ന അദൃശ്യവേദിയെക്കുറിച്ച്

19. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്

20. ഭൗതികലോക നിയമങ്ങൾക്ക് അതീതമായ രൂപകൽപ്പനാ സാധ്യതകൾ

21. അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിലൂടെയുള്ള ചികിസ്താ പ്രസ്ഥാനത്തെക്കുറിച്ച്

22. അതീന്ത്ര്യസോഫ്ട്വേറിൽ ഫ്യൂഡൽഭാഷാ വാക്ക്കോഡുകൾ മൂല്യങ്ങളിൽ ആന്തോളനം നടത്തുന്നു

23. അതീന്ദ്രിയ സോഫ്ട്വേറിനോട് താരത്മ്യംചെയ്യാൻമാത്രം ഔന്നിത്യമുള്ള യാതൊന്നും ലഭ്യമായിട്ടില്ല

24. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച്

25. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും വരുത്താൻ കെൽപ്പുള്ളവ

26. ഭൗതിക സംഭവങ്ങൾക്ക് പിന്നണിയിലുള്ള വിവരങ്ങളും വിശദ്ധീകരണങ്ങളും

27. മൃഗീയതയിലേക്കുള്ള മാറ്റം code viewവിൽ

28. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ ആളെപിടിച്ചിട്ടിട്ടുണ്ട് എന്ന്

29. നമ്പൂതിരിമാരെക്കുറിച്ച്

30. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും മോചനം ലഭിക്കണമെങ്കിൽ

31. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും നമ്പൂതിരിമാരെ രക്ഷിച്ചതും ഇങ്ഗ്ളിഷ് കമ്പനിതന്നെ

32. സാമൂഹിക ഉച്ചനീചത്വങ്ങളിൽനിന്നും അശ്ലീലം വികിരണം ചെയ്യപ്പെടുമ്പോൾ

33. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം വരുത്തിയത്

34. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന് മനസ്സിലാക്കാതെ പോയി തൊട്ടേക്കരുത്

35. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും പിടിച്ചുകുലുക്കുന്ന രതിസംഭവം

36. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ വീഴുന്നതുപോലുള്ളതുമായ അനുഭവം

37. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത് ഇങ്ഗ്ളിഷ് ഭരണം തന്നെ

38. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹമായിരുന്നിരിക്കാവുന്ന ജീവിതം

39. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക് മാറ്റുകൂട്ടിനിൽക്കുന്ന വനിതകളുടെ ആട്ടം

40. സ്വന്തം പണിക്കാരി ഒരു ഭീഷണിയായിത്തന്നെ ജീവിതത്തിൽ നിലനിൽക്കുന്ന അവസ്ഥ

41. ഫ്യൂഡൽഭാഷാ കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം മുകളിലുള്ളവരുടെ ഭാവത്തെ ബാധിക്കും

42. മറ്റേതോ അദൃശ്യ വേദിയിൽ അനുസരണനത്തിന്‍റേയും ഒരുമയോടുള്ള നീക്കത്തിന്‍റേയും ശക്തി നിറയുന്നതിനെക്കുറിച്ച്

43. സ്വസ്തി ചിഹ്നം, ഇരട്ട ആര്യന്മാർ, വീണ്ടും ജനിക്കൽ, ചെറുപ്രയാത്തിലെ ബ്രഹ്മചര്യം എന്നിങ്ങനെ പലതും

44. പഴമയിലേക്കുള്ള അവകാശവാദങ്ങൾ

45. പഴമയിലെ അവ്യക്തമായ വിവരങ്ങൾ ആചാരങ്ങളായി നിലനിർത്തുന്നതിന് പിന്നിൽ

46. വേദോപദേശങ്ങൾ സാർവ്വത്രികമായി ഉപയോഗിക്കപ്പെടുന്നതിലെ പരിമിതികൾ

47. ഒരു പ്രത്യേക സമൂഹത്തിന്‍റെ അംഗങ്ങൾക്ക് മാത്രമായുള്ള മറ്റൊരു ഉപദേശം

48. ഫ്യൂഡൽ ഭാഷകളിൽ സർവ്വവ്യാപിയായ 'ബഹുമാനം' വേദവാക്യങ്ങളിൽ

49. ധർമ്മാധർമ്മങ്ങൾ, പാപങ്ങൾ, അപരാധങ്ങൾ എന്നിവയെക്കുറിച്ച്

50. ശിപായി റാങ്കുകാരൻ ഓഫിസറായി ചമഞ്ഞാൽ


Image
Last edited by VED on Fri Oct 13, 2023 8:47 pm, edited 4 times in total.
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

1

Post posted by VED »

1 #. ഇങ്ഗ്ളിഷ് വാക്കുകളെ ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമചെയ്യുമ്പോൾ, അവയ്ക്കുള്ളിൽ ഒരു കുത്തുവാളോ ചാട്ടുളിയോ ഉള്ളിൽ കയറ്റിവിടുന്ന അനുഭവം





മലബാറി ഭാഷയിൽ, 'She' എന്ന വാക്കിന് ഉള്ള വിവിധ Indicant word codes ഈ വിധമാണ്: 'ഓള്', 'ഓല്'.

'മൂപ്പത്തി' എന്ന മറ്റൊരു പദവും ഉള്ളത്, ഇവിടെ ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുന്നില്ല.

'He' എന്ന വാക്കിന്‍റെ Indicant word codes ആയ 'ഓൻ', 'ഓര്' എന്നത് പോലൊക്കെത്തന്നെയാണ് Sheയുടെ Indicant word codeസും.

'ഓല്' എന്ന പദവും 'ഓര്' എന്ന പദവും, ചിലപ്പോഴൊക്കെ തമ്മിൽത്തമ്മിൽ അന്യോന്യം മാറ്റിയും ഉപയോഗിക്കാറുണ്ട് എന്ന് തോന്നുന്നു. എന്നുവച്ചാൽ, 'ഓല്' എന്ന പദം Heനോടും, 'ഓര്' എന്ന പദം Sheനോടും ബന്ധിപ്പിച്ച് ഉപയോഗിക്കാറുണ്ട് എന്ന് തോന്നുന്നു.

അതോടൊപ്പംതന്നെ 'ഓല്', 'ഓര്' എന്ന വാക്കുകൾ, ഇങ്ഗ്ളിഷിലെ 'They' എന്ന പദമായും ഉപയോഗിക്കാറുണ്ട് എന്നും തോന്നുന്നു.

കൃത്യമായി നോക്കിയാൽ, മലയാളത്തിൽ തത്തുല്യമായല്ല വാക്കുകൾ എന്ന് തോന്നുന്നു. എന്നാൽ എന്തൊക്കെയോ സാമ്യതയുണ്ട് എന്ന ഒരു തോന്നലും വരുന്നുണ്ട്.

മലയാളത്തിൽ, Sheഎന്ന പദത്തിന്‍റെ വിവിധ Indicant word codes ഈ വിധമാണ്: 'അവൾ', 'പുള്ളി', 'പുള്ളിക്കാരി', 'അയാൾ', 'അവർ', 'സാറ്' / 'മാഢം' എന്നിങ്ങനെ.

ഇവിടെയുള്ള 'അവൾ' മലബാറിയിലെ 'ഓള്' ആണ് എന്ന് അനുമാനിക്കാം, വേണമെങ്കിൽ. അതേ പോലെ, 'അവര്' എന്ന വാക്ക് മലബാറിയിലെ 'ഓര്' ആണ് എന്നു കരുതാം. എന്നാൽ, 'അയാൾ' എന്ന വാക്കിന് തത്തുല്യമായ പദം മലബാറിയിൽ ഇല്ലതന്നെ.

'ആ ആൾ' എന്ന പ്രയോഗം മലബാറിയിൽ ഉണ്ട് എന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. അത് മലയാളത്തിലെ, 'അയാൾ' അല്ലാ എന്നും പ്രസ്താവിച്ചിരുന്നു. അതേ പോലെതന്നെ, 'മാഢം' എന്ന വക്ക്പ്രയോഗം അടുത്തകാലത്ത് മലയാളത്തിൽ കയറിക്കൂടിയ ഒരു പദപ്രയോഗം ആയേക്കാം. പതിറ്റാണ്ടുകൾക്ക് മുൻപ്, ഉയർന്നതും താഴ്ന്നതും ആയ ഔദ്യോഗിക പദവിയിൽ ഉള്ള സ്ത്രീകളെ 'സാർ' എന്നുതന്നെയാണ് അടിയാളത്തം പ്രകടിപ്പിച്ചുകൊണ്ട് സാധാ പൗരൻ സംബോധനചെയ്യാനും, പരമർശിക്കാനും ഉപയോഗിച്ചിരുന്നത്.

പോരാത്തതിന്, 'പുള്ളി', 'പുള്ളിക്കാരി', 'പുള്ളിക്കാരൻ' തുടങ്ങിയ പദങ്ങളും ഏതോ കൃസ്ത്യൻ ജനക്കൂട്ടത്തിന്‍റെ സംഭാഷണ രീതിയിൽ നിന്നും മലയാളത്തിലേക്ക് കടന്നതാണ് എന്നൊരു തോന്നൽ. ഇതിന്‍റേളയും വാസ്തവം എന്താണ് എന്ന് കൃത്യമായി അറിയില്ല.

ഈ 'She' എന്ന പദത്തിന്‍റെ മലബാറിരൂപങ്ങളും മലയാളരൂപങ്ങളും സാമൂഹികാന്തരീക്ഷത്തിൽ, വൻ വ്യത്യസ്തങ്ങളായ മനോഭാവങ്ങൾ തന്നെ വ്യക്തികളിൽ സൃഷ്ടിക്കുന്നുണ്ട്. ഈ കാര്യം ഈ എഴുത്തിന്‍റെ തുടക്കകാലത്ത് പ്രതിപാദിച്ചിരുന്നു (Vol 1 – Chapter 8 - മലബാറിയും മലയാളവും).

മലബാറിയിൽ 'ഓള്' എന്ന സ്ത്രീ വളരെ താഴ്ന്ന അടിയാളത്തം പ്രകടിപ്പിക്കുകയോ, അതുമല്ലെങ്കിൽ അതിന് നേരെ വിപരീതമായി ധിക്കാരിയും, അനുസരണക്കേട് കാണിക്കുന്ന (കുരുത്തംകെട്ട) ആളും ആയിരിക്കാം. അതേ സമയം, ഇതേ സ്ത്രീ, 'ഓളിൽ' നിന്നും 'ഓര്' ആയി മാറിയാൽ, അമിത ധൈര്യശാലിയും, വൻ വ്യക്തിത്വവും, അടിയാളിത്തം *മറ്റുള്ളവരിൽ നിന്നും പ്രതീക്ഷിക്കുന്ന ആളും, സാമൂഹികമായി ഇടപഴകാൻ ഇഷ്ടപ്പെടുന്ന ആളും, അതിനായുള്ള മനോധൈര്യമുള്ള ആളും മറ്റും ആയിമാറും എന്നും മനസ്സിലാക്കുന്നു.

അതേ സമയം, മലയാളത്തിലെ സ്ത്രീ, 'അവളിൽ' നിന്നും വളർന്നാൽത്തന്നെ പൊടുന്നനെയുള്ള ഒരു മാറ്റം സംഭവിക്കണം എന്നില്ല. കാരണം, നേരെ കുത്തനെ, ഏറ്റവും ഉയരത്തിലുള്ള സ്ഥാനത്ത് വെക്കപ്പെടാതെ തന്നെ ഘട്ടംഘട്ടമായുള്ള ഉയരങ്ങളിൽ വെക്കപ്പെടാനും കയറിനിൽക്കാനും 'She' എന്ന വാക്കിന്‍റെഉ വിവിധ Indicant word code രൂപങ്ങൾ ഉണ്ട്.

മലബാറി ഭാഷയും, മലയാളവും എന്ന രണ്ട് ഭാഷകൾ തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് എന്ന് പറഞ്ഞെങ്കിലും, ഇവ തമ്മിൽതന്നെ വളരെ അടുപ്പവും കാണുന്നുണ്ട്.

മലയാളത്തിലെ 'നീ' തന്നെയാവില്ലെ മലബാറിയിലെ ഇഞ്ഞി? കാലക്രമേണെ പഠിപ്പും സാംസ്ക്കാരിക മൂല്യങ്ങളും ഇല്ലാതിരുന്ന ജനങ്ങളുടെ കൈയിൽപ്പെട്ട് മലയാളവാക്കുകൾക്ക് വന്ന തേയ്മാനവും ഗുണമേന്മക്കുറവും ആയിരിക്കില്ലേ മലബാറി വാക്കുകളുടെ അവസ്ഥാവിശേഷം? എന്നും തോന്നാം.

ഈ മുകളിൽ പറഞ്ഞകാര്യങ്ങളിൽ ഉള്ള പ്രശ്നം, മലബാറി ഭാഷ പണ്ടുമുതൽ മലബാറിൽ ഉള്ള ഭാഷയായിരുന്നു എന്നതാണ്. അതേസമയം തമിഴ് പാരമ്പര്യമുള്ള തിരുവിതാംകൂറിൽ അടുത്തകാലത്ത് ജനിച്ച് വളർന്ന ഭാഷയാണ് മലയാളം. മാത്രവുമല്ല, മലയാളത്തെ മലബാറിലേക്ക് കടത്തിക്കൊണ്ടുവന്ന കീഴ്ജന ക്രീസ്തീയരും, ഈഴവരും യഥാർത്ഥത്തിൽ പാരമ്പര്യപരമായി സാമൂഹിക അടിത്തട്ടിൽ ജീവിച്ചിരുന്നവരാണ്. അവരുടെ ഭാഷാരൂപത്തിനാണ് ഉന്നത ഗുണമേന്മ
അവകാശപ്പെടുന്നത്.

എന്നാൽ മലബാറി ഭാഷ ആധുനിക മലയാളം ദ്രവിച്ചരൂപമാണ് എന്ന അവകാശം തിരസ്കരിക്കുകയാണെങ്കിൽ, പ്രശ്നമില്ലതന്നെ.

'ഇഞ്ഞി' എന്നത് 'നീ' എന്ന പദം ദ്രവിച്ച രൂപം അല്ലാ എന്ന് അവകാശപ്പെടാം.

എന്നിരുന്നാലം ഈ 'നീ', 'തൂ', 'ഇഞ്ഞി' പദങ്ങളിൽ പൊതുവായികാണപ്പെടുന്ന ഒരു കാര്യം ശ്രദ്ധയിൽ വന്നുപെട്ടത് ഇവിടെ കുറിച്ചിടാം.

മലബാറിയിലെ 'ഇഞ്ഞി', ഹിന്ദിയിലെ 'തൂ', തമിഴിലെ 'നീ', മലയാളത്തിലെ 'നീ', German ഭാഷയിലെ 'തൂ', Irish ഭാഷയിലെ 'ദൂ' തുടങ്ങിയവാക്കുകൾ നോക്കുക. ഈ വാക്കുകൾ എല്ലാംതന്നെ 'You' എന്ന ഇങ്ഗ്ളിഷ് പദത്തിന്‍റെ, ഈ വക ഭാഷകളിലെ ഒന്നിൽ കൂടുതൽ ഉള്ള Indicant word codeസിൽ ഏറ്റവും കീഴെയുള്ളവയാണ് എന്ന് മനസ്സിലാക്കുന്നു.

ഏറ്റവും കീഴിൽ പിടിച്ചുതാഴ്ത്തപ്പെട്ടവരെ സംബോധനചെയ്യാൻ ഉപയോഗിക്കുന്ന ഈ വിധ പദരൂപങ്ങൾക്കെല്ലാം ഒരു കൂർത്ത, കുത്തുന്ന സ്വരരൂപം ആണ് ഉള്ളത് എന്ന ഒരു തോന്നൽ.

ഫ്യൂഡൽ ഭാഷകളിൽ ആളെ കുത്തിമുറിവേൽപ്പിക്കാനും, തരംതാഴ്ത്തിവെക്കാനും, അതുമല്ലെങ്കിൽ ഒന്ന് ചെറുതായി ചൂണ്ടയിൽകുടുക്കിയിട്ടമാതിരി വെക്കാനും ഈ വക വാക്കുകളുടെ സ്വരങ്ങളിൽതന്നെ എന്തോ അദൃശ്യമായ കോഡിങ്ങ് അലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നു പറയാം എന്നു തോന്നുന്നു.

അതേ സമയം, ഈ വിധ ഭാഷകളിൽ ആപേക്ഷികമായി ഉയർന്നവരോട് ഉപയോഗിക്കുന്ന Indicant word code രൂപത്തിന് ഈ കൂർത്ത കുത്തിക്കയറ്റുന്ന മൂർച്ച ഇല്ലായെന്നും തോന്നുന്നു.

മലബാറിയിൽ, 'നിങ്ങൾ' / 'ഇങ്ങൾ'

ഹിന്ദിയിൽ, 'തുമ്', 'ആപ്പ്'

മലയാളത്തിൽ 'നിങ്ങൾ', 'താങ്കൾ'

തമിഴിൽ 'നീങ്കൾ', 'ഉങ്കൾ'

എന്നിങ്ങനെ. (ഇവിടെ എഴുതിയ തമിഴ് രൂപങ്ങൾ ശരിയാണ് എന്ന് വിശ്വസിക്കുന്നു. തീർച്ചയില്ല).

ഇങ്ഗ്ളിഷിലെ 'You' എന്ന പദത്തിന് ഈ വിധമായുള്ള വ്യക്തിത്വത്തെ തുളച്ചുതളർത്താനുള്ള മൂർച്ചയോ, അതുമല്ലെങ്കിൽ, വ്യക്തിത്വത്തിന് സാന്ത്വനവും, അതിനെ ബലിഷ്ഠമാക്കാനോ, ബലപ്പെടുത്താനോ, ദൃഢീകരിക്കാനോ സൗകര്യം ചെയ്യുന്ന വ്യത്യസ്തങ്ങളായ ഊന്നൽ രൂപഭാവങ്ങൾ നൈസർഗ്ഗികമായി ഇല്ലതന്നെ.

എന്നാൽ, ഈ Youവിനെ മനസ്സിൽ 'നീ' എന്ന് തർജ്ജമചെയ്താൽ, അതിന് ഒരു മൂർച്ചവരുന്നതായി അനുഭവപ്പെടാം. അതേസമയം, ആവിധം തർജ്ജമ ചെയ്തില്ലെങ്കിൽ, ആ വിധമായുള്ള ഒരു മൂർച്ച അനുഭവപ്പെടില്ലതന്നെ.

യഥാർത്ഥത്തിൽ ഇങ്ഗ്ളിഷ് ഭാഷയിലെ വാക്കുകളേയും വാക്യങ്ങളേയും ഫ്യൂഡൽ ഭാഷകളിലേക്ക് തർജ്ജമ ചെയ്യുമ്പോൾ, പലവാക്കുകളിലും ഒരു കുത്തുവാളോ ചാട്ടുളിയോ ഉള്ളിൽ കയറ്റിവിടുന്ന അനുഭവം വരാം. ചിലപ്പോൾ, കുറച്ച് മധുരിക്കും തേനുംപരുട്ടിയിരിക്കും എന്നുമാത്രം.

അതുമല്ലായെങ്കിൽ, അവയെ തനിതങ്കം തേൻകിരണങ്ങളിൽ പൊതിഞ്ഞവച്ചിരിക്കുന്ന അനുഭവവും സംഭാവ്യമാണ്. ഇങ്ഗ്ളിഷ് വാക്കുകളെ, ഫ്യൂഡൽ ഭാഷകളിലെ Indicant word codeസുകളിൽ ഏത് നിലവാരത്തിലുള്ളതായാണ് തർജ്ജമചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ.

ഇവിടെ ഇപ്പോൾ പറഞ്ഞകാര്യത്തിൽ, ഇന്ത്യൻ ഔപചാരിക വിദ്യാഭ്യാസത്തിൽ ഇങ്ഗ്ളിഷിനെ പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ ഒരു പരിഭാഷാ രൂപത്തിൽ പഠിപ്പിക്കുന്നതിന്‍റെ അപകടം മനസ്സിൽ ഉദിച്ചുവരുന്നുണ്ട്. ഈ കാര്യം ഒരു നിർണ്ണായക കാര്യമാണ്, ഭാഷകളുടെ അലങ്കാരമാതൃക ഡിസൈനിനെപ്പറ്റിയുള്ള ഇപ്പോഴുള്ള ചർച്ചയിൽ. ആ കാര്യത്തെക്കുറിച്ച് ഒന്ന് രണ്ട് എഴുത്തുകൾക്ക് ശേഷം ഒന്നുരണ്ട് കാര്യങ്ങൾ പറയാം എന്ന് തോന്നുന്നു.

ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

2

Post posted by VED »

2 #. തമിഴും മലയാളവും



C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ ഈ വിധം ഒരു സൂചന കാണുന്നുണ്ട്:
Malayalam is a Dravidian language closely akin to Tamil; but it is still a matter of dispute whether it should be regarded as an “old and much altered offshoot” of Tamil as Dr. Caldwell considered it, or as a sister language “both being dialects of the same member of the Dravidian family,” as Dr. Gundert suggests in his dictionary
.

ആശയം: തമിഴിനോട് വളരെ അടുപ്പമുള്ള ഭാഷയാണ് മലയാളം. എന്നാൽ, പ്രാചീന തമിഴിൽ നിന്നും അടർന്നുവന്ന ഒരു ഭാഷയാണോ, അതോ തമിഴിന്‍റെ ഒരു സഹോദരീ ഭാഷയാണോ മലയാളം എന്ന കാര്യം ഒരു തർക്കവിഷയമായി നിലനിൽക്കുന്നു. കാരണം, രണ്ടും ഡ്രാവിഡ കുടുംബത്തിലെ ഒരേ അംഗത്തിന്‍റെ വ്യത്യസ്ത ഉപഭാഷകൾ മാത്രമാണ്.

മുകളിൽ പ്രതിപാദിച്ചിരിക്കുന്ന Dr. Caldwell ഇങ്ഗ്ളിഷ് ഭരണകാലത്തുള്ള ഒരു ദക്ഷിണേഷ്യൻ-ഭാഷാ പണ്ഡിതനായിരുന്നു.

ഇവിടെ എഴുതാൻ പോകുന്ന കാര്യങ്ങളുടെ ബലഹീനത ആദ്യംതന്നെ പ്രസ്താവിക്കേണ്ടിയിരിക്കുന്നു. ഈ എഴുതുന്ന ആൾ ഒരു ഭാഷാ പണ്ഡിതൻ അല്ലതന്നെ. നിത്യജീവിതത്തിൽ പണ്ടുകാലങ്ങളിൽ മനസ്സിൽ വന്നുചേർന്ന നേരിയ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് എല്ലാം എഴുതുന്നത്. ഈ പറയുന്ന കാര്യങ്ങൾ അവയുടെ അഗാധതയിൽ പോയി പഠിച്ചിട്ടുള്ളവർ പലരും കണ്ടേക്കാം. അവരുടെ അറിവിനേയും കണ്ടെത്തലുകളേയും ചോദ്യംചെയ്യാൻ യാതോരു ഉദ്ദേശവും ഇവിടെ ഇല്ലതന്നെ. എന്നാൽ അവരുടെ അറിവും കണ്ടെത്തലുകളും എന്താണ്എന്ന് ഈ എഴുത്തുകാരന് അറിയില്ല.

തമിഴും മലയാളവും വളരെ അടുപ്പമുള്ള ഭാഷകൾ ആണ് എന്ന് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ട്. അത് എത്രമാത്രം ശരിയാണ് എന്ന് അറിയില്ല.

നീ, എടാ, എടീ, അവൻ, അവൾ, അവര് തുടങ്ങിയ പദങ്ങൾ തമിഴിലും മലയാളത്തിലും പരക്കെ ഉപയോഗിക്കപ്പെടുന്നുണ്ട്. പോരാത്തതിന്, പെണ്ണ് എന്ന വാക്ക് തമിഴാണ് എന്ന് മനസ്സിലാക്കുന്നു. മലയാളത്തിൽ പെണ്ണ് എന്ന വാക്ക് ചെറിയൊരു പരിധിവരെ ഒരു അവഹേളനാ (pejorative) പദമാണ് എന്ന് മനസ്സിലാക്കുന്നു. ഈ വാക്കുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ പറയാവുന്നതാണ്. എന്നാൽ അതിലേക്കും കടക്കുന്നില്ല, ഇപ്പോൾ.

മലയാളത്തിലെ 'നിങ്ങൾ', 'താങ്കൾ' തുടങ്ങിയവാക്കുകൾക്ക് തത്തുല്യമായ പദപ്രയോഗങ്ങൾ തമിഴിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു, ചെറിയ ശബ്ദവ്യത്യാസത്തോടുകൂടി. പോരാത്തതിന്, 'അവിടെ', 'ഇവിടെ' തുടങ്ങിയ വാക്കുകൾക്ക് തമിഴിൽ ഏതാണ്ട് അടുത്ത സ്വരം ഉള്ള വാക്കുകൾ ഉണ്ട് എന്നും മനസ്സിലാക്കുന്നു.

എന്നാൽ, തമിഴ് ഒട്ടുംതന്നെ അറിയാത്ത ഒരു മലയാള ഭാഷക്കാരന്, തമിഴ് മനസ്സിലാകും എന്ന് തോന്നുന്നില്ല. അതേ സമയം മലയാളത്തിലെ സംസ്കൃതപദങ്ങൾ തമിഴ് ഭാഷ മാത്രം കേട്ടുപരിചയമുള്ള തമിഴ് ഭാഷക്കാരന് മനസ്സിലാകും എന്നും തോന്നുന്നില്ല.

മലയാളത്തിലും തമിഴിലും ഒരേ പദങ്ങൾക്ക് വ്യത്യസ്ത അർത്ഥങ്ങൾ ഉള്ളവയും ഉണ്ട്. ഉദാഹരണത്തിന്, പണ്ണി എന്ന ഒരു വാക്ക് തമിഴിൽ ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഇത് മലയാളത്തിൽ അസഭ്യവാക്കാണ്. തമിഴിൽ ഇത് ഒരു നിത്യവും ഉപയോഗിക്കുന്ന സാധാരണ വാക്കാണ് എന്ന് തോന്നുന്നു. അസഭ്യമല്ല.

അതേപോലെ, 'സംസാരം', 'മുടിച്ച്', 'കേട്ട്' തുടങ്ങിയ പദങ്ങൾക്ക് തമിഴിലും മലയാളത്തിലും വ്യത്യസ്ത അർത്ഥങ്ങൾ ആണ് ഉള്ളത് എന്ന് കേൾക്കുന്നു.

വാഴ്കയെല്ലാ എപ്പടി ഇറുക്കും?
வாழ அகயெல்லா எப்படி இருக்கு?

(മുകളിൽ എഴുതിയ തമിഴ് വാക്കുകൾ കൃത്യമായി ശരിയാവണം എന്നില്ല).

തമിഴ് ഒട്ടുംതന്നെ അറിയില്ലായെങ്കിൽ ഇത് എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകില്ലതന്നെ.

അന്നക്കിളി എന്ന പഴയകാല തമിഴ് സിനിമയിലെ ഈ ഗാനം നോക്കുക.

ഈ ഗാനത്തിലെ ചില വാക്കുകൾക്ക് മലയാളം വാക്കുകളുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു. എന്നിരുന്നാലും, തമിഴ് ഒട്ടുംതന്നെ അറിയാത്ത ഒരാൾക്ക് ഗാനത്തിന്‍റെ കൃത്യമായ അർത്ഥം മനസ്സിലാക്കാൻ കുറച്ച് സമയം എടുത്തേക്കാം.


മനസ്സിൽകയറിവന്ന ചിലകാര്യങ്ങൾ വെറുതേയങ്ങ് ഇവിടെ (മുകളിൽ) കുറിച്ചിട്ടു എന്നേ ഉള്ളു.

വാദഗതികളുടെ പാതയിലേക്ക് തിരിച്ചുവരികയാണ്.

മലായളത്തിലും മലബാറിയിലും ഒരേ ശബ്ദവും വ്യത്യസ്ത അർത്ഥവും ഉള്ള ഒന്ന് രണ്ട് പദങ്ങൾ ശ്രദ്ധയിൽ വന്നുപെട്ടിട്ടുണ്ട്.

എന്നാൽ ശുദ്ധമായ മലബാറിയിൽ തമിഴിന്‍റെ സ്വാധീനം ഉണ്ട് എന്ന് തോന്നുന്നില്ല. സ്വാധീനം കാണുന്നുണ്ടെങ്കിൽ അവ മലയാളത്തിൽ നിന്നും വന്നതാവാം. അതുമല്ലെങ്കിൽ പ്രാചീന കാലങ്ങളിൽ തമിഴ് ജനതയുമായുള്ള സമ്പർഗ്ഗത്തിൽനിന്നും വന്നതാവാം.

അതേ സമയം മലബാറിയിൽ സംസ്കൃതപദങ്ങൾ തുച്ഛമായേ ഉണ്ടായിരുന്നുള്ള എന്ന് രേഖപ്പെട്ടുത്തിക്കാണുന്നത് നേരത്തെ സൂചിപ്പിച്ചകാര്യമാണ്.

ഭാഷകളുടെ സ്വോഫ്ട്വേർ കോഡിങ്ങിൽ, അവയുടെ ശബ്ദത്തിന്‍റെഡിങ്ങിൽ പൊതുവായുള്ള പലതും കണ്ടേക്കാം. കുത്തിനോവിക്കാനും തമർത്താനും ഉള്ളവാക്കുകൾക്ക് ഒരു കൂർത്ത ശബ്ദരൂപം കണ്ടേക്കാം എന്ന് നോരത്തെ സൂചിപ്പിച്ചിരുന്നു.

അതു പോലെ ഈ ഇങ്ഗ്ളിഷ് പദങ്ങൾ നോക്കുക.

There: അവിടെ
Here: ഇവിടെ

ദൂരെക്ക് ചൂണ്ടിക്കാണിച്ച്, Here എന്നും,
അടുത്തേക്ക് കാണിച്ച്, There എന്നും പറഞ്ഞാൽ,
ഭാഷ മനസ്സിലാക്കാൻ പറ്റാത്ത ആൾക്ക്, എന്താണ് ഉദ്ദേശിച്ചത് എന്ന് മനസ്സിലാകാൻ കുറച്ച് സമയമെടുക്കും എന്ന് പറയുന്നതിൽ തെറ്റുണ്ടോ? കൃത്യമായി അറിയില്ല. എന്നാൽ, ദൂരത്തേക്കും അടുത്തേക്കും സൂചിപ്പിക്കുന്ന വാക്കുകളുടെ സ്വരത്തിലും എന്തോ ദിശാ കോഡിങ്ങ് കണ്ടേക്കാം എന്ന് തോന്നുന്നു.

There എന്ന വാക്കിന്, ദൂരത്തുള്ള എന്ന ഒരു സ്വരം ഇല്ലേ എന്ന് ഒരു തോന്നൽ.
Here എന്ന വാക്കിൽ, അടുത്തുള്ള എന്ന ഒരു സ്വരം ഇല്ലേ എന്ന് ഒരു തോന്നൽ.

ഈ ഒരു കാര്യം ദക്ഷിണേഷ്യൻ ഭാഷകളിൽ ശ്രദ്ധിക്കപ്പെടുന്നുണ്ട്.

ഇവിടെ, അവിടെ,
ഇങ്ഗെ இங்கே, അങ്ഗെ அங்கு
യഹാം यहाँ, വഹാം वहाँ

അതേ പോലെ,
ഇവൻ, അവൻ.
ഇവൾ, അവൾ.

അടുത്തുള്ളത്, ദൂരത്തുള്ളത്.

മലബാറി മലയാളം ഈ ഒരുകാര്യത്തിൽ ഒന്ന് രണ്ട് പ്രത്യേക വാക്കുകളുടെ കാര്യത്തിൽ ആധുനിക മലയാളത്തിൽ നിന്നും വ്യത്യാസം കാണിക്കുന്നുണ്ട്.

ഇവൻ - അവൻ,

ഇതിന് മലബാറിയിൽ ഒരേ പദമേയുള്ളു. അത് ഓൻ എന്ന വാക്കാണ്. ഈൻ എന്ന വാക്കില്ലതന്നെ.

അതേ പോലെ, ഇവൾ - അവൾ,
ഇതിന് മലബാറിയിൽ ഒരേ പദമേയുള്ള. അത് ഓള് എന്ന വാക്കാണ്. ഈള് എന്ന വാക്കില്ലതന്നെ.

എന്തുകൊണ്ടാണ് എന്ന് അറിയില്ല.

ഭാഷയുടെ സോഫ്ട്വേർ കോഡിങ്ങ്ഇടത്ത് ഇത് ഒരുപക്ഷെ ഒരു നിർണ്ണായകമായ കാര്യമായേക്കാം. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ യാതൊന്നും പറയാനായി മനസ്സിൽ ഇല്ലതന്നെ. എന്നാൽ അലങ്കാരമാതൃകാ ഡിസൈനിൽഉള്ള ഒരു വ്യത്യാസം തന്നെയാണ് ഇത് എന്ന് ശ്രദ്ധിക്കുക.

എന്നാൽ മലയാളക്കാരും തമിഴരും ദ്രാവിഡർ എന്ന പൊതുവായ വംശീയരാണ് എന്ന പ്രമാണവാക്യം എത്രമാത്രം ശരിയാണ് എന്നത് ഒരു ചോദ്യമായി മനസ്സിൽ കയറിവരുന്നു.

ദക്ഷിണേഷ്യയിൽ ഇങ്ഗ്ളിഷ് ഭരണം ഉള്ള കാലത്ത്, വടക്കൻ പ്രദേശത്തുള്ളവർ ക്ഷത്രിയരും, തെക്കൻ പ്രദേശത്തുള്ളവർ ദ്രാവിഡരും ആണ് എന്ന് ഒരു പൊതുവായുള്ള ചിന്താഗതി ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ എഴുത്തുകളിൽ പരന്നിരുന്നു. മറ്റുള്ളവർ എഴുതിയത് വായിച്ചും പഠിച്ച് മനസ്സിലാക്കുന്നവർ ആണ് പണ്ഡിതർ. അങ്ങിനെ വരുമ്പോൾ, പണ്ഡിത അഭിപ്രായവും ഇതു തന്നെയായി മാറിയെന്ന് തോന്നുന്നു.

ഈ വിവരം എത്രമാത്രം ശരിയാണ് എന്ന് അറിയില്ല. എന്നാൽ മനസ്സിൽ പല സന്ദേഹങ്ങളും, പല വിവരങ്ങളും കയറിവരുന്നുണ്ട്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

ഇന്നത്തെ എഴുത്ത് ഇവിടെ ഉപസംഹരിക്കുകയാണ്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

3

Post posted by VED »

3 #. ദ്രാവിഡരെന്നും ആര്യന്മാരെന്നുമുളള തരംതിരിക്കലിലെ പോരായ്മകൾ




ദക്ഷിണേഷ്യയിലെ തെക്കൻ ഭാഗങ്ങളിൽ ദ്രാവിഡരും, വടക്കൻ ഭാഗങ്ങളിൽ ആര്യന്മാരും ആണ് പാരമ്പര്യമായി ജീവിച്ചിരുന്നത് എന്ന ഒരു ധാരണയോ ചിന്താഗതിയോ തോന്നലോ, അതുമല്ലെങ്കിൽ പണ്ഡിത അഭിപ്രായമോ നിലവിൽ ഉണ്ട് എന്നൊരു തോന്നൽ. ആര്യന്മാർ കാഴ്ചയിൽ വൻ വ്യക്തിത്വമുള്ളവരും, ദ്രാവിഡർ ഏതാണ്ടൊരു കാട്ടുവർഗ്ഗം മാതിരിയുള്ളവരും എന്ന ഒരു ധാരണയും പലദിക്കിലും കാണുന്നുണ്ട്.

ഇതുമായി ബന്ധപ്പെട്ട യാതോരുവിധ നരവംശശാസ്ത്ര (Anthropological) പഠന വിവരങ്ങളും വായിച്ചറിഞ്ഞ വിവരം ഈ എഴുത്തകാരന് ഇല്ലതന്നെ. അതിനാൽത്തന്നെ ഇവിടെ എഴുതാൻ പോകുന്നത് വെറും നിസ്സാരമായ നിരീക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള കാര്യങ്ങൾ മാത്രമാണ്. ഈ പറയാൻ പോകുന്ന കാര്യങ്ങൾക്ക് അത്രമാത്രം വിലനൽകിയാൽമതി.

തമിഴ്നാടിൽ അനവധി വ്യത്യസ്ത ജാതികളും അതിനാൽത്തന്നെ വ്യത്യസ്ത ജനക്കൂട്ടങ്ങളും ഉണ്ട് എന്നാണ് മനസ്സിലാക്കന്നത്. അവരിൽതന്നെ കടുംകറുപ്പുനിറമുള്ള ആളുകൾ ആണ് വളരെകൂടുതൽ ആയിക്കണ്ടിരുന്നത്. ഈ കടും കറുപ്പിനുള്ള കാരണങ്ങളിൽ ഒന്ന് തമിഴ്നാടിൽ പകൽസമയത്തുള്ള അതികഠിനമായ ചൂടും വെലിന്‍റെ കാഠിന്യവും ആണ് എന്ന് തോന്നുന്നു.

എന്നാൽ മറ്റൊരു കാരണംകൂടി കണ്ടേക്കാം. അത് തമിഴ് ഭാഷയുടെ അതികഠിനമായ ഉച്ചനീച്ത്വ സ്വഭാവമാണ്. താഴെപെടുന്ന മനുഷ്യനെ അങ്ങ് കഠിനമായി അമർത്തിപ്പിടിക്കാൻ കെൽപ്പുള്ള indicant word codes തമിഴിൽ നിലവിൽ ഉണ്ട്. മാത്രവുമല്ല, കീഴിൽ ഉള്ള ആൾ നിർബന്ധമായും അടിയാളത്തവും കൂറും സ്നേഹവാത്സല്യവും പ്രകടിപ്പിക്കാതെ സംസാരിക്കാനോ, നിൽക്കാനോ ഇരിക്കാനോ ആവാത്ത രീതിയിൽ ആണ് ഭാഷാ കോഡുകൾ.

ഇതും ശരീരത്തിലും മനസ്സിലും കറുപ്പോ കറുപ്പിന്‍റെ നിഴലോ വരുത്തും എന്നാണ് തോന്നുന്നത്. ഇത് വ്യക്തമായി തെളിയിക്കാൻ പ്രയാസമായേക്കുമോ എന്ന് അറിയില്ല.

തമിഴ്നാടിൽ വളരെ വെളുപ്പുനിറമുള്ള ബ്രാഹ്മണരേയും കണ്ടിട്ടുണ്ട്. അവരിൽതന്നെ ചെറുതായെങ്കിലും കറുപ്പുനിറമുള്ളവരേയും കണ്ടിട്ടുണ്ട്.
വെയിലിന്‍റെ കാഠിന്യവും, താഴ്ന്ന നിലവാരത്തിലുള്ളവരുടെ ഭാഷാകോഡുകളുടെ അടിയിൽ പെട്ട് പടരുന്ന കറുപ്പും ഇവരിൽ കണ്ടതായി ഓർക്കുന്നില്ല. ഇന്ന് എന്താണ് വാസ്തവം എന്ന് അറിയില്ല.

കുറച്ചുപേർ വൻ അടിയാളത്തം പ്രകടിപ്പിച്ചുകൊണ്ട് മുന്നിൽ നിന്ന് ബഹുമാനിച്ചാൽ, ഫ്യൂഡൽ ഭാഷകളിൽ മനസ്സിൽ വൻ തെളിമയും ഊർജ്ജവും ശരീരത്തിൽ തിളക്കവും വന്നേക്കാം. ഈ പറഞ്ഞത് ശരിയാണ് എന്ന് തെളിയിക്കാൻ പറ്റുന്ന ഒരു മാർഗ്ഗം, ഇതേ ആളുടെ മുന്നിൽ കുറച്ച് തരംതാഴ്ന്ന വ്യക്തികൾ വന്ന് ഫ്യൂഡൽ ഭാഷാ കോഡുകളിൽ തരംതാഴ്ത്തി സംസാരിക്കുകയും അടിയാളത്തം പ്രകടിപ്പിക്കാതെ നിൽക്കുകയും ചെയ്താൽ, മനസ്സിൽ ഇരുട്ടും, ഊർജ്ജസ്വലതയിൽ ചോർച്ചയും ശരീരത്തിൽ ക്ഷീണവും, ഭാവത്തിൽ കഠിനമായ വെറുപ്പും പടരും എന്ന് മനസ്സിലാക്കുന്നതിലൂടെയാവാം.

തമിഴ്നാടിലെ ബ്രാഹ്മണർ ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്തുള്ളവരെപ്പോലെയാണ് കാഴ്ചയിൽ എന്ന് തോന്നിയതായി അനുഭവമില്ല.

തെലുഗരും, തമിഴരും, സിംഹളരും, കന്നഡികരും, മലയാളികളും തുളു ജനതയും, ചില മാറാഠി ജനതയും, ഇരുളരും, കുറുംബരും, പണിയരും, മറ്റും ഡ്രാവിഡർ ആണ് എന്ന്, പലതരം വിഡ്ഢിത്തങ്ങളും എഴുതിവച്ചിട്ടുള്ള, ഇന്ത്യൻ വിക്കീപ്പീഡിയാ പേജുകളിൽ ഒന്നിൽ കാണുന്നുണ്ട്.

പലദിക്കിലും ദ്രാവിഡർ എന്ന തീരിയിൽ ചിത്രങ്ങൾ നൽകിയിട്ടുള്ളത്, പ്രാദേശികമായി ഭാഷാ കോഡുകളിൽ പാരമ്പര്യമായി അടിച്ചമർത്തിവെക്കപ്പെട്ടവരുടെ ചിത്രങ്ങൾ ആണ് എന്നാണ് തോന്നിയത്. താഴെനൽകിയിട്ടുള്ള ചിത്രം നോക്കുക.

തെലുഗരും, കണ്ണഡികരും തമ്മിൽ എന്തെങ്കിലും സാമ്യത കണ്ടേക്കാം. സിംഹളരേയും ഇവരുടെ കൂട്ടത്തിൽ ചേർക്കാൻ പറ്റിയേക്കാം. എന്നാൽ തമിഴരെ ഇവരുടെ കൂട്ടത്തിൽ പെടുത്താൻ പറ്റുമെന്ന് തോന്നുന്നില്ല. ഈ പറഞ്ഞ നാലുകൂട്ടം ജനങ്ങളിലും വ്യത്യസ്തരായ പല ജനങ്ങളം കണ്ടേക്കാം. അവരിൽ പലരും ഒരേ ഭാഷ കാലാകാലങ്ങളായി സംസാരിച്ച്, ആ ഭാഷകളിൽ സമാനമായ സാമൂഹിക നിലവാരത്തിൽ ജീവിച്ചാൽ, മുഖഭാവത്തിലും ശരീരഘടനയിലും, ഒരളുവുരെ ത്വക്കിൻനിറത്തിലും, സാമ്യത വന്നുചേരും എന്നുള്ളതാവാം വാസ്തവം. ഫ്യൂഡൽ ഭാഷാകോഡുകൾക്ക് ഉളിയുടേയും, ചിപ്ളിയുടേയും ചുറ്റികയുടേയും ചായംതേക്കുന്ന ബ്രഷിന്‍റേളയും കഴിവുകളും സവിശേഷതകളും ഉണ്ട് എന്നതാണ് വാസ്തവം.

മലബാറിലെ ആളുകളെ എടുക്കാം. ഒന്ന് ചെറുമർ. ഇവർ പുലയർ ആണ് എന്ന് C.A. INNES, I.C.S എഴുതിയ Malabar and Anjengoയിൽ എഴുതിക്കാണുന്നു. ഇത് മേലാളന്മാർ നൽകുന്ന വിശേഷണമാണ്. തീയർ ഈഴവരാണ് എന്ന് മേലാളന്മാർ രേഖപ്പുടത്തിയപ്പോൾ, 'ഞങ്ങൾ ഈഴവരല്ലാ' എന്ന് പല തീയർ കുടുംബക്കാരും വാദിച്ചിരുന്നു. അതിന് അവർക്ക് കഴിഞ്ഞിരുന്നു. എന്നാൽ സാമൂഹികമായും ഭാഷാ കോഡുകളിലും അങ്ങ് കുപ്പത്തൊട്ടിയുടെ അടിത്തട്ടിൽ അടിച്ചുതമർത്തപ്പെട്ടിരുന്ന ചെറുമർക്ക്, അവരെപ്പറ്റി രേഖപ്പെടുത്തിയ കാര്യത്തിൽ യാതോരു അഭിപ്രായവും പറയാൻ പറ്റിക്കാണില്ലതന്നെ.

കുറുമ്പർ, കുറിച്ചിയർ, പറയർ, പറിയർ, മലയൻ, മരുമക്കത്തായ തീയർ, മക്കത്തായ തീയർ, നായർ, അമ്പലവാസി, നമ്പൂതിരി തുടങ്ങിയവർ ഒരേ ജനമാണ് എന്ന് തോന്നുന്നില്ല. ഇവരിൽതന്നെ ഒരേ ജാതിപ്പേരും, എന്നാൽ തമ്മിൽ ബന്ധമില്ലാത്തവരും ഉണ്ടായിരുന്നു. ചിലർക്ക് മറ്റുള്ളവർക്ക് മനസ്സിലാക്കാൻപറ്റാത്ത ഭാഷകളും ഉണ്ടായിരുന്നു.

മാത്രവുമല്ല, മലബാറിൽ മാപ്പിളമാർ എന്നവർ പാരമ്പര്യമായി ഉണ്ട്. ഇവരിൽതന്നെ ചില കുടുംബക്കാർ വ്യക്തമായും അവരുടെ പാരമ്പര്യ അറേബ്യൻ രക്തം നിലനിൽക്കുന്നവരുമായി മാത്രം കുടുംബബന്ധം നിലനിർത്തിപ്പോരുന്നവരാണ്. ചെറുമർ, മക്കത്തായ തീയർ, നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവരുടെ രക്തം ചില പ്രത്യേക വിഭാഗം അറബി രക്തവുമായി കലർന്നതും ആയവരാണ് ഇന്ന് മലബാറി മാപ്പിള എന്ന് പൊതുവെ അറിയപ്പെടുന്നവരിൽ അധികവും എന്ന് മനസ്സിലാക്കുന്നു.

ഇവർക്കെല്ലാം പുറമെ ഇന്ന് മലബാറിൽ തിരുവിതാംകൂറിൽ നിന്നുമുള്ള ഈഴവരും, കീഴ്ജന ക്രീസ്തീയരും, സുറിയാനി ക്രിസ്ത്യാനികളും ഉണ്ട്.

ഈ മുകളിൽ പറഞ്ഞ മൂന്നുകൂട്ടരിൽ സുറിയാനി ക്രിസ്ത്യാനികൾക്ക് നരവംശശാസ്ത്രപരമായി തമിഴരുമായി യാതോരു ബന്ധവും കണ്ടേക്കില്ല എന്നാണ് തോന്നുന്നത്. ഈഴവർക്ക് ചിലപ്പോൾ ചില ബന്ധങ്ങൾ പണ്ട് കാലങ്ങളിൽ കണ്ടിരുന്നിരിക്കാം.

ഭാഷാ ലിപികൾ നോക്കിയാൽ, ഇന്ന് കാണുന്നത് തെലുഗും, കന്നഡയും, സിംഹാലിയും ഉരുളക്കിഴങ്ങ് പോലുള്ള ലിപികൾ ആണ് ഉപയോഗിക്കുന്നത് എന്ന് തോന്നുന്നു. അതേ സമയം തമിഴ് ലിപികൾ തികച്ചും വ്യത്യസ്തമാണ്.

വട്ടെഴുത്ത് എന്ന് ലിപിയുടെ കാര്യം ഇവിടെ ഇപ്പോൾ എടുക്കുന്നില്ല. എന്നാൽ മലയാളം ലിപികൾ മുകളിൽ സൂചിപ്പിച്ച രണ്ട് കൂട്ടം ലിപികളിൽ നിന്നും വ്യത്യസ്തമാണ്.

ഈ ലിപികൾ മലബാറി ഭാഷയിൽ നിന്നും തിരുവിതാംകൂറിലേക്ക് കടത്തപ്പെട്ട ലിപിയായിരിക്കുമോ എന്ന ഒരു സന്ദേഹം മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഈ ലിപി തരിച്ചുവന്നപ്പോഴേക്കും, ആധുനിക മലയാളം സൃഷ്ടിക്കാനായി വൻ രീതിയിൽ ഇറക്കുമതി ചെയ്യപ്പെട്ട തമിഴ് - സംസ്കൃത വാക്കുകളെ ഉൾക്കൊള്ളനായി ചെറുതായി ഒന്ന് രൂപാന്തരം സംഭവിച്ചിരിക്കാം.

ഇന്റർനെറ്റിൽ Dravidian എന്ന് തിരഞ്ഞപ്പോൾ പൊതുവായി കിട്ടിയ തോന്നൽ ദ്രാവിഡർ എന്നത് അപരിഷ്കൃതരായ ഒരു ജനവിഭാഗമാണ് എന്നാണ്. ആര്യന്മാർ വൻ പരിഷ്ക്കാരികളും ആണ് എന്ന മറ്റൊരു ധാരണയും കടന്നുവരുന്നില്ലേ എന്നൊരു തോന്നൽ. മലബാറിലെ ബ്രാഹ്മണർ തങ്ങൾ ആര്യന്മാരാണ് എന്ന് അവകാശപ്പെടും എന്നതിൽ തർക്കമില്ല. അതേ പോലെ നായർമാരും അവകാശപ്പെടും. അവർ പാരമ്പര്യമായി ശൂദ്രർ ആണ് എന്ന് പറഞ്ഞാലും, അതും ആര്യൻ വംശംതന്നെ. എന്നാൽ ഇന്നുള്ള നായർമാരിൽ പലരിലും ശൂദ്രരക്തം വളരെ തുച്ഛമായേ കാണുള്ളു. നമ്പൂതിരി രക്തബന്ധ പാതതന്നെയാണ് അവരിൽ ഉള്ളത് എന്ന് തോന്നുന്നു.

മുകളിൽ സൂചിപ്പിക്കപ്പെട്ട ആളുകളിൽ ആരെങ്കിലും ഇങ്ഗ്ളണ്ടിൽ പോയി ജീവിച്ചാൽ, ഒന്ന് രണ്ട് തലമുറകൾക്കുള്ളിൽ അവരുടെ സന്തതികളിൽ നരവംശശാസ്ത്രപരമായി വൻ മാറ്റങ്ങൾതന്നെ വരും എന്നാണ് തോന്നുന്നത്. ഭാഷാകോഡുകൾക്ക് മനുഷ്യ രൂപഘടനയിൽ വൻ സ്വാധീനം നൽകാൻ ആവും എന്നുള്ളതാണ് വാസ്തവം.

മുൻപേജിൽ നൽകിയിട്ടുള്ളത് Varunaയുടെ ചെറുപ്പകാലത്തുള്ള ഒരു ചിത്രമാണ്. ഏതാണ്ട് രണ്ട് വയസ്സ് ആയിരിക്കാം. ഈ എഴുത്തുകാരൻ ഡെൽഹിയിലുള്ളപ്പോൾ, പരിചയമുണ്ടായിരുന്ന IAS ഓഫിസർ പറഞ്ഞകാര്യം ഓർമ്മവരുന്നു. അന്ന് Varunaയ്ക്ക് ഏതാണ്ട് നാല് വയസ്സ് പ്രായം ആയിരിക്കാം.

“You have Malayali looks. However, your daughter doesn't have one bit of Malayali looks.”

തർജ്ജമ: നിങ്ങൾക്ക് മലയാളി രൂപഭാവം ഉണ്ട്. എന്നാൽ നിങ്ങളടെ മകൾക്ക് മലയാളി രൂപഭാവത്തിന്‍റെ ഒരംശം പോലുമില്ല.

ഭാഷാ അന്തരീക്ഷത്തിലൂടെ മാത്രം നരവംശശാസ്ത്ര (Anthropological) രൂപഭാവത്തിൽ മാറ്റം വരുത്തിയതാണ് ഇത് എന്ന് ഈ എഴുത്തുകാരൻ അവകാശപ്പെടുന്നു. ഇങ്ഗ്ളിഷ് പഠിപ്പിച്ചതിനാലോ, മറ്റ് ഭാഷകൾ പഠിപ്പിക്കാതിരുന്നതിനാലോ മാത്രമല്ല ഇത് സംഭാവ്യമാക്കിയത്. മറിച്ച്, ഫ്യൂഡൽ ഭാഷകളുടെ യാതോരു സാന്നിദ്ധ്യമോ, സ്വാധീനമോ വരാതെ സൂക്ഷിച്ചതിനാലും ആണ് ഇത് സംഭാവ്യമായത്. ഇതും പൂർണ്ണമായി നടപ്പിൽ ആക്കാൻ സാധിച്ചിരുന്നില്ല എന്നതും വാസ്തവം തന്നെ. ഇതുമായി ബന്ധപ്പെട്ട് കുറച്ചുകൂടുതൽ കാര്യങ്ങൾ പിന്നീട് പറയാം എന്ന് തോന്നുന്നു. (Shrouded Satanism in feudal languages എന്ന ഗ്രന്ഥം നോക്കൂക).

ജനിതകമായി (genetically) ഈ വിധ രൂപഭാവമുള്ളവരിൽ ഇത് യാതോരു വിധ ഭാഷാപരമായുള്ള പദ്ധതികളും നടപ്പിൽ വരുത്താതെ സംഭാവ്യമാക്കാനായേക്കാം. എന്നാൽ ഈ എഴുത്തകാരന്‍റെകാര്യത്തിൽ ഈ വിധ ജനിതകമായ യാതോരുവിധ പാരമ്പര്യവും, കുടുംബത്തിൽപോലും ഇല്ലതന്നെ.

ഈ വിധ രൂപഭാവത്തിൽ വ്യക്തമായ തേയ്മാനം സംഭവിച്ചത്, Varunaയെ നിർബന്ധപൂർവ്വം പ്രാദേശിക ഇങ്ഗ്ളിഷ് മീഡിയം സ്കൂളിൽ ചേർത്തപ്പോഴാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ പറയാൻ ആവില്ല. എന്നാൽ, ഈ എഴുത്തുകാരന്‍റെ പരീക്ഷണം നിലച്ചുപോയെങ്കിലും, പ്രാദേശിക ഭാഷാ അന്തരീക്ഷം വരുത്തുന്ന മാറ്റങ്ങളെ തിരിച്ചറിയാനുംമറ്റും പറ്റിയെന്നുള്ളതും രേഖപ്പെടുത്തേണ്ടിയിരിക്കുന്നു. ഇങ്ഗ്ളിഷിലെ മാനസികവും സാമൂഹികവും വിദ്യാഭ്യാസപരവും മറ്റുമായ അന്തരീക്ഷത്തിനെ ഏതാണ്ട് 100 ശതമാനം തകിടംമറിക്കുന്ന അന്തരീക്ഷമാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്നത്.

വെറങ്ങലിച്ചതായി പൊതുവേ പരാമർശിക്കപ്പെടുന്ന ദ്രാവിഡ രൂപഭാവത്തെ വെറും ഭാഷാകോഡുകളിലൂടെ മാറ്റാമെന്നാണ് ഈ എഴുത്തുകാരന്‍റെ ചിന്താഗതി. കൃത്യമായി പറഞ്ഞാൽ, ഏത് മനുഷ്യ നരവംശശാസ്ത്ര (Anthropological) രൂപഭാവത്തേയും ഭാഷാ അന്തരീക്ഷത്തിലൂടെ മാറ്റിയെടുക്കാം എന്നാണ് പറയാനുള്ളത്. ആര്യന്മാരാണ് ഉന്നതർ എന്ന ഇന്ത്യൻ ഔപചാരിക പണ്ഡിതരുടെ വിഡ്ഢി വിശ്വാസത്തിനോടു യോജിക്കാൻ പറ്റുന്നില്ലതന്നെ.

അതേസമയം, ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ ജീവിച്ചുരുന്നവർ ദ്രാവിഡർ എന്ന പൊതുവായ പേരിൽ അറിയപ്പെടുന്നവർ ആയിരിക്കില്ലാ എന്നും പറയാൻ തോന്നുന്നു. ഭാഷാ അന്തരീക്ഷത്തിന്, നേരെയുള്ള മുടിയെ (straight hairനെ) ചുരുളൻമുടിആക്കാൻ (curlyആക്കാൻ) ആവും എന്നാണ് അനുഭവം.

ഇന്റർനെറ്റിൽ ദ്രാവിഡരുടെ ചിത്രം തിരയുക. ദക്ഷിണേഷ്യയുടെ തെക്കൻ ഭാഗങ്ങളിൽ പാരമ്പര്യമായി ജീവിച്ചിരുന്ന ഈവിധ ജനത്തിന്‍റെ പിൻഗാമികളാണ് ഇന്നത്തെ ഇന്ത്യയുടെ തെക്കൻ ഭാഗത്തുള്ള ജനത എന്നും അടിക്കുറിപ്പായി പറഞ്ഞുകാണപ്പെട്ടേക്കാം.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

4

Post posted by VED »

4 #. ഭാഷകളിലെ ലിപികളുമായി ബന്ധപ്പെട്ട് ചിലകാര്യങ്ങൾ



മലബാറിലെ ഭാഷയെവിടെനിന്നുമാണ് വന്നത് എന്നോ, അതുമല്ലെങ്കിൽ അത് മലബാറിലേക്ക് കുടിയേറിയതോ മലബാർ പ്രദേശത്തുവച്ച് പടിച്ചടക്കപ്പെട്ടതോ ആയ ഏത് ജനവിഭാഗത്തിന്‍റെ ഭാഷയായിരുന്നിരിക്കാം എന്നതോ എന്ന ഒരു ലളിതമായ അന്വേഷണമാണ് നടത്തിനോക്കിയത്. എന്നാൽ കാര്യമായ യാതോരു വിവരവും ഈ ദിക്കിൽ ലഭിച്ചില്ല എന്നുതന്നെ പറയാമെന്ന് തോന്നുന്നു.

ഈ വിഷയം ഉപസംഹരിക്കുന്നതിന് മുൻപായി ഏതാനുംകാര്യങ്ങൾ കൂടി പറയാം.

തമിഴ്, ദക്ഷിണേഷ്യയ്ക്ക് പുറത്തുനിന്നും വന്നതാവാൻ സാധ്യതയുള്ള സംസ്കൃതം, പോരാത്തതിന് മലയാളം, തെലുഗ്, കന്നഡ തുടങ്ങിയ ഭാഷകളിലെ ലിപികൾ തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട് എന്ന് തോന്നുന്നുണ്ടെങ്കിലും, അവ തമ്മിൽ ഏതോ വിധേനെ ചില വൻ സാമ്യതകളും കാണുന്നുണ്ട്. അ, ആ, ഇ, ഇ... തുടങ്ങിയവും, ക, ഖ, ഗ, ഘ, ങ്ങ.. തുടങ്ങിയവയും ദേവനാഗരിയിലും (സംസ്കൃത ലിപി), തമിഴിലും തികച്ചും ഒരേ പോലെ തന്നെയല്ലായെങ്കിലും, ഏതാണ്ടൊക്കെ തമ്മിൽ സാദൃശ്യമുണ്ട് എന്നുള്ളതാവാം വാസ്തവം. ഇവിടെ തമിഴും സംസ്കൃതവും ആണ് പ്രത്യേകമായി ശ്രദ്ധിക്കുന്നത്.

മലയാളം രണ്ടിൽ നിന്നും സ്വാധീനങ്ങൾ ഏറ്റെടുത്തിട്ടുണ്ടാവാം.

ലിപിയുടെ കാര്യം പറയുമ്പോൾ, അതിൽ രണ്ട് വ്യത്യസ്തകാര്യങ്ങൾ മനസ്സിൽ വരുന്നു.

ഒന്ന് സംസാര ഭാഷയെ ലിപികളായി രൂപപ്പെടുത്തിയെടുത്ത കാര്യമാണ്. ലിപികൾ ഇല്ലായെങ്കിൽ, മനുഷ്യ സംസാരം വെറും ശബ്ദങ്ങൾ മാത്രമായിരിക്കും. സംസാരത്തിലെ ശബ്ദങ്ങളിൽ നിന്നും വളരെ അടുക്കും ചിട്ടും ഉള്ള രീതിയിൽ ലിപികളെ സൃഷ്ടിക്കുക എന്നുള്ളത് ആദ്യമായി ചെയ്യുന്നത് ഒരു വൻ പദ്ധതിതന്നെയായിരിക്കാം. ഒരിക്കൽ ഇത് സൃഷ്ടിച്ചെടുത്താൽ, പിന്നീട് അതിൽ വൻ മാറ്റങ്ങളും പരിഷ്ക്കരണങ്ങളും വരുത്താൻ തരതമ്യേനെ കുറഞ്ഞ പരിശ്രമം മാത്രം മതിയാകാം.

ഇന്ന് ലിപികൾ ഉള്ളതിനാലും, അവ മനുഷ്യർ പഠിക്കുന്നതിനാലും, ഈ ഒരു കാര്യം ആരും ചിന്തിക്കുന്നില്ലാ എന്ന് തോന്നുന്നു. സംസാരത്തിലെ ശബ്ദങ്ങളെ മനസ്സിലാക്കുക, എന്നിട്ട് അവയിൽനിന്നും വ്യത്യസ്ത വാക്കുകളെ തരംതിരിച്ചെടുക്കുക, അതിനുശേഷം ശബ്ദങ്ങളെ തുണ്ടുതുണ്ടാക്കി മാറ്റിനിർത്തി, അവയെ ലിപികൾആക്കി വേർത്തിരിച്ചെടുക്കുക എന്നുള്ളത് ഒരു വൻ മാനസിക ശ്രമം തന്നെയാണ്. കമ്പ്യൂട്ടറുകൾക്ക് നിസ്സാരമായി ചെയ്യാവുന്നകാര്യവും തന്നെയയാരിക്കം ഇത്. ഈ ഒരു കാര്യം മനസ്സിൽ വെക്കുക.

ഡച്ചുകർ ആഫ്രിക്കൻ പ്രദേശങ്ങളിൽ പലതരം മനുഷ്യരേയും കണ്ടതിൽ, അവരിൽ ചിലരുടെ സംസാരഭാഷയിലെ വാക്കുകൾ ഉച്ചരിക്കാൻ പോലും ആവത്തതായി അനുഭവപ്പെട്ടകാര്യം GEORGE W. STOW, F.G.S., F.R.G.S. എഴുതിയ THE NATIVE RACES OF SOUTH AFRICA പറുയുന്നുണ്ട്.

QUOTE: ----------but a sobriquet given to them by the early Dutch traders from the almost unpronounceable character of their language....... END OF QUOTE

ആഫ്രിക്കൻ വനാന്തരങ്ങളിലെ Bushmen എന്ന വർഗ്ഗക്കാരെ മറ്റ് ആഫ്രിക്കൻ ജനവിഭാഗങ്ങളിൽ പലരും വെറും മൃഗങ്ങളായി മനസ്സിലാക്കിയിരുന്ന കാര്യവും സൂചിപ്പിച്ചുകാണുന്നുണ്ട്, അതേ ഗ്രന്ഥത്തിൽ.

QUOTE 2: .......................evidently classing the Bushmen and the game in the same category as wild animals. END OF QUOTE

ഈ Bushmenമാരുടെ ഭാഷ പഠിച്ചെടുത്താൽ മനുഷ്യർക്ക് മൃഗങ്ങളുടേയും പ്രകൃതിയുടേയും അറിയപ്പെടാത്ത പല അനുഭൂതികളും മനസ്സിലാക്കാൻ പറ്റും എന്നുവരെ Mr. Chapman എന്ന പേരുള്ള ഇങ്ഗ്ളിഷുകാരനായ നിരീക്ഷകൻ പറഞ്ഞകാര്യവും സൂചിപ്പിച്ചുകാണുന്നു.

മൃഗങ്ങളടെ ഭാഷയിലെ ശബ്ദങ്ങളെക്കുറിച്ച് ഇന്നും വ്യക്തമായ യാതോരു വിവരവും ലഭിച്ചിട്ടില്ലതന്നെ. ഈ വിഷയവുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ പറയാവുന്നതാണ്. അത് പിന്നീടാവാം എന്ന് കരുതുന്നു.

ഇവിടെ പറഞ്ഞുവന്നിരുന്ന കാര്യം സംസ്കൃത്തിലേയും തമിഴിലേയും ലിപികളുടെ ശബ്ദങ്ങൾ സൃഷ്ടിക്കപ്പെട്ടതിൽ പലതരം സാമ്യതയും ഉണ്ട് എന്ന കാര്യമാണ്.

അ, ആ, ഇ, ഈയും ക, ഖ, ഗ, ഘ, ങ്ങ തുടങ്ങിയവയും രണ്ടിലും ഉണ്ട് എന്ന് തന്നെയാണ് തോന്നുന്നത്. ഒരേ അടുക്കും ചിട്ടയിലും അല്ലായെങ്കിലും, ഇതുതന്നെയാവാം വാസ്തവം. എന്നാൽ തമിഴിൽ വ്യക്തമായും ലിപിയുടെ ശബ്ദത്തിന്‍റെ അറ്റത്തിൽ ഒരു വ്യത്യാസം കാണുന്നുണ്ട് എന്ന് തോന്നുന്നു. എന്നാലും, രണ്ട് ഭാഷകളിലും ലിപികളുടെ ശബ്ദത്തിൽ ഒരു സാമ്യത കാണുന്നുണ്ട്.

രണ്ടാമത്തെ കാര്യം ലിപികളുടെ രൂപഭാവം ആണ്.

ലിപികളുടെ രൂപഭാവത്തിൽ തമിഴും സംസ്കൃതവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അറിയില്ല.

നോക്കുക, സംസ്കൃതത്തിൽ അ എന്ന് എഴുതുന്നത് ഈ വിധമാണ് : अ

തമിഴിൽ ഈ വിധവും : அ

സംസ്കൃതത്തിൽ ക എന്ന് എഴുതുന്നത് ഈ വിധമാണ് : क

തമിഴിൽ ഈ വിധവും : க

മലയാളത്തിലെ മിക്ക ലിപികളും ഇവ രണ്ടിൽനിന്നും വളരെ വ്യത്യസ്തമാണ് എന്ന് തോന്നുന്നു.

ഇതിൽ നിന്നും എന്താണ് മനസ്സിലാക്കേണ്ടത് എന്ന് അറിയില്ല. എന്നാൽ പറയേണ്ടുന്ന കാര്യം, സംസാരത്തിലെ ശബ്ദത്തെ ലിപികളായി തരംതിരിക്കുന്നത് ഒരു സംഗതിയാണ്. ആ ലിപികൾക്ക് എഴുത്തിൽ ഒരു രൂപം ഉളവാക്കുന്നത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാര്യമാണ്.

ഈ രണ്ടുകാര്യങ്ങളിൽ വച്ച്, ആദ്യത്തേതിൽ സമാനമായ ബുദ്ധിപ്രവർത്തനം തമിഴിലും സംസ്കൃതത്തിലും നടന്നിട്ടുണ്ട് എന്നുതോന്നുന്നു.

ഈ വിധ ലപികൾക്ക് എഴുത്തുരൂപത്തിൽ രൂപഘടന സൃഷ്ടിക്കുന്ന അവസരത്തിൽ, വ്യത്യസ്തമായ ബുദ്ധികളാണോ പ്രവർത്തിച്ചത് എന്നത് വ്യക്തമായി അറിയില്ല.

മലയാളത്തിലെ ലിപികളുടെ ശബ്ദം മിക്കവാറും സംസ്കൃത്തിൽനിന്നും തമിഴിൽനിന്നും ആയിരിക്കാം എടുത്തിട്ടുള്ളത്.

എന്നാൽ ആ ലിപികളുടെ രൂപഭാവം സംസ്കൃത്തിൽനിന്നും തമിഴിൽനിന്നും ആയിരിക്കില്ലാ എന്നും തോന്നുന്നു. വെറും തോന്നൽ മാത്രമാണ്. ഗഹനമായ പഠനമോ വിവരമോ ഈ കാര്യത്തിൽ ഈ എഴുത്തുകാരന് ഇല്ലതന്നെ.

ഇങ്ഗ്ളിഷിലെ ലിപികളെക്കുറിച്ച് ഇവിടെ ചെറുതായി സൂചിപ്പിക്കാം. ആഴത്തിലേക്ക് പോകാനും, അതിന് ഭൂഖണ്ഡ യൂറോപ്യൻ ഭാഷകളും ആയുള്ള ബന്ധത്തെക്കുറിച്ച് പറയാനും ഇവിടെ ഉദ്ദേശിക്കുന്നില്ല.

ദക്ഷിണേഷ്യൻ ഭാഷകളിൽ 'അമ്മ' എന്ന് എഴുതിയത് നോക്കൂ. ഈ രീതിയിൽതന്നെയാണ് സംസ്കൃതത്തിലും തമിഴിലും ദക്ഷിണേഷ്യയിലെ പല ഭാഷകളിലും ലിപികൾ കൂട്ടി ഘടിപ്പിച്ചിട്ടുള്ളത്.

ഇങ്ഗ്ളിഷിൽ ഈ വാക്കിനെ എഴുതുന്നത്, ഈ വിധമാണ് : Amma. മനുഷ്യസംസാര ശബ്ദത്തെ ഈ വിധം ഘടിപ്പിച്ചെടുക്കുന്നത് ഒരു വൻ വ്യത്യസ്തമായ മാനസിക പ്രവർത്തനം തന്നെയാണ്. ഇവിടെ വ്യക്തമായും പറയേണ്ടുന്നത്, ഈ രണ്ടുതരം (ദക്ഷിണേഷ്യയിലേയും ഇങ്ഗ്ളിഷിലേയും) ലിപികളേയും സൃഷ്ടിച്ചത് രണ്ട് വ്യത്യസ്തതരം ബുദ്ധിശക്തികൾ തന്നെയാവാം. ഈ കാര്യത്തിന്‍റെ ആഴങ്ങളിലേക്കും ഇപ്പോൾ പോകുന്നില്ല. എന്നാൽ പറയാനുള്ളത്, ഇങ്ഗ്ളിഷ് ഭാഷ ദക്ഷിണേഷ്യൻ ഭാഷകളിൽ നിന്നും ഏതാണ്ട് എല്ലാരീതിയിലും വ്യത്യസ്തമായിരിക്കാം എന്നാണ്.

പണ്ട് Trivandrumത്ത് പഠിക്കുന്ന കാലത്ത്, ഒരു പരിചയക്കാരൻ ഈ ഇങ്ഗ്ളിഷ് ലിപികളുടെ സ്വാധീനം മലയാളം വാക്കുകളിൽ പ്രകടിപ്പിച്ചു പറയുന്നത് കേൾപ്പിച്ചുതന്നിരുന്നു. മാപ്പിള എന്ന വാക്ക് ഈ വിധ ലിപികളുടെ സ്വാധീനത്തിൽ ഈ വിധത്തിലാണ് ആ ആൾ പറഞ്ഞത്. M A പ്പ പ്പ ഇ്ള്ള. തിരുവിതാംകൂറിൽ മാപ്പിള എന്നുള്ളത് ക്രിസ്തീരയരാണ്.

മാക്റി എന്നവാക്ക്, ഇതേ പോലെ പറഞ്ഞാൽ, M A ക്റ് ക്റ് Y.

ഇത് വെറുതെ ഓർമ്മയിൽ നിന്നും ഒരു നർമ്മഭാവത്തിൽ എഴുതിയതാണ്. കാര്യമായി എടുക്കേണ്ട.

ഇങ്ഗ്ളിഷ് ലിപികളിൽ വലിയക്ഷരം - ചെറിയക്ഷരം എന്ന ഒരുകാര്യം ഉള്ളത്, ദക്ഷിണേഷ്യൻ ഭാഷകളിൽ ഇല്ലായെന്ന് ഭാഷാ ശാസ്ത്രത്തിന്‍റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. അതുപോലെ, ഇങ്ഗ്ളിഷ ലിപികൾക്ക് കൂട്ടെഴുത്ത് എന്ന ഒരു ഏർപ്പാടും, അതുമായി ബന്ധപ്പെട്ടത് എന്ന് വേണമെങ്കിൽ പറയാവുന്ന, Cursive writing (കൈയെഴുത്ത് നന്നാക്കൽ പരിശീലനം) എന്ന ഒരു ഏർപ്പാടും ഉണ്ട്. ഇന്ന് ഈ Cursive writingഎന്നത് ദക്ഷിണേഷ്യൻ ഭാഷകളിലും മറ്റും ഭാഷകളിലും പടർന്നുകേറിയിട്ടുണ്ടാവാം.

മലബാറിലേക്ക് കയറിവന്നതോ, കുടിയേറിവന്നതോ, കയറിവന്ന് അടിമപ്പെട്ടതോ, അതുമല്ലെങ്കിൽ, പാരമ്പര്യമായി ജീവിച്ചിരുന്നതോ ആയ ഏതോ ജനക്കൂട്ടത്തിന്‍റേലതാവാം മലബാറിലെ ലിപികളുടെ രൂപം. എന്നാൽ, അവ ഉപയോഗിച്ച് ഇന്നുള്ള മലയാളം ലിപികൾ സൃഷ്ടിച്ചത്, കൃത്രിമമായി സംസ്കൃത്തേയും തമിഴിനേയും ശ്രദ്ധിച്ചുകൊണ്ടാവാം എന്നൊരു അഭിപ്രായം.

മലബാറിലെ പാരമ്പര്യ ഭാഷയായ മലയാളത്തെക്കുറിച്ച് ഇന്ന് തിരുവിതാംകൂറുകാർക്ക് കാര്യമായ വിവരം ഇല്ലതന്നെ. ഇതേ അവസ്ഥാവിശേഷം തന്നെയാണ് മലബാറിലെ പുതിയ തലമുറയുടേയും കാര്യം. പലപ്പോഴും, മലബാറിലെ ഉൾനാടുകളിലെ പഴയ ജനത്തിന്‍റെ ഏതെങ്കിലും ഒരു പ്രാദേശിക സംസാര ശൈലിയിൽ മലയാളം സംസാരിച്ച് കാണിച്ച്, ഇതാണ് മലബാറിലെ ഭാഷയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന മിമിക്രികൾ കേട്ടിട്ടുണ്ട്. മലബാറിലെ മലയാളം യഥാർത്ഥത്തിൽ ഒരു സംസാര ശൈലിയല്ല (accent അല്ല), മറിച്ച് മലയാളത്തിൽ പാരമ്പര്യമായി ഇല്ലാത്ത വാക്കുകൾ ഉള്ള ഒരു ഭാഷയാണ് ഇത്.

ഈ ഭാഷയിലെ ചെരയിക്ക്, ഒതിയാർക്കം, മീത്തൽ, ഒലുമ്പ്, പതക്ക്ന്ന്, അയെ, ഒരിയാനെ, കീഞ്ഞ്, എതക്കേട്, അലമ്പ്, വെല്ലം, കൊത്തമല്ലി, നിലക്കടല, അടിക്ക് (sweep), നേന്ത്രപ്പഴം, ഇടങ്ങാറ്, കൈക്കോട്ട്, തൂമ്പാപണി, തിരിഞ്ഞ്, മേല്, മക്കാറ്, സുയിപ്പ്, ആണ്ട്, കുണ്ട്, മടമ്പ്, നിരീച്ച് തുടങ്ങിയ അനവധി വാക്കുകൾ മറ്റ് വല്ല ഭാഷകളിലും കാണപ്പെടുന്നുണ്ടെങ്കിൽ, ആ ഭാഷക്കാർക്ക് മലബാറിലെ പാരമ്പര്യജനങ്ങളിൽപെട്ട ഏതെങ്കിലും ഒരുകൂട്ടരും ആയി വല്ലബന്ധവും ഉണ്ടോ എന്ന് നോക്കുന്നത് രസകരമായ ഒരുകാര്യമായേക്കാം. മലബാറി വാക്കുകളിൽ ചിലതിന് വ്യക്തമായും അറബിഭാഷയും ആയി ബന്ധം കണ്ടേക്കാം. അത് തികച്ചും മറ്റൊരു കാര്യമാണ്.

പോരാത്തതിന്, മലയാള ലിപികളിൽ ഏതെങ്കിലും ചിലത് ആ വിധ ഭാഷകളിലെ ലിപികളിൽ ഉണ്ടോ എന്ന് പരിശോധിക്കുന്നതും ഈവിധം തന്നെ.

മുരുമക്കത്തായ തീയരുടെ ഉറവിടം Kazakhstanന്‍റെ അതിർത്തിപ്രദേശത്തുള്ള Tian Shan മലയോരങ്ങൾ ആയേക്കുമോ എന്ന് നോക്കാവുന്നകാര്യമാണ്. അങ്ങിനെ വല്ലതും കാണപ്പെടുകയാണെങ്ങിൽ, പിന്നെ നോക്കേണ്ടത്, അവിടങ്ങളിൽ വല്ല Shamanistic ആദ്ധ്യാത്മിക പാരമ്പര്യവും നിലനിന്നിരുന്നുവോ എന്നതാണ്.

ഈ വിഷയം ഇപ്പോൾ വിടുകയാണ്. എന്നാൽ ഭാഷയിലെ വാക്കുകളിലെ സാമ്യതയെക്കുറിച്ച് നോക്കുമ്പോൾ, ഭാഷയുടെ അലങ്കാരമാതൃക, വാക്കുകൾ, ലിപികളുടെ അടുക്കുചിട്ടയും, ലിപികളുടെ ശബ്ദം, ലിപികൾ എഴുതിയാൽ അവയ്ക്ക് ഉള്ള രൂപഘടന തുടങ്ങിയവ വ്യത്യസ്തകാര്യങ്ങൾ തന്നെയാവാം എന്ന് മനസ്സിലാക്കേണ്ടിവരും. ഈ വ്യത്യസ്തമായ ഓരോ കാര്യവും വ്യത്യസ്തമായ ജനങ്ങളുടെ സംഭാവനയോ, വ്യത്യസ്ത വ്യക്തികളുടോയോ അതുമല്ലെങ്കിൽ വല്ല വൻ സാങ്കേതികവിദ്യയുടേയോ മാനസിക പ്രവർത്തനമോ ആയിരിക്കാം നൽകിയത് എന്നും ഓർമ്മിക്കുന്നതിൽ തെറ്റില്ലാ എന്ന് തോന്നുന്നു.

ഇനി പറയാനുള്ളത്, വ്യത്യസ്തഭാഷകൾ സൃഷ്ടിക്കുന്ന രണ്ട് വ്യക്തമായും വ്യത്യസ്തമായ സാമൂഹിക ഘടനാ ഭാവങ്ങളെക്കുറിച്ചാണ്. അതുംകൂടി പറഞ്ഞതിന് ശേഷം, ഈ എഴുത്ത്, വടക്കേ മലബാറിലെ മണ്ണിലേക്ക് തന്നെ തിരിച്ചുവരും എന്ന് മനസ്സിലാക്കുന്നു.



Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

5

Post posted by VED »

5 #. 1947ൽ പിറന്ന ഇന്ത്യയിലെ ഭാരത പൗരണികത്വത്തിന്‍റേയും ഹൈന്ദവ പാരമ്പര്യത്തിന്‍റേയും ആഴവും പരപ്പും, ഉറവിടവും




ഹിമാച്ചൽ പ്രദേശിൽ നിന്നും National Permit (NP) ഉള്ള ഒരു ലോറി, Appleനിറച്ചുകൊണ്ട് തമിഴ്നാടിലെ Cape Comerinനിലേക്ക് (കന്യാകുമാരിയിലേക്ക്) വരുന്നു. അതിലെ ഡ്രൈവർക്ക് ഹിമാചൽ പ്രദേശ് മുതൽ Cape Comerinവരെയുള്ള വഴി അറിയാം. കാരണം പലപ്രാവശ്യം ഇതുവഴി യാത്രചെയ്തിട്ടുണ്ട്. എന്നാൽ ലോറി ഓടിച്ചുതുടങ്ങുമ്പോൾ, ഏതാണ്ട് 3000ത്തോളം കിലോമീറ്റർ വരുന്ന ഈ ദൂരം അത്രയും ആ ഡ്രൈവർ മനസ്സിൽ വിഭാവനം ചെയ്യില്ലതന്നെ. എന്നാൽ ചില നിർണ്ണായകമായ ഇടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് ചിന്തിച്ചേക്കാം.

ലോറി ഓടിച്ചുകൊണ്ട് മുന്നോട്ട് നീങ്ങന്ന അവസരത്തിൽ തൊട്ടുമുന്നിൽ കാണുന്ന ഓരോ കാര്യങ്ങളേയും പരിഗണിച്ചാണ് വാഹനം മുന്നോട്ട് നീക്കുക. അതേ സമയം പിന്നിലേക്ക് മാറിക്കൊണ്ടിരിക്കുന്ന കാര്യങ്ങളെ മനസ്സിൽ നിന്നും മാറ്റിവെക്കുകയും ചെയ്യും. ഓരോ ഇടത്തുംവച്ച് കാണുന്ന വഴിത്തിരുവുകളേയും, കടന്നുപോകുന്ന വഴിത്താരകളുടെ സവിശേഷതകളേയും മനസ്സിലാക്കി, അങ്ങോട്ടും ഇങ്ങോട്ടും സ്റ്റിയറിങ്ങ് തിരിച്ചും, ബ്രോയ്ക്ക് ചവുട്ടിയും അയച്ചും ആണ് വാഹനം ഓടിക്കുക. ചിലയിടത്തുവെച്ച്, വാഹനം വഴിയിൽനിന്നും തിരിച്ച് മറ്റുവല്ല മാർഗ്ഗത്തിലൂടെയും ഓടിക്കേണ്ടതായി വന്നേക്കാം.

ഇങ്ങിനെയൊരു ചിത്രീകരണം ഇവിടെ നൽകിയത്, ഈ എഴുത്തിന്‍റെ രീതിയും ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് എന്ന് സൂചിപ്പിക്കാനാണ്. എഴുത്ത് എത്തിനിൽക്കുന്ന ദിക്കിൽ വച്ചാണ് പലപ്പോഴും പലകാര്യങ്ങളും എഴുതാൻ തീരുമാനിക്കുന്നത്. ഇങ്ഗ്ളിഷിൽ ഏതാണ്ട് 30ൽ കൂടുതൽ ഗ്രന്ഥങ്ങൾ പലവിധ വിഷയങ്ങളെക്കുറിച്ചും എഴുതിയിട്ടുള്ളതിനാൽ, ഈ എഴുത്തുകാരന് ഈ പാത നല്ലവണ്ണം പരിചമുള്ളതുതന്നെ. ഓരോ പ്രാവശ്യവും പുതിയ എഴുത്ത് എഴുതുമ്പോൾ, കാര്യങ്ങൾക്ക് കൂടുതൽ കൃത്യതയാണ് വരുന്നത്.

എന്നാൽ എഴുതുന്ന അവസരത്തിൽ രണ്ട് വ്യത്യസ്തമായ മാനസിക അനുഭവങ്ങളും വന്നുപെടാറുണ്ട്.

ഒന്ന്, ചിലകാര്യങ്ങളെക്കുറിച്ച് ഒരു ബോധോദയമോ വെളിപാടോ മാതിരിയുള്ള ഒരു പുതിയ ചിന്തയും മനസ്സിലാക്കലും. ഇത് പെട്ടെന്ന് മനസ്സിൽ ഉദിക്കുന്നകാര്യമാണ്.

രണ്ടാമത്തേത്, മുൻപൊരിക്കലും ചിന്തിക്കാതിരുന്നിരുന്ന ചില അതിസൂക്ഷ്മമായ കാര്യങ്ങളെക്കുറിച്ച് ചികഞ്ഞ് ചിന്തിക്കാനുള്ള ഒരു പ്രേരണ മനസ്സിൽ കയറും.

ഇങ്ങിനെയുള്ള രണ്ട് കാര്യങ്ങളെക്കുറിച്ച് ഇപ്പോൾ പറയേണ്ടിയിരിക്കുന്നു. എഴുത്ത് ദൃതിപിടിച്ച് മുന്നോട്ട് കുതിച്ചുപായിക്കേണ്ട കാര്യമില്ലതന്നെ. കോഴിക്കോട് നിന്നും കുണ്ടോട്ടിവരെയുള്ള ചെറിയ ദൂരം പോകുന്ന സ്വകാര്യ ബസ്സിന് (private busന്) അതിസൂക്ഷ്മമായ സമയകൃത്യത പാലിക്കേണ്ടിവരും. ഓരോ മിനറ്റും മൂല്യമേറിയതാണ്. എന്നാൽ ഹിമാചൽ പ്രദേശത്ത് നിന്നും Cape Comerinവരെ നീങ്ങുന്ന NPലോറിക്ക് ഈ വിധ സൂക്ഷ്മമായ സമയകൃത്യതയുടെ കാര്യമില്ലതന്നെ.

അതേ പോലെ തന്നെയാണ് ഈ എഴുത്തും. വൻ ദൂരമാണ് മുന്നോട്ട് നീങ്ങുന്നത്. അതിസൂക്ഷ്മമായ സമയ കൃത്യതയുടെ ആവശ്യം ഇല്ലതന്നെ.

ഏതാനും ദിവസങ്ങൾക്ക് മുൻപ് യാധൃശ്ചികമായി ഹിന്ദിയുടെ വളർച്ചയെക്കുറിച്ച് ഒരു കാര്യം ശ്രദ്ധയിൽ വന്നുപെട്ടു. ഹിന്ദിയെ വളർത്തിക്കൊണ്ടുവന്നത്, വിദേശത്തുനിന്നും വന്ന വെളുത്തവർഗ്ഗക്കാരായ കൃസ്ത്യൻ മിഷനറിമാരാണ് എന്നത്. ഈകാര്യം ചെറുതായി ഒന്ന് പരിശോധിച്ചപ്പോൾ, കാര്യം ശരിയാണ് എന്ന് മനസ്സിലായി.

ഈ കാര്യത്തെക്കുറിച്ച് ആധികാരികമായി ആഴത്തിൽ എഴുതാനുള്ള വിവരം ഈ എഴുത്തുകാരന് ഇല്ലതന്നെ. എന്നാൽ, പൊതുവായുള്ള ഒരു വിവരം മനസ്സിൽ കയറിവന്നുവെന്ന് തോന്നുന്നു.

ബൃട്ടണിൽനിന്നും ഭൂഖണ്ഡയൂറോപ്പിൽ നിന്നും അമേരിക്കയിൽ നിന്നും വന്ന പലവിധ കൃസ്ത്യൻ മിഷിനറിമാർ ഈ ഉപഭൂഖണ്ഡത്തിലെ ഓരോ ദിക്കിലും ജനങ്ങൾ സംസാരിക്കുന്ന നിസ്സാരങ്ങളായ ഭാഷകളെ വളർത്തിയെടുത്തു എന്നതാണ് അത്. അതിന് അവർ പൊതുവായി ചെയ്ത കാര്യം, ആവക ഭാഷകൾക്ക് ഉപയോഗിക്കാനാവുന്ന ഒരു ലിപി വളർത്തിയെടുക്കുകയും പോരാത്തതിന് സംസ്കൃതത്തിൽ നിന്നും ആയിരക്കണക്കിന് വാക്കുകൾ കുടംകമഴ്ത്തിപ്പാരുന്നതുപോലെ ഈ വക നിസ്സാര ഭാഷകളിലേക്ക് ഒഴിച്ചിറക്കുകയും ചെയ്തു എന്നതാണ്.

ഹിന്ദുസ്ഥാനി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സാഹിത്യഭാഷ പണ്ടുകാലങ്ങളിൽ ഉപയോഗിച്ചിരുന്ന ലിപി പേർഷ്യൻ, അഥവാ അറബി ലിപികൾ ആയിരുന്നു എന്ന് തോന്നുന്നു. പോരാത്തതിന്, കൈത്തിയെന്ന പ്രാദേശിക ലിപികളും ഉപയോഗിക്കപ്പെട്ടിരുന്നു എന്നും എഴുതിക്കാണുന്നു.

ബൃട്ടിഷ് - ഇന്ത്യയിലെ ജനങ്ങളുടെ മാനസിക നിലവരം ഉയർത്താനായി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടപടികൾ തുടങ്ങിയപ്പോൾ, Lord Macaulay അതിനായി ശുപാർശചെയ്തത് ഇങ്ഗ്ളിഷ് ഭാഷ പരക്കെ പടർത്തുക എന്നതാണ്. എന്നാൽ ഇതിന് എതിരായി സംസ്കൃത ഭാഷയെ പ്രാദേശിക സംസാരരീതികളിലേക്ക് കലർത്തി, ആ വക ഭാഷകളെ വളർത്തണം എന്നും ജനങ്ങൾക്ക് ഇങ്ഗ്ളിഷ് പഠിക്കാനുള്ള അവസരം നൽകരുത് എന്നും പ്രാദേശിക സാമൂഹിക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇതിന് പകരം അറബി ഉപയോഗപ്പെടുത്തണം എന്നുവാദിച്ചവരും ഉണ്ടായിരുന്നു.

പരിശോധിച്ചുനോക്കിയപ്പോൾ, ശരിയാണ്, ഹിന്ദി ഭാഷയെ വളർത്തിയത് ക്രിസ്ത്യൻ മിഷിനറിമാരാണ്. അപ്പോൾ ഒരു ചോദ്യം മനസ്സിൽ കറയിവരുന്നുണ്ട്. ക്രിസ്ത്യൻ മിഷനറിമാർ അവരുടെ മതത്തിലേക്ക് കയറിയ പ്രാദേശിക ഹീനജനത്തിന് എന്തുകൊണ്ട് ഇങ്ഗ്ളിഷ് പഠിപ്പിച്ചില്ല എന്നത്. അതിനുപകരം നിസ്സാര ഭാഷകളെ വളർത്തിയെടുക്കുകയും, അവയിലേക്ക് സംസ്കൃതം ചൊരിയുകയും, അതിന് ശേഷം അവയ്ക്ക് നിഘണ്ടുകൾ നിർമ്മിക്കാനും ഒരിമ്പോട്ടു എന്നത് ഇന്ന് നോക്കുമ്പോൾ ഒരു അതിശയമായി തോന്നിയേക്കാം.

ഇതുമായി ബന്ധപ്പെട്ട് ഏതാനുംകാര്യങ്ങൾ മനസ്സിൽകയറിവരുന്നുണ്ട്.

ആദ്യത്തേത്, ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, അവരുടെ ഭരണപ്രദേശങ്ങളിൽ ഈ വിധ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനം അനുവദിച്ചിരുന്നില്ല എന്നുള്ളതാണ്. എന്നാൽ വാസ്തവത്തിൽ ദക്ഷിണേഷ്യൻ ഉപദ്വീപിൽ ഒരു വൻ വിസ്താരമുള്ള പ്രദേശം കമ്പനി ഭരണത്തിന് പുറത്തായിരുന്നു. ബൃട്ടിഷ് ഇന്ത്യയുടെ യഥാർത്ഥ വലുപ്പം അടുത്തപേജിൽ നൽകിയിട്ടുള്ള ഭൂപടത്തിൽ നിന്നും കാണാവുന്നതാണ്. അതിന് പുറത്തുള്ള രാജ്യങ്ങളിൽ മിഷിനറിമാർക്ക് കയറിച്ചെന്ന് മിഷിനറി പ്രവർത്തനം നടത്തുന്നതിന് പലയിടത്തും പ്രശ്നമില്ലായിരിക്കാം.


Rev. Samuel Mateerതന്നെ തിരുവിതാംകൂറിൽ ഉണ്ടായിരുന്ന British Residentന് തങ്ങളോട് ഉണ്ടായിരുന്ന സമീപനത്തെക്കുറിച്ച് ഒരിക്കൽ ഈ വിധം എഴുതിയിരുന്നു:

QUOTE: We soon discovered that the agent of our Christian land, although a Scotchman attached as he said to the Church of England and her services, was much opposed to missionary effort, and more fearful than were the Brahmins respecting the effects of evangelical religion. ................................................. his ideas concerning our character and intentions were more alarming, absurd and exaggerated, than were those of others who had come into contact with our institutions.” END OF QUOTE from Travancore State Manual (Check page no: 705)

ആശയം: മിഷനറി പ്രവർത്തനത്തോട് ബ്രാഹ്മണരേക്കാൾ വിരോദം ആയിരുന്നു ഇദ്ദേഹത്തിന്........ ക്രിസ്ത്യൻ മിഷിനറിമാരുടെ സ്വഭാവത്തെക്കുറിച്ചും, ഉദ്ദേശത്തെക്കുറിച്ചും, ഇദ്ദേഹത്തിന് ഉള്ള ചിന്താഗതി അതീവ ഭയങ്കരവും, അസംബന്ധവും അതിശയോക്തികലർന്നതും ആയിരുന്നു. END

ഈ വിധ ക്രിസ്ത്യൻ മിഷിനറിമാരിൽ പലരും സ്ക്കോട്ടിഷുകാരും ഐറിഷുകാരും, ഭൂഖണ്ഡ യൂറോപ്യന്മാരും ആയിരുന്നു. ഇവർക്ക് ജന്മനാ ഇങ്ഗ്ളണ്ട്നോട് ഒരു നേരിയ എതിർപ്പും മത്സരബുദ്ധിയും ഉണ്ടായിരിക്കും എന്നും പറയാവുന്നതാണ്. Rev. Samuel Mateerതന്നെ ഐറിഷുകാരനായിരുന്നു. ഈ കൂട്ടർ ഇങ്ഗ്ളിഷിന്‍റേMയും ഇങ്ഗ്ളണ്ടിന്‍റേയും സ്വാധീനം വളർന്നുകാണുന്നതിൽ വൻ താൽപ്പര്യം കാണിച്ചേക്കില്ല. എന്നാൽ ഇവർ നിന്ന് വിളങ്ങിയത് ഇങ്ഗ്ളണ്ടിന്‍റെനൈസർഗ്ഗികമായ തേജസ്സിൽ തന്നെയായിരുന്നു എന്നും പറയേണ്ടിയിരിക്കുന്നു.

രണ്ടാമത്തെക്കാര്യം ഹീനജനങ്ങളിൽ ഇങ്ഗ്ളിഷ് പടർന്നാൽ, സമൂഹം ആകെ തലകുത്തനെ മറിയും എന്നുള്ളതാവാം. താഴെയുള്ളവർ ഒരു പീഠഭൂമിമാതിരി ഉയർന്നുവരും. പാരമ്പര്യ ഭൂഖണ്ഡ യൂറോപ്യൻ ക്രിസ്തീയ മതത്തിന് ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ജനം വളരും. മതമില്ലെങ്കിലും വൻ ആത്മസംയമനം ഉള്ള സമൂഹം വളരും. ക്രിസ്തീയമതം തന്നെ ഒരു അനാവശ്യകാര്യമായി വന്നേക്കും. ക്രിസ്തീയരായ പ്രാദേശിക സുവിശേഷപ്രവർത്തകർക്കും ഇങ്ങിനെയൊരു കാര്യം സംജാതമാകുന്നതിനോട് താൽപ്പര്യം ഉണ്ടാവില്ലതന്നെ. ക്രിസ്തീയ മതത്തിൽ ഇടയനും കുഞ്ഞാടും എന്ന സങ്കൽപ്പം ഉണ്ട് എന്ന് തോന്നുന്നു. പുതുതായി വളർന്നുവരുന്ന ക്രിസ്ത്യൻ പാതിരിമാർഎന്ന ഇടയർക്ക് സാമൂഹിക ബഹുമാനവും, കുഞ്ഞാടിന്‍റെ അടിയളത്തവും അത്യന്താപേക്ഷിതമായ ഒരുകാര്യമായി നിലനിൽക്കും എന്നുള്ളതാവാം വാസ്തവം.

മൂന്നാമത്തെക്കാര്യം ഹീനജനങ്ങൾ നിത്യവും സംസാരിക്കുന്ന ഭാഷയിൽതന്നെ സുവിശേഷ പ്രസംഗങ്ങളും കൂട്ടപ്പാടും, കൂട്ടപ്രർത്ഥനയും നടത്തുന്നതാണ് മതപരമായ പ്രവർത്തനത്തിന് ഏറ്റവും ലളിതവും കാര്യക്ഷമവും ഫലപ്രദവും ആയ മാർഗ്ഗം.
നാലാമത്തെക്കാര്യം, പാരമ്പര്യ ജന്മികുടുംബക്കാർക്ക്, ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു അടിമ ജനത്തിനോട് ഏത് രീതിയിൽ പെരുമാറേണം എന്ന ഒരു വൻ പ്രശ്നം തന്നെ ഉദിച്ചുവരും എന്നുള്ളതാണ്. ഇങ്ഗ്ളിഷ് സംസാരിക്കുന്ന അടിമജനത്തിന് ഇങ്ഗ്ളിഷുകാരോടു അടിയാളത്തം പ്രകടിപ്പിക്കാതെ സംസാരിക്കാൻ ആവും. ഇത് സാമൂഹിക വ്യവസ്ഥിതിയിൽ Cluster bomb വിതറിയപോലെയാകും അനുഭവം. പാരമ്പര്യ ജന്മികുടുംബക്കാർ ക്രിസ്ത്യൻ മിഷിനറി പ്രവർത്തനത്തെ അടിച്ചോടിക്കും എന്നുള്ളതും വാസ്തവംതന്നെ.

എന്നാൽ നിസ്സാര ഭാഷകളിൽ വാക്കുകൾ വളരെ തുച്ഛമായിരിക്കും ഉണ്ടാവുക. ചെറിയ ലോകത്തിലെ ആളുകൾക്ക് തമ്മിൽ സംസാരിക്കാൻ വളരെ കുറച്ച് വാക്കുകൾ മതിയാകും. ഇങ്ഗ്ളിഷിൽ തന്നെ ഒരു ആയിരം വാക്കുകൾമാത്രം അറിയുന്ന ഒരു കൂട്ടം ആളുകൾക്ക് മിക്കകാര്യങ്ങളും തമ്മിൽ സംസാരിക്കാൻ പറ്റും എന്നാണ് തോന്നുന്നത്.

വാക്കുകളുടെ ബാഹുല്യത്തിന്‍റെ ആവശ്യം വരുന്നത്, ആ ജനത്തിന് സാങ്കേതികാര്യങ്ങളും, രാഷ്ട്രീയകാര്യങ്ങളും നിയമകാര്യങ്ങളും വേദപുസ്തകകാര്യങ്ങളും വിമാനം അടക്കമുള്ള വാഹന വിവരങ്ങളും, നാവികവിദ്യയും (maritime navigation), വൈദ്യശാസ്ത്രവിവരങ്ങളും, ഗണിതവും, ഊർജ്ജതന്ത്രം രസതന്ത്രം സസ്യശാസ്ത്രം ജന്തുശാസ്ത്രം ഭൂഗർഭശാസ്ത്രം Meteorology തുടങ്ങിയ അനവധി ശാസ്ത്രങ്ങളും, പാചകസംബന്ധമായ വിവരങ്ങളും, കവിതളും മറ്റ് സാഹിത്യകൃതികളും, സിനിമാ കാര്യങ്ങളും, വൻകിട വാണിജ്യകാര്യങ്ങളും മറ്റും മറ്റും സംസാരത്തിൽ ഉപയോഗിക്കേണ്ടിവരുമ്പോഴാണ്.

എന്നാൽ ദക്ഷിണ്യേഷ്യയിലെ അന്നുള്ള ഏതാണ്ട് 99 ശതമാനം ജനത്തിനും ഇതൊന്നുമായി ബന്ധപ്പെട്ടകാര്യങ്ങൾ ഒന്നുംതന്നെ ചിന്തിക്കേണ്ടതോ സംസാരിക്കേണ്ടതോ ആയ ആവശ്യം കാണില്ല. ഈ എഴുത്തുകാരൻതന്നെ ഏതാണ്ട് 1960-70കളിൽ ദേവർകോവിലിൽ കണ്ടിരുന്ന പ്രാദേശിക ജനത്തിന്‍റെ സംസാരത്തിൽ ഉള്ള പൊതുവിഷയങ്ങൾ വളരെ നിസ്സാരമായ കാര്യങ്ങൾ മാത്രമായിരുന്നു. അന്ന് പലർക്കും എഴുത്ത് അറിയില്ലായിരുന്നു. പത്രങ്ങൾ വായിക്കാറില്ലായിരുന്നു. ചിലർ റേഡിയോ കേൾക്കുന്നതുതന്നെ തേങ്ങ, കുരുമുളക്, അടക്ക തുടങ്ങിയവയുടെ കോഴിക്കോട് വലിയങ്ങാടിയിലെ വിലവിവരം അറിയാൻ മാത്രമായിരുന്നു.

ഇത്രയ്ക്കും നിസ്സാരമായ ഭാഷകളിലേക്ക് എവിടെനിന്നുമാണ് ലിപിയും വാക്കുകളും ഇറക്കുമതി ചെയ്യേണ്ടത് എന്ന ചോദ്യം കാര്യമായിത്തന്നെ ക്രിസ്ത്യൻ മിഷിനറിമാരും പ്രാദേശിക വിധ്വംസക സാമൂഹിക പ്രവർത്തകരും ചിന്തിച്ചിരിക്കാം. അങ്ങിനെയാണ് സംസ്കൃതത്തിൽ നിന്നും അത് തട്ടിയെടുക്കാൻ തീരുമാനമായത് എന്നുതന്നെ മനസ്സിലാക്കാം. ഉപദ്വീപിന്‍റെ വടക്കൻ പ്രദേശത്ത് ഉള്ള പലവിധ നിസ്സാര ഭാഷകളിലേക്കും സംസ്കൃതവാക്കുകൾ നിറച്ചപ്പോൾ, ആവിധ പലവിധ ഭാഷകൾക്കും തമ്മിൽ മൊത്തമായ ഒരു അടുപ്പം വന്നുകാണും. അതാണ് ഇന്നത്തെ ഹിന്ദിയെന്ന് തോന്നുന്നു. ഏതാണ്ട് 19ഓളം ഭാഷകളിലേക്ക് സംസ്കൃതം കലർത്തിയതാണ് എന്ന് തോന്നുന്നു. തീർച്ചയില്ല.

പോരാത്തതിന്, അറബി ലിപികൾ അഥവാ പേർഷ്യൻ ലിപികൾക്ക് ഇസ്ലാമുമായുള്ള ഒരു ചരിത്രപരമായുള്ള അടുപ്പം ഉള്ളത്, ബ്രാഹ്മണരിൽ നേരിയതോ, അതുമല്ലെങ്കിൽ കാര്യമായതോ ആയ വിരോദം വളർത്തിയിരിക്കാം. ദേവനാഗരിയെന്ന സംസ്കൃത ലിപികളെ ഇറക്കുമതിചെയ്ത്, ഈ അറബിസ്വാധീനം തുടച്ചുമാറ്റാനും ആയേക്കാം. അടിമജനം ഇങ്ഗ്ളിഷ് പഠിക്കുന്നതിനേക്കാളും സുരക്ഷിതമായത് ഇതുതന്നെയാണ് എന്ന് ഈ ബ്രാഹ്മണരും അവരുടെ സിൽബന്ധികളും മനസ്സിലാക്കിയിരിക്കാം.

ഇങ്ങിനെ നോക്കുമ്പോൾ, മലയാളം, തെലുഗ്, കന്നട, ഒറിയ, ബെങ്ഗോളി, ഹിന്ദി, പഞ്ചാബി തുടങ്ങിയ ഈ ഉപദ്വീപിലെ മിക്ക ഭാഷകളേയും പരിശോധിച്ചാൽ, അവയിൽ മൊത്തമായി ഒരു സംസ്കൃത ആവരണവും സംസ്കൃതവാക്കുകളുടെ കൊഴുപ്പും വന്നതിന്‍റെ വ്യക്തമായ കാരണക്കാർ ക്രിസ്ത്യൻ മിഷിനറിമാർ ആണ് എന്ന് കണ്ടെത്താനായേക്കാം എന്നുതോന്നുന്നു.

ഈ കാര്യമാണ് ഇന്ന് പൊതുവായി കാണുന്ന ഭാരത പൗരണികത്വവും ഹൈന്ദവപാരമ്പര്യവും എന്നൊക്കെയായി ചിന്തിക്കപ്പെടുന്നതിന്‍റെ വാസ്തവം എന്ന് പറയാം എന്നും തോന്നുന്നു.

മലബാറി മലയാളത്തിൽ ഈ വക സംസ്കൃത വാക്കുകളുടെ സ്വാധീനം വരാതിരുന്നതിന്‍റെൃ കാരണം, ബൃട്ടിഷ് മലബാറിൽ ഈ ഭാഷയ്ക്ക് ഔപചാരിക പിന്തുണ ലഭിച്ചില്ലാ എന്നതും, തിരുവിതാംകൂറിൽ നിന്നും കുടിയേറിയ പ്രസ്ഥാനങ്ങൾ മലബാറി ഭാഷയെ ഒരു അപരിഷ്കൃതരുടെ കാട്ടുഭാഷയെന്ന് നിർവ്വചിച്ചതിനാലും ആവാം. എന്നാൽ അവർ തിരുവിതാംകൂറിൽ മലയാളത്തെ വളർത്തിയെടുക്കുന്നതിനായി മലബാറി ഭാഷയുടെ പലതും ഉപയോഗപ്പെടുത്തിക്കാണും എന്നും തോന്നുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

6

Post posted by VED »

6 #. മൗലികമായ ലിപി എന്ന സങ്കൽപ്പത്തെക്കുറിച്ച്



ഇരുളും വെളിച്ചവും മാറിമാറി മിന്നിമറിയുന്ന വന്യപ്രദേശങ്ങളിലൂടെ കുത്തിയൊഴുകുന്ന കാട്ടരുവിയിലൂടെ വെറും നിസ്സാരമായ കെട്ടുമരത്തോണിയിൽ, കാറ്റടിച്ചുയർത്തുന്ന ചെറുഓളങ്ങളിൽ പൊന്തിയുംതാഴ്ന്നും കുതിർന്നും ഉണങ്ങിയും തുഴഞ്ഞ് നീങ്ങുന്നതുപോലുള്ള ഈ എഴുത്ത് എഴുതുമ്പോൾ, മനസ്സിൽ പൊന്തിവരുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരുന്നു.

[NOTE : മുകളിൽ ഉപയോഗിച്ചിരിക്കുന്ന കവിതാരുചിയുള്ള വാക്കുകളെക്കുറിച്ച് ഒന്ന് രണ്ട് കാര്യങ്ങൾ പറയാം. ‘ഇരുളും വെളിച്ചവും’ എന്ന പ്രയോഗം കുറച്ചുകാലങ്ങൾക്ക് മുൻപ് പരിചയപ്പെട്ട വളരെ അറിയപ്പെടു്ന ഏതോ ഒരു കവിതയിൽ നിന്നുമുള്ള ഒരു Plagiarism ആണ് എന്ന് പറയാം. കവിതയുടെ പേര് വ്യക്തമായി ഓർമ്മയില്ല. Plagiarism എന്നതിന്‍റെ അർത്ഥം സാഹിത്യചോരണം, രചനാമോഷണം എന്നൊക്കെയാണ്. കെട്ടുമരം എന്നത് Raft എന്ന വാക്കിന്‍റെ മലയാളം പ്രയോഗമാണ്. ബാക്കിയെല്ലാം മനസ്സിൽ വിരിഞ്ഞ ചിത്രത്തിന് മനസ്സിൽനിന്നുംതന്നെ ലഭിച്ച വാക്കുകൾ ആണ്. വാക്കുകൾ മനസ്സിൽവിരിയിക്കുന്ന അനുഭൂതികളെക്കുറിച്ച് പിന്നീട് എഴുതണം എന്ന് ആഗ്രഹം ഉണ്ട്. അത് ആവുമോ എന്ന് അറിയില്ല. END OF NOTE]

ഒന്നാമത്തെക്കാര്യം വിസ്തരിച്ചു പറഞ്ഞുകഴിഞ്ഞു.

രണ്ടാമത്തെക്കാര്യം ഇതാണ്:

QUOTE: ഒരിക്കലും ചിന്തിക്കാതിരുന്ന ചില അതിസൂക്ഷ്മമായ കാര്യത്തെക്കുറിച്ച് ചികഞ്ഞ് ചിന്തിക്കാനുള്ള ഒരു പ്രേരണ മനസ്സിൽ കയറും. END OF QUOTE

മനസ്സിൽ കയറിയ ചിന്ത ‘ലിപികൾ എങ്ങിനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുക’ എന്നതിനെക്കുറിച്ചാണ്.

ഇന്ന് പ്രചാരത്തിലുള്ള മലയാള ലിപികൾക്ക് ബദലായി വേറെ ലിപികൾ സൃഷ്ടിക്കാൻ പ്രയാസം ഇല്ലതന്നെ. അ, ആ, ഇ, ഈ തുടങ്ങിയ പദങ്ങൾക്ക് മറ്റ് വല്ല ചിഹ്നങ്ങൾ നിശ്ചയിച്ചാൽ മതി. 52 ലിപികൾക്കും അവയുടെ കൂട്ടക്ഷരങ്ങൾക്കും തികച്ചും പുതിയ ഒരു ലിപി കൂട്ടം തയ്യാറാക്കാം.
സംസ്കൃതത്തിനോടും, തമിഴിനോടും, കന്നടയോടും, മലയാളത്തിനോടും മറ്റും സാമ്യമുള്ള, സ്വന്തമായി ലിപികൾ ഇല്ലാത്ത ഒരു ഭാഷയ്ക്ക് സ്വന്തമായ ഒരു ലിപിക്കൂട്ടം നിർമ്മിക്കാൻ ചെറിയ ഒരധ്വാനം ഉണ്ടെങ്കിലും, വലിയ പ്രയാസം ഇല്ലതന്നെ.

എന്നാൽ ഇതും ഒരുതരം Plagiarism മാത്രമാണ് എന്ന് പറയേണ്ടിവരും. അങ്ങിനെ നോക്കുമ്പോൾ മലയാളത്തിന് സ്വന്തമായ ഒരു ലിപിക്കൂട്ടം ഉണ്ട് എന്ന് പറയുന്നതിൽ കാര്യമായ ഒരു അന്തസ്സുണ്ട് എന്ന് പറയാം എന്ന് തോന്നുന്നില്ലതന്നെ. കാരണം, മറ്റേതോ വൻ ശിൽപശാലയിൽ സൃഷ്ടിച്ചെടുത്ത ഒരു കാര്യത്തെ ഉപയോഗിച്ച്, യാതോരു attributionനും (എന്തെങ്കിലുമൊന്നിനെ മറ്റൊന്നിനു കാരണമായി കാണുക) നൽകാതെ പൂർണ്ണമായും സ്വന്തം സൃഷ്ടിയാണ് എന്ന് പറയുന്നതിൽ ചെറിയ ഒരു അപാകതയുണ്ട് എന്ന് തോന്നുന്നു.

ഇവിടെയാണ്, ഈ എഴുത്തുകാരനിൽ അതിസൂക്ഷ്മമായ ഒരു ചിന്താധാര വന്നത്.

എങ്ങിനെയാവും പുതിയ ഒരു ലിപിക്കൂട്ടം (alphabets - അക്ഷരമാല) സൃഷ്ടിക്കപ്പെട്ടിരിക്കുക?

ഈ ചെറിയ ഒരു സംസാര ശബ്ദം നോക്കുക.

‘നീ കൊണ്ടുവാ.’

ഇത് ശരിക്കും, ‘നീ കൊണ്ടു വരു’, എന്ന വാക്കുകൾ ആവാം.

എന്നാൽ വെറും ശബ്ദമായി കേൾക്കുന്നത്, ‘നീകൊണ്ട്വാ’ എന്നായിരിക്കാം.

ഇങ്ങിനെയുള്ള ഒരു ശബ്ദത്തെ, യാതോരു ലിപികളെക്കുറിച്ചും അറിവില്ലാത്ത ഒരു ജനത, ലിപികൾ ആക്കി തരംതിരിച്ച്, ഏതുവിധമാണ് എഴുതുക?

ശബ്ദം മാത്രം കേട്ട് ഒരു ലിപിയുണ്ടാക്കൾ പ്രക്രിയയിൽ, ഈ വിധം ഉണ്ടാക്കിയേക്കാം:

നീ എന്നതിന് ഒരു ലിപി. അതായത് – Ò

കൊ എന്നതിന് മറ്റൊരു ലിപി. അതായത് - ê

ണ്ട്വാ എന്നതിന് മൂന്നാമതതൊരു ലിപി. അതായത് - œ

അങ്ങിനെ വരുമ്പോൾ,
നീകൊണ്ട്വ എന്ന ശബ്ദത്തെ Òêœ എന്നായി എഴുതാം.

എന്നാൽ ഈ വിധം വെറും ശബ്ദത്തിൽ കാണുന്ന ഓരോ വ്യത്യസ്ത ഘടകങ്ങൾക്കും ഓരോ വ്യത്യസ്ത ചിഹ്നങ്ങൾ നൽകി ഒരു അക്ഷരമാലക്കൂട്ടം നിർമ്മിച്ചാൽ, അതിന് ആയിരക്കണക്കിന് ചിഹ്നങ്ങൾ വേണ്ടിവന്നേക്കാം. ചൈനീസ് ലിപികൾ 5000 – 7000വരെയാണ് എന്ന് പറയുന്നത് പോലെയാണ് എന്ന് പറയുന്നില്ലായെങ്കിലും, കാര്യങ്ങൾ ഈ വിധം തന്നെ.

സംസ്കൃതത്തിൽ ലിപികൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്, ‘നീ’ എന്ന ശബ്ദത്തെ ‘ന’ എന്ന ശബ്ദത്തിനോട് ഒരു ‘ഈ’ ശബ്ദം ബന്ധിപ്പിച്ചുകൊണ്ടാണ്.

ഭാഷ സംസാരിക്കുമ്പോൾ കേൾക്കപ്പെടുന്ന പതിനായിരിക്കണിന് ശബ്ദങ്ങളിൽ ഈ വിധം ഒളിഞ്ഞുകിടക്കുന്ന ചില അടിസ്ഥാന ശബ്ദങ്ങളെ തിരഞ്ഞെടുത്ത്, അവയെ ഉപയോഗിച്ചാണ് അക്ഷരമാലകൾ നിർമ്മിക്കപ്പെട്ടിട്ടുള്ളത്.

ഈ അടിസ്ഥാന ശബ്ദങ്ങളെ കണ്ടെത്താനും അവയോട് ബന്ധിപ്പിക്കാനുള്ള മറ്റ് പൊതുവായ ശബ്ദങ്ങളെ മനസ്സിലാക്കിയും അവയ്ക്ക് പ്രത്യേകമായുള്ള രൂപവും (ാ, ി, ീ, ു, ൂ, ൌ) ശബ്ദങ്ങളും നിർവ്വചിച്ചും വേണം സങ്കീർണ്ണമായ മനുഷ്യ സംസാര ശബ്ദങ്ങൾക്കായുള്ള ഒരു ലിപിക്കൂട്ടം നിർമ്മിക്കാൻ.

ഇത് ഒരു വൻ സംഗതി തന്നെയാണ്. സാധാരണ ഗതിയിൽ അസാധാരണ മനക്കരുത്തും വിശാലമായ ഭാവനാ കഴിവുകളും കഠിമായ സ്ഥിരോത്സഹവും വൻ പ്രതിജ്ഞാബദ്ധതയും ഉള്ള കുറച്ച് വ്യക്തികൾക്കോ, ജനത്തിനോ മാത്രമേ ഈ വിധം ഒരു കാര്യം ചെയ്തെടുക്കാൻ ആവുള്ളു. അതുമല്ലെങ്കിൽ വൻ കഴിവുള്ള ഒരു സാങ്കേതിക ഉപകരണം ഇതിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നും തോന്നാം.

അല്ലാതെ വെറും തരിശുബുദ്ധിക്കാരായ കുറച്ച് താന്തോനികൾ ചേർന്ന് ഒരു ഭാഷാ ലബോറട്ടറി നടത്തിയാൽ സംഭവിക്കുന്ന കാര്യമല്ല ഈവിധമൊരു സൃഷ്ടി.

ഈ വിധ സൃഷ്ടിയുടെ സാങ്കേതിക വശങ്ങളെക്കുറിച്ച് പലതും മനസ്സിൽ കയറുന്നുണ്ട് എന്നു തോന്നുന്നു. എന്നാൽ അതിലേക്ക് ഇപ്പോൾ കടക്കാൻ ആവില്ലതന്നെ.

ലിപികൾ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ ഭാഷാശാസ്ത്ര പണ്ഡിതർക്ക് എന്താണ് അറിവുള്ളത് എന്ന് അറിയില്ല. അവ ഈ എഴുത്തുകാരന് അറിയാത്തതിനാൽ സ്വന്തം മനസ്സിൽ തോന്നിയതാണ് ഇവിടെ കുറിച്ചിടുന്നത്.

ഇങ്ഗ്ളിഷ് ലിപികളുടെ ചരിത്രത്തെക്കുറിച്ച് ഭാഷാശാസ്ത്രത്തിൽ പറയുന്ന കാര്യങ്ങളിലേക്ക് പോകാൻ നിർവ്വാഹമില്ലതന്നെ. എന്നാൽ ഈ വിധം ഒന്ന് നോക്കുക.

‘ഇവിടെ കൊണ്ടു വരൂ’. ഈ മൂന്ന് വാക്കുകൾ, ഈ വിധം കേൾക്കും.

‘ഇവിടെകൊണ്ടുവരൂ’.

ഇങ്ഗ്ളിഷൽ ഇത്, Bring here, എന്നാകുമെങ്കിലും, സാധാരണ ഗതിയിൽ ഇങ്ഗ്ളിഷിൽ ഇത് പറയുക,

Bring it here, Bring him here, Bring them here എന്നൊക്കെയുള്ള രീതിയിലാവും.

മനസ്സിലാക്കുക, ലിപികൾ ഇല്ലായെങ്കിൽ, ഇവ വെറും ശബ്ദങ്ങൾ മാത്രമാണ്.

അതായത്, Bring it here എന്നത്
ബ്രിങ്ങിറ്റ്ഹ്യ്
എന്നോ മറ്റോ.

ഈ ശബ്ദത്തേയും അതുപോലുള്ള പതിനായിരിക്കണക്കിന് മറ്റ് ശബ്ദങ്ങളേയും കേട്ടും മനസ്സിലാക്കിയും ഒരു അക്ഷരമാലക്കൂട്ടം നിർമ്മിക്കേണം.

എന്നാൽ വെറും ശബ്ദം കേട്ടുകൊണ്ട് മാത്രം a, b, c, d, e, f, g, h, i, j, k, l, m, n, o തുടങ്ങിയ ലിപികൾ നിർമ്മിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.

മറിച്ച്, തികച്ചും ബാഹ്യമായും വിശാലമായും ചിന്തിച്ചും ഘടനപ്പെടുത്തിയും വേണം ഈ അക്ഷരമാലക്കൂട്ടം നിർമ്മിക്കേണ്ടത്. ‘ബ്രിങ്ങ്’ എന്ന വാക്കിനെ വെറുതെയങ്ങ് കേൾക്കുകയും നോക്കുകയും തൊട്ടുതഴുകുകയും ഉച്ചത്തിൽ പറഞ്ഞും പാട്ടായി പാടിയും ചെയ്താൽ, b r i n g എന്ന രൂപത്തിലേക്ക് അതിനെ ഭാവന ചെയ്യാൻ ആവും എന്ന് തോന്നുന്നില്ല.

യഥാർത്ഥത്തിൽ ഈ ഭാഷാ പ്രക്രിയയ്ക്ക്തന്നെ പുറത്തായുള്ള ഒരു പദ്ധതിയിടലും, കോഡിങ്ങും മറ്റും നടത്തേണ്ടിവരും, ഈ വിധ മൗലികമായ ഒരു ലിപിക്കൂട്ടം നിർമ്മിച്ചെടുക്കാൻ, എന്നാണ് തോന്നുന്നത്.

ഇങ്ങിനെ ചിന്തിക്കുമ്പോൾ, മൗലികമായ ലിപി എന്ന ഒരു ആശയത്തെക്കുറിച്ച് ചിന്തിക്കാവുന്നതാണ്. ഓരോ ഭാഷകളിലേയും ലിപികൾ ഏതെങ്കിലും ഒരു മൗലികമായ ലിപിക്കൂട്ടത്തിലെ ഓരോ ലിപിക്കും മറ്റൊരു അടയാളമോ രൂപമോ ചിഹ്നമോ നൽകി, പോരാത്തതിന്, തമ്മിൽ ബന്ധപ്പെടുന്നരീതികളും നിർവ്വചിച്ച്, വളരെ ലളിതമായ പരിശ്രമത്തിലൂടെ നിർമ്മിച്ചവയാണ് എന്ന് മനസ്സിലാക്കാം.

ഇവിടെ ചിന്തിക്കേണ്ടുന്നത് സംസ്കൃതത്തിലേയും തമിഴിലേയും അക്ഷരമാലയിലെ ശബ്ദങ്ങൾ തമ്മിൽ ബന്ധമുണ്ട് എന്നതാണ്. മാത്രവുമല്ല, വാക്കുകൾ നിർമ്മിക്കാനായി ലിപികൾ ഒട്ടിക്കുന്ന രീതിയിലും സാമ്യതയുണ്ട്. അങ്ങിനെ നോക്കുമ്പോൾ, അവ രണ്ടും ഒരേ മൗലിക ലിപിയിൽനിന്നും പറിച്ചെടുക്കപ്പെട്ട ലിപിക്കൂട്ടങ്ങൾ ആണ് എന്ന് മനസ്സിലാക്കാമെന്ന് തോന്നുന്നു.

എന്നാൽ ഇങ്ഗിളിഷിന്‍റെ കാര്യത്തിൽ വ്യത്യാസം ഉണ്ട്. അത് മറ്റേതോ മൗലിക ലിപിക്കൂട്ടത്തിൽ നിന്നും പറിച്ചെടുത്തതാണ് എന്ന് തോന്നുന്നു.

പോരാത്തതിന്, ഓർക്കുക, ഇങ്ഗ്ളിഷിൽ വെറും 26 ലിപികൾ മാത്രമേയുള്ളു. മലയാളത്തിൽ 52ണ്ടും, മാത്രവുമല്ല അനവധി കൂട്ടുക്ഷരങ്ങളും ഉണ്ട്. ചൈനീസിൽ 5000 മുതൽ 7000 വരെയുണ്ടാവാം എന്നാണ് പറയപ്പെടുന്നത്. ഇങ്ഗ്ളിഷിന്‍റെ കഴിവുകേടും, ഏഷ്യൻ ഫ്യൂഡൽ ഭാഷകളുടെ വൻ കഴിവുമായി ആണ് ഈ വിവരം ചർച്ചചെയ്യപ്പെടുന്നത്. എന്നാൽ ഏറ്റവും ലളിത നിലവരത്തിലേക്ക് അതിസങ്കീർണ്ണ കാര്യങ്ങളെ മിനുസപ്പെടുത്തിയെടുക്കാൻ പറ്റുന്നത്, സമൂഹത്തിന്‍റെ വൻ മാനസിക കഴിവിന്‍റെലക്ഷണമാണ് എന്നാണ് ഈ എഴുത്തുകാരന് പറയാനുള്ളത്.

ശ്രദ്ധിക്കുക, ഇങ്ഗ്ളിഷിൽ, അക്ഷരങ്ങളുടെ രൂപഭാവത്തേയും ശബ്ദത്തേയും വലിച്ച് നീട്ടാനും, അമർത്തിച്ചുരുട്ടാനും, മറ്റ് രീതികളിൽ വളയ്ക്കാനും, പിരിക്കാനും മറ്റും സൗകര്യം ചെയ്യുന്ന ാ, ി, ീ, ു, ൂ, ൌ പോലുള്ള ചിഹ്നങ്ങൾ സാധാരണ സംസാരത്തിലും എഴുത്തിലും ഇല്ലതന്നെ. എന്നാൽ, ഇങ്ഗ്ളിഷ് എന്ന ഭാഷയെ മറ്റ് ഭാഷക്കാർക്കുംമറ്റും പഠിപ്പിക്കുന്ന അവസരത്തിൽ, ഭാഷ ശാസ്ത്രത്തിൽ Phonetics എന്ന ഒരു കാര്യം ഉപയോഗിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.

(ഇത് ഒരു സങ്കീർണ്ണമായ ഒരു വിഷയമായി ഇന്ന് മാറിയിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. നല്ല നിലവാരത്തിൽ ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്നവർക്ക് ഇതിന്‍റെ ആവശ്യം ഇല്ലാ എന്ന് മനസ്സിലാക്കുന്നു. അതേ സമയം ഈ കഴിവില്ലാത്തവർക്ക് ഇത് കാര്യമായ ഒരു ഉപകാരം നൽകുന്നുണ്ടോ എന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.)

ഇവിടെ ഓർക്കേണ്ടത്, ലിപിയും ഭാഷകളിൽ നിലനിൽക്കുന്ന അലങ്കാരമാതൃകയും തമ്മിൽ ബന്ധം കാണേണം എന്നില്ല എന്നതാണ്. ഫ്യൂഡൽ ഭാഷകൾക്കും, നിരന്ന സ്വഭാവമുള്ള ഭാഷകൾക്കും ഒരേ മൗലിക ലിപിക്കൂട്ടത്തിൽനിന്നും അവരവരരുടെ സ്വന്തമായുള്ള ലിപികളെ പറിച്ചെടുക്കാനായേക്കാം.

Image
Last edited by VED on Fri Oct 20, 2023 8:05 pm, edited 1 time in total.
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

7

Post posted by VED »

7 #. എല്ലാവരും ഒരു വൻ ആർഷഭാരത സംസ്ക്കാരത്തിലേക്ക് കയറിക്കൂടിയതിനെക്കുറിച്ച്



വായനക്കാർ മനസ്സിലാക്കിയിരിക്കാം, ഈ എഴുത്തിൽ ചരിത്രം എഴുതിത്തുടങ്ങിയിട്ടില്ലാ എന്ന കാര്യം. ചരിത്രം എഴുതുന്നതിന് മുൻപായി ഈ ഉപദ്വീപിന്‍റെ ചരിത്രകാലം മുതൽ ഉള്ള പലവിധ സാമൂഹിക പശ്ചാത്തലങ്ങളേയും ജനക്കൂട്ടങ്ങളേയും വ്യക്തമായി നിർവ്വചിക്കാനുള്ള പെടാപ്പാടിലാണ് ഇപ്പോൾ ഈ എഴുത്ത് വന്നുനിൽക്കുന്നത്. കാരണം ഏതുതരം ജനത്തിന്‍റേയും സമൂഹത്തിന്‍റേയും പ്രദേശത്തിന്‍റേതും ചരിത്രമാണ് എഴുതുന്നത് എന്നത് വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇത് വ്യക്തമാക്കാതെ വെറുതേയങ്ങ് ചരിത്ര സംഭവങ്ങളേയും, അതിൽ ജീവിച്ചിരുന്നവരുടെ പ്രവർത്തികളേയും പട്ടികപ്പെടുത്തി ചരിത്രം എഴുതിയാൽ ആഴക്കടലിന്‍റെ മുകൾപ്പരപ്പിനെ നോക്കിക്കൊണ്ട്, ആ കടലിനെ പഠിക്കാൻ ഒരുമ്പെടുന്നത് പോലെയാവും എന്ന് തോന്നുന്നു.

വടക്കേ മലബാറിലെ മരുമക്കത്തായ തീയരുടെ പലവിധ പശ്ചാത്തലങ്ങളാണ് പറഞ്ഞുപറഞ്ഞു അങ്ങ് കാടുകയറിപ്പോയത്. എന്നാൽ ഇപ്പോൾ എഴുത്തുവന്നു നിൽക്കുന്ന ഇടവും, ഈ എഴുത്താകരന്‍റെ മനോരഥം എത്തിനിൽക്കുന്ന ഇടവും, നേരത്തെ മനസ്സിൽ ഒട്ടുംതന്നെ ഇല്ലാതിരുന്ന ഒരു സ്ഥാനത്താണ്. ഇന്ന് ഇന്ത്യയെന്ന പേരിൽ പുതുതായി നിർമ്മിക്കപ്പെട്ട രാജ്യത്തിന്‍റെ പൊതുവായുള്ള പാരമ്പര്യത്തെക്കുറിച്ചുള്ള പലവിധ അവകാശവാദങ്ങളോടും ഒന്ന് ഏറ്റുമുട്ടാനുള്ളതുപോലുള്ള ചിന്താധാരയാണ് ഇപ്പോൾ മനസ്സിൽ കുലച്ചുനിൽക്കുന്നത്. എന്നാൽ യാതോരുവിധ ഏറ്റുമുട്ടലുകളേയും ഇഷ്ടപ്പെടുന്ന വ്യക്തി അല്ല, ഇന്ന് ഈ എഴുത്തുകാരൻ. എന്നിരുന്നാലും, മനസ്സിൽ ഉദിച്ചത് പറയാതെവയ്യ.

പറയാൻ പോകുന്ന കാര്യങ്ങളുടെ അഗാധമായുള്ള വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ലതന്നെ. മാത്രവുമല്ല, ഈ വിധ കാര്യങ്ങളുടെ ആഴങ്ങളിലേക്ക് പോകാൻ ഈ എഴുത്തുകാരന് യാതോരു നിർവ്വാഹവും ഇല്ല. കാരണം, സംസ്കൃതം, പാലി, മഗദി, അർദ്ധമഗദി, പ്രാകൃത്, ഹിന്ദി. ഉർദ്ദു, ഹിന്ദുസ്ഥാനി, അറബി, പേർഷ്യൻ തുടങ്ങിയ ഭാഷകളിൽ പ്രാവീണ്യമുള്ളവർക്ക് മാത്രമേ ഈ പറയാൻ പോകുന്ന കാര്യങ്ങളുടെ നിജസ്ഥിതി അറിയാൻ പറ്റുള്ളു. ഈ പറഞ്ഞ യാതോരു ഭാഷകളേയും ഈ എഴുത്തുകാരന് അറിയല്ല.

പറയാൻ പോകുന്നത്, മനസ്സിൽ കയറിക്കൂടിയ ഒരു തോന്നൽ ആണ്. ഈ വിധ തോന്നലുകളെ എടുത്തുപറയേണ്ടിവരുന്നത്, വ്യക്തമായ പാണ്ഡിത്യം ഉണ്ട് എന്ന് അവകാശപ്പെടുന്നവർ എഴുതുന്നതും, അവകാശപ്പെടുന്നതും ആയ കാര്യങ്ങളിൽ അവരുടെ വ്യക്തിപരമായ താൽപ്പര്യങ്ങളും രാജ്യസ്നേഹവും, ദേശഭക്തിയും വർഗ്ഗീയ ചിന്തകളും രാഷ്ട്രീയ ചായ്വുകളും തൊഴിൽസ്ഥാന സുരക്ഷയും മറ്റുമായ കാര്യങ്ങളുടെ സ്വാധീനം മിക്കപ്പോഴും കാണുന്നുണ്ട് എന്നതിനാലാണ്. ഇവയെല്ലാം തുടച്ചുമാറ്റി വളരെ തെളിമയോടൂകൂടി ഈ ഉപദ്വീപിന്‍റെ കാര്യങ്ങൾ എഴുതിയാൽ, കാണുന്ന ചിത്രം വളരെ വ്യത്യസ്തമായിരിക്കാം എന്നുതോന്നുന്നു.

“ഈ ഉപദ്വീപിൽ ആയിരക്കണക്കിന് വർഷങ്ങൾക്കുമുൻപു മുതൽ ഹിന്ദുക്കൾ ജീവിക്കുന്നു. അവരുടെ തലപ്പത്തുള്ളത് ബ്രാഹ്മണരാണ്. മുന്ന് കീഴ്ജാതിക്കാർ വേറെ അവരുടെ കീഴിൽ ഉണ്ട്. പഴമയിൽ ഉള്ള ഇവരുടെ ഭാഷ സംസ്കൃതം എന്ന അത്യുജ്വല കഴിവുകൾ ഉള്ള ഭാഷയാണ്.

നാല് വേദങ്ങളും, മന്ത്രങ്ങളും തന്ത്രങ്ങളും ഉപനിഷത്തുക്കളും, ബ്രാഹ്മണങ്ങളും, സ്മൃതികുളും ശ്രുതികളും അങ്ങിനെ പലതും നിത്യവും നിത്യജീവിതത്തിൽ ഉപയോഗിച്ച് ഒരു അത്യുജ്ജ്വല ജീവിതം നയിച്ചവരാണ് ഈ ഉപദ്വീപിലെ ഇന്നത്തെ ജനത്തിന്‍റെ പഴമക്കാർ.”

ഈ മുകളിൽ പറഞ്ഞതാണ്, ഇന്ന് രാജ്യസ്നേഹം ഉള്ള പലരും പറഞ്ഞു നടക്കുന്നതും, മനസ്സിൽ ഇട്ട് ആട്ടി ആത്മാഭിമാനം ഉയർത്തിക്കാണിക്കുന്നതും.

എന്നാൽ കാര്യങ്ങൾ ഈ വിധമാണ് എന്ന് ഈ എഴുത്തുകാരന് എന്നെങ്കിലും തോന്നിയതായി ഓർമ്മയില്ല.

ലോകത്തിൽ ഏത് ദിക്കിൽ ഇങ്ഗ്ളിഷ് ഭരണം സ്ഥാപതിമാകുമ്പോഴും, അവിടങ്ങളിലെ പഴമയിലുള്ള എന്തെങ്കിലും മറവിയിൽ മാഞ്ഞുപോയിക്കിടക്കുന്നുണ്ടോ എന്ന് അവർ പരിശോധിക്കുമായിരുന്നു. ദക്ഷിണേഷ്യയിൽ കുറച്ച് ഭാഗത്ത് ബൃട്ടിഷ് - ഇന്ത്യ സ്ഥാപിതമായപ്പോൾ, അവർക്ക് ലഭിച്ച തോന്നൽ, ഈ പ്രദേശത്തിന്‍റെ പഴമയിൽ എന്തൊക്കെയോ വൻ പാരമ്പര്യങ്ങൾ ഉണ്ടായേക്കാം എന്നതാണ്. എന്നാൽ, ഈ ഉപദ്വീപിൽ ജീവിച്ചിരുന്ന ഒരു വൻ ഭൂരിപക്ഷം ജനവും പലവിധ നിലവാരങ്ങളിൽ ഉള്ള അടിമ ജനംതന്നെയായിരുന്നു. എന്നാൽ അവർ അടിമകളാണ് എന്ന് എവിടെയും എഴുതിരേഖപ്പെടുത്തിയതായും കണ്ടിട്ടുണ്ടാവില്ല. ഇന്നുള്ള ഇന്ത്യയിലും ഇതു തന്നെയാണ് സ്ഥിതിവിശേഷം.

ഇങ്ഗ്ളിഷ് ഭരണമാണ് ഈ ഉപദ്വീപിന്‍റെ പല ദിക്കുകളിലും ഉണ്ടായിരുന്ന ഒറ്റപ്പെട്ടുകിടക്കുന്ന ബ്രാഹ്മണ ഗൃഹങ്ങളിലും മറ്റും ആളെ വിട്ട്, ഏതാണ്ട് മൺമറഞ്ഞുപോകാൻപോകുന്ന രീതിയിൽ ഉണ്ടായിരുന്ന പല സംസ്കൃത താളിയോല ഗ്രന്ഥങ്ങളെയും കണ്ടെടുക്കുകയും അവയെ സംരക്ഷിക്കുകയും പഠിക്കുകയും പഠിക്കാൻ പണ്ഡിതരെ നിയമിക്കുകയും പുറംലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്തത് എന്നാണ് തോന്നുന്നത്. എന്നുവച്ചാൽ ഈ ഉപദ്വീപിൽ എവിടെനിന്നോ വന്ന വളരെ മങ്ങിപ്പോയിരുന്ന സംസ്കൃതപാരമ്പര്യത്തിന്‍റെ കണ്ണികൾക്ക് പുനരുജ്ജീവനം നൽകി അതിനെ വളർത്തിക്കൊണ്ടുവന്നത് ഇങ്ഗ്ളിഷ് ഭരണംതന്നെയാണ്.

ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗങ്ങളിൽ വ്യത്യസ്ത പ്രദേശങ്ങളിൽ സാധാരണ ജനം വ്യത്യസ്തങ്ങളായ നിസ്സാര ഭാഷകൾ സംസാരിച്ചിരിക്കാം. ഇവയിൽ പഴയകാല പാലി, മഗദി, അർദ്ധമഗദി, പ്രാകൃത് ഭാഷകളുടെ സ്വാധീനം ഉണ്ടായിരുന്നിരിക്കാം. എന്നാൽ, മഹാരാജാക്കളും കുട്ടിരാജാക്കളും വൻകിട ഭൂജന്മികളും മറ്റും പഴയകാല ഹിന്ദുസ്ഥാനിയോ മറ്റോ സംസാരിച്ചിരിക്കാം. ബ്രാഹ്മണർക്ക് സംസ്കൃത ഭാഷയുമായി ചെറുകിട ബന്ധം കണ്ടേക്കാം. അവരിൽ ചിലർ ക്ഷേത്രങ്ങൾ പാരമ്പര്യമായി നടത്തിപ്പോന്നിരുന്നു.

വിദേശ രക്തബന്ധം ഉള്ള മുസ്ലിം രാജാക്കളും കുടുംബക്കാരും പ്രാദേശിക ഉന്നതരുടെ ആഢ്യത്വഭാവം കുറേയൊക്കെത്തന്നെ പകർത്തിയെടുത്തിരിക്കാം. അവരിൽ പലരും വിവാഹം കഴിച്ചിരുന്നത് മുസ്ലിംമതസ്തർ അല്ലാത്ത പ്രാദേശിക ഉന്നത കുടുംബങ്ങളിൽനിന്നും തന്നെയായിരുന്നു എന്നുതോന്നുന്നു.

രാജാക്കൾ ഭരിച്ചിരുന്നു എന്ന് പറഞ്ഞാൽ, അവർ സ്കൂളുകൾ, ആശുപത്രികൾ, നിയമപരിപാലന സംവിധാനം, കോടതി, ജനക്ഷേമ പദ്ധതി വകുപ്പുകൾ, തുടങ്ങിയ അനവധി സംവിധാനങ്ങൾ നടത്തിപ്പോന്നിരുന്നു എന്ന് മനസ്സിലാക്കരുത്. മറിച്ച്, സമൂഹത്തിലെ പലതട്ടുകളായുള്ള ജനത്തിനെ അവരരവരുടെ നിലവരങ്ങളിൽ അമർത്തിപ്പിടിച്ച്, ഉന്നതരുടെ കാര്യങ്ങൾക്കായി ഉപയോഗിക്കാൻ ആവുന്ന തരത്തിൽ ജീവിപ്പിക്കുന്നതാണ് അന്നുള്ള രാജഭരണത്തന്‍റെഉ മുഖ്യപദ്ധതി.

നാലോ, അഞ്ചോ അതിലതികമോ ആയിരം വർഷങ്ങൾക്ക് മുൻപ് മധ്യേഷ്യയിലെവിടെയോ മുളച്ചു പൊന്തിയിരുന്ന സംസ്കൃതഭാഷാ പാരമ്പര്യമുള്ള സംസ്ക്കാരവും ജനവും, ഇങ്ഗ്ളിഷുകാർ ഈ ഉപഭൂഖണ്ഡത്തിൽ കണ്ടിരുന്ന ജനവും തമ്മിൽ കാര്യമായ ബന്ധം ഉണ്ടാവും എന്ന് തോന്നുന്നില്ലതന്നെ.

ഒന്നാമത്, ഒട്ടുമിക്ക ആളുകൾക്കും സംസ്കൃതം അറിവില്ലതന്നെ. പോരാത്തതിന് ബ്രാഹ്മണ ക്ഷേത്രങ്ങളിൽ അവർക്ക് പ്രവേശനം ഇല്ല.

ബ്രാഹ്മണരിൽ ചിലർക്ക് സംസ്കൃത ഭാഷാ പാരമ്പര്യങ്ങളിൽ നല്ല നൈപുണ്യം ഉണ്ടായിരുന്നിരിക്കാം. എന്നാൽ അത് കുറച്ചുപേർക്ക് മാത്രമേ ഉണ്ടാവുള്ളതാനും. അങ്ങിനെയുള്ളവർ പലപ്പോഴും അമ്പലങ്ങളുമായി ബന്ധപ്പെട്ടവർ ആയിരിക്കാം. ബ്രാഹ്മണരുടേയും പ്രധാന പദ്ധതി, സമൂഹത്തിൽ നിലനിൽക്കുന്ന പലതട്ടുകളായുള്ള അടിമത്തം നിലനിർത്തണം എന്നുതന്നെയാവാം.

ബ്രാഹ്മണർ, അവരുടെ മതത്തിലേക്ക് മറ്റാരേയും കയറ്റില്ലതന്നെ. ഈ വിധം കീഴ്ജനത്തിന് അവരുടെ ആത്മീയ സ്ഥാനങ്ങൾ പങ്കിടുന്നത് അതീവ അപകടം പിടിച്ച പരിപാടിയാണ് എന്ന് അവർക്ക് അറിവുള്ള കാര്യം തന്നെ. ഈ വിഡ്ഢിത്തം എന്നാൽ ചില കൃസ്തീയ പ്രസ്ഥാനങ്ങളും ഇസ്ലാം മതവും മാത്രമാണ് ചെയ്യാൻ ഒരുമ്പെട്ടത്.

സംസ്കൃതത്തിൽ ദേവനാഗരി ലിപിയും, വാക്കുകളുടെ വൻ ശേഖരവും, വേദകാല സാഹിത്യവും മന്ത്രങ്ങളും തന്ത്രവിദ്യകളും ജോതിഷ ഗ്രന്ഥങ്ങളും മറ്റും ഉണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ ലോകത്തിൽ പല നാടുകളിലും ഇതുപോലെ പഴമയിൽ വൻ കാര്യങ്ങൾ കാണുന്നുണ്ട്. ഉദാഹരണത്തിന് പ്രാചീന ഈജിപ്റ്റിനെക്കുറിച്ച് ഇതുപോലുള്ള പലതും കേൾക്കുന്നുണ്ട്. ആ വിധ സംസ്കാരങ്ങളിലെ ജനം എവിടെ പോയി എന്ന് അറിയില്ല.

വേദ കാലഘട്ടത്തിലെ ജനങ്ങളും, ഈ ഉപദ്വീപിൽ ഇങ്ഗ്ളിഷുകാർ വന്നപ്പോൾ കണ്ട ജനങ്ങളും തമ്മിൽ യാതാരു ബന്ധവും അവകാശപ്പെടാൻ പറ്റില്ലതന്നെ. അങ്ങിനെ അവകാശപ്പെടുന്നതുതന്നെ വേദകാല സംസ്ക്കാരത്തിലെ ജനത്തിനെ അവഹേളിക്കുന്ന പരിപാടിയാകും.

സംസ്കൃത ലിപികൾ അഥവാ ദേവനാഗരി ലിപികൾ നിർമ്മിച്ചത്, ഏത് മൗലിക ലിപിയെ അടിസ്ഥാനപ്പെടുത്തിയാണ് എന്ന് അറിയില്ല. എന്നാൽ ആ മൗലിക ലിപി സൃഷ്ടിച്ചവർ വൻ ബുദ്ധിരാക്ഷസർ തന്നെയാവും. അവർതന്നെയാണ് വേദകാല സംസ്ക്കാരം നടത്തിപ്പോന്നത് എന്നു പറയാമോ എന്ന് അറയില്ല. കാരണം, വേദകാല സംസ്ക്കാരത്തിന് തന്നെയും ഒരു പ്രാചീന കാലം ഉണ്ടാവും എന്നതാണ് വാസ്തവം. അപ്പോൾ വേദകാല സംസ്ക്കരത്തിലെ ജനം ആ പഴമയിൽ നിന്നുമായിരിക്കാം അവരുടെ ലിപികൾ നിർമ്മിക്കാനായുള്ള മൗലിക ലിപിയെ കണ്ടെത്തിയത് എന്ന് വേണമെങ്കിൽ പറയാം എന്ന് തോന്നുന്നു.

നാലു വേദങ്ങളും ഒരേ സമയത്തല്ലാ സൃഷ്ടിക്കപ്പെട്ടത് എന്ന് പറയപ്പെടുന്നുണ്ട് ഈ വിധം പറയുന്നതിന് എന്താണ് അടിസ്ഥാനം എന്ന് അറിയില്ല. എന്നാൽ, വേദങ്ങളും മന്ത്രങ്ങളും തന്ത്രങ്ങളും സൃഷ്ടിക്കാൻ അസാമാന്യമായ പലതും ആവശ്യം ഉണ്ട് എന്നുള്ളതാണ് വാസ്തവം. ചിലപ്പോൾ വൻ സാങ്കേതിക വിദ്യകൾ തന്നെ ഉപയോഗിക്കപ്പെട്ടിരിക്കാം.

പോരാത്തതിന്, മന്ത്രങ്ങൾ, തന്ത്രവിധ്യ, ജോതിഷം എന്നെല്ലാമുള്ള കാര്യങ്ങൾ ലോകത്തിന്‍റെ പലദിക്കിലേയും പഴമയിൽ ഉണ്ട്.

പഴമയിൽ ഏതുവിധത്തിലാണ് അവ തമ്മിൽ ബന്ധപ്പെട്ടിരുന്നത് എന്ന് അറിയില്ല. എന്നിരുന്നാലും അവ തമ്മിൽ കാര്യമായ സാമ്യത കാണുന്നുണ്ട്. ഭൂഖണ്ഡ യൂറോപ്യൻ പഴമയിൽ ഉള്ള Witchcraftഉം ഈ ഉപദ്വീപിന്‍റെ പഴമയിൽ ഉള്ള കൂടോത്രവും തമ്മിൽ പലസാമ്യതയും ഉണ്ട് എന്നുളളതാണ് വാസ്തവം. എന്നാൽ ഈ ഉപദ്വീപിൽ കുടോത്രം ചെയ്യുമെന്ന് പാരമ്പര്യമായി വിശ്വസിക്കപ്പെട്ടിരുന്ന പല ജനവും, സാമൂഹികമായി അകറ്റിനിർത്തപ്പെട്ടിരുന്ന ഹീനജനമായിരുന്നു എന്നുതോന്നുന്നു. ആ കാരണത്താൽ ഭൂഖണ്ഡ യൂറോപ്പിലെ Witchcraft നടത്തുന്ന ആളും, ഈ ഉപദ്വീപിലെ കൂടോത്രക്കാരനായ ഹീനജനവ്യക്തിയും തമ്മിൽ കാഴ്ചയിൽ വ്യക്തിത്വത്തിൽ സാമ്യത കണ്ടേക്കില്ല.

ബൃട്ടണിൽനിന്നും, ഭൂഖണ്ഡ യൂറോപ്പിൽനിന്നും, അമേരിക്കയിൽനിന്നും വന്ന കൃസ്ത്യൻ മിഷിനറിമാർ ഈ ഉപദ്വീപിൽ ഹീനജനത്തിൽ പെട്ടരിൽ പലരേയും മതംമാറ്റിയും അല്ലാതെയും ഉന്നമനപ്പെടുത്താൻ പണിപ്പെട്ടിരുന്നു.

ബ്രാഹ്മണർ അവരുടെ കൈയിൽ അകപ്പെട്ടിരുന്ന സംസ്കൃത വിജ്ഞാനങ്ങളും ഭാഷായും ലിപിയും കീഴ്ജനത്തിന് നൽകില്ലതന്നെ. അത് അവരിൽനിന്നും കൈമോശം വന്നാൽ, കീഴ്ജനം അത് കൈവശപ്പെടുത്തുകയും, അമ്പലങ്ങൾ കെട്ടുകയും, വേദങ്ങൾ പഠിക്കുകയും, മന്ത്രങ്ങൾ ഉപയോഗിക്കുകയും, സംസ്കൃതസാഹിത്യം വായിക്കുകയും, സ്വന്തമായി സംസ്കൃതകാവ്യങ്ങൾ രചിക്കുകയും, സംസ്കൃത ജോതിഷം പഠിക്കുകയും ചെയ്യുമെന്ന് മാത്രമല്ല, മറിച്ച് അവരിൽ ചിലർ ആത്മീയ ഗുരുക്കന്മാരായി വളരുകയും ചെയ്തേക്കാം.

വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും സ്മൃതികളും ജോതിഷവും മറ്റും വെറും വിഡ്ഢിത്തങ്ങൾ ആണ് എന്ന് തോന്നുന്നില്ല. എന്നാൽ അവ ഉണ്ടാക്കിയത് ബ്രാഹ്മണരോ, ഇന്നുള്ള ഇന്ത്യയിലെ മറ്റേതെങ്കിലും പ്രത്യേക ജനത്തിന്‍റെ പിന്മുറക്കാരോ ആയിരിക്കില്ലതന്നെ. കാരണം, ഏതാണ്ട് 300 - 400 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന 20 ലക്ഷം, 40 ലക്ഷം 80 ലക്ഷം എന്നിങ്ങനെ എണ്ണമുള്ള ആളുകളുമായി ഇന്നുള്ള ഓരോ വ്യക്തിയും ബന്ധപ്പെട്ടിരിക്കുന്നുണ്ട്. അങ്ങിനെ വരുമ്പോൾ, ഏതാണ്ട് 4000 മുതൽ അതിനേക്കാൾ കൂടുതൽ വർഷങ്ങൾ പിന്നോട്ടുള്ള കോടാനുകോടി ആളുകളുമായി ഇന്നുള്ള ഓരോ വ്യക്തിയും ബന്ധപ്പെട്ടിരിക്കാം.

ബ്രാഹ്മണർക്ക് വേദങ്ങളോ മന്ത്രങ്ങളോ മറ്റോ നിർമ്മിക്കാനുള്ള കഴിവുണ്ട് എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഈ വിധ കാര്യങ്ങൾ എങ്ങിനെയാണ് നിർമ്മിച്ചത് എന്ന് അറിയും എന്നും തോന്നുന്നില്ല. എന്നാൽ, ഈ വിധ കാര്യങ്ങൾ എങ്ങിനെയോ അവരുടെ കൈവശം വന്നിരുന്നു. അത് അവർ കെടാതെയും ഗുണമേന്മയിൽ പാളിച്ചവരാതെയും, മറ്റുള്ളവർക്ക് പങ്കിടാതെയും നൂറ്റാണ്ടുകളോളം നിലനിർത്തിയിരുന്നു എന്നുള്ളത് പ്രസ്താവ്യമാണ്. ഈ വിധ കാര്യങ്ങളോട് കടപ്പാടും, കൂറും, പ്രതിജ്ഞാബദ്ധതയും അവർ കാട്ടിയിരുന്നു എന്നതും വാസ്തവംതന്നെ. എന്നാൽ, ഇത് അവരിൽനിന്നും കൈവശപ്പെടുത്തിയർ അതേ കടപ്പാടും കൂറും, പ്രതിജ്ഞാബദ്ധതയും ഉള്ളവർ ആണ് എന്ന് തീർത്തുപറയാൻ ആവുമോ എന്ന് അറിയില്ല.

ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ കണ്ട ജനങ്ങളിൽ ഏതാണ്ട് 99 ശതമാനവും അതിൽ കൂടുലും, എഴുത്തും വായനയും അറിയാത്ത കീഴ്ജനം തന്നെയായിരുന്നിരിക്കാം. അവർ പലവിധ വ്യത്യസ്ത ഭാഷകൾ അവരുടെ കൂട്ടർക്കിടയിൽ തമ്മിൽ സംസാരിക്കും. ഇങ്ങിനെയുള്ള ജനത്തിനെ ഉയർത്തിയെടുക്കാൻ ബൃട്ടണിൽനിന്നും, ഭൂഖണ്ഡ യൂറോപ്പിൽനിന്നും വന്ന കൃസ്തീയ മിഷിനറിമാർ പദ്ധതിയിട്ടപ്പോൾ, ഈ വിധ ജനത്തിന് പൊതുവായുള്ള ഭാഷകൾ ആവശ്യമാണ് എന്ന് മനസ്സിലാക്കിയിരിക്കാം. അതേ സമയം അവർ തൊട്ടടുത്ത പ്രദേശമായ ബൃട്ടിഷ്-ഇന്ത്യയിലെ ഭരണ പ്രസ്ഥാനത്തിന്‍റെ ഭാഷയെ പ്രോത്സാഹിപ്പിക്കേണ്ട എന്നും തീരുമാനിച്ചിരിക്കാം. ഇതിനുള്ള കാരണം നേരത്തെ പ്രസ്താവിച്ചിരുന്നു.

ഇങ്ങിനെയാവാം ഈ ഉപദ്വീപിന്‍റെ വടക്കൻ ഭാഗങ്ങളിലെ അനവധി നിസ്സാര ഭാഷകളിലേക്ക് ആയിരക്കണക്കിനും പതിനായിരക്കണക്കിനും സംസ്കൃതപദങ്ങൾ നിറഞ്ഞുവന്നിട്ടുണ്ടാവുക. അതോടൊപ്പംതന്നെ, സംസ്കൃത ലിപികളും ഈ വിധ ഭാഷകളിലേക്ക് കടന്നുകൂടിയിട്ടുണ്ടാവാം.
അതോടെ പല നിസ്സാര ഭാഷകൾക്കും പലരീതിയിലും സാമ്യതവന്നുതുടങ്ങിയിട്ടുണ്ടാവാം. ഉദാഹരണത്തിന് ഇന്നുള്ള മലയാളം, ഹിന്ദി ലിപികളിൽ എഴുതിത്തുടങ്ങിയാൽ, ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ പലരീതിയിലും ഉള്ള അടുപ്പം ഈ രണ്ടു ഭാഷകളിൽ തമ്മിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങും. എന്നാൽ ഇന്നുള്ള മലയാളത്തിൽ പതിനായിരക്കണക്കിന് പദങ്ങൾ ഉണ്ട്. അന്നുള്ള നിസ്സാര ഭാഷകളിൽ പലപ്പോഴും നൂറുകണക്കിന് വാക്കുകളേ കണ്ടേക്കുള്ളു.

സംസ്കൃതം ഈ വിധ ഭാഷകളിൽ കയറിയപ്പോൾ, അതോടൊപ്പം തന്നെ വേദങ്ങളും ഉപനിഷത്തുക്കളും മന്ത്രങ്ങളും, സ്മൃതികളും ജോതിഷവും മറ്റുമായ വിവരങ്ങളും സാവധാനത്തിൽ, ഈ ഭാഷകൾ സംസാരിക്കുകയും എഴുതുകയും വായിക്കുകുയം ചെയ്യുന്ന ആളുകളുടെ മനസ്സിൽ മെല്ലെമെല്ലെ കയറിക്കൂടും.

അങ്ങിനെ എല്ലാവരും ഒരു വൻ ആർഷഭാരത സംസ്ക്കാരത്തിലേക്ക് കയറിക്കൂടും.

Please Note: മുകളിൽ എഴുതിയ കാര്യം വളരെ ലളിതമായാണ് ഇവിടെ സമീപിച്ചിട്ടുള്ളത്. ഗഹനമായി നോക്കണമെങ്കിൽ വളരെ അധികം കാര്യങ്ങൾ എഴുതേണ്ടിവരും. പോരാത്തതിന്, തമിഴിന്‍റെ കാര്യവും നോക്കേണ്ടാതായി വരും. അതിലേക്കൊന്നും പോകാൻ ഇപ്പോൾ നിർവ്വാഹമില്ലതന്നെ.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

8

Post posted by VED »

8 #. കാട്ടുതേനിന്‍റെ മധുരവും, കാട്ടുകടന്നലിന്‍റെ വിഷവും ഉള്ള ഭാഷാ പാരമ്പര്യം



മുന്നോട്ട് പോകുന്നതിന് മുൻപായി ഈ ഒരു വസ്തുത ഇവിടെ രേഖപ്പെടുത്തുകയാണ്. ഈ ഉപദ്വീപിലേക്ക് പുറത്തുനിന്നും കയറിവന്ന യഹൂദർ, സുറിയാനി ക്രിസ്ത്യാനികൾ എന്നിവർ, മറ്റുള്ള ജനങ്ങളെ അവരുടെ മതത്തിലേക്ക് അടുപ്പിച്ചില്ലാ എന്നാണ് തോന്നുന്നത്. ഇറാനിൽനിന്നും വന്ന പാർസികളും ഇതേ പോലെയാണ് പെരുമാറിയത് എന്നുതോന്നുന്നു. ഇതിന് പിന്നിൽ പ്രവർത്തിച്ച ഏറ്റവും ശക്തമായ കാരണം, ഇവരെല്ലാം അവരുടെ വംശത്തേയും വംശപൈതൃകത്തേയും അവരുടെ ആദ്ധ്യാത്മിക സംവിധാനങ്ങളുമായി ശക്തമായിത്തന്നെ കൂട്ടിക്കലർത്തിയിരിക്കാം എന്നതാവാം.

ഇതേപോലെയാണ് ബ്രാഹ്മണരും പെരുമാറിയിരുന്നത്. അതിനാൽത്തന്നെ ബ്രാഹ്മണരുടെ പെരുമാറ്റത്തെ പ്രത്യേകമായി എടുത്ത് കുറ്റപ്പെടുത്താൻ ആവില്ല. വ്യത്യസ്ത മനുഷ്യവർഗ്ഗങ്ങൾക്ക് വ്യത്യസ്തങ്ങളായ പെരുമാറ്റരീതികളും സ്വാഭാവങ്ങളും ആണ് ഉള്ളത് എന്നും അതിനാൽതന്നെ എല്ലാരേയും ഒരേപോലെ കാണാനുംകരുതാനും പറ്റില്ലാ എന്നും ഈ കൂട്ടർക്ക് അറിവുള്ളകാര്യമായിരിക്കാം.

മൃഗീയതയും അറപ്പുളവാക്കുന്ന പെരുമാറ്റങ്ങളും അപകടകരമായ മനോഭാവങ്ങളും ഭാഷകളും ഉള്ളവരേയും, തങ്ങളുടെ സാമൂഹിക ഘടനയുമായി യാതോരു സാമ്യതയും ഇല്ലാത്ത സാമൂഹികഘടനകൾ ഉള്ളവരേയും അകറ്റിനിർത്തേണം എന്ന ഒരു പൊതുവായുളള ചിന്ത ഇവരിൽഎല്ലാം നിലനിന്നിരിക്കാം. ആ വിധം ചിന്തിക്കുന്നതിലും ആ രീതിയിൽ പെരുമാറുന്നതിലും അവരാരിലും യാതോരു കുറ്റബോധവും ഉണർന്നേക്കില്ല. കാരണം, ഇവർക്ക് മറ്റേ ആൾക്കൂട്ടത്തെക്കുറിച്ച് വ്യക്തമായ പലവിവരങ്ങളും ലഭിച്ചിരിക്കും.

ഭൂഖണ്ഡ യൂറോപ്യന്മാരിലും, മനുഷ്യരെല്ലാം ഒരേ തരക്കാരാണ് എന്ന ചിന്താഗതി ഉണ്ടായിരുന്നുവോ എന്നത് സംശയമാണ്. എന്നാൽ അവർ കാലാകാലങ്ങളായി ഇങ്ഗ്ളണ്ടിനോട് അടുത്താണ് നിലനിന്നിരുന്നത് എന്നതിനാൽ, ഇങ്ഗ്ളണ്ടിലെ പൊതുജനത്തിന്‍റെ പലവിധ പെരുമാറ്റങ്ങളെക്കുറിച്ചും അവരിൽ ചെറിയ തോതിലുള്ള വിവരങ്ങളും സ്വാധീനങ്ങളും വന്നുപെട്ടിട്ടുണ്ടാവാം. ഇതിനെക്കുറിച്ച് കൂടുതലായി ഇവിടെ പറയാൻ പറ്റില്ല ഇപ്പോൾ.

എന്നാൽ, ഇന്ത്യയുടെ ഏതെങ്കിലും ഒരു ഭാഗത്ത്, ഇങ്ഗ്ളണ്ട് നേരിട്ട് ഭരിക്കുന്ന വളരെ ചെറിയതായ ഒരു രാജ്യം നിലനിൽക്കുന്നുണ്ട് എന്ന് ചിന്തിക്കുക. അവിടെയുള്ള ജനവും, അവരുടെ പെരുമാറ്റവും, വ്യക്തിത്വവും, ഉദ്യോഗസ്ഥപെരുമാറ്റവും, പോലീസ്പെരുമാറ്റവും, സാമൂഹിക അച്ചടക്കവും, തൊഴിൽ മാന്യതയും എല്ലാംതന്നെ തികച്ചും വ്യത്യസ്തമായിരിക്കും. ഈ ഒരു കൊച്ചു പ്രദേശം നൂറ്റാണ്ടുകളോളം നിലനിന്നാൽ, ഇന്ത്യാരാജ്യത്തിലെ പലവിധ ഔപചാരിക ചിന്താഗതികളേയും ഇത് ക്രീയാത്മകമായി സ്വാധീനിച്ചേക്കാം. എന്നാൽ, ജനങ്ങളുടെ അടിസ്ഥാനപരമായ പെരുമാറ്റങ്ങളിലും ചിന്തകളിലും മനോഭാവങ്ങളിലും മാറ്റം അത്രകണ്ട് വരണമെന്നില്ല. കാരണം, ഇന്ത്യൻ ഭാഷകൾ കഠിനമായ ഫ്യൂഡൽ ഭാഷകളാണ്.

ഇതേ രീതിയിലാണ് ഭൂഖണ്ഡ യൂറോപ്പിലെ പല രാജ്യക്കാരുടേയും അവസ്ഥ.

ഇങ്ഗ്ളിഷുകാർക്കാണെങ്കിൽ മനുഷ്യരെല്ലാരും ഒന്നാണ് എന്നും വെറും ത്വാക്കിൻ നിറത്തിന്‍റേലയും വിദ്യാഭ്യാസ നിലവാരത്തിന്‍റേയും വ്യത്യാസം മാത്രമേ ഉള്ളുഎന്നും അവരുടെ പരന്ന കോഡുകൾ ഉള്ള ഭാഷ അവരിൽ നിത്യവും ചിന്തവളർത്തും. എന്നാൽ, ഈ ഒരു മണ്ടത്തര ചിന്താഗതി, ഇങ്ഗ്ളിഷ് ഭാഷയ്ക്ക് പുറത്തായി കണ്ടെത്താൻ വളരെ പ്രയാസം തന്നെയാണ് എന്നകാര്യം ഇന്നും അവർക്ക് അറിവില്ല. അതിനാൽതന്നെ അവരുടെ കൂടെനിന്നോ, അതുമല്ലെങ്കിൽ അവരുടെ ഭാഷാ അന്തരീക്ഷം നിലനിൽക്കുന്ന രാജ്യങ്ങളിൽനിന്നോ അതിഗംഭീര വ്യക്തി പ്രഭാവത്തിലേക്ക് വളർന്ന വ്യക്തികളും ജനക്കൂട്ടങ്ങളും, അവരെ വർണ്ണവിവേചകരെന്നും കള്ളന്മാരെന്നും മറ്റും പറഞ്ഞ് ആക്ഷേപിക്കുമ്പോൾ, അവർക്ക് ബുദ്ധിപൂർവ്വമായി പ്രതികരിക്കാനുള്ള കോഡുകൾ അവരുടെ ഭാഷകളിൽ ഇല്ലതന്നെ.

അതേ സമയം ഫ്യൂഡൽ ഭാഷകളിൽ, ഈവിധമായുള്ള അവകാശവാദങ്ങൾക്ക് സൗകര്യം നൽകുന്ന സംവിധാനം തന്നെയില്ല. വീട്ടുവേലക്കാരിയെ നീ, എടീ, അവൾ എന്നെല്ലാമുള്ള വാക്കുകളിൽ വാത്സല്യപൂർവ്വം അടുപ്പിച്ചുവെക്കുകും ആ ആളെക്കൊണ്ട് ചേച്ചി, ചേട്ടൻ, സാർ, അമ്മ തുടങ്ങിയവാക്കുകളിൽ തിരിച്ച് സംബോധന ചെയ്യിക്കുകുയും ചെയ്താൽ, ആ വീട്ടുവേലക്കാരി നിലത്തിരിക്കും, കുനിഞ്ഞുനിന്ന് ബഹുമാനിക്കും, പഴകിയ വസ്ത്രം ധരിക്കും, സ്നേഹം പ്രവഹിക്കുന്ന അടിയാളത്തം യാതോരു മടിയുമില്ലാതെ പ്രകടിപ്പിക്കും, ഈ വിധം ലഭിക്കുന്ന വലിയ വീട്ടുകാരിയുമായുള്ള അടുപ്പം സ്വന്തം ആളുകളുടെ അടുത്ത് അറിയിക്കുകയും, അതിനാൽത്തന്നെ അവർക്കിടയിൽ വൻ മതിപ്പ് ശേഖരിക്കുകയും ചെയ്യും. ആർക്കും യാതോരു വിഷമവും ഇല്ല, ആരോപണവും ഇല്ല, വർണ്ണവിവേചനമെന്നോ അതുമല്ലെങ്കിൽ വേറെ വല്ല വിവേചനമെന്നോ ഒന്നുതന്നെയില്ല.

ബൃട്ടിഷ്-മലബാർ എന്ന് പണ്ട് കാലങ്ങളിൽ പേരുകേട്ടിരുന്ന മലബാർ ജില്ല സൃഷ്ടിച്ചതുതന്നെ വടക്കേ മലബാറിലേയും തെക്കേ മലബാറിലേയും പലവിധ ചെറുകിട രാജ്യങ്ങളേയും കൂട്ടിയോജിപ്പിച്ചുകൊണ്ടാണ്. ഇന്ത്യാക്കാരെ ഇങ്ഗ്ളിഷുകാർ വന്ന് പറ്റിച്ച് ഈ വിധ പ്രദേശങ്ങൾ കൈക്കലാക്കിയെന്ന് പൊട്ടച്ചരിത്രകാരന്മാർ ഇന്ന് വിഡ്ഢി വിശ്വവിജ്ഞാനകോശങ്ങളിൽ ചറപറയെന്ന രീതിയിൽ എഴുതിവിടുന്നുണ്ട്.

എന്നാൽ ഇക്കൂട്ടരുടെ വിഡ്ഢിവാക്കുകളിലെ പ്രശ്നം മലബാറിലും മറ്റ് പ്രദേശങ്ങളിലും യഥാർത്ഥത്തിൽ ഇന്ത്യാക്കാർ എന്ന ഒരു തമ്മിൽ സ്നേഹമുള്ള ജനമായിരുന്നില്ല ഉള്ളത്. മറിച്ച് ഫ്യൂഡൽ ഭാഷകൾ സംസാരിക്കുകയും തമ്മിൽത്തമ്മിൽ വ്യക്തിപരമായും ജനസമൂഹപരമായും കിട്ടിയാൽ തരംതാഴ്ത്താനും അടിച്ചമർത്താനും ഭാവമുള്ള പലകൂട്ടം ജനങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്.

പടിപടിയായി അമർത്തിവക്കപ്പെട്ടിട്ടുള്ള ഒരോ ജനത്തിനും സ്വന്തം മേലാളന്മാരോട് വൻ വാത്സല്യവും, അതേ സമയം അവർക്ക് കീഴിൽ പെട്ടുകിടക്കുന്ന ജനത്തിനെ വൻ വെറുപ്പും ആയിരുന്നു. മേലാളന്മാർ വന്ന് തങ്ങളുടെ കീഴ്ജനത്തിനെ അടിച്ചുതമർത്തുന്നതു കാണുന്നതിൽ അവർക്ക് വൻ ആനന്ദമായിരിക്കും ലഭിക്കുക.

ഇന്നും ഇതേ ചിന്താ ഗതിതന്നെയാണ് മലബാറിലും കേരളത്തിലും ഇന്ത്യയിലും. സാമൂഹികമായി തന്നെക്കാൾ കീഴെയുള്ള ആളിനെ പോലീസ് ശിപായിമാർ മുഖത്തിട്ടടിച്ചാൽ അതിനോട് പലരും പ്രതികരിക്കുന്നത് വൻ ആനന്ദത്തോടുകൂടിയാവും. ‘അവനൊക്കെ ഇതും ഇതിനപ്പുറവും കിട്ടണം’, എന്ന രീതിയിൽ തന്നെയാണ് മനസ്സിൽ ചിന്ത വളരുക. അതിൽ പലവിധ ശരിയും ഉണ്ട് താനും.

ഇങ്ങിനെ അതിഭീകര സാമൂഹിക അന്തരീക്ഷം ഉള്ള അനവധി കൊച്ചുകൊച്ചു പ്രദേശങ്ങളെ വെറും ഇങ്ഗ്ളിഷ് ഭാഷയുടെ അതിശയകരമായ സവിശേഷതകളെ മാത്രം ഉപയോഗിച്ച് ഈ ഉപദ്വീപിന്‍റെ ഏതാണ്ട് പകുതിയോളം വരുന്ന പ്രദേശത്താണ് ബൃട്ടിഷ്-ഇന്ത്യയെ സൃഷ്ടിച്ചത്. ഇതുമായി ബന്ധപ്പെട്ട ഒരു വൻ ചിരത്രം തന്നെ ഈ എഴുത്തുകാരന്‍റെഏ മനസ്സിൽ സ്പന്ദിക്കുന്നുണ്ട്. നിശ്ചയമായും അതു എഴുതേണ്ടതുതന്നെയാണ്. എന്നാൽ അതിന് മുൻപായി ഈ ഉപദ്വീപിലെ ജനങ്ങളെ നിർവ്വചിക്കേണ്ടതുണ്ട്. ഔപചാരിക ചരിത്രകാരന്മാർക്ക് എല്ലാരെയും ഇന്ത്യാക്കാർ എന്ന ഒറ്റ വാക്കിൽ പെടുത്തി ചരിത്രം എഴുതാൻ വൻ സൗകര്യമാണ്. എന്നാൽ ഈ ഉപദ്വീപിലെ ജനതയുടെ സങ്കീർണ്ണതകൾ ഈ വിഡ്ഢി നിർവ്വചനത്തിൽ ഉൾക്കൊള്ളിക്കാൻ പറ്റുന്നതല്ലതന്നെ.

എഴുത്തിന് എന്തുകൊണ്ടോ ഒരു ചെറിയ തീപ്പൊരി ആളിപ്പിടിച്ചതുപോലെയായിപ്പോയി.

എഴുത്തിന്‍റെ പാതയിലേക്ക് തിരിച്ചു വരികയാണ്.

പാതയിൽ വന്നുനിൽക്കുന്നിടം, മലബറിലെ ഭാഷയെവിടെനിന്നും വന്നതാവാം എന്നതായിരുന്നു. ഇതിനെക്കുറിച്ച് വ്യക്തമായി ഒരു ഉത്തരം നൽകാൻ ഈ എഴുത്തുകാരന് കഴിയില്ലാ എന്നുള്ളത് വ്യക്തം ആണ്. എന്നാൽ, ചില കാര്യങ്ങൾ പറയാം.

മലബാറിൽ ഒരു നിസ്സാര എണ്ണം വാക്കുകൾ ഉള്ള ഒരു ഭാഷനിലനിന്നിരുന്നു. തിരവിതാംകൂറിൽ പാരമ്പര്യമായി തമിഴായിരുന്നിരിക്കാം. എന്നാൽ പലരീതിയിലും മലബാറി മലയാളം അടക്കം, പല നിസ്സാര ഭാഷകൾ തിരുവിതാംകൂറിലെ പലവിധ താഴ്മയിലും ഉയരങ്ങളിലും ഉള്ള ജനങ്ങളിൽ ഉണ്ടായിരുന്നു. ബ്രാഹ്മണരുടെ ആദ്ധ്യാത്മിക ഭാഷയും സാഹിത്യ ഭാഷയും ആയ സംസ്കൃതത്തിൽ നിന്നും ഈ ഉപഭൂഖണ്ഡത്തിലെ പലദിക്കുകളിലും, പലരും വാക്കുകളും മറ്റും പ്രാദേശിക നിസ്സാര ഭാഷകളിലേക്ക് ഒഴിച്ചിറക്കിത്തുടങ്ങിയിരുന്നു, ഏതാണ്ട് 1600നോടുകൂടിയെന്ന് തോന്നുന്നു. അതോടെ ആ വിധ ഭാഷകളുടെ pattern-designൽതന്നെ വൻ മാറ്റം സംഭവിച്ചിരിക്കാം.

ഈ വിധ നിസ്സാര ഭാഷകൾ പാരമ്പര്യമായി നിലനിർത്തിയിരുന്ന പലവിധ ജനക്കൂട്ടങ്ങൾ യഥാർത്ഥത്തിൽ വ്യത്യസ്തരും, ഈ ഭൂലോകത്തിന്‍റെ പലദിക്കുകളിൽനിന്നും ഏതെല്ലാമോ വിധേനെ ഈ ഉപദ്വീപിൽ വന്നുപെട്ടവരും ആയേക്കാം. പണ്ടുകാലങ്ങളിൽ കൈയിൽകിട്ടിയവരെ പിടിച്ചുകൊണ്ടുവന്ന് സ്വന്തം നാട്ടിൽ അടിമകളാക്കുന്ന ഏർപ്പാട് നിലനിന്നിരുന്നു എന്നുവേണം മനസ്സിലാക്കാൻ. മലബാറിന്‍റെ കടൽത്തീരത്ത് അടുക്കുന്ന അശക്തരായ അന്യദേശ പായകപ്പലുകളെ കൊള്ളയടിക്കുന്ന ഒരു വൻ സംഘംതന്നെ മലബാറിൽ ഉണ്ടായിരുന്നു എന്ന് Malabar Manualൽ രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തിന് വല്ല കപ്പലും കടൽ ക്ഷോഭത്തിൽപെട്ട് മലബാർ തീരത്തുള്ള വല്ല പാറയിലും ഇടിച്ചു തകർന്നാൽ തീരത്തുള്ള ആളുകൾ ആ വക കപ്പലുകളെ ഉടൻതന്നെ ചെന്ന് കൊള്ളയടിക്കുമായിരുന്നു.

ഈ ഉപഭൂഖണ്ഡത്തിലേക്ക് ബൃട്ടണിൽനിന്നുംവന്ന ക്രിസ്തീയ മിഷിനറി പ്രസ്ഥാനക്കാരും സംസ്കൃത ഭാഷയിലെ വാക്കുകളെ പ്രാദേശിക നിസ്സാര ഭാഷകളിലേക്ക് കടത്തിവിടാൻ വൻ പരിശ്രമം തന്നെ നടത്തിയിരുന്നു എന്നുവേണം മനസ്സിലാക്കാൻ.

ഈ വിധ മിഷിനറി പ്രസ്ഥാനങ്ങൾക്ക് ഉള്ളിന്‍റെ ഉള്ളിൽ ഇങ്ഗ്ളിഷ് ഭരണ പ്രസ്ഥാനത്തോട് മത്സരബുദ്ധിയാണ് ഉണ്ടായിരുന്നത്, എന്നതിനാൽ, അവർ ബോധപൂർവ്വംതന്നെ ഇങ്ഗ്ളിഷ് ഭാഷ സംസാരിക്കുന്ന ഒരു ക്രിസ്തീയ ജനതയേയല്ല വളർത്തിയെടുത്തത്.

എന്നാൽ മറ്റൊരു കാര്യം കൂടി പറയേണ്ടിയിരിക്കുന്നു. കീഴ്ജനങ്ങൾ നിസ്സാര ഭാഷകളാണ് സംസാരിക്കുന്നത് എങ്കിലും, മനുഷ്യമനസ്സിൽ ഭക്തിയും ആരാധനയും ആദരവും അടിയാളത്തവും, ഭീതിയും അരക്ഷിതാവസ്ഥയും അമ്പരപ്പും സംഭ്രമവും വെപ്രാളവും വേവലാതിയും, കുറ്റബോധവും പശ്ചാത്താപവും (remorse) മനസ്സാക്ഷിക്കുത്തും മനസ്സലിവും, സ്നേഹവും വത്സല്യവും മോഹവും ഓമനത്വവും മറ്റും ആളിക്കത്തിക്കാനും ആത്മാവിന്‍റെ ഉള്ളറകളിൽകയറി കുത്തിനോവിക്കാനും പറ്റുന്ന പദങ്ങൾ ഈ നിസ്സാര ഭാഷകളിലും ഉണ്ടായിരിക്കും. അവയിലേക്ക് സംസ്കൃതവാക്കുകളുടെ കലവറിയിൽനിന്നും (repositoryയിൽനിന്നും) അനേകായിരം വാക്കുകളും വ്യക്യപ്രയോഗങ്ങളും കയറ്റിയാൽ, വാക്കുകൾക്ക് കാട്ടുതേനിന്‍റെ കൊഴുപ്പും രുചിയും വന്നുചേരുകയും, ക്രിസ്തീയ ഭക്തിയിലും ആരാധനയിലും കൂട്ടപ്രാർത്ഥനയിലും പള്ളിപ്പരിപാടികളിലും വൻ സൗന്ദര്യവും കയറും.

സംസ്കൃതം എന്നത് ഈ ഉപദ്വീപിലെ അനേകം കീഴ്ജനങ്ങളുടെ പാരമ്പര്യഭാഷയോ പാരമ്പര്യത്തിൽ വരുന്നകാര്യമോ ആവില്ലാ എന്നാണ് തോന്നുന്നത്. ആ ഭാഷയെ പൂർണ്ണ നാശത്തിൽനിന്നും രക്ഷിച്ചുതന്നെ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ വരവും സാന്നിദ്ധ്യവും തന്നെയാണ് എന്നാണ് തോന്നുന്നത്. എന്നാൽ കാട്ടുതേനിന്‍റെ മധുരം മാത്രമല്ല അതിനുള്ളത്, മറിച്ച് കാട്ടുകടന്നലിന്‍റെ വിഷവും അതിൽ കണ്ടേക്കാം. ആ ഭാഷ എവിടെയെങ്കിലും ഒരു സാമൂഹിക സമത്വമോ, സാധാരണ ജനങ്ങളിൽ പൊതുവായുള്ള ഒരു വ്യക്തിത്വ ഉന്നമനമോ വരുത്തിയതായി അറിവില്ല. അതിന് അത് സാധ്യമല്ലാ എന്നാണ് വളരെ വ്യക്തമായി പറയാനുള്ളത്. കാരണം, ഈ ഭാഷയിൽ എഴുതിയിട്ടുള്ള സുവർണ്ണ കാവ്യങ്ങളിൽതന്നെ വർണ്ണവിവേചനവും, മറ്റ് പലതരത്തിലുള്ള വിവേചനങ്ങളും നിറഞ്ഞുനിൽക്കുന്നുണ്ട്. വാക്കുകൾക്ക് വൻ ഭീരകത്വം നൽകുന്ന indicant word codes എന്ന പ്രതിഭാസവും ഈ ഭാഷയിൽ ഉണ്ട്.

ഈ വിഷമയമുള്ള ഭാഷ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ പടർന്നുപിടിച്ചാൽ, അവിടുള്ള എല്ലാ ഗുണമേന്മകളും മാഞ്ഞുപോകും. കാരണം, അത് ഹിന്ദി പോലുള്ള മറ്റ് ഫ്യൂഡൽ ഭാഷകൾക്ക് അകത്തുകടക്കാനുള്ള ഒരു തുറന്ന വാതിൽആയി നിലനിൽക്കും.

മലയാളം, കന്നട, തെലുഗ്, ഹിന്ദി, പഞ്ചാബി തുടങ്ങിയ അനവധി ഭാഷകൾ, ആ വിധം നോക്കുകയാണെങ്കിൽ പണ്ടുണ്ടായിരുന്ന അനേകം നിസ്സാര ഭാഷകളിൽ ചിലതിൽ സംസ്കൃത വാക്കുകൾ നിറഞ്ഞുതുളുമ്പി വളർന്നവയാവാം. മറ്റ് പല നിസ്സാര ഭാഷകൾ ഈ വിധ ഭാഷകളിൽ അലിഞ്ഞു ചേർന്നിട്ടുമുണ്ടാവാം. പോരാത്തതിന്, പലതും മാഞ്ഞുപോയിട്ടും ഉണ്ടാവാം.

പ്രാദേശിക ഭാഷകളെക്കുറിച്ചുള്ള ഈ വിധ ചിന്തകൾ മുഴുവനും ഈ എഴുത്തുകാരനിൽ പെട്ടെന്ന് കയറിവന്ന ചിന്തകളാണ്. എത്രകണ്ട് വാസ്തവം ഉണ്ട് എന്ന് അറിയില്ല.

ഇനി വടക്കേ മലബാറിന്‍റെ മണ്ണിലേക്ക് തിരിച്ചു വരികയാണ്.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

9

Post posted by VED »

9 #. സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും അള്ളിപിടിച്ചും നിന്നിരുന്ന മൂന്ന് ജനക്കൂട്ടങ്ങളെക്കുറിച്ച്


ഇങ്ഗ്ളിഷിനും, ഇങ്ഗ്ളിഷ് വിദ്യാഭ്യാസത്തിനും, ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥ യന്ത്രസംവിധാനത്തിനും, ഇങ്ഗ്ളിഷ് സാമൂഹിക മര്യാദകൾക്കും മറ്റും ഊന്നൽ നൽകുകയും ഉന്നംവെക്കുകയും ചെയ്തിരുന്ന ബൃട്ടിഷ്-മലബാറിൽ വളരെ നിസ്സാരകാലത്തോളം, ഉഷ്ണഭൂമിയിൽ സ്വപ്നവസന്തം വന്നുപോയതുപോലെ കുറച്ച് മുത്ത് വാരിയെറിഞ്ഞുകൊണ്ട്, കഠിനഹൃദയത്തോടും മനസ്സലിവില്ലാതേയും ഈ പ്രദേശത്തെ ഏതാണ്ടൊരനാഥാവസ്ഥയിലേക്ക് എറിഞ്ഞുകൊണ്ട് ഇങ്ഗ്ളിഷ് ഭരണം തിരിച്ചുപോയി 1947ൽ. ഇതുമായി ബന്ധപ്പെട്ട് അനവധികാര്യങ്ങൾ പറയാനുണ്ട്. അതിലേക്ക് പ്രവേശിക്കേണ്ടുന്ന അവസരം എത്തിയിട്ടില്ല.

നിരായുധമാക്കപ്പെട്ട മലബാറും മലബാറിലെ നിസ്സാരഭാഷയും നേരെ ഏറ്റുമുട്ടിയത് സർവ്വായുധ തയ്യാറെടുപ്പോടുകൂടിയ തിരുവിതാംകൂറിലെ പ്രസ്ഥാനങ്ങളുമായിട്ടാണ്. ജന്മികുടിയാൻ ഉച്ചനീചത്വങ്ങൾക്ക് നിയമസാധുത (legitimacy) നൽകുന്ന, വെറും ഏതാനും നൂറ്റാണ്ടുകൾക്ക് മുൻപ് തട്ടിക്കൂട്ടിയുണ്ടാക്കപ്പെട്ട മലയാള ഭാഷയിൽ പ്രവർത്തിക്കുന്ന ഉഗ്ര മൃഗീയഭാവമുള്ള ഉദ്യോഗസ്ഥപ്രസ്ഥാനവും മറ്റുമാണ് മലബാറിനെ കടന്നുപിടിക്കാനായി കയറിവന്നത്.

മലബാറിലെ നിസ്സാര എണ്ണം വാക്കുകൾ ഉള്ള ഭാഷയെ പിടികൂടി വാരിവിഴുങ്ങാൻ പോകുന്ന മലയാളത്തിൽ വൻ വാക്ക് ശേഖരവും വാക്കുകളുടെ കൊഴുപ്പും അഗാധപാരമ്പര്യ മഹിമയും വളരെ വ്യക്തമായി കാണപ്പെട്ടിരുന്നു എന്നു തോന്നുന്നു. ഇത് ഒരു മിഥ്യാധാരണ അല്ലതന്നെ. എന്നാൽ ഇതിന് പിന്നിൽ ഉള്ള യാഥാർത്ഥ്യം, സംസ്കൃതഭാഷയെന്ന ആഴക്കടലിൽനിന്നും പലവിധ രൂപലാവണ്യമുള്ള വാക്കുകളെ യാതോരു നിയന്ത്രണവുമില്ലാതെ മലയാളം ഊറ്റിയെടുത്തും വലയിട്ടുപടിച്ചും കൊണ്ടിരുന്നിട്ടുണ്ടായിരുന്നു എന്നതാവാം. മറ്റൊരു ഭാഷയിൽനിന്നും യാതോരു കൂസലും ഇല്ലാതെ ഈ വിധം വാക്കുകൾ കൈയിട്ടുവാരിയും വാരിപ്പിടിച്ചും എടുത്താൽ, ആ ഭാഷതന്നെ പൂർണ്ണമായും കുത്തിയൊലിച്ച് മലയാളത്തിലേക്ക് അലിഞ്ഞുചേരും എന്നാണ് തോന്നുന്നത്.

രണ്ട് ദിവസം മുൻപ് 'കടന്നൽ' എന്ന വാക്കിന് പറ്റിയ ഒരു പര്യായപദം ഉണ്ടോ എന്ന് ഓൺലൈനായി ഒന്ന് പരിശോധിച്ചിരുന്നു.

അപ്പോൾ കണ്ട കാഴ്ച വിസ്മയകരം തന്നെ. മലയാളവാക്കുകൾക്ക് ഈ വിധം ഒരു വ്യാപ്തി ഉണ്ട് എന്ന് അപ്പോഴാണ് മുഖതാവില്‍ കണ്ടത്.

ഈ ഒരു sample നോക്കുക:

കഞ്ചുകി: ദ്വാരപാലകന്‍, പ്രതീഹരന്‍, വേത്രധാരകന്‍
കഞ്ഞി: ഉഷ്ണിക, തരള, യവാഗു, വിലേപി, ശ്രാണ
കടകോല്‍: ദധിചിരം, മന്ഥം, മന്ഥാനം
കടക്കണ്ണ്: അപിംഗം, നയനാന്തം, നേത്രപര്യന്തം
കടന്നല്‍: ഗണ്ഡോലി, ഗണ്ഡോളി, വരട, വരടി

ഈ വിധം കാര്യങ്ങൾ പോയാൽ, പ്രാചീന സംസ്കൃത സാഹിത്യ സൃഷ്ടികൾ എല്ലാംതന്നെ പഴയകാല മലയാള രചനകൾ ആണ് എന്ന അവകാശം ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ വന്നുതുടങ്ങും. പോരാത്തതിന് അവയെല്ലാം മലയാള ലിപികളിൽ എഴുതുവാനും ആവും.

സംസ്കൃതത്തിൽ സൗന്ദര്യമുള്ള വാക്കുകൾ ഉണ്ട് എന്നാണ് മനസ്സിലാക്കുന്നത്. പല വാക്കുകൾക്കും മനുഷ്യമനസ്സിൽ മത്തും ഉന്മത്തതയും മായാലഹരിയും സൃഷ്ടിക്കാനായേക്കാം. എന്നാൽ മധുരത്തിൽ പൊതിഞ്ഞ മയക്കുമരുന്നിന്‍റെ വീര്യമുള്ള വാക്കുകൾക്കുള്ളിൽ കുത്തിനോവിച്ച് വൻ വേദന നൽകാനാകുന്ന കടലാസുപൂക്കളുടേതുപോലുള്ള കൂർത്ത മുള്ളുകളും ഉണ്ട് എന്നുള്ളതാണ് വാസ്തവം.

ഈ എഴുത്തിൽ തിരുവിതാംകൂർ രാജ്യത്തിലെ അടിമ ജനത്തെക്കുറിച്ചും ഈഴവരെക്കുറിച്ചും, കീഴ്ജനക്രിസ്തീയരെക്കുറിച്ചും, ഉത്തര മലബാറിലെ മരുമക്കത്തായ തീരയെക്കുറിച്ചും വാചാലമായിത്തന്നെ എഴുതിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം, തിരുവിതാംകൂറിലെ സുറിയാനി ക്രിസ്ത്യാനികളെക്കുറിച്ചും, ദക്ഷിണ മലബാറിലെ മക്കത്തായ തീയരെക്കുറിച്ചും ചെറുതായേ സൂചിപ്പിച്ചുകഴിഞ്ഞിട്ടുള്ളു. എല്ലാവർക്കും ചെറുതായെങ്കിലും നോവുന്ന വിവരങ്ങൾതന്നെയാണ് എഴുതിയിട്ടുള്ളത്. ഈ വിധ വേദന വരാനുള്ള കാരണം, ഓരോ ജനവും തങ്ങൾ അതാണ് ഇതാണ് എന്നെല്ലാമുള്ള രീതിയിൽ വൻ ബന്ധങ്ങളും പാരമ്പര്യങ്ങളും അവകാശപ്പെട്ട് ഊതിവീർപ്പിച്ച ബലൂൺകണക്കെ നിന്നുതുടിക്കുന്ന അവസരത്തിൽ ഈ വിധ വിവരങ്ങൾ ആ വിധ ബലൂണുകളിൽ മൊട്ടുസൂചി സ്പർശനം ഏൽപിച്ചതു പോലെ അനുഭവപ്പെട്ടിരിക്കാം എന്നുള്ളതാണ്.

ഈ എഴുത്ത് ഈ ദിക്കിൽ എത്തുമ്പോൾ CPSന്‍റെ ഔദ്യോഗിക ജീവിത പാതയെ പിന്തുടർന്ന്, മലബാറിൽനിന്നും തിരുവിതാംകൂറിലേക്ക് ഒരു യാത്രയാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ മറ്റൊരു കാര്യമാണ് മനസ്സിൽ വന്നുനിൽക്കുന്നത്. അത് മലബാറിലെ നായർമാരുടേയും അമ്പലവാസികളുടേയും ബ്രാഹ്മണന്മാരുടേയും കാര്യങ്ങൾ ഇതേ പോലെ ഒന്ന് വാചാലമായി പരിശോധിക്കാം എന്നതാണ്. ഇങ്ങിനെ ചെയ്തില്ലായെങ്കിൽ അന്നത്തെ പ്രാദേശിക സമൂഹത്തിന്‍റെ വ്യക്തമായ സ്വഭാവഗുണങ്ങൾ മനസ്സിലാക്കുന്നതിൽ കാര്യമായ പാളിച്ച സംഭവിച്ചേക്കാം.

ബ്രാഹ്മണൻ, അമ്പലവാസി, നായർ എന്ന രീതിയിൽ പലരേയും വളരെ ലാഘവബുദ്ധിയോടുകൂടി വേർപെടുത്തി നിർവ്വചിക്കാമെങ്കിലു, ഈ വിധ നിർവ്വചനങ്ങൾക്കുള്ളിൽ പലതരം വ്യത്യസ്ത ജനങ്ങൾ അടുക്കിവെക്കപ്പട്ടിട്ടുണ്ട് എന്നതാവാം വാസ്തവം.

ഈ വിധ വിവരങ്ങൾ ഈ എഴുത്തുകാരന്‍റെ സ്വന്തമായുള്ള നിരീക്ഷണങ്ങൾ അല്ലതന്നെ. മറിച്ച്, William Logan എഴുതിയ Malabar Manual, V Nagam Aiya എഴുതിയ Travancore State Manual, The Rev. Samuel Mateer എഴുതിയ Native Life In Travancore, Edgar Thurston എഴുതിയ Castes & Tribes of Southern India, Omens and Superstitions of Southern India എന്ന രണ്ട് ഗ്രന്ഥങ്ങൾ തുടങ്ങിയവയിൽ നിന്നുമാണ് എന്ന് പൊതുവേ പറയാമെങ്കിലും, ഏറ്റവും കൂടുതലായി ഇപ്പോൾ ഈ എഴുത്തിൽ ആശ്രയിക്കുന്നത് C.A. INNES, I.C.S എഴുതിയ Malabar and Anjengo എന്ന ഗ്രന്ഥത്തെയാണ്.

കാലാകാലങ്ങളായി വൻ അരക്ഷിതാവസ്ഥകളിൽ നിരന്തരം നിന്നുപോന്നിരുന്ന സമൂഹത്തിന്‍റെ ഏറ്റവും മകുളിൽ തൂങ്ങിനിന്നും അള്ളിപിടിച്ചും നിന്നിരുന്ന മൂന്ന് ജനക്കൂട്ടങ്ങളെ മാത്രമല്ല, മറിച്ച്, ഏറ്റവും കീഴിൽ പെട്ടിരുന്ന ചിലരേയും ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്നാൽ വളരെ ഹ്രസ്വമായ വാക്കുകളിൽ ഈ വിധ വിവരണങ്ങൾ ഒതുക്കിനിർത്താൻ ശ്രമിക്കണം എന്നാണ് ആഗ്രഹിക്കുന്നത്.

ഉത്തര മലബാറിലും ദക്ഷിണ മലബാറിലും മാപ്പിളമാർ എന്ന പൊതുവായ പേരിൽ അറിയപ്പെട്ടിരുന്ന ഇസ്ലാം മതസ്തർ വേറെയും ഉണ്ട്. അവരെക്കുറിച്ച് ഇപ്പോൾ എഴുതാൻ പറ്റില്ലതന്നെ. കാരണം, അവരുടെ കാര്യം എഴുതിത്തുടങ്ങുമ്പോൾ നിശ്ചയമായും ചരിത്രത്തിന്‍റെഉള്ളറകളിലൂടെ സഞ്ചരിക്കേണ്ടിവരും. അത് ഒരു വൻ സഞ്ചാരപഥം തന്നെയാണ്. അതിനുള്ള സമയം വരാനിരിക്കുന്നതേയുള്ളു.
Tellicherryയിൽവച്ച് ശ്രീമാൻ ഗോവിന്ദൻ ഇങ്ഗ്ളിഷ് ഭരണകാലത്തും, അതിന് ശേഷവും സാമൂഹികമായി ബന്ധപ്പെട്ട ജനക്കൂട്ടങ്ങൾ ആവാം മുകളിൽ പരാമർശിക്കപ്പെട്ട ഇവരെല്ലാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

10

Post posted by VED »

10 #. സാമൂഹിക വീക്ഷണത്തിലും കാഴ്ചപ്പാടിലും വ്യത്യാസങ്ങൾ സാവധാനത്തിൽ വരുന്നതിനെക്കുറിച്ച്



മലബാറിലും തിരുവിതാംകൂറിലും, പോരാത്തതിന് ദക്ഷിണേഷ്യമുഴുവനും കൃത്യമായ ചരിത്രപഠനവും ചരിത്രമെഴുത്തും മറ്റും ആരംഭിച്ചതുതന്നെ ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിൽ വന്നതോടുകൂടിയാണ്. അതിനുമുൻപ് ഒറ്റപ്പെട്ട ചില എഴുത്തുകൾ ഉണ്ടായിരുന്നിരിക്കാമെങ്കിലും, അവയെല്ലാം എത്രമാത്രം പക്ഷപാതരഹിതമായ എഴുത്തുകളും ഗൂഢോദ്ദേശ്യങ്ങൾ (ulterior motives) ഇല്ലാത്തവയും ആയിരുന്നു എന്ന് പരിശോധിക്കുകതന്നെവേണ്ടിവരും.

എന്നാൽ ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ വ്യക്തിപരമായി എഴുതിയതോ, അതുമല്ലെങ്കിൽ അവർ അവരുടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി മറ്റ് കീഴ്ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടുകൂടി എഴുതിയതോ ആയ ഗ്രന്ഥങ്ങളിൽ പലപ്പോഴും പ്രാദേശിക ഉദ്യോഗസ്ഥരുടേയും മേലാളന്മാരുടേയും മറ്റും കൈകടത്തലുകളും താൽപ്പര്യങ്ങളും കടന്നുകൂടിയിട്ടുണ്ടാവാം.

പോരാത്തതിന്, ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥരായി ബൃട്ടണിൽനിന്നും വന്ന ഇങ്ഗ്ളിഷുകാരും Celtic ഭാഷക്കാരും, അവർ കണ്ട സാമൂഹിക യാഥാർത്ഥ്യങ്ങളെ വ്യത്യസ്തമായിത്തന്നെ മനസ്സിലാക്കിയിരിക്കാം. കാരണം, തമ്മിൽ ഭാഷാകോഡുകളിൽ വ്യത്യാസം ഉള്ളവർ ആണ് അവർ.

എന്നാൽ മൊത്തമായി പറഞ്ഞാൽ, അവർക്ക് പലതും അവയുടെ ആഴത്തിൽ മനസ്സിലായില്ലാ എന്നുവേണം പറയാൻ.

ഉദാഹരണത്തിന്, NATIVE LIFE IN TRAVANCOREൽ The Rev. Samuel Mateer ഈ വിധം പറയുന്നുണ്ട്.

QUOTE:
All dread the raising of the lower classes and their admission to the common rights of humanity. “The very essence of caste lies in the degradation of others.” END OF QUOTE

തർജ്ജമ : കീഴ്ജനങ്ങളെ വളർത്തുന്നതും, അവരെ മാനവരാശിയുടെ പതുവായുള്ള അവകാശങ്ങളിലേക്ക് കയറ്റുന്നതും, എല്ലാരും ഉൽക്കടഭീതിയോടുകൂടിയാണ് വീക്ഷിക്കുന്നത്. "ജാതി സംമ്പ്രദായത്തിന്‍റെീ കാതൽതന്നെ മറ്റുള്ളവരെ തരംതാഴ്ത്തുക എന്നതാണ്." തർജ്ജമയുടെ അന്ത്യം.

ഈ മുകളിൽ പറഞ്ഞത് സത്യമാണെങ്കിലും, ഈ നിരീക്ഷണത്തിന് കാര്യമായ ആഴം ഇല്ലതന്നെ. പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ കാതൽതന്നെ മറ്റുള്ളവരെ തരംതാഴ്ത്തുക എന്നതാണ്. ഇവിടെ 'മറ്റുള്ളവർ' എന്ന പ്രയോഗവും പൂർണ്ണമായ അർത്ഥം നൽകുന്നില്ല. കാരണം, ഉന്നതരോട് അടിയാളത്തവും കീഴെപ്പെടുന്നവരെ തരംതാഴ്ത്തലും ആണ് വ്യക്തമായ വാസ്തവം. അല്ലാതെ വിവിധ നരവംശങ്ങൾ വിവിധ ഗുണനിലവാരത്തിൽ പെട്ടവരാണ് എന്നതല്ല.

C.A. INNES, I.C.S എഴുതിയ Malabar and Anjengoയെ ഇപ്പോൾ ഈ എഴുത്തിന് ആശ്രയിക്കുമ്പോൾ, ഉള്ള പരിധികൾ പ്രസ്താവിക്കുകയാണ്. ഒന്നാമത്, ആ ഗ്രന്ഥത്തിൽ കുറച്ചുപേജുകൾ മാത്രമേ ഈ എഴുത്തുകാരൻ ഇപ്പോൾ വായിച്ചിട്ടുള്ളു. മാത്രവുമല്ല, ആ ഗ്രന്ഥത്തിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ വ്യക്തിതാൽപ്പര്യങ്ങൾ ആശയങ്ങളിൽ വന്നുപെട്ടിട്ടുണ്ടാവും.

ഉദാഹരണത്തിന്, മലബാറിലെ തീയർമാർ ഈഴവരാണ് എന്ന് ഒന്നിൽക്കൂടുതൽ പ്രാവശ്യം ശക്തമായി സമർത്ഥിക്കുന്ന രീതിയിൽ അവിടവിടെയായി പ്രസ്താവിക്കുന്നുണ്ട്. ഈ രീതിയിൽ ഒരു ചെയ്തി കാണുമ്പോൾത്തന്നെ മനസ്സിലാക്കേണ്ടത്, ഇത് ശരിയല്ലാ എന്ന വാദം സമൂഹത്തിൽ അന്ന് നിലനിന്നിരുന്നു എന്നതാണ്.

മാത്രവുമല്ല 1600കളുടെ അന്ത്യത്തിൽ Tellicherryയിൽ ഇങ്ഗ്ളിഷ് കമ്പനി കച്ചവട കേന്ദ്രം ആരംഭിച്ചകാലത്ത് നിന്നും 1900കൾ ആകുമ്പോഴേക്കും ഈ പ്രദേശത്തെക്കുറിച്ചുള്ള വീക്ഷണത്തിലും കാഴ്ചപ്പാടിലും കാര്യമായ വ്യത്യാസങ്ങൾ വന്നുതുടങ്ങിയതായി കാണുന്നുണ്ട്.

യാതോരു രീതിയിലും കൃത്യമായി വിഭാവനം ചെയ്യാൻ പറ്റാത്ത വലുപ്പമുള്ള ഒരു ഭൂഖണ്ഡം പോലുള്ള പ്രദേശത്തിനുള്ളിൽ ചിന്നിച്ചിതറിക്കിടക്കുന്ന അനേകം കൊച്ചുകൊച്ചു രാജ്യങ്ങളും മറ്റും ഉള്ള മലബാർ, മെഡ്രാസ്, തിരുവിതാംകൂർ, ദക്ഷിണേഷ്യ എന്ന കാഴ്ചപ്പടിൽനിന്നും, ബൃട്ടിഷ്-ഇന്ത്യയെന്ന വൻ രാജ്യവും, അതിനോട് വൻ കൂറുംകടപ്പടും നൽകുന്ന ഏതാനും വൻ പ്രാദേശിക രാജ്യങ്ങളും എന്ന രീതിയിലാണ് പുതുതായി ജനിക്കുന്ന ജനങ്ങളിലും, ഇങ്ഗ്ളണ്ടിൽനിന്നും ബൃട്ടണിൽനിന്നും വരുന്ന ഉദ്യോഗസ്ഥരിലും സ്വാഭാവികമായി ഉളവാകുന്ന ഭാവം.

1887ൽ പ്രസിദ്ധീകരിച്ച Malabar Manualലും 1908ൽ പ്രസിദ്ധീകരിച്ച Malabar and Anjengoയും തമ്മിൽ സൂക്ഷ്മമായി താരതമ്യം ചെയ്താൽ, കാഴ്ചപ്പാടിൽ സാവധാനത്തിൽ വരുന്ന മാറ്റങ്ങൾ കാണാൻ പറ്റിയേക്കാം.

മലബാറും തിരുവിതാംകൂറും കേരളം എന്ന ഒറ്റ പ്രദേശം ആണ് എന്ന നേരിയ ധ്വനിനൽകുന്ന വാക്കുകൾ Malabar Manualൽ കണ്ടിരുന്നുവെങ്കിൽ, Malabar and Anjengoൽ ഇത് ഏതാണ്ട് ഒരു പൂർണ്ണ സത്യമായാണ് സൂചിപ്പിച്ചുകാണുന്നത്.

ഇവിടെ മനസ്സിൽ കയറിവരുന്ന നിരീക്ഷണങ്ങൾ ഇവയാണ്.

ഒന്ന് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥരുടെ വ്യക്തിപരമായ പേരുകളിൽ എഴുതപ്പെട്ടുവെന്ന് പ്രസ്തവിക്കപ്പെടുന്ന ഔദ്യോഗിക ഗ്രന്ഥങ്ങളിൽ പലതിലും പേരുനൽകപ്പെടാത്ത പല പ്രാദേശിക ഉദ്യോഗസ്ഥരുടേയും എഴുത്തുകൾ ഉണ്ടാവാം.

ഈ വക ഗ്രന്ഥങ്ങളിൽ ചില കാര്യങ്ങളിൽ തെറ്റായ വിവരങ്ങൾ ഉണ്ടാവാം. എന്നാൽ ആ വിധ അബദ്ധങ്ങൾ ഇന്ന് പലവിധ സാമൂഹിക തർക്കങ്ങളിലും തീർപ്പ് കൽപ്പിക്കാനായി ഉപയോഗിച്ചുകാണുന്നുണ്ട്. ഇക്കാര്യത്തിൽ വ്യക്തമായ ഉദാഹരണം, തീയർ ഈഴവരാണ് എന്ന വാദമാണ്.

മറ്റൊന്ന്, മലബാറും തിരുവിതാംകൂറും ഒരേ പ്രദേശവും, ഒരേ ജനതയും ആണ് എന്ന ഭാവം.

ഈ വകകാര്യങ്ങളിൽ കാണേണ്ടത്, ചരിത്ര രേഖയല്ല, മറിച്ച് അന്ന് സമൂഹത്തിലെ ജനങ്ങളിൽ വന്നുകൊണ്ടിരുന്ന വൻ മാനസിക മാറ്റമാണ്. തിരുവിതാംകൂറിൽനിന്നും വൻ സ്വാർത്ഥതാൽപ്പര്യങ്ങൾ ഉള്ള ജനം മലബാറിനെ പിടികൂടിത്തുടങ്ങിയിരുന്നു.

ഇന്ന് ഏതാണ്ട് ഇതേ അവസ്ഥയാണ് ഇങ്ഗ്ളണ്ടിലും കാണുന്നത്. പുറുത്തുനിന്നു വൻ കൂട്ടം ആളുകൾ ഇങ്ഗ്ളണ്ടിൽ കയറിക്കൂടി, അവിടുള്ള പാരമ്പര്യങ്ങളിൽ ഉള്ള എല്ലാത്തിനേയും മാച്ചുകളയുകയോ തിരുത്തിഎഴുതുകയോ ചെയ്യുന്നുണ്ട്. എന്നാൽ ഈ വിവരം ആ നാട്ടിൽ ജനിച്ചുവളരുന്ന പുതിയ തലമുറയ്ക്ക് മനസ്സിലാകുന്നില്ലാ എന്നാണ് കാണുന്നത്. ഇതിനെക്കുറിച്ച് പിന്നീട് വ്യക്തമായി പലതും പറയാം.

മലബാറിനെക്കുറിച്ച് മറ്റൊരുകാര്യം പറയേണ്ടുന്നത്, സാധരണ ജനം എന്ന് പറയപ്പെടുന്നത് പലതട്ടുകളായുള്ള പല ജനവംശങ്ങളോ തൊഴിലുകാരോ ആണ്. അതേ സമയം സമൂഹത്തിൽ പലരീതിയിലും പലതരം മേലാളന്മാർ ഉണ്ടാവും. ഈ മേലാളന്മാരുടെ ആശകളും വിശ്വാസങ്ങളും അഭിപ്രായങ്ങളും താൽപ്പര്യങ്ങളും മറ്റുമാണ് പലപ്പോഴും ആ സമൂഹത്തിന്‍റെനിർവ്വചനം ആയി കണക്കാക്കപ്പെടുക.

കീഴിൽ പെട്ടിരിക്കുന്ന ആളുകൾക്ക് മേലാളന്മാർ പറഞ്ഞുകൊടുക്കുതിൽ കൂടുതലായി അഭിപ്രായപ്പെടാനോ ചിന്തിക്കാനോ ഉള്ള മന:ശക്തിയും വിവരവും സാംസ്ക്കാരിക ഉന്നമനവും ഉണ്ടാവില്ലതന്നെ.

ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ സാന്നിദ്ധ്യത്താൽ, ഉപദ്വീപിൽ ആകെ സാവധാനത്തിൽ വന്നുകൊണ്ടിരുന്ന സാമൂഹിക മാറ്റങ്ങളെക്കുറിച്ച് ഓരോ പുതിയ തലമുറയും കൃത്യമായി മനസ്സിലാക്കിയില്ലാ എന്നാണ് തോന്നുന്നത്. ജനനംമുതൽ കാണുന്നകാര്യങ്ങൾ ആണ് നിത്യസത്യം എന്ന രീതിയിലാണ് പലപ്പോഴും മനസ്സിൽ പതിക്കുക.

മനസ്സിലാക്കേണ്ടത്, ഇങ്ഗ്ളിഷ് കമ്പനി വരുന്നകാലത്തുള്ള മലബാറിലെ രാജ്യങ്ങളും രാജാക്കളും വളരെ ചെറിയ ലോകത്തിൽ ജീവിച്ചിരുന്നവർ ആയിരിക്കാം. എന്നാൽ ഇങ്ഗ്ളിഷുകാരുടെ കണ്ണുകളിലൂടെ വീക്ഷിക്കപ്പെട്ടാൽ എല്ലാർക്കും 'ചെറുത്', 'നിസ്സാരം' തുടങ്ങിയ നിർവ്വചനങ്ങളിൽ നിന്നും രക്ഷനേടാനാകും. പലപ്പോഴും പ്രാദേശിക ജനങ്ങൾ നൽകാൻ വിസ്സമതിക്കുന്ന രീതിയിൽ ഉള്ള വ്യക്തിത്വം ഇങ്ഗ്ളിഷുകർ മറ്റുള്ളവർക്ക് നൽകുമായിരുന്നു. മാത്രവുമല്ല, ഈ അർദ്ധപ്രാകൃത പ്രദേശത്ത് ഉള്ള രാജാക്കളേയും ഭൂജന്മികളേയും നാടോടിക്കഥാ നായകന്മാരേയും മറ്റും ഇങ്ഗ്ളണ്ടിലെ വ്യക്തിത്വങ്ങളുമായി സാദൃശ്യം ചെയ്യുന്ന വിഡ്ഢിത്തവും കണ്ടിട്ടുണ്ട്.

അവരുടെ മുന്നിൽ തകർന്നുപോയിരിക്കുന്ന രാജാക്കളും മറ്റ് പ്രതിയോഗികളും മറ്റുമായി ഇങ്ഗ്ളിഷ് പക്ഷം വ്യക്തമായ ലിഖിത രൂപത്തിലുള്ള ഉടമ്പടികൾ എഴുതുകയും അവ പാലിക്കുകയും, അവർക്ക് വാഗ്ദാനങ്ങൾ നൽകുകയും വാക്കുപാലിക്കുകയും ചെയ്യുമായിരുന്നു.

അതേ സമയം ദക്ഷിണേഷ്യയിലെ സമൂഹത്തിൽ 'അദ്ദേഹം' 'അവൻ' ആയി മാറിയെന്ന വിവരം പരന്നാൽ, എഴുതപ്പെട്ട ഉടമ്പടികൾക്കും നൽകപ്പെട്ട വാഗ്ദാനങ്ങൾക്കും കളപ്പുല്ലിന്‍റെ വിലയാണ് പ്രാദേശികർ നൽകുക.

ഇതിന് ഉദാഹരണമായി നൽകാവന്ന ഒരു കാര്യം തിരുവിതാംകൂർ രാജ്യത്തിലെ മാർത്താണ്ടവർമ്മ രാജവ് ഡച്ചുകാരോടു പെരുമാറിയ രീതിയിൽ കാണാവുന്നതാണ്. അവരുമായി ഉടമ്പടി സംഭാഷണത്തിൽ നിശ്ചയ അളവ് കുരുമുളക് അവർക്ക് മുൻ നിശ്ചയിച്ചിട്ടുള്ള വിലയ്ക്ക് നൽകും എന്ന വാക്ക് രാജാവ് നൽകിയിരുന്നു. ഈ വാഗ്ദാനത്തിന്‍റെ അടിസ്ഥാനത്തിൽ ഡച്ചുകാർ പലവിട്ടുവീഴ്ചകളും ചെയ്ത് സൈനികമായി ശക്തികുറച്ചു. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിയോട് ഒട്ടിനിന്ന രാജാവ്, ഡച്ചുകാർക്ക് ശക്തി കുറഞ്ഞുവെന്ന വിവരം ലഭിച്ചമാത്രയിൽ അവരോട് 'നീയെല്ലാം വെറും തെരുവുകച്ചവടക്കാരാണ്, വേണമെങ്കിൽ കമ്പോളത്തിൽപോയി കുരുമുളക് കിട്ടുന്നവിലയ്ക്ക് വാങ്ങിച്ചോടാ, പോടാ, പോ!' എന്ന രീതിയിലുള്ള ഭാവം എടുത്തു.

ഈ ഒരു സംഭവത്തിൽ, ഈ ഉപദ്വീപിൽ ഉദ്യോഗസ്ഥർക്ക് കച്ചവടക്കാരോടുള്ള മനോഭാവവും കാണാൻ പറ്റിയേക്കാം. ഇതേ ഭാവം ഫ്രാൻസിലും നിലനിന്നിരുന്നു. ഇതിനെക്കുറിച്ചു പലതും പറയാൻ ഉണ്ട്.

മാന്യമായി നന്ധിസംഭഷണത്തിൽ ഏർപ്പെട്ട് പ്രതിയോഗിയെക്കൊണ്ട് കീഴടങ്ങപ്പിച്ചാൽ, പ്രതിയോഗി ആയുധംവച്ച് കീഴടങ്ങുന്ന മാത്രയിൽ വാക്കുകൾ നീ, എടാ, എടീ എന്ന രീതിയിലേക്ക് മാറും. പിന്നെ ഉടമ്പടിയും നൽകിയവാക്കും എല്ലാം വെറും തരിശ്ശായിമാറും.

വ്യക്തിത്വം നശിച്ചവർക്ക് മുൻകാലങ്ങളിൽ നൽകിയിരുന്ന വാക്കിൽ വരുന്ന വ്യതിയാനം 1947ലെ കാശ്മീരിനു നൽകിയ വാഗ്ദാനത്തിന് ഇന്ന് നൽകപ്പെടുന്ന മൂല്യത്തിൽവന്ന ഇടിവിൽ കാണാൻ പറ്റുന്നതാണ്. 1947ൽ കാശ്മീരുകാർ ഇന്ത്യാക്കാർ ആണ് എന്നത് ഉറപ്പുള്ള കാര്യമല്ല. എന്നാൽ ഇന്ന്, ഇന്ത്യൻ ഉദ്യോഗസ്ഥർ നിസ്സാരന്മാരായി ഭാഷാ കോഡുകളിൽ നിർവ്വചിക്കുന്ന ഇന്ത്യൻ പൗരന്മാരാണ് അവർ. ഉദ്യോഗസ്ഥർ വെറും നീ, അവൻ, അവൾ തുടങ്ങിയ വാക്കുകളിൽ കാണുന്നവർ.

1947ൽ കാശ്മീരുകാരുമായള്ള ഉടമ്പടി സംഭാഷണവും, അവരെക്കുറിച്ചുള്ള ചർച്ചകളും ഒട്ടുമുക്കാലും ഇങ്ഗ്ളിഷിൽ ആണ് സംഭവിച്ചിട്ടുണ്ടാവുക. എന്നാൽ ഇന്ന് കാര്യങ്ങൾ മാറി, ഇതെല്ലാം മിക്കവാറും ഹിന്ദിയിലായിരിക്കും നടക്കുക.

നല്ല ഇങ്ഗ്ളിഷ് നൈപുണ്യമുള്ള പഴയകാല ഐപിഎസ് ഉദ്യോഗസ്ഥനുമായി വിപ്ളാവകാരി ഇങ്ഗ്ളിഷിൽ സംസാരിച്ച്, കീഴടങ്ങിയാളുള്ള അവസ്ഥയാണ് സംജാതമാകുക. കീഴടങ്ങിക്കഴിഞ്ഞാൽ, പ്രാദേശിക ഫ്യൂഡൽ ഭാഷ മാത്രം അറിയുന്ന പോലീസ് ശിപായിമാരാണ് ഈ ആളെ കൈവശപ്പെടുത്തുക. അവർക്ക് തൂ എന്ന രീതിയിലേ അവരുടെ കൈയിൽ പെട്ടവെക്തിയെ കാണാൻ പറ്റുള്ളു.

ആള് തൂവും, നീയും മറ്റും ആയാൽപിന്നെ, അയാൾക്ക് എന്ത് മാന്യതയാണ് ഉണ്ടാവുക? നാറുന്നവന് നൽകിയ എന്ത് വാക്കാണ് പാലിക്കേണ്ടത്?

ഈ വിധമായുള്ള ഒരു ആത്മാവിൽ മിലിനീകരണം ഒട്ടും തന്നെ സംഭവിക്കാത്തത് ഇങ്ഗ്ളിഷുകാർക്കാണ്. കലർപ്പ് ഒട്ടും തന്നെ കയറിയിട്ടില്ലാത്ത അറബിഭാഷ സംസാരിക്കുന്നവരും ഒരു പരിധിവരെ ഈ വിധ വ്യക്തിത്വം ഉള്ളവരാകാം. ഈ കാര്യത്തെക്കുറിച്ച് വ്യക്തമായി അറിയില്ല. മാത്രവുമല്ല, അങ്ങിനെയുള്ള ഒരു അറബി ജനത ഇന്ന് ഈ ഭൂലോകത്തിൽ ഉണ്ടോ എന്നും നിശ്ചയമില്ല.

എന്നാൽ ഇങ്ഗ്ളിഷ് ജനതയുടെ അന്യാദൃശ്യമായതും അതിവിശിഷ്ടവും ആയ ഈ വ്യക്തിത്വത്തെ തവിടുപൊടിയാക്കാൻ ഉള്ള പദ്ധതിയിലാണ് ഇന്ന് ഇങ്ഗ്ളണ്ടിൽ കയറിക്കൂടിയിട്ടുള്ള ചില ദക്ഷിണേഷ്യൻ വിധ്വംസക കൂട്ടർ (subversive elements). അവിടുള്ള സ്കൂളുകളിൽ സംസ്കൃതം പഠിപ്പിക്കാനുള്ള ഏർപ്പാടാണ് അവർ നോക്കുന്നത്. ഇത് ഇസ്ളാമിക ഭീകരവാദം എന്ന misnomerറിൽ അറിയപ്പെടുന്ന പദ്ധതിയേക്കാളും ഭീകരസ്വഭാവമുള്ള ഒരു കാര്യമാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് അറിവില്ലാ എന്ന് മനസ്സിലാക്കുന്നു. കൈയ്യിൽ തോക്കും ബോംബും ഉണ്ടെങ്കിലേ ഭീരക വ്യക്തി ആവുള്ളു എന്ന വിവരം ഒരു വിവരക്കേടുതന്നെയാണ്.

ഈ എഴുത്തിൽ ഈ വിധം പാതവിട്ട് കാര്യങ്ങൾ എഴുതുന്നത് എന്തിനാണ് എന്ന് വായനക്കാരനിൽ ചിന്തവന്നിട്ടുണ്ടെങ്കിൽ, അതിനുള്ള ഉത്തരം, ഈ ഉപദ്വീപിലെ ജനങ്ങളേയും സമൂഹങ്ങളേയും അവയുടെ നൈസർഗ്ഗിക സ്വഭാവങ്ങളേയും അവരിൽ ഒളിഞ്ഞുകിടക്കുന്ന അനൈച്ഛിക ചേഷ്ടകളേയും (reflex actionസുകളേയും) നിർവ്വചിച്ചുകൊണ്ടേ ഈ എഴുത്തുമുന്നോട്ട് പോകാൻ ആവുള്ളു എന്നതാണ്.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

11

Post posted by VED »

11 #. ഫ്യൂഡൽ ഭാഷകൾ മനസ്സിൽ അദൃശ്യമായ അലങ്കാരമാതൃകാ ഡിസൈനുകൾ സൃഷ്ടിക്കുന്നതിനെക്കുറിച്ച്



ഇനി ഈ എഴുത്ത് കുറച്ചു ദൂരം നീങ്ങുന്നത് Malabar and Anjengo എന്ന ഗ്രന്ഥത്തെ നോക്കിക്കൊണ്ടാവും എന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ ഗ്രന്ഥത്തിൽ ഉള്ള പല വിവരങ്ങളേയും മറ്റ് പല രേഖകളും സ്ഥിരീകരിക്കുന്നുണ്ട് (corroborateചെയ്യുന്നുണ്ട്). പറയാൻ പോകുന്ന കാര്യങ്ങൾ വാസ്തവം തന്നെയാണ്.

ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ ആർഷഭാരത സംസ്ക്കാരം എന്നും മറ്റുമായി ഉദ്ഘോഷിക്കപ്പെടുന്ന സംസ്ക്കാര മഹിമയുമായി ഏത് വിധത്തിൽ ബന്ധപ്പെട്ടുകിടക്കുന്നു എന്ന് അറിയില്ല. എന്നാൽ ഇന്ന് സമൂഹത്തിൽ കാണുന്ന പലതരം പെരുമാറ്റച്ചട്ടങ്ങളും പഴയകാലത്തും നിലനിന്നിരുന്നു എന്ന് മനസ്സിലാക്കാനാവുന്നതാണ്. യഥാർത്ഥ പ്രശ്നം ഫ്യൂഡൽ ഭാഷതന്നെയാണ്.

ലൈംഗിക സദാചാരബോധം ഒട്ടും തന്നെയില്ലാത്ത കൂട്ടർ ഇങ്ഗ്ളിഷുകാരും ബൃട്ടിഷുകാരും, മറ്റ് വെള്ളക്കാരും ആണ് എന്നും, വൻ സദാചാര ബോധാടിസ്ഥാനത്തിലുള്ള കുടുംബങ്ങൾ ആണ് മലബാറിലും കേരളത്തിലും ഇന്ത്യയിലും ഉണ്ടായിരുന്നത് എന്നെല്ലാം രീതിയിലാണ് ആളുകൾ മനസ്സിലാക്കിയിട്ടുള്ളത്. അവർക്ക് ഈ വിധ ചിന്തകൾ ഏതാനും പതിറ്റാണ്ടുകൾക്ക് മുൻപ് വരുവാൻ കാരണങ്ങളിൽ ഒന്ന് അശ്ലീല വീഡിയോകൾ (porngraphic videos) കണ്ടതിൽനിന്നും, മറ്റൊന്ന് കോവളം പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സ്ത്രീപുരുഷന്മാർ ഏതാണ്ട് പൂർണ്ണ നഗ്നരായി നടക്കുന്നത് കണ്ടതിൽനിന്നും, പോരാത്തതിന്, പ്രാദേശിക ഭാഷാ പത്രമാധ്യമങ്ങളിൽ ഈ വിധ സൂചനകൾ വായിച്ചതിനാലും ആവാം. വേറേയും കാരണങ്ങൾ ഉണ്ട്.

എന്നാൽ ഈ വിധംഎല്ലാം കാര്യങ്ങളെ മനസ്സിലാക്കുന്ന പ്രാദേശിക വ്യക്തികൾക്ക് സ്വന്തം പ്രദേശത്തിന്‍റെ വാസ്തവം എന്താണ് എന്ന് അറിയില്ലതന്നെ. മിക്ക വ്യക്തികൾക്കും വ്യക്തിത്വം വളരെ കുറവായിട്ടാണ് വളർന്നുവരുന്നതുതന്നെ. സ്കൂളിലും വീട്ടിലും സമൂഹത്തിലും നീ, എടാ, എടീ, അവൻ, അവൾ എന്ന നിർവ്വചനത്തിൽ അടിയാളത്തം പ്രകടിപ്പിച്ച് വളർന്നുവരുന്ന ഈ കൂട്ടർക്ക് ഒരു പോലീസ് ശിപായിയോടു പോലും സ്വന്തം അന്തസ്സ് നിലനിർത്തിക്കൊണ്ടും, നിങ്ങൾ എന്ന് സംബോധനാവാക്ക് ഉപയോഗിച്ചുകൊണ്ടും സംസാരിക്കാനുള്ള വ്യക്തിത്വം കാണില്ല.

ഈ വിധം ഉള്ള വ്യക്തികൾ ആണ് ഇന്ന് പ്രാദേശിക സമൂഹത്തിൽ ജീവിക്കുന്നത്. ഈ വ്യക്തികൾക്ക് വ്യക്തിത്വ ഉന്നമനം ലഭിക്കാനുള്ള അവർക്ക് അറിവുള്ള ഏക മാർഗ്ഗം ഏതെങ്കിലും വിധേനെ മറ്റുള്ളവരെ ഭാഷാ കോഡുകളിൽ തരംതാഴ്ത്താൻ അവസരം തരംപ്പെടത്തലാണ്.

അദ്ധ്യാപകനായോ, പോലീസ് ശിപായി ആയോ, അതിനേക്കാൾ ഉയരത്തിലുള്ള മറ്റ് വല്ല ഉദ്യോഗസ്ഥനായോ തൊഴിൽ മേധാവിയായോ, കാര്യസ്ഥാനയോ, വയസ്സിൽ കുറവുള്ളവരുടെ ചേട്ടനോ ചേച്ചിയോ ആയോ, ആണ് ഈ വിധം വ്യക്തിത്വം തിരിച്ചുപിടിക്കാനുള്ള മാർഗ്ഗങ്ങളിൽ ചിലത്. മറ്റൊരാളെ നീയെന്ന് സംബോധനചെയ്ത് തരംതാണുനിൽക്കുന്ന ഒരു ആളുടെ സാന്നിദ്ധ്യം സ്ഥാപിക്കാൻ ആയാൽ അത് ഒരു വൻ കാര്യം തന്നെയാണ്.

എന്നാൽ ദിവ്യമായ മാർഗ്ഗം ഫ്യൂഡൽ ഭാഷകൾ പഠിക്കാതിരിക്കലും, pristine-English പഠിക്കലും അത് മാത്രം ഉപയോഗിക്കലും ആണ്. അതിനുള്ള ചങ്കുറപ്പ് ആരിലും കാണുന്നിമില്ലതന്നെ..

ഈ കാര്യത്തെക്കുറിച്ച് കൂടുതൽ ഇവിടെ ഇപ്പോൾ പറയാൻ ആവില്ല. എഴുത്ത് പാതവിട്ടുപോകും.

എന്നാൽ പറഞ്ഞുവന്നത്, വ്യക്തിത്വം നശിച്ച് കിടിക്കുന്ന ഒരു സമൂഹത്തിന്‍റെ ചിന്തകളാണ് പലപ്പോഴും ഈ നാട്ടിൽ വൻ വിവരമായി കാണപ്പെടുന്നത് എന്നതാണ്.

ഇത് വ്യക്തിയുടെ പാളിച്ചയല്ല, മറിച്ച്, വ്യക്തികളെ പിടിച്ചു അമർത്തിവയ്ക്കപ്പെട്ടിട്ടുള്ള സാമൂഹത്തിന്‍റെ്വഭാവത്തിന്‍റെ ഭീകരവാഴ്ചയുടെ ഫലമാണ്.

മലബാറിന്‍റേയും തിരുവിതാംകാർ പ്രദേശത്തിന്‍റേസയും കാര്യം മാത്രമേ ഇവിടെ പ്രതിപാധിക്കാൻ ആവുള്ളു. അതുതന്നെ അതീവ സങ്കീർണ്ണതയുള്ളാണ്.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ കണ്ടത് അതി ഭീകരസ്വഭാവമുള്ള ജാതിവ്യവസ്ഥയാണ്. ഇന്ന് ഇത് തുടച്ചുമാറ്റപ്പെട്ടിട്ടുണ്ട് എന്ന രീതിയിൽ പലരും കാണുന്നുണ്ടെങ്കിലും, അത് വാസ്തവം അല്ലതന്നെ. ഇന്ന് ഇത് ഉദ്യോഗസ്ഥവർഗ്ഗം, ഉദ്യോഗസ്ഥരുടെ കൈയാളുകൾ, ഡോക്ടർമാർ, വക്കീലന്മാർ, ഭൂജന്മികൾ, വൻകിട കച്ചവടക്കാർ, ചെറുകിട കച്ചവടക്കാർ, പല നിലവാരത്തിലുള്ള തൊഴിലാളികൾ, മറ്റ് സാധാരണക്കാർ, ഹീന ജോലികളായി ഫ്യൂഡൽ ഭാഷയിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്നവർ എന്നരീതിയിൽ രൂപാന്തരപ്പെട്ട് ജാതിവ്യവസ്ഥ ഇന്നും തുടരുന്നുണ്ട്. ശക്തമായിത്തന്നെ.

സമൂഹത്തിൽ ഒരു പാറക്കെട്ടുപോലുള്ള ഉച്ചനീചത്വം ഉണ്ട് എന്ന് ഇങ്ഗ്ളിഷ് ഭരണം കണ്ടിരുന്നു.

QUOTE from Malabar and Anjengo: There is an entire hierarchy of castes peculiar to ‘Malabar’...... END OF QUOTE.

എന്നാൽ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന അതിശക്തമായ സാമൂഹിക യന്ത്രസംവിധാനം എന്താണ് എന്ന് അവർക്ക് അറിവില്ലായിരുന്നു.

മലബാറിനെക്കുറിച്ച് നിരീക്ഷണങ്ങൾ എഴുതുന്ന ഇങ്ഗ്ളിഷ് ഭരണത്തിലെ ഉദ്യോഗസ്ഥർക്ക് ജപ്പാനിലേയും, മറ്റ് ഏഷ്യൻ രാജ്യങ്ങളിലേും, ആഫ്രിക്കൻ പ്രദേശങ്ങളിലേയും ദക്ഷിണേഷ്യയിലെ മറ്റ് പ്രദേശങ്ങളിലേയും, എന്തിന് ഭൂഖണ്ഡ യൂറോപ്പിലേയുംവരെ കാര്യങ്ങൾ കൃത്യമായി അറിവില്ലായിരിക്കാം. അതിനാൽത്തന്നെ മലബാറിൽ അവർകണ്ട സാമൂഹിക യാഥാർത്ഥ്യം മറ്റെവിടേയും ഇല്ലാത്തതാണ് എന്ന് അവർക്ക് തോന്നിയിരിക്കാം.

Malabar and Anjengoയിൽ Sir H. Risley എന്ന പ്രസിദ്ധനായ ഇങ്ഗ്ളിഷ് ethnographer പറഞ്ഞകാര്യങ്ങൾ സൂചിപ്പിക്കുന്നുണ്ട്:

QUOTE: the evolution of the elaborate modern systems of caste has been due largely to the influence of the fiction, that difference of religion, custom, locality, profession and the like, are analogous to race distinctions, and should be similarly stereotyped ; END OF QUOTE

ആശയം: 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.

ഈ മുകളിൽ പറഞ്ഞകാര്യം ഒരു ഭൗതിക വാസ്തവമായി തോന്നാവുന്ന നിരീക്ഷണം തന്നെയാണ്. എന്നാൽ ഈ നിരീക്ഷണത്തിന് ആഴം ഇല്ലതന്നെ. കാരണം, ഇതിനെല്ലാം പിന്നിൽ ഫ്യൂഡൽ ഭാഷ എന്ന ഒരു വൻ വാസ്തവം നിലവിൽ ഉണ്ട്.

മനുഷ്യമനസ്സിലും സമൂഹത്തിലും ഒരു പ്രത്യേകതരം അദൃശ്യമായ വലയം, വേലിക്കെട്ട്, വൃത്തപരിധി, അന്തരീക്ഷം, ചക്രവാളം, മണ്ഡലം, ഗോളമണ്ഡലം, ഭ്രമണവൃത്തം, ഭമണപഥം എന്നല്ലാം രീതികളിലുള്ള ഒരു മാനസികഭാവം ഫ്യൂഡൽ ഭാഷകൾ ശൃഷ്ടിക്കുന്നുണ്ട്.

ഈ മാനസിക ഭാവത്തിന്‍റെ പിടിവലികളിൽ പെട്ട് പ്രവർത്തിക്കുകയും ജീവിക്കുകയും ചെയ്യുന്ന മനുഷ്യരുടെ സമൂഹത്തിൽ സ്വാഭാവികമായി നിർമ്മിക്കപ്പെടുന്ന ഒരു കാര്യമാണ് ജാതിവ്യവസ്ഥ.

ഈ പറഞ്ഞത് മനസ്സിലാകണമെങ്കിൽ ഫ്യൂഡൽ ഭാഷ എന്നത് എന്താണ് എന്നും, അങ്ങിനെയൊരു ആശയവിനിമയ കോഡിങ്ങ് ഇങ്ഗ്ളിഷിനു പുറത്തുള്ള ലോകത്തിൽ ഉണ്ട് എന്നും അറഞ്ഞിരിക്കേണം. ഈ കാര്യം അറിയില്ലായെങ്കിൽ, മുകളിൽ എഴുതിയ വാക്കുകൾ വെറും വാക്കുകൾ കൊണ്ടുള്ള കായികാഭ്യാസം (acrobatics) മാത്രമായി പരിണമിക്കും.

ഇങ്ഗ്ളിഷ് ഭരണാധിപന്മാരിൽ ചിലർ ഈ കാര്യത്തിനെക്കുറിച്ചുള്ള വിവരത്തിന്‍റെ വളരെ അടുത്തുവരെ എത്തിയതായി കാണുന്നുണ്ട്. എന്നാൽകൂടുതൽ ആഴങ്ങളിലേക്ക് അവർക്ക് പോകാൻ പറ്റിയില്ലതന്നെ.

ഈ നാട്ടിലെ പ്രാദേശികരിൽപെട്ടവരിൽ ഈ കാര്യം അറിവുള്ളവർതന്നെ ഇത് ഒരു ചർച്ചക്കായി എന്തുകൊണ്ട് എടുക്കുന്നില്ലാ എന്നത് ഒരു ആശ്ചര്യമായിത്തോന്നിയേക്കാം. എന്നാൽ അതിന് ഒരു വ്യക്തമായ കാരണം ഉണ്ട്. അത് പിന്നിട് പറയാം.

Sir H. Risley പറഞ്ഞകാര്യങ്ങൾ ഈവിധമാണ്

the basis of fact underlying the idea of caste is the physiological instinct of race distinction, which encourages hypergamy, or the rule which forbids a woman to marry a man of an inferior race ox group, and tends to separate the progeny of mixed marriages into distinct endogamous groups


ആശയം: ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.

എന്നുവച്ചാൽ നമ്പൂതിരി രക്തം കാലാകാലങ്ങളായി പരിശുദ്ധ നമ്പൂതിരി രക്തം തന്നെയായി നിലനിൽക്കും. അവർക്ക് ശൂദ്ര സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ നായർമാർ എന്ന മറ്റൊരു ജനമായി വ്യത്യസ്തരായി നിലനിൽക്കും.

ഈ പറഞ്ഞത് പഴയകാല ജാതി ചിന്തകളുമായി ബന്ധപ്പെട്ടതാണെങ്കിലും, ഇത് ഇന്നുള്ള പുതിയ ജാതി വ്യവസ്ഥയിൽ പുനരാവിഷ്ക്കരിക്കപ്പെട്ടു നിലനിൽക്കുന്നുണ്ട്. ആ കാര്യം ഇന്നുള്ള പല വൈവാഹിക ചിന്തകളേയും ബാധിക്കുന്നുണ്ട്. അത് ഒന്ന് പരിശോധിച്ചിട്ട് എഴുത്ത് മുന്നോട്ട് നീക്കാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

12

Post posted by VED »

12 #. സാമൂഹിക ഉയർച്ചത്താഴ്ചയിലുള്ള 'നീ - നീ' സമത്വത്തിന്‍റെഉ കരിനിഴൽ



ആ കാലങ്ങളിലെ പ്രസിദ്ധ ഇങ്ഗ്ളിഷ് ethnographerറായ Sir H. Risleyയുടെ വാക്കുകൾ രണ്ട് വ്യത്യസ്ത ഉദ്ദരണികൾആയി കഴിഞ്ഞ എഴുത്തിൽ നൽകിയിരുന്നു. അവ ഇവയാണ്:

ആശയം : 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.

ആശയം : ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.

ഈ നിരീക്ഷണങ്ങൾ യഥാർത്ഥത്തിൽ വൻ നിരീക്ഷണങ്ങൾ തന്നെയാണ്. കണ്ടതും ശ്രദ്ധിച്ചതുമായ കാര്യമാണ് Sir H. Risley പറയുന്നത്. ഇന്നും ഇത് ദക്ഷിണേഷ്യയിലെ മിക്ക പ്രദേശങ്ങളിലും കണ്ടെത്താൻ പറ്റുന്ന കാര്യങ്ങൾ തന്നെയാണ്. എന്നാൽ ഇത് വെറും കണ്ടകാര്യം മാത്രമാണ്. എന്തുകൊണ്ടാണ് കാര്യങ്ങൾ ഈ വിധം എന്നതിനെക്കുറിച്ച് Sir H. Risleyയ്ക്കോ മറ്റേതെങ്കിലും ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥനോ പണ്ഡിതനോ പറയാൻ അന്ന് ആയിട്ടുണ്ട് എന്ന് തോന്നുന്നില്ല.

മനുഷ്യസമത്വം എന്ന ഒരു ഒറ്റമൂലിയെക്കുറിച്ച് (panaceaയെക്കുറിച്ച്) ഈ ഉപദ്വീപിൽ പല വൻപുളളികളും കുറേകാലമായി വൻ ഒച്ചപ്പാടും ബഹളവും കുറേ അവ്യക്ത പ്രത്യയശാസ്ത്രങ്ങളും മറ്റും പ്രസംഗിച്ചുവിടുന്നുണ്ട്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇത് ഈ ഉപദ്വീപിൽ ഇല്ലാത്തകാര്യം അല്ലതന്നെ. മറിച്ച്, മനുഷ്യസമത്വം ഫ്യൂഡൽ ഭാഷകളിൽ ഒന്നല്ല, മറിച്ച് ഏറ്റവും കുറഞ്ഞത്, രണ്ടും, പൊതുവായി മൂന്നും ലഭ്യമാണ്. ഇതാണ് പ്രശ്നം.

യഥാർത്ഥത്തിൽ ഇങ്ഗ്ളിഷുകാരോട് സമത്വം പലർക്കും ഇഷ്ടമാണ്. അതുപോലെ, സാമൂഹികമായും ഔദ്യോഗികമായും ഉന്നതരോട് സമത്വം വളരെ ഹൃദ്യമായ കാര്യമാണ്. അതിനപ്പുറം ഈ മനുഷ്യസമത്വം എന്നത് മിക്കവർക്കും വൻ അരോചകമായ കാര്യമാണ്. അത് സഹിക്കാൻ പറ്റാത്തകാര്യമാണ്.

മനസ്സിലാക്കാനുള്ള എളുപ്പത്തിനായി ഈ വിധം പറയുകയാണ്.

താങ്കൾ - താങ്കൾ
നിങ്ങൾ - നിങ്ങൾ
നീ - നീ

എന്നിങ്ങനെ മൂന്ന് നിലവാരത്തിലുള്ള സമത്വങ്ങൾ വ്യക്തികൾ തമ്മിൽ സാധ്യമാണ്. ഇക്കാര്യം ഏവർക്കും അറിവുള്ളതാണ്. ഇതിൽ ഏറ്റവും സ്ഥായിയായിട്ടുള്ളതും മൗലികമായിട്ടുള്ളതും, മനുഷ്യവ്യക്തിത്വത്തിന്‍റെ അടിത്തട്ടിൽ പോയി ബന്ധപ്പെടുന്നതും, നീ - നീ എന്ന സംബോധനാ ബന്ധം തന്നെയാണ്.

ഇങ്ങിനെ വ്യത്യസ്ത നിലവാരത്തിലും വ്യത്യസ്ത സവിശേഷതകൾ ഉള്ളതുമായ മൂന്നുതരം മനുഷ്യസമത്വങ്ങൾ ഇങ്ഗ്ളിഷിൽ വിഭവാനം ചെയ്യാൻ ആവില്ലതന്നെ.

ഈ കാര്യത്തിന്‍റെ ആഴങ്ങളിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഈ വിചിത്രമായ മനുഷ്യസമത്വകോഡിങ്ങ് ഈ സമൂഹത്തിന്‍റെ അലങ്കാരമാതൃകാ ഡിസൈനുകളിൽ വരുത്തുന്ന അതിസങ്കീർണമായിട്ടുള്ള കൂട്ടിക്കുഴച്ചിടലുകളിൽ ഒന്നുമാത്രം ഇവിടെ ഇപ്പോൾ ശ്രദ്ധിക്കാം.

Image

മുകളിൽ നൽകിയിട്ടുള്ള ചിത്രം നോക്കുക. വിഭാവനം ചെയ്യാനുള്ള സൗകര്യത്തിനായി ഒരു ഇന്ത്യൻ സർക്കാർ വകുപ്പിലെ (departmentലെ) ഉദ്യോഗസ്ഥരുമായി സാധാരണ വ്യക്തികൾ ബന്ധപ്പെടുന്നതിന്‍റെ ചിത്രീകരണമാണ് നൽകിയിട്ടുള്ളത്. ഫ്യൂഡൽ ഭാഷകളിൽ സാധാ പൗരൻ എല്ലാ ഉദ്യോഗസ്ഥർക്കും കീഴിലാണ് വരുന്നതെങ്കിലും, അവരിൽ ചിലർക്ക് വ്യക്തിപരമായി പലതരം കഴിവുകളും പ്രകടിപ്പിച്ചുകൊണ്ട് വിവിധ നിലവാരത്തിലുള്ള സർക്കാർ ഉദ്യോഗസ്ഥരുമായി മുകളിൽ സൂചിപ്പിച്ച മുന്ന് നിലവാരങ്ങൾ ഉള്ളതിൽ ഏതെങ്കിലും ഒരു സമത്വത്തിൽ എത്തിച്ചേരാൻ പറ്റും.

സാധാരണക്കാരൻ ശിപായിയുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.

മറ്റൊരു സാധാരണക്കാരൻ ഗുമസ്തനുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.

മൂന്നാമതൊരു സാധാരണക്കാരൻ ജില്ലാ ഓഫീസറുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.

നാലാമതൊരു സാധാരണക്കാരൻ ഐഏഎസ്സ് ഓഫീസറുമായി 'നീ - നീ' സമത്വത്തിൽ എത്തിച്ചേരുന്നു.


വായനക്കാരൻ ഇവിടെ മനസ്സിലാക്കേണ്ടത്, മൂന്ന് വ്യത്യസ്ത സമത്വങ്ങളിൽ വച്ച് ഏറ്റവും ഉറപ്പും ബലവും ഉള്ള സമത്വങ്ങളാണ് മുകളിൽ പറഞ്ഞ നാലിലും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. അതായത് 'നീ - നീ'.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ടത്, ഒരേ സീനിയോറിറ്റിയുള്ള ഐഏഎസ്സ് ഓഫിസർമാർ തമ്മിൽ പ്രായത്തിന്‍റെ വ്യത്യാസത്താൽ ചിലപ്പോൾ അതുമായി ബന്ധപ്പെട്ട ഉച്ചനീചതും ‘നീ - നിങ്ങൾ’ എന്ന രീതിയിൽ കണ്ടേക്കാം. അതിലേക്കൊന്നും ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഇടിയൽക്കയറി പറയേണ്ടുന്ന കാര്യം, ഈ വിധം ഉള്ള വൻ അങ്കലാപ്പുള്ള മനുഷ്യസമത്വങ്ങളും ഉള്ളിന്‍റെ ഉള്ളിൽ കടന്ന് ചരടുവലിക്കുകയും കുരുട്ടുവിദ്യപ്രയോഗം നടത്തുന്നതുമായ കൊച്ചുകൊച്ചു ഉച്ചനീചത്വങ്ങളും മറ്റും ഇങ്ഗ്ളിഷിൽ ഇല്ലാ എന്നതാണ്.

ശിപായിയോട് 'നീ - നീ' സമത്വമുള്ള സാധാരണക്കാരൻ, ഗുമസ്തനും ജില്ലാ ഓഫിസർക്കും ഐഏഎസ്സുകാരനും നികൃഷ്ടൻ തന്നെയാണ്, ആ ആൾ അവരുടെ അടുത്തുകയറി സമത്വം സ്ഥാപിക്കാൻ ശ്രമിച്ചാൽ.

ഇതേ പോലതന്നെയാണ്. മുകളിലോട്ടുള്ള ഓരോ നിലയിലേക്കും സമത്വം സ്ഥാപിച്ച ഓരോ സാധാരണക്കാരനും.

താഴെനിലവാരത്തിൽ 'നീ - നീ' സമത്വം സ്ഥാപിച്ച മൂന്ന് സാധാരണക്കാരും തങ്ങളോട് വന്ന് മൂന്നുതരത്തിലുള്ള സമത്വങ്ങളിൽ ഏത് എടുത്ത് പെരുമാറിയാലും ഐഏഎസ്സുകാർക്ക് പ്രശ്നം തന്നെയാണ്.

ഇങ്ങിനെയുളോരു വിചിത്രമായ അതിസങ്കീർണതയുള്ള സമത്വ സങ്കൽപ്പവും, അതുമായി ബന്ധപ്പെട്ട സാമൂഹിക രൂപകൽപ്പനയും, വ്യക്തികൾ തമ്മിലുള്ള അകൽച്ചയും അറപ്പുംമറ്റും അന്നത്തെ ഇങ്ഗ്ളിഷുകാർക്ക് മനസ്സിൽ കയറിയില്ലാ എന്നുതന്നെയാവാം വാസ്തവം. കാരണം, ആശയവിനിമയവും സാമൂഹിക നിലവാരവും തമ്മിൽ ഈ വിധം കാഠിന്യമുള്ള ഒരു ബന്ധം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

ഇനി ഈ വിവരത്തെ നേരത്തെ പരാമർശിച്ച ഉദ്ദരണികളുമായി ബന്ധപ്പെടുത്താം.

ആശയം : 'ജാതിവ്യവസ്ഥ നിലനിൽക്കുന്നത് മതം, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയ വ്യത്യാസങ്ങൾ നരവംശ വ്യത്യാസങ്ങൾക്ക് തുല്ല്യമാണ് എന്നും, ആ രീതിയിൽ അവയിലെ വ്യത്യാസങ്ങൾ ഉള്ളവരെ വ്യത്യസ്ത ജനമായി കാണണമെന്നും ഉള്ള കെട്ടുകഥ കാരണമാണ്'.

ഇവിടെ മതം എന്ന് ഉദ്ദേശിച്ചത്, വ്യത്യസ്ത ജാതിക്കാരെയാണ് എന്ന് പറയാം. കാരണം ഇസ്ലാമും കൃസ്ത്യാനിറ്റിയും ഈ ജാതി സങ്കൽപ്പത്തിന് പുറത്താണ്.

ഉന്നത ബ്രാഹ്മണരെ ഐഏഎസ്സുകാരോടും, സാധാരണ ബ്രാഹ്മണരെ ജില്ലാ ഓഫിസറോടും, അമ്പലവാസികളെ ഗുമസ്തനോടും, നായർമാരെ ശിപായിയോടും സമത്വം സ്ഥാപിച്ച വ്യത്യസ്ത സാധാരണ ജനവുമായി ഉപമിക്കാം.

ഈ മുകളിൽ സൂചിപ്പിച്ച സർക്കാർ ഉദ്യോഗസ്ഥരുമായി യാതോരു തരത്തിലും ഉള്ള സമത്വം സ്ഥാപിക്കാൻ പറ്റാത്ത സാധാരണക്കാരെ തീയർ മുതൽ താഴോട്ട് ചെറുമർവരെയുള്ളവരുമായി ഉപമിക്കാം.

ഈ വ്യത്യസ്ത ജാതിക്കാർക്ക് അക്കാലങ്ങളിൽ വ്യത്യസ്ത ആദ്ധ്യാത്മിക വിശ്വാസങ്ങളും ആചാരമര്യാദകളും പെരുമാറ്റ രീതികുളും മറ്റും ഉണ്ടാവും. ഇതിൽ പലതും മുകളിലുള്ള കൂട്ടർക്ക് പലപ്പോഴും അറപ്പും വെറുപ്പും ഉളവാക്കുന്നവയാവാനും സാധ്യതയുണ്ട്.

പഴയകാല ജാതി വ്യവസ്ഥ മാഞ്ഞ് പോയി എന്ന് ഇന്ന് പറയുന്നുണ്ടെങ്കിലും, സമൂഹത്തിൽ ഈ വിധമുള്ള വ്യത്യസ്ത നിലവാരത്തിലുള്ള സാധാരണക്കാരാണ് ജീവിക്കുന്നത്.

ഇവിടെ വ്യക്തമായി പറയേണ്ടുന്ന ഒരു കാര്യം ഉണ്ട്. ഇങ്ഗളിഷ് രാഷ്ട്രങ്ങളിലും തൊഴിൽപരമായ ഉയർന്ന സ്ഥാനങ്ങലും കീഴ്സ്ഥാനങ്ങളും ഉണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഭാഷാകോഡുകൾ ഉള്ളിന്‍റെഉള്ളിൽക്കയറി വേണ്ടാതീനം കളിക്കുന്ന ഒരു ഏർപ്പാട് ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. സർക്കാർ സേവനത്തിലെ കീഴ്ജീവനക്കാരനെ You എന്ന് സംബോധന ചെയ്യുകയും അയാൾ തിരിച്ചും You എന്ന് സംബോധനചെയ്യുകയും ചെയ്താൽ, മുകളിൽ ഉള്ള ഉദ്യോഗസ്ഥർക്ക് വെറുപ്പും അറപ്പും ഉള്ള ഒരു വ്യക്തിയായി സാധാരണക്കാരൻ മാറില്ലതന്നെ.

ഈ ഒരു ചിന്താഗതിയുടെ ഒരു വിശാല വശം തന്നെയാണ് ദേശം അഥവാ ചുറ്റുപാട് എന്നത്. അതിന്‍റെ കാര്യം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

13

Post posted by VED »

13 #. ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയും മോട്ടർ സൈക്കിൾ അഭ്യാസവും




ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ ഏണിയുടെ പടികളിൽ താഴെനിന്നും മുകളിലോട്ട് എന്ന രീതിയിൽ അടുക്കിവെക്കപ്പെട്ടിട്ടുള്ള ഓരോ വ്യക്തിയുമായി സമത്വത്തിൽ ജീവിക്കുന്ന മറ്റുവ്യക്തികൾ ആ സാമൂഹിക ഉയരത്തിലുള്ള ഒരു പ്രത്യേക ജാതിക്കാരെപ്പോലെ ആയിത്തീരും എന്നാണ് കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ചിരുന്നത്..

എന്നുവച്ചാൽ ശിപായിയുടെ സമക്കാരൻ ആയിത്തീരുന്ന വ്യക്തിക്ക് ഭാഷാ കോഡുകളിൽ ശിപായിയുടെ നിലവാരത്തിലുള്ള വാക്ക് കോഡുകൾ ബന്ധിപ്പിക്കപ്പെടും. ഇതും ഇങ്ഗ്ളിഷിൽ വിഭാവനം ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ലതന്നെ. ഇങ്ഗ്ളിഷ് ഭാഷയുടെ കാര്യമാണ് പറഞ്ഞത്. ഇങ്ഗളണ്ടിന്‍റെ കാര്യം അല്ല. ഇങ്ഗ്ളണ്ടിന്‍റെ കാര്യം വേറെ വ്യത്യസ്തമായി പരാമർശിക്കേണ്ടിവരും.

ഇവിടെ ശ്രദ്ധിക്കപ്പെടുന്ന വാക്ക്, 'സമത്വം' എന്ന വാക്കാണ്. ഈ ഒരു വാക്ക് ഇങ്ഗ്ളിഷിലും ഉണ്ട് - equality. എന്നാൽ ഈ വാക്കിന് ഇങ്ഗ്ളിഷ് ആശയവിനിമയത്തിൽ കാര്യമായ പ്രസക്തി വരാറില്ലതന്നെ. കാരണം, equal അല്ലാതെയുള്ള ഒരു സംഭാഷണം വളരെ നേരിയ അളവിൽ മാത്രമേ ഇങ്ഗ്ളിഷിൽ ഉള്ളു.

കാരണം, 'Sir' എന്ന വാക്ക് ഉപയോഗിച്ചാലും, പേരിന് മുന്നിൽ 'Mr.' തന്നെയാണ് ഉപയോഗിക്കപ്പെടുക. മാത്രവുമല്ല, 'You', 'Your', 'Yours', 'He', 'His', 'Him' തുടങ്ങിയ വാക്കുകൾ ഉപയോഗിക്കുന്ന തൊട്ടടുത്ത അവസരത്തിൽ, ആശയവിനിമയവും മനുഷ്യവ്യക്തിത്വവും സാമൂഹിക നിലവാരവും തൊഴിൽ സ്ഥാനവും മറ്റുമെല്ലാം പരന്ന അവസ്ഥയിലേക്ക് തിരിച്ചുവരും. ഇങ്ങിനെയല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ഇങ്ഗ്ളിഷ് ഭാഷക്കാർക്ക് അറിവില്ലതന്നെ. അതിനാൽത്തന്നെ ഈ equality എന്ന പദപ്രയോഗത്തിന് ഇങ്ഗ്ളിഷ് ഭാഷയിൽ കാര്യമായ പ്രസക്തിയില്ലതന്നെ.

അവർ ശ്രദ്ധിക്കുന്ന equality അത്ര കഠിനമല്ലാത്ത മറ്റൊന്നാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ ഈ equality അഥവാ സമത്വം എന്ന സങ്കൽപ്പം ഒരു വൻ സങ്കൽപ്പം തന്നെയാണ്. നാമെല്ലാം ഒന്നാണ് എന്ന് പലദിക്കിലും പറയുന്നത് കേട്ടിട്ടുണ്ട്. എന്നാൽ പലപ്പോഴും ഈ വിധം ശക്തമായി 'സമത്വം' ഉരുവിടുന്ന സ്ഥലങ്ങളിൽ വ്യക്തികൾ പലനിലവാരക്കാർ തന്നെയാണ് വാക്ക് കോഡുകളിൽ, എന്നതാണ് വാസ്തവം.

ഇന്ന് ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും ഉള്ള rural അഥവാ ഗ്രാമീണ പ്രദേശം എന്ന സങ്കൽപ്പം ഇന്ന് കേരളത്തിൽ ഇല്ലാ എന്നാണ് തോന്നുന്നത്. ഏതാണ്ട് കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ കേരളത്തിലെ ഉൾനാടുകളിൽ വൻ കെട്ടിടങ്ങളും ടാറിട്ട റോഡുകളും സുപ്പർ മാർക്കറ്റുകളും, ഈ അടുത്തകാലത്തായി ഷോപ്പിങ്ങ് മോളുകളും പടർന്നുപിടിച്ചിട്ടുണ്ട്. അറബിക്കടലിന്‍റെ തീരത്തുള്ള, അറേബ്യൻ രാജ്യങ്ങളെ അഭിമുഖീകരിക്കുന്ന ഒരു വളരേ നേരിയ കടൽത്തീര പ്രദേശം ആണ് കേരളം.

പൊതുവേ പറയുകയാണെങ്കിൽ ഫ്യൂഡൽ ഭാഷകളിൽ പ്രദേശത്തിന്‍റെ സ്ഥാനത്തിലും, ഭാഷയിലുള്ള ഉച്ചനീചത്വകോഡിങ്ങിന്‍റെ ആവരണം വന്നുപതിക്കും എന്നു പറയാം.

ഇങ്ഗളിഷ് രാഷ്ട്രങ്ങളുടെ കാര്യം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുന്നില്ല.

ഫ്യൂഡൽ ഭാഷാ രാജ്യത്തിലെ ഓരോ വൻ നഗരത്തിലും മൂല്യമേറിയ ഇടങ്ങൾ ഉണ്ടാവും, പടിപടിയായി മൂല്യംകൂറഞ്ഞുള്ള ഇടങ്ങളും ഉണ്ടാവും. ഈ വിധം വ്യത്യസ്ത ഇടങ്ങളിൽ ജീവിക്കുന്നവരെ സംബോധന ചെയ്യുമ്പോഴും പരാമർശിക്കുമ്പോഴും പലപ്പോഴും വാക്ക് കോഡുകളിൽ കാര്യമായ ഇടിച്ചിലോ, ഉയർത്തലോ തുടക്കത്തിൽ തന്നെ പ്രത്യക്ഷപ്പെട്ടേക്കില്ല. എന്നിരുന്നാലും, മൂല്യ ഇടിവോ ഉയർച്ചയോ സംഭവിച്ചത് ചിന്താ മണ്ഡലത്തിന്‍റെ അണിയറയിൽ അദൃശ്യമായി നിലനിൽക്കും. ഈ ഒരു പ്രതിഭാസം ഇങ്ഗ്ളിഷിൽ സാധ്യമല്ല. കാരണം, വാക്ക് കോഡുകളിൽ ഉയർച്ചയും താഴ്ചയും ഇല്ലതന്നെ.

ഈ എഴുത്തുകാരൻ ഡെൽഹിയിൽ ഉണ്ടായിരുന്നപ്പോൾ മനസ്സിലാക്കിയത്, Defence Colonyയിൽ താമസിക്കുന്നു എന്ന മേൽവിലാസം വ്യക്തിത്വത്തിൽ വൻ മൂല്യം നൽകും എന്നാണ്. ഇത് പ്രവർത്തവേദിയിലും പലവിധ ഉന്നത സൗകര്യങ്ങളും തരപ്പെടുത്തും.

ഈ കാര്യമല്ല ഇപ്പോൾ വിശദമായി പറയാൻ പോകുന്നത്. എന്നാൽ പറയാൻ പോകുന്ന കാര്യത്തിന് ഇതുമായും ബന്ധം കണ്ടേക്കാം.

പറയാൻ പോകുന്നത് ചിത്രീകരിക്കാനായി ഈ illustrative (ഉദാഹരണമായിയുതകുന്ന) example (ദൃഷ്ടാന്തം) ഉപയോഗിക്കുകയാണ്. വേറേയും ചിത്രീകരണങ്ങൾ നൽകാവുന്നതാണ്.

Trivandrumത്ത് ജീവിക്കുന്ന ആളുടെ സാമൂഹികാന്തരീക്ഷത്തിൽ രാജകൊട്ടാരവും (കൗഡിയാർ കൊട്ടാരവും) സെക്രട്ടേറിയറ്റും മന്ത്രി മന്ദിരങ്ങളും എംഎൽഏ ക്വാട്ടേസും ഐഏഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും, അവർക്ക് കീഴിലുള്ള പലവിധ സർക്കാർ സെക്രട്ടറിമാരുടേയും വകുപ്പുമേധാവികളുടേയും മറ്റും മുതൽ അങ്ങ് താഴെ ചെറുകിട തൊഴിലുകൾ ചെയ്യുന്നവർ വരേയുള്ളവരുടേയും സാന്നിദ്ധ്യം ഉണ്ടാവും.

അധികാര ഉന്നതങ്ങളിൽ ഉള്ളവരുടെ സാന്നിദ്ധ്യം വാക്ക് കോഡുകളിലും അതിനാൽതന്നെ അന്തീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്‍റെ ഡിസൈൻ കോഡുകളിലും കോഡിങ്ങിലും വൻ മൂല്യങ്ങളും ഉയരങ്ങളും സ്ഥാപിക്കും.

ഇത് Trivandrumത്ത് ജീവിക്കുന്ന ഏതൊരു വ്യക്തിയേയും വലുതായോ അതുമല്ലെങ്കിൽ ചെറുതായോ ബാധിക്കും, സ്വാധീനിക്കും.

നിങ്ങൾ എവിടെയാണ് ജീവിക്കുന്നത്? എന്ന ചോദ്യത്തിന് Trivandrumത്താണ് എന്ന ഉത്തരം കേൾവിക്കാരനിലും ചോദിച്ച ആളിളും വൻ ഉയരങ്ങളുടെ ചിത്രം സൃഷ്ടിക്കാം, ഈ രണ്ട് കൂട്ടരും കേരളത്തിലെ വല്ല ഉൾനാടിലും ജീവിക്കുന്ന ആളുകൾ ആണെങ്കിൽ.

ഈ പറഞ്ഞകാര്യത്തിന് കുറച്ചുകൂടി തീക്ഷ്ണത വരുത്താനായി മറ്റൊരു ചിത്രീകരണം കൂടി നൽകുകയാണ്.

ഉൾനാടിലെ ഒരു നല്ല വിവരവും ഇങ്ഗ്ളിഷ് പരിജ്ഞാനവും സാമ്പത്തിക ശേഷിയും ഉള്ള ഒരു മധ്യവയസ്ക്കനായുള്ള വ്യാപാരി-വ്യക്തി Trivandrumത്ത് വന്ന് താമസിക്കുന്നു. അവിടെവച്ച് പണ്ട് തന്‍റെ കൂടെ പഠിച്ചിട്ടുണ്ടായിരുന്ന Trivandrumത്തെ മറ്റൊരു പ്രമുഖ വ്യാപാരിയുമായി പരിചയം പുതുക്കുന്നു.

ഈ പഴയ സഹപാഠിക്ക് Trivandrum സമൂഹത്തിലേ താഴെമുതൽ മുകളിൽ ഉള്ള പലരേയും പലവിധത്തിൽ പരിചയം ഉണ്ട്.
സഹപാഠിക്ക് ഈ ആളെ തനിക്ക് പരിചയമുള്ള സർക്കാർ ശിപായി, പോലീസ് കോൺസ്റ്റബ്ൾ, സർക്കാൾ ഗുമസ്തൻ, ജില്ലാ ഓഫിസർ, വകുപ്പ് മേധാവി, അവർക്ക് മുകളിൽ ഉള്ള ഐഏഎസ് / ഐപിഎസ് തുടങ്ങിയവരിൽ ആരേയും പരിചയപ്പെടുത്താം.

ഈ ആളെ ഏത് നിലവാരത്തിൽ പോയി പരിചയപ്പെടുത്തിവിട്ടാൽ, ഈ ആൾക്ക് പിന്നീട് ആ സാമൂഹിക സ്ഥാന നിലവാരത്തിൽ നിന്നും ഒഴിഞ്ഞുമാറാനോ വിട്ടുനിൽക്കാനോ വളരെ പ്രയാസംതന്നെയാണ്. കാരണം, Trivandrumത്ത് സർക്കാർ വകുപ്പുകളിലെ മിക്ക നിലവാരക്കാരും സാറമ്മാരണ്.

ഈ ആളെ പോയി മധ്യവസയ്ക്കാനായ ഹെഡ്കോൺസ്റ്റബ്ളിനേയോ ഏഎസ്ഐയേയോ പരിചയപ്പെടുത്തി വൻ സൗഹൃദത്തിൽ പെടുത്തിയാൽ, ഈ ആൾ അവരെ സാറെന്നും അവർ ഈ ആളെ വെറും പേരും വിളിച്ച് വൻ സൗഹൃദത്തിൽ നിർത്തും. ഇത് ഒരു പരിധിവരെ ഒരു താങ്ങും ബലവും ആണ്. എന്നാൽ മറ്റൊരു രീതിയിൽ വൻ സാമൂഹിക കടിഞ്ഞാണും ആണ്. മുകളിലോട്ടും താഴോട്ടും സാമൂഹികമായി അധിക ദൂരം നീങ്ങാൻ ഈ കടിഞ്ഞാൻ അനുവധിക്കില്ല.

കാരണം ഈ ആൾ പിന്നെ സാമൂഹികമായി നീങ്ങുന്നത് ആ നിലവാരക്കാരുടെ കുടെയാണ്. അവർക്ക് മുകളിൽ ഉള്ളവർ ഈ ആളെ ആ ജാതിക്കാരനായി പരിഗണിക്കും.

പ്രമുഖ വ്യാപാരി തന്‍റെ പഴയ സഹപാഠിയെ ഒന്ന് മൂല്യനിർവ്വഹണം ചെയ്തു. അസാമാന്യമായ ഇങ്ഗ്ളിഷ് പരിജ്ഞാനം, നാട്ടിൽ വൻ ആഢ്യത്തമുള്ള കുടുംബക്കാരൻ, ഭാര്യയും വൻ ആഢ്യത്തമുള്ള വീട്ടുകാരി. നല്ല സാമ്പത്തിക നില, താമസിക്കുന്നത് Trivandrumത്ത് ഉന്നതർ താമസിക്കുന്ന ദിക്കിൽ (സെക്രട്ടേറിയറ്റിന്‍റെ പിൻവശത്തായുള്ള പ്രദേശത്ത്). വൻ വിലപിടിപ്പുള്ള കാറുണ്ട്. വീട്ടിൽ പണിക്കാരുണ്ട്.

പോരാത്തതിന്, ഈ ആൾ ചെയ്യുന്ന വ്യാപാരം തന്‍റെ വ്യാപാരവുമായി യാതോരു രീതിയിലും മത്സരിക്കുന്ന ഒന്നല്ല.

സഹപാഠി ശരിക്കും കാര്യങ്ങൾ ആലോചിച്ച് ഈ ആളെ സാമൂഹിക ഉന്നതങ്ങളിലേക്കുള്ള പാതയിലേക്ക് തന്നെ സ്ഥാപിക്കാം എന്നു തീരുമാനിച്ചു. തനിക്ക് അടുത്തു പരിചയമുള്ള Trivandrumത്തെ പ്രസിദ്ധ ഡോക്ടറുമായി പരിചയപ്പെടുത്താൻ തീരുമാനിച്ചു. ഇത് സാമൂഹികമായി ഒരു പ്രത്യേക പാതയാണ്.

പരിചയപ്പെടുത്തുന്നത് Trivandrumത്തെ പ്രമുഖ വ്യാപാരിയാണ്. കീഴ്നിലവാരക്കാരനല്ല. ഇതും പാതയിന്മേലുള്ള ഒരു വൻ കോഡിങ്ങ് ആണ്.

ഡോക്ടറുടെ വീട്ടിൽ വൈകുന്നേരത്തു പോയി ഈ ആളേയും ഭാര്യേയും ഡോക്ടറുടെ കുടുംബവുമായി പരിചയപ്പെടുത്തി. മറ്റൊരു ദിവസം Trivandrumത്ത് പ്രമുഖരുടെ clubൽ അംഗത്വം എടുത്തുകൊടുത്തു. ഈ അംഗത്വവും വൻ വ്യക്തികൾക്കേ നൽകപ്പെടുള്ളു. ഡോക്ടറും ഈ clubൽ അംഗമാണ്. അങ്ങിനെ ഡോക്ടറുമായി സാവധാനത്തിൽ ഈ ആൾക്ക് വൻ സൗഹൃദം വന്നു. രണ്ട് പേരും മിക്കപ്പോഴും ഇങ്ഗ്ളിഷിലാണ് തമ്മിൽ സംസാരിക്കുക.

ഈ ആളുടെ സൗഹൃദം ഡോക്ടർക്കും വളരെ ബോധിച്ചു. കൂടെകൊണ്ടു നടന്നാൽ മോശമില്ലാത്ത കാഴ്ചയാണ്. ഡോക്ടർ ഈ ആളെ തന്‍റെ പരിചയക്കാരനായ പുറംനാട്ടുകാരനായ ഐഏഎസ്സുകാരനെ പരിചയപ്പെടുത്തി. ആ ആളും ഇങ്ഗ്ളിഷിലാണ് സംസാരിച്ചത്. അതിനാൽത്തന്നെ രണ്ടുപേരും വെറും പേര് തന്നെയാണ് അന്യോന്യം ഉപയോഗിച്ചത്. അങ്ങിനെ ഐഏഎസ്സുകാരനും ഈ ആളുടെ പരിചയക്കാരനായി. ആ ഐഏഎസ്സുകാരന്‍റെ വീട്ടിൽ വച്ച് മറ്റ് പല ഐഏഎസ്സുകാരുടേയും ഐപിഎസ്സുകാരുടേയും പരിചയം നേടിയെടുത്തു. അവർക്കും ഒരു വൻ വ്യാപാരിയുമായുള്ള അടുത്ത ബന്ധം ഇഷ്ടമുള്ളകാര്യമായിരുന്നു.

ഉണക്കമലയുടെ മുകളിലെ അഗാധ ആഴമുള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയുള്ള പ്രദേശങ്ങളാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.

ആഴെത്തിന്‍റെ പകുതി താഴ്ചയിൽനിന്നും മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം നടത്തുന്നതുപോലെയാണ് സംഭവവികാസം.

മോട്ടർ സൈക്കിൾ ചുറ്റിച്ചുറ്റി ഉയരങ്ങളിലേക്കാണ് കുതിക്കുന്നത്.

അതേ പോലെയാണ്, Trivandrumത്ത് വന്ന ഈ ആൾക്കും സംഭവിക്കുന്നത്. അതിവേഗത്തിൽ ചുറ്റിത്തിരിഞ്ഞ് സാമൂഹിക ഉന്നതങ്ങളിലേക്കാണ് കുതിക്കുന്നത്.

ഈ വിധമായുള്ള ഒരു പാതാ സൗകര്യം Trivandrumത്ത് ഉണ്ടെങ്കിലും, കേരളത്തിലെ ഉൾനാടുകളിൽ ഇത് ലഭ്യമല്ല. എന്നിരുന്നാലും, അവിടേയും സാമൂഹികാവസ്ഥ ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള കിണറുപോലുള്ളതുതന്നെ.

എന്നാൽ ഉൾനാടുകളിലെ സമൂഹം ഈ രീതിയിലാവാം:

ചെറുകിട ഭൂജന്മികൾ, ചെറിയതോതിലുള്ള വൻ കച്ചവടക്കാർ, ഇവർ രണ്ടുകൂട്ടരും വിരളിൽ എണ്ണാവുന്നവർ മാത്രം. പിന്നെയുള്ളത് ഡോക്ടർമാർ, ചെറുകിട കച്ചവടക്കാർ. അദ്ധ്യാപകർ, സർക്കാർ ഗുമസ്തർ, പോലീസ് കോൺസ്റ്റബ്ൾമാർ അടക്കമുള്ള സർക്കാർ ശിപായിമാർ, ഇവരും എണ്ണസംഘ്യയിൽ വളരെ കുറവുമാത്രം. പിന്നെയുള്ള മിക്കവരും ചെറുകിട തൊഴിലുകാർ. ഗ്രാമീണ സമൂഹം അവരുടേതാണ് യഥാർത്ഥത്തിൽ. മുകളിൽ ഉള്ളവർ ഇവരിൽനിന്നും വിട്ടുനിൽക്കുമെങ്കിലും, ഇവരുമായി നിത്യവും സമ്പർക്കംപുലർത്തുകയും ചെയ്യും.

ഈ സമൂഹത്തിലേക്ക് ഒരു പുതിയ വ്യക്തിവരുന്നു. തനിക്ക് പരിചയമുള്ള ഒരു ഭൂജന്മിയുമായി ബന്ധം പുതുക്കുന്നു. ഭൂജന്മിക്ക് ഈ ആളെ തന്നെപ്പോലുള്ള മറ്റ് ഭൂജന്മികളുമായി പരിചയപ്പെടുത്താം. എന്നാൽ അത് എളുപ്പമല്ല. കാരണം അവരുമായി സ്ഥിരമായുള്ള കണ്ടുമുട്ടൽ നടക്കാറില്ല. ഭൂജന്മി ഈ ആളെ തനിക്ക് വളരെ പരിചയമുള്ള സാമ്പത്തിക ശേഷിയുള്ള കെട്ടിട നിർമ്മാണ കോൺട്രാക്ടറുമായി പരിചയപ്പടുത്തുന്നു.

കോൺട്രാക്ടർ തനിക്ക് സ്ഥിരപരിചയമുള്ള വേദികളിൽ ഈ ആളെ കൊണ്ടുപോകുന്നു. ഒന്ന് വൈകുന്നേരങ്ങളിൽ ശീട്ടുകളിക്കുന്ന ഒരു ഇടമാണ്. അവിടെ ഈ ആൾ പരിചയപ്പെടുന്നത് മധ്യവയസ്ക്കരായ സ്കൂൾ മാഷ്, പോലീസ് കോൺസ്റ്റബ്ൾ, കെഎസ്ആർടിസ് ബസ് ഡ്രൈവർ തുടങ്ങിയവർ. ഇങ്ങിനെ പരിചയം മുന്നോട്ട് നീങ്ങി, പൈവറ്റ് ബസ് ജീവനക്കാർ, ഓട്ടോ ഡ്രൈവർ, തുടങ്ങിയവരിലേക്ക് ബന്ധം പടരാൻ സാധ്യതയുള്ളപ്പോൾ, സ്കൂൾ മാഷ്, പോലീസ് കോൺസ്റ്റബ്ൾ, കെഎസ്ആർടിസ് ബസ് ഡ്രൈവർ തുടങ്ങിയവരുടെ നിലയുളളവർ ഇത് നിരുത്സഹപ്പെടുത്തുന്നു. വെറുതേയുള്ള പരിചയം പ്രശ്നമല്ല, മറിച്ച് അന്യോന്യം വെറും പേരും നീയും ഉള്ള പരിചയം വേണ്ടാ എന്നാണ് അവർ നൽകുന്ന താക്കീത്.

പറയേണ്ടുന്ന കാര്യം മുകളിൽ പരാമർശിക്കപ്പെട്ട എല്ലാരും മനുഷ്യരാണ് എന്നത് വ്യക്തമെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ മനുഷ്യൻ എന്ന വിശേഷണത്തിന് മുകളിൽ ഒരു കമ്പളിപ്പുതപ്പുപോലെ പൊതിയുന്ന ഉച്ചനീച്ത്വ നിലവാര വാക്ക് കോഡുകൾ ഉണ്ട്. ഇതിനെ കണ്ടില്ലാ എന്നോ അറിയില്ലാ എന്നോ പറയാൻ പറ്റില്ലതന്നെ. കാരണം, ഇത് കാണാൻ പറ്റുന്ന ഒരു പുതപ്പല്ലെങ്കിലും, വളരെ വ്യക്തമായും ശ്രദ്ധയിൽ പെടുന്ന ഒരു ഭൗതിക യാഥാർത്ഥ്യംതന്നെയാണ്.

ഉണക്കമലയുടെ മുകളിലെ അഗാധ ആഴം ഉള്ള കിണറുപോലുള്ള സാമൂഹികാവസ്ഥയുള്ള പ്രദേശങ്ങളാണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ എന്നുപറഞ്ഞുകഴിഞ്ഞിട്ടുണ്ട്.

ഉൾനാടിൽ വന്ന ആൾക്ക് അനുഭവപ്പെട്ട അവസ്ഥയും ഈ കിണിറിന്‍റെആഴെത്തിന്‍റെ പകുതി താഴ്ചയിൽനിന്നും മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം നടത്തുന്നതു പോലെതന്നെയാണ്. മോട്ടർ സൈക്കിൾ ചുറ്റിച്ചുറ്റി താഴ്ചകളിലേക്കാണ് കുതിക്കുന്നത്.

അതേ പോലെയാണ്, ഈ ആൾക്കും സംഭവിക്കുന്നത്.

ഈ മുകളിൽ പറഞ്ഞകാര്യങ്ങളുടെ വിശദാംശങ്ങൾ അടുത്ത എഴുത്തിൽ ആകാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

14

Post posted by VED »

14 #. വിവാഹാലോചനയുടെ ഉള്ളറകളിലേക്ക്
Image
Image details: Upward Spiral / Downward Spiral
Author: Davo Sime, AU
Licence: Creative Commons (CC)

കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച, ഉന്നതരുടെ സാമൂഹിക നിലവാരത്തിലേക്ക് സാമൂഹിക ബന്ധങ്ങളിലൂടെ പിരിഞ്ഞ്പിരിഞ്ഞ് കയറിപ്പോകുന്നതിനെ ചിത്രീകരിക്കുന്നതാണ്, ഈ ചിത്രത്തിലെ ഒന്നാം ചിത്രം. അതേ പോലെ, സാമൂഹികമായി താഴ്മയിലിരിക്കുന്നവരുടെ ഇടയിലേക്ക് പിരിഞ്പിരിഞ്ഞ് ഇറങ്ങിപ്പോകുന്നത് ചിത്രീകരിക്കുന്നതാണ്, രണ്ടാം ചിത്രം.

ഇങ്ഗ്ളിഷ് സമൂഹങ്ങളിലും ഉന്നത സ്ഥാനങ്ങളിൽ ഉള്ളവർ ഉണ്ടെങ്കിലും, ഫ്യൂഡൽ ഭാഷകളിൽ വാക്കുകൾക്ക് indicant word codes എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതിനാൽ, ഈ ചിത്രീകരണത്തിൽ നൽകപ്പെടുന്നതുപോലുള്ള വാക്ക് കോഡുകളാൽ പിടിച്ച് ഉയർത്തപ്പെട്ടതും പിടിച്ച് താഴ്ത്തപ്പെട്ടതും ആയ മാനസികാനുഭവം സംഭാവ്യമല്ലതന്നെ.

ഫ്യൂഡൽ ഭാഷകളിൽ മനുഷ്യബന്ധങ്ങൾക്കുതന്നെ വൻ ശക്തിയുള്ള പിടിച്ചുവലിക്കലും, പിടിച്ചുയർത്തലും, പിടിച്ചുതാഴ്ത്തലും മറ്റും നൽകാൻ ആവും.

വെറുതെയൊന്നു പറഞ്ഞാൽമതി, ഇത് ഡോക്ടറുടെ മകനാണ്, ഇത് പോലീസ് എസ്പിയുടെ സുഹൃത്താണ്, ഇത് മാഷാണ് എന്നൊക്കെ. പരാമർശിക്കപ്പെട്ട ആളുമായി ബന്ധപ്പെട്ട വാക്ക് കോഡുകളിൽ മ്യൂല്യം ഏറും, വ്യക്തിത്വം മുകളിലോട്ട് പിരിഞ്ഞ്തിരിഞ്ഞു കയറും.

അതേ പോലെ ഗ്രാമത്തിലെ ഡോക്ടർമാരുംമറ്റും അടങ്ങുന്ന സാമൂഹിക ഉന്നതരുടെ ഇടയിൽ വൻ സാമൂഹിക വ്യക്തിത്വം അവകാശപ്പെട്ട് നിൽക്കുന്ന വ്യക്തിയെക്കുറിച്ച് വളരെ ഊഷ്മളമായി വെറുതേയൊന്ന് വളരെ സ്നേഹപൂർവ്വം പരിചയപ്പെടുത്തിയാൽ മതി, ‘ഇവനെ അറിയില്ലേ? ഇത് നമ്മുടെ തെങ്ങേറ്റക്കാരൻ കിട്ടന്‍റെ അമ്മാവന്‍റെ സംബന്ധത്തിൽ പെട്ടോനാ. ഇവൻ ആള് മിടുക്കാനാ.’

മതി. ആളുടെ സർവ്വ നിലവാരവും ഇടിഞ്ഞതുതന്നെ. ഡോക്ടറും കൂട്ടരും പെട്ടെന്നുതന്നെ അറപ്പ് കാട്ടില്ലാ എന്ന് കരുതാം. എന്നാൽ വാക്ക് കോഡുകൾക്ക് വിഷംതട്ടിയിരിക്കുന്നു. അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ അവയ്ക്ക് പരിക്കുപറ്റിയിട്ടുണ്ട്തന്നെ.

സ്നേഹ സൗഹാർദ്ദ വാക്കുകളിലും വിഷജന്തുവിന്‍റെ കൊത്തുകൊള്ളിക്കാനുള്ള പല്ലുകൾ ഒളിച്ചുവെക്കാൻ ഫ്യൂഡൽ ഭാഷകളിൽ വളരെ എളുപ്പമാണ്. കുറ്റവും കുറവും കുറ്റപ്പെടുത്തലും നിന്ദിക്കലും അപവാദവും അരോപണവും പറയേണ്ട. മറിച്ച് നല്ല അഭിപ്രായം തന്നെ പറയാം. എന്നാലും ആൾക്ക് കുത്തും കൊത്തും കിട്ടും.

ഈ വിധമുള്ള യാതോരു സർപ്പവിഷവും കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംബോധനാ - പരാമർശ വാക്കുകളിൽ ഇല്ലാ എന്നാണ് പറയാനുള്ളത്.

പറഞ്ഞുവന്നുകൊണ്ടിരുന്നത് വാസസ്ഥല ദേശത്തിന്‍റെ കാര്യമാണ്. പട്ടണങ്ങളിലെ ഇടത്തരക്കാർക്കും (middle classകാർക്കും) സർക്കാർ സേവനത്തിൽ നിന്നും വിരമിക്കുന്ന ചെറുകിട ഉദ്യോഗസ്ഥർക്കും അങ്ങിനെ പലർക്കും ഉൾനാടുകളിലേക്ക് താമസം മാറ്റാൻ വൈമനസ്യം വരുന്നതിന് ഒരു കാരണം ഇതാണ്. ഗ്രാമങ്ങളിൽ അവർക്ക് ലഭിക്കുന്ന വ്യക്തി ബന്ധങ്ങൾ മാത്രമല്ല, മറിച്ച്, അവരുടെ മേൽവിലാസം ഗ്രാമത്തിലാണ് എന്നതുതന്നെ ഒരു വൻ കുറച്ചിലായി പലപ്പോഴും അവർക്ക് തന്നെ തോന്നിയേക്കാം, ഒരു പരിധിവരെ.

എന്നാൽ ഇത് ഒരു സങ്കിർണ്ണമായ കാര്യമാണ്. ഫ്യൂഡൽ ഭാഷകളിൽ വാക്ക് കോഡുകൾ സങ്കീർണ്ണമായ അനവധി കണ്ണികളിലൂടെ വ്യക്തികളുടെ മേൽ പ്രവർത്തിക്കും. പൊതുവായി പറയുകയാണെങ്കിൽ ജാതി, ആചാരം, ദേശം (ചുറ്റുപാട്), തൊഴിൽ തുടങ്ങിയവ പലപ്പോഴും തമ്മിൽ അതിസങ്കീർണമായി പ്രതിപ്രവർത്തിച്ച്, വ്യക്തിയെ ഒരു പ്രത്യേക ജാതിപോലുള്ള നിലവാരത്തിൽ സ്വമേധയാ നിർവ്വചിക്കും, തളച്ചിടും.

ഈ അവസരത്തിൽ Sir H. Risleyയുടെ അടുത്ത വാക്കുകൾ നോക്കാം.

ആശയം : ജാതീയമായി കീഴിൽ ഉള്ള സ്ത്രീകളെ വിവാഹം കഴിക്കാം. അതേ സമയം ജാതീയമായി കീഴിൽ ഉള്ള പുരുഷനെ വിവാഹം കഴിക്കാൻ പാടില്ല. മാത്രവുമല്ല, കീഴ്ജാതിക്കാരിയിൽ ജനിക്കുന്ന മക്കൾ മറ്റൊരു ജാതിയായി നിലനിൽക്കേണം അങ്ങിനെ ഉന്നതജാതിക്കാരായുള്ള ആളുകളുടെ വംശപരിശുദ്ധി നിലനിർത്താം.

ഫ്യൂഡൽ ഭാഷകളും വൈവാഹിക ബന്ധവും തമ്മിലുള്ള അദൃശ്യവും അതിശക്തവും ആയ ബന്ധത്തെക്കുറിച്ച് എഴുതാൻ നേരത്തെ മനസ്സ് പലപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് വൈവാഹിക ബന്ധങ്ങളെക്കുറിച്ച് എഴുതാൻ സൗകര്യപ്പെടുന്ന അവസരത്തിൽ എഴുതാം എന്ന് കരുതിയതാണ്. എന്നാൽ ഈ അവസരത്തിൽ ഇങ്ങിനെയൊരു ഉദ്ദരണി മുന്നിൽ വന്നുനിൽക്കുന്നു. അതിനാൽത്തന്നെ കുറച്ചുകാര്യങ്ങൾ എഴുതാം എന്ന് വിചാരിക്കുന്നു. വൈവാഹിക ജീവിതത്തിന്‍റെതിസങ്കീർണ്ണതകളിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ലതന്നെ. അത് മനസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് എഴുതുന്ന അവസരത്തിൽ ആവം എന്ന് കരുതുന്നു.

Honour killing അഥവാ അഭിമാനഹത്യ എന്ന ഒരു കാര്യത്തെക്കുറിച്ച് ഇന്ന് പലർക്കും അറിവുള്ളതാണ്. ‘അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പേരിലുള്ള ഹത്യ’ എന്നാണ് ഇതിനെ നിർവ്വചിച്ചുകാണുന്നത്.

ഇസ്ളാമിക രാഷ്ട്രമായ പാക്കിസ്ഥാനിൽ ഇത് നടക്കുന്നുണ്ട് എന്നത് പാശ്ചാത്യ ലോകത്തിലും ഇങ്ഗ്ളിഷ് രാജ്യങ്ങളിലും പലപ്പോഴും ചർച്ചചെയ്യപ്പെട്ടുകണ്ടിട്ടുണ്ട്. എന്നാൽ ഇത് ദക്ഷിണേഷ്യയിലെ ഫ്യൂഡൽ ഭാഷകളിൽ അലിഞ്ഞുചേർന്നുനിൽക്കുന്ന ഒരു കാര്യമാണ്.

നമ്പൂതിരിമാർക്കും, മക്കത്തായ തീയർക്കും, വാര്യർമാർക്കും, ഈഴവർക്കും, നായർമാർക്കും, മലയർക്കും, പുലയർക്കും, പറിയർക്കും, മരുമക്കത്തായ തീയർക്കും, ചെറുമർക്കും വേണമെങ്കിൽ അവരുടെ വംശപരിശുദ്ധി നിലനിർത്താൻ ആഗ്രഹമുണ്ടെങ്കിൽ അത് ചെയ്യുന്നതിൽ ഒരു തെറ്റ് കാണാൻ പറ്റില്ല.

ഈ വിധമുള്ള ഒരു ചിന്ത ലോകത്തിൽ പല ജനങ്ങളിലും ഉണ്ട്. വംശപരിശുദ്ധി നിലനിർത്തുന്നതോടൊപ്പം അവരുടെ സ്വന്തമായ പലവിധ സാമൂഹിക പെരുമാറ്റങ്ങളും ആചാര മര്യാദകളും മാന്യമായ പെരുമാറ്റരീതികളും (mannersസും), ഉത്തമമായ ഭക്ഷണംകഴിക്കൽ മര്യാദകളും (table mannersസും), ആദ്ധ്യാത്മിക ചിന്താഗതികളും മറ്റും യാതോരു പോറലും ഏൽക്കാതെ നിലനിർത്താൻ ചില ജനക്കൂട്ടങ്ങൾ ആഗ്രഹിക്കുന്നതിൽ തെറ്റുകാണാൻ പറ്റില്ല. ഈ വിധം യഹൂദർമാത്രമല്ല, മറിച്ച്, പല ഭൂഖണ്ഡ യൂറപ്യൻകാരും ഇങ്ഗ്ളിഷുകാരും, പോരാത്തതിന് വംശപരിശുദ്ധി നിലനിർത്തുന്ന ഉന്നത നിലവാരം പുലർത്തുന്ന അറബികളും പെരുമാറുന്നുണ്ട് എന്ന് തോന്നുന്നു.

Sir H. Risleyയുടെ വാക്കുകൾ വായിച്ചാൽ പെട്ടെന്ന് മനസ്സിൽ വരിക ഈ വിധമായുള്ള ഒരു വംശപരിശുദ്ധി പ്രശ്നമാണ് മലബാറിലും തിരുവിതാംകൂറിലും ദക്ഷിണേഷ്യയിലും അദ്ദേഹം നിരീക്ഷിച്ചത് എന്ന് തോന്നാം.

എന്നാൽ കാര്യങ്ങൾ ഈ വിധം നിസ്സാരം അല്ലതന്നെ.

ദക്ഷിണേഷ്യയിൽ വിവഹവുമായി ബന്ധപ്പെട്ട് ബന്ധങ്ങൾ സ്വാഗതവും അതുമല്ലെങ്കിൽ അറപ്പുളവാക്കുന്നതും ആക്കുന്നത് വംശപരിശുദ്ധിയുമായി അല്ല ബന്ധപ്പെട്ടുകിടക്കുന്നത്. അഥവാ അതുമാതിരി ഒരു കാര്യം ഉണ്ട് എങ്കിൽ തന്നെ, നമ്പൂതിരിമാർ അതിന് ഒരു പ്രതിവിധിയും ഉപായവും പരിഹാരവും കാലാകാലങ്ങളായി നിലനിർത്തിയിരുന്നു. അവർക്ക് ശൂദ്ര സ്ത്രീകളിൽ ജനിക്കുന്ന കുട്ടികൾ നായർമാർ എന്ന ജാതിക്കാരായി ജീവിക്കും. ബ്രാഹ്മണ രക്തത്തിൽ ജനിക്കുന്ന ഈ കുട്ടികൾക്ക് അവരുടെ സാമുഹിക നിലവാരത്തിൽ വൻ ഔന്നിത്യം ലഭിക്കും. അവരിൽ ദിവ്യത്വം ദർശിക്കാൻ വാക്ക് കോഡുകൾ കീഴ്ജാതിക്കാരെ പ്രേരിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യും. എന്നാൽ അവർ ഒരിക്കലും ബ്രാഹ്മണർ ആവില്ലതന്നെ.

ഇതെല്ലാം പഴയകാര്യം. ഇങ്ഗ്ളിഷ് ഭരണം വന്നതോടുകൂടി, ബ്രാഹ്മണർ എന്നത് പിരിച്ചുവിടപ്പെട്ട ഇന്ത്യൻ പോലീസ് പ്രസ്ഥാനത്തിലെ ഐപിഎസ്സുകാരെപ്പോലെ ആയിമാറി. ഐപിഎസ്സുകാർക്ക് അധികാരം നൽകുന്ന ഔദ്യോഗിക പ്രസ്ഥാനം നിലനിൽക്കുന്നില്ലാ എങ്കിൽ പണ്ട് പോലീസ് കോൺസ്റ്റബ്ൾ ആയിരുന്ന വ്യക്തികൾ ഐപിഎസ്സുകാരെ സെല്യൂട്ട് ചെയ്യില്ല. മറിച്ച് നായർ നേതാവ് നമ്പൂതിരിമാരക്കുറിച്ച് പറഞ്ഞത് പോലെ 'ഇനി അവരുടെ മുന്നിൽ ഓച്ചാനിച്ച് നിൽക്കേണ്ടുന്ന ആവശ്യം ഇല്ല' എന്ന ഭാവംതന്നെ പ്രകടിപ്പിക്കും.

ഉണക്കമലയുടെ മുകളിലെ ആഴക്കിണറിൽ മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം ചെയ്യുന്നതുപോലുള്ള പ്രതിഭാസം ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ വിവാഹ ബന്ധങ്ങളിലും ഉണ്ട്. മുകളിലോട്ടേക്ക് പിരിഞ്ഞ്തിരിഞ്ഞ് കയറാനും ആവും, അതേ സമയം താഴെക്കും പിരിഞ്ഞ്പിരിഞ്ഞ് ഇടിഞ്ഞ് വീഴാനും ആവും.

Arranged marriage എന്നത്, ഈ കാരണത്താൽ, ദക്ഷിണേഷ്യൻ ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലെ ഒരു അത്യാവശ്യവും അനിവാര്യവും (imperativeവും) ആയ ഒരു കാര്യം തന്നെയാണ്. ഇതിന്‍റെ അവിഭാജ്യഘടകം തന്നെയാണ് Marriage prospecting. ഈ വാക്കിന് മലയാളത്തിൽ വിവാഹാലോചന എന്ന് പറയുന്നുണ്ട് എങ്കിലും, വ്യക്തമായ അർത്ഥം സ്വന്തം കുടുംബവുമായി ബന്ധപ്പെടുത്താൻ പറ്റുന്ന ആളാണോ ഇത് എന്നത് വളരെ കൃത്യമായി തീർച്ചപ്പെടുത്തന്ന ഒരു പ്രകൃയയാണ് ഇത്.

ഇതുമായും മറ്റും ബന്ധപ്പെട്ട ഏതാനും കാര്യങ്ങൾ പറഞ്ഞിട്ട് എഴുത്ത് മുന്നോട്ട് കൊണ്ടുപോകാം എന്ന് കരുതുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്നും തോന്നുന്നു.



Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

15

Post posted by VED »

15 #. ഫ്യൂഡൽ ഭാഷാ വിവാഹങ്ങളും ഇങ്ഗ്ളിഷ് ഭാഷാ വിവാഹങ്ങളും




ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ വിവാഹം അഥവാ കല്യാണം എന്നത്, ഭാഷാ കോഡുകളുമായി വളരെ ശക്തമായി ഇണപിരിഞ്ഞുകിടക്കുന്ന ഒരു കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട് അനവധി കാര്യങ്ങൾ പറയാനുണ്ട് എങ്കിലും, അവയെല്ലാം ഇപ്പോൾ പറഞ്ഞാൽ വാക്കുകളെ കടിഞ്ഞാണിട്ട് നിർത്താൻ ആവില്ല.

എന്നാലും, ചെറുതായി ചില കാര്യങ്ങൾ സൂചിപ്പിക്കാം. ഫ്യൂഡൽ ഭാഷാ വിവാഹങ്ങൾ ഇങ്ഗ്ളിഷ് ഭാഷാ വിവാഹങ്ങളിൽനിന്നും തികച്ചും വ്യത്യസ്തമാണ്. ഒന്നാമത്, ഭർത്താവ് എന്നത് ഭാര്യയെ സംബന്ധിച്ചെടുത്തോളം 'ചേട്ടൻ', 'അണ്ണൻ', 'ഇച്ചായൻ', 'ഇക്ക' എന്നൊക്കെയുള്ള നിർവ്വചനത്തിൽ വരുന്ന ആളാണ് മലയാളത്തിൽ. മലബാറിയിൽ 'ഏട്ടാൻ', 'ഇങ്ങൾ', 'ഓര്' തുടങ്ങിയ പദങ്ങളിൽ വരുന്നു.

ഭർത്താവിന് ഭാര്യ എന്നത് മലയാളത്തിൽ വെറും പേര്, 'നീ', 'എടീ', 'അവൾ', 'പെണ്ണ്' തുടങ്ങിയ പദങ്ങളിൽ പെടുന്ന ആളാണ്. മലബാറിയിൽ, വെറും പേര്, 'ഇഞ്ഞി', 'എടീ', 'അളേ', 'ഓള്', 'പെണ്ണ്' തുടുങ്ങിയ പദങ്ങളിൽ പെടുന്നു.

ഇത് ഒരു വശം. ഇതിനേക്കാൾ വൻ വലുപ്പമുള്ള ചിത്രലേഖനത്തുണിയിൽ (canvasയിൽ) ആണ് ഈ വിവാഹിതർ ഒട്ടിച്ചുവെക്കപ്പെട്ടിട്ടുള്ളത്, ഫ്യൂഡൽ ഭാഷകളിൽ, എന്നാണ് മനസ്സിലാക്കേണ്ടത്.

ഭർത്താവിന്‍റെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ആളുടെ ഭാര്യയെ വെറും പേര്, 'നീ', 'എടീ', 'അവൾ', 'പെണ്ണ്' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്.

ഈ ഭാര്യയാവട്ടെ ഈ ഓരോരുത്തർക്കും അനുയോജ്യമായ ബഹുമാനവാക്കുകൾ നൽകിക്കൊണ്ട് വിവിധ തരത്തിലുള്ള അടിയാളത്തം പ്രകടിപ്പിക്കേണ്ട ആളാണ്.

ഇതേ പോലെതന്നെ ഭാര്യയുടെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ഭർത്താവിനെ വെറും പേര്, 'നീ', 'എടാ', 'അവൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്.

അതേ പോലെ, ഈ ഭർത്താവകട്ടെ ഈ ഓരോരുത്തർക്കും അനുയോജ്യമായ ബഹുമാനവാക്കുകൾ നൽകിക്കൊണ്ട് വിവിധ തരത്തിലുള്ള അടിയാളത്തം പ്രകടിപ്പിക്കേണ്ട ആളാണ്.

മലാബാറിയിലും ഇതേ പോലെതന്നെയാണ്, വാക്കുകൾക്ക് ചെറിയ തോതിലുള്ള വ്യത്യാസം ഉണ്ട് എന്ന് മാത്രം.

ഇങ്ഗ്ളിഷ് വൈവാഹിക ബന്ധങ്ങളിൽനിന്നും നോക്കിയാൽ, ഇത് ഒരു വൻ വ്യത്യാസം തന്നെയാണ്. എന്നാൽ പ്രാദേശിക സമൂഹത്തിൽ ഇത്, വായു സമ്മർദ്ദം (atmospheric pressure) എന്നതുപോലെ, ഒരു നിത്യസത്യവും നിത്ത്യക്കാഴ്ചയും ആയതിനാൽ ആരുംതന്നെ ഇതിനെ ഒരു വിചിത്രകാര്യമായി കാണുന്നില്ലതന്നെ. കാരണം, ഫ്യൂഡൽ ഭാഷയിലെ എല്ലാ മനുഷ്യ ബന്ധങ്ങളും ഈ വിധം, ഇങ്ഗ്ളിഷിൽനിന്നും നോക്കിയാൽ വിചിത്രം തന്നെയാണ്.

ഈ വിവാഹ ജീവിതവുമായി ബന്ധപ്പെട്ട അനവധികാര്യങ്ങൾ മനസ്സിൽനിന്നും പുറത്തുകടക്കാനായി പിടഞ്ഞുകളിക്കുന്നുണ്ട് എങ്കിലും, അവയെ ഈ അവസരത്തിൽ തുറന്നുവിടുവാൻ ആവില്ലതന്നെ. കാരണം, അങ്ങിനെ തുറന്നുവിട്ടാൽ ഈ എഴുത്തിനെ പിന്നെ അതിന്‍റെ പാതയിലേക്ക് പിടിച്ചുവലിച്ചെടുക്കുവാൻ ആവാതായിപ്പോകും.

പണ്ട് കാലങ്ങളിൽ ജാതീയമായ നിർവ്വചനങ്ങൾ വൈവാഹിക ബന്ധങ്ങൾക്ക് വ്യക്തമായ പാതകളും വേലികളും തെളിയിച്ചു കാണിക്കുമായിരുന്നിരിക്കാം. എന്നാൽ ഇന്ന് ഈ വിധ പാതകൾക്ക് തെളിച്ചം ഇല്ലാതായിട്ടുണ്ട്. അതിലേക്കും കടക്കുന്നില്ല.

ഇനി കഴിഞ്ഞ ഏതാനും എഴുത്തുകളിൽ പരാമർശിച്ചിരുന്ന, ഇന്നത്തെ സമൂഹത്തിലെ പടിപടിയായുള്ള വ്യത്യസ്ത മാനവ സമത്വത്തിലേക്ക് കടക്കാം. ചിത്രീകരിക്കാനുള്ള എളുപ്പത്തിന് വേണ്ടി, സർക്കാർ ഉദ്യോഗസ്ഥരെതന്നെ ഉപയോഗിക്കുന്നു.

1. ഐഏഎസ്സ് / ഐപിഎസ്സ്
2. ഡിവൈഎസ്സപി
3. സിഐ / എസ്സ്ഐ
4. ASI / Head Constable / കോൺസ്റ്റബ്ൾ / ശിപായി
5. സാധാരണ ജനങ്ങളിൽപെട്ട, സാമൂഹിക മഹിമയില്ലാത്തവർ

ഈ രീതിയിൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ സമൂഹത്തിലെ വ്യത്യസ്ത നിലവാരത്തിലുള്ള സമത്വങ്ങളെ ഇവിടെ ഉപമപ്പെടുത്തുകയാണ്

സമൂഹത്തിലെ ഓരോ വ്യക്തിയും കുടുംബവും മുകളിൽ സൂചിപ്പിച്ച ഏതെങ്കിലുംഒരു നിലവാരത്തിനോട് സമത്വമുള്ള ആളോ കുടുംബമോ ആയിരിക്കും എന്നു ചിന്തിക്കുക.

ഒന്നാം നമ്പർ നിലവാരത്തിൽ പെട്ടവ്യക്തി ഒന്നാം നമ്പർ നിലവാരത്തിൽപെട്ട മറ്റൊരു വ്യക്തിയുമായി വിവാഹം നടത്തുന്നതാണ് ഭാഷാ കോഡുകൾ പ്രകാരം അവരെ സംബന്ധിച്ചെടുത്തോളം ഏറ്റവും ഉത്തമവും അഭികാമ്യവും ആയകാര്യം. ഇവിടെ ഉത്തമം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, ഭാര്യയും ഭർത്താവും തമ്മിലുള്ള ബന്ധത്തെ മാത്രമല്ല. യഥാർത്ഥത്തിൽ, കുടുംബക്കാരുടെ മൊത്തമായുള്ള കാര്യത്തെ നോക്കിയാൽ, ഇവർ തമ്മിലുള്ള ബന്ധം ഒരു ചെറിയ കാര്യംമാത്രമാണ്. അതിനാൽത്തന്നെ ഉത്തമം എന്നതുകൊണ്ട് ഉദ്ദേശിച്ചത്, രണ്ടുപേരുടേയും വിശാലമായ കുടുംബ ബന്ധങ്ങളുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്.

ഒന്നാം നമ്പറിൽപെട്ട പുരുഷൻ മൂന്നാം നമ്പറിൽ പെട്ട സ്ത്രീയുമായി വിവാഹം കഴിക്കുന്നു എന്നു കരുതുക. അതായത് ഐഏഎസ്സ് / ഐപിഎസ്സ് നിലവാരത്തിനോട് സമത്വമുള്ള ആൾ ശിപായി നിലവാരത്തിനോട് സമത്വമുള്ള സ്ത്രീയുമായി വിവാഹം കഴിക്കുന്നു. അവർ തമ്മിൽ കാര്യമായ പ്രശ്നം ഇല്ലതന്നെ എന്ന് കരുതുക. പിന്നെ എവിടെയാണ് പ്രശ്നം?

ഒന്നാം നമ്പറിൽ പെട്ടവ്യക്തി ഭൂജന്മിയാകാം, ധനികനാകാം, വ്യവസായ പ്രമുഖനാകാം അങ്ങിനെയുള്ള ആരുമാകാം. ഇവിടെ ചിത്രീകരണത്തിന് തീക്ഷ്ണത നൽകാനായി, ഈ ആൾ സംസ്ഥാനത്തിലെ ഉയർന്ന ഐപിഎസ്സ് ഓഫിസറുടെ മകനാണ് എന്ന് കരുതുക. വിവാഹം കഴിക്കുന്നത് പോലീസ് കോൺസ്റ്റബ്ളിന്‍റെ അനുജത്തിയെയാണ്. ഈ കോൺസ്റ്റബ്ൾ ഈ വരനേക്കാളും ഏഴുവസ്സ് കൂടുതൽ ഉള്ള ആളാണ്.

ബ്രാഹ്മണൻ ശൂദ്ര വനിതയെ പണ്ടുകാലത്ത് വിവാഹം കഴിച്ചതുപോലെയാണ് എന്നു വേണമെങ്കിൽ ഈ വിവാഹത്തെ ഉപമിച്ച് നിർവ്വചിക്കാം. എങ്കിൽ കാര്യമായ പ്രശ്നം ഇല്ല. കാരണം, ജനിക്കുന്ന മക്കൾക്ക് അച്ഛന്‍റെ കുടുംബവുമായി യാതോരു ബന്ധവും കാണില്ല. മാത്രവുമല്ല, ഭാര്യയുടെ കുടുംബക്കാർ വരനെ നിത്യവും നമ്പൂതിരിയെന്ന നിലയിൽ വൻ ബഹുമാനാദരവോടുകൂടി കാണുകയും അയാൾക്ക് വേണ്ടുന്ന അടിയാളത്തം പ്രകടിപ്പിക്കുകയും ചെയ്യും.

ഇവിടെ പരാമർശിച്ച ഐപിഎസ്സുകാരന്‍റെ മകൻ വൻ സാമൂഹിക നിലവാരവും ധനവും ഭൂസ്വത്തുക്കളും മറ്റും ഉള്ള ആളാണെങ്കിൽ ഒരു പരിധിവരെ, പഴയകാല നമ്പൂതിരിയുടെ അവസ്ഥാവിശേഷം കൈവശംവെക്കാൻ ആവും. എന്നാൽ ഈ വൻ സാമൂഹിക ഉയരത്തിലുള്ള പീഠം ഏതെങ്കിലും കാരണത്താൽ പൊട്ടി ഈ ആൾ സാമൂഹികമായി ചെറുതായൊന്ന് താഴ്ന്നാൽ പ്രശ്നം തന്നെയാണ്. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഒരു സാധാരണ വിവാഹബന്ധം എന്ന രീതിയിൽ നോക്കിയാൽ, ഭാര്യയുടെ മൂത്ത സഹോദരനായ പോലീസ് ശിപായി ഐപിഎസ്സുകാരന്‍റെ മകനെ 'നീ' എന്ന് തന്നെയാണ് സംബോധന ചെയ്യുക. 'അവൻ' എന്നും ഉപയോഗിക്കാം. അടുപ്പം കൂടുതലായി വന്നാൽ ‘എടാ’ എന്നവാക്കും സ്നേഹവാസ്തല്യത്തോടെ ഉപയോഗിക്കാം. ഈ വിധമെല്ലാം ചെയ്യാൻ പറ്റുന്നത്, പോലീസ് കോൺസ്റ്റബ്ൾ റാങ്കുകാരന് സാമൂഹിക സദസ്സുകളിലും ഔദ്യോകവേദികളിലും വൻ മഹിമയും കുശുംബും വളർത്താൻ മാത്രം കഴിവുള്ളകാര്യങ്ങൾ ആണ്.

ഭാര്യയുടെ അച്ഛൻ, അമ്മ, അമ്മവൻ, അമ്മാവി, മൂത്ത സഹോദരീ-സഹോദരന്മാർ, മറ്റ് പ്രായത്തിൽ മൂത്തവരായ ബന്ധുജനങ്ങൾ എല്ലാം, ഈ ഭർത്താവിനെ വെറും പേര്, 'നീ', 'എടാ', 'അവൻ' തുടങ്ങിയ പദപ്രയോഗങ്ങളിൽ നിർവ്വചിക്കാൻ അവകാശം ഉണ്ട് എന്ന് മനസ്സിലാക്കുന്നവരാണ്. ഇതിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഇതിലാണ് എല്ലാം ഇരിക്കുന്നത് എന്ന് പറയേണ്ടിവരും.

ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിൽ വാക്കുകൾ ആണ് ഉച്ചനീചത്വസ്ഥാനങ്ങൾ പരിചയപ്പെടുത്തുന്നതും, അവതരിപ്പിക്കുന്നതും, ഒരു പരിധിവരെ നിലനിർത്തുന്നതും.

കഴിഞ്ഞ എഴുത്തിൽ പറഞ്ഞിരുന്ന സാമൂഹിക ഉയരങ്ങളിലേക്കും താഴ്മയിലേക്കും പിരിഞ്ഞ്തിരിഞ്ഞ് കയറിയും ഇറങ്ങിയും പോകുന്നതിന്‍റെ കാര്യം ഓർക്കുക. ഉണക്കമലയുടെ മുകളിലെ ആഴക്കിണറിൽ മോട്ടർ സൈക്കിളിൽ മരണക്കിണർ അഭ്യാസം ചെയ്യുന്നതുപോലുള്ള പ്രതിഭാസമാണ് ഈ മുകളിൽ പരാമർശിച്ച വിവാഹ ബന്ധത്തിൽ സംഭവിച്ചിരിക്കുന്നത്.

ഐപിഎസ്സ് നിലവാരത്തിനോട് സമത്വമുള്ള ആൾ ശിപായി നിലവാരത്തിനോട് സമത്വമുള്ള ആളുമായാണ് വിവാഹം നടന്നത്.

വരനെ സംബന്ധിച്ചെടുത്തോളം സംഭവിച്ചത്, താഴോട്ടുള്ള പിരിഞ്ഞുതിരിയൽ ആണ്. അടുക്കളയിൽ ഉപയോഗിക്കുന്ന Mixie സ്വിച്ച് ഓൺ ആക്കിയതുപോലുള്ള അനുഭവമായിരിക്കും. വിവാഹം നടന്നമാത്രയിൽ ഒറ്റത്തിരിയലാണ്. ആള് നേരെ കുപ്പത്തൊട്ടിയിലേക്ക് താഴോട്ട് തിരിഞ്ഞ്പിരിഞ്ഞ് കയറിയത് പോലുള്ള അവസ്ഥയായിരിക്കും.

അതേ സമയം ഭാര്യാവീട്ടുകാർക്ക്, മുകളിലോട്ടുള്ള പിരിഞ്ഞുതിരിയൽ പ്രക്രിയയാണ് സംഭവിച്ചത്. അടക്കുളയിലെ Mixie ഒറ്റത്തിരിയാലണ് ചെയ്തത്. അവർ അതാ മുകളിലേക്ക് സ്ഥാനീകരിക്കപ്പെട്ടിരിക്കുന്നു.

ഈ എഴുത്തിൽ ചിത്രീകരിക്കപ്പെട്ട സാമൂഹിക സംഭവത്തിൽ ഫ്യൂഡൽ ഭാഷയിലെ indicant word codes എന്നതിന്‍റെ സാന്നിദ്ധ്യം മാത്രമല്ല വായനക്കാരൻ കാണേണ്ടത്. മറിച്ച്, ഈ വിധ കോഡുകൾ സമൂഹത്തിൽ വ്യത്യസ്ത നിലവാരത്തിലുള്ള സമത്വങ്ങൾ സൃഷ്ടിക്കുന്നുണ്ട് എന്നും മനസ്സിലാക്കേണ്ടതുണ്ട്.

ഈ സമാന്തര സമത്വ അട്ടികൾക്ക് വ്യക്തമായ ഉയർച്ചത്താഴ്ചാ സ്ഥാനങ്ങൾ ഉണ്ട്. അവ നൽകുന്ന അരുതുംഅരാത്തതും എന്ന താക്കീതുകളെ അവഗണിച്ചും അവയുടെ പിടിവലികളേയും സമ്മർദ്ധങ്ങളേയും തിരസ്ക്കരിച്ചും കൊണ്ടുള്ള മനുഷ്യബന്ധങ്ങൾ, ആ വ്യക്തികളുമായി ബന്ധപ്പെട്ട മറ്റ് അനേകം പേരേയും ബാധിച്ചേക്കാം, പോസിറ്റീവായും നിഷേധാത്മകമായും.

മറ്റൊരുകാര്യം പറയേണ്ടത്, മുകളിൽ നൽകിയ ചിത്രീകരണത്തിലെ സാമൂഹിക സ്ഥാനങ്ങൾ ആപേക്ഷികം മാത്രമാണ് എന്നതാണ്. പോലീസ് ശിപായി എന്നത് പഴയകാല നായരുടെ പുതിയ പതിപ്പാണ്. സമൂഹത്തിലെ പല സാധാരണക്കാരേയും സംബന്ധിച്ചെടുത്തോളം പോലീസ് ശിപായി എന്നുള്ളത് തമ്പുരാൻ തന്നെയാണ്. അയാളുടെ ഭാര്യ തമ്പുരാട്ടിയും ആണ്. ഫ്യൂഡൽ ഭാഷയിൽ കാര്യങ്ങൾ ഈ വിധം തന്നെയാണ്. പൊട്ട പ്രത്യയശാസ്ത്രങ്ങൾക്ക് ഫ്യൂഡൽ ഭാഷാകോഡുകളുടെ മുന്നിൽ പൊട്ടൻകളിനടത്താനെ ആവുള്ളു.

ഇത്രയും കാര്യം ഇവിടെ ഇപ്പോൾ പറഞ്ഞെങ്കിലും, Honour killing അഥവാ അഭിമാനഹത്യ എന്നതിലേക്ക് മനസ്സിനെ നയിക്കുന്ന യന്ത്രസംവിധാനത്തെക്കുറിച്ച് പറയാൻ പറ്റിയിട്ടില്ല. അത് അടുത്ത എഴുത്തിലേക്ക് മാറ്റിവെക്കാനെ നിർവ്വാഹമുള്ളു. കാരണം വാക്കുകൾ അധികമായാൽ വായിക്കാൻ പ്രയാസം വന്നേക്കാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

16

Post posted by VED »

16 #. Honour killingങ്ങിന് (അഥവാ അഭിമാനഹത്യയ്ക്ക്) പിന്നിൽ പ്രവർത്തിക്കുന്ന ഫ്യൂഡൽ ഭാഷാ യന്ത്രസംവിധാനം



ഫ്യൂഡൽ ഭാഷയിൽ വാക്കുകളിൽ indicant word codes എന്ന പ്രതിഭാസം ഉണ്ട്. പോരാത്തതിന്, വ്യത്യസ്ത തട്ടുകൾ ഉള്ള സാമൂഹിക സമത്വങ്ങളും ഈ വിധ ഭാഷകൾ സൃഷ്ടിക്കുന്നുണ്ട്.

ഫ്യൂഡൽ ഭാഷാ വാക്ക്-കോഡുകൾ, ഉന്നത വ്യക്തികളിൽ, അദൃശ്യവും എന്നാൽ സാമൂഹികമായി വളരെ വ്യക്തമായി പ്രത്യക്ഷജ്ഞാനം ലഭിക്കുന്നതുമായ, ഒരു തേജസ്-വലയത്തിന്‍റെ പ്രഭാവം സൃഷ്ടിക്കും. മറ്റുള്ളവർക്ക് ഈ ആളോടുള്ള പെരുമാറ്റത്തേയും അനുസരണശീലത്തേയും സത്യസന്ധതയേയും കൃത്യനിഷ്ഠയേയും ആദരവിനേയും ഈ ആളുടെ വാക്കുകൾക്ക് നൽകുന്ന മൂല്യത്തേയും മറ്റും വ്യക്തമായരീതിയിൽ പോസിറ്റിവ് ആയി സമൂഹത്തിൽ ഇത് സ്വാധീനിക്കും.

അതേ സമയം, ഇതേ ഭാഷകൾ വാക്കുകളുടെ തരംതാഴ്ന്ന indicant word codeസിൽ നിർവ്വചിക്കുന്ന വ്യക്തികളുടെ ഇതേ കാര്യങ്ങളെ നിഷേധാത്മകമായാണ് ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുക.

എന്നാൽ രണ്ട് കൂട്ടരുടേയും ഭാഷാകോഡുകളിലെ സ്ഥാനീകരണം തികച്ചും ആപേക്ഷികമാണ് താനും.

ഒരുടെത്ത് തരംതാഴ്ന്ന വ്യക്തി മറ്റൊരു സാമൂഹിക വേദിയിൽ ബഹുമാന്യനാവാം. പോലീസ് ശിപായിയുടെ കാര്യം ഈ രീതിയിലാണ്. പണ്ട് കാലങ്ങളിൽ ബ്രാഹ്മണന്‍റെ മുന്നിൽ നയർ നിസ്സാരനാണ്. എന്നാൽ കീഴ്ജനത്തിന്‍റെ മുന്നിൽ നായർ എന്നത് തമ്പുരാൻതന്നെയാണ്. ഇതേ പോലെതന്നെയാണ് പോലീസ് ശിപായിയും. സാധാരണ ജനത്തിന്‍റെ തമ്പുരാൻ തന്നെയാണ് ഈ ആൾ.

ഇനി കാര്യത്തിലേക്ക് കടക്കാം. പറയാൻ പോകുന്നത് ഒരു illustrative exampleളിലൂടെ നൽകുന്നതണ് എളുപ്പം.

സർക്കാർ ഉദ്യോഗസ്ഥരെ ഉദാഹരണമായി എടുക്കുന്നതാണ് വ്യക്തതകൂട്ടുക. കാരണം, ഉദ്യോഗസഥ പ്രസ്ഥാനത്തിൽ തൊഴിൽസ്ഥാനങ്ങൾക്ക് വ്യക്തമായ ഉയർച്ചത്താഴ്ച്ചയുള്ള അട്ടികൾ (layers) ഉണ്ട്.

എന്നാൽ ഈ പറയുന്ന സാമൂഹികാന്തരീക്ഷത്തിന് അതീതമായുള്ള കാര്യങ്ങളും കണ്ടേക്കാം. ഉദാഹരണത്തിന് പട്ടാളത്തിലെ കമ്മിഷന്റ് ഓഫിസർ (Commissioned officer). ഈ ആളുടെ മകൾ വിവാഹം കഴിക്കുന്നത് വൻ വ്യവസായ പ്രമുഖന്‍റെ മകനെയാണ്. എന്നാൽ ഈ വ്യവസാസ പ്രമുഖൻ പണ്ട് പട്ടാളത്തിലെ ശിപായി പട്ടാളക്കാരനായിരുന്നു. എന്നാൽ ഇന്ന് ഈ ആൾ ഇന്ത്യാരാജ്യത്തിലെ ഏറ്റവും മുന്തിയ വാണിജ്യപ്രസ്ഥാനത്തിന്‍റെ ഉടമയാണ്.

ഈ വിധമുള്ള സങ്കീർണ്ണതകളെയെല്ലാം ഒഴിവാക്കി, വെറും സർക്കാർ സ്ഥാപനത്തിലെ തൊഴിൽസ്ഥാന അട്ടികളെ മാത്രമാണ് ഇവിടെ എടുക്കുന്നുള്ളു.

സർക്കാർ ജീവനക്കാരനായ കോളെജ് പ്രൊഫസർ. ഏതാണ്ട് ഒരു ലക്ഷം രൂപ മാസവരുമാനം ഉണ്ട്. ആളുകൾ വ്യക്തമായും 'സാർ' എന്ന് പേരിന് പിന്നിൽ ചേർത്തുകൊണ്ട് പരാമർശിക്കുന്ന വ്യക്തി. കാറ്റും മഴയും വെയിലും കാലാകാലങ്ങളായി ചുറ്റികയുടേയും ഉളിയുടേയും ചീവുളിയുടേയും പ്രവർത്തനം പാറക്കല്ലിന്മേൽ ചെയ്ത്, അതിന്‍റെീ മുഖാകൃതിയിൽ മാറ്റം വരുത്തും എന്നതുപോലെ, ഈ സാമൂഹിക മഹിമ വർഷങ്ങളായി നിത്യവുംഏറ്റ് മുഖത്തും ശരീരത്തിലും ഭാവത്തിലും വ്യക്തമായ സാമൂഹിക ഔന്നിത്യം ഈ പ്രൊഫസറുടെ മുഖത്ത് ലിഖിതപ്പെടുത്തിയിരിക്കും.

ഈ ആളുടെ സഹോദരീസഹോദരന്മാരിൽ ബോംബെയിൽ കോർപ്പറെയ്റ്റ് CEO, ഡോക്ടർ, ഐഏഎസ്സ് പോലുളള ഉന്നത ഉദ്യോഗസ്ഥർ, ഗൾഫിൽ വൻവ്യാപാരി അങ്ങിനെ പലരും. ഈ ആളുടെ മകൾ മെക്കാനിക്കൽ എഞ്ചിനീയറിങ്ങിന് പഠിക്കുന്നു. ആ കോളെജിളെ സ്വന്തം ജാതിക്കാരിയായ സഹപാഠിയുടെ സഹോദരനുമായി സ്നേഹത്തിലാകുന്നു. ആ ആൾ മെഡിസിന് പഠിക്കുകയാണ്. ഈ ബന്ധം വിവാഹത്തിൽ കലാശിക്കുന്നു. വധുവിന് പ്രാദേശിക വൻകിട സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായി തൊഴിൽ ലഭിക്കുന്നു. വധൂവരന്മാർ തമ്മിൽ നിലവാരങ്ങളിൽ കാര്യമായ ഉയർച്ചത്താഴ്ചയില്ല. മാത്രവുമല്ല, ഡോക്ടറർ വ്യക്തി വൻ കഴിവുള്ള ആളാണ്. കാര്യമായ സാമാന്യ വിവരവും പ്രവർത്തന വേദിയിലെ സാങ്കേതികവിവരവും ഉള്ള ആളാണ്.

വരൻ ജാതീയമായ സീറ്റ് സംവരത്തിലൂടെയാണ് മെഡിസിൻ പഠനത്തിന് തിരഞ്ഞെടുക്കപ്പെട്ടത്. ഈ കാര്യത്തിലും പ്രശ്നമില്ല. എന്നാൽ വരന്‍റെ അച്ഛൻ ഓട്ടോ ഡ്രൈവറാണ്. മാത്രവുമല്ല ഈ ആളുടെ പലവിധ ബന്ധുക്കളും പ്രാദേശിക ഭാഷയിൽ പ്രൊഫസറുമായി താരതമ്യം ചെയ്തുനോക്കുമ്പോൾ, കീഴിൽപെട്ട വാക്ക് കോഡുകളിൽ അദൃശ്യമായി നിർവ്വചിക്കപ്പെടുന്നവരാണ്.

അവരുടെ ഭൗതിക സാമീപ്യത്തിൽ വധു അഥവാ ഡോക്ടറുടെ ഭാര്യ എത്തിയാൽ, അവർ വാക്കുകളിൽ തരംതാഴ്ത്തിത്തന്നെയാണ് സംസാരിക്കുക. ഭർത്താവിന്‍റെ അച്ഛൻ, അമ്മാ, അമ്മാവന്മാർ, അമ്മാവിമാർ, ചേട്ടൻ, ചേച്ചി, തുടങ്ങിയ സാമൂഹികമായി അപേക്ഷികമായി കീഴിൽപെട്ടവർ നീ, അവൾ, എടീ, വെറും പേര് തുടങ്ങിയവ ഉപയോഗിക്കാൻ കിട്ടുന്ന അവസരം പാഴാക്കില്ല. ഇതും ഭാര്യയെ സംബന്ധിച്ചെടുത്തോളം പ്രശ്നമല്ല. കാരണം, ഇതെല്ലാം മുൻകൂട്ടി മനസ്സിലാക്കിത്തന്നെയാണ് വിവാഹം കഴിച്ചത്. എന്നാൽ നിത്യവും ഇത് ഏൽക്കുന്നത് ഒരു ചെറിയ പ്രശ്നം തന്നെയാണ്.

ഈ വിധ വാക്കുകളുടെ പ്രഹരത്തിൽനിന്നും വിട്ടുനിൽക്കുകയും അകന്നുനിൽക്കകുയും ചെയ്യുന്നതാണ് അഭികാമ്യം. അല്ലായെങ്കിൽ കാറ്റിന്‍റേയും മഴയുടേയും വെയിലിന്‍റേയും കാര്യം നേരത്തെ പറഞ്ഞത് പോലെയാവും കാര്യങ്ങൾ. സാമൂഹിക നിലവാരത്തകർച്ചയുടെ കൊത്തുപണികൾ പ്രൊഫസറുടെ മകളുടെ മുഖത്തും ശരീരത്തിലും ഭാവത്തിലും ആത്മവിശ്വാസത്തിലും ആത്മാഭിമാനത്തിലും സാവധാനത്തിൽ വ്യക്തതയിലേക്ക് തെളിഞ്ഞുവരും. സൗമ്യശീലക്കാരിയും മൃതുഭാഷിയും (soft-spoken) ആയിരുന്ന ഈ വ്യക്തി, ഉച്ചത്തിലും ഞെട്ടിച്ചും പരുക്കനായും സംസാരിച്ചുതുടങ്ങാം.

ഈ ഒരു പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. കാരണം, ആര് എന്ത് തൊഴിൽ ചെയ്താലും You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ യാതോരു അനക്കവും വരില്ല. ഇത് ഒരു വൻ കാര്യം തന്നെയാണ്. ഫ്യൂഡൽ ഭാഷകളിൽ ഇത്രമാത്രം ശക്തിയുള്ള യാതോരു പദവും ഉണ്ട് എന്ന് തോന്നുന്നില്ല. സാക്ഷാൽ Bulldozerകൊണ്ട് വലിച്ചാലും ഇടിച്ചാലും അനങ്ങില്ലതന്നെ. ഇത്രമാത്രം ദിവ്യശക്തിയുള്ള വാക്കുകൾ ആണ് ഇങ്ഗ്ളിഷിൽ ഉള്ളത്.

അതേ സമയം പരിചയപ്പെടുത്തലിൽ ചെറിയ ഒരു താഴ്ച നൽകിയാൽ ആടിയുലയുന്നതും, ഉരുണ്ടുരുണ്ട് അടിത്തട്ടിലെ ആഴത്തിലേക്ക് വൻ വേഗതയിൽ വീഴുന്നതുമായ ഉറപ്പില്ലാത്ത വാക്കുകളിൽ വൻ സൗന്ദര്യവും വൈവിധ്യവും കണ്ടുകൊണ്ട്, നമ്മുടെ ഭാഷയിൽ എത്രവാക്കുകൾ ആണ് ഉള്ളത് എന്ന് വിളിച്ച് കൂവിപ്പറഞ്ഞ്, വൻ അന്തസ്സ് പ്രകടിപ്പിക്കുന്നതിൽ എന്താണ് വൻ കാര്യം എന്നതിനെക്കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല.

ഓട്ടോ ഡ്രൈവറുടെ കുടുംബക്കാർക്ക് അറിയാം, ഡോക്ടറുടെ ഭാര്യയായി കയറിവന്നത് വിഡ്ഢിപ്പെണ്ണാണ് എന്ന്. അല്ലാതെ കുറച്ച് വിവേകവും വകതിരിവും ഉള്ള ആരുംതന്നെ ഈ വിധം സാമൂഹിക അടിത്തട്ടിലേക്ക് വലിക്കുന്ന വാക്ക് കണ്ണികളിൽ പെടാൻ നിൽക്കില്ലതന്നെ. ഈ സ്ത്രീയുടെ 'ഞാൻ നിങ്ങളേക്കാൾ ഉയരങ്ങളിൽ ഉള്ള ആളാണ്' എന്ന non-verbal signal (ശബ്ദരൂപത്തിലല്ലാത്ത അടയാളങ്ങൾ) അവരിൽ വിരോദം വളർത്തുമെങ്കിലും, ഈ ആളുടെ സാമീപ്യം അവർക്ക് സന്തോഷം നൽകുന്ന കാര്യംതന്നെ. കാരണം, ബന്ധങ്ങളുടെ കണ്ണികൾ സാമൂഹിക ഉയരങ്ങളിലക്ക് കുടക്കിക്കിട്ടാൻ ഈ ആളാണ് സൗകര്യപ്പെടുത്തിയത്.

എന്നാൽ 'ഞങ്ങൾ താഴ്ന്നവരാണ്' എന്ന ഭാവം ഇവരിലും ഉണ്ടാവില്ല. പ്രൊഫസറുടെ പലവിധ ഉന്നത ബന്ധുക്കളേയും ഉന്നത വാക്കുകളിൽ പരാമർശിക്കേണ്ടുന്ന ആവശ്യം പണ്ടേ ഇവർക്ക് ഇല്ല. എന്നാൽ ഇതിൽ പ്രൊഫസറുടെ ബന്ധുക്കൾക്ക് പ്രശ്നം ഇല്ലായിരുന്നു. കാരണം, ഈ ആളുകൾക്ക് അവരെ അറിയില്ലായിരുന്നു. അറിഞ്ഞാൽത്തന്നെ ഇവർക്ക് അവരെ പരാമർശിക്കേണ്ടുന്ന ആവശ്യം വാരാറില്ലായിരുന്നു.

തങ്ങൾ കീഴ്ജനമായി കാണുന്നവർ തങ്ങളെ സമത്വത്തിലും പോരാത്തതിന് തരംതാഴ്ത്തിയും പരാമർശിക്കുന്നതുതന്നെ ഒരു പരിധിവരെ ഉന്നതർക്ക് സഹിക്കാൻ പറ്റുന്ന കാര്യമല്ല. അത് ഒരു നിത്യഅനുഭവമായി മാറിയാൽ വൻ പ്രശ്നംതന്നെയാണ്.

എന്നാൽ മനസ്സിന്‍റെ സമനില നിത്യവും തെറ്റുന്നത് മറ്റൊരു കാര്യത്താലാണ്. അവരുടെ മേൽവിലാസത്തിൽ വൻ പോറലാണ് സംഭവിച്ചിട്ടുള്ളത്. അവന്‍റെ അമ്മാവൻ ആ പ്രൊഫസാറാണ്, ആ ഡോക്ടറാണ്, ആ വൻ ഉദ്യോഗസ്ഥനാണ്, ആ സാറാണ് എന്നെല്ലാമുള്ളതിൽ നിന്നും, ആ ഓട്ടോ ഡ്രൈവറുടെ, ആ ചെറിയ കട ഉടമയുടെ, ആ വീട്ടുപണിക്കാരിയുടെ, ആ തെങ്ങേറ്റക്കാരന്‍റെ തുടങ്ങിയവരുടെ ബന്ധുവാണ് എന്ന നിർവ്വചനങ്ങളിലേക്ക് മേൽവിലാസം ഇടിഞ്ഞുവീഴുന്നത്, ഇവർക്ക് സഹിക്കാനാവില്ല. ആ പൊട്ടത്തികാരണം, ഞങ്ങളുടെ മാനം പോയി, സമൂഹത്തിൽ ഇറങ്ങാൻ പോലും ആവാതായി എന്നെല്ലാമുള്ള വേവലാതിയും ദേഷ്യവും ഇവരിൽ വരും എന്നതുതന്നെയാണ് വാസ്തവം.

ബന്ധുക്കൾ ആണ് എന്ന ഭാവത്തിൽ ഓട്ടോ ഡ്രൈവറും മറ്റ് ബന്ധുക്കളും പ്രൊഫസറുടെ വീട്ടിൽ നിത്യവും വരികയും ബന്ധങ്ങൾക്ക് ബലംനൽകാനായി ശ്രമിക്കുകയും ചെയ്താൽ, പ്രൊഫസറുടെ വീട്ടിലേക്ക് മറ്റു ബന്ധുക്കൾ വരവുതന്നെ നിർത്തിയേക്കാം. കാരണം, വയസ്സിൽ മൂത്ത ഓട്ടോ ഡ്രൈവറോ അയാളുടെ ഭാര്യയോ ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്നത് എന്ന് നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്യുന്ന അവരുടെ മകനോ മകളോ മറ്റ് ബന്ധുക്കളോ, അഥിതി മുറിയിൽ ഇരുന്നുകൊണ്ട് പ്രൊഫസറുടെ ബന്ധുക്കളിൽ പെട്ട ആരെയെങ്കിലും നീ, താൻ, അവൻ, അവൾ എന്നെല്ലാം വാക്കുകളിൽ നിർവ്വചിച്ചാൽ തലയിൽ അമ്മിക്കല്ലിട്ടതു മാതിരിയായിപ്പോകും.

ഭാഷാ കോഡുകളിൽ കീഴിൽപെട്ടവർക്ക് മുകളിലുള്ളവരുമായി സമത്വത്തിൽ എത്തിച്ചേരാൻ വൻ താൽപ്പര്യമുള്ള കാര്യമാണ്. കാരണം അത് അവരുടെ അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ വൻ മൂല്യവർദ്ധനവ് നൽകുന്ന കാര്യമാണ്. ഒരു വൈവാഹിക ബന്ധം മാത്രം കൊണ്ട് ആപേക്ഷികമായി താഴെയുള്ളവർക്ക് മുകളിലുള്ളവരെ വാക്ക് കോഡുകളിൽ കീഴ്പ്പെടുത്താൻ പലപ്പോഴും ആവില്ല. മറിച്ച് ഒരു അസ്വസ്ഥമായ (uneasy) അന്തരീക്ഷം ആശയവിനിമയത്തിൽ നിലനിൽക്കും എന്നുമാത്രം.

എന്നാൽ കീഴിൽ പെട്ടവ്യക്തികൾ സമത്വത്തിനായുള്ള ഒരു അവസരത്തിനായി കാത്തുനിൽകും എന്നുള്ളതാണ് വാസ്തവം. ഏതെങ്കിലും വിധേനെ, മുകളിലെ വ്യക്തികൾക്ക് ബലക്ഷയം വരികയാണെങ്കിൽ ബന്ധുബലമായി അല്ല കീഴ്ജനത്തിന്‍റൊന്നിദ്ധ്യം പ്രത്യക്ഷപ്പെടക. മറിച്ച്, സാമൂഹികമായി ബലക്ഷയം അധികരിപ്പിക്കാനായാണ് ഈ കൂട്ടരുടെ സാന്നിദ്ധ്യം സൗകര്യപ്പെടുത്തുക. അതേ സമയം, ഇത് ഒരു വൻ സൗകര്യമായും കീഴ്ജനങ്ങൾക്ക് തോന്നാം.

ഇതിന്‍റെ ഒരു വ്യക്തമായ ഉദാഹരണം നൽകാം. പ്രൊഫസറുടെ അടുത്ത ബന്ധുവായ ചെറുപ്പക്കാരനെ ഏതെങ്കിലും കാരണത്താൽ പോലീസ് പിടിക്കുന്നു. ഇത് നമ്മുടെ പ്രൊഫസർസാറുടെ അനന്തരവനാണ് എന്ന വിവരം ഈ ആൾക്ക് പോലീസ് സ്റ്റേഷനിൽ വൻ ബലമാണ് നൽകുക. അതേ സമയം, ആ പോലീസ് സ്റ്റേഷനിൽ തദവസരത്തിൽ സന്നിഹിതനായ ഒരു ഓട്ടോക്കാരൻ വന്ന്, ഈ ആളോട് സ്വയം പരിചയപ്പെടുത്തുകയും പോലീസുകാരോട് ഇത് ആ ഓട്ടോ ഡ്രൈവറുടെ ബന്ധുവാണ് എന്ന് വളരെ സ്നേഹത്തോടുകൂടി പരിചയപ്പെടുത്തുകയും ചെയ്താൽ, ചെറുപ്പക്കാരനെ സംബന്ധിച്ചെടുത്തോളം കാര്യങ്ങൾ കൂടുതൽ വഷളാവുകായാണ് ചെയ്യുക.

ഇന്നത്തെ എഴുത്തിന്‍റെ തുടക്കത്തിൽ പറഞ്ഞ കാര്യം ആണ് താഴെനൽകിയിട്ടുള്ളത്.

QUOTE: ഫ്യൂഡൽ ഭാഷാ വാക്ക്-കോഡുകൾ, ഉന്നത വ്യക്തികളിൽ, അദൃശ്യവും എന്നാൽ സാമൂഹികമായി വളരെ വ്യക്തമായി പ്രത്യക്ഷജ്ഞാനം ലഭിക്കുന്നതുമായ, ഒരു തേജസ്വലയത്തിന്‍റെ പ്രഭാവം സൃഷ്ടിക്കും. സമൂഹത്തിൽ ഇത് മറ്റുള്ളവർക്ക് ഈ ആളോടുള്ള പെരുമാറ്റത്തേയും അനുസരണശീലത്തേയും സത്യസന്ധതയേയും കൃത്യനിഷ്ഠയേയും ആദരവിനേയും ഈ ആളുടെ വാക്കുകൾക്ക് നൽകുന്ന മൂല്യത്തേയും മറ്റും വ്യക്തമായരീതിയിൽ പോസിറ്റിവായി സ്വാധീനിക്കും. END OF QUOTE

QUOTE: അതേ സമയം, ഇതേ ഭാഷകൾ വാക്കുകളുടെ തരംതാഴ്ന്ന indicant word codeസിൽ നിർവ്വചിക്കുന്ന വ്യക്തികളുടെ ഇതേ കാര്യങ്ങളെ നിഷേധാത്മകമായാണ് ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുക. END OF QUOTE

ഈ പറഞ്ഞതിന്‍റെ സാമൂഹിക വശങ്ങളാണ് ഇന്നത്തെ എഴുത്തിൽ വ്യക്തമാക്കിയത്. എന്നാൽ വാസ്തവം ഇതിനേക്കാൾ കുറച്ചുകൂടെ സങ്കീർണ്ണമാണ്. ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്ന വാക്ക്കോഡുകളിൽ നിർവ്വചിക്കപ്പെടുന്നവരുടെ സാമീപ്യം, കാണൽ, സ്പർശനം, ചിന്തിക്കൽ, ബഹുമാനമില്ലാതെ പരാമർശിക്കൽ തുടങ്ങിയവ വ്യക്തിയുടെ അതീന്ത്ര്യ സോഫ്ട്വേർ വേദികളിലെ കോഡുകളിൽ വൻ മൂല്യചോഷണം വരുത്തും.

ഇത് ഇങ്ഗ്ളിഷിൽ വളരെ നിസ്സാരമായ തോതിൽമാത്രം ഉള്ള ഒരു പ്രതിഭാസം ആണ്.

ഇതിനെക്കുറിച്ച് ആഴത്തിൽ ഇവിടെ ഇപ്പോൾ പ്രതിപാദിക്കാൻ ആവില്ല. എന്നാൽ ഈ ചിത്രീകരണം നോക്കുക.

ഒരു ഐഏഎസ്സ് ഓഫിസർ ഒരു തറുന്ന വേദിയിൽ ഇരിക്കുന്നു. തന്‍റെ കൂടെ പണ്ടുപഠിച്ച ഒരു ആൾ തന്നെ കാണാനായി വരുന്നത് ആ ഐഏഎസ്സ് ഓഫിസർ ശ്രദ്ധിക്കുന്നു. പഴയ കാല ചങ്ങാതിയാണ്. മനസ്സിൽ സന്തോഷം തോന്നി. അപ്പോഴാണ് കാണുന്നത്, ആ സുഹൃത്തിനെ തന്‍റെ ശിപായി തടഞ്ഞുവച്ച് വൻ സൗഹൃദത്തിൽ കൈകൊടുത്ത് തോളിൽ പിടിച്ച് സംസാരിക്കുന്നു. രണ്ടുപേരും യഥാർത്ഥത്തിൽ ഒരേ നാട്ടുകാരാണ്. അന്യോന്യം നീ എന്നാണ് സംബോധന ചെയ്യുന്നത്.

ഈ രംഗം ഐഏഎസ്സ് ഓഫിസർ കാണുന്നു. നീ സംബോധന കേൾക്കുന്നു. തന്‍റെ ശിപായിയുടെ നിലവാരക്കാരനോട് വൻ സൗഹൃദം ഉള്ള ആളോട് ഐഏഎസ്സ് ഓഫിസർക്ക് അടുപ്പം ഇല്ലാതാകാനാണ് സാധ്യത.

ഇവിടെ ഐഏഎസ്സ് ഓഫിസർ രംഗം കണ്ടു. എന്നാൽ ഈ രംഗം ഐഏഎസ്സ് ഓഫിസർ കാണാതെയാണ് നടന്നത് എന്ന് ചിന്തിക്കുക. അപ്പോഴോ?

ഫ്യൂഡൽ ഭാഷകളിൽ, കീഴ്-വ്യക്തി സ്പർശിച്ചാൽ ഉള്ളിലെ അതീന്ത്ര്യകോഡുകളിൽ അക്കമൂല്യങ്ങൾക്ക് ഇടിവ് സംഭവിക്കും എന്നുള്ളതാണ് വാസ്തവം. ഇതാണ് യാഥാർത്ഥത്തിൽ ഈ ഉപഭൂഖണ്ഡത്തിലെ ജാതീയമായ അകൽചകൾക്കും അറപ്പുകൾക്ക് തൊട്ടുകൂടായ്മകൾക്കും മറ്റും കാതലായ കാരണം.

പണ്ടുകാലങ്ങളിൽ നായർ, അമ്പലവാസി, നമ്പൂതിരി വനിതകളെ പുലയർ, പുലപ്പിടിമാസം എന്ന കാലത്ത് തൊടാൻ ശ്രമിക്കും. തൊട്ടുപോയി എന്ന് ബന്ധുജനങ്ങൾ അറിഞ്ഞാൽ, ആ സ്ത്രിയെ അവർ കൊല്ലും. കാരണം, ആ സ്ത്രീയിലൂടെ നിഷേധാത്മകമായ എന്തോ ഒരു കാര്യം തങ്ങളിലേക്കും കടന്നുകയറും എന്ന് അവർക്ക് ഉറപ്പാണ്. പുലയൻ തൊട്ടത് മറ്റാരും കണ്ടില്ലെങ്കിൽകൂടി, പല സ്ത്രീകളും വീടുവിട്ട് ഓടിപ്പോയി, പുലയരുടെകൂടെ താമസിക്കും. ചിലരെ രാജാവ് കൈവശപ്പെടുത്തി, കപ്പലുകളിൽ വരുന്ന ചെട്ടികച്ചവക്കാർക്ക് വിൽക്കും. പിന്നീട് കാലങ്ങളിൽ ഈ വിധ സ്ത്രീകളിൽ പലരും കീഴ്ജന ക്രീസ്തീയ പ്രസ്ഥാനങ്ങളിൽ സംരക്ഷണം തേടിത്തുടങ്ങി.

ഇന്ന് കാര്യങ്ങൾ വളരെ വ്യത്യസ്തമാണ് എന്ന് പറയാൻ ആവുമോ എന്ന് അറിയില്ല. തങ്ങളുടെ മേൽവിലാസത്തിന് ഇടിവുവരുത്തുന്ന വ്യക്തിയെ കൊല്ലാൻതന്നെ പലരും പദ്ധതിയിടും. ഐപിഎസ്സുകാരനെ, ഡിവൈഎസ്പിയോ എസ്സ്ഐയോ പോലീസ് കോൺസ്റ്റബ്ളോ ആയി തരംതാഴത്തിയാൽ ഉള്ള അവസ്ഥ ആലോചിച്ചുനോക്കു. അതുപോലുള്ള ഒരു ദു:സ്വപ്നമാണ് സാമൂഹിക കീഴ്വ്യക്തിയുമായി വിവാഹംകഴിക്കുന്ന വ്യക്തി ചെയ്യുന്നത്.

ഇന്ന് honour killing എന്ന് അറിയപ്പെടുന്നതിന്‍റെ വ്യക്തമായ കാരണം മുകളിൽ പറഞ്ഞതിൽ ഉണ്ട്.

ഇത് ഹിന്ദുക്കളേയും (ബ്രാഹ്മണരേയും), ഇന്ന് ഹിന്ദുമതത്തിൽ കയറിക്കൂടിയ മറ്റ് ജനവിഭാഗങ്ങളേയും, ക്രിസ്ത്യാനികളേയും ഇസ്ലാമിക വിശ്വാസികളേയും ബാധിക്കാം. എന്നാൽ ഓരോന്നിലും ചെറിയ തോതിലുള്ള വ്യത്യാസം കണ്ടേക്കാം.

ഉദാഹരണത്തിന്, കീഴ്ജന ക്രിസ്ത്യാനികളുടെ പുതിയ തലമുറയിൽപെട്ട പലർക്കും തങ്ങൾക്ക് തിരുവിതാംകൂറിലെ പഴയകാല അടിമ ജനവുമായി ചെറിയതോതിലെങ്കിലും രക്തബന്ധമുണ്ട് എന്നത് അറിയില്ലാ എന്ന് തോന്നുന്നു. ചിലർ തങ്ങൾ സുറിയാനി ക്രിസ്ത്യാനികൾ ആണ് എന്നുവരെ വിശ്വസിക്കുന്നതായി കാണുന്നുണ്ട്. എന്നാൽ മറ്റ് ക്രിസ്തീയ വിഭാഗക്കാർക്ക് ഈ വിവരം അറിവുള്ളതാവാം.

ഇതുമായി ബന്ധപ്പെട്ട് ഒരു കീഴ്ജന ക്രിസ്തീയനെ മറ്റൊരു വിഭാഗത്തിൽപെട്ട ചെറുപ്പക്കാരി പ്രണയത്തിൽപെട്ട് വിവാഹം കഴിച്ച്, കാര്യങ്ങൾ ആകെ അബദ്ധമായത് ഒരിക്കൽ ഈ എഴുത്തുകാരൻ കാണുകയുണ്ടായി. സ്ത്രീയുടെ ബന്ധുക്കൾ അന്ന് ഈ രണ്ടുകൂട്ടരേയും അടുപ്പിക്കില്ലതന്നെ. പിന്നീട് എന്തായി എന്ന് അറിയില്ല.

ഇതേ പോലെ പലവിധ സങ്കീർണ്ണമായ വ്യക്തിബന്ധങ്ങൾ സമൂഹത്തിൽ നിലവിൽ ഉണ്ട്.

ഇവിടെ പറയാതെ വിട്ട ഒരു കാര്യം കൂടിയുണ്ട്. ഫ്യൂഡൽ ഭാഷകളിൽ ഈ വിധം വൻ വ്യസ്ത്യാസം ഉള്ള സാമൂഹിക നിലവാരങ്ങളിൽപെട്ട വ്യക്തികളിൽ ചിലരെങ്കിലും മറ്റ് സാമൂഹിക സദസ്സുകളിൽ പലപ്പോഴും ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം. അതിനെക്കുറിച്ച് കഴിയുമെങ്കിൽ അടുത്ത എഴുത്തിൽ ചെറിയ ഒരു വിശദ്ധീകരണം നൽകാൻ ശ്രമിക്കാം.

എഴുത്തിനെ വീണ്ടും മലബാറിലേക്ക് തിരിച്ചെത്തിക്കേണ്ടിയിരിക്കുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

17

Post posted by VED »

17 #. വ്യക്തിത്വത്തിൽ മുകളിലോട്ടും കീഴിലോട്ടും വൻവലിവ് വരുത്തുന്ന ബന്ധങ്ങളും വാക്ക്കോഡുകളും



ഫ്യൂഡൽ ഭാഷാ സമൂഹങ്ങളിലും പ്രസ്ഥാനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലും കുത്തനെയുള്ള (vertical) ഒരു ഉയർച്ചത്താഴ്ചാ മാനസികാവസ്ഥ ഓരോ വ്യക്തിയിലും ഉണ്ടാവും. മുകൾ അറ്റത്തുള്ളവർ കണ്ണെത്താ ദൂരം ഉയരംഉള്ള കുത്തനെയുള്ള ഒരു തൂണിന് മുകളിൽ നിൽക്കുന്നതായി താഴേ അറ്റത്തുള്ളവർക്ക് അനുഭവപ്പെടും.

ഉദാഹരണത്തിന് ഒരു ചെറുകിട തൊഴിൽ ചെയ്യുന്ന ഒരു വ്യക്തിക്ക് പോലീസ് ഡീജീപി എന്നുള്ളത് ഈ വിധമാണ്. നീ - സാർ എന്ന അനവധി പടികൾക്ക് മുകളിൽ ആണ് ഡീജീപി. അതേ സമയം ഡീജീപിക്ക് ഈ ചെറുകിട തൊഴിലുകാരൻ, പോലീസ് വകുപ്പിൽ ഏറ്റവും കീഴിലുള്ള പോലീസ് ശിപായി നീ, എടാ, അവൻ തുടങ്ങിയ രീതിയിൽ കാണുന്ന ആളാണ്. ഏതാണ്ട് കുപ്പത്തൊട്ടിയിൽ ഉള്ളവനാണ് ഇത് എന്ന രീതിയിൽ തന്നെയാണ് ഡീജീപിയുടെ മനസ്സിന്‍റെഉള്ളറയിൽ ഈ ആൾ ആലേഖനം ചെയ്യപ്പെടുക.

ഈ വിധമായുള്ള ഒരു ആഴവും ഉയരവും സമൂഹത്തിൽ ഇങ്ഗ്ളിഷ് ഭാഷയ്ക്ക് സൃഷ്ടിക്കാൻ ആവില്ല. ഈ പറഞ്ഞത് ഭാഷയെക്കുറിച്ചാണ്.

ഇതെല്ലാം നേരത്തെ പറഞ്ഞ കാര്യങ്ങൾ ആണ്.
പറയാൻ പോകുന്ന കാര്യം ഇതല്ല.

ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ പല ഉയരങ്ങളിൽ ആളുകൾ ഉണ്ടാവും. കഴിഞ്ഞപേജിൽ നൽകിയ ചിത്രത്തിൽ, ആദ്യ ചിത്രം ഈ കാര്യം ആണ് ചിത്രീകരിക്കുന്നത്. ഒരോ dotട്ടും ഒരു വ്യക്തിയാണ് എന്ന് മനസ്സിലാക്കുക. ഇടതുവശത്ത് കാണുന്ന കുത്തനെയുള്ള നീലവര സമൂഹത്തിന്‍റെ ആഴവും ഉയരവും ആണ് ചിത്രീകരിക്കുന്നത്.

ഇനി പറയാനുള്ളത് ഈ ഓരോ വ്യക്തിയും വ്യക്തിപരമായും ഒരു ഉയർച്ചത്താഴ്ചയിൽ കിടന്ന് ആന്തോലനം ചെയ്യുന്നുണ്ടാവും. ഇത് ഒരു വളരെ നിർണ്ണായകമായ കാര്യമാണ്.

ഫ്യൂഡൽ ഭാഷകളിൽ ഈ അനുഭവം എല്ലാവരിലും ഉണ്ടാവും. ഉദാഹരണത്തിന്, ആള് വൻ അദ്ധ്യാത്മിക ഗുരുവാണ്. എല്ലാരും വാക്കുകളിൽ വൻ ആദരവ് നൽകുന്ന ആളാണ്. എന്നാൽ ഈ ആൾ സ്വന്തം അച്ഛൻ, അമ്മ, അമ്മാവൻ, അമ്മാവി, വയസ്സിൽമൂത്ത ബന്ധുജനങ്ങൾ, പണ്ട് സ്കൂളിൽ പഠിപ്പിച്ച അദ്ധ്യാപകർ എന്നിവർ നീ, അവൻ, എടാ തുടങ്ങിയ വാക്കുകളിൽ ഇന്നും നിർവ്വചിക്കുന്ന ആളാണ്.

ഈ ഉയർച്ചത്താഴ്ച ഫ്യൂഡൽ ഭാഷ സംസാരിക്കുന്ന ഏത് വ്യക്തിയിലും അനുഭവപ്പെടും. എന്നാൽ ഈ വിധം ഉള്ള ഒരു കാര്യം ഇങ്ഗ്ളിഷ് പ്രാദേശിക ഭാഷക്കാർക്ക് ഇല്ലതന്നെ.
ഇനി ഈ ആന്തോളനത്തിന്‍റെ വ്യാപ്തിയെക്കുറിച്ച് പറയാം.

അച്ഛൻ ഐഏഎസ്സുകാരാൻ, അമ്മ വൻപദവിയുള്ള മറ്റൊരു തൊഴിൽകാരി. മകൻ ഐപിഎസ്സ്. ഈ മകന് മിക്കദിക്കുകളിലും വൻ ആദരവുള്ള വാക്കുകൾ ലഭിക്കും. അതേ സമയം കുടുംബക്കാർ വാക്കുകളിൽ താഴ്ത്തി സംസാരിക്കും. എന്നാൽ കുടുംബക്കാർ സാമൂഹികമായി വൻ നിലകളിൽ ഉള്ളവരാണ്. അതിനാൽത്തന്നെ അവരുടെ കീഴ്പ്പെടുത്തുന്ന വാക്കുകൾ ഈ ആളെ ചെറിയ രീതിയിൽ മാത്രമേ സാമൂഹികമായി താഴ്ത്തുകയുള്ളു.

താണാൽത്തന്നെ പിതാവായ ഐഏഎസ്സുകാരന്‍റെ കുടുംബക്കാരുടെ കീഴിലേക്ക് മാത്രമാണ് താഴുക.

കഴിഞ്ഞ പേജിൽ നൽകിയ ചിത്രം ഓരോ വ്യക്തിയുടേയും ഈ വ്യക്തിപരമായ ഉയരൽ-താഴ്ചയുടെ ചിത്രീകരണമാണ് നൽകുന്നത്.

അതിൽത്തന്നെ 1 എന്ന് അടയാളപ്പെടുത്തിയത് ഈ ചെറിയതോതിലുള്ള ഉയരൽ-താഴലിനെയാണ് ചിത്രീകരിക്കുന്നത്.

ഈ വിധമുള്ള ഉയരലിന് വ്യക്തമായ ഒരു ദൂരപരിധിയുണ്ട്.

ഒരാളെ ബഹുമാനിക്കുന്നവരിൽ ഏറ്റവും ഉയർന്ന വ്യക്തിക്ക് തൊട്ടുമുകളിൽ ആണ് ഏറ്റവും ഉയരം ലഭിക്കുക. അതായത്, നാട്ടിലെ ഏറ്റവും വലിയ വ്യക്തി നിത്യവും ബഹുമാനിച്ചാൽ, ഏറ്റവും ഉയരത്തിൽ ഈ വ്യക്തി നിൽക്കും. അതേ സമയം ഇതേ വ്യക്തിയെ തരംതാഴ്ത്തി സംസാരിക്കുന്ന സാമൂഹികമായി ഏറ്റവും താഴ്മയിലുള്ള ആൾ ആരാണോ, അയാളുടെ കീഴിൽ ആയിരിക്കും ഈ വ്യക്തിയുടെ തരംതാഴാനുള്ള പരിധി.

പലരും സാമൂഹികമായും തൊഴിൽപരമായും ഉയരങ്ങളിലേക്ക് നീങ്ങുമ്പോൾ, അവരുടെ പഴയകാല ബന്ധങ്ങളിൽപെട്ട സാമൂഹികമായി വളരെ കീഴിലുള്ളവരുമായുള്ള ബന്ധം വിഘടിപ്പിക്കും. അതിനുള്ള കാരണം, ഈ വിധമായുള്ള കീഴിലേക്കുള്ള ആന്തോളനത്തിന്‍റെ പരിധി കുറയ്ക്കാനാണ്.

ബഹുമാനിക്കപ്പെടുന്ന വ്യക്തിയും ബഹുമാനിക്കപ്പെടാത്ത വ്യക്തിയും ഫ്യൂഡൽ ഭാഷകളിൽ രണ്ട് വ്യത്യസ്തരായ വ്യക്തിത്വങ്ങൾ ആണ്. ബഹുമാനിക്കപ്പെടുന്ന വ്യക്തി അദ്ദേഹം, അവര്, ചേട്ടൻ, സാറ്, മാഢം, തുടങ്ങിയവർ ആണ്. ബഹുമാനിക്കപ്പെടാത്ത വ്യക്തി നീ, അവൻ, അവള്, എടാ, എടീ തുടങ്ങിയവർ ആണ്.

കഴിവിലും, ആജ്ഞാബലത്തിലും, കാര്യക്ഷമതയിലും, വാക്കുകൾക്ക് മറ്റുള്ളവർ മൂല്യം നൽകുന്നതിലും മറ്റും പലപ്പോഴും ഈ രണ്ട് വ്യക്തികൾ തമ്മിൽ കാര്യമായ വ്യത്യാസം കാണും. പോരാത്തതിന്, ബഹുമാനിക്കപ്പെടുന്ന ആൾ, മൃതുഭാഷിയും, സമചിത്തതയുള്ള (composed) ആളും മറ്റും ആവും. അതേ സമയം തരംതാഴ്ത്തപ്പെടുന്ന വ്യക്തി ഉച്ചത്തിൽ സംസാരിക്കുന്ന ആളും, പരുക്കൻ പെരുമാറ്റക്കാരനും മറ്റുംആയി പെരുമാറാം.

എന്നാൽ ഈ പറഞ്ഞത് വളരെ കൃത്യമായ കാര്യമല്ല. കാരണം, കാര്യങ്ങൾ കുറച്ചുകൂടി സങ്കീർണ്ണമാണ്. അതിലേക്ക് ഇപ്പോൾ പോകാൻ നിർവ്വാഹമില്ല.

സാമൂഹികമായി ഉരയങ്ങളിൽ ഉള്ള ആൾ സാമൂഹികമായി താഴെയുള്ള കുടുംബത്തിലെ വ്യക്തിയെ വിവാഹം കഴിച്ചാൽ, ഈ വിധം ഒരു വശത്ത് ഉയരവും മറ്റേ വശത്ത് താഴ്ചയും ഉള്ള ഒരു വ്യക്തിത്വം അതീന്ത്രിയ സോഫ്ട്വേർ സംവിധാനങ്ങളുടെ ഡിസൈൻ വ്യൂവിൽ കാണാൻ പറ്റിയേക്കാം.

സാമൂഹികമായി താഴ്മയിലുള്ള വ്യക്തി സാമൂഹികമായി ഉയരങ്ങളിൽ ഉള്ള കുടുംബത്തിൽ വിവാഹം കഴിച്ചാലും ഇതേ പോലെ സംഭവിക്കാം.

സാമൂഹികമായി താഴ്മയിലുള്ള വ്യക്തി വൻ സർക്കാർ ഉദ്യോഗത്തിൽ കയറിയാലും ഇതേ പോലെ സംഭവിക്കാം.

സാമൂഹികമായി വൻ ഉയരങ്ങളിൽ ഉള്ള വ്യക്തി, ഫ്യൂഡൽ ഭാഷകളിൽ തരംതാഴ്ന്ന വാക്ക് കോഡുകളിൽ നിർവ്വചിക്കപ്പെടുന്ന തൊഴിലുകൾ ചെയ്താലും ആ വിധ തൊഴിലുകാരുമായി ചങ്ങാത്തത്തിൽ നടന്നാലും, ഈ വിധം ഒരു കീഴിലോട്ടുള്ള വ്യക്തിത്വ വലിവ് സംഭവിക്കാം

ഈ വിധ കാര്യങ്ങളിൽ വ്യക്തിത്വം മുകളിൽനിന്നും വലിഞ്ഞ്, അങ്ങ് സാമൂഹിക അടിത്തട്ടിലേക്കുവരെ നീളാം. ഈ കാര്യത്തെയാണ്, രണ്ടാമത്തെ ചിത്രത്തിൽ 2 എന്ന് അടയാളപ്പെടുത്തിയിരിക്കുന്നത്.

3 എന്ന് രേഖപ്പെടുത്തിയ ചിത്രം ഫ്യൂഡൽ ഭാഷകളിൽ സാമൂഹികമായി തരംതാണവരായി കാണുന്ന ഒരു വ്യക്തിയുടേതാണ്. ഈ വ്യക്തിക്കും തന്‍റെ നിലവാരത്തിൽ പലതരം ബഹുമാനങ്ങൾ ലഭിക്കുന്നുണ്ടാവും. പലരും ചേട്ടൻ എന്നും, അമ്മാവൻ എന്നും മറ്റുമുള്ള രീതികളിൽ നിർവ്വചിക്കുന്നുണ്ടാവും. അതേ സമയം ഇതേ ആളെ നീ, അവൻ, എടാ തുടങ്ങിയ വാക്കുകളിൽ നിർവ്വചിക്കുന്നവരും അതേ സാമൂഹിക നിലവാരത്തിൽ ഉണ്ടാവാം. ഉദാഹരണത്തിന് ഈ ആളുടെ അച്ഛൻ, അമ്മ, ചേട്ടൻ, ചേച്ചി, അദ്ധ്യാപകർ എന്നുള്ളവർ.

ഓരോ വ്യക്തികളിലും ഈ വിധം വ്യക്തിത്വം മുകളിൽനിന്നും താഴോട്ടേക്ക് വലിഞ്ഞ് നീങ്ങുന്ന ഒരു അനുഭവം ഇങ്ഗ്ളിഷിൽ ഇല്ലതന്നെ. എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ, അത് ഭാഷയിലെ You, Your, Yours, He, His, Him, She, Her, Hers തുടങ്ങിയ പദങ്ങളിൽ പ്രതിഫലിക്കില്ലതന്നെ. ഈ വിധ വാക്കുകൾ ഈ വിധ വലിവ് സൃഷ്ടിക്കുകയും ഇല്ല.

ഏതാണ്ട് 2000ൽ, ഈ എഴുത്തുകാരനോട് ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ വടക്കൻ മലബാറിലെ ഒരു ചെറുപ്പക്കാരനെക്കുറച്ച് പറഞ്ഞ കാര്യം ഓർമ്മവരുന്നു. ആ ആൾ ബോംബെ കോർപ്പറെയ്റ്റ് ലോകത്തിലെ ഒരു ഉയർന്ന തസ്തികയിൽ തൊഴിൽ ചെയ്യുന്ന വ്യക്തിയാണ്. ഇങ്ഗ്ളിഷിൽ നല്ല പ്രാവീണ്യം ഉണ്ട്. വിഖ്യാതമായ MBA ലഭിച്ചവ്യക്തിയാണ്. അന്ന് പ്രാദേശികമായിത്തന്നെ മിക്ക യാത്രകളും ചെയ്യുന്നത് വിമാനത്തിലാണ്.

ഈ വിധമുള്ള ഈ ചെറുപ്പക്കാരന് നാട്ടിൽ യാതോരു വിലയും ഇല്ലാ എന്ന് ഈ കാര്യം പറഞ്ഞ ആൾ വൻ ആശ്ചര്യത്തോടുകൂടി ഈ എഴുത്തുകാരനോട് പറഞ്ഞു.

പല നാടുകളിലും ചില പണക്കാരായ വീട്ടുകാരിൽ ഈ ഒരു പ്രശ്നം ഉണ്ട്. വീട്ടുവേലക്കാരും വേലക്കാരികളും കുട്ടികളെ നീ, എടാ, എടീ, മോനെ, മോളെ എന്നെല്ലാം രീതിയിൽ വിളിച്ചും, മറ്റുള്ളവർക്ക് പരിചയപ്പെടുത്തിയും വളർത്തും. തരംതാഴ്ത്തുന്ന വാക്കുകളുടെ പിടിവലിയിൽ നിന്നും, ഈ വിധം വളർന്നുവന്ന, ചില വ്യക്തികൾക്ക് ഊരാനും ഒഴിയാനും ആവില്ല.

കാരണം, ഈ വിധം വാക്കുകൾ ഉയരങ്ങളിൽ ഉള്ളവരുടെ മേൽ പതിപ്പിക്കാൻ പറ്റുന്നത് ഒരു വൻ വ്യക്തിത്വ ഉന്നമന സൗകര്യമായാണ് പലരും കാണുക. അവർ ഈ സൗകര്യം വിട്ടുകൊടുക്കാൻ തയ്യാറാവില്ല. ഇവരുടെ വാക്കുകളുടെ കുടുക്കിൽ പെട്ടുപോയവരിൽ ചിലർ വളർന്നുവന്ന് ഉയരുമ്പോൾ, പഴയകാല ബന്ധങ്ങളിൽ നിന്നും വിട്ടുനിൽക്കും.

ഇതേ സമയം ചില കുടുംബക്കാർ വീട്ടുവേലക്കാരുടെ ഈ വിധ വാക്ക് പ്രയോഗങ്ങളിൽനിന്നും കുട്ടികളെ ബോധപൂർവ്വം മാറ്റിനിർത്തും.

ഈ പ്രതിഭാസവും ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

ഈ ഒരു ഉയർന്ന നിലവരം - കീഴ്നിലവാരം എന്ന പിടിവലി നിത്യവും അനുഭവിക്കുന്നത് പലപ്പോഴും ഒരു വൻ മാനസിക സമ്മർദ്ദമായി ചിലർക്കെങ്കിലും അനുഭവപ്പെടാം. ചിലർ ഒഴുക്കിനൊത്ത് നീന്തി അങ്ങോട്ടും ഇങ്ങോട്ടും പലവിധ കുരുട്ടുപ്രയോഗങ്ങൾ നടത്തി പിടിച്ചുനിൽക്കും.

ഈ ഉപദ്വീപിൽ ചിലയിടത്ത് ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്നപ്പോൾ Eurasiansഎന്ന് വ്യക്തമായി നിർവ്വചിക്കപ്പെട്ടിരുന്ന ഒരു ജനക്കൂട്ടം ഉണ്ടായിരുന്നു. ഇതിൽ മിക്കവരും Anglo-Indian രക്തബന്ധമുള്ളവർ ആയിരുന്നുവെങ്കിലും, ഭൂഖണ്ഡ യൂറോപ്യൻ രക്തമോ, Celtic രക്തമോ കലർന്ന ദക്ഷിണേഷ്യക്കാരും ഈ നിർവ്വചനത്തിൽ വന്നിരുന്നു. ഇവരിൽ പലരും ഇങ്ഗ്ളിഷ് സംസാരിക്കുന്നവർ ആയിരുന്നിരിക്കാം. അതിനാൽത്തന്നെ വ്യക്തിത്വത്തിൽ പലവിധത്തിലുള്ള ഔന്നിത്യം പടർന്നിരിക്കാം. എന്നാൽ പലപ്പോഴും ഈ കൂട്ടർക്ക് ഇങ്ഗ്ളിഷ് ഭാഷനൽകുന്ന മാനസിക മഹിമയല്ലാതെ കുടുംബപരമായോ സാമ്പത്തികമായോ സാമൂഹിക ഔന്നിത്യം ഒന്നുംതന്നെയില്ലാരിക്കും.

പലപ്പോഴും ഈ കൂട്ടരുടെ മാതാവിന്‍റെ കുടുംബവും കുടുംബക്കാരും വീടിന്‍റെ അയൽവാസികളും നാട്ടുകാരും മറ്റും സാമൂഹികമായി താഴ്മയിൽ പെട്ടവർ ആയിരിക്കാം. അവർ ഈ കൂട്ടരെ തരംതാഴ്ത്തിത്തന്നെയാവും പരാമർശിക്കുക, ഇവരെ സംബോധന ചെയ്യുക.

ഈ വിധ Eurasiansസിനും വ്യക്തിത്വത്തിൽ ഈ വിധമുള്ള മുകളിൽനിന്നും കീഴിലോട്ടുള്ള ഒരു വലിവ് അനുഭവപ്പെടും.

EDGAR THURSTON എഴുതിയ CASTES AND TRIBES OF SOUTHERN INDIA എന്ന ഗ്രന്ഥത്തിന്‍റെ വോള്യം 2ൽ ഈവിധം ഒരു കാര്യം രേഖപ്പെടുത്തിയിരുന്നത് പണ്ട് ഒരിക്കൽ കാണുകയുണ്ടായി. അത് മുകളിൽ പറഞ്ഞകാര്യങ്ങളുമായി ബന്ധമുണ്ട് എന്ന് തോന്നുന്നു.
QUOTE:

Writing concerning the prevalence of insanity in different classes, the Census Commissioner, 1891, states that “it appears from the statistics that insanity is far more prevalent among the Eurasians than among any other class..........’.

The subject seems to be one worthy of further study by those competent to deal with it.


ഉദ്ദരണിയുടെ തർജ്ജമ: വ്യത്യസ്ത ജനക്കൂട്ടങ്ങളിൽ ഉള്ള മനോരോഗത്തിനെക്കുറിച്ച് എഴുതുന്ന അവസരത്തിൽ, സെൻസസ് കമ്മിഷനർ 1891ൽ ഈ വിധം പ്രസ്താവിക്കുന്നു: സ്ഥിതിവിവരക്കണക്ക് പ്രകാരം യൂറോപ്യൻ രക്തവും പ്രാദേശിക രക്തവും ഇടകലർന്നവരിലാണ് മനോരോഗ ലക്ഷണങ്ങൾ കൂടുതൽ ഉള്ളത് എന്ന് കാണുന്നു.

ഈ വിഷയത്തിൽ പ്രാപ്തതയുള്ളവരുടെ കൂടുതലായുള്ള പഠനത്തിന് അർഹതയുള്ളതാണ്, ഈ വിഷയം എന്ന് തോന്നുന്നു (തർജ്ജമയുടെ അന്ത്യം)

ഈ ഉദ്ദരണി പണ്ടൊരിക്കൽ, ഈ എഴുത്തിൽ പ്രതിപാദിച്ചിരുന്നു. (Vol 2 - 44 : വാക്ക് കോഡുകളുടെ ആന്തോളനമേൽക്കുമ്പോൾ ഉളവാകുന്ന മാനസികരോഗാവസ്ഥ)

കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച 'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്ന കാര്യം അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്ന് വിചാരിക്കുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

18

Post posted by VED »

18 #. Software എന്ന അദൃശ്യവേദിയെക്കുറിച്ച്


കഴിഞ്ഞ എഴുത്തിൽ സൂചിപ്പിച്ച 'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്ന കാര്യത്തെക്കൂടി ഇവിടെ ചർച്ചക്കെടുക്കാം എന്ന് വിചാരിക്കുന്നു. എഴുത്ത് കാര്യമായിത്തന്നെ പാതവിട്ടുപോകും എന്ന ഒരു സന്ദേഹം മനസ്സിൽ ഉണ്ട് എങ്കിലും എഴുത്തിന്‍റെ പാതയിൽ അതീന്ത്ര്യ സോഫ്ട്വേറുമായി ബന്ധപ്പെട്ട ഒരു കാര്യം വന്നുനിൽക്കുന്നു. അതിനെ കണ്ടില്ലാ എന്ന് നടിച്ച് എഴുത്തു മുന്നോട്ട് കൊണ്ടുപോകുന്നതിൽ അർത്ഥമില്ല.

ഈ എഴുത്തുകാരന് Software നിർമ്മിക്കാൻ ഉപയോഗിക്കുന്ന വിവിധ computer languageജുകളെക്കുറിച്ച് വളരെ പരിമിതമായ വിവരമേ ഉള്ളു എന്നു സമ്മതിച്ചുകൊണ്ടുതന്നെയാണ് ഈ എഴുത്ത് മുന്നോട്ട് കൊണ്ടുപോകുന്നത്.

ഈ എഴുതാൻ പോകുന്ന കാര്യങ്ങൾ ഈ എഴുത്തുകാരന്‍റെ ചില ഗ്രന്ഥങ്ങളിൽ സൂചിപ്പിക്കുകയും മറ്റ് ചിലതിൽ വളരെ വ്യക്തമായി പറയുകയും ചെയ്തകാര്യങ്ങൾ ആണ്. ആ വിധ പുസ്തകങ്ങളുടെ പേരുകൾ താഴെനൽകിയിട്ടുണ്ട്.

1. MARCH of the EVIL EMPIRES; ENGLISH versus the FEUDAL LANGUAGES (ഭാഗം 5) പ്രസിദ്ധീകരിച്ചത് 2002ൽ (First draft in 1989)
2. Software codes of Reality, Life and Languages! പ്രസിദ്ധീകരിച്ചത് 2007ൽ
3. Codes of reality! What is language? പ്രസിദ്ധീകരിച്ചത് 2010ൽ
4. The machinery of Homoeopathy! പ്രസിദ്ധീകരിച്ചത് 2014ൽ
5. Software codes of mantra, tantra, witchcraft, black magic, evil eye, evil tongue &c. പ്രസിദ്ധീകരിച്ചത് 2016ൽ

ഏതാണ്ട് 1985ൽ ആണ് ഈ എഴുത്തുകാരൻ ആദ്യമായി ഒരു കമ്പ്യൂട്ടർ കാണുകയും അതിന്‍റെ പ്രവർത്തന രീതി ശ്രദ്ധിക്കുകയും ചെയ്തത്. അന്ന് മൗസ് (Mouse) എന്ന ഉപകരണം നിലവിൽ ഇല്ല. മാത്രവുമല്ല, വ്യക്തികൾ കമ്പ്യൂട്ടറുമായി ഇടപഴകുന്നത് BASIC LANGUAGE മുഖേനയാണ്. വ്യക്തി ഇങ്ഗ്ളിഷിൽ കൃത്യമായ നിർദ്ദേശം അടങ്ങുന്ന വാക്കുകൾ കീ-ബോഡിലൂടെ ടൈപ്പ് ചെയ്താൽ, ആ നിർദ്ദേശപ്രകാരം കമ്പ്യൂട്ടർ പ്രവർത്തിക്കും.

1963ൽ വികസിപ്പിച്ചെടുത്ത ആദ്യകാല BASIC LANGUAGEലെ ചില Commandറ്റുകൾ ഈ വിധമായിരുന്നു എന്ന് കാണുന്നു:

HELLO — log in
BYE — log off
BASIC — start BASIC mode
NEW — name and begin writing a program
OLD — retrieve a previously named program from permanent storage
LIST — display the current program
SAVE — save the current program in permanent storage
UNSAVE — clear the current program from permanent storage
CATALOG — display the names of programs in permanent storage
SCRATCH — erase the current program without clearing its name
RENAME — change the name of the current program without erasing it
RUN — execute the current programs
STOP — interrupt the currently running program
ഇത് പകർത്തിയെടുത്തത് : Bellis, Mary. "The History of the BASIC Programming Language." ThoughtCo, Jan. 27, 2019]

ഇതിന് മുൻപ്, കമ്പ്യൂട്ടറുകളിലേക്ക് Input വിവരങ്ങൾ നൽകിയിരുന്നത് കട്ടിയുള്ള cardകളിൽ ചില തുളകൾ ഇട്ടുകൊണ്ടായിരുന്നു. ഈ കാഡുകളെ Punch Card എന്നാണ് വിളിച്ചിരുന്നത്. ഈ തുളകളെ വായിച്ച് അതിൽ നിന്നും കമ്പ്യൂട്ടർ വിവരം മനസ്സിലാക്കുമായിരുന്നു. ഏതാണ്ട് കാഴ്ചയില്ലാത്തവർ Brailleലിപികൾ വായിച്ചിരുന്നതുപോലെയാവാം എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല.

സാവധാനം കമ്പ്യൂട്ടർ LANGUAGEജുകൾക്ക് സങ്കീർണ്ണതയും പിന്നീട് അതിസങ്കീർണ്ണതയും വന്നു. പോരാത്തതിന്, മൗസും (Mouseഉം) കണ്ടുപിടിക്കപ്പെട്ടു. മൗസിന്‍റെ Left Clickക്കിലും Right Clickക്കിലും വ്യത്യസ്തങ്ങളായ കമ്പ്യൂട്ടർ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു. എന്നുവച്ചാൽ ഈ നിർദ്ദേശം Computer Languageൽ എഴുതുന്ന അതേ കാര്യമാണ് അതിന് വേണ്ടിയുള്ള മൗസ്-ക്ളിക്ക് നൽകുന്നത്.

ഇതൊക്കെപ്പറഞ്ഞാലും എന്താണ് Softwareഎന്ന് ഈ വിഷയവുമായി ബന്ധമില്ലാത്ത ഒരു വ്യക്തിക്ക് മനസ്സിലാകില്ലതന്നെ. ഏതാണ്ട് 1998ൽ CPSന്‍റെ ഒരു പരിചയക്കാരനായ ചെറുപ്പക്കാരൻ ഗൾഫിൽ കമ്പ്യൂട്ടർ ഓപ്പറെയ്റ്ററായി ജോലിചെയ്തിരുന്നു. ഈ ആൾ അന്ന് വീട്ടിൽ വന്നപ്പോൾ Softwareഎന്നാൽ എന്താണ് എന്ന് CPS ചോദിക്കുകയുണ്ടായി. അപ്പോൾ അത്, കുറേ പാക്കെജുകൾ (Packageജുകൾ) ആണ് എന്നും പറഞ്ഞുകൊണ്ട്, കമ്പ്യൂട്ടർ ടൈപ്പിങ്ങും DTPയും മറ്റുമായി ബന്ധപ്പെട്ട കുറേ കാര്യങ്ങൾ ഈ ആൾ പറഞ്ഞു.

അന്ന് ഈ എഴുത്തുകാരന് കമ്പ്യൂട്ടറുമായി കാര്യമായ ബന്ധമില്ലായിരുന്നു. എന്നാൽ ബന്ധം വന്നപ്പോൾ മനസ്സിലായത്, ഈ ആൾ അന്ന് പറഞ്ഞത് MS Word എന്ന Software applicationന്‍റൊര്യമാണ് എന്നാണ്. Software എന്ന മൗലികമായ കാര്യത്തെക്കുറിച്ചല്ല.

ഇലക്ട്രിക്ക് കറണ്ട് ആണ് കമ്പ്യൂട്ടറിനെ പ്രവർത്തിപ്പിക്കുന്നത് എന്ന് പറയാമെങ്കിലും, യഥാർത്ഥത്തിൽ അത് അതിനെ സ്വിച്ച്ഓൺ ആക്കുകയും ആ രീതിയിൽ പ്രവർത്തിപ്പിക്കുകയും ആണ് ചെയ്യുന്നത്. എന്നാൽ അതിനുമപ്പുറം ഒരു പ്രവർത്തനം കമ്പ്യൂട്ടറിൽ നടക്കുന്നുണ്ട്. ആ പ്രവർത്തനം നടത്തിപ്പു ചെയ്യുന്നത് സോഫ്ട്വേർ ആണ്.

സോഫ്ട്വേർ (Software) എന്നാൽ എന്താണ് എന്ന് പറയാനാണ് നോക്കുന്നത്. അതിന്‍റെ പൊതുവായുള്ള നിർവ്വചനമല്ല പറയുന്നത്.

ഒരു കമ്പ്യൂട്ടറിൽ രണ്ട് ഘടകങ്ങൾ ഉണ്ട് എന്ന് ചിന്തിക്കുക. Hardwareറും Softwareറും. Hardwareഎന്നത് അതിനുള്ളിൽ കാണാൻ പറ്റുന്ന ഭൗതിക പിണ്ഡം (mass) ഉള്ളകാര്യങ്ങൾ ആണ്. Harddisk, Processor തുടങ്ങിയവ.

ഇവയെ പ്രവർത്തിപ്പിക്കുന്ന അദൃശ്യമായ ഒരു ശക്തിയോ അസ്തിത്വമോ ആണ് ഈ Software. ഈ പറഞ്ഞത് Softwareന്‍റെനിർവ്വചനമല്ല. മറിച്ച് അത് എന്താണ് എന്ന് വിശദ്ധീകരിക്കനായി ഒരുങ്ങുമ്പോൾ പറഞ്ഞകാര്യം മാത്രമാണ്.

ഈ Softwareഎന്നത് കുറേ നിർദ്ദേശങ്ങളുടെ ഒരു കൂട്ടമാണ്. കമ്പ്യൂട്ടറിലെ പ്രോസസറും മറ്റും ഈ നിർദ്ദേശങ്ങളെ വായിച്ച്, അത് പ്രകാരം ഓരോ കാര്യം ചെയ്യും. പലപ്പോഴും ലഭിക്കുന്ന നിർദ്ദേശങ്ങൾ വായിക്കുകയും, അവയിൽ നൽകിയിട്ടുള്ള വളരെ നിസ്സാരമായ ഗണിതശാസ്ത്ര കണക്കുകൾ കൂട്ടിയും, നൽകിയിട്ടുള്ള Logical നിർദ്ദേശങ്ങൾക്ക് അനുസൃതമായി പടിപടിയായി പ്രവർത്തിച്ചും കിട്ടുന്ന ഉത്തരങ്ങളെ ഓരോന്നായോ മൊത്തമായോ പുറത്തേക്ക് തരികയോ മറ്റ് സങ്കീർണ്ണമായ സോഫ്ട്വേർ പ്രവർത്തനങ്ങൾക്ക് നൽകുകയോ ചെയ്യുകാണ് ഈ പ്രോസസറുകളുടെ പ്രവർത്തനം.

ഈ പ്രോസസറുകൾ എങ്ങിനെയാണ് ഇവ വായിക്കുന്നതും, പ്രവർത്തിക്കുന്നതും എന്നതിലേക്ക് ഇപ്പോൾ പോകുന്നില്ല.

വളരെ നിസ്സാരമായി മനസ്സിലാക്കാനായി ഇത് നോക്കുക:

If a + b = greater than 5, turn left.
If a + b = lesser than 5, turn right.
If a + b = 5, do not do anything.

ഇത് ഇങ്ഗ്ളിഷിലാണ് എഴുതിയിരിക്കുന്നത്. കമ്പ്യൂട്ടർ സോഫ്ട്വേറുകൾ സൃഷ്ടിക്കുന്നതിന്‍റെ ഏറ്റവും തുടക്കത്തിൽ ഈ വിധ കാര്യങ്ങൾ Logical statementഓ Requirementഓ ആവാം എന്ന് തോന്നുന്നു. കൃത്യമായി അറിയില്ല. എന്നിരുന്നാലും വായക്കാരന് ചില കാര്യങ്ങൾ മനസ്സിലാവും.

ഇനി മനസ്സിലാക്കേണ്ടത്, ഇതുപോലുള്ളതും ഇതിനേക്കാൾ അനേകായിരം ഇരട്ടി സങ്കീർണ്ണതകൂടിയതുമായ കോടാനുകോടി ഈ വിധ statementന്റുകളുടെ ഒന്നിച്ചുള്ള പ്രവർത്തനമാവാം ഒരു കമ്പ്യൂട്ടറിൽ നടക്കുന്നത് എന്നാണ്.

ഇവയെ പടിപടിയായും പടിവിട്ട് മറ്റൊരു പടിയിലേക്ക് ചാടിയോ ഇറങ്ങിയോ വായിക്കുകയും അവയ്ക്ക് അനുസൃതമായി കമ്പ്യൂട്ടർ പ്രോസസർ പ്രവർത്തിക്കുകയും ചെയ്യുന്നത് മിന്നൽ വേഗത്തിലാണ് എന്ന് മനസ്സിലാക്കുക.

ഈ വിധ കോടാനുകോടി നിർദ്ദേശങ്ങൾ മിന്നൽവേഗത്തിൽ പടിപിടയായി പ്രവർത്തിക്കുന്നതാണ്, നാം ഇന്ന് കമ്പ്യൂട്ടറിലും സ്മാട്ട്ഫോണിലും മറ്റും കാണുന്ന പ്രവർത്തനങ്ങളും, നിറങ്ങളും ശബ്ദങ്ങളും ഫൈലുകളും മറ്റുംമറ്റും.

താഴെ നൽകിയിട്ടുള്ളത് Java program languageൽ എഴുതിയിട്ടുള്ള ഒരു സോഫ്ട്വേർ കോഡിൽ നിന്നും ഏതാനും statementന്റുകൾ പകർത്തിയെടുത്തതാണ്. ഇത് എന്താണ് എന്ന് വ്യക്തമായി ഈ എഴുത്തുകാരന് അറിയില്ല.

import java.io.File;
import java.io.IOException;
import java.util.Map;
import java.util.Scanner;
import java.util.TreeMap;

public class SimpleWordCounter {

public static void main(String[] args) {
try {
File f = new File("ciaFactBook2008.txt");
Scanner sc;
sc = new Scanner(f);
// sc.useDelimiter("[^a-zA-Z']+");
Map<String, Integer> wordCount = new TreeMap<String, Integer>();
while(sc.hasNext()) {
String word = sc.next();
if(!wordCount.containsKey(word))
wordCount.put(word, 1);
else
wordCount.put(word, wordCount.get(word) + 1);

C Programൽ എഴുതിയിട്ടുള്ള ചില സോഫ്ട്വേർ കോഡുകൾ ആണ് താഴെ.

#include <stdio.h>
int main() {
int n, i;
unsigned long long fact = 1;
printf("Enter an integer: ");
scanf("%d", &n);
// shows error if the user enters a negative integer
if (n < 0)
printf("Error! Factorial of a negative number doesn't exist.");
else {
for (i = 1; i <= n; ++i) {
fact *= i;

ഇവിടെ ശ്രദ്ധിക്കേണ്ടകാര്യം ഈ കാര്യങ്ങൾ എഴുതിയിട്ടുള്ളത് ഇങ്ഗ്ളിഷിലാണ് എന്നതാണ്. ഈ വിധം എഴുതിയ ഒരു നിർദ്ദേശപ്പട്ടിക എങ്ങിനെയാണ് കമ്പ്യൂട്ടർ പ്രോസസർ മനസ്സിലാക്കിയെടുക്കുക എന്നതാണ് അടുത്ത വിഷയം.

അത് അടുത്ത എഴുത്തിലേക്ക് നീക്കുകയാണ്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

19

Post posted by VED »

19 #. ബൈനറി ഡിജിറ്റ്സിനെക്കുറിച്ച്




കമ്പ്യൂട്ടറിന്‍റെ പ്രവർത്തന രഹസ്യത്തെക്കുറിച്ച് വളരെ പരിമിതമായ ജ്ഞാനംമാത്രമേ ഈ എഴുത്തുകാരന്‍റെ പക്കൽഉള്ളു. ഈ അതീവ പരിമിതമായ വിവരം വച്ചുകൊണ്ടാണ് ഈ എഴുത്ത് എഴുതുന്നത് എന്ന് വാനയനക്കാരൻ മനസ്സിലാക്കേണ്ടതാണ്.

കമ്പ്യൂട്ടർ പ്രവർത്തന രഹസ്യത്തിന്‍റെ യഥാർത്ഥ ഉള്ളറ അവ നിർമ്മിക്കുന്ന വ്യവസായങ്ങളുടെ പക്കൽ ആണ് ഉണ്ടാവുക എന്നും മനസ്സിലാക്കേണ്ടതാണ്. അവ വൻ മുൻകരുതലുകളോടെ സംരക്ഷിക്കപ്പെടുന്നതും വളരെ സ്വകാര്യമായി വെക്കപ്പെടുന്നതുമായ commercial secrets ആവും എന്നും മനസ്സിലാക്കാവുന്നതാണ്.

കമ്പ്യൂട്ടറുകളിൽ പൊതുവായി Binary digit / Binary code തുടങ്ങിയ രീതിയിൽ അറിയപ്പെടുന്ന ഒരു കാര്യം ഉപയോഗിക്കുന്നുണ്ട്. ഇത് മനസ്സിലാക്കാൻ വളരെ എളുപ്പമാണ്.

മനുഷ്യർക്ക് കൈവിരലുകൾ 10 ആണ് ഉള്ളത്. അതിനാലാവാം, നാം ഉപയോഗിക്കുന്ന ഗണിതം, decimal digital ആണ്. അതായത് 0 മുതൽ 9 വരെ. അതിന് ശേഷം10 മുതൽ 19വരെ. ഇങ്ങിനെ. 10, 100, 1000 എന്ന രീതിയിൽ ഇത് മുന്നോട്ട് പോകുന്നു.

ഇതിന് പകരം a, b, c, d ആണ് ഉപയോഗിക്കുന്നതെങ്കിൽ, 26ആമത്തെ അക്കമായ zന് ശേഷം, 27ആമത്തെ അക്കത്തിൽ നിന്നും വീണ്ടും തുടങ്ങും decimal സംഖ്യയിൽ 10 എന്ന് പറയുന്നത് പോലെ. ഇത് ചെറുതായി സങ്കീർണ്ണമായ ഒരു കാര്യമാണ്. അതിലേക്ക് പോകുന്നില്ല.

കമ്പ്യൂട്ടറുകളിൽ Binary numeric system ആണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്. Hexademical system എന്ന മറ്റൊന്നിനെക്കുറിച്ചും പറയേണ്ടതുണ്ട്. എന്നാൽ അതിലേക്കൊന്നും പോകുന്നില്ല ഇവിടെ.

Binary numeric systemത്തിൽ ആകെ രണ്ട് അക്കങ്ങളേയുള്ളു.

0വും, 1ഉം.

കാഴ്ചയില്ലാത്തവർ ഉപയോഗിക്കുന്ന braille ലിപികളിൽ ഇങ്ഗ്ളിഷ് ലിപികളെ നിർമ്മിക്കുന്നത്, പെയ്പ്പറിൽ ആറ് ഉയർന്ന കുത്തുകൾ നൽകാം എന്ന രൂപകൽപ്പനാ സങ്കൽപ്പത്തിലാണ്. ഇതിൽ ചില കുത്തുകളുടെ സ്ഥനത്ത് കുത്തുകൾ കാണില്ല, ചില സ്ഥാനത്ത് കുത്തുകൾ കാണാം. ഈ ഉയർന്ന കുത്തുകളുടെ സ്ഥാനം വിരലുകൾ കൊണ്ട് സ്പർശിച്ച് പരിചയമുള്ളവർക്ക്, ആ കുത്തുകൾ ഏത് ലിപയേയാണ് സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റും. ഈ വിധ ലിപികളിലൂടെ വേഗത്തിൽ വിരലുകൾ ഓടിച്ച്, വാക്കുകൾ പരിചയമുള്ളവർക്ക് ആ വാക്കുകളേയും വാക്യങ്ങളേയും വായിക്കാൻ പറ്റും.

ഈ മുകളിൽ പറഞ്ഞ വിവരണവും വളരെ പരിമിതമായ വിവരത്തിൽ നിന്നും മാത്രമാണ് എഴുതിയത്. എന്നാൽ ഈ എഴുത്തുകാരന് കാഴ്ചയില്ലാത്തവരുടെകൂടെ ഒരു കാലത്ത് ചെറിയതോതിലുള്ള സഹവാസം ഉണ്ടായിരുന്നതിനാൽ, ഇവരിലെ ഈ കഴിവ് വളരെ അടുത്തുനിന്നും കാണാൻ പറ്റിയിട്ടുണ്ട്. ഇവർക്ക് braille എഴുത്തുകളുടെ മുകളിലൂടെ കൈവിരലുകൾ ഓടിച്ചുകൊണ്ട് അതിവേഗത്തിൽ എഴുത്തുകൾ വായിക്കാൻ പറ്റുന്നത് കണ്ടിട്ടുണ്ട്.

ഈ കാര്യവുമായി ബന്ധപ്പെട്ട ഒരു സംഭവമെങ്കിലും പിന്നിട് പറയാംഎന്നു വിചാരിക്കുന്നു.

കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നത് ബൈനറി ന്യൂമറിക്ക് സിസ്റ്റം ആണ്. എന്നുവച്ചാൽ, 0വും 1ഉം.

മനുഷ്യർ സാധാരണ ഉപയോഗിക്കുന്ന ഗണിതത്തിൽ 10 അടിസ്ഥന അക്കങ്ങൾ ഉണ്ട്.

Hexadecimal systemത്തിൽ 16 അക്കങ്ങൾ ഉണ്ട്.

അതിലേക്കൊന്നും പോകുന്നില്ല.

കമ്പ്യൂട്ടറിന് ഈ 0, 1 എന്ന വ്യത്യസ്ത അക്കങ്ങളെ മനസ്സിലാക്കാൻ സാധാരണഗതിയിൽ ഉപയോഗിക്കുന്ന മാർഗ്ഗം, 0ത്തിനും 1നും വ്യത്യസ്ത വോൾട്ടേജുകൾ സൂചിപ്പിച്ചുകൊണ്ടാണ്. വേറേയും മാർഗ്ഗങ്ങൾ കണ്ടേക്കാം. കൃത്യമായി അറിയില്ല.

സാധാരണ ഗതിയിൽ 0ത്തിന് വളരെ കുറഞ്ഞതായ ഒരു നിശ്ചിത വോൾട്ടേജും, 1ന് കമ്പ്യൂട്ടറിൽ നിലവിലുള്ള സാധാരണ വോൾട്ടേജും ആയിരിക്കാം എന്നു വിചാരിക്കുന്നു.
ഇങ്ങിനെയുള്ള ഉയർന്നതും താഴ്ന്നതുമായ വോൾട്ടേജുകളുടെ നിരയായുള്ള പ്രവാഹത്തെ നിരന്തരം വായിക്കുന്ന കമ്പ്യൂട്ടറിന്, അതിന് നൽകിയ ലിപികളും വാക്കുകളും വാക്യങ്ങളും വായിക്കാൻ ആവും.

ഇത് ഒരു ലളിതമായ രീതിയിൽ മനസ്സിലാക്കാൻ, പഴയകാല ഗ്രാമഫോൺ അഥവാ Phonograph എന്നതിനെക്കുറിച്ച് ഓർമ്മിക്കുക. (ചിത്രം നോക്കുക). ഇത് ഒരു പ്രത്യേക വേഗതയിൽ തിരിക്കുകയും അതിനുള്ളിൽ ശബ്ദങ്ങളെ ഉരയരങ്ങളും താഴ്ചകളും ആയി ആലേഖനം ചെയ്യപ്പെട്ടത്, ഒരു സൂചി അതിന്മേലൂടെ ഉരഞ്ഞ് ഓടിച്ചാൽ, ആ ഗാനങ്ങളും മറ്റ് ശബ്ദരേഖകളും നമുക്ക് കേൾക്കാൻ ആവുമായിരുന്നു.

കുറച്ചുകാലം മുൻപ് വരെ, കമ്പ്യൂട്ടർ Harddiskക്കിനുള്ളിൽ ഒരു DVDപോലുള്ള ഒരു കാര്യം അതിവേഗത്തിൽ തിരിയുമായിരുന്നു. സാധാരണ ഗതിയിൽ ഈ വേഗത 4,500 to 7,200 rpm ആണ്. (ഒരു മിനിറ്റിൽ 4500 മുതൽ 7200 തിരിച്ചൽ) അതിന്മേലൂടെ ഒരു സൂചി ഉരഞ്ഞോടി, അതിനുള്ളിൽ ആലേഖനം ചെയ്യപ്പെട്ടിട്ടുള്ള ഉയർന്ന വോൾട്ടേജിന്‍റേ4യും കുറഞ്ഞ വോൾട്ടേജിന്‍റേയയും രചനാ രൂപകൽപ്പന (design) വായിച്ച്, അതിനുള്ളിലെ ഡാറ്റായെ കമ്പ്യൂട്ടറിന് മനസ്സിലാക്കിക്കുമായിരുന്നു. ഇന്നത്തെ കമ്പ്യൂട്ടറുകൾ ഇതേ രീതിയിൽ തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന് ഉറപ്പില്ല. സാങ്കേതികവിദ്യ അനുദിനം മുന്നോട്ടേക്ക് കുതിച്ചുകൊണ്ടിരിക്കുകായണ് എന്ന് അറിയാമല്ലോ!
ഇനി ബൈനറി ലിപികളുടെ കാര്യംതന്നെയെടുക്കാം.

a : 01100001 A : 01000001
b : 01100010 B : 01000010
c : 01100011 C : 01000011
d : 01100100 D : 01000100

മുകളിൽ നൽകിയിട്ടുള്ള രീതിയിലാണ് ഇങ്ഗ്ളിഷ് ലിപികളെ ബൈനറി ലിപികളിൽ എഴുതപ്പെടുക. അക്കങ്ങൾക്കും മറ്റുപലതിനും ഈ വിധം ബൈനറി ലിപികൾ നിശ്ചയിക്കപ്പെട്ടിട്ടുണ്ട്.

Come എന്ന വാക്ക് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്താൽ, അതിനെ കമ്പ്യൂട്ടർ വായിക്കുന്നത് ഈ വിധമാണ്: 01000011 01101111 01101101 01100101

ഈ വായിക്കുന്നതും, വോൾട്ടേജുകളുടെ ഉയരലും താഴ്ചയും നിരനിരയായി Read ചെയ്തുകൊണ്ടാണ്.
ഇനി Machine languageജിനെക്കുറിച്ച് ചിലത് പറയേണ്ടിയിരിക്കുന്നു. അത് അടുത്ത എഴുത്തിൽ ആവാം എന്ന് കരുതുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

20

Post posted by VED »

20 #. ഭൗതികലോക നിയമങ്ങൾക്ക് അതീതമായ രൂപകൽപ്പനാ സാധ്യതകൾ


Image

ഏതാണ്ട് 1998 മുതൽ തുടർച്ചയായി കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള പരിചയത്തിൽ നിന്നും ലഭിച്ച തുണ്ട്തുണ്ട് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കുറിപ്പ് എഴുതുന്നത്. അതിനാൽത്തന്നെ ആധികാരികതയും (Authenticityയും) സാങ്കേതിക മികവും ആഴവും കുറവായിരിക്കാം ഈ എഴുത്തിന്. എന്നാൽ ഈ എഴുത്ത് എഴുതുന്നത് യഥാർത്ഥത്തിൽ കമ്പ്യൂട്ടറിന്‍റെ സാങ്കേതികതയെ പഠിപ്പിക്കാനല്ല, മറിച്ച്, അതീന്ത്ര്യ സോഫ്ട്വേർ വേദിയും മനുഷ്യഭാഷകളും തമ്മിൽ ഉള്ള ബന്ധത്തെ സൂചിപ്പിക്കാൻ വേണ്ടിമാത്രമാണ്.

സാധാരണ Harddisk കമ്പ്യൂട്ടറിന്‍റെ കാര്യമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

Come എന്ന വാക്ക് ടൈപ്പ് ചെയ്താൽ, ബൈനറി അക്കങ്ങളിൽ ഇത് 01000011 01101111 01101101 01100101 എന്നാവും. അത് Harddisk അതിവേഗത്തിൽ തിരിയുമ്പോൾ, Voltage കുറഞ്ഞതും, കൂടിയതും ആയരീതിൽ കമ്പ്യൂട്ടറിൽ ആലേഖനം ചെയ്യപ്പെടും. ഇതിൽനിന്നും കമ്പ്യൂട്ടർ കാര്യമായ എന്തെങ്കിലും മനസ്സിലാക്കും എന്ന് തോന്നുന്നില്ല.

എന്നാൽ Harddisk അതിവേഗത്തിലാണ് തിരിയുന്നത്. ഏതാണ്ട് 100 പ്രാവശ്യത്തിൽ കൂടുതൽ ഒരു സെക്കണ്ടിൽ തിരിയുമ്പോൾ, ലക്ഷോപലക്ഷം ലളിതവും സങ്കീർണ്ണവും അതിസംങ്കീർണ്ണവും ആയ ഈവിധ സന്ദേശങ്ങൾ കമ്പ്യൂട്ടറിലേക്ക് ഈ വിധം കയറും. ഇവയിൽ പലതും വ്യക്തമായ കണക്കുകൂട്ടലുകളും, പരിധിപ്പെടുത്തലുകളും ലോജിക്കുകളും, അങ്ങിനെയെങ്കിൽ ഇങ്ങിനെചെയ്യുക എന്നെല്ലാമുള്ള പടിപടിയായുള്ള actionനുകളടെ ഒരു ഓട്ടം തന്നെയായിരിക്കും.

ചില ഇടത്ത് ബൈനറി അക്കങ്ങൾ തമ്മിൽ കുട്ടുപ്പെടാം, കിഴിക്കപ്പെടാം, ഗുണിക്കപ്പെടാം, ഹരിക്കപ്പെടാം. ഇവയെല്ലാം ഈ ബൈനറി ഡിജിറ്റിന്‍റെ ലോകത്തിൽ നടക്കുന്നകാര്യം ആണ്.

ഈ ലോകമാണ് Machine languageന്‍റെ ലോകം എന്നു തോന്നുന്നു.

Harddisk തിരിയുന്നതിന്‍റെ വേഗതയെക്കുറിച്ച് പറയുമ്പോൾ, ഇത് യഥാർത്ഥത്തിൽ ഒരു വൻ വേഗതയല്ലാ എന്ന് മനസ്സിലാക്കുക.

ഉദാഹരണത്തിന്, ഒരു സെക്കണ്ട് സമയദൈർഘ്യത്തെ, 9192631770 cycles of radiationന്‍റെ സമയദൈർഘ്യം ആണ് എന്നാണ് നിർവ്വചിച്ചിട്ടുള്ളത് എന്ന് ഓർക്കുക.

അപ്പോൾ, ഒരു സെക്കണ്ടിൽ, റേഡിയേഷൻ തരങ്കങ്ങളുടെ ലോകത്തിൽ 9192631770 കാര്യങ്ങൾ നടക്കുന്നണ്ട് എന്ന് ചിന്തിക്കുക.

ആ കാര്യത്തിലേക്ക് പോകുന്നില്ല.

പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പ്യൂട്ടറിൽ ഈ എഴുത്തുകാരൻ ശ്രദ്ധിച്ചിട്ടുള്ളത്, മുന്ന് വ്യത്യസ്ത കാര്യങ്ങൾ ഉണ്ട് എന്നാണ്. ഒന്ന് അതിലെ Harddisk, പോസസറ്, മോണിറ്റർ, ഫാൻ തുടങ്ങിയ Hardware. രണ്ട്, അതിലേക്ക് കയറിവരുന്ന ഇലക്ട്രിക്ക് കറണ്ട്. മൂന്ന് കമ്പ്യൂട്ടറിന് ജീവനും മനസ്സും ബദ്ധിയും നൽകുന്ന സോഫ്ട്വർ. ഇവ മൂന്നും വ്യത്യസ്തമെങ്കിലും, ഇവ മൂന്നും ഒന്നിച്ച് പ്രവർത്തിച്ചാണ്, പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടറിന് അസ്തിത്വം വരുന്നത്.

ഇവിടെ ഇനി പറയേണ്ടത്, Machine language കൂടുതൽ കാര്യക്ഷമമാക്കാനായി, ബൈനറി ഡിജിറ്റുകൾക്ക് പകരം ഇന്ന് Hexadecimal digits ആണ് ഉപയോഗിക്കുന്നത്, എന്നതാണ്. ഇതിൽ രണ്ട് അക്കങ്ങൾക്ക് പകരം 16 അക്കങ്ങൾ ഉണ്ട്. 0 മുതൽ 9തും, അതിന് ശേഷം A മുതൽ F വരെയുള്ള ഇങ്ഗളിഷ് ലിപികളും. ഇങ്ങിനെ ചെയ്യുമ്പോൾ Machine languageൽ, കോഡുകൾക്ക് നീളം നന്നേ കുറയും. Come എന്ന വാക്ക് Hexadecimalൽ 43 6f 6d 65. ബൈനറിയിൽ ഇത് 01000011 01101111 01101101 01100101 ആയിരുന്നുവെന്ന് ഓർക്കുക.

ഇക്കാര്യം മനസ്സിലാക്കാൻ പ്രയാസം ഇല്ലതന്നെ. ഉദാഹരണത്തിന്, സാധാരണ അക്കങ്ങൾക്ക് പകരം a, b, c, d ഉപയോഗിച്ചാൽ, രണ്ട് അക്കങ്ങൾക്കൊണ്ട് വൻ സംഘ്യകൾ സൂചിപ്പിക്കാം. ഉദാഹരണത്തിന്, 99. ഇതിന് പകരം zz എന്ന് എഴുതിയാൽ, 2626 എന്നും മനസ്സിലാക്കാം.

999 എന്നതും, zzzഎന്നതും നോക്കുക. രണ്ടാമത്തേത്, 262626 എന്ന സംഖ്യയാണ്, എന്ന് തോന്നുന്നു.

ഇങ്ഗ്ളിഷിലെ വലിയക്ഷരവുംകൂടി ഉപയോഗിച്ചാൽ, വൻ സംഖ്യകളെ വളരെ ചെറിയ അക്കങ്ങളിൽ രേഖപ്പെടുത്താൻ ആവും..

ഈ കാര്യവും ഇവിടെ വിടുകയാണ്.

വാക്കുകൾക്ക് മാത്രമല്ല, മറിച്ച് മറ്റെല്ലാത്തിനും Machine languageൽ വ്യക്തമായ കോഡുകൾ ഉണ്ട്. ഉദാഹരണത്തിന്, നിറങ്ങൾ (Colours).

Red: Hex: #FF0000 Binary: 11111111
Blue : Hex: #0000FF
Yellow: Hex: #FFFF00
Crimson: Hex: #DC143C



കമ്പ്യൂട്ടറിൽ കോടാനുകോടി Machine language കോഡുകൾ തമ്മിൽ പ്രതിപ്രവർത്തിച്ച്, ഈ വിധ ഏതെങ്കിലും കോഡുകൾ ഫലമായി (resultആയി) ലഭിക്കുകയാണെങ്കിൽ ആ പ്രത്യേക നിറം അല്ലെങ്കിൽ ശബ്ദം, വാക്ക്, അക്കം എന്നിവ ലഭിക്കും. വായനക്കാരന്‍റെ കൈവശം ഒരു കമ്പ്യൂട്ടർ ഉണ്ടെങ്കിൽ, അതിൽ Adobe Photoshop ഉണ്ടെങ്കിൽ, അതിനുള്ളിലെ Colour Picker തുറന്ന് വ്യത്യസ്ത നിറങ്ങളെ തിരഞ്ഞെടുക്കുമ്പോൾ, അതിന്‍റെHexcode ഓരോ നിറത്തിനും അനുസൃതമായി മാറുന്നത് കാണാനാവും. (മുകളിൽ നൽകിയ ചിത്രം നോക്കുക).

ഈ പ്രവർത്തനത്തെക്കുറിച്ച് ഈ എഴുത്തിൽ പ്രതിപാദിക്കേണ്ടതില്ല.
ഇനി ഒരു കാര്യം കൂടി പറഞ്ഞ് ഈ കാര്യം ഉപസംഹരിക്കാം.

മനുഷ്യർക്ക് ഈ വിധം Machine languageൽ നിർദ്ദേശങ്ങൾ എഴുതി കമ്പ്യൂട്ടറുകളുമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാണ്. മനുഷ്യർക്ക് ഈ വിധം നിർദ്ദേശങ്ങളും പ്രവർത്തന പദ്ധതികളും കമ്പ്യൂട്ടറുകളെ അറിയിക്കാനായി ഉപയോഗിക്കുന്നതാണ് Programming languages. ഇവയിൽതന്നെ വ്യത്യസ്ത തരത്തിലുള്ളവ ഉണ്ട്. അതിലേക്കൊന്നും ഇപ്പോൾ പോകേണ്ടതില്ല. C++, Java, Python തുടങ്ങിയവ ഇന്ന് വളരെ അറിയപ്പെടുന്ന Higher Level Programming languages ആണ്. ഇവയിൽ രണ്ടെണ്ണത്തിലെ ചില കോഡുകൾ നേരത്തെ ഈ എഴുത്തിൽ കാണിച്ചിരുന്നു.

ഇവയിൽ ആണ് മനുഷ്യർ പലതരം ലോജിക്കുകളും കണക്കുകളും മറ്റും എഴുതിച്ചേർത്ത് വൻകിട computer programകൾ സൃഷ്ടിക്കുന്നത്. ഇവിടെ പറയാനുള്ള ഒരു കാര്യം, ഇവയിൽ പലതിലും Library പോലുള്ള ചിലകാര്യങ്ങൾ ഉണ്ട് എന്നാണ്. എന്നുവച്ചാൽ ഓരോ വ്യത്യസ്ത പ്രവർത്തനങ്ങൾക്കും വേണ്ടിയുള്ള ഒരു കൂട്ടം കോഡുകൾ ഒരിക്കൽ നിർമ്മിക്കപ്പെട്ടാൽ, പിന്നീട് ചെയ്യപ്പെടുന്ന പ്രോഗ്രാമുകൾക്ക് ഇവയെ അതുപോലെതന്നെയോ, അതുമല്ലെങ്കിൽ അവയിൽ ചില ഭാഗമോ പകർത്തിയെടുത്ത് ഉപയോഗിക്കാം. അങ്ങിനെവരുമ്പോൾ, കൂടുതൽ കൂടതൽ സങ്കീർണ്ണങ്ങളായ പ്രോഗ്രാമുകൾ നിർമ്മിക്കാൻ സൗകര്യം ലഭിക്കും

ഇവിടെ വ്യക്തമായി മനസ്സിലാക്കേണ്ടത്, കമ്പ്യൂട്ടറിന്‍റെ Hardware പ്രവർത്തിക്കുന്നത് തികച്ചും ഭൗതികലോക നിയമങ്ങൾക്ക് അനുസൃതമായാണ്. എന്നാൽ സോഫ്ട്വേറിന്‍റെ ലോകത്തിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമായേക്കാം. Logicക്കുകളാലും മറ്റും എഴുതിച്ചേർക്കാവുന്ന എന്തും ഈ ലോകത്തിൽ വിഭാവനം ചെയ്യാനും സൃഷ്ടിക്കാനും ആവും.

ഈ സൃഷ്ടിക്കപ്പെട്ട പ്രോഗ്രാമുകളെ Machine Languageകളിലേക്ക് മാറ്റുകയും അവ കമ്പ്യൂട്ടറുകൾക്ക് മനസ്സിലാക്കാനാക്കുന്നതും മറ്റും സങ്കീർണ്ണമായ പ്രവർത്തനങ്ങൾ ആണ്. ഇങ്ങിനെ മാറ്റിയതിന് ശേഷംമാത്രമേ അവ കമ്പ്യൂട്ടറുകൾക്ക് കൈമാറാൻ ആവുള്ള

ഇനിയും പറയാനുള്ളത്, ബൈനറി ഡിജിറ്റുകളെ (ഉദാ: 01000011 01101111 01101101 01100101) Hexadecimal ഡിജിറ്റുകൾ ആക്കിമാറ്റാം (ഉദാ: 43 6f 6d 65). തിരിച്ചും. എന്നുവച്ചാൽ ഈ വിധ കോഡുകളെ മനുഷ്യന് ഇന്നും അറിവില്ലാത്ത വേറെ പല കോഡുകളും ആയും മാറ്റാനായേക്കാം. പോരാത്തതിന്, Binary digitകളേയും Hexadecimal digitകളേയും കൂട്ടാനും കിഴിക്കാനും ഗുണിക്കാനും, ഹരിക്കാനും മറ്റും അവയുടേതായ നിയമങ്ങളും വഴികളും ഉണ്ട്.

ഇന്ന് നാം കാണുന്നതും ഉപയോഗിക്കുന്നതും ആയ കമ്പ്യൂട്ടറിന് പിന്നിൽ അദൃശ്യമായി കോടാനുകോടി, ഈ വിധ അക്കങ്ങളുടെ ഒരു പ്രപഞ്ചം തന്നെ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവ യഥാർത്ഥത്തിൽ അക്കങ്ങൾ ആണ് എന്നും തികച്ചുംകൃത്യമായും പറയാനും ആവില്ല. കാരണം, അവയെല്ലൊം മനുഷ്യന്‍റെ ഇന്നത്തെ അറിവുകളുടെ പരിധിക്കുള്ളിൽ നിന്നുമുള്ള സൃഷ്ടികൾ മാത്രമാണ്. കഴിവും വിവരവും കൂടുന്നതിന് അനുസൃതമായി ഇവയിലും, കാഴ്ചപ്പാടിലും മാറ്റം വന്നേക്കാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

21

Post posted by VED »

21 #. അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ തുണ്ടുതുണ്ട് കോഡുകളെ തൊട്ടുകളിക്കുന്നതും തൊട്ടുകൊടുക്കുന്നതും ആയ ചികിസ്താ പ്രസ്ഥാനത്തെക്കുറിച്ച്



കമ്പ്യൂട്ടർ ഗെയ്മുകൾ നോക്കി, അതിനുള്ളിൽ വ്യക്തികൾ പലതരം പ്രവർത്തനത്തിൽ ഏർപ്പെടുന്നതും, തമ്മിൽ യുദ്ധം ചെയ്യുന്നതും മറ്റുമായ കാര്യങ്ങൾ കണ്ട്, ചിലരൊക്കെ ഏതാനും വർഷങ്ങൾക്ക് മുൻപ് പ്രപഞ്ചവും മനുഷ്യനും മറ്റും ഇതുപൊലുള്ള എന്തോ ആണ് എന്ന് പറയുന്നത് കേട്ടിട്ടുണ്ട്.

ഈ എഴുത്തുകാരൻ ഏതാണ്ട് 2005ന് ചുറ്റുപാടിൽ ഈ വിധമുള്ള ആശയങ്ങളിലേക്ക് വിരൽചൂണ്ടുന്ന കുറച്ച് എഴുത്തുകൾ ഒരു ബൃട്ടിഷ് ഫോറം പേജിൽ എഴുതിയിരുന്നു. ആ എഴുത്ത് പിന്നീട് Software codes of Reality, Life and Languages എന്ന പേരിൽ ഒരു ഡിജിറ്റൽ ഗ്രന്ഥമായി പല അന്തർദ്ദേശീയ വെബ്സൈറ്റുകളിലും പ്രസിദ്ധീകരിച്ചിരുന്നു .

ആ എഴുത്തിൽ കമ്പ്യൂട്ടർ ഗെയ്മുകളെ പ്രതിപാദിച്ചിട്ടേ ഇല്ലാ എന്നാണ് തോന്നുന്നത്. പകരം മറ്റ് അനേകം, തമ്മിൽ ബന്ധമില്ലാത്ത നുറുങ്ങ് നിരീക്ഷണങ്ങളെ ഉപന്യസിക്കുകയാണ് ചെയ്തത്. അവയെല്ലാം എന്തായിരുന്നുവെന്ന് ഇന്ന് കൃത്യമായി ഓർമ്മയില്ല. കാരണം, എഴുതിപ്പൂർത്തീകരിച്ച ഗ്രന്ഥങ്ങൾ പിന്നീട് വായിക്കാൻ സമയം സാധാരണയായി ലഭിക്കാറില്ലതന്നെ.

പ്രപഞ്ചവും യാഥാർത്ഥ്യവും, ജീവൻ എന്ന പ്രതിഭാസവും, മസ്തിഷ്ക പ്രവർത്തനവും മറ്റും യഥാർത്ഥത്തിൽ ഒരു വൻ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിന്‍റെ പ്രവർത്തനഫലവും നടത്തിപ്പും ആണ് എന്ന് ഈ എഴുത്തുകാരന് 100 ശതമാനം ഉറപ്പുള്ളകാര്യം തന്നെയാണ്. ഇങ്ങിനെയൊരു ഉറപ്പ് ഏതു വിധത്തിലാണ് മനസ്സിൽ കയറിയെന്നതിനെക്കുറിച്ച് പിന്നീട് പറഞ്ഞുഫലിപ്പിക്കാൻ ആയേക്കാം.

'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്നതാണ് പ്രതിപാദ്യവിഷയം. ഈ കാര്യം പറയാൻ മാത്രമേ ഇപ്പോൾ ലക്ഷ്യമിടേണ്ടതുള്ളു. അല്ലാതെ പ്രപഞ്ചത്തിന്‍റെ പിന്നണിയിലേക്ക് പോകേണ്ടതില്ലതന്നെ. എന്നാൽ ആദ്യം പറഞ്ഞ ചെറിയ വിഷയവും രണ്ടാമത് സൂചിപ്പിച്ച വലിയ വിഷയവും, ഭൗതിക യാഥാർത്ഥ്യത്തിന്‍റെ മറഞ്ഞുനിൽക്കുന്ന ഒരേ രഹസ്യഉള്ളറയിൽ തന്നെയാണ് നിൽക്കുന്നത് എന്നു തോന്നുന്നു.
മനുഷ്യന്‍റെശരീരവും ജീവനും ബുദ്ധിയും പ്രവർത്തിക്കുന്നതിന് പിന്നിൽ ഒരു സോഫ്ട്വേർ സംവിധാനമോ, അതുപോലുള്ള മറ്റെന്തെങ്കിലുമോ ഉണ്ട് എന്ന് മനസ്സിലാക്കുന്നതിന് കാര്യമായ വിഷമമില്ലതന്നെ.

Image

Image owner:

മനുഷ്യ ശരീരത്തിൽ അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ ഉണ്ട് എന്ന് അറിവുള്ള കാര്യമാണ്. മാത്രവുമല്ല, ഇവ ഓരോന്നും വ്യക്തമായും ഒരു സങ്കീർണ്ണമായ യന്ത്രസംവിധാനം തന്നെയാണ്. മുകളിൽ നൽകിയിട്ടുള്ള ചിത്രം ഒരു കോശത്തിന്‍റെ ചുറ്റുമുള്ള Plasma membraneനിനുള്ളലെ ഘടകങ്ങളും യന്ത്രസംവിധാനവും ചിത്രീകരിക്കുന്നുണ്ട്. ഇതുപോലുള്ള അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ!

പോരാത്തതിന്, കോശങ്ങളിൽതന്നെ പലവിധമുള്ളതും, വ്യത്യസ്ത പ്രവർത്തനം ഉള്ളവയും ഉണ്ട്.

ഇവയേയെല്ലാം ഒത്തൊരുമയോടുകൂടി പ്രവർത്തിപ്പിക്കാനും വ്യത്യസ്ത സാഹചര്യങ്ങൾക്ക് അനുസൃതമായി വ്യത്യസ്തമായി പ്രതികരിക്കാനും പ്രവർത്തിക്കാനും പ്രാപ്തി നൽകാൻ ഏതുവിധത്തിലുള്ള നിയന്ത്രണ സംവിധാനത്തിന് ആവും?

ഈ കാര്യം ഈ എഴുത്തുകാരൻ ഏതാണ്ട് 2004മുതൽ പലതരം വ്യക്തികളുമായി ഓൺലൈനായും ഓഫ് ലൈനായും സംസാരിക്കാനും, അവരെ ചില കാര്യങ്ങൾ ബോധിപ്പിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഏതാണ്ട് 2011ന്നുവരേയും അതിനപ്പുറവും മിക്ക ഡോക്ടർമാർക്കും കമ്പ്യൂട്ടർ ഉപയോഗിച്ച് പരിചയമോ അതിനെ നയിക്കുന്ന സോഫ്ട്വറിനെക്കുറിച്ച് വിവരമോ ഉണ്ടായിരുന്നില്ല. ചിലർ ഈ എഴുത്തുകാരന്‍റെ കാഴ്ചപ്പാടിനെ ഏതോ കമ്പ്യൂട്ടർ ഗെയ്മ് കണ്ടതിൽനിന്നും മനസ്സിൽ ഉദിച്ച അതിശയോക്തികലർന്ന ബാലിശമായ (childish) വിഡ്ഢി ചിന്തകൾ ആണ് എന്ന് തുറന്നുതന്നെ പറഞ്ഞതായി ഓർക്കുന്നു.

ഈ രീതിയിൽ പ്രതികരിച്ച മിക്കവർക്കും കമ്പ്യൂട്ടറിന്‍റെ പ്രവർത്തനത്തെക്കുറിച്ച് കാര്യമായ വിവരമില്ലായിരുന്നു എന്നു മാത്രമല്ല, ചിലർക്ക് സോഫ്ട്വേർ എന്നതിനെക്കുറിച്ച് കേട്ടറിവുപോലും ഉണ്ടായിരുന്നില്ല.

മനുഷ്യ ശരീരത്തെക്കുറിച്ചും, ബുദ്ധിയെക്കുറിച്ചും ബുദ്ധിസ്ഥിരതയെക്കുറിച്ചും, മാനസിക ആരോഗ്യത്തെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ അവകാശം അതാതു വിഷയത്തിൽ യോഗ്യതനേടിയ ഡോക്ടർമാർക്കാണ് എന്നതും കാര്യമായ ഒരു പ്രശ്നംതന്നെയായിരുന്നു. ഈ കൂട്ടരിൽ പലർക്കും അന്ന് കമ്പ്യൂട്ടർ എന്താണ് എന്ന് കാര്യമായ വിവരം ഇല്ലായിരുന്നു. ഇന്ന് ഈ ഒരു കാര്യത്തിൽ കാര്യമായ മാറ്റം വരുത്തിയത് സ്മാട്ട്ഫോണിന്‍റെ വരവും ഇന്റർനെറ്റ് ഉപയോഗത്തിന്‍റെ വ്യാപിക്കലും ആണ് എന്ന് തോന്നുന്നു.

വീഡിയോ ഗെയ്മുകൾ കണ്ട്, മനുഷ്യമനസ്സും ഏതാണ്ട് ഒരുകമ്പ്യൂട്ടർ സോഫ്ട്വേർ പോലുള്ള ഒരു ഏർപ്പാടാണ് എന്ന് നേരത്തെ ഒരു ചിന്താഗതിയുള്ളതായി ഒരു ഓൺലൈൻ സംഭാഷണത്തിൽ ഒരു യൂഎസ് പൗരൻ ചെറിയതോതിൽ അവഹേളിച്ചുകൊണ്ട് അറിയിച്ച കാര്യവും ഓർമ്മയുണ്ട്. ഈ കാര്യത്തെ Wetware എന്നാണ് പറയപ്പെടുന്നത് പോലും.

ഈ എഴുത്തുകാരന് ഈ വിധം ചിന്തകൾ 2004നോടുകൂടി മനസ്സിൽ കയറിവന്നപ്പോൾ, കമ്പ്യൂട്ടർ ഗെയ്മുകളുമായി യാതോരു രീതിയിലും ബന്ധപ്പെടുത്തേണ്ടുന്ന ആവശ്യം വന്നില്ലതന്നെ. കാരണം, മനസ്സിൽ തികച്ചും സങ്കീർണ്ണമായ പലവിധ വിവരങ്ങൾ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കുകയായിരുന്നു.

ഉദാഹരണത്തിന് 2004ന് മുൻപേ തന്നെ എഴുതി പ്രസിദ്ധീകരിച്ച March of the Evil Empires; English versus the feudal languages എന്ന ഗ്രന്ഥത്തിൽ ഈ വിധം ചില വാചകങ്ങൾ ഈ എഴുത്തുകാരൻ എഴുതിയതായി മനസ്സിൽ ഓർമ്മയുണ്ട്.

QUOTE: For there is much that needs to be understood about the various aspects and the internal nature of the software program we generally call ‘language’.

I do believe with the deepest of my conviction that there is a wealth of information to be dug out from the depths of this software. END OF QUOTE

മനസ്സിൽ കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന ഒരു ചിന്താഗതി ഈ വിധമായിരുന്നു:

മനുഷ്യ ശരീരം ഒരു സോഫ്ട്വേർ സംവിധാനമാണ് സൃഷ്ടിക്കുകയും, മറ്റൊരു സോഫ്ട്വേർ സംവിധാനമാണ് നടത്തിപ്പുചെയ്യുകയും ചെയ്യുന്നത് എന്ന് ചിന്തിക്കുക. എങ്കിൽ ആദ്യത്തെ സോഫ്ട്വേർ സംവിധാനം സൃഷ്ടിച്ച ശരീരത്തെ Hardware ആയി കാണാം. അതിനെ നടത്തിപ്പുചെയ്യുന്ന സോഫ്ട്വേറിനെ, ജീവന്‍റേയും ആരോഗ്യത്തിന്‍റേസയും മനസ്സിന്‍റേയും സോഫ്ട്വേറായി കാണുക. ഈ വിധം കണ്ടാൽ, മനുഷ്യ ശരീരത്തിൽ സംഭവിക്കുന്ന കേടുപാടുകളേയും ആരോഗ്യപ്രശ്നങ്ങളേയും ഏതുവിധത്തിൽ കൈകാര്യം ചെയ്യാനാവും എന്ന ഒരു ചോദ്യം മനസ്സിൽ കയറിവന്നു.

ഒരു സാധാരണ കമ്പ്യൂട്ടറിന് കേടുപാടു സംഭവിച്ചാൽ, അതിന്‍റെ മോണിറ്ററും, കീബോഡും, Harddiskഉം, Processorഉം, Fanഉം Motherboardഉം മറ്റും നന്നാക്കേണ്ടിവരും. ചിലത് മാറ്റി പുതിയത് സ്ഥാപിക്കേണ്ടിയും വരാം. ഇത് ഒരു Hardware technician ചെയ്യേണ്ടുന്ന കാര്യമാണ്.

ഇതേ പോലെതന്നെയാണ് മനുഷ്യ ശരീരത്തിലും പലവിധ കേടുപാടുകളും രോഗാവസ്ഥകളും വന്നാൽ. ഒരു Allopathy doctorക്ക് മരുന്നുകളുടെ സഹായത്താലും സ്വന്തം കായികമായ പ്രവർത്തനത്താലും രോഗാവസ്ഥയ്ക്ക് ശമനം വരുത്താനാവും എന്ന് മനസ്സിലാക്കുന്നത്.

എന്നാൽ ഒരു കമ്പ്യൂട്ടറിന്‍റെ പ്രവർത്തനത്തിൽ കേടുപാടു വരുന്നത് സോഫ്ട്വേറിന്‍റെ പാളിച്ചകൊണ്ടും ആവാം. അങ്ങിനെ സംഭവിക്കുമ്പോൾ നന്നാക്കേണ്ടത് സോഫ്ട്വേറിലൂടെയാണ്.

ഇതേ പോലെ മനുഷ്യ ശരീരത്തിന്‍റേഫയും ജീവന്‍റേയും മസ്തിഷ്ക സോഫ്ട്വേറിന്‍റേതയും പ്രവർത്തനത്തിൽ കേടുവരാനും സാധ്യമാണ് എന്നത് ഉറപ്പുള്ള കാര്യമാണ്. ഇങ്ങിനെ സംഭവിക്കുമ്പോൾ, പ്രശ്നപരിഹാരം ഒരു സോഫ്ട്വേർ നന്നാക്കലിലൂടെ നടക്കില്ലേ, എന്ന ഒരു ചിന്ത മനസ്സിൽ കയറിക്കൂടി.

അങ്ങിനെയൊരു ചികിത്സാ സമ്പ്രധായത്തെക്കുറിച്ച് കേട്ടിട്ടുപോലുമില്ലതന്നെ. അങ്ങിനെയിരിക്കുമ്പോഴാണ് Homoeopathy ചികിത്സാ സമ്പ്രധായത്തെ വളരെ അടുത്തുനിന്നും നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചത്. ഇന്നുള്ള Homoeopathy പ്രവർത്തനത്തിൽ പലവിധ പാളിച്ചകളും ഉണ്ട് എങ്കിലും, Homoeopathy തന്നെയാവാം ഈ എഴുത്തുകാരന്‍റെ മനസ്സിൽ ഉദിച്ചുവന്ന സോഫ്ട്വേറിലൂടെയുള്ള ചികത്സാ സംവിധാനം എന്നു തോന്നുന്നു. ഏതാണ്ട് 2005 മുതൽ ഇന്നുവരെ ഈ എഴുത്തുകാരന്‍റെ വീട്ടിൽ വളരെ അപൂർവ്വമായേ Allopathy ഔഷധങ്ങൾ ഉപയോഗിച്ചിട്ടുള്ളു.

Allopathyക്ക് വൻ കഴിവുകൾ ഉണ്ട് എന്നത് ശരിതന്നെ. എന്നാൽ യഥാർത്ഥത്തിൽ Modern Medicineആയി ഒടുവിൽ പരിണമിക്കാൻ സാധ്യതയുള്ളത് Homoeopathy തന്നെയാണ്. പക്ഷെ Homoeopathyയുടെ പ്രവർത്തനത്തിലും പ്രവർത്തിക്കുന്നവരിലും കാര്യമായ ഗുണമേന്മാ മാറ്റങ്ങൾ വരേണ്ടിയിരിക്കുന്നു. അതിലേക്കൊന്നും ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.

1970കളിൽ ഒരു തെരുവുകച്ചവടക്കാന്‍റെ വാചക-കസർത്തിൽ, 'ആധുനിക ഔഷധങ്ങൾക്ക് Jet വിമാനങ്ങളെവരെ പറപ്പിക്കാൻ കഴിവുള്ള ഈ കാലഘട്ടത്തിൽ', എന്ന ഒരു വാചകം കേട്ടതായി ഓർക്കുന്നു. ഈ വിധം കഴിവുള്ള ഔഷധങ്ങൾ വരുംകാലങ്ങളിൽ Homoeopathyയിൽ കണ്ടേക്കാം. കാരണം അത് തൊട്ടുകളിക്കുന്നതും തൊട്ടുകൊടുക്കുന്നതും അദൃശ്യമായതും, എന്നാൽ അതീവ അതീന്ത്രിയ ശക്തിയുള്ള അതീന്ത്ര്യ സോഫ്ട്വേർ സംവിധാനത്തിലെ തുണ്ടുതുണ്ട് കോഡുകൾ തന്നെയാവാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

22

Post posted by VED »

22 #. അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകൾ മൂല്യങ്ങളിൽ ആന്തോളനം നടത്തുന്നതിനെക്കുറിച്ച്



എഴുത്ത് കമ്പ്യൂട്ടർ പ്രവർത്തനത്തിന്‍റെ സാങ്കേതികതളിലേക്ക് കൂടുതൽ കഴഞ്ഞുപോകാതെ നോക്കേണ്ടിയിരിക്കുന്നു. അതിനാൽ പ്രതിപാദ്യവിഷയത്തിന് ആവശ്യമായിട്ടുള്ള കാര്യങ്ങൾ മാത്രം എഴുതി എഴുത്ത് മുന്നോട്ട് കൊണ്ടുപോകുകയാണ്.

അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ മനുഷ്യശരീരം, ഇന്ന് മനുഷ്യർ മനസ്സിലാക്കുന്നതും വിഭാവനം ചെയ്യുന്നതും പോലെയാവും എന്ന് തോന്നുന്നില്ല. അനേകംകോടി മഹാകോടി (Trillion) കോശങ്ങൾ എന്നതുതന്നെ സോഫ്ട്വേർ കോഡുകളിൽ വെറും ചെറിയതോതിലുള്ള കോഡ് ലൈബ്രൈറികൾ തന്നെയാവാം രൂപകൽപ്പനചെയ്യുന്നത്. ഈ വിധം യാഥാർത്ഥ്യത്തേയും, മനുഷ്യശരീരത്തേയും ജീവൻ എന്ന പ്രതിഭാസത്തേയും മനസ്സിനേയും വികരങ്ങളേയും മസ്തിഷ്ക സോഫ്ട്വേറിനേയും (Brain Softwareനേയും) മറ്റും വിഭാവനം ചെയ്താൽ, ഇവയ്ക്കെല്ലാം പിന്നിലും അണിയറയിലും ബൈനറി അക്കങ്ങൾക്കും Hexadecimal അക്കങ്ങൾക്കും സമാനമായ അക്കങ്ങളോ അതുമല്ലെങ്കിൽ അക്കങ്ങൾക്ക് സമാനമായതോ അതുമല്ലെങ്കിൽ ബദലായുള്ളതോ ആയ മറ്റെന്തോ സംഗതി പ്രവർത്തിക്കുന്നുണ്ട് എന്ന് ചിന്തിക്കുന്നതിൽ എന്താണ് തെറ്റ്?

ചിന്തകൾ ഈ ദിക്കിൽ എത്തിനിൽക്കുമ്പോൾ, ഫ്യൂഡൽ ഭാഷകളുടെ സ്വാധീനത്തെക്കുറിച്ചുള്ള ചിന്തകൾ ഈ കാര്യത്തിലേക്ക് ബന്ധിപ്പിക്കാവുന്നതാണ്. ഫ്യൂഡൽ ഭാഷകൾക്ക് മനുഷ്യനേയും മനുഷ്യമനസ്സിനേയും മാനസിക നിലവാരത്തേയും അന്തസ്സിനേയും വികാരങ്ങളേയും, അടിച്ചുതമർത്താനും ഉയർത്തിപ്പിടിക്കാനും ഉള്ള വ്യത്യസ്ത വാക്ക് കോഡുകൾ ഒരേ അർത്ഥം വരുന്ന വ്യത്യസ്ത വാക്ക് രൂപങ്ങൾക്ക് ഉണ്ട് എന്നതാണ് ഈ എഴുത്തുകാരനിൽ വന്നുചേർന്ന തിരിച്ചറിവ്.

വാക്കുകളും സോഫ്ട്വേർ സൃഷ്ടികൾ തന്നെയാവാം. ഉദാഹരണത്തിന്, ഇങ്ഗ്ളിഷിലെ A എന്ന വാക്കിന് ബൈനറി ഡിജിറ്റിൽ, നൽകിയിട്ടുള്ള രൂപം 01000001 എന്നാണ് എന്ന് ഓർക്കുക. ഇതേ പോലെതന്നെ യാഥാർത്ഥ്യത്തിന്‍റെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിൽ ഭാഷകളും വാക്കുകളും ലിപികളും സൃഷ്ടിക്കപ്പെടുന്നതും പ്രവർത്തിക്കുന്നതും ഒരു അതീന്ത്ര്യ സോഫ്ട്വേർ സംവിധാത്തിലൂടെ തന്നെയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്.

മനുഷ്യ ശരീരത്തെ കോശങ്ങൾ ആയിത്തന്നെ കാണുക. എങ്കിൽ ഈ ഓരോ കോശത്തേയും രൂപകൽപ്പന ചെയ്യുന്നത് കോടാനുകോടി അതീന്ത്ര്യ സോഫ്ട്വേർ കോഡുകൾ തന്നെയാവും.

ഒരു പ്രത്യേക വ്യക്തി ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ആണ് ജീവിക്കുന്നതെങ്കിൽ, ആ ആളുടെ വ്യക്തിത്വം ഭാഷാകോഡുകൾ പൊക്കിവെക്കുന്നതും അടിച്ചുപരത്തുന്നതും ആയ ആന്തോളനത്തിന് പാത്രീഭവിക്കാനുള്ള അന്തരീക്ഷം നിലനിൽക്കും. ഈ ആൾ ഈ വിധ കോഡുകളുടെ ഈ വിധ പ്രവർത്തനങ്ങൾ അനുഭവിച്ചുതന്നെയാണ് വളർന്നുവന്നിട്ടുണ്ടാവുക.

ഈ ആളുടെ കോശങ്ങളെ അതീന്ത്ര്യ സോഫ്ട്വേറിൽ ഈ വിധമാണ് ലിഖിതപ്പെടുത്തിയിരിക്കുന്നത് എന്ന് ചിന്തിക്കുക:
‰ IHDR ¥ j \ŠqÄ gAMA ¯È7Šé ‰ZIDATxÚì“Ñ€ C}38‰s¸ÿq‚Ö”óòG¡!¡û:@Xb0m
EäE‹°•­Èe1Æ‚wî!âoҐ J3ϤÿT ÕQªTjúÔý^J
UJ«Z×Î|P™^ZâQ¼1wãâ#Ê$œ.hø§Õ‘tkŠªÝ=Äée¢BæAG)úÇœ«óLª°Å¶2 ³Ö‰½(H,¨»ÐÊ=pÝÈKïQäº7ò•]íÛm@£íÝÑÆîHkìØ°îPjéR•™ËHídC…TÌH«$MŸ,Œ¡„Ô1AìÍ $}ÿçfRÚ¾Ä5|

ചുറ്റുമുള്ളതും സ്വന്തമായി മനസ്സിലാകുന്നതും സംസാരിക്കുന്നതും ആയ ഫ്യൂഡൽ ഭാഷയുടെ സവിശേഷതകൾക്ക് അനുസൃതമായി, വ്യക്തിത്വ നിലവാരത്തിനും വൈകാരിക നിലവാരത്തിനും സാമൂഹിക അന്തസ്സിനും, ചില വ്യക്തമായ അക്ക സ്ഥാനങ്ങൾ ഈ കോഡുകളിൽ ഉണ്ട് എന്നും ചിന്തിക്കുക.

പണിക്കാരൻ 'ചേട്ടൻ' / 'ചേച്ചി' എന്ന് സംബോനധചെയ്യുന്നതും, നീ എന്ന് സംബോധന ചെയ്യുന്നതും ഈ അക്കസ്ഥാനത്ത് വ്യക്തമായും വ്യത്യസ്ത മൂല്യങ്ങൾ ആണ് ലിഖിതപ്പെടുത്തുക എന്ന് മനസ്സിലാക്കാവുന്നതാണ്. ഫ്യൂഡൽ ഭാഷയിൽ വളർന്നുവന്ന വ്യക്തിയിൽ ഈ അക്കസ്ഥാനത്തിന് മുകളിലോട്ടും താഴോട്ടും, പൊങ്ങിയും താഴ്ന്നും ഉള്ള അനുഭവപരിചയം ചെറുപ്പം മുതലേ വന്നുകാണും.

അതേ സമയം, കലർപ്പില്ലാത്ത-ഇങ്ഗ്ളിഷ് (pristine-English) പോലുള്ള പരന്ന പ്രകൃതമുള്ള ഭാഷകളിൽ വളർന്നുവന്ന വ്യക്തികളിൽ ഈ വിധം ഈ സ്ഥാനത്തുള്ള അക്കങ്ങൾക്ക് മുകളിലോട്ടും താഴോട്ടും ആന്തോളനം ചെയ്യാനുള്ള തട്ടുകളും അറകളും (Slots) നേരത്തെ നിർമ്മിച്ചുവച്ചിട്ടുണ്ടാവില്ലതന്നെ. ഈ ഒരു സവിശേഷതയോ അതുമല്ലെങ്കിൽ ന്യൂനതയോ ഈ കൂട്ടരുടെ പ്രകൃത്തിലും വ്യക്തിത്വത്തിലും അന്തസ്സിലും മാനസിക മൂല്യങ്ങളിലും പ്രതിഫലിച്ചുകാണും എന്നും പറയാവുന്നതാണ്.

യഥാർത്ഥത്തിൽ, ഫ്യൂഡൽ ഭാഷകളിലെ ചില നിർണ്ണായകമായ വാക്കുകളിൽ Indicant word codes എന്ന പ്രതിഭാസം ഉണ്ട് എന്ന തിരിച്ചറിവാണ്, പതിറ്റാണ്ടുകൾക്ക് മുൻപ് ഈ എഴുത്തുകാരനിൽ അതീന്ത്ര്യ സോഫ്ട്വേർ സംവിധാനങ്ങളെക്കുറിച്ചുള്ള ചിന്തകൾ വളർത്തുവാൻ സൗകര്യപ്പെടുത്തിയത്. ഈ വിധ വാക്കുകളുടെ വ്യത്യസ്ത Indicant word codeഡുകൾ വ്യക്തികളുടെ ശരീരപ്രകൃതത്തേയും മാനസികവും ശാരീരികവും ആയ വളർച്ചയേയും രൂപത്തേയും മാനസിക നിലവാരത്തേയും മുഖഭാവത്തേയും മറ്റും വ്യത്യസ്തമായി ബാധിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നത് ഒരു നിർണ്ണായകമായ തിരിച്ചറിവായിരുന്നു എന്ന് പറയേണ്ടിയിരിക്കുന്നു.

കാരണം, ഈ വിവരം മനുഷ്യനുമായി ബന്ധപ്പെട്ട അനവധി കാര്യങ്ങളെ ഒരു നൂതനമായ കാഴ്ചപ്പാടിലൂടേയും വീക്ഷണകോണിലൂടേയും സമീപിക്കാനും വ്യാഖ്യാനിക്കാനും വിശദ്ധീകരിക്കാനും ഈ എഴുത്തുകാരന് പ്രേരണയും പ്രചോദനവും നൽകി എന്ന് പറയുന്നതിൽ കളവുണ്ടാവില്ലതന്നെ.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

23

Post posted by VED »

23 #. അതീന്ത്ര്യ സോഫ്ട്വേറിനോട് താരത്മ്യം ചെയ്യാൻമാത്രം ഔന്നിത്യമുള്ള യാതൊന്നും ഇന്നും മനുഷ്യന്‍റെൈകളിൽ ഇല്ലതന്നെ



നാം കാണുന്നതും അനുഭവിച്ചറിയുന്നതും ആയ ഭൗതിക യാഥാർത്ഥ്യവും ജീവനും ജീവനുള്ള ശരീരവും മനസ്സും ചിന്തകളും അനുഭൂതികളും വികാരങ്ങളും മറ്റും ഒരു അതീന്ത്ര്യ (supernatural) സോഫ്ട്വേർ സംവിധാനത്തിന്‍റെ പ്രവർത്തനഫലവും സൃഷ്ടിയും മറ്റുമാണ് എന്ന് പറുയുമ്പോൾ, ഇതുമായി ബന്ധപ്പെട്ടുകൊണ്ട് ഒന്നുരണ്ട് കാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു.

ഈ എഴുത്തിൽ കമ്പ്യൂട്ടറിലെ Harddiskന്‍റെ ഉള്ളിൽ തിരിഞ്ഞുകൊണ്ടിരിക്കുന്ന ഒരു ഡിവിഡി പോലുള്ള ഒരു സംവിധാനത്തിലൂടെയാണ് സോഫ്ട്വേറിനെക്കുറിച്ച് വിശദ്ധീകരിക്കാൻ ശ്രമിച്ചത്. എന്നാൽ ഇന്ന്, ഈ വിധം തിരിയാത്ത Solid State Driveവുകൾ (SSD) പഴയകാല Harddisk സാങ്കേതികതയെ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്, കമ്പ്യൂട്ടറുകളിൽ.

അതുപോലെതന്നെ സ്മാട്ട്ഉപകരണങ്ങളിൽ (Smart deviceസുകളിൽ) Universal Flash Storage (UFS) എന്ന സാങ്കേതികതയാണ് ഉപയോഗിക്കുന്നത്. ഇവ രണ്ടിലും (SSDയിലും UFSസ്സിലും) തിരിഞ്ഞുകൊണ്ടിരിക്കുന്ന യാതോരു ഘടകവും ഇല്ലാ എന്നാണ് മനസ്സിലാക്കുന്നത്.

എന്നിരുന്നാലും ഇവയെല്ലാത്തിലും ഉപയോഗിക്കപ്പെടുന്നത് സോഫ്ട്വേർ എന്നകാര്യം തന്നെയാണ്.

ഇതും ഇന്നും വ്യത്യസ്ത Voltageജുകളെ ഉപയോഗിച്ചുകൊണ്ടുതന്നെയാണ് മനുഷ്യനാൽ എഴുതപ്പെടുന്ന Programming Languageജുകളിലുള്ള സോഫ്ട്വേറുകളെ കമ്പ്യൂട്ടറുകൾക്കും സ്മാട്ട്ഫോണുകൾക്കും മറ്റും മനസ്സിലാകുന്ന Machine Languageജുകളിലേക്ക് മാറ്റി, അവയ്ക്ക് മനസ്സിലാക്കിക്കൊടുക്കന്നത്, എന്ന് മനസ്സിലാക്കുന്നു.

ഈ കാര്യം ഇവിടെ പറഞ്ഞത് മറ്റൊരു കാര്യം പറയാനായിട്ടാണ്. ഈ വിധമായുള്ള സോഫ്ട്വേർ എന്ന കാര്യം വൈദ്യുതിയുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നുവച്ചാൽ വൈദ്യൂതി കണ്ടുപിടിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ, ഈ വിധ സോഫ്ട്വേർ എന്ന പ്രതിഭാസത്തെക്കുറിച്ച് ഇന്ന് സിദ്ധാന്തീകരിക്കാൻ മറ്റെന്തെങ്കിലും വഴികൾ കണ്ടെത്തേണ്ടിവരുമായിരുന്നു

ഇതുമായി ബന്ധപ്പെട്ട് ഒന്നുരണ്ടുകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. ഒന്ന്, വൈദ്യുതി കണ്ടുപിടിക്കപ്പെടുന്നതിന് മുൻപ്, ആർക്കും അതിനെക്കുറിച്ച് വ്യക്തമായ അറിവില്ലതന്നെ. ആകാശത്ത് മിന്നിമറിയുന്നതും, പൊട്ടിത്തെറിക്കുന്നതുമായ മിന്നൽ എന്ന പ്രതിഭാസം വൈദ്യുതിയാണ് എന്നുതന്നെ പണ്ടുകാലങ്ങളിൽ ആരെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് അറിയില്ല.

വൈദ്യുതിയുടെ കണ്ടുപിടുത്തം വല്ല യാദൃശ്ചിക സംഭവപരമ്പരകളുടെ തുടർച്ചയിൽ പെട്ടകാര്യം ആയേക്കാം.

ഇങ്ങിനെ പലവിധ യാദൃശ്ചിക സംഭവപരമ്പരകളുടെ തുടർച്ചയിൽ വന്നുപെടാത്ത പലവിധ കാര്യങ്ങളും ഇന്നും മനുഷ്യന് അപ്രാപ്യമായി നിലനിൽക്കുന്നുണ്ടാവാം എന്നതാണ് ആദ്യത്തെകാര്യം.

ഈ വിധ പലതും മനുഷ്യന്‍റെ അറിവിലേക്ക് കടന്നുവന്നാൽ, ഈ സോഫ്ട്വേർ എന്നചിന്ത ഏതുവിധമായിരിക്കും എന്ന് ഇപ്പോൾ പറയാൻ ആവില്ല.

Sir Isaac Newton ആണ് ആധുനിക ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രഗൽഭനായ ശാസ്ത്രകാരൻ എന്ന് മനസ്സിലാക്കപ്പെടുന്നു. കാരണം, ഇദ്ദേഹം സ്വന്തമായി കണ്ടുപിടിച്ചകാര്യങ്ങളും തുടക്കംകുറിച്ച ശാസ്ത്രശാഖകളും ഗണിത ശാസ്ത്രത്തിൽ നടത്തിയ കണ്ടുപിടുത്തങ്ങളും മറ്റും അനവധിയാണ്. Newtonനോട് താരതമ്യം ചെയ്യുമ്പോൾ, Albert Einstein വെറും ഒരു ശിശുവാണ്. ഈ കാര്യം പിന്നീട് പ്രതിപാദിക്കാം.

ഇത്രയും ഗംഭീരനായ ശാസ്ത്രജ്ഞനാണ് Isaac Newton എങ്കിലും, ഇദ്ദേഹം യഥാർത്ഥത്തിൽ ഒരു ശാസ്ത്രകാരനായിരുന്നുവോ എന്ന് തീർത്തും പറയാൻ ആവില്ല. കാരണം, ഇദ്ദേഹം ഏതാണ്ട് 30 വർഷക്കാലം ഭൗതിക ശാസ്ത്രത്തിന് അതീതമായിട്ടുള്ള വിഷയങ്ങളിൽ മനസ്സും സമയവും ഉപയോഗിച്ചിരുന്നു എന്നാണ് കാണുന്നത്.

ഇന്ന് Occultism എന്ന് പൊതുവായി പറയപ്പെടുന്ന സംഗതിയിൽ ഇദ്ദേഹം വളരെ വ്യാപൃതനായിരുന്നുപോലും. Occultism എന്ന വാക്കിന്‍റെ പൊതുവായുള്ള അർത്ഥം മാന്ത്രികവിദ്യ എന്നാണ് എങ്കിലും, ഇദ്ദേഹം ഭൗതിക യാഥാർത്ഥ്യങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്ന യന്ത്ര സംവിധാനത്തെ കണ്ടെത്താനാണ് ശ്രമിച്ചത് എന്ന് തോന്നുന്നു. ഈ കാര്യം ഇന്ന് ശാസ്ത്ര ലോകം എടുത്തുപറയുന്നില്ലാ എന്നുമാത്രം.

കാരണം, ഈ വിഷയം യഥാർത്ഥത്തിൽ, ഭൗതിക ശാസ്ത്ര അടിസ്ഥാനതത്വങ്ങൾക്ക് നേരെ വിപരീതമായ ഒരു സംഗതിതന്നെയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇദ്ദേഹം പലതും എഴുതിയിട്ടുണ്ട് എങ്കിലും, ഈ വിഷയം ആരുംതന്നെ കാര്യമായി പഠിക്കുകയോ, മനസ്സിലാക്കുകയോ ചെയ്തില്ലാ എന്നുവേണം മനസ്സിലാക്കാൻ. ഇതിനുള്ള കാരണം, പ്രഥമദൃഷ്ട്യാ തനിവിഡ്ഢിത്തം തന്നെയാണ് ഇത്, എന്ന മുൻവിധിയായിരിക്കാം (prejudice ആയിരിക്കാം).

ഇന്ന് ഭൗതിക ശാസ്ത്രവും സോഫ്ട്വേർ ലോകവും തമ്മിൽ ഇതേ അന്തരം യഥാർത്ഥത്തിൽ നിലനിൽക്കുന്നുണ്ട്. സോഫ്ട്വേറിനെ ഉപയോഗപ്പെടുത്താനും അതിനെ ഉപയോഗിച്ച് പലതും പ്രവർത്തിപ്പിക്കാനും, ഭൗതിക യാഥാർത്ഥ്യത്തിലെ വസ്തുക്കളായ വൈദ്യുതിയും Harddiskക്കും Keyboardടും Monitorറും മറ്റും ആവശ്യമുണ്ട് എങ്കിൽപ്പോലും, ഭൗതിക ലോകവും സോഫ്ട്വേർ പ്രപഞ്ചവും വ്യത്യസ്തങ്ങളായ കാര്യങ്ങൾ തന്നെയാണ്.

Isaac Newtonന് സോഫ്ടേർ എന്ന പ്രതിഭാസത്തെ മനസ്സിൽ വിഭാവനം ചെയ്യാൻ പറ്റിയിട്ടുണ്ടായിരുവെങ്കിൽ പോലും, അതിനെക്കുറിച്ച് കാര്യമായി അറിവ് ലഭിച്ചിട്ടുണ്ടാവില്ലതന്നെ. കാരണം, Binary Languageലൂടെ വളർന്നുവന്ന Machine languageഉം, അതിനെ സമീപിക്കാനുള്ള Programming Languageകളും മറ്റും അന്നും വിദൂര ഭാവിയിൽ ഉള്ള കാര്യങ്ങൾ തന്നെആയിരുന്നു.

ഭൂമിയുടെ ഗുരുത്വാകർഷണത്തെക്കുറിച്ച് Isaac Newton സിദ്ധാന്തീകരിച്ചപ്പോൾ, അത് അന്ന് ഒരു വൻ തമാശായിത്തന്നെയാണ് ഭൗതിക ശാസ്ത്രലോകത്തിന് അനുഭവപ്പെട്ടത് പോലും. ഒരു വസ്തുവിനെ വായുവിൽ വെച്ചാൽ, അതിനെ ആരാണ് അല്ലെങ്കിൽ എന്താണ് താഴേക്ക് വലിച്ചിടുന്നത് എന്നതായിരുന്നു ചോദ്യം. അത് എന്തുകൊണ്ട് താഴേക്ക് വീഴുന്നു? അങ്ങിനെ വീഴുന്നുണ്ടെങ്കിൽ എന്തുകൊണ്ട് മുകളിലേക്ക് വീഴുന്നില്ല?

ഭൂമി ഇതിനെ കെട്ടിവലിച്ച് താഴെയിടുന്നുണ്ട് എങ്കിൽ, ഈ കെട്ടിവലിക്കുന്ന കയർ എവിടെയാണ് ഉള്ളത്? എന്ന ഒരു ചോദ്യംതന്നെ അന്ന് പലരും ചോദിച്ചിരുന്നുപോലും.

വാസ്തവം പറയുകയാണെങ്കിൽ, ഇന്നും ആ കയർ ആരും കണ്ടെത്തിയിട്ടില്ലതന്നെ.

ഇവിടെ ഈ വിധം ഇത്രയും കാര്യങ്ങൾ പറഞ്ഞത്, അതീന്ത്ര്യ സോഫ്ട്വേർ സംവിധനങ്ങളെക്കുറിച്ച് ദൃഷ്ടാന്തങ്ങൾ നൽകിക്കൊണ്ട് സംസാരിക്കാൻ ഇന്ന് നമ്മുടെ കൈയിലുള്ളത് ഇന്ന് മനുഷ്യന് അറിവുള്ള സോഫ്ട്വേർ കാര്യങ്ങൾ മാത്രമാണ് എന്നു പറയാനാണ്. അവയെല്ലാംതന്നെ വളരെ പ്രാകൃത നിലവാരത്തിൽ തന്നെയാണ് ഇന്നും ഉള്ളത്.

അമാനുഷിക സോഫ്ട്വേർ സംവിധാനങ്ങളെക്കുറിച്ച് വ്യക്തമായി പറയാൻ ഇവ മതിയാവില്ല എന്നു പറയാം. എന്നാൽ, ജീവനും മനസ്സും മാനസിക വികാരങ്ങളും ശാരീരിക സുഖങ്ങളും മറ്റും ഈ അതീന്ത്ര്യ സോഫ്ട്വേർ സംവിധനത്തിന്‍റെ ഡിസൈൻ വ്യൂവിൽ (design viewവിൽ) വ്യക്തമായി ലിഖിതപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളിലൂടേയും വീക്ഷിക്കാനായേക്കാം, ആ വേദിയിൽ പ്രവർത്തിക്കുന്നവർക്ക്. ഈ ഡിസൈൻ വ്യൂവിന്‍റെ അണിയറയിൽ കോഡ് വ്യൂ (code view) പ്രദേശവും ഉണ്ടാവും. അതിൽ വരുത്തുന്ന മാറ്റങ്ങൾ, ഡിസൈൻ വ്യൂവിലും, ഭൗതിക യാഥാർത്ഥ്യത്തിലും മാറ്റങ്ങൾ വരുത്തുംതന്നെ.

വ്യക്തികളുടെ മാനസിക വിക്ഷോഭങ്ങളും പിടിവലികളും, മനുഷ്യഭാഷകളും വാക്കുകളും മനുഷ്യമനസ്സിലും ശരീരത്തിലും വരുത്തുന്ന വൻകിട കൊടുംകാറ്റുകളും മറ്റും ഈ ഡിസൈൻ വ്യൂവിൽ വളരെ വ്യക്തമായി കാണപ്പെടും.

ഫ്യൂഡൽ ഭാഷകളിലുള്ള, മുകളിലോട്ടും താഴേക്കും പിടിച്ചുവലിക്കുന്ന വാക്ക് കോഡുകൾ, അതീന്ത്ര്യ സോഫ്ട്വേറിന്‍റെ കോഡ് വ്യൂവിൽ അക്കമൂല്യങ്ങളിൽ ഉയർച്ചത്താഴ്ചകൾ വരുത്തും. ഈ വിധം, യാഥാർത്ഥ്യത്തിനും മനുഷ്യമനസ്സിനും ഭാഷാകോഡുകൾക്കും പിന്നിൽ നിഗൂഢമായ ഒരു മണ്ഡലം നിലവിൽ ഉണ്ട് എന്ന് മനസ്സിലാക്കിയാൽ, മനുഷ്യമനസ്സിനേയും സാമൂഹിക പ്രശ്നങ്ങളേയും ആരോഗ്യപരിപാലനത്തേയും മറ്റും ഈ വേദിയേ നോക്കിക്കൊണ്ട് പരിഹരിക്കാൻ പറ്റിയേക്കാം.

ഈ പറഞ്ഞത് മന്ത്രവാദത്തിന്‍റേൻയും ദുർമന്ത്രവാദത്തിന്‍റേ‍യും കൂടോത്രത്തിന്‍റേയും കണ്ണുകൊള്ളലിന്‍റേയും സീമകളിൽ എത്തിനിൽക്കുന്ന കാര്യങ്ങൾ ആണ് എന്ന് തോന്നുന്നു. അതിനുള്ളിലേക്ക് കടക്കുന്നില്ല. ഉള്ളിൽക്കടന്നാൽ പിന്നെ പുറത്തുവരാൻ പറ്റിയില്ലെങ്കിലോ!

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

24

Post posted by VED »

24 #. മറ്റൊരു വ്യക്തിയുമായി ബന്ധപ്പെട്ട കോഡുകൾ ഒരു വ്യക്തിയുടെ ശരീരിത്തിന്‍റേയും മനസ്സിന്‍റേയും കോഡുകളിൽ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച്




ഈ ഭൗതിക യാഥാർത്ഥ്യത്തേയും ജീവൻ എന്ന പ്രതിഭാസത്തേയും മനസ്സിനേയും ബുദ്ധിയേയും മസ്തിഷ്കപ്രവർത്തനത്തേയും സൃഷ്ടിക്കുന്നതും നടത്തിപ്പു ചെയ്യുന്നതും ഒരു അത്യുജ്വല സോഫ്ട്വേർ പ്രതിഭാസമോ, അതുപോലുള്ള മറ്റെന്തെങ്കിലുമോ ആവും എന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കാരണം, ഈ വിധ കാര്യങ്ങൾക്ക് അസ്തിത്വം ഉണ്ട്. പോരാത്തതിന് ഇവയിൽ പലവിധ അതിസങ്കീർണ്ണമായ പ്രവർത്തനങ്ങൾ നടക്കുന്നുമുണ്ട്.

ഉദാഹരണത്തിന്, ഈ എഴുത്ത് എഴുതുന്ന അവസരത്തിൽ ഈ വിധ ചിന്തകളും വാക്കുകളും അക്ഷരങ്ങളും വരിവരിയായി മനസ്സിൽ വിരിഞ്ഞു വരികയും, അവയെ ഒരു കമ്പ്യൂട്ടർ കീബോഡിലെ കീകളിൽ കൈവിരലുകൾ അതിവേഗത്തിൽ സ്പർശനബലം നൽകി, കമ്പ്യൂട്ടറിൽ അവ രേഖപ്പെടുത്തുകയും ചെയ്യുമ്പോൾ, മനസ്സിനുള്ളിൽ അതിഗംഭീരമായി ഏതോ അതീന്ത്ര്യ ശക്തിയുള്ള സോഫ്ട്വേർ സംവിധാനം മിന്നൽ വേഗത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്ന് ഈ എഴുത്തുകാരന് വളരെ വ്യക്തമായി അനുഭവപ്പെടുന്നുണ്ട്.

ശരീരത്തിനുള്ളിലുള്ള പലവിധ അവയവങ്ങളും പ്രവർത്തിക്കുന്നതിലും വ്യക്തമായ നിയന്ത്രണവും മേൽനോട്ടവും നടക്കുന്നുണ്ട്. അല്ലാതെ, യാതോരു അടിസ്ഥാനവുമില്ലാതെ മുൻനിശ്ചക്കപ്പെട്ട പാതകളിലൂടെ ഇവ കൃത്യമായി പ്രവർത്തിക്കില്ലതന്നെ. ശരീരത്തിനുള്ളിൽ വരുന്ന അതിസൂക്ഷ്മമായ മാറ്റങ്ങൾക്ക് അനുസരിച്ച് ശരീര അവയവങ്ങൾ അതിസൂക്ഷ്മമായിത്തന്നെ പ്രതികരിക്കുന്നുമുണ്ട്.

ഇവയ്ക്കെല്ലാം പിന്നിൽ യാതോരു അടിസ്ഥാനവുമില്ലാത്ത ഇന്ദ്രജാലമാണ് നടക്കുന്നത് എന്ന് പറയുന്നതിൽ അർത്ഥമില്ലതന്നെ.

ഈ എഴുത്തുകാരന്‍റെ ഉറച്ചവിശ്വാസം ജീവൻ, മനസ്സ്, ബദ്ധി, വികാരം, ചിന്തകൾ തുടങ്ങിയവയെ അതിസങ്കീർണ്ണമായ ഒരു സോഫ്ട്വേർ സംവിധാനം നിയന്ത്രിക്കുകയും മേൽനോട്ടം നടത്തുകയും ചെയ്യുന്നുണ്ട് എന്നുതന്നെയാണ്.

മുകളിൽ നൽകിയിട്ടുള്ളത് മനുഷ്യ മസ്തിഷ്കത്തിനെ അതിന്‍റെ അടിഭാഗത്ത് നിന്നും വീക്ഷിക്കന്ന ചിത്രം ആണ്. ഈ മസ്തിഷ്കം ഒരു അതിഗംഭീര സോഫ്ട്വേർ പ്രവർത്തനം നടത്തുന്ന ഒരു യന്ത്രസംവിധാനം ആണ് എന്ന് പറയുന്നതും, അല്ല അത് ഒരു ഇലക്ട്രേ കെമിക്കൽ (electro-chemical) പ്രവർത്തനം നടക്കുന്ന ഇടമാണ് എന്ന് പറയുന്നതും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ട്.

ഈ കാര്യം എന്നാൽ ഇന്ന് മിക്ക ഡോക്ടർമാരേയും ഭൗതിക ശാസ്ത്രപണ്ഡിതരേയും മന:ശാസ്ത്രജ്ഞരേയും സാമൂഹ്യശാസ്ത്ര പണ്ഡിതരേയും ചരിത്രകാരന്മാരേയും പറഞ്ഞ് ബോധ്യപ്പെടുത്താൻ വളരെ പ്രയാസം തന്നെയാണ്. മിക്ക ആളുകൾക്കും ജീവൻ, പ്രപഞ്ച സൃഷ്ടി തുടങ്ങിയ കാര്യങ്ങൾ ദൈവശാസ്ത്രത്തിൽ പെടുന്ന കാര്യങ്ങൾ ആണ്. അവയെക്കുറിച്ച് ഈ വിധം വിശകലനം ചെയ്യാൻ മനുഷ്യന് ആവില്ലാ എന്നാണ് അവരുടെ ധാരണ.

ഈ എഴുത്തിലെ വാക്കുകൾ വളരെ ശ്രദ്ധയോടുകൂടി പരിമിതപ്പെടുത്തുന്നില്ലായെങ്കിൽ, അത് Telepathy, Paranormal തുടങ്ങിയ വിഷയങ്ങളിലേക്ക് കടന്നേക്കാം. അതിന് ഇപ്പോൾ അനുവദിക്കുന്നത് അഭികാമ്യമല്ലതന്നെ. കാരണം, എഴുത്തിനെ വടം കയറിട്ട് കെട്ടി, പിടിച്ച്തിരിച്ച് വടക്കേ മലബാറിലേക്ക് കൊണ്ടുവരേണ്ടിയിരിക്കുന്നു.

എന്നാൽ ഈ ഒരു വാചകം പറയാം:

ഉറക്കത്ത് കാണുന്ന സ്വപ്നം. മനസ്സിൽ ബഹുവർണ്ണചിത്രങ്ങളും special-effectറ്റുകൾ നിറച്ചു നിർമ്മിച്ച വീഡിയോകളെ വെല്ലുന്ന സിനിമപോലുള്ള കാഴ്ചകളും ശബ്ദരേഖകളും കിറുകൃത്യമായി രചിക്കപ്പെട്ട സംഭാഷണങ്ങളും ഉൾക്കൊള്ളുന്നവയാണ് ഈ വിധ സ്വപ്നങ്ങൾ. അവ മനസ്സിൽ ഓടണമെങ്കിൽ, ഇന്നുള്ള സാങ്കേതിക ജ്ഞാനം ഉപയോഗിച്ച് പറയുകയാണെങ്കിൽ, അതിന് ഒരു സ്ക്രീൻ ആവശ്യമാണ്. പോരത്തതിന് വീഡിയോ ഓടാനുള്ള ഒരു മീഡിയാ പ്ലെയറും (Media Playerറും) ആവശ്യമാണ്. ഇവയെല്ലാം മനസ്സിൽ സജ്ജീകരിക്കുന്നത് Brain-software തന്നെയാവാം.

ഈ വിഷയം ഇപ്പോൾ വിടുകയാണ്. പിന്നീട് ഇതിനെക്കുറിച്ച് കൂടുലായി ചിലകാര്യങ്ങൾ പറയാം എന്നു വിചാരിക്കുന്നു.

മനുഷ്യന്‍റെ ശരീരം മുഴുവൻ രൂപകൽപ്പന ചെയ്യുന്നത് അതിസങ്കീർണ്ണമായ ഒരു സോഫ്ട്വേർ സംവിധാനം തന്നെയാണ്. അതീന്ത്ര്യസ്വഭാവമുള്ള കോഡുകളും അക്കങ്ങളും ആണ് അതിൽ ഉള്ളത് എന്ന് നമുക്ക് അനുമാനിക്കാം. ഇവ രണ്ടും മനുഷ്യൻ ഉപയോഗിക്കുന്ന കോഡുകളും അക്കങ്ങളുമായി യാതോരു ബന്ധവും കാണില്ലതന്നെ.

ഫ്യൂഡൽ ഭാഷാ ലോകത്തിൽ ജീവിക്കുന്ന ഒരുവ്യക്തിയുടെ എല്ലാ കോഡുകളിലും ഈ ഭാഷാ കോഡുകളുടെ സ്വാധീനം ഉണ്ടാവും. You എന്ന ഇങ്ഗ്ളിഷ് വാക്കിനെ 'നീ' എന്നും 'നിങ്ങൾ' എന്നും 'താങ്കൾ' എന്നും മറ്റൊരാൾ സംബോധനയായി പറയുമ്പോൾ, ഈ മുന്ന് വാക്കുകളും ശരീരത്തിലെ ഇന്ദ്രിയങ്ങൾ സ്വീകരിക്കുകയും അവയെ മസ്തിഷ്ക സോഫ്ട്വേർ പ്രോസസ് ചെയ്യുകയും ചെയ്യും. ഈ വാക്കുകളും വ്യത്യസ്ത ഉയർച്ചത്താഴ്ചകൾ കൈമാറ്റം (convey) ചെയ്യുന്ന കോഡുകൾ തന്നെയാണ്.

പോരാത്തതിന്, ഇതേ വാക്കുകൾ ഉയർന്ന ആളുകൾ പറയുന്നതും കീഴെയുള്ള ആൾ പറയുന്നതും, വ്യത്യസ്തമായ ബലമായിരിക്കാം കൈമറ്റം ചെയ്യുന്നത്.

ഓരോ ഭാഷയുടേയും കോഡ് സ്വഭാവത്തിന് അനുസൃതമായാണ് എല്ലാ കാര്യങ്ങളും മനസ്സിലും ശരീരത്തിലും പ്രതിഫലിക്കുക.

ഉദാഹരണത്തിന്, ഇങ്ഗ്ളിഷിൽ 'This is my wife' എന്ന വാക്യം മലയാളത്തിൽ, ‘ഇത് എന്‍റെ ഭാര്യയാണ്’, എന്നുപറയുന്നത് വെറും ഒരു വാക്യ തർജ്ജമയിൽ ഒതുങ്ങിനിൽക്കും.

മലയാളത്തിൽ 'ഭാര്യ' എന്ന കോഡ്, ഭർത്താവിന്‍റെ ശരീരത്തിന്‍റേയും മനസ്സിന്‍റേ'യും കോടാനുകോടി സോഫ്ട്വേർ കോഡുകളിൽ ഒരു പ്രത്യേക രീതിയിലാണ് ആലേഖനം ചെയ്യപ്പെടുക. ഭാര്യ മലയാളത്തിൽ, 'അവളും' മലബാറിയിൽ 'ഓളും' ആണ്. 'അവരും' 'ഓരും' 'ഓലും' 'ചേച്ചിയും' 'അദ്ദേഹവും' 'മാഢവും മറ്റുമല്ലതന്നെ. ഇങ്ഗ്ളിഷിലെ അനങ്ങാപ്പാറമാതിയിയുള്ള 'She' എന്ന വാക്ക് നിർവ്വചിക്കുന്ന ആളല്ല മലയാളത്തിലെ ഭാര്യ.

ഭാര്യ എന്ന വ്യക്തി ഭർത്താവിന്‍റെ കോടാനുകോടി കോഡുകളിൽ ആലേഖനം ചെയ്യപ്പെടുമ്പോൾതന്നെ, ഭർത്താവ് തന്നെ മറ്റ് അനേകം വ്യക്തികളുടെ സാമൂഹിക സ്ഥാനങ്ങളുടെ കോഡുകളുമായി പുതുതായി കുഴഞ്ഞും ബന്ധപ്പെട്ടും ബന്ധിക്കപ്പെട്ടും ആയി ഭവിക്കും.

ഉദാഹരണത്തിന്, ഐപിഎസ്സുകാരന്‍റെ മകൻ പോലീസ് ശിപായിയുടെ സഹോദരിയെ വിവാഹം കഴിക്കുന്നതിലും, ചെറുകിട പണിക്കാരന്‍റെ മകൻ പോലീസുകാരന്‍റെ (തമ്പുരാന്‍റെ) മകളെ വിവാഹം കഴിക്കുന്നതിലും മറ്റും ഭാഷാ കോഡുകളിലെ ഉയർച്ചത്താഴ്ചകൾ പലവ്യക്തികളുടേയും ശരീരത്തിന്‍റേയും മനസ്സിന്‍റേയും കോഡുകളിൽ വൻ കോളിളക്കങ്ങളും അട്ടിമറികളും നടത്തിയേക്കാം.

യഥാർത്ഥത്തിൽ ഈ വിധ കാര്യങ്ങളിൽ ഈ വിധ കോഡുകളുടെ പ്രവർത്തനവും മറ്റും ഒരളവുവരെ വളരെ സൂക്ഷ്മമായിത്തന്നെ പരിശോധിക്കാൻ പറ്റിയേക്കാം. എന്നാൽ ഇന്ന് മന:ശാസ്ത്രവും സാമൂഹ്യശാസ്ത്രവും മറ്റും വൻ പാണ്ഡിത്യ അഭിപ്രായങ്ങളും ഉപദേശങ്ങളും ചികിസ്തകളും മറ്റും ഉരുവിടുന്നത് ഈ വിധ കാര്യങ്ങളെക്കുറിച്ച് യാതോരുവിവരവും ഇല്ലാതെതന്നെയാണ്. ഈ വിഷയവും ഇപ്പോൾ വിടുകയാണ്.

ഈ എഴുത്തിന്‍റെ പാതയിൽ വന്നുനിൽക്കുന്നത്, 'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്ന വാക്യം ആണ്. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ വ്യക്തമായ ചിലകാര്യങ്ങൾ പറയാം എന്ന് തോന്നുന്നു.



Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

25

Post posted by VED »

25 #. ഊർജ്ജസ്വലതയിൽ വേലിയേറ്റവും വേലിയിറക്കവും വരുത്താൻ കെൽപ്പുള്ളകാര്യങ്ങളെക്കുറിച്ച്


ദക്ഷിണേഷ്യയിൽ കൊളോണിയൽ കാലഘട്ടത്തിൽ വന്ന ഇങ്ഗ്ളിഷുകാരിൽ പലർക്കും, ഈ പ്രദേശത്തിലെ സാമൂഹികാവസ്ഥയിൽ ദുർഗ്രഹവും അസ്പഷ്ടവും അവ്യക്തവും (intangible) ആയ എന്തോ ഒരു കാര്യവും പ്രകൃതവും ഉണ്ട് എന്ന് തോന്നിയിരുന്നു.

വെറും സാങ്കേതികപദങ്ങളാൽ ഈ സമൂഹത്തെ ഇങ്ഗ്ളണ്ടിലെ സമൂഹവുമായി താരതമ്യം ചെയ്താൽ, രണ്ട് പ്രദേശങ്ങളിലും രാജാക്കളോ റാണിമാരോ ഉണ്ട് എന്ന് കാണാം. രാജകുടുംബാംഗങ്ങൾ ഉണ്ട്. പ്രഭുവംശം ഉണ്ട്. Lords, ladies, Baron, Baroness തുടങ്ങിയ സാമൂഹിക സ്ഥാനങ്ങൾ ഇങ്ഗ്ളണ്ടിൽ ഉണ്ടെങ്കിൽ, അവയ്ക്ക് തുല്യമായ സാമൂഹിക പദവികൾ ദക്ഷിണേഷ്യയിലെ നൂറുകണക്കിനുള്ള രാജ്യങ്ങളിലും കണ്ടെത്താൻ ആവുമായിരുന്നു.

ഈ വിധം കാര്യങ്ങളെ ഇങ്ഗ്ളണ്ടിലും ബൃട്ടണിലും ഇരുന്ന് അക്കാഡമിക്ക് പണ്ഡിതർ വിഭാവനം ചെയ്തപ്പോൾ, ഇങ്ഗ്ളിഷ് കൊളോണിയൽ വാഴ്ച എന്നത്, ദക്ഷിണേഷ്യയിൽ ഉള്ള ഇങ്ഗ്ളണ്ടുപോലുള്ള രാജ്യങ്ങളെ പിടിച്ചമർത്തി, ഇങ്ഗ്ളിഷുകാരെപ്പോലുള്ള ജനങ്ങളെ കീഴ്പ്പെടുത്തി, അടിമകളാക്കിയുള്ള ഒരു ഭരണ സമ്പ്രദായമാണ് എന്ന് വിലയിരുത്തി. ഇങ്ഗ്ളിഷ് പതാക ഈ ഉപദ്വീപിൽ വിജയക്കൊടിയായി പറപ്പിച്ച Robert Cliveനെ ഒരു വൻകിട അക്രമകാരിയും പിടിച്ചുപറിക്കാരനും അഴിമതിക്കാരനും തെറ്റായ മർഗ്ഗങ്ങളിലൂടെ ധനം സമ്പാദിച്ച വ്യക്തിയായും, ഈ അക്കാഡമിക്ക് വിഡ്ഢികൾ നിർവ്വചിച്ചു.

എന്നാൽ ദക്ഷിണേഷ്യ എന്ന പ്രദേശം ഇങ്ഗ്ളണ്ടുമായി താരതമ്യം ചെയ്യാൻ പറ്റാത്ത പ്രദേശം ആണ് എന്നും, ദക്ഷിണേഷ്യയിൽ ഈ അക്കാഡമിക്ക് പൊട്ടന്മാർ പറയുന്നതുപോലുള്ള യാതോരു കാര്യവും അല്ലനടന്നത് എന്നും, അതുപോലുള്ള ഒന്നുംതന്നെ നടക്കുന്നില്ലായെന്നും Robert Cliveപറഞ്ഞുനോക്കിയെങ്കിലും, ഇങ്ഗ്ളണ്ടിലെ വിവരദോഷികളായ പണ്ഡിതന്മാർ വിട്ടുകൊടുത്തില്ല. അസഹ്യമായ ആരോപണങ്ങൾ കേട്ടുമടുത്ത്, Robert Clive ആത്മഹത്യ ചെയ്തു.

എന്നാൽ വാസ്തവം Robert Clive പറഞ്ഞത് തന്നെയായിരുന്നു.

ദക്ഷിണേഷ്യയുടെ വ്യത്യാസം എന്താണ് എന്ന് വളരെ കൃത്യമായി പറയാൻ ഈ ഒരു ചെറിയ കാര്യം പറഞ്ഞാൽ മതി:

ഇങ്ഗ്ളിണ്ടിൽ ഭൂജന്മിയുടെ ഭാര്യ തൊഴിലാളിസ്ത്രീയെ പരാമർശിക്കുന്നത് ‘She’ എന്നാണ്. തൊഴിലാളി തിരിച്ചും ‘She’ എന്നുതന്നെയാണ് പരാമർശിക്കുന്നത്.

ദക്ഷിണേഷ്യയിൽ ഭൂജന്മിയുടെ ഭാര്യ തൊഴിലാളിസ്ത്രീയെ ‘അവൾ’ / ‘उस्स्’ എന്ന് പരാമർശിക്കുന്നു. തൊഴിലാളി തിരിച്ച് ‘അവർ’ / ‘उन्न्’ എന്നാണ് പരാമർശിക്കുന്നത്.

സാമൂഹിക നിലവാരങ്ങൾ മാറുമ്പോൾ, ‘She’ എന്ന ഇങ്ഗ്ളിഷിലെ വാക്ക്, എതിർ ദിശയിലേക്ക് മാറില്ല. മറിച്ച് ഉറച്ചുതന്നെ നിൽക്കും. അതേ സമയം ദക്ഷിണേഷ്യയിൽ ഈ വാക്ക് തികച്ചും എതിർ ദിശയിലേക്ക് മാറും. തൊഴിലാളി സ്ത്രീ ഭൂജന്മി സ്ത്രീയ ‘അവൾ’ എന്ന് പരാമർശിച്ചാൽ, അത് വ്യക്തമായും ഒരു സാമൂഹിക ആക്രമണം തന്നെയാണ്. മുകളിൽ ഇരിക്കുന്ന വ്യക്തിയുടെ മുഖം അമർത്തിപ്പിടിച്ച്, അടിയിലേക്ക് ഉന്തിനീക്കുന്ന കാര്യംതന്നെയാണ് നടന്നത്.

എന്നാൽ ഭൗതികമായി ഈ വിധം തൊട്ടതായോ, മുഖത്ത് അമർത്തിയതായോ അടിയിലേക്ക് താഴ്ത്തിയതായോ ഉള്ള യാതോരു ദൃശ്യവും കാണാൻ പറ്റില്ല. അതിഗംഭീര MegaPixel ഉള്ള ഒരു ക്യാമറയ്ക്ക് പോലും ഈ ഒരു പിടിച്ചുതാഴ്ത്തലിനെ detectചെയ്യാനോ senseചെയ്യാനോ ആവില്ലതന്നെ.

എന്നാൽ സംഭവം വാസ്തവം തന്നെയാണ്. കൊലപാതകംവരെ സംഭവിക്കാൻമാത്രം പ്രകോപനം നൽകാനാവുന്ന കാര്യമാണ് നടന്നത്. എന്നാൽ അടുത്തുനിന്നും വീക്ഷിക്കുന്ന ഒരു ഇങ്ഗ്ളിഷ് മനസ്സിനെ സംബന്ധിച്ചെടുത്തോളം എന്തോ നടന്നിട്ടുണ്ട്, എന്നാൽ എന്താണ് നടന്നത് എന്നത് ദുർഗ്രഹവും അസ്പഷ്ടവും അവ്യക്തവും തന്നെ.

ദക്ഷിണേഷ്യൻ സാമൂഹിക യന്ത്രസംവിധാനത്തിലെ ഒരു ചെറിയ പ്രവർത്തനം ആണ് ഇവിടെ ദൃഷ്ടാന്തീകരിച്ചത്. ഈ കാര്യം പറയാനായി, അതീന്ത്രിയ സോഫ്ട്വേർ കോഡുകളുടെ കാര്യംഒന്നും പറയേണ്ടിവന്നില്ലതന്നെ.

ദക്ഷിണേഷ്യൻ സമൂഹങ്ങളിൽ എല്ലാരും അതികഠിനമായ ഉച്ചനീചത്വം എന്ന വടംകയറിനാൽ ബന്ധിപ്പിക്കപ്പെട്ടിരുന്നു. ഈ കയർ ഉന്നത ജാതിക്കാരേയും കീഴ്ജാതിക്കാരേയും ഒരേപോലെതന്നെ പടിച്ചു കെട്ടിയിട്ടിരുന്നു. ആർക്കും ഈ കടുംകെട്ടിൽ നിന്നും പുറത്തുകടന്ന് ജീവിക്കാൻ ഈ ഉപദ്വീപിൽ പറ്റില്ലായിരുന്നു.

പലവിധ വെപ്രാളങ്ങളും അറപ്പുകളും വെറുപ്പുകളും ഒരു ഭാഗത്ത്. മറുഭാഗത്ത് മുകളിലെ വ്യക്തികളോട് അതിരുകടന്ന ആരാധനാ ഭാവവും, അവർ ദിവ്യവ്യക്തികൾ ആണ് എന്ന ചിന്തയും. ആദ്യത്തെക്കൂട്ടരുടെ സാമീപ്യവും, സ്പർശനവും ദൃഷ്ടിയും, അവരെ കാണലും അവർ ചിന്തകളിൽ കയറിവരുന്നതും മറ്റും കഠിനമായ വേവലാതിയും പേടിയും വ്യക്തികളിൽ വരുത്തും. അവർ തൊട്ട സാധനങ്ങളിൽ പലതും തൊടുന്നത് തന്നെ ശരീരത്തിൽ ക്ഷീണവും വിറയലും വരുത്തും. അതേ സമയം ഉന്നതർ സ്പർശിച്ച സാധനങ്ങൾ തൊടുന്നത് മനസ്സിൽ വൻ ഊർജ്ജം തന്നെ കോരിയൊഴിക്കും.

ഇന്നും പലരും പറയുന്നത് കേട്ടിട്ടുണ്ട്, ചില വ്യക്തികൾ കൈതന്നാൽ വൻ മാനസികോർജ്ജം കയറിവരും എന്ന്. അതേ സമയം മറ്റുചിലർ ഹസ്തദാനം ചെയ്താൽ, മനസ്സിലും ശരീരത്തിലും ഊർജ്ജവും ഊർജ്ജ്വസലതും ഒഴിഞ്ഞുപോയ അവസ്ഥ അനുഭവപ്പെടാം.

ഈ മുകളിൽപറഞ്ഞ കാര്യങ്ങൾ എല്ലാം വെറും തോന്നലുകൾ (feelings / sensations) ആണ് എന്ന് പറയുന്നവർ കണ്ടേക്കാം. എന്നാൽ ഈ sensation അഥവാ തോന്നൽ തന്നെ മനുഷ്യമനസ്സിന്‍റെ അതീന്ത്ര്യ സോഫ്ട്വേറിന്‍റെ ഒരു സൃഷ്ടിയാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ഈ വിധ ഊർജ്ജസ്വലതയിൽ വരുന്ന വേലിയേറ്റവും വേലിയിറക്കവും ഒരു വെറുംതോന്നൽ ആണെങ്കിൽ പോലും അത് ഒരു മിഥ്യാധരണയോ, ഇല്ലാത്ത കാര്യമോ അല്ലതന്നെ. തോന്നൽ വാസ്തവം തന്നെയാണ്. മദ്യപിച്ചാൽ ലഹരി അനുഭവപ്പെടും എന്നതുപോലെ വാസ്തവം ആണ് ഹീനജാതിക്കാരൻ സ്പർശിച്ചാൽ സംഭവിക്കുന്ന ഊർജ്ജക്ഷയം. യഥാർത്ഥത്തിൽ സ്പർശിക്കേണ്ടതുപോലും ഇല്ലതന്നെ.

ഉദാഹരണത്തിന്, പോലിസ് ശിപായി ഐപിഎസ്സുകാരനെ തൊടണ്ട, മറിച്ച്, ഒന്ന് 'അവൻ' എന്നോ 'അവൾ' എന്നോ പരസ്യമായി പരാമർശവാക്കായി ഉപയോഗിച്ച് കേൾപ്പിച്ചാൽമതി, ഐപിഎസ്സുരന്‍റേയും ഐപിഎസ്സുകാരിയുടേയും പലവിധ ആത്മമൂല്യങ്ങളും ആവിയായിപ്പോകാം. അതുമല്ലെങ്കിൽ കഠിനമായ വെറുപ്പും വിരോധവും മനസ്സിൽ കയറാം.

വെറും പേരുവിളിച്ചാലും വൻ പ്രശ്നം തന്നെയാണ്. കാരണം, 'വെറും പേര്' എന്നത് 'അവൻ', 'അവൾ' തുടങ്ങിയ പരാമർശവാക്കുകളിലേക്കും 'നീ' എന്ന വാക്കിലേക്കും ബന്ധങ്ങളെ അടുപ്പിക്കാൻ കഴിവുള്ള സംഗതിയാണ്.

ഇങ്ഗ്ളിഷുകാരിൽ ഇല്ലാത്ത ഈ വിധ യാഥാർത്ഥ്യങ്ങൾക്ക് പിന്നിൽ എന്താണ് ഉള്ളത് എന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലാതെ വെറുതേയങ്ങ് ജാതിവ്യവസ്ഥ നിരോധിച്ചതുകൊണ്ടൊന്നും കാര്യമില്ലതന്നെ. കാരണം പഴയ ജാതിവ്യവസ്ഥ മാറി, പുതിയ ജാതിവ്യവസ്ഥ കയറിവരും എന്നല്ലാതെ ഈ നിരോധനം കൊണ്ട് മറ്റൊരുമാറ്റവും സംഭവിക്കില്ലതന്നെ.

'ചില വ്യക്തികൾ ഒരു തരം computer virus കയറിവന്ന പ്രതീതി ഉളവാക്കാം' എന്നതിന്‍റെc വിശദ്ധീകരണത്തിലേക്കാണ് ഈ എഴുത്ത് ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇന്നും അതിലേക്ക് എത്തിച്ചേരാൻ ആയില്ല. അടുത്ത എഴുത്തിൽ ആ ചെറിയ ലക്ഷ്യസ്ഥാനം എത്തിപ്പെടാം എന്ന് കരുതുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

26

Post posted by VED »

26 #. ഭൗതിക സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും പടിപടിയായും ആഴങ്ങളിലേക്ക് പോകുന്ന വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള വിവരങ്ങളുടേയും വിശദ്ധീകരണങ്ങളുടേയും സാന്നിദ്ധ്യം



കമ്പ്യൂട്ടർ സ്വിച്ച് ഓൺ ചെയ്യുന്നു. സ്ക്രീൻതെളിയുന്നു. കമ്പ്യൂട്ടറിലെ വിവിധ സംഗതികൾ പ്രവർത്തിക്കുന്നു. വീഡിയോ ഐക്കണിൽ (Iconണിൽ) മൗസ് ക്ളിക്ക് ചെയ്താൽ, വീഡിയോ പ്രവർത്തിക്കുന്നു. ഇതെല്ലാം ബാഹ്യമായ കാഴ്ചയും അനുഭവവും ആണ്. എന്നാൽ, കമ്പ്യൂട്ടറിനുള്ളിൽ അദൃശ്യമായി സോഫ്ട്വേർ എന്ന ഒരു പ്രതിഭാസം അതിഗംഭീര വേഗതയിൽ പ്രവർത്തിക്കുന്നുണ്ട് എന്ന കാര്യം അറിയാനായി യാതൊന്നും കമ്പ്യൂട്ടറിൽ ബാഹ്യമായി കാണാൻ ആവില്ലതന്നെ.

ഇതേ പോലെതന്നെയാണ് മനുഷ്യരുടേയും സമൂഹത്തിന്‍റേയും ആശയവിനിമയത്തിന്‍റേയും കാര്യം. വ്യക്തികളിൽ ജീവൻ തുടിക്കുന്നു. സമൂഹത്തിൽ ആളുകൾ തമ്മിൽ സംസാരിക്കുന്നു. വ്യക്തി ബന്ധങ്ങൾ വിവിധതരത്തിൽ നിർമ്മിക്കപ്പെടുന്നു, നിലനിർത്തുന്നു. തമ്മിൽ പ്രതികരിക്കുന്നു.

ചില ആളുകളുടെ നോട്ടംതന്നെ വെറുപ്പ് ഉളവാക്കുന്നു. ചിലരുടെ സാന്നിദ്ധ്യത്തിൽ നിൽക്കുന്നതുതന്നെ വെപ്രാളം ഉളവാക്കുന്നു. ഇങ്ങിനെ പലതും. ഇതിനെല്ലാം വ്യക്തമായ കാരണങ്ങൾ ഉണ്ട് എന്ന് ആളുകൾക്ക് അറിയാം. എന്നാൽ ഇവയ്ക്കെല്ലാം പിന്നണിയിൽ യഥാർത്ഥത്തിൽ ഒരു സോഫ്ട്വേർ പ്രതിഭാസം പ്രവർത്തിക്കുന്നുണ്ട് എന്ന് കേട്ടാൽ വിശ്വാസം വരില്ല.

മനുഷ്യനേത്രങ്ങൾക്കും സ്പർശനകഴിവുകൾക്കും അതീതമായി അതിസൂഷ്മതയിലുള്ള പലതും ഭൗതികലോകത്തിൽ തന്നെയുണ്ട്. ഉദാഹരണത്തിന് നേരത്തെ സൂചിപ്പിച്ച റേഡിയോ തരംഗങ്ങളുടെ ലോകത്തിലെ കാര്യം.

എന്നാൽ ഇവിടെ പ്രതിപാദിക്കുന്നത് ഭൗതികമല്ലാത്ത അതീന്ത്ര്യ സോഫ്ട്വേറിന്‍റെദ കാര്യമാണ്.

ഭാഷയ്ക്കും വാക്കുകൾക്കും പിന്നണിയിൽ ഒരു അതീന്ത്ര്യ സോഫ്ടേർ പ്രവർത്തനം ഉണ്ട് എന്നും അത് മനുഷ്യന്‍റേേയും ഭൗതിക യാഥാർത്ഥ്യത്തിന്‍റേയും പിന്നണിയിൽ പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേറുമായി പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നും അവകാശപ്പെട്ടുകഴിഞ്ഞകാര്യമാണ്.

ഈ വിധ സോഫ്ട്വേർ എന്നത് കൈയിൽ എടുത്ത് കാണിക്കാൻ പറ്റുന്ന ഒരു കാര്യമല്ല. എന്നാൽ അതിനെ അതിന്‍റെഒ പ്രവർത്തനത്തിന്‍റെവിശേഷതകളിലൂടെ കണ്ടെത്താനോ പഠിക്കാനോ, അതിനെക്കുറിച്ച് ചിലതൊക്കെ പറയാനോ ആയേക്കാം.

ഇങ്ഗ്ളിഷ് പോലുള്ള പരന്ന പ്രകൃതമുള്ള ഭാഷകളെക്കാൾ ഈ കാര്യത്തിൽ ഫ്യൂഡൽ ഭാഷകൾ ആണ് നല്ലത്. കാരണം, ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് Indicant word codes എന്ന പ്രതിഭാസം ഉണ്ട് എന്നത് ഈ പഠനത്തിന് സൗകര്യം നൽകിയേക്കാം. ഇതിന്‍റെ കാരണങ്ങളിൽ ചിലത് ഈ വിധമാണ്:

ഇങ്ഗ്ളിഷിൽ വ്യക്തികൾ തമ്മിൽ കൂടിച്ചേരുമ്പോഴും തമ്മിൽ സംസാരിക്കുമ്പോഴും വ്യക്തി ബന്ധങ്ങളിലും കുടുംബ ബന്ധങ്ങളിലും ചേരുമ്പോഴും, വാക്കുകളിലോ വ്യക്തിത്വങ്ങളിലോ കാര്യമായ മാറ്റമോ പുതുതായുള്ള ഒരു ഉയർച്ചത്താഴ്ചയോ കാര്യമായി സംഭവിക്കില്ല. വാക്കുകൾക്ക് തെന്നിമാറാനുള്ള വിവിധതരത്തിലുള്ള Indicant word codes ഇങ്ഗ്ളിഷിൽ ഇല്ലതന്നെ.

അതേ സമയം ഫ്യൂഡൽ ഭാഷകളിൽ പലവിധ വാക്കുകൾക്കും, അങ്ങോട്ടും ഇങ്ങോട്ടം തെന്നിമാറിയും വെട്ടിത്തിരിഞ്ഞും തലകുത്തിമറിഞ്ഞും കളിക്കാൻ വൻ സാധ്യതകൾതന്നെ Indicant word codes എന്ന പ്രതിഭാസം സൃഷ്ടിക്കുന്നുണ്ട്.

ഇത് വ്യക്തികൾതമ്മിലുള്ള അകലങ്ങളേയും ഉയർച്ചത്താഴ്ചകളേയും മാറ്റിമറിക്കാം എന്നുമാത്രമല്ല, അറപ്പിനെ ആകർഷണമാക്കാനും ആകർഷണത്തെ അറപ്പാക്കാനും, ബഹുമാനിക്കുന്ന വ്യക്തിയെ അടിയാളിയാക്കാനും അടിയാളിയായിരുന്ന വ്യക്തിയെ ബഹുമാന്യനാക്കാനും ഈ വിധ Indicant word codesസിലെ മാറ്റങ്ങൾക്ക് സംഭവിപ്പിക്കാൻ ആവും.

ഇവിടെ ചെറുതായി ഒന്ന് സൂചിപ്പിക്കേണ്ട കാര്യം, ഫ്യൂഡൽ ഭാഷകളിൽ ബഹുമാനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്, അടിയാളത്തം പ്രകടിപ്പിക്കലാണ്. അല്ലാതെ ഇങ്ഗ്ളിഷിലെ Respect എന്ന കാര്യം അല്ലതന്നെ.
ഇനി, ഉപയോഗിക്കുന്ന Indicant word codesസിന്‍റെ മാറ്റം ഈ വിധ വ്യക്തിബന്ധങ്ങളേയും കാഴ്ചപ്പാടുകളേയും, എതിർദിശയിലേക്കോ മറ്റോതെങ്കിലും സ്ഥാനത്തേക്കോ മാറ്റുന്നതിന്‍റെ പിന്നണിയിൽ അതീന്ത്ര്യസോഫ്ട്വേർ വേദിയിൽ എന്താണ് സംഭവിക്കുന്നത് എന്ന് ഇന്ന് ലഭ്യമായ വിവരവിജ്ഞാനത്തിന്‍റെ അടിസ്ഥാനത്തിൽ ഒന്ന് സിദ്ധാന്തീകരിക്കാൻ ശ്രമിക്കാം.

ഇങ്ഗ്ളിഷിൽ വ്യക്തി, പണിക്കാരിയോ തൊഴിൽ ഉടമയോ പ്രായമുള്ള ആളോ, പ്രായംകുറഞ്ഞ ആളോ, ഉന്നത ഉദ്യോഗസ്ഥനോ സാധാരണക്കാരിയോ, അങ്ങിനെ ആരും ആയാലും She എന്ന വാക്കിൽ യാതോരു കുലുക്കവും വരില്ല.

എന്നാൽ, ഫ്യൂഡൽ ഭാഷകളിൽ ‘അവർ’ എന്ന She, ‘അവൾ’ എന്ന Sheആയി മാറാം. ഉദാഹരണത്തിന്, ഇങ്ഗ്ളിഷ് സ്കൂളിൽ പഠിപ്പിക്കുന്ന അദ്ധ്യാപികയും പഠിക്കുന്ന വിദ്ധ്യാർത്ഥിനിയും വെറുംShe തന്നെ. എന്നാൽ ഫ്യൂഡൽ ഭാഷാ അന്തരീക്ഷമുള്ള സ്കൂളിൽ അദ്ധ്യാപിക ‘അവർ’ എന്ന Sheയും വിദ്ധ്യാർത്ഥിനി അവൾ എന്ന Sheയും ആണ്.

ഈ സംഗതിയെ അതീന്ത്രിയ സോഫ്ട്വേറിലൂടെ ഒന്ന് വീക്ഷിക്കാം.

‘അവർ’ എന്ന Sheയുടെ കോഡുകൾ ഈ വിധമാണ് എന്ന് ചിന്തിക്കുക:

ISc‘i þÕIDATxÚìýk´m×U ˆ~½1ç\kí÷>/éèe˲dÆÆÆ6NBQIµ

ഇനി ‘അവൾ’ എന്ന Sheയുടെ കോഡുകൾ ഈ വിധമാണ് എന്നും ചിന്തിക്കുക:

šÄ€ˆÀÏhÿ$¡Ã(Òê´n›i2‡C¯E

ആദ്യത്തെ കോഡ്, വ്യക്തിയെ പൊന്തിച്ചുവെക്കുന്നതാണ്. അതിനെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിലെ ഡീസൈൻ വ്യൂവിൽ (design viewവിൽ) ചിത്രീകരിക്കുന്നതാണ് മുകളിൽ നൽകിയ ചിത്രത്തിൽ ആദ്യത്തേത്.

രണ്ടാമത്തെ കോഡ്, വ്യക്തിയെ വാത്സല്യത്താൽ അമർത്തിപ്പിടിക്കുന്നതോ, ദുഷ്ടതയാലോ അതുമല്ലെങ്കിൽ സാമൂഹിക ഉച്ചനീചത്വഘടനയുടെ ആവശ്യങ്ങൾക്ക് അനുസൃതമായി അടിച്ചുതമർത്തുന്നതോ, കുത്തിക്കീറുന്നതോ കടിച്ചുകീറുന്നതോ ആണ്. അതിനെ അതീന്ത്ര്യ സോഫ്ട്വേർ വേദിയിലെ ഡീസൈൻ വ്യൂവിൽ ചിത്രീകരിക്കുന്നതാണ് മുകളിൽ നൽകിയ ചിത്രത്തിൽ രണ്ടാമത്തേത്. രണ്ട് ചിത്രങ്ങളും ഈ എഴുത്തുകാരന്‍റെ പരിമിതമായ കഴിവുകൾക്ക് അനുസൃതമായാണ് സൃഷ്ടിച്ചിട്ടുള്ളത്.

ഇവിടെ മനസ്സിലാക്കേണ്ടത്, ‘അവർ’ എന്ന Sheയെ മാറ്റി ‘അവൾ’ എന്ന Sheയെ സ്ഥാപിക്കുന്നത്, ആതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ ഒരു മാറ്റം തന്നെയാണ്. അതോടെ കോഡുകൾമാറി, ഉന്തിപ്പൊന്തിച്ചുവിടുന്ന പ്ളാറ്റ്ഫോം മാറി, അമർത്തിപ്പിടിക്കുന്നതും അടിച്ചുതമർത്തുന്നതും കടിച്ചുകീറുന്നതും മറ്റുമായ ബലപ്രയോഗങ്ങൾ നൽകുന്ന കോഡുകൾ ആണ് വന്നുകയറിയിട്ടുള്ളത്.

മാതാവ് മകളെ ‘അവൾ’ എന്ന She എന്ന് നിർവ്വചിക്കുമ്പോൾ, വാത്സല്യത്തോടുകൂടിയ അമർത്തിപ്പിടിക്കൽ ആവും.


അതേ സമയം അദ്ധ്യാപിക ‘അവൾ’ എന്ന She ഉപയോഗിക്കുമ്പോൾ ചുറ്റികപ്രയോഗവും കഠാരപ്രയോഗവും നടത്തുന്നുണ്ട്.

അതേ സമയം സർക്കാർ ഓഫിസ് ജീവനക്കാരി സാധാരണക്കാരിയെ ‘അവൾ’ എന്ന She ആയി നിർവ്വചിക്കുമ്പോൾ, കാട്ടു ജന്തുവിന്‍റെ’ കടിച്ചുകീറൽ ആണ് സംഭാവ്യമാക്കാൻ സാധ്യതയുള്ളത്.

അതേ സമയം സാധാരണക്കാരി സർക്കാർ ഓഫിസ് ജീവനക്കാരിയെ ‘അവൾ’ എന്ന Sheആയി നിർവ്വചിക്കുമ്പോൾ, പാറക്കല്ല് തലയിൽ ഇടുന്ന കാര്യമായും ഭവിക്കാം.

മുകളിൽ നൽകിയിട്ടുള്ള വ്യക്തി ബന്ധങ്ങൾ ഇങ്ഗ്ളിഷിൽ ആവുമ്പോൾ, ഉയർച്ചത്താഴ്ചയില്ലാത്ത വ്യക്തിബന്ധങ്ങൾ ആണ് നിലനിൽക്കുക എന്ന് പറയാമെങ്കിലും, ഇതിനെക്കുറിച്ചും കുറച്ചുകാര്യങ്ങൾ പറയേണ്ടിയിരിക്കുന്നു. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ലതന്നെ.

ഈ വിധമെല്ലാം തികച്ചും ആശ്ചര്യകരവും അവിശ്വസനീയവും അസംഭവ്യവുമായ രീതിയിൽ കാര്യങ്ങൾ വിഭാവനം ചെയ്യുന്നത് വിഡ്ഢിത്തമാണ് എന്ന് തോന്നാമെങ്കിലും, ഓർക്കുക, ഭൗതിക യാഥാർത്ഥ്യത്തിന് പിന്നണിയിൽ പലതും നടക്കുകയും പ്രവർത്തിക്കുകയും മറ്റും ചെയ്യുന്നുണ്ട് എന്ന്.

കമ്പ്യൂട്ടറിനെക്കുറിച്ച് വിവരമില്ലാത്ത ആൾ കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നു. സ്ക്രീനിൽ എന്തെല്ലാമോ ഐക്കണുകൾ കാണുന്നു. അവ എന്താണ് എന്ന് യാതോരു വിവരും ഈ ആൾക്ക് ഇല്ല.

എന്നാൽ ചെറിയ തൊതിൽ വിവരമുള്ള ആളാണ് ഇരിക്കുന്നതെങ്കിൽ, സ്ക്രീനിൽ കാണുന്ന ഐക്കണുകൾ എന്താണ് എന്ന് അയാൾക്ക് അറിവ് ലഭിക്കും.

കാണുന്നത് Foxit PDF Reader, MS Word, Adobe InDesign, Notepad, Brave Internet Browser, Folder തുടങ്ങിയവയാണ് എന്ന് അയാൾക്ക് മനസ്സിലാകും. ഇവ ഓരോന്നും പ്രവർത്തികുന്ന രീതികളും അവയുടെ സവിശേഷതകളും ഈ ആൾക്ക് അറിവുള്ളതാണ്.

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് DTPയിൽ (Desktop Publishingങ്ങിൽ) വിവരമുള്ളആളാണ് എന്ന് കരുതുക. ആ ആൾ MS Word തുറക്കുന്നു. അതിനുള്ളൽ കാണുന്ന അനവധി Menu Buttonണുകൾ എന്താണ് എന്ന് ഈ ആൾക്ക് വിവരം ഉണ്ട്.

കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് C++ തുടങ്ങിയ Programming languageജുകളിൽ ആഴത്തിൽ വിവരമുള്ള വ്യക്തിയാണ് എന്ന് കരുതുക. ആ ആൾക്ക് MS Word എന്ന Software Application എങ്ങിനെയാണ് നിർമ്മിച്ചെടുത്തത് എന്ന് അറിവുണ്ടായേക്കാം. അയാൾ MS Word തുറക്കുന്നു. അതിൽ അയാൾ =rand (20, 12) എന്ന് ടൈപ് ചെയ്ത് Enter കൊടുക്കുന്നു. അവശ്വസനീയമായ ഒരു കാര്യം MS Wordൽ പ്രത്യക്ഷപ്പെടുന്നു. എന്നാൽ ഈ ആൾക്ക് അത് എന്താണ് എന്ന് Programming levelൽ മനസ്സിലാകുന്നുണ്ട്.

അതേ സമയം ഈ വിവരം ഇല്ലാത്ത ഒരാൾ ഇത് കാണുകയാണെങ്കിൽ, എന്താണ് സംഭവിക്കുന്നത് എന്ന് അയാൾ ചോദിച്ചറിയേണ്ടിവരും.

അതേ സമയം കമ്പ്യൂട്ടറിന് മുന്നിൽ ഇരിക്കുന്നത് Machine Language നിലവാരത്തിൽ വിവരമുള്ള ആളാണ് എന്ന് കരുതുക. ആ ആൾക്ക് കമ്പ്യൂട്ടറിൽ നടക്കുന്ന കാര്യങ്ങളെ അതിന്‍റെ വളരെ ആഴത്തിലുള്ള കോഡ് പ്രവർത്തനത്തിൽ മനസ്സിലാകും. MS Wordനെപ്പോലും ഈ രീതിയിൽ വിഭാവനം ചെയ്യാൻ ഈ ആൾക്ക് കഴിയും.

ഈ വിധമുള്ള ഒരു വിവരം, ഒരു ഊർജ്ജതന്ത്ര പണ്ഡിതന് ഉണ്ടാവില്ല. Computer Hardwareൽ വിവരമുള്ള ആൾക്കും ഈ വിധം കാര്യങ്ങളെ മനസ്സിലാക്കാൻ ആവില്ല.

ഈ വിധം ഈ കാര്യങ്ങൾ ഇവിടെ പറഞ്ഞത്, ഈ എഴുത്തുകാരന്‍റെ ഒരു മാനസിക ഭാവത്തെക്കുറിച്ച് സൂചിപ്പിക്കാണ്.

സാമൂഹിക അന്തരീക്ഷത്തിലും ആശയവിനിമയത്തിലും വ്യക്തി ബന്ധങ്ങളിലും മറ്റും സംഭവിക്കുന്ന പലവിധ സമാധാന അന്തരീക്ഷങ്ങളും പ്രകോപനങ്ങളും പൊട്ടിത്തെറികളും കോളിളക്കങ്ങളും മറ്റും കാണുമ്പോൾ, മറ്റുള്ളവർ ചിന്തിക്കുന്നതിനും അപ്പുറത്തും ആഴത്തിലും, സംഭവങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സൂക്ഷ്മമായ കോഡുകളെക്കുറിച്ചുള്ള ചിന്തയും തിരിച്ചറിവും, ഈ എഴുത്തുകാരന് പലപ്പോഴും വരാറുണ്ട്. എന്നാൽ ഈ വിധ കാര്യങ്ങൾ മിക്കപ്പോഴും മറ്റാരുമായും പങ്കിടാൻ ആവില്ലതന്നെ. കാരണം, ഈ വിധ സംഭവങ്ങൾക്ക് പിന്നണിയിൽ തട്ടുതട്ടായും പടിപടിയായും ആഴങ്ങളിലേക്ക് പോകുന്ന വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള വിവരങ്ങളുടേയും വിശദ്ധീകരണങ്ങളുടേയും സാന്നിദ്ധ്യം ഉണ്ട് എന്ന് പലർക്കും അറിവില്ല.

മിക്ക ആളുകൾക്കും ഭൗതികമായി കാണുന്നതും കേൾക്കുന്നതും സംഭവിക്കുന്നതുമായ കാര്യങ്ങൾക്ക് പിന്നണിയിൽ ഒരു വൻ കോഡുകളുടെ പ്രവർത്തനം ഉണ്ട് എന്ന കാര്യം തന്നെ അറിവില്ല. എറ്റവും ആഴമേറിയ വിവരങ്ങൾ സ്കൂളിലും കോളെജിലും വെച്ച് പാഠപുസ്തകങ്ങളിൽ പഠിക്കുന്നതും, പരീക്ഷയ്ക്ക് ഉത്തരക്കടലാസിൽ എഴുതിച്ചേർക്കുന്നതുമായ ഉർജ്ജതന്ത്രത്തിലും രസതന്ത്രത്തിലും ജീവശാസ്ത്രത്തിലും മറ്റുമാണ് എന്ന ഉറച്ചവിശ്വാസം ഉള്ളവരാണ് പഠിപ്പുള്ളവർ.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

27

Post posted by VED »

27 #. ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം വരെയുള്ള മൃഗീയതയിലേക്കുള്ള മാറ്റം code viewവിൽ



ഇവിടെ ഇപ്പോൾ പറയാൻ പോകുന്ന കാര്യങ്ങൾ അവാസ്തവങ്ങൾ ആണ് എന്ന് ഇന്ന് നിശ്ചയമായും ചിന്തിക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ.

പണ്ടു കാലങ്ങളിൽ മാന്ത്രിക ശക്തിയെന്നും വിദൂരകാഴ്ചയെ visual hallucination എന്നും ചെവിയിൽ സ്വരങ്ങൾ കേൾക്കുന്നതിനെ audio hallucination എന്നും അതീന്ത്രിയ ശക്തികളോട് സംസാരിച്ച് വ്യക്തമായ ഉത്തരം ശബ്ദരൂപത്തിൽ തന്നെ ലഭിക്കുന്നതിനെ seance എന്നും, ഇവയെല്ലാത്തിനേയും schizophrenia എന്ന അതിഗംഭീര മനോരോഗത്തിന്‍റെ ലക്ഷണമെന്നും മറ്റുമായി നിർവ്വചിക്കാൻ പറ്റാത്ത നിലയിലേക്ക് ഇന്ന് സാങ്കേതിക ഉപകരണങ്ങൾ വളർച്ചവന്നിട്ടുണ്ട്.

ആ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകുന്നില്ല.

ഫ്യൂഡൽ ഭാഷകളിൽ വാക്കുകളിൽ ഉള്ള വ്യത്യസ്ത Indicant word codesസിലെ ഓരോന്നും മാറ്റി ഉപയോഗിക്കുന്നത് ഏതാണ്ട് മോട്ടർ വാഹനങ്ങളിൽ gear മാറ്റുന്നതുപോലുള്ള ഒരു സംഗതിയാണ് എന്ന് പറയാം എന്ന് തോന്നുന്നു. എന്നാൽ ഈ ഉപമയിൽ Indicant word codeന്‍റെ സവിശേഷതകൾ ഒതുങ്ങിനിൽക്കില്ലതന്നെ.

‘അവർ’ എന്ന Sheയെ മാറ്റി ‘അവൾ; എന്ന she സ്ഥാപിക്കുമ്പോൾ നടക്കുന്ന ചെറിയതോതിൽ മുതൽ അതിഗംഭീര നിലവാരം വരെയുള്ള മൃഗീയതയിലേക്കുള്ള മാറ്റം സൂചിപ്പിച്ചുകഴിഞ്ഞു.

ഇനി മുന്നോട്ട് നീങ്ങാം.

പറയാൻ പോകുന്നത് ഫ്യൂഡൽ ഭാഷകളിലെ കാര്യമാണ്. ഇങ്ഗ്ളിഷിലേത് അല്ല.

കുടുംബപരമായും സാമൂഹികമായും ഉയരങ്ങളിൽ ഉള്ള വ്യക്തി വിവാഹത്താലോ, തൊഴിൽ മുഖേനയോ കുടുംബപരമായും സാമൂഹികമായും വളരെ താഴെയുള്ള നിലവാരത്തിൽ ബന്ധപ്പെട്ടു എന്ന് കരുതുക. ഈ വിധം ഉള്ള ബന്ധങ്ങളെക്കുറിച്ച് നേരത്തതന്നെ സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ട്.

Image


ഈ വ്യക്തിയുമായി ബന്ധപ്പെട്ട അതീന്ത്രിയ സോഫ്ട്വേർ കോഡുകളിൽ, ഈ ആൾ രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ ആണ് ബന്ധപ്പെട്ടുകിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അതീന്ത്ര്യ വേദിയിലെ ഡിസൈൻ വ്യൂവിൽ ഈ ആളെ ചിത്രീകരിക്കുന്ന ഒരു ചിത്രമാണ് നൽകിയിട്ടുള്ളത്.

ഫ്യൂഡൽ ഭാഷകളിൽ ഇത് ഒരു തികച്ചും അരോസരകരമായ ഒരു സ്ഥിതിവിശേഷം ആണ്. ഈ ആളെ ആ ആളുടെ ഉന്നത ബന്ധങ്ങളിലൂടെ കാണുമ്പോൾ, ഈ ആളുമായി ബന്ധപ്പെട്ട വാക്കുകളുടെ Indicant word codeകൾ ഉന്നതങ്ങളിലേക്ക് ഓടിക്കയറും.

അതേ സമയം, ഈ ആളുടെ കീഴ്ജന ബന്ധങ്ങളെക്കുറിച്ച് പരാമർശിക്കപ്പെടുമ്പോൾ, ഇതേ കാര്യങ്ങൾ കീഴിലേക്ക് ഉരുണ്ടു വീഴും.

എന്നുവച്ചാൽ, ഈ ആൾക്ക് വ്യക്തിത്വത്തെ ഒരു ഉറച്ച നിലവാരത്തിൽ നിലനിർത്താൻ ആവില്ല. ഈ തുടർച്ചയായുള്ള മുകളിലോട്ടുള്ള ഉരുളലും കീഴിലോട്ടുള്ള ഉരുണ്ടുവീഴലും, ഈ ആളിൽ പ്രത്യക്ഷമായിത്തന്നെ പലവിധ മാനസിക പ്രശ്നങ്ങളും വരുത്തിയേക്കാം. ഈ ആളോടൊപ്പം ഉള്ളവരിലും ഇതുപോലുള്ള എന്തെങ്കിലുമൊക്കെ വന്നേക്കാനും സാധ്യതയുണ്ട്.

ചിലപ്പോൾ ഈ ആൾ ചെറിയകാര്യങ്ങൾക്ക് പോലും അമിതമായി പ്രകോപിതനായിക്കണ്ടേക്കാം. സോഫ്ട്വേർ കോഡുകളിൽ ഇതിന് വ്യക്തമായ കാരണങ്ങൾ ഉണ്ടാവാം. അതിലേക്ക് ഇപ്പോൾ പോകാൻ പറ്റില്ല.
പോരാത്തതിന്, ഈ ആളുടെ അഭിപ്രയാങ്ങൾക്കും സാമൂഹിക വീക്ഷണങ്ങൾക്കും സംസാര വിഷയങ്ങൾക്കും വാക്കുകളുടെ ശൈലിയ്ക്കും മറ്റും പലപ്പോഴും എതിർകോണുകൾ ഉള്ളതായി കണ്ടേക്കാം. ഈ പറഞ്ഞതിന്‍റെ വിശദ്ധീകരണം ഈ വിധമാണ്:

ഉന്നതനിലവാരത്തിൽ ഇടപഴകുന്ന അവസരങ്ങളിൽ താഴ്ന്നവരുടെ അഭിപ്രായങ്ങളും ആശയങ്ങളും വീക്ഷണ കോണുകളും കഥകളും തമാശകളും വ്യക്തികളെ കളിയാക്കലും മറ്റും ഈ ആളിൽ നിന്നും പുറത്തുവന്നേക്കാം. അത് ഉന്നതരുടെ വേദിയിൽ അരോചകവും വെറുപ്പുളവാക്കുന്നവയും അനാവശ്യവും ആയിത്തോന്നാം.

അതേ പോലെതന്നെ താഴ്ന്നവരുടെ ഇടയിൽ ഈ ആൾ ഉള്ളപ്പോൾ, അവർക്ക് സഹിക്കാനോ യോജിക്കാനോ പറ്റാത്തതായ അഭിപ്രായങ്ങളോ വാക്കുകളുടെ ഔന്നിത്യമോ ആഢത്യസൂചനകൾ ഉള്ള പെരുമാറ്റങ്ങളോ, അതുമല്ലെങ്കിൽ ബന്ധങ്ങളുടെ സൂചനകളോ മറ്റോ ഈ ആളിൽ നിന്നും വന്നേക്കാം.

ഈ പറഞ്ഞത് ഭൗതികലോകത്തിലെ കാര്യമാണ്. എന്നാൽ മനസ്സിലാക്കേണ്ടത്, ഈ വിധ ഉയർച്ചത്താഴ്ചയുള്ള, തമ്മിൽ കടകവിരുദ്ധമായ വ്യക്തിത്വത്തേയും പെരുമാറ്റത്തേയും വിശദ്ധീകരിക്കാനായി അതീന്ത്ര്യ സോഫ്ട്വേർ വേദിയിലെ ഡിസൈൻ വ്യൂവാണ് (design viewവാണ്) ഇവിടെ ഉപയോഗിച്ചിട്ടുള്ളത് എന്നാണ്. എന്നാൽ ഈ ഡിസൈൻ വ്യൂവിന് പിന്നിലായി കോഡ് വ്യൂ (code view) എന്ന ഒരു പ്രദേശം അണിയറയിൽ ഉണ്ട് എന്നതാണ് ഓർക്കേണ്ടത്..

ഇവിടെയുള്ള അതീന്ത്യ സോഫ്ട്വേർ കോഡുകളിൽ ഈ വ്യക്തിയെ രണ്ട് വ്യത്യസ്ത ഉയരങ്ങളിൽ ഉള്ള platformമുകളിൽ നിർവ്വചിച്ചിരിക്കും. ഈ കോഡുകളിൽ പലദിക്കിലും അക്കമൂല്യങ്ങളിലും മറ്റ് മൂല്യങ്ങളിലും മുകളിലോട്ടും താഴേക്കും ഉള്ള ഒരു ചാഞ്ചാട്ടം നിലനിൽക്കും.

ഈ വിധമായുള്ള കോഡുകൾ ഉള്ളറകളിൽ ഉള്ള വ്യക്തികൾ പലവിധ പ്രസ്ഥാനങ്ങളോടും വ്യക്തികളോടും വളരെ അടുത്ത് ബന്ധപ്പെടുമ്പോൾ, ഇവരിലെ ഈ കോഡുകളുടെ ചാഞ്ചാട്ടം ആ പ്രസ്ഥാനങ്ങളിലേയും വ്യക്തികളിലേയും അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ പലവിധ അബദ്ധ ചാഞ്ചാട്ടങ്ങളും പ്രവർത്തനങ്ങളും വരുത്തിയേക്കാം.

എന്നുവച്ചാൽ, നല്ലരീതിയിൽ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തിൽ ഈ വിധ ചാഞ്ചാട്ടക്കോഡുകൾ ഉള്ള വ്യക്തികൾ എന്തെങ്കിലും ഒരു സ്ഥാനം കരസ്ഥമാക്കിയാൽ, യാതോരു വ്യക്തമായ കാരണവും ഇല്ലാതെതന്നെ, ആ പ്രസ്ഥാനത്തിന് (പെട്ടെന്ന് ഒരു ക്ഷീണവും കാര്യക്ഷമതക്കുറവും മറ്റും സംഭവിച്ചേക്കാം.

ഈ വിധ വ്യക്തികൾക്ക് ഈ ഒരു പ്രശ്നത്തിൽനിന്നും മുക്തി നേടാനുള്ള ഒരു മാർഗ്ഗം, തന്‍റെ വ്യക്തിത്വത്തന്‍റെ ഉള്ളിൽ കോഡ് ചെയ്യപ്പെട്ടിട്ടുള്ള ഇരട്ട നിലവാരങ്ങളിൽ, ഏതെങ്കിലും ഒരു നിലവാരത്തിലേക്ക് വ്യക്തമായി നീങ്ങി അവിടെ നിലയുറപ്പിച്ച് ജീവിക്കുക എന്നുള്ളതാണ്, എന്ന് തോന്നുന്നു.

അപ്പോൾ ഭൗതിക ലോകത്തിൽതന്നെ, ഈ ആളുമായി ബന്ധപ്പെട്ട Indicant word codeസിന് വ്യക്തമായ ഒരു സ്ഥാനവും, സാമൂഹികമായും മറ്റുമനുഷ്യരുടെ മനസ്സിലും ഒരു സ്ഥരിതയും വന്നുചേരും.

അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിലും അക്കമൂല്യങ്ങളിലും മറ്റ് മൂല്യങ്ങളിലും ചാഞ്ചാട്ടം നിലയ്ക്കും.

എന്നാൽ ഈ പറഞ്ഞത് വെറും ലളിതമായ വീക്ഷണത്തിൽനിന്നും ആണ്. സാമൂഹിക ജീവിതം എന്നുള്ളത് ഇതിനേക്കാൾ അനവധി ഇരട്ടി സങ്കീർണ്ണതയുള്ളതാണ്. അതിൽ സങ്കീർണ്ണമായുള്ള ഒരു പ്രത്യേക കോഡിങ്ങ് മാത്രമേ ഇവിടെ പ്രതിപാദിച്ചിട്ടുള്ളു.

ഇവിടെ ഈ സൂചിപ്പിച്ചത്, സാമൂഹികമോ വ്യക്തിത്വപരമോ ആയ ഉയരത്താഴ്ചകൾ ഉളവാക്കുന്ന Software virus കയറിവന്നുവെന്ന പ്രതീതിയേക്കുറിച്ചാണ്. എന്നാൽ ഇതേ പോലുള്ള പ്രതീതി മറ്റ് പലകാര്യങ്ങൾക്കും സംഭാവ്യമാക്കാനായേക്കാം.

ഉദാഹരണത്തിന്, താൻ മാനസികമായി ഔന്നിത്യമുള്ള ആളാണ് എന്ന് ഉള്ളിൽ ധരിക്കുന്ന വ്യക്തി, ഈ വിധം ഒരു മാനസിക ഔന്നിത്യം വകവെച്ചുകൊടുക്കാതെയുള്ള ജനത്തിന്‍റെ ഇടിയിൽ പെട്ടുപോകുകയോ, ജീവിക്കുകയോ ചെയ്താലും ഇതുപോലുള്ള അവസ്ഥകൾ സാധ്യമാണ്.

ഈ വിഷയം ഇവിടെ വിട്ട്, എഴുത്ത് വടക്കേ മലബാറിലേക്ക് തിരിച്ച് പോകുകയാണ്. എന്നാൽ ഇത്രയും കാര്യം അതീന്ത്യ സോഫ്ടേറിനെക്കുറിച്ച് പറഞ്ഞു കഴിഞ്ഞു എന്നതിനാൽ, ഈ പറഞ്ഞതിന് തൊട്ടടുത്ത് നിൽക്കുന്ന ഒരു കാര്യത്തിന്‍റെ സൂചനകൂടി നൽകാം.

ഫ്യൂഡൽ ഭാഷകളിൽ ഉന്നതനായ വ്യക്തി ഉന്നതനായി നിന്നാൽ വാക്ക് കോഡുകളിൽ മറ്റുള്ളവർ അടിയാളത്തം പ്രകടിപ്പിക്കുകയും ബഹുമാന സൂചകവാക്കുകൾ നൽകുകയും ചെയ്യും. എന്നാൽ ഇതേ വ്യക്തി താഴ്ന്നവരോടു ഒത്തുനിന്ന് അവരിൽ ഒരാളായി വാക്ക് കോഡുകളിൽ തരംതാണാൽ, അതിന്ത്ര്യ സോഫ്ട്വേർ വേദിയിൽ ഒരു അസാധാരണ അവസ്ഥ വന്നുകൂടും.

‘അദ്ദേഹം’ എന്ന് encode ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തി. ഈ ഔന്നിത്യം വ്യക്തമായും ഈ ആളിൽ ഉണ്ട്. എന്നാൽ സാഹചര്യത്താൽ, ഈ ആൾ ‘അവൻ’ എന്ന് encode ചെയ്യപ്പെട്ടിരിക്കുന്ന വ്യക്തികളുടെ ഇടയിലും അവരുടെ ദൃഷ്ടിയിലും, ശക്തമായ വാക്ക്കോഡ് സംരക്ഷണം ഇല്ലാതെ, പെട്ടുപോയാൽ, അവരുടെ കീഴിലോട്ടുള്ള ദൃഷ്ടിയിൽ പെട്ടുപോകാം. ഇത് ഒരു അതീവ അപകടകരമായ അവസ്ഥയാകാം. ഇത് കണ്ണുകൊള്ളുക എന്ന് പറയുന്നതിനോട് വളരെ അടുത്ത ഒരു പ്രതിഭാസം തന്നെ നടത്തിയേക്കാം. ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് ഇപ്പോൾ പോകാൻ തോന്നുന്നില്ല. കാരണം, എന്തെങ്കിലും പറഞ്ഞുപോയാൽ വാക്കുകളെ കടിഞ്ഞാണിട്ടു നിർത്താൻ ആവില്ല.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

28

Post posted by VED »

28 #. ഉന്നതവ്യക്തിത്വം എന്നാൽ അടിയിൽ ആളെപിടിച്ചിട്ടിട്ടുണ്ട് എന്നതായി മനസ്സിലാക്കുന്ന ഭാഷാ-സാമൂഹികാന്തരീക്ഷം



ഈ ഉപദ്വീപിൽ കാര്യമായ ചരിത്രമെഴുത്തോ, ക്ഷേമരാഷ്ട്ര (welfare state) സ്വഭാവമുള്ള രാജ്യങ്ങളോ, പൊതുജനങ്ങളുടെ പൊതുവായുള്ള വളർച്ചക്കായുള്ള സംവിധാനങ്ങളോ ജനങ്ങളുടെ സൗഖ്യത്തിനായുള്ള പ്രസ്ഥാനങ്ങളോ മറ്റൊ ഉള്ള രാജ്യങ്ങൾ ഏതെങ്കിലും ഉണ്ടായിരുന്നതായി തോന്നുന്നില്ല.

തട്ടുതട്ടായുള്ള സാമൂഹിക ഘടനയിൽ കീഴിൽ ഉള്ളവർ അവരുടെ അവസ്ഥയിൽ കുടുങ്ങിക്കിടക്കേണം എന്നുതന്നെയാണ് മുകളിൽ ഉള്ളവർ പദ്ധതിയിടുക. കാരണം ഭാഷ ആവിധമാണ്. കീഴിൽ ഉള്ളവർക്ക് വൻ സൗകര്യങ്ങൾ നൽകിയാൽ, അവർ അടിയാളത്തം പ്രകടിപ്പിക്കുന്നത് നിർത്തും. ഇത് ഒരു ചെറിയ കാര്യമാണെങ്കിലും, സമൂഹത്തിൽ ഉള്ള എല്ലാരും ഈ മനോഗതിക്കാരായിരിക്കും. ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷകൾ മനുഷ്യചിന്തകളെ സ്വാധീനിക്കുക.

ഇന്ന് ഔപചാരിക ചരിത്രം എഴുതുന്നവർ പലപ്പോഴും പറയാൻ വിട്ടുപോകുന്ന കാര്യം, ഈ ഉപദ്വീപിൽ ഒരുവൻ ശതമാനം പേരും പലനിലവാരത്തിലുള്ള അടിമ ജനംതന്നെയായിരുന്നു എന്നതാണ്. എന്നാൽ പലപ്പോഴും അടിമ എന്ന പദപ്രയോഗം ഉപയോഗിച്ചിരിക്കില്ല. എന്നാൽ ഭൗതികമായി അദൃശ്യമായ വാക്ക് കോഡുകളുടെ ബലം ഈ ഒരു അടിമ സമ്പ്രദായത്തെ അലിഖിതമായ രൂപത്തിൽ നിലനിർത്തും.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നിലനിന്നിരുന്ന കാലത്ത് എഴുതപ്പെട്ട പല ഔദ്യോഗിക ചരിത്രപുസ്തകളിലും പ്രാദേശിക ഉദ്യോഗസ്ഥരുടെ മനോഗതിയുടെ സ്വാധീനം നല്ലവണ്ണം കാണാൻ പറ്റുന്നുണ്ട്. അപ്പോഴേക്കും തിരുവിതാംകൂറിൽനിന്നും ഈഴവ പ്രസ്ഥാനക്കാരും സുറിയാനി ക്രിസ്ത്യാനികളും കീഴ്ജന ക്രിസ്താനികളുടെ നേതൃത്വങ്ങളും, മലബാറിലെ ഉദ്യോഗസ്ഥപ്രസ്ഥാനങ്ങളിലും സാമൂഹിക ഉന്നതങ്ങളിലും സ്വാധീനം ചലുത്തിത്തുടങ്ങിയിട്ടുണ്ടാവാം.

മലബാർ എന്നത് തിരുവിതാംകൂറിന്‍റെ ചരിത്രപരമായ ഭാഗമാണ് എന്നും, ചരിത്രപരമായി ഈ പ്രദേശത്തിന് കേരളം എന്നാണ് പേര് എന്നും, രണ്ടു പ്രദേശങ്ങളിലേയും ജനങ്ങൾ ഒരേ തരക്കാരാണ് എന്നും ഉള്ള ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ ഈ കൂട്ടർക്ക് വൻ താൽപ്പര്യം കണ്ടേക്കാം.

രണ്ടു പ്രദേശങ്ങളിലേയും സാമൂഹിക മുകൾത്തട്ടിൽ ഉള്ള നമ്പൂതിരിമാർ തമ്മിൽ ചെറിയ തോതിലുളള സാമ്യത കണ്ടേക്കാം. എന്നാലും തിരുവിതാംകൂറിലെ നമ്പൂതിരി കുടുംബക്കാർക്ക് മലബാറിലെ നമ്പൂതിരി കുടുംബക്കാരുമായി എത്രമാത്രം ബന്ധം ഉണ്ടായിരുന്നിരിക്കാം എന്ന് അറിയില്ല. കാരണം, കരയിലൂടെയുള്ള യാത്ര വൻ പ്രയാസം തന്നെയായിക്കും. കടലിലൂടെ ഈ കൂട്ടർ യാത്രചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നുവോ എന്ന് അറിയില്ല.

വടക്കേ മലബാറിലെ നായർമാരും തെക്കേ മലബാറിലെ നായർമാരും ഒരേ കൂട്ടർ അല്ല എന്ന് രേഖപ്പെടുത്തികാണുന്നു. അപ്പോൾ തിരുവിതാംകൂറിലെ നായർമാർ ഏത് തരക്കാരാകും എന്നത് ഒരു ചോദ്യമായി ഉയരാം.

ഇവർക്ക് കീഴിലുള്ള മരുമക്കത്തായ തീയരും മക്കത്തായ തീയരും രണ്ട് വ്യത്യസ്ത ജനങ്ങൾ ആയിരുന്നു. അതേ സമയം തിരുവിതാംകൂറിൽ നിന്നുംവന്ന ഈഴവർ, ഈ രണ്ട് കൂട്ടം തീയരും തങ്ങൾ തന്നെയാണ് എന്ന് പ്രസ്താവിച്ച്, മലബാർ സമൂഹങ്ങളിൽ കാര്യങ്ങളെ ആകെ കുഴച്ചിട്ടു.

ഇവർക്കെല്ലാം കീഴിലായി പലവിധ ജനങ്ങൾ അനവധി വേറെയും ഉണ്ടായിരുന്നു.

ഈ കീഴിലുള്ളവർ genetically എന്തോ കുറവുള്ളവർ ആണ് എന്ന ഒരു തോന്നൽ ഇങ്ഗ്ളിഷ് ഭരണത്തിന് ആദ്യം തോന്നിയിരിക്കാം. കാരണം, കീഴ്ജനം ഒരു തരം വികൃതജീവികൾ ആണ് എന്ന ഭാവം ഉന്നത ജനം സൂചിപ്പിക്കും.

എന്നാൽ വാസ്തവം അതല്ലതന്നെ. അധികാരമുള്ളവന്‍റെ മുന്നിൽ കുനഞ്ഞ് നിന്ന് അടിയാളത്തം പ്രകടിപ്പിക്കാതെ ജീവിക്കാൻ പറ്റാത്ത ഭാഷാ സമ്പ്രദായമാണ് നിലനിന്നിരുന്നത്. ഇന്നും ഇതുതന്നെയാണ് നിലനിൽക്കുന്നതും.

ഈ അന്തരീക്ഷത്തിൽ, കീഴിൽ പെട്ടവർക്ക് വളരാനുള്ള സൗകര്യം നൽകിയാൽ, ആ ആളുകൾ മുകളിൽ ഉള്ളവരെ അടിച്ചുതമർത്തും എന്നുള്ളതാണ് വാസ്തവം.

ഈ വിധകാര്യങ്ങൾ മിക്കവയും നേരത്തെ പറഞ്ഞകാര്യങ്ങൾ തന്നെയാണ്.

ഇനി എടുത്തുപറയാൻ ഉദ്ദേശിക്കുന്നത് ബ്രാഹ്മണരേയും അമ്പലവാസികളേയും നായർമാരേയും പറ്റിയാണ്. ഈ മൂന്ന് കൂട്ടരിലെ ഓരോ കൂട്ടരും യഥാർത്ഥത്തിൽ ഒരു ജനമല്ല.

വെറുതെയങ്ങ് ബ്രാഹ്മണൻ എന്ന് പറഞ്ഞതുകൊണ്ടായില്ല. കാരണം, ബ്രാഹ്മണൻ എന്ന പേരിനോട് ഒട്ടിനിന്ന് സാമൂഹിക ദിവ്യത്വം പിടിച്ചെടുക്കാൻ ശ്രമിച്ചിരുന്ന പലതരം ജനങ്ങളും ഉണ്ടായിരുന്നു. അവർ തമ്മിൽത്തമ്മിൽ പലവിധ അടുപ്പങ്ങളോ, അതുമല്ലെങ്കിൽ വിരോദങ്ങളോ നിലനിന്നിരിക്കാം.

ഈ ഒരു ബ്രാഹ്മണ ബന്ധത്തിനോട് ഒട്ടിനിൽക്കുക എന്ന ഭാവം മാത്രമായേക്കാം, ദക്ഷിണേഷ്യയുടെ വടക്കുനിന്നും തെക്കുവരെയുള്ള ജനക്കൂട്ടങ്ങളുടെ പൊതുവായുള്ള സ്വഭാവം. മറ്റ് മിക്കകാര്യങ്ങളിലും ദക്ഷിണേഷ്യയിലെ ഒട്ടുമിക്ക സമൂഹങ്ങളും തമ്മിൽത്തമ്മിൽ പലവിധത്തിലും വ്യത്യസ്തരായിരുന്നിരിക്കാം.

മലബാറിലെ ബ്രാഹ്മണരുടേയും അമ്പലവാസികളുടേയും നായർമാരുടേയും കാര്യമാണ് പറയുന്നത്.

ഈ മൂന്നുകൂട്ടരിലും genetically എന്തോ ഗുണമേന്മയുണ്ട് എന്നോ ഉണ്ടായിരുന്നുവെന്നോ ഉള്ള ഒരു ധാരണ പലരിലും നിലനിന്നിരുന്നു. ചിലരിൽ ഇന്നും ഇത് നിലനിൽക്കുന്നുമുണ്ട്.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം ഈ ഉപദ്വീപിൽ ആദ്യമായി കൊടിനാട്ടിയ അവസരത്തിൽ, ഈ വിധ ആളുകളെ ആകെ ഒരു തരം അർദ്ധ പ്രാകൃത ജനങ്ങൾ തന്നെയായിട്ടായിരിക്കാം ഇങ്ഗ്ളിഷുകാർ കണ്ടത്. എന്നാൽ ഇങ്ഗ്ളിഷ് ഭരണം പലനാടുകളിലും ഒരു സ്ഥിരതയും സമാധാനവും ഉള്ള സമൂഹങ്ങൾ കെട്ടിപ്പടുത്തപ്പോൾ, ഈ കൂട്ടരിൽ വൻ ഗുണമേന്മയുടെ ലക്ഷണങ്ങൾ ശ്രദ്ധിക്കാൻ ഇങ്ഗ്ളിഷുകാർക്ക് പറ്റിയിരിക്കാം.

എന്നാൽ ഇത് ഒരു തെറ്റിദ്ധാരണമാത്രമാകാം. പഴയകാല ഇങ്ഗ്ളണ്ടിലെ പോലീസ് കോൺസ്റ്റബ്ളിനോട് ഇന്ത്യയിലെ പോലീസ് ശിപായിയെ ഉപമിക്കുന്നത് പോലുള്ള ഒരു വിഡ്ഢിത്തം ഇതിൽ ഉണ്ട്.
ഇങ്ഗ്ളിഷ് ഭാഷയിൽ രണ്ട് കൂട്ടരും കോൺസ്റ്റബ്ൾ തന്നെ.

യഥാർത്ഥത്തിൽ കേരളത്തിലെ ഓട്ടോറിക്ഷാ ഡ്രൈവറും പോലിസ് കോൺസ്റ്റബ്ളും വരുന്നത് ഏതാണ്ട് ഒരേ സാമൂഹികവും കുടുംബപരവും ആയ ചുറ്റുപാടിൽനിന്നും തന്നെയാവാം.

എന്നാൽ പോലീസ് ശിപായിക്ക്, സൂര്യോദയത്തിൽ തീർച്ചയായും ഉദിച്ചുവരുന്ന സൂര്യപ്രകാശം എന്നതുപോലെ, കൃത്യസമയത്ത് വൻ ശമ്പളം വന്നുചേരും. മറ്റ് വരുമാനങ്ങളും പ്രതീക്ഷിക്കാം. പോരാത്തതിന്, ജനങ്ങളിൽ പേടിയും വിറയലും അടിയാളത്തുവും വരുത്തുന്ന വൻ ഗുണേന്മയും വിലയും ഉള്ള യൂണിഫോം. പിച്ചളപൊതിഞ്ഞ (brass) അധികാരമുദ്രകൾ (insignia). വൻ സജ്ജീകരണങ്ങളും സാങ്കേതിക സൗകര്യങ്ങളും ഉള്ള പോലീസ് സ്റ്റേഷനുകൾ. വൻവിലയുള്ള വാഹനങ്ങൾ. തോക്ക്. ലാത്തി. മാത്രവുമല്ല, ഓട്ടോ ഡ്രൈവറെ മാത്രമല്ല, മറ്റ് മിക്ക ജനങ്ങളേയും നീ, എടാ, എടീ, അവൻ, അവൾ എന്നെല്ലാം വാക്കുകളിൽ നിർവ്വചിച്ചാൽ ആർക്കുംതന്നെ ഈ മര്യാദകേടിനെ ചോദ്യം ചെയ്യാനാവില്ല എന്ന സൗകര്യം. മിക്ക ആളുകളേയും ഒന്ന് മുഖത്തിട്ടടിച്ചാൽ കാര്യമായ പ്രശ്നം ഒന്നും വരില്ലതന്നെ. ഇതിനെല്ലാം ഉപരിയായി, പുതിയ തലമുറയെ ഈ കൂട്ടരുടെ അടിയാളന്മാരായി വാക്ക് കോഡുകൾ ഉപയോഗിക്കാൻ നിർബന്ധിച്ചു പഠിപ്പിച്ചുവിടുന്ന പ്രാദേശിക ഭാഷാ സ്കൂളുകളും സർക്കാർ സ്കൂളുകളും.

ഇത്രയം മഹാനായ ഈ പോലീസ് ശിപായി സാക്ഷാൽ തമ്പുരാനാണ് എന്ന് മിക്ക ഓട്ടോ ഡ്രൈവർമാരും സമ്മതിച്ചുകൊടുക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

അതേ സമയം ഓട്ടോ ഡ്രൈവറായി ജീവിക്കുന്ന വ്യക്തിക്ക് നിത്യവും തെരുവിൽ തൊഴിലന്വേഷിച്ച് ഇറങ്ങിയാലെ എന്തെങ്കിലും വരുമാനം ലഭിക്കുള്ളു. സാമൂഹിക നിലവാരത്താഴ്ച പ്രക്ഷേപണം ചെയ്യുന്ന ഓട്ടോക്കാരന്‍റെ യൂണിഫോം ഇട്ടിരിക്കേണം. യൂണിഫോമിട്ടു നിൽക്കുന്ന പോലീസ് ശിപായിയോട് എല്ലാരീതിയിലും അടിയാളത്തം പ്രകടിപ്പിച്ചാലെ തെരുവിൽ സുരക്ഷിതനായി നിൽക്കാൻ പറ്റുള്ളു. എത്രത്തോളം അടിയാളത്തം പ്രകടിപ്പിച്ച് അടുത്ത് നിൽക്കുന്നുവോ അത്രത്തോളം നല്ലതാണ്. പോലീസുകാരൻ അപമര്യാദ പദങ്ങൾ ഉപയോഗിക്കുമ്പോൾ ബഹുമാനം എന്ന ഓമനപ്പേരിൽ നിർവ്വചിക്കപ്പെടുന്ന അടിയാളത്ത സൂചകവാക്കായ 'സാർ' തന്നെ തിരിച്ച് ഉപയോഗിക്കേണം. പോരാത്തതിന് പ്രാദേശിക ഭാഷാ സ്കൂളുകളും സർക്കാർവക സ്കൂളുകളുകളും, ഓട്ടോക്കാരൻ 'അവനും' പോലീസ് ശിപായി 'അദ്ദേഹവും' ആണ് എന്ന ആശയം എല്ലാരുടെ മനസ്സിലും അവർപോലും അറിയാതെതന്നെ കയറ്റിവിടുകയും ചെയ്യും.

ഈ സമൂഹത്തിലേക്ക് പുറത്തുനിന്നും കയറിവരുന്ന ഒരു വ്യക്തിക്ക് വ്യക്തമായും ഒരു ധാരണവരാം. പോലീസ് ശിപായിയും കുടുംബവും ഉന്നത DNAയുള്ള ഒരു ജനമാണ് എന്ന്. കാരണം, നല്ല ഒത്ത ശരീരം. വിടർന്ന വിരിമാറ്. വൻ ധൈര്യം. വിലപിടിപ്പുള്ള ഷൂസും പാൻസും മറ്റ് ഉടയാടകളും. ആളുകളെ അടിക്കാനുള്ള വടിയും എന്തും പറയാനുള്ള അവകാശവും.

അതേ സമയം ഓട്ടോഡ്രൈവറും കുടുംബവും ഹീനജന DNAയുള്ള ഒരു ജനമാണ് എന്നും മനസ്സിലാക്കപ്പെടാം.

വാസ്തവത്തിൽ ഈ വിധമായുള്ള ഒരു നിരീക്ഷണത്തിന് കാര്യമായ അടിത്തറയുണ്ടാവില്ലതന്നെ. എന്നാൽ ഈ രീതിയിൽ കാര്യങ്ങൾ തലമുറകളിലൂടെ മുന്നോട്ട് നീങ്ങിയാൽ വ്യക്തമായും ഈ രണ്ട് കൂട്ടരും കാഴ്ചയിൽ തികച്ചും വ്യത്യസ്തരായി കാണപ്പെടാം.

ഒന്ന് തമ്പ്രാൻ കുടുംബവും, മറ്റേത് അടിമകുടുംബവും.

അതേ സമയം അടിമ കുടുംബം തങ്ങൾ അടിമകളാണ് എന്ന് സമ്മതിക്കില്ലതന്നെ. അവർ ‘നീ’ എന്നും ‘എടാ’ എന്നും ‘എടീ’ എന്നും നിർവ്വചിക്കുന്ന മറ്റ് അനേകം പേർ അവർക്ക് കീഴിൽ ഉണ്ട് എന്ന് അവർ കാണിച്ചുതരും. ആ ആളുകൾ തങ്ങളെ ബഹുമാനിക്കുകയും തങ്ങളോട് അടിയാളത്തം പ്രകടിപ്പിക്കുകയും ചെയ്യും എന്നും അവർ പറയും. പോരാത്തതിന്, തെരുവിൽ ഒച്ചവച്ചും ജയ് വിളിച്ചും പ്രകടനം നടത്തിയും ഓട്ടോറിക്ഷയിൽ വൻ ശബ്ദമുള്ള ഹോണടിച്ചും, തങ്ങളുടെ വ്യക്തിത്വത്തിന്‍റെ ഔന്നിത്യം അവർ പ്രകടിപ്പിച്ചുകാണിച്ചുംതരും. എന്നുവച്ചാൽ അവരുടെ നിലവാരത്തിൽ അവരും തമ്പ്രാക്കൾ തന്നെ.

പറഞ്ഞുവന്നത് ഇത്രയേയുള്ളു: ഈ മലബാറിൽ ഉന്നതർ എന്ന് പാരമ്പര്യമായി അവകാശം സ്ഥാപിച്ചവർക്ക് ഉള്ള വളരെ വ്യക്തമായ ഔന്നിത്യം അനേകം ആളുകളെ അവർക്ക് കീഴിൽ അവർ കുടുക്കിയിട്ടിരുന്നു എന്നതുതന്നെ. അല്ലാതെ stand-alone ഉന്നതവ്യക്തിത്വം ഉള്ളവർ ഈ ഉപഭൂഖണ്ഡത്തിൽ ഉണ്ടായിരുന്നിട്ടുണ്ടെങ്കിൽതന്നെ, അവരെപ്പറ്റി ഈ എഴുത്തുകാരൻ കേട്ടതായി ഓർക്കുന്നില്ല.

എന്താണ് ഉന്നതവ്യക്തിത്വം എന്ന കാര്യം പറയേണ്ടിയരിക്കുന്നു. അത് പിന്നീടാവാം.

മലബാറിലേയും ദക്ഷിണേഷ്യയിലേയും ബ്രാഹ്മണർക്ക് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് മധ്യേഷയിലോ മറ്റോ വളർന്നുപന്തലിച്ചിരുന്ന വേദകാല ജനങ്ങളുമായി എന്താണ് ബന്ധം എന്ന് വ്യക്തമായി അറിയില്ല. എന്നാൽ ഇവരിൽ പലരും വേദകാല സംസ്കാരവുമായി ബന്ധപ്പെട്ട പല അനുഷ്ടാനങ്ങളും നടത്തിയും പാലിച്ചും നിലനിർത്തുന്നുണ്ട്. ഇവരിൽ ചിലരെങ്കിലും വേദമന്ത്രങ്ങളും മറ്റും ചൊല്ലാനും മറ്റും പഠിച്ചിട്ടുണ്ടാവുമെങ്കിലും, ഈ വിധ മന്ത്രങ്ങളുടെ ഉള്ളറകളിൽ നടക്കുന്ന അതീന്ത്ര്യ യന്ത്രസംവിധാനങ്ങളെക്കുറിച്ച് ഇവർക്ക് എന്തെങ്കിലും അറിയുമെന്ന് തോന്നുന്നില്ല.

ഇവയുടെ ചരിത്രപരമായ കാര്യങ്ങളെന്തെങ്കിലും അവർക്ക് അറിവുണ്ട് എന്ന് തോന്നുന്നില്ല. എന്നാൽ പഴമയെന്നും ഐതീഹ്യം എന്നും മറ്റും ഉള്ള വാക്കുകൾ ഉപയോഗിച്ച് ഈ ആറിവില്ലായ്മയ്ക്ക് ഒരു മാസ്മരിക ഭാവം നൽകി, അത് തന്നെ ഒരു വാൻകാര്യമായി ഇവർ പ്രദർശിപ്പിക്കും.

ഭൂഖണ്ടയുറോപ്പിലേയും ബൃട്ടണിലെ സെൽട്ടിക്ക് ഭാഷാ പ്രദേശങ്ങളിലേയും ക്രിസ്തീയ മിഷിനറി പ്രവർത്തകർ ദക്ഷിണേഷ്യയിൽ ക്രിസ്തീയ പ്രവർത്തനം നടത്തുന്ന വേളയിൽ, ഈ പ്രദേശങ്ങിൽ ഉണ്ടായിരുന്ന അനവധി ചെറുകിട ഭാഷകളിൽ നിറച്ച ഭാഷയാണ് സംസ്കൃതം എന്ന് തോന്നുന്നകാര്യം നേരത്തെ പറഞ്ഞിരുന്നു. അങ്ങിനെ നോക്കുമ്പോൾ സംസ്കൃത്തെ ഈ ഉപഭൂഖണ്ടത്തിലെ പാരമ്പര്യങ്ങളിൽ ഇഴുകിച്ചേർത്തത് കൃസ്തീയ പ്രവർത്തർ ആയിരിക്കാം എന്നും ഒരു തോന്നൽ.

ഇനി മലബാറിലെ ബ്രാഹ്മണരുടെ ഉള്ളറകളിലേക്ക് പോകാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

29

Post posted by VED »

29 #. നമ്പൂതിരിമാരെക്കുറിച്ച്



1901ൽ ഇങ്ഗ്ളിഷ് ഭരണം നടത്തിയ സെൻസസിൽ, ഓരോ ജാതിയിലും പെട്ടവരുടെ എണ്ണം എടുക്കാൻ ശ്രമിച്ചിരുന്നു. അപ്പോൾ ഓരോ ജാതിക്കാരേയും വ്യക്തമായും നിർവ്വചിക്കേണ്ടിവന്നു. അങ്ങിനെ നോക്കിയപ്പോൾ, ജാതിയെന്നത് സാമൂഹിക ഉന്നതിയുടേയും താഴ്മയുടേയും അടിസ്ഥാനത്തിൽ നിർവ്വചിക്കേണ്ടിവന്നു. എന്നാൽ ഇതുതന്നെ അതീവ സങ്കീർണ്ണതകളിലേക്ക് കാര്യങ്ങളെ നീക്കി.

വൈവാഹിക ബന്ധങ്ങളിലൂടെ പിറന്നുവരുന്ന പുതിയ വ്യക്തികളുടെ കാര്യംതന്നെ വളരെ സങ്കീർണ്ണം. സ്ത്രീകൾ പൊതുവേ അവരുടെ നിലവരത്തിലുള്ള പുരുഷനോടോ, അതുമല്ലെങ്കിൽ അവരേക്കാൾ ഉയർന്നവരോടൊ ബന്ധപ്പെടുന്നതിൽ വിഷമിക്കില്ല. എന്നാൽ അവരേക്കാൾ താഴെയുള്ളവരുമായി ബന്ധപ്പെട്ട് കുട്ടികൾ ജനിച്ചാൽ, അതും സമൂഹത്തിൽ പുതിയ ഒരു സങ്കീർണ്ണത വരുത്തും.

പുരുഷന്മാർക്ക് ഒരു പരിധിവരെ അവരേക്കാൾ കീഴിൽ ഉള്ള സ്ത്രികളിൽ കുട്ടികൾ ആവാം. എന്നാൽ കുട്ടികൾ അമ്മയുടെ ജാതിയിൽ നിൽക്കേണം. പിതാവുമായി ബന്ധം സ്ഥാപിക്കരുത്.

ഇങ്ഗ്ളിഷ് ഭരണം, പലവിധ സങ്കീർണ്ണമായ സാമുധായിക ബന്ധങ്ങളേയും ശ്രദ്ധിച്ച്, ജനത്തിനെ ഈവിധം വർഗ്ഗങ്ങളായി തരംതിരിച്ചു സെൻസസ് നടത്തിയെന്ന് തോന്നുന്നു:

1. ബ്രാഹ്മണൻ
2. അന്തരാള-ജാതിക്കാർ (ക്ഷത്രിയർ, സമന്തൻ, അമ്പലവാസി തുടങ്ങിയവർ)
3. ശൂദ്രർ (നായർമാരും ഇന്ന് നായർമാർ എന്ന് അവകാശപ്പെടുന്നവരും എന്നാൽ യഥാർത്ഥത്തിൽ നായർ അല്ലാത്തവുരും, തരംതാണ ശൂദ്രരും)
4. തീയരും, കമ്മലന്മാരും അതുപോലുള്ള കൈത്തൊഴിലുകാരും ആയ പതിതജാതിക്കാർ
5. സമുദായഭ്രഷ്ടന്മാരായ അധഃപതിച്ച ജനം

ഇവരിൽ മിക്കജനത്തിനും ഏറ്റവും മുകളിലുള്ള ബ്രാഹ്മണരുമായി ബന്ധമോ രക്തബന്ധമോ അടുപ്പമോ ഉണ്ട് എന്ന് വരുത്തിത്തീർക്കാൻ വളരെ താൽപ്പര്യം ആയിരിക്കാം. ഇന്ന് ഐഏഎസ്സ്, ഐപിഎസ്സിനോട് ബന്ധം ഉണ്ട് എന്ന് പറയുന്നതുപോലുള്ള ഒരു കാര്യമാണ് ഇത്. വാക്ക്-കോഡുകളിൽ വൻ മൂല്ല്യം അടിച്ചുകയറ്റുന്ന കാര്യമാണ് അത്.

മാത്രവുമല്ല, ഈ ഓരോ വിഭാഗത്തിലും, അവരിൽതന്നെ ഏറ്റവും മുന്തിയത് എന്ന് അന്ന് നിർവ്വചിക്കപ്പെടുന്നവരാണ് തങ്ങൾ എന്ന് അറിയിക്കാൻ പിന്നിലുള്ളവർ വൻ താൽപ്പര്യം അന്ന് കാണിക്കും എന്നത് വ്യക്തമാണ്.
മലബാറിലെ ബ്രാഹ്മണന്‍റെ പൊതുവായുള്ള പേര് നമ്പൂതിരി എന്നാണ്. തിരുവിതാംകൂറിലും കൊച്ചിനിലും ഇതേ സമുധായക്കാർ ഉണ്ടായിരുന്നു എന്ന് മനസ്സിലാക്കുന്നു.

ഈ പേരിലെ 'തിരി' എന്ന പ്രയോഗം ഒരു വൻ ആഢ്യത്ത സൂചകം ആണ്. ഈ 'തിരി' എന്ന പ്രയോഗം പല ജനവും കൈവശപ്പെടുത്തിയിട്ടുണ്ട് എന്നും കാണുന്നു.

ഇന്ത്യൻ പട്ടാളത്തിൽ ഉയർന്ന ഓഫിസർമാർമുതൽ അങ്ങ് താഴെ സാധാപട്ടാളക്കാർവരെയുണ്ട്. ഈ സാധാപട്ടാളക്കാരെ ശിപായി എന്നാണ് ഹിന്ദിയിൽ പറയാറ്. പോരാത്തതിന്, അലക്കുകാരൻ, ഭക്ഷണം പാചകം ചെയ്യുന്നവർ, മുടിവെട്ടുന്നവർ തുടങ്ങിയ മറ്റുപലരും വേറേയും ഉണ്ട്. മുറിയും മനുഷ്യവാസ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളും മറ്റും ശിപായി പട്ടാളക്കാരിൽ ചിലർ വൃത്തിയാക്കേണ്ട തൊഴിലും കണ്ടേക്കാം.

ഇവർക്കെല്ലാവർക്കും പട്ടാള യൂണിഫോമും മറ്റും കണ്ടേക്കാം. എന്നിരുന്നാലും വ്യക്തമായ ഉച്ചനീചത്വം പ്രകടിപ്പിക്കുന്ന അടയാള ചിഹ്നങ്ങൾ വസ്ത്രത്തിന്മേൽ കാണപ്പെടും. പോരാത്തതിന് ഭാഷാ കോഡുകളിൽ വ്യക്തമായ ഉച്ചനീചത്വം ഇവർ തമ്മിൽ നിലനിൽക്കും.

അങ്ങിനെ നോക്കിയാൽ ഈ പട്ടാളത്തിൽതന്നെ വൻ ഉന്നതരും വളരെ കീഴിൽ ഉള്ളവരും കാണും. എന്നാൽ, ഈ കൂട്ടർ യൂണിഫോമുമിട്ട് പൊതുജനങ്ങളുടെ മുന്നിൽ നിൽക്കുമ്പോൾ, പൊതുജനങ്ങൾക്ക് മുകളിൽ ആണ് തങ്ങൾ എന്ന് ഈ കുട്ടരിലെ ഏറ്റവും കീഴിൽഉള്ള വ്യക്തിപോലും മനസ്സിൽ ചിന്തിക്കും. പൊതുജനം തങ്ങളോട് സമന്മാരാണ് എന്ന് പ്രകടപ്പിക്കാൻ ശ്രമിച്ചാൽ, പട്ടാളത്തിലെ ഏറ്റവും കീഴിൽ പെട്ടവ്യക്തിപോലും ഒന്ന് പരിഭ്രമിക്കും. എന്നിട്ട് മുകളിലോട്ട് ഒട്ടിനിൽക്കാൻ തന്നെ ശ്രമിക്കും. ആഢ്യതത്തിന്‍റേയും അധികാരത്തിന്‍റേയും അടയാളങ്ങൾ പറപ്പിച്ച് കാണിക്കും. പൊതുജനത്തിനെ തരംതാഴ്ത്തുന്ന വാക്ക് കോഡുകൾ ഉപയോഗിക്കും.

പട്ടാളത്തിലെ പാചകക്കാരനോ അതമുല്ലെങ്കിൽ അലക്കുകാരനോ, മുടിവെട്ടുകാരനോ പൊതുജനങ്ങളുടെ ഈ വിധ പണികൾ ചെയ്യില്ല എന്നാണ് തോന്നുന്നത്.

ഈ മുകളിൽ പറഞ്ഞത് പോലെയായിരുന്നു, മലബാറിലെ ഓരോ ജാതിക്കാരിലേയും വിവിധ ഉപവിഭാഗങ്ങൾ.

ഇവിടെ ഇപ്പോൾ ചിന്തിക്കുന്നത് ബ്രാഹ്മണരുടെ കാര്യമാണ്.

ഇവരിൽ പലവിധ തൊഴിലുകളും അവർക്കിടയിൽ ചെയ്യുന്നവർ ഉണ്ട്. എന്നാൽ ഇവരുടെ മൊത്തമായ മേൽവിലാസം, തങ്ങൾ ബ്രാഹ്മണരാണ് എന്നതാണ്. അവർ ചെയ്യുന്ന തൊഴിലുകളെ ഹീന ജനങ്ങളിൽ പെട്ടചിലർ ചെയ്യുന്നുണ്ട് എന്ന് മനസ്സിലാക്കി, ഇവരെ ആ വിധ കീഴ്ജനവുമായി സാമ്യപ്പെടുത്തിയാൽ, ഭാഷാ കോഡുകൾക്ക് രാക്ഷസഭാവം വന്നുചേരും.

പട്ടാളക്കാരെക്കൊണ്ട് വ്യക്തമായ ഒരു ഗുണമൊന്നും നിത്യജീവിതത്തിൽ കാണാൻപറ്റില്ല. എന്നാൽ എല്ലാവർക്കും അറിയാം ഈ പട്ടാളം ഇല്ലായെങ്കിൽ ആപത്താണ് എന്ന്. പട്ടാളമില്ലെങ്കിൽ അങ്ങ് വടക്ക് എങ്ങോ ഉള്ള പാക്കിസ്ഥാനികൾ വന്ന് നമ്മളെയെല്ലാം പിടിച്ചുകൊണ്ടുപോകും.

ഇതേപോലുള്ള ഒരു വാസ്തവം ബ്രാഹ്മണരുടേയും കാര്യത്തിൽ ഉണ്ടായിരുന്നു. ഇവർ മുകളിൽ ഇല്ലായെങ്കിൽ നാടുനശിച്ചുപോകും. അരാജകത്വം വാഴും. ഇതും ശരിതന്നെയായിരുന്നു.

പട്ടാളക്കാർക്ക് പൊതുജനങ്ങളുടെ ഇടയിൽ ജീവിക്കാൻ പ്രയാസം തന്നെയാണ്. അവരുടെ അന്തസ്സും ആഭിജാത്യവും ആഢ്യത്തവും നിലനിർത്താൻ, വ്യക്തമായ അതിരുകളും വരമ്പുകളും മതിലുകളും പാറാവുകളും മറ്റ് സംരക്ഷണ കവചങ്ങളും ഉള്ള Barrackക്കുകളും Officer's Quartersസുകളും ആവശ്യമാണ്. ഓഫിസർമാരുടെ ഭാര്യമാരും കുട്ടികളും പൊതുജനങ്ങളുമായി ഇടപഴകുന്നത് വളരെ ശ്രദ്ധയോടും പലപ്പോഴും അകൽച്ചവച്ചുകൊണ്ടും ആണ്. സാധാ നിലവാരത്തിൽപെട്ട പൊതുജനങ്ങളിൽ പെട്ട പുരുഷന്മാരും സ്ത്രീകളും ഇവരോട് സമന്മാരായുള്ള അടുപ്പം നേടാൻ ശ്രമിക്കുന്നത് ഇവർക്ക് ഇഷ്ടപ്പെടുമെന്ന് തോന്നുന്നില്ല. പൊതുജനത്തിൽപെട്ട, നിലവാരംകുറഞ്ഞ ചെറുപ്പക്കാരൻ നോക്കുന്നത് തന്നെ, അരോചകവും അസഹ്യവും ആവും.

ഇങ്ങിനെയൊന്നും ഇവർക്ക് തോന്നുന്നില്ലായെങ്കിൽ, പട്ടാളത്തിലെ ഓഫിസർമാർക്ക് മനസ്സിന്‍റെ സമനിലതെറ്റിയേക്കാം.

ഏതാണ്ട് ഇതേ പോലൊക്കെത്തന്നെയാണ് ബ്രാഹ്മണരിൽപെട്ട നമ്പൂതിരിമാരും ജീവിച്ചിരുന്നത്. അവരിൽ പലരും അഗ്രഹാരങ്ങളിലാണ് ജീവിക്കുക. അവരുടെ സ്ത്രീകൾ അന്തർജനം എന്നും അകത്തമ്മ എന്നുമാണ് അറിയപ്പെട്ടിരുന്നത്. എന്നുവച്ചാൽ ഇവർ അഗ്രഹാരങ്ങളുടെ അകത്ത് ഒതുങ്ങിയാണ് ജീവിക്കുക. ഇവർ വൻ ആഢ്യത്തവും വരേണ്യഭാവവും മറ്റും പുറമേ പ്രകടിപ്പിച്ചാലും, അഗ്രഹാത്തിനുള്ളിൽഉള്ള തളച്ചിട്ട ജീവിതം ഒരു വൻ പരിധിവരെ ദുസ്സഹം തന്നെയാവാം.

താഴെനൽകിയിട്ടുള്ളത് തിരുവിതാംകൂറിൽ നമ്പൂതിരി സ്ത്രീകളെ സാമൂഹികമായി സംരക്ഷിക്കുന്ന രീതിയെക്കുറിച്ചാണ്. ഇത്
എഴുതിയതും ഒരു ബ്രാഹ്മണനായ വ്യക്തിയാണ്. എന്നാൽ അയാൾ നമ്പൂതിരി ആയിരുന്നില്ല.

“The women are guarded with more than Moslem jealousy : even brothers and sisters are separated at an early age. When the Nambudri lady goes to worship the village god or visit a neighbour, a Nair maid, who accompanies her, commands the retirement of all the males on the road, while the lady moves all shrouded in cloth, with a mighty umbrella, which protects her from the gaze of profane eyes."


ആശയം: ഇസ്ലാം മതസ്തർ സ്ത്രീകളെ മറച്ചുവെക്കുന്നതിനേക്കാളും കരതലോടുകൂടിയാണ് നമ്പൂതിരി സ്ത്രീകളെ പാറാവുചെയ്യുന്നത്. സഹോദരന്മാരേയും സഹോദരിമാരേയും വളരെ ചെറു പ്രായത്തിൽതന്നെ വേർപിരിക്കും. നമ്പൂതിരി വനിത ഗ്രാമദേവതയെ പ്രാർത്ഥിക്കാനായി പോകുകയോ, അതുമല്ലെങ്കിൽ, ഒരു അയൽവീട്ടിൽ വിരുന്നിന് പോകുകയോ ചെയ്യുമ്പോൾ, കൂടെ ഒരു നായർ വേലക്കാരിയും (ദാസിയും) അനുഗമിക്കും. ആ സമയം തെരുവിൽ ഉള്ള എല്ലാ പുരുഷന്മാരോടും പിൻവാങ്ങാൻ ഈ വേലക്കാരി കൽപ്പിക്കും. അപ്പോൾ, വസ്ത്രങ്ങളിൽ ദേഹം പൊതിഞ്ഞ്, അസഭ്യ സൂചകമായ നോട്ടങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന ഒരു വൻ കുടയുടെ മറവിലൂടെ നമ്പൂതിരി വനിത മുന്നോട്ട് നീങ്ങും. END

മലബാറിലെ ഹീനജനങ്ങളും മറ്റും ഉപയോഗിച്ചിരുന്ന ഭാഷയിൽ വളരെ കുറച്ച് പദങ്ങൾ മാത്രമേ കണ്ടേക്കുള്ളു. മാത്രവുമല്ല അവർക്ക് സംസ്കൃതം അറിയുകയുമില്ല. എന്നാൽ നമ്പൂതിരിമാർക്ക് സംസ്കൃതം അറിവുണ്ടാവും. അതിനാൽതന്നെ അവരുടെ സംസാര ഭാഷയിൽ വൻ പദാവലി കണ്ടേക്കാം. ഈ കാരണത്താൽ ഇവർ സംസാരിക്കുന്ന ഭാഷയും പൊതുജനങ്ങളുടെ ഭാഷയും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടേക്കാം. എന്നാൽ നമ്പൂതിരിമാർക്ക് കീഴ്ജനത്തിന്‍റെ ഭാഷ അറിയുമായിരിക്കാം. ആ ഭാഷതന്നെയാവും അവർ ഹീനജനവുമായി സംസാരിക്കാൻ ഉപയോഗിക്കുക.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

30

Post posted by VED »

30 #. ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽനിന്നും മോചനം ലഭിക്കണമെങ്കിൽ, നാട്ടിലുള്ള ക്രൂരമായ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തെ മായ്ച്ചിരിക്കണം



പഴയകാല ഹൈന്ദവ പാരമ്പര്യ മാഹാത്മ്യത്തിന്‍റെ ഔന്നിത്യം പറയുന്ന ഇന്ത്യൻ സിനിമകളിൽ ഏത് വിധത്തിലാണ് പഴയകാല ബ്രാഹ്മണരെ ചിത്രീകരിക്കുന്നത് എന്ന് അറിയില്ല. കാരണം സിനിമ കാണാറില്ല. എന്നാൽ താഴെ നൽകിയിട്ടുള്ള ചിത്രങ്ങൾ ദക്ഷിണേഷ്യയുടെ ദക്ഷിണ ഭാഗത്ത് 1800റുകളിൽ ജീവിച്ചിരുന്ന ചില ബ്രാഹ്മണരുടെ ഫോട്ടോകൾ ആണ്.

ഫ്യൂഡൽ ഭാഷകളിലെ മനുഷ്യാത്മാവിനെ ദ്രവിപ്പിക്കുന്ന വാക്ക് കോഡുകളുടെ പ്രഹരമേറ്റ്, ഇവരുടെ കീഴിൽ ജീവിക്കുന്നവരുടെ അവസ്ഥ ഒന്ന് ആലോചിച്ചു നോക്കാവുന്നതാണ്. ഇവരുടെ മാഹാത്മ്യം ഇവരുടെ ആത്മീയാധികാരം ആണ് എന്ന് പറയാമെങ്കിലും, അതിൽ മാത്രം അല്ല ഇത് ഒതുങ്ങിനിൽക്കുന്നത്. കീഴിൽപെട്ട ജനങ്ങളെ ബഹുമാനത്തിനും ഉയരസ്ഥാനങ്ങൾക്കുമായി തമ്മിൽത്തമ്മിൽ മത്സരിപ്പിക്കുന്ന കോഡുകൾ ഉള്ളതാണ് ഫ്യൂഡൽ ഭാഷകൾ. ഇതിനാൽത്തന്നെ ഈ കൂട്ടർക്ക് തമ്മിൽ സംഘടിക്കാൻ ആവില്ല. മറിച്ച് ഓരോ കൂട്ടർക്കും മുകളിൽ ഉള്ളവരോട് ആദരവും, കീഴിൽ ഉള്ളവരോട് അറപ്പും വെറുപ്പും പേടിയും നിലനിൽക്കും.

നമ്പ്യൂതിരിയുടെ സാന്നിദ്ധ്യത്തിൽ കീഴ്ജാതിക്കാരനും, കീഴ്ജാതിക്കാരിയും മാറിടം മറച്ച തുണി, അരയിലേക്ക് താഴ്ത്തി കെട്ടും. അവർ അടിയാളത്ത സൂചകമായി നമ്പൂതിരിയോട് വൻ ബഹുമാന വാക്കുകൾ ഉപയോഗിക്കും. സ്വന്തം ആളുകളേയും മക്കളേയും തന്നെത്തന്നേയും തരംതാഴ്ത്തുന്ന വാക്കുകൾ ഉപയോഗിക്കും.

QUOTE from Malabar and Anjengo:
A man of lower caste should uncover to the waist as a token of respect when approaching a Nambudiri, and must use special terms of respect when referring to anything belonging to him, while he debases everything of his own.


മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന്‍റെ ആദ്യകാലങ്ങൾ തൊട്ട് ഏതാണ്ട് 1900ളുടെ തുടക്കകാലംവരെ, ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന്‍റേയും വിജ്ഞാനങ്ങളുടേയും സ്വാധീനം ഏറ്റവുംകുറവായി ഏറ്റിരുന്നത്, നമ്പൂതിരിമാർക്കായിരുന്നു. കീഴ്ജനങ്ങളിൽപെട്ട പലരും ഇങ്ഗ്ളിഷ് സംസ്ക്കാരത്തിലെ പല നല്ലകാര്യങ്ങൾ മാത്രമല്ല, ഇങ്ഗ്ളിഷുകാർ നൽകിയ വിവരവിജ്ഞാനങ്ങളും നേടിയെടുക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ 1900കൾ ആയപ്പോഴേക്കും പല നമ്പൂതിരിമാരും ബൈസൈക്കിൾ (Bicycle) ഉപയോഗിച്ചുതുടങ്ങി എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഇന്ന് ഇത് ഒരു നിസ്സാരകാര്യമായിത്തോന്നാമെങ്കിലും, അന്ന് സൈക്കിൾ എന്നത് ഒരു വൻ യാത്രാസൗകര്യം തന്നെയായിരുന്നിരിക്കാം. ഈ എഴുത്തുകാരൻ 1978ൽ സൈക്കിൾ വാങ്ങിക്കുന്ന കാലത്തുപോലും, സൈക്കിൾ എന്നത് വളരെ കുറച്ചുപേർക്ക് മാത്രം ഉള്ള ഒരു വാഹനം ആയിരുന്നു.

നമ്പൂതിരിമാർ സൈക്കിൾ ഉപയോഗിച്ചുതുടങ്ങിയതുതന്നെ അവരിലെ ഒരു വൻ ആശ്ചര്യകരമായ സാംസ്ക്കാരിക മുന്നേറ്റമായി രേഖപ്പെടുത്തിക്കാണുന്നു, Malabar and Anjengoയിൽ.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വന്നതിന്‍റെj ആദ്യ കാലങ്ങളിൽ നമ്പൂതിരിമാർക്ക് സാംസ്ക്കാരികമായും വിവരവിജ്ഞാനപരമായും മുന്നോട്ട് നീങ്ങാനുള്ള യാതോരു പ്രചോദനവും ഇല്ലായിരുന്നു. പലരും അനവധി ഏക്കർ ഭൂമിയുടെ ഉടമസ്ഥർ ആയിരുന്നു. പോരാത്തതിന് ഇവർക്ക് മറ്റ് പലരേയും സമൂഹത്തിൽനിന്നും വിലക്കാനും ഭ്രഷ്ടരാക്കാനും ഉള്ള രാക്ഷസീയ അധികാരങ്ങൾ നിലനിന്നിരുന്നു. (QUOTE from Malabar and Anjengo: the Nambudiri, affluent and influential, lord of numberless broad acres, exercising in some cases much dreaded powers of social interdict or excommunication END OF QUOTE).

ഇവർക്ക് വേദമന്ത്രങ്ങളും മറ്റും അറിവുണ്ടായിരുന്നു എന്ന് അവകാശപ്പെടാനാവുമെങ്കിലും, അവരിൽ എത്രപേർ അവ സ്വായത്തമാക്കിയിരുന്നിരിക്കാം എന്ന് പറയാൻ ആവില്ല. കാരണം, വ്യക്തമായും നിത്യജീവിതത്തിൽ കാര്യമായ ഉപയോഗം ഇല്ലാത്ത കാര്യങ്ങൾ ആരും തന്നെ മെനക്കെട്ടുപഠിക്കും എന്ന് തോന്നുന്നില്ല. ഉദാഹരണത്തിന്, ഇന്ന് ഈ വിധ മന്ത്രങ്ങൾ നമ്പൂതിരി ചെറുപ്പക്കാരിൽ എത്രപേർക്ക് അറിയും എന്ന് തീർത്തുപറയാൻ ആവില്ല.

എന്നാൽ ഇങ്ഗ്ളിഷ് ഭരണം ലിഖിത രൂപത്തിലുള്ള ഇങ്ഗ്ളിഷിലുള്ള നിയമങ്ങളും കോടതികളും ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയുന്ന ഇൻസ്പെക്ടർമാരുടെ കീഴിലുള്ള പോലീസ് സ്റ്റേഷനുകളും നടപ്പിലാക്കുകയും, പോരാത്തതിന്, ഇങ്ഗ്ളിഷ് ഭാഷയിൽ വരേണ്യരെന്നും നികൃഷ്ടരെന്നും ഉള്ള വേർതിരിക്കുന്ന വാക്ക് കോഡുകൾ ഇല്ലാ എന്നതിനാലും, നമ്പൂതിരിമാരുടെ അധികാരങ്ങൾ ഓരോന്നായി അസ്തമിച്ചുകൊണ്ടിരുന്നു.

നമ്പൂതിരിമാർക്ക് വളരെ അധികം വേദന നൽകിയകാര്യം തന്നെയാവാം ഇത്. കാരണം, അറപ്പ് തുളുമ്പിനിൽക്കുന്ന അയിത്തക്കാരായ ഹീനജനം പരിധികൾ വിട്ട്, നമ്പൂതിരിമാരുടെ പാതകളിൽ നടക്കുന്നതും, യാതോരുവിധ അടിയാളത്തവും നൽകാതെ പെരുമാറുന്നതും അവർക്ക് സഹിക്കേണ്ടിവന്നുകാണും.

ഹീനജനത്തിൽ പെട്ടവരിൽ, ഇങ്ഗ്ളിഷ് സംസ്ക്കാരത്തിന്‍റെ സ്വാധീനം ലഭിക്കാതിരുന്ന പലരുടേയും പെരുമാറ്റങ്ങളിൽ പലവിധ പാളിച്ചകളും കണ്ടേക്കാം. ഉദാഹരണത്തിന്, വഴിയിലും മറ്റത്തും തുപ്പിയിടുകയും,, ചിലപ്പോൾ അലോസരകരമായ ശബ്ദമുണ്ടാക്കി കാർക്കിച്ചുതുപ്പുകയും ചെയ്യുന്നത്, ഹീനജനത്തിനിടയിൽ ഒരു അറപ്പുളവാക്കുന്ന കാര്യം അല്ലായിരിക്കാമെങ്കിലും, നമ്പൂതിരിമാർക്ക് ഇത് സഹിക്കാനായേക്കില്ല. വഴിയിൽ തുപ്പിവെക്കുന്നത്, പാരമ്പര്യമായി അറപ്പായികാണപ്പെട്ട ഹീനവ്യക്തിയാണ് എന്നത് വ്യസനത്തിനും അസഹ്യമായ അറപ്പിനും ഭാരംകൂട്ടിയേക്കാം.

ഇന്ന് ഈ അവസ്ഥാവിശേഷത്തിനെ, പോലീസ് ഇൻസ്പെടറെ കണ്ടാൽ യാതോരുവിധ അടിയാളത്തവുമില്ലാതെ തെരുവിൽ നിൽക്കുന്ന സാധാരണക്കാരനോട് ഉപമിക്കാം. അയാൾ ഇൻസ്പെട്കറെ നിങ്ങൾ എന്ന് സംബോധന ചെയ്താൽതന്നെ സാമൂഹിക ഭൂകമ്പം സംഭവിക്കും. എന്നാൽ, നീ എന്ന് സംബോധന ചെയ്താലത്തെ കാര്യം ഒന്ന് ആലോചിച്ച് നോക്കുക.

ഇങ്ഗ്ളിഷ് ഭരണം ബൃട്ടിഷ്-മലബാറിൽ തിരിച്ചുവരികയും ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സുകാർക്ക് അധികാരങ്ങൾ നഷ്ടപ്പെടുകയും ചെയ്താലുള്ള അവസ്ഥയൊന്ന് ആലോചിച്ചുനോക്കുക. അവർക്ക് പുറത്തിറങ്ങാൻ പോലും പറ്റാത്ത സ്ഥിതിവന്നുചേരും. അത്രയ്ക്കും ക്രൂരമായ ഭാഷാ അന്തരീക്ഷമാണ് ഈ നാട്ടിൽ ഉള്ളത്. അധികാരം നഷ്ടപ്പെട്ടവൻ പിണമാണ് പ്രാദേശിക ഭാഷയിൽ.

സാമുദായിക അധികാരം ഉള്ള കാലത്ത്, നായർ കന്യകമാരിൽ ഏറ്റവും സൗന്ദര്യമുള്ളവർ തമ്മിൽ മത്സരിച്ച് ബന്ധപ്പെടാൻ കൊതിക്കപ്പെടുന്നവർ ആയിരുന്ന നമ്പൂതിരിമാർ. ഏതാണ്ട് ദിവ്യാത്മാക്കൾ ആയിത്തന്നെയാണ് നായർമാർ ഇവരെ വീക്ഷിച്ചിരുന്നത്. QUOTE from Malabar and Anjengo: courted by the flower of Nayar womanhood and reverenced as nothing less than divine, END OF QUOTE). പലപ്പോഴും നമ്പൂതിരിയുടെ ഉയർന്ന പ്രായം പോലും ഒരു ആകർഷണം കുറയ്ക്കുന്ന കാര്യം ആവില്ലതന്നെ. കാരണം, അധികാരം വരേണ്യത എന്നെല്ലാം വൻ ആകർഷണം നൽകുന്ന കാര്യങ്ങൾ ആണ്. ഈ വൻ ബന്ധം ലഭിച്ചാൽ വാക്ക് കോഡുകളിൽ വൻ സ്ഥാനവും അധികാരവും മറ്റുള്ളവരുടെ മേൽ ലഭിക്കും.

ഏതാണ്ട് രണ്ട് പതിറ്റാണ്ടുകൾക്ക് മുൻപ് പച്ചക്കറി അന്തർസംസ്ഥാന വ്യപാരത്തെ ഏതാനും ആഴ്ചകൾ വളരെ അടുത്തുനിന്നും വീക്ഷിക്കുവാൻ ഈ എഴുത്തുകാരന് അവസരം ലഭിച്ചിരുന്നു. അന്ന് ഒരു വ്യാപാരി വളരെ സൗഹൃദത്തിൽ സംസാരിക്കുന്ന അവസരത്തിൽ, ആ വ്യാപാര ലോകത്തിലെ പലകാര്യങ്ങളും പറഞ്ഞുതരുന്ന അവസരത്തിൽ ഈ വിധം ഒരു കാര്യം പറഞ്ഞതായി ഓർക്കുന്നു:

"കാണാൻ മൊഞ്ചുണ്ട് എന്ന് പറഞ്ഞിട്ടൊന്നും യാതോരു കാര്യവും ഇല്ല. അതിനൊന്നും യാതോരു വിലയും ഇല്ല. വേണ്ടുന്നത് അധികാരം ആണ്. ആളുകളെ അനുസരിപ്പിക്കാൻ മാത്രം ഉള്ള അധികാരം ആണ് ഏറ്റവും ആവശ്യം. മറ്റുള്ളവർ വെറക്കണം. സുമുഖനാണ് എന്ന് പറഞ്ഞിട്ടെന്ത് കാര്യം?" "

ഇങ്ഗ്ളിഷ് ഭരണം നടപ്പിലാക്കിയ ഭരണപരമായ പരിഷ്ക്കാരങ്ങൾ നമ്പൂതിരിമാരെ, അവരുടെ ബഹുമാനമെന്ന കഠിന മതിൽകെട്ടുകളിൽ നിന്നും മോചിപ്പിച്ചു എന്ന് പറയാവുന്നതാണ്. കാരണം, ബഹുമാനം എന്നത് യഥാർത്ഥത്തിൽ ഒരു വൻകെട്ടിയിടൽ തന്നെയാണ്. എന്നാൽ ഇതിൽനിന്നും മോചനം ലഭിക്കണമെങ്കിൽ സുരക്ഷിതമായി കെട്ടഴിഞ്ഞുജീവിക്കാനുള്ള സാമൂഹിക ഭാഷാ അന്തരീക്ഷം നാട്ടിൽ വേണം.

ഇങ്ഗ്ളിഷ് ഭരണം പടർന്നതോടുകൂടി, അഗ്രഹാരങ്ങളിൽ കുടുങ്ങിക്കിടന്നിരുന്ന നമ്പൂതിരി സ്ത്രീകൾക്കും സ്വാതന്ത്യം ലഭിച്ചുതുടങ്ങി. ഇവരിൽ ചിലരെങ്കിലും അന്നുള്ള ഉന്നത നിലവാരമുള്ള ഇങ്ഗ്ളിഷ് പഠനത്തിന് പോയിട്ടുണ്ടാവാം.

ദിവ്യനായ വ്യക്തി കുടുംബത്തിലെ സ്ത്രീകളെ തൊടുന്നതും അവരുമായി ബന്ധപ്പെടുന്നതും ഭാഷാ കോഡുകളിൽ വെറുപ്പുളവാക്കുന്ന കാര്യം അല്ലതന്നെ. എന്നാൽ പെട്ടെന്നൊരു ദിവസം ദിവ്യാത്മാവ് യാതോരു കഴിവും ഇല്ലാത്തതും ജനങ്ങൾ ആദരവുനൽകുന്നത് നിർത്തിയതുമായ വെറും മനുഷ്യനാണ് എന്ന അറിവു പടർന്നാൽ വൻ പ്രശ്നം തന്നെയാണ്. അങ്ങ് എന്നും സാറ് എന്നും സംബോധന ചെയ്യുന്ന ദിവ്യാത്മാവ് നീയെന്നും അവനെന്നും ഉള്ള നിലവാരത്തിലേക്ക് നീങ്ങിയാൽ, രാസക്രീഡാ സരസ്സിന്നരികിൽവച്ചുനടന്ന ദിവ്യ ലീലായജ്ഞങ്ങൾ എല്ലാംതന്നെ വൻ വഷളത്തരമായി മാറും, എന്നുള്ളത് ഉറപ്പുള്ളകാര്യമാണ്.

Native Life in Travancoreൽ ഈ വിധം ഒരു കാര്യം രേഖപ്പെടുത്തിക്കാണുന്നുണ്ട്.

QUOTE: a society for the reform of the Malabar laws of marriage (and inheritance) has been formed at Calicut by the leaders of the Nayar community, especially those educated in English. END OF QUOTE

ആ ഗ്രന്ഥം പ്രസിദ്ധീകരിക്കപ്പെട്ടത് 1883ൽ ആണ് എന്ന് മനസ്സിലാക്കുക. എന്നുവച്ചാൽ 1883ന് മുൻപുതന്നെ ബൃട്ടിഷ്-മലബാറിൽ കാര്യങ്ങളിൽ മാറ്റം വന്നുതുടങ്ങിയിരുന്നു. തിരുവിതാംകൂറിൽ ബ്രാഹ്മണമേധവിത്വം നീങ്ങാൻ വളരെ കാലംതന്നെ പിടിച്ചുവെന്ന് തോന്നുന്നു.

സമൂഹത്തിൽ പലവിധ കെട്ടുകളും നിലനിന്നിരുന്നു. ഉദാഹരണത്തിന് കുടുംബ സ്വത്ത് എന്നത് ഒരു കീറാമുട്ടിപോലെ കാലാകാലങ്ങളായി നിലനിന്നിരിക്കാം. വ്യക്തികൾക്ക് അവരുടെ അവകാശപ്പെട്ട സ്വത്ത് വേർപ്പെടുത്തി കുടുംബത്തിന്‍റെ കെട്ടുപാടുകളിൽ നിന്നും വിട്ടുമാറാൻ പറ്റില്ലായിരുന്നു. എന്നാൽ ബൃട്ടിഷ്-ഇന്ത്യയിൽ ഈ വിധം വ്യക്തികൾക്ക് വിട്ടുമാറാനുള്ള അവകാശം നിയമ-നിർമ്മാണ നടപടികളിലൂടെ ഇങ്ഗ്ളിഷ് ഭരണം നടപ്പിൽ വരുത്തിയിരുന്നു. ഇതും തിരുവിതാംകൂറിൽ നടപ്പിലാക്കൻ എപ്പോഴാണ് പറ്റിയത് എന്ന് അറിയില്ല. തിരുവിതാംകൂറിലും മറ്റ് പ്രാദേശിക രാജ്യങ്ങളിലും ബ്രാഹ്മണരുടെ സാമൂഹിക ചട്ടങ്ങളിൽ മാറ്റം വരുത്താൻ രാജാവിനോ അവിടങ്ങളിൽ ഉള്ള ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനോ ആവില്ലായിരുന്നു.

QUOTE from Native Life in Travancore: But the Government has no authority whatever over the social usages of Brahmans. END OF QUOTE


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

31

Post posted by VED »

31 #. അയിത്തം എന്ന ഊരാക്കുടുക്കിൽനിന്നും മലബാറിൽ നമ്പൂതിരിമാരെ രക്ഷിച്ചതും ഇങ്ഗ്ളിഷ് കമ്പനിതന്നെ




മലബാറിലും, ദക്ഷിണേഷ്യയിലെ മറ്റ് ചിലയിടങ്ങളിലും ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് നമ്പൂതിരമാരുടെ ജീവിത ശൈലി ചെറിയതോതിലെങ്കിലും അതീവ വിരസത നിറഞ്ഞതായിരുന്നിരിക്കാം. എന്നാൽ, ഇന്നത്തെ സർക്കാർ ഓഫിസ് തൊഴിലാളികളുടെ കാര്യം പറഞ്ഞതുമാതിരിയാവാം കാര്യങ്ങൾ. അതീവ വിരസമായ വ്യക്തിബന്ധചുറ്റുപാടുകളും തരംതാഴ്ന്ന കീഴ്വഴക്കങ്ങളും വ്യക്തിപരമായി യാതോരു താൽപ്പര്യവുമില്ലാത്ത തൊഴിൽ കാര്യങ്ങളും ഉള്ള പ്രദേശങ്ങൾ ആണ് സർക്കാർ ഓഫിസുകളുടെ ഉള്ളറകളിൽ ഉള്ളത്. എന്നാൽ പൊതുജനം എന്ന ഹീനജനം മുന്നിൽ വന്നുനിന്ന്, സാഷ്ട്ടാംഗ നമസ്കാരം ചെയ്യാൻപോലും തയ്യാറായി നിൽക്കുന്നത് കണ്ട് ആസ്വധിക്കാൻ പറ്റുന്നത് ഒരുജീവിത സാഫല്യമായി നിലനിന്നേക്കാം, സർക്കാർ ഓഫിസ് തൊഴിലാളികൾക്ക്.

നമ്പൂതിരിമാർ വേദിക്ക് ബ്രാഹ്മണരാണ് (Vedic Brahmansആണ്) എന്ന് രേഖപ്പെടുത്തിക്കാണുന്നു. എന്നുവച്ചാൽ Vedic Brahmans അല്ലാത്ത ബ്രാഹ്മണരും ഉണ്ട് എന്നാണ് സൂചന. വേദങ്ങളുമായി ബന്ധമുള്ളവരാണ് നമ്പൂതിരിമാർ എന്ന് വിശ്വസിക്കാം. വേദകാല മതമാണ് ഹൈന്ദവമതമെന്ന് ചിന്തിച്ചാൽ, നമ്പൂതിരിമാരുടെ മതമാണ് ഹൈന്ദവ മതം അഥവാ ഹിന്ദുമതം എന്നുമനസ്സിലാക്കാം. എന്നാൽ, വേദകാല സംസ്കാരത്തിൽനിന്നും വ്യത്യസ്തമായ ആദ്ധ്യാത്മിക വിശ്വാസങ്ങൾ വേദകാലഘട്ടത്തിന് ഏതാനും ആയിരംവർഷങ്ങൾക്ക് ശേഷം വളർന്നവന്നിരുന്നു എന്നും തോന്നുന്നുണ്ട്. അതും ഹിന്ദുമതമായാണ് ഇന്ന് കരുതപ്പെടുന്നത്. ഇതിൽ പെടുന്നതാണ് മഹാഭാരതവും രാമായണവും കൃഷ്നനും രാമനും പരശുരാമനും മറ്റും എന്നും തോന്നുന്നു. വ്യക്തമായി അറിയില്ല.

തിരുവിതാംകൂറിലും കൊച്ചിനിലും മലബാറിലും നമ്പൂതിരിമാർ ഉണ്ടായിരുന്നു എന്നു കാണുന്നു. ഈ മൂന്നു ദിക്കിലും സാമൂഹിക മുകൾത്തട്ടിൽ ഇവർ സന്നിഹിദരായിരുന്നു എന്നതുകൊണ്ടാവാം ഈ മൂന്നു ദിക്കുകളും ഒരേ പ്രദേശമാണ് എന്ന ചിന്തവന്നത് എന്നുതോന്നുന്നു. ഇവരുടെ കീഴിൽ ആരുവന്നുപെട്ടാലും, മുൻ നിശ്ചയിക്കപ്പെട്ടിട്ടുള്ള സ്ഥാനങ്ങളിൽ ഏതെങ്കിലും ഒന്നിൽ അതതു തരക്കാരും സാമൂഹിക നിലവാരവുള്ളവരും ആയി ആ ആളുകൾ മാറിയേക്കാം. പോലീസിൽ ചേർന്നാൽ എന്നതുപോലെ. ഡിജിപ്പിക്ക് കീഴിൽ ഉള്ള ഐപിഎസ്സുകാരൻ മുതൽ അങ്ങ് താഴോട്ടുള്ള പോലീസ് കോൺസ്റ്റബൾവരെ ഏതെങ്കിലും ഒന്നാകും.

നമ്പൂതിരിമാരുടെ കീഴിൽ ഉള്ളത്, അവരുടെ അമ്പലങ്ങളിലെ തൊഴിൽചെയ്യുന്ന പല നിലവാരങ്ങളിൽ ഉള്ള അമ്പലവാസികളും, അവരുടെ ഭൂസ്വത്തുക്കളിൽ നടക്കുന്ന തൊഴിലുകൾക്ക് മേൽനോട്ടം വഹിക്കുന്ന നായർമാരും, ഈ നായർമാർക്ക് കീഴിലായി പലവിധ നിലവാരങ്ങളിൽ ഉള്ള കൈപ്പണിക്കാരും കാർഷികതൊഴിലാളികളും. ഏറ്റവുംകീഴിൽ കന്നുകാലികളായി കാണപ്പെട്ടിരുന്ന അടിമജനവും.

നമ്പൂതിരിമാർ മേൽസ്ഥാനത്ത് ഉള്ള ഏത് പ്രദേശത്തിലും പുറംനാടുകളിൽ നിന്നും ബലക്ഷയത്തോടുകൂടി വന്നുപെടുന്ന ആരേയും ഇവർ അവർക്ക് താൽപ്പര്യമുള്ള ഏതുനിലവാരത്തിലും സ്ഥാപിക്കും.

ഇങ്ങിനെ സംഭവിക്കാതിരുന്നത് സുറിയാനി ക്രിസ്ത്യാനികുളുടേയും യഹൂദരുടേയും കാര്യത്തിൽ മാത്രമാണ് എന്ന് തോന്നുന്നു.

മറ്റ് ജനങ്ങളെ വ്യത്യസ്തങ്ങളായ സാമൂഹിക സ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള നമ്പൂതിരിമാരുടെ കഴിവിന് കുറച്ചൊക്കെ പരിമിതപ്പെടുത്തൽ സംഭവിക്കുന്നത് രാജകുടുംബക്കാരുടേയും രാജാക്കളുടേയും കാര്യത്തിൽ മാത്രമാവാം. എന്നാൽ ഇത് ഒരു പരിധിവരെ നമ്പൂതിരിമാരും രാജകുടുംബക്കാരും തമ്മിലുള്ള ഒരു ഒത്തുകളിയും കൽപ്പിച്ചുകൂട്ടിയുള്ള കരുക്കൾ നീക്കലുമാവാം. കാരണം, തമ്മിലടിച്ചുനിന്നാൽ രണ്ടുകൂട്ടരും ഇടിഞ്ഞു ആഴങ്ങളിലേക്ക് വീഴും. ആഴങ്ങളിൽ ജീവിക്കുന്നത് വാക്ക് കോഡുകളാൽ കടിച്ചുകീറാൻ കഴിവുള്ള മനുഷ്യജന്തുക്കളാണ്.

സമൂഹത്തിൽ കീഴ്ജനങ്ങളുടെ മനസ്സിൽ നമ്പൂതിരിമാർ എന്നത്, അങ്ങ് ആകാശത്തിൽ അകലെ വെട്ടിത്തിളങ്ങുന്ന സൂര്യനെപ്പോലെയായിരുന്നിരിക്കാം. ഈ വെട്ടിത്തിളങ്ങിനിൽക്കുന്ന വ്യക്തികളുടെ ആശിർവാദവും മറ്റ് അനുഗ്രഹങ്ങളും പരസ്യമായിത്തന്നെ വാങ്ങാനായി രാജാക്കളും രാജവംശക്കാരും ശ്രമിച്ചിരുന്നു എന്നു കാണുന്നു. ഉദാഹരണത്തിന്, പൊന്നാനിയിലെ അതവനാടിലെ വളരെ പേരുകേട്ട ഒരു നമ്പൂതിരി ഇല്ലമായിരുന്നു അഴുവഞ്ചേരി തമ്പുരാക്കളുടേത്. തിരുവിതാംകൂറിൽ നിന്നും നോക്കിയാൽ, അങ്ങ് അകലെ ദക്ഷിണമലബാറിലെ പരിപാവനമായ നമ്പൂതിരി തറവാടാണ് ഇത്.

തിരുവിതാംകൂറിലെ രാജാവ് ഈ നമ്പൂതിരിയെ ഓരോ ആറുവർഷം കൂടുംതോറും തിരുവിതാംകൂറിലേക്ക് ക്ഷണിക്കുമായിരുന്നു. അവിടെ വച്ച്, ഇദ്ദേഹത്തിന്‍റെ മുന്നിൽ രാജാവ് സാഷ്ട്ടാംഗ നമസ്കാരം ചെയ്യുമായിരുന്നു. ഇദ്ദേഹത്തിന്‍റെ‍ അനുഗ്രഹം ലഭിക്കുന്നത് കീഴ്ജനം കാണുന്നതും അറിയുന്നതും രാജാവിന് വൻ സാമൂഹിക ബലവും ആദ്ധ്യാത്മികശക്തിയും നൽകുന്ന കാര്യം തന്നെയായേക്കാം.

ഇതുപോലുള്ള ഒരു പരിപാടിയാണ്, ഇന്ന് പ്രദേശികദേശ സാമൂഹിക നേതാക്കളും സാമൂഹികപ്രവർത്തകരും മറ്റും പലപ്പോഴും പോലീസ് ഇൻസ്പെക്ടറേയോ ഡിവൈഎസ്സ്പിയെയോ മറ്റോ അവരുടെ പലവിധ ചടങ്ങുകൾക്കും വിളിച്ച് ആദരിക്കുന്നത്. കണ്ടുനിൽക്കുന്ന പ്രാദേശിക വാസികളിൽ, അവരുടെ പ്രാദേശിക നോതാക്കളെക്കുറിച്ചുള്ള മതിപ്പിൽ വൻ മൂല്യവർദ്ധനവു വന്നേക്കാം.

ദക്ഷിണ മലബാറിൽ ടിപ്പു സുൾത്താന്‍റെ (Sultan Tipuവിന്‍റെ്) പടയോട്ടം നടന്നകാലത്ത് ഈ മുകളിൽ സൂചിപ്പിച്ച അഴുവഞ്ചേരി തമ്പുരാക്കളുടെ കുടുംബക്കാർ തിരുവിതാംകൂറിലേക്ക് ജീവരക്ഷാർത്ഥം ഓടിപ്പോയി എന്നും ഇവിടെ ചേർക്കുന്നു.

ടിപ്പു സുൾത്താന്‍റെ പടയോട്ടത്തിന് അതിക്രൂരതയുടെ മുഖംനൽകിയത് അതതു പ്രദേശത്തുള്ള ചെറുമർ പോലുള്ള കന്നുകാലി ജനം കാൽച്ചങ്ങലകൾ പൊട്ടിച്ച് ഹിന്ദുക്കളേയും (നമ്പൂതിരിമാരേയും) അവരുടെ കൂടെനിന്നിരുന്ന അമ്പലവാസികളേയും അവരുടെ കൈയാളുകളായ നായർമാരേയും കയറി ആക്രമിച്ചതിനാലാണ് എന്ന് തോന്നുന്നു. ഈവിധമാണ് മലബാർ മാന്വലിൽ സൂചിപ്പിച്ചുകാണുന്നത്.

ഈ കാര്യം ഇവിടെ പറഞ്ഞത്, വൻ ഭൂപ്രദേശങ്ങൾ വൻമുതൽ ആയുള്ളതും പേരുകേട്ട ഇല്ലങ്ങളിൽ ജീവിക്കുന്നതും വേദ മന്ത്രങ്ങളിലും മറ്റ് അനുഷ്ടാനങ്ങളിലും മുഴുകി, മൂല്യമേറിയ ആഢ്യത്തവും നന്മനിറഞ്ഞ മനസ്സും ആയി വൻ അദ്ധ്യാത്മിക ജീവതം നയിക്കുന്ന നമ്പൂതിരികളോട് കീഴ്ജനത്തിന് ഉണ്ടായിരുന്ന സ്നേഹത്തിന്‍റെ ആഴും മനസ്സിലാക്കാനാണ്.

കന്നുകാലികളായി ജീവിക്കുന്നവരുടെ മാനസികഭാവവും പെരുമാറ്റങ്ങളും വളരെ പരുക്കനും അനിഷ്ടകരവും ആയിരിക്കും എന്നാണ് തോന്നുന്നത്. ഈ കാര്യം നേരത്തെ ചർച്ചയ്ക്ക് എടുത്തകാര്യം തന്നെയാണ്. വേദ മന്ത്രങ്ങളും സംസ്കൃതഭാഷയും സംസ്കൃതത്തിലെ ശ്രേഷ്ഠ പദാവലിയും മനസ്സിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിക്ക്, കീഴ്ജനത്തിൽ വ്യക്തമായ ഗുണമേന്മ വരുത്താൻ ആവുമെന്ന് തോന്നുന്നില്ല. കാരണം, സംസ്കൃതവും അത് പ്രതിനിധാനം ചെയ്യുന്ന കീഴ്വഴക്കങ്ങളും ഉച്ചനീചത്വങ്ങൾ ഉള്ളതാണ്.

ഈ വിധ ഉച്ചനീചത്വങ്ങൾ യാതൊന്നും ഇല്ലാ എന്ന് പ്രസ്താവിച്ചുകൊണ്ട് കൊടുംങ്കാറ്റു വീശുന്നതുപോലെ വന്ന ഇസ്ലാമിനും ഒരു പരിധിക്കപ്പുറം കാര്യങ്ങളെ നന്നാക്കാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്. കാരണം, ഇസ്ലാമിന് തന്നെ ഭയപ്പാടുണ്ടാക്കുന്നതുമാതിരിയുള്ള കഠിന ഉച്ചനീചത്വങ്ങൾ ഉള്ള ഫ്യൂഡൽ ഭാഷകളാണ് ഈ ഉപദ്വീപിൽ ഉള്ളത്. കീഴ്ജനത്തിനെ ഉന്നതപ്പെടുത്താൻ പോയാൽ, ഇസ്ലാമിനുതന്നെ പോറൽ ഏറ്റേക്കാം എന്നുപോലും അറേബ്യൻ ഇസ്ലാമിക പക്ഷത്തിന് തോന്നിയിരിക്കാം. ഈ കാര്യം പിന്നിട് പ്രതിപാദിക്കാം.

നമ്പൂതിരിയായി ജനിച്ചാൽ അതിന്‍റേതായ ജീവിത പ്രാരാബ്ദങ്ങൾ വന്നുചേരും. കഠിനമായ ഫ്യൂഡൽ ഭാഷാ കോഡുകൾ നിർദ്ദേശിക്കുന്ന പരിമിതികൾക്ക് ഉള്ളിൽ നിന്നുകൊണ്ടുവേണം നിൽക്കാനും ഇരിക്കാനും ജീവിക്കാനും മറ്റുള്ളവരോട് സംസാരിക്കാനും പെരുമാറാനും .

പൂണൂൽ ധരിക്കണം. നമ്പൂതിരിമാർക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള പുല അശുദ്ധി (ബന്ധുക്കളുടെ മരണവുമായി ബന്ധപ്പട്ട അശുദ്ധി) പത്തുദിവസമാണ്.

നമ്പൂതിരിമാരുടെ വിശ്വാസം മലബാറിലെ മുഴുവൻ ഭൂസ്വത്തുക്കളും പണ്ടുകാലങ്ങളിൽ അവരുടേതായിരുന്നു എന്നാണ്.

അവർ ജീവിക്കുന്നത്, അവരുടെ ഭൂസ്വത്തിൽ ആളൊഴിഞ്ഞ ഒരു ഇടത്ത് ഉള്ള ഇല്ലങ്ങളിൽ ആണ്. അവരുടെ നിത്യജീവിതത്തിൽ അവരുടെ ആദ്ധ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ അവർ മുഴുകിയിരിക്കും.

Malabar and Anjengoവിൽ രേഖപ്പെടുത്തിയിരിക്കുന്നതു പ്രകാരം, നമ്പൂതിരി വ്യക്തി അതിരാവിലെ 3മണിക്ക് എഴുന്നേൽക്കും. ഉടനെതന്നെ ഇല്ലത്തുള്ള കുളത്തിൽ പോയി കുളിക്കും. അതിന് ശേഷം നേരെ അമ്പത്തിലേക്ക് പോയി പൂജയുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ മുഴുകും. അതിന് ശേഷം 11മണിവരെ വേദങ്ങൾ വായിക്കുകയോ വേദവാക്യങ്ങൾ ഉരുവിടുകയോ ചെയ്യും. അതിന് ശേഷം മുഖ്യാഹാരം. പിന്നെ വിശ്രമം. അതോടൊപ്പം കുറച്ചുനേരം മൗനവും. വൈകുന്നേരം എണ്ണയിൽ കുളിക്കും. രാത്രി ഒൻപതുമണിവരെ അമ്പലത്തിൽ ആയിരിക്കും.

ഇത്രമാത്രം അത്മീയമായും ശാരീരികമായും, പരിശുദ്ധിയും പവിത്രതയും നിലനിർത്തുന്ന നമ്പൂതിരിയെ, നമ്പൂതിരിമാരേക്കാൾ താഴെയുള്ള ഏത് വ്യക്തി തൊട്ടാലും ഇദ്ദേഹം അശുദ്ധമാവും. അമ്പലവാസികൾക്കും നായർമാർക്കും ഇദ്ദേഹത്തിന്‍റെ അടുത്തുവരാം. നായർമാർക്ക് കീഴിൽ ഉള്ള എത് വ്യക്തി അടുത്തുവന്നാലും ഇദ്ദേഹം അശുദ്ധമാവും.

ഓരോ ജാതിക്കാർക്കും വ്യക്തമായ ദൂരങ്ങൾ നിശ്ചയിക്കപ്പെട്ടിരുന്നു. ഈ ദൂരത്തിനെ മലബാറിയിൽ 'പാട്' എന്നാണ് പറഞ്ഞുകാണുന്നത്. 'തീയ്യപ്പാട്' എന്നത് തീയർ നിൽക്കേണ്ടുന്ന ദൂരമാണ്. അതുപോലെ തന്നെ 'ചെറുമപ്പാട്' എന്നത് ചെറുമർ നിൽക്കേണ്ടുന്ന ദൂരം.

ഇത് ഒരു വൻ പൊല്ലാപ്പ് പിടിച്ച അവസ്ഥതന്നെയാണ്. ഇതിന്‍റെ വ്യസനം നമ്പൂതിരിമാർ നൂറ്റാണ്ടുകളോളം സഹിച്ചു എന്നുതന്നെ പറയേണ്ടിവരും. ഇവരേയും ഈ ഊരാക്കുടുക്കിൽനിന്നും രക്ഷപ്പെടുത്തിയത് ഇങ്ഗ്ളിഷ് ഭരണംതന്നെയാണ്, മലബാറിൽ. Cochinനിലും Travancoreറും ഇവർക്ക് രക്ഷനേടാൻ കുറേകാലം കൂടി കാത്തുനിൽക്കേണ്ടിവന്നു.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം, Tellicherryപോലുള്ള ചില പ്രദേശങ്ങളിൽ Thiyyaരിൽ ചിലർക്ക് ഉന്നത നിലവാരത്തിലുള്ള ഇങ്ഗ്ളിഷ് പഠനത്തിനുള്ള സൗകര്യവും, ഇങ്ഗ്ളിഷ് ഭരണ സംവിധാനങ്ങളിൽ വൻ സ്ഥാനങ്ങളും നൽകിയത് നമ്പൂതിരിമാർ ഏതുവിധത്തിലായിരിക്കാം മനസ്സിലാക്കിയത് എന്ന് അറിയില്ല. എന്നിരുന്നാലും, മലബാറിൽ ഇങ്ഗ്ളിഷ് ഭരണത്തിന് എതിരായി സംഘടിക്കാൻ ഒരുമ്പെട്ടവരിൽ ഈ കൂട്ടരിൽ ചിലർ മുന്നിൽനിന്നിരുന്നു എന്നു മനസ്സിലാക്കുന്നു.


Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

32

Post posted by VED »

32 #. സാമൂഹിക ഉച്ചനീചത്വങ്ങളിലെ പടിപടിയായുള്ള നിലവാരങ്ങളിൽനിന്നും അശ്ലീലം വികിരണം ചെയ്യപ്പെടുമ്പോൾ


Reader discretion requested - Vulgar words are present in this chapter.
വായനക്കാരന്‍റെn ഗുണദോഷവിവേചനം ആവശ്യപ്പെടുന്നു - ഈ അദ്ധ്യായത്തിൽ അസഭ്യവാക്കുകൾ ഉണ്ട്.




മുകളിൽ നൽകിയിട്ടുള്ള വീഡിയോയിൽ നമ്പൂതിരി കന്യകയുടെ വൻ ആകർഷണത്തമുള്ള ജീവതമാണ് ചിത്രീകരിച്ചുകാണുന്നത് എന്നു തോന്നുന്നു. എന്നാൽ, വാസ്തവം ഈവിധമായിരിക്കേണം എന്നില്ല.

നമ്പൂതിരി സ്ത്രീകളുടെ കാര്യം പലരീതിയിലും കഷ്ടം തന്നെയായിരുന്നിരിക്കാം. ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഉന്നതസ്ഥാനത്ത് വന്നുപെട്ടാൽ, തോന്നുന്നതുപോലെ പുറത്തിറങ്ങി നടക്കാൻ പറ്റില്ലാ എന്നത് ഒരു യാഥാർത്ഥ്യംതന്നെയാണ്. ഇതിന് പലവിധത്തിലുള്ള പരിഹാരമാർഗ്ഗങ്ങൾ ഉന്നതർ തേടും എന്നുള്ളതും വാസ്തവം തന്നെ. അതിലേക്ക് ഇപ്പോൾ പോകുന്നില്ല. എന്നാൽ ഇവിടെ ഒന്ന് സൂചിപ്പിച്ച് വിടേണ്ടകാര്യം, ഫ്യൂഡൽ ഭാഷകൾ ഉന്നതരേയും കീഴിലുള്ളവരേയും വ്യത്യസ്ത സ്ഥാനങ്ങളിൽ തളച്ചിടും എന്നുള്ളതാണ്. രണ്ട് കൂട്ടരും ഈ തളച്ചിടലിൽനിന്നും പുറത്തുകടക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങൾ വ്യത്യസ്തങ്ങൾ ആണ് എന്നു മാത്രം.

രണ്ടുകൂട്ടരുടേയും തളച്ചിടൽ അനുഭവത്തിലും വൻ ആസ്വാധ്യതയും കണ്ടെത്താൻ പറ്റും എന്നുള്ളതും വാസ്തവംതന്നെ.

നമ്പൂതിരിമാർ അന്യജാതിയിൽ, അതായത്, അന്യ ജനത്തിൽനിന്നും വിവാഹം കഴിക്കുന്നവരാണ് (exogamous) എന്ന് രേഖപ്പെടുത്തിക്കാണുന്നു. ഏറ്റവും മൂത്ത ജേഷ്ഠൻ നമ്പൂതിരിമാത്രമാണ് നമ്പൂതിരി സ്ത്രീയെ വിവാഹംകഴിക്കാൻ പാടുള്ളുപോലും, അന്ന്. അനുജൻ നമ്പൂതിരിമാർ നായർ വീടുകളിൽനിന്നും സംബന്ധം എന്ന ബന്ധം സ്ഥാപിക്കേണ്ടതാണ്. ഇത് ഇന്ന് കേൾക്കുമ്പോൾ വൻ ആസ്വാധ്യകരമായ കാര്യമാണ് എന്ന് തോന്നാമെങ്കിലും, ഭൗതിക യാഥാർത്ഥ്യം വളരെ വ്യസനകരമായിരുന്നിരിക്കാം.

സ്വന്തം മക്കളെ, സ്വന്തം സന്താനങ്ങൾ ആയി അംഗീകരിക്കാൻ പറ്റില്ല. പോരാത്തതിന്, മിക്കപ്പോഴും, നായർ സ്ത്രീയിൽ ജനിക്കുന്ന കുട്ടികളിൽ ഏതാണ് തന്‍റേതെന്ന് അന്വേഷിച്ചാൽപ്പാലും പലപ്പോഴും വ്യക്തമായി തിരിച്ചറിയാൻ പറ്റില്ല.

ഈ ഒരു പ്രശ്നം നായർമാരുടേയും രാജകുടുംബക്കാരുടേയും കുടുംബ സമ്പ്രദായങ്ങളിൽ കാര്യമായ പിശക് വരുത്തിയിരുന്നു. ഇതിനാൽതന്നെ കുടുംബസ്വത്ത് പുരുഷന്മാരിലൂടെ അടുത്ത തലമുറയ്ക്ക് ലഭിക്കുന്ന സമ്പ്രദായം ഈ കൂട്ടരിൽ ഇല്ലാതെ പോയി. കാരണം, പുരുഷന് സ്വന്തം മക്കളെ തിരിച്ചറിയാൻ ആയേക്കില്ല. അതേ സമയം കുടുംബത്തിലെ സ്തീകളിൽ ജനിക്കുന്ന കുട്ടികൾ ആ സ്ത്രീയുടെ കുട്ടിയാണ് എന്ന് ഉറപ്പുള്ളകാര്യമായിരിക്കും. അതിനാൽ, ഈ ഉറപ്പുള്ള പാതയിലൂടെയാണ് കുടുംബ സ്വത്തിലുള്ള അവകാശവും കുടുംബപരമായുള്ള സാമൂഹികാധികാരങ്ങളും അടുത്തതലമുറയിലേക്ക് പടരുക.

ഈ സമ്പ്രദായത്തിൽ വേദനാജനകമായ അവസ്ഥവരുന്നത്, ചിലപ്പോഴെല്ലാം, പുരുഷനും സ്ത്രീയും ഏതാണ്ട് ഇന്നുള്ള ഭാര്യാ-ഭർത്താക്കന്മാരെപ്പോലെ ജീവിച്ചവരും ഉണ്ടാവും എന്നതാണ്. അപ്പോൾ കുട്ടികളുടെ പിതാവ് ആരാണ് എന്ന് വ്യക്തമായിരിക്കും എന്നുമാത്രമല്ല, ഈ പിതാവിന് സ്വന്തംകുട്ടികളോട് വാത്സല്യം കാണുകയും ചെയ്യും.
പോരാത്തതിന്, ഈ പിതാവിന്‍റൊമൂഹിക അന്തസ്സിന്‍റെ പങ്ക് ഈ കുട്ടികളും അനുഭവിച്ചവരായിരിക്കാം. കുട്ടികൾ അവരുടെ പിതാവായ വ്യക്തിയെ അച്ഛൻ എന്നരീതിയിൽ കാണുകയും ചെയ്തേക്കാം. കാരണം, മക്കത്തായ കുടുംബ സമ്പ്രദായത്തിൽ ഉള്ള മറ്റ് ജനവംശങ്ങൾ ആ പ്രദേശത്തുതന്നെ ഉണ്ടാവും. അവരുടെ അതേ മാനസിക ഭാവം ഈ കാര്യത്തിൽ ഈ കുട്ടികളിലും വന്നേക്കാം.

തിരുവിതാംകൂറിൽ, 1729തിൽ മാർത്താണ്ഡവർമ്മ രാജാവായി കിരീടം ഏറ്റെടുത്തു. സ്വന്തം അമ്മാവൻ ആയിരുന്ന രാജാവിന്‍റെഉ മരണത്തിന് ശേഷമാണ് മാർത്താണ്ഡവർമ്മ രാജാവായത്. അതുവരെ യുവരാജാവായിരുന്നു. എന്നുവച്ചാൽ, രാജാവിന്‍റെ സഹോദരിമാരുടെ പുത്രന്മാരിൽ അടുത്ത രാജാവാകാൻ അവകാശമുള്ള ആൾ.

നിലവിലുള്ള രാജാവിന്‍റെ മകന് രാജാവാകാൻ പറ്റില്ല എന്നുള്ളത്, പ്രശ്നം തന്നെയാണ്. പ്രത്യേകിച്ചും, രാജാവിന് സ്വന്തം പത്നിയോടും മക്കളോടും അടുപ്പം ഉള്ള ഒരു അവസ്ഥ നിലവിൽ ഉണ്ടെങ്കിൽ.

മാർത്താണ്ഡവർമ്മ, രാജാവായത് മരിച്ചുപോയ രാജാവിന്‍റെ കുട്ടികൾക്ക് അത്രകണ്ട് അംഗീകരിക്കാൻ പറ്റിയില്ലാ എന്ന് തോന്നുന്നു. കാരണം, അവർക്ക് വ്യക്തമായും കേട്ടറിവുള്ള പാണ്ഡിപ്രദേശങ്ങളിലുള്ള രാജ്യങ്ങളിൽ എല്ലാംതന്നെ രാജാവിന്‍റെ മൂത്ത മകനാണ് കിരീടാവകാശം.

തിരുവിതാംകൂറിൽ ഇതുമായി ബന്ധപ്പെട്ട് നടന്ന ചരിത്ര സംഭവങ്ങളെക്കുറിച്ച് പിന്നീട് പറയാൻ നോക്കാം. അന്ന് തിരുവിതാംകൂർ എന്ന രാജ്യം വളരെ ചെറിയ ഒരു രാജ്യമായിരുന്നു. ആറ്റിങ്ങൽപോലും മറ്റൊരു രാജ്യമായിരുന്നു എന്നുതോന്നുന്നു.

ജേഷ്ഠൻ നമ്പൂതിരിയിലൂടെ ആണ് നമ്പൂതിരി രക്തം യാതോരു അന്യജന രക്തവുംകലർന്ന് അശുദ്ധമാവാതെ നിലനിന്നുപോന്നിരുന്നത്.

ഈ ഒരു സമ്പ്രദായം നമ്പൂതിരി സ്ത്രീകൾ ഏതുവിധത്തിലാണ് കണ്ടതും അനുഭവിച്ചതും എന്ന് ഊഹിക്കാമെന്ന് തോന്നുന്നു. അവർക്ക് വിവാഹത്തിന് ലഭ്യമായിരുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറവായിരുന്നു. അവർക്ക് നമ്പൂതിരി അല്ലാത്ത ആളെ വിവാഹം കഴിക്കാനും ആവില്ല.

ജേഷ്ഠൻ നമ്പൂതിരിക്ക് നാലോ അഞ്ചോ പേരെ വിവാഹം കഴിക്കാമെന്നോ മറ്റോ ഉള്ള വല്ല പ്രമാണമോ (tenetറ്റോ) മറ്റോ ഉണ്ടായിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു. എന്നാൽ ആ വിധം ഒരു കാര്യം നിലവിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. [ഈ നൽകിയ പ്രസ്താവന തെറ്റാണ്. കൂടുതൽ വിവരത്തിന് Vol 11 chapter 40 നോക്കുക]

ഇതിനാൽതന്നെ നമ്പൂതിരി കന്യകകളും വനിതകളും ആയ അനവധി അന്തർജനങ്ങളും അകത്തമ്മമാരും, നിത്യകന്യകകളും വൃദ്ധകന്യകകളും അവിവാഹിതരും ആയി കഴിയേണ്ടിവന്നിട്ടുണ്ടാവും എന്നത് തീർച്ചയാണ് എന്നു തോന്നുന്നു.

യോഗ്യനായ ഒരു ഭർത്തവിനായി, ഈ നമ്പൂതിരി കന്യകകൾതമ്മിൽ നിലനിന്നിട്ടുണ്ടായേക്കാവുന്ന മത്സരവും കടത്തിവെട്ടും പിന്നിൽ നിന്നുമുള്ള കുത്തും കുശുമ്പും ഏതുവിധമായിരിക്കാം എന്നും വ്യക്തമായി അറിയില്ല. കാരണം, രേഖപ്പെടുത്തിയിട്ടുള്ള ചരിത്രം കുറവുള്ള നാടുകളാണ് പൊതുവേ ദക്ഷിണേഷ്യമുഴുവനും ഉണ്ടായിരുന്നത്. പിന്നെയുള്ളത് വൻ വീരന്മാരുടേയും വെട്ടിത്തിളങ്ങുന്ന പാതിവ്രത്യം നിലനിർത്തിയ വനിതകളുടേയും കഥകൾ നിറഞ്ഞുനിൽക്കുന്ന ഐതീഹ്യങ്ങളും പഴമകളും ആണ്. ഇവയെല്ലാം എത്രത്തോളം വിശ്വാസയോഗ്യമായിരിക്കാം എന്ന് വായനക്കാരൻതന്നെ തീരുമാനിക്കുക.

ഇങ്ഗ്ളിഷ് ഭരണം Union Jack, Tellicherryയിലെ കടൽത്തീരങ്ങളിൽ പാറിപ്പറപ്പിക്കുന്നതിന് മുൻപ് ഈ നമ്പൂതിരി സ്ത്രീകളുടേയും കാര്യം വൻകഷ്ടം തന്നെയായിരുന്നിരിക്കാം. കാരണം, പുറത്തിറങ്ങി നടക്കാനൊന്നും പറ്റാത്ത സാമൂഹികാന്തരീക്ഷം. പ്രശ്നം അടിയാളത്തമില്ലാതെ നോക്കുകയും, വഷളത്ത ചിന്തകൾ മനസ്സിലും കണ്ണുകളിലും വാക്കുകളിലും യാതോരു പൊതിയലുമില്ലാതെ പ്രകടിപ്പിക്കുകയും ചെയ്യാൻ തയ്യാറായ കീഴ്ജാതിക്കാർ. ഐപിഎസ്സ് ചെറുപ്പക്കാരി യാതോരു അധികാര ചിഹ്നങ്ങളും അകമ്പടിയും ഇല്ലാതെ തെരുവിലൂടെ ഇറങ്ങിനടന്നാൽപ്പോലും ഇതുപോലുള്ള അനുഭവം വന്നുചേരില്ല.
ഇതിന്‍റെ വ്യക്തമായ തെളിവാണ് കൊടുങ്ങല്ലൂരിലെ ഭരണിപ്പാട്ടിന്‍റെ ഇതിവൃത്തങ്ങൾ എന്ന് പറയാം എന്ന് തോന്നുന്നു. കീഴ്ജനത്തിന്‍റെഉള്ളിലിരിപ്പ് ഈ വിധമായിരുന്നിരിക്കാം. കീഴ്ജന സ്ത്രീകളും ഇതിന് കൂട്ടുനിൽക്കും എന്നും തോന്നുന്നു. ഇവർ പാടിത്തമർത്ത അശ്ലീല ഗാനങ്ങൾ അന്ന് മലബാറി ഭാഷയിൽ ആയിരുന്നിരിക്കാം. ആ വിധ പാട്ടുകൾ ഇന്ന് ആരുടേയെങ്കിലും കൈവശം ഉണ്ടോ എന്ന് അറിയില്ല. ഇതിനെക്കുറിച്ച് പിന്നീട് ചെറുതായൊന്ന് പ്രതിപാദിക്കേണ്ടിവന്നേക്കാം.

തിരുവിതാംകൂറിലെ ഭാഷയിൽ 'അവളുടെ കുണ്ടിനോക്ക്. എന്തൊരു ചരക്ക് കുണ്ടിയാ!' എന്നുപറയുമെങ്കിൽ,

മലബാറിയിൽ, 'ഓടെ ചന്തി നോക്ക്. എന്താ ഒരു ചേല്!' എന്ന് പറഞ്ഞേക്കാം. മലബാറിയിൽ ഈ വിധം കേട്ട് പരിചയം ഇല്ലാ എങ്കിലും, സാധ്യമായ ഒരു കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്.

നമ്പൂതിരി സ്ത്രീകൾ മാറ് മറിച്ചാണ് വസ്ത്രം ധരിക്കാറ് എന്ന് മനസ്സിലാക്കുന്നു. അവരേക്കാൾ ഉന്നതരായ ജനം ഇല്ലാത്തതുകൊണ്ട്, അവർക്ക് മറ്റ് പുരുഷന്മാരുടെ മുന്നിൽവച്ച് അടിയാളത്ത സൂചകമായി മാറ് തുറന്നുകാണിക്കേണ്ടുന്ന ആവശ്യം ഇല്ലായിരിക്കാം. ഇതിനാൽത്തന്നെ കീഴ്ജനം ഇവരുടെ മറച്ചുവച്ചിരിക്കുന്ന മാറിന്മേൽ, അസഭ്യ ചിന്തകൾ പതിപ്പിച്ചേക്കാം. മാറ്, സ്തനം തുടങ്ങിയ വാക്കുകൾ ഭാഷയുടെ ശ്രേഷ്ഠവശത്തുള്ളവയാണ്. നേരെ എതിർവശത്തായിട്ടായിരിക്കാം മുല എന്നവാക്ക് എന്ന് തോന്നുന്നു. കൃത്യമായി പറയാൻ ഇപ്പോൾ ആവില്ല.

ഇവിടെ ഇടയിൽ കയറിപ്പറയേണ്ടുന്ന കാര്യം, കുണ്ടി, ചന്തി, മൂലം എന്നെല്ലാമുള്ള വാക്കുകൾക്ക് പകരമായി, പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ശ്രേഷ്ഠ വശത്ത്, നിതംബം എന്നതുപോലുള്ള വാക്കുകൾഉണ്ട് എന്നും ഓർക്കണം എന്നതാണ്. അതായത് ഭാഷയുടെ ശ്രേഷ്ഠ ദിശക്ക് നേരെ എതിർവശത്താണ് കുണ്ടി, ചന്തി എന്നെല്ലാമുള്ളവാക്കുകൾ. ഈ ഒരു വിഷയം കാര്യമായിത്തന്നെ പ്രതിപാദിക്കേണ്ടിയിരിക്കുന്നു. അത് പിന്നീടാവാം.

എന്നാൽ ഇവിടെ ഇത്രയും പറയാം. ഈ വിധ വാക്കുകൾ എഴുതുമ്പോൾ ഈ എഴുത്തിൽ ഏതോവിധത്തിലുള്ള ഒരു അഴുക്കോ സഭ്യതക്കുറവോ വരുന്നുണ്ട് എന്ന് തോന്നുന്നില്ല? ഈ എഴുത്ത് ഭാഷയുടെ ബ്രാഹ്മണ (ശ്രേഷ്ഠ) നിലവാരത്തിലൂടെയാണ് ഇത്രയും കാലം യാത്രചെയ്തത്. എന്നാൽ, ബ്രാഹ്മണനിലവാരം മാത്രമല്ല ഫ്യൂഡൽ ഭാഷകൾക്ക് ഉള്ളത് എന്ന് ഓർക്കേണ്ടിയിരിക്കുന്നു.

പഴയ കാല കലർപ്പ് ചേർന്നിട്ടില്ലാത്ത ഇങ്ഗ്ളിഷിലും അസഭ്യ വാക്കുകൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, Francis Grose എന്ന വ്യക്തി 1788ൽ A Classical Dictionary of the Vulgar Tongue എന്ന ഗ്രന്ഥം ഇങ്ഗ്ളണ്ടിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ ഗ്രന്ഥം ആഴത്തിൽ പരിശോധിച്ചിട്ടില്ലായെങ്കിലും, മനസ്സിലുദിച്ച അറിവ്, അന്നത്തെ ഇങ്ഗ്ളിഷിലെ അസഭ്യം എന്നത് ഒരു ഉന്നത ജനതയിലെ ആപേക്ഷികമായി ഗുണമേന്മ കുറഞ്ഞവരുടെ വാക്കുകൾ ആവാം എന്നതാണ്. എന്നാലും, വാക്കുകളിൽ indicant word codes എന്ന പ്രതിഭാസം ഇങ്ഗ്ളിഷിൽ ഇല്ലാത്തതിനാൽ, ഫ്യൂഡൽ ഭാഷാ അസഭ്യതയിൽ നിന്നും ഇത് പൂർണ്ണമായും വ്യത്യസ്തമായിരിക്കാം.

എന്നാൽ ഇന്ന് പുറം നാട്ടുകാർ ഇങ്ഗ്ളിഷിൽ ഉന്തിക്കയറ്റിയിട്ടുള്ള അസഭ്യതയ്ക്ക് നാറുന്ന വസ്തുവിന്‍റെ ഭാവമാണ് ഉള്ളത്. ഈ വിഷയം ആഴത്തിൽ പിന്നീട് പരിശോധിക്കാൻ താൽപ്പര്യം ഉണ്ട്. ഇപ്പോൾ അതിലേക്ക് കടക്കാൻ നിർവ്വാഹമില്ലതന്നെ.

ഇവിടെ ഓർക്കേണ്ടത്, അസഭ്യസൂചകമായ ചിന്തകൾ മറ്റുള്ളവരിൽ ഉള്ളതുകൊണ്ടല്ല നമ്പൂതിരി സ്ത്രീകൾ അഗ്രഹാരത്തിന്‍റെ ഉള്ളിലേക്ക് ഒതുങ്ങിയിരുന്നിരിക്കുക എന്നതാണ്. മറിച്ച്, ഈ വിധ ചിന്തകൾ ഉള്ള മനുഷ്യരെ ഫ്യൂഡൽ ഭാഷകൾ വ്യത്യസ്ത സാമൂഹിക നിലവാരങ്ങളിൽ ആവിഷ്ക്കരിക്കുന്നതുകൊണ്ടാവാം.

അശ്ലീലകരവും കാമപരവും, രതിജന്യമായതുമായ (erotic) ചിന്തകൾ, ഇവരെക്കുറിച്ച് നമ്പൂതിരി പരുഷന്മാർക്കും ഉണ്ടായേക്കാം. അതുകൊണ്ടൊന്നും ഇവർക്കോ ഇവരുടെ കുടുംബക്കാർക്കോ, അറപ്പോ വെപ്രാളമോ വരില്ലതന്നെ. മറിച്ച് തരംതാഴ്ന്നവരുടെ നോട്ടവും വാക്കുകളും ഈ വിധമാവുമ്പോഴാണ്, അവ അസഭ്യവും അശ്ലീലവും (vulgar) അസഹ്യവും ആവുന്നത്. ഈ വിധ ചിന്തകളും നോട്ടവും വാക്കുകളും അതീന്ത്ര്യ സോഫ്ട്വേർ വേദിയിൽ ആളെ പിടിച്ച് തരംതാഴ്ത്തുന്നുണ്ടാവാം.

എന്നാൽ തരംതാഴ്ന്നവരുടെ ഈ വിധ അശ്ലീല ഭാവനകൾ മാത്രമല്ല ഇവരെ വെപ്രാളപ്പെടുത്തുക. മറിച്ച്, കീഴ്ജന സ്ത്രീകൾ അടിയാളത്ത ഭാവമില്ലാതെ ഒന്ന് പരാമർശിക്കുന്നത് കേട്ടാൽമതി, മാനസികനിലയും നിയന്ത്രണവും കുഴഞ്ഞുമറിയും. ഇവർക്കാണെങ്കിൽ അകമ്പടിയായി ചിലപ്പോഴെല്ലാം നായർ തോഴിമാർ ഉണ്ടാവുമെങ്കിലും, ഈ വിധ അകമ്പടി ഇല്ലാതെ ഇവർ ഇറങ്ങിനടന്നാൽ പ്രശ്നം തന്നെയാണ്. മുകളിലെ വീഡിയോയിൽ കാണുന്നതുപോലെയാവണം എന്നില്ല കാര്യങ്ങൾ.

ഇവരുടെ പാതിവ്രത്യം വളരെ ശ്രദ്ധയോടുകൂടിയാണ് നമ്പൂതിരി സമൂഹം വീക്ഷിക്കുകയും ശ്രദ്ധിക്കുകയും സംരക്ഷിക്കുകയും ചെയ്തിരുന്നത്.

നിത്യ കന്യകകൾ ആയി ജീവിക്കുന്ന ഇവരിൽ ആരെങ്കിലും, എപ്പോഴെങ്കിലും ഏതെങ്കിലും ഒരു പരുഷനുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ, വൻ പ്രശ്നം തന്നെയാണ്.

അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ പ്രതിപാദിക്കാം എന്നു കരുതുന്നു.


Image
Last edited by VED on Thu Oct 12, 2023 4:50 pm, edited 2 times in total.
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

33

Post posted by VED »

33 #. നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം വരുത്തിയത്



നമ്പൂതിരി സ്ത്രീകളുടെ കാര്യം ഈ വിധമായിരുന്നു:

ഇവരിൽ പലരും നമ്പൂതിരിമാർമാത്രം ജീവിക്കുന്ന അഗ്രഹാരങ്ങളിലാണ് കുടുംബസമേതം താമസം. ഇന്ന് ഇതിനെ ശിപായി പട്ടാളക്കാർ താമസിക്കുന്ന barrackക്കുകൾ, സർക്കാർ തൊഴിൽ ചെയ്യുന്ന ഗുമസ്തരുടെ quartersസുൾ, പോലീസ് ശിപായിമാരുടെ quartersസുൾ തുടങ്ങിയവയുമായി വേണമെങ്കിൽ താരതമ്യം ചെയ്യാവുന്നതാണ്. എന്നാൽ ഓർക്കേണം, നമ്പൂതിരിമാർ അന്നത്തെ സമൂഹത്തിലെ ശിപായി റാങ്കുകാർ അല്ല. മറിച്ച്, ഇന്ന് ഐഏഎസ്സുകാർ എന്നുപറയാവുന്നവരുടെ റാങ്കുകാരാണ്.

അങ്ങിനെനോക്കുമ്പോൾ, അവർതാമസിക്കുന്നത് Officers’ Quartersസുകളിലാണ് എന്ന് മനസ്സിലാക്കേണ്ടിവരും.

അഗ്രഹാരങ്ങളിലേക്ക് അമ്പലവാസികൾക്കും നായർമാർക്കും ചെറിയതോതിലുള്ള പ്രവേശനം ഉണ്ടായേക്കാം. അതിന് കീഴിലുള്ളവർക്ക് അവരവരുടെ അടിമപ്പണിയുമായി ബന്ധപ്പെട്ട തൊഴിൽ ചെയ്യാൻ മാത്രമാവാം പ്രവേശനം.

ധനികരായ അനവധി ഭൂസ്വത്തുക്കളുള്ള നമ്പൂതിരിമാർ, അവരുടെ ഭൂസ്വത്തിൽ വളരെ ഒറ്റപ്പെട്ട ഒരിടത്ത് കെട്ടിയിട്ടുള്ള ഇല്ലത്തിൽ ആയിരിക്കാം ജീവിക്കുന്നത്.

ഇവിടേക്കും മുകളിൽ പറഞ്ഞതുപോലെയാവാം, അന്യജനത്തിന് പ്രവേശനം.

ഈ വിധ സ്ഥലങ്ങളിൽ മാറ്റാരേയും കാണാതെ ജീവിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ട് എന്ന് പറയുന്നില്ല. കാരണം, കാഴ്ചയ്ക്കും മനസ്സിനും അലോസരങ്ങളായ വ്യക്തികളിൽനിന്നും വിട്ടുനിൽക്കുക എന്നുള്ളത് മിക്ക ഫ്യൂഡൽ ഭാഷാ സാമൂഹികാന്തരീക്ഷത്തിലും ഉള്ള ഒരു പൊതുവായുള്ള കാര്യം തന്നെയാണ്.

എന്നാൽ ഇങ്ഗ്ളിഷുകാർ ഫ്യൂഡൽ ഭാഷാ ഇടങ്ങളിൽ അവർക്ക് സ്വന്തമായുള്ള സ്വകാര്യമായ കടൽത്തീരങ്ങളും താമസഇടങ്ങളും സ്ഥാപിക്കുന്നതുപോലെയല്ല കാര്യങ്ങൾ. കാരണം, അവർക്ക് പുറത്ത് ഇറങ്ങിനടക്കാനും യാത്രചെയ്യാനും പ്രശ്നമില്ലതന്നെ. അവർക്ക് ഫ്യൂഡൽ ഭാഷകൾ ഒട്ടും തന്നെ മനസ്സിലാകുന്നില്ലായെങ്കിൽ, അത്രത്തോളം മാനസിക സ്വാതന്ത്ര്യമാണ് വരിക.

എന്നാൽ നമ്പൂതിരി സ്ത്രീകൾക്ക് ചുറ്റുമുള്ള ഫ്യൂഡൽ ഭാഷ മനസ്സിലാകും. അതുതന്നെയാണ് സ്വന്തമായും സംസാരിക്കുകയും ചെയ്യുക. അടിയാളത്തം പേറുന്ന ബഹുമാനവാക്കുകൾ ഒരുക്കുന്ന വേലിക്കെട്ടിനുള്ളിൽ മാത്രമേ അവർക്ക് നീങ്ങാൻ പറ്റുള്ളു. ഇത് അവരുടെ മാത്രം കഥയല്ല, മറിച്ച് ഇന്നത്തെ ഏറ്റവും ഉയർന്ന അധികാരങ്ങൾ കൈവശപ്പെടുത്തിയരിക്കുന്ന ഉദ്യോഗസ്ഥകൾക്കും ബാധകമായ ഒരു യാഥാർത്ഥ്യമാണ്.

നമ്പൂതിരി ഇല്ലങ്ങൾക്കും അഗ്രഹാരങ്ങൾക്കും, എത്രതന്നെ ഒറ്റപ്പെട്ടുനിന്നാലും, കീഴ്ജനവുമായുള്ള ബന്ധം ഇല്ലാതാക്കാൻ ആവില്ലതന്നെ. അവരുടെ പലവിധ തൊഴിലുകളും ചെയ്യാൻ അമ്പലവാസികളും നായർമാരും കയറിവരും എന്നുള്ളത് വാസ്തവംതന്നെ. ഈ രണ്ടു കൂട്ടരും നമ്പൂതിരിമാർക്ക് ദു:ശ്ശകുനം അല്ലതന്നെ. എന്നാൽ രാത്രികാലങ്ങളിൽ വന്ന് Night-soil കോരികൊണ്ടുപോകേണ്ടുന്നത് അടിമജനം തന്നെയാണ്. അവരിൽതന്നെ ഇതിനായി പ്രത്യേകമായി നിർവ്വചികപ്പെട്ടവർ ഉണ്ട്.

ഈ വിധ കാര്യങ്ങൾ ഇങ്ഗ്ളണ്ടിലും ഉണ്ടായിരുന്നുവെങ്കിലും, അവിടെ വാക്കുകൾക്ക് indicant-code-words എന്ന പ്രതിഭാസം ഇല്ലാത്തതിനാൽ, ചെയ്യുന്ന തൊഴിലിന്‍റെ- നിറവും ഗുണവും ഗുണക്കുറവും ആകർഷകത്വവും അറപ്പും മറ്റും അതതുതൊഴിൽ ചെയ്യുന്നവരുടെ വ്യക്തിത്വത്തെ വാക്ക് കോഡുകളിലൂടെ ബാധിക്കുകയോ പിന്തുടരുകയോ നിർവ്വചിക്കുകയോ ചെയ്യില്ല.

എന്നാൽ ഫ്യൂഡൽ ഭാഷകളിൽ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. ചെയ്യുന്ന തൊഴിലും ബന്ധപ്പെടുന്ന വ്യക്തികളുടെ തൊഴിൽനിലവാരവും മറ്റും ഓരോ വ്യക്തിയേയും പ്രേതബാധപോലെ പിടികൂടും. ഈ ബാധയെ ഒഴുപ്പിക്കാൻ വളരെ പ്രയാസംതന്നെയാണ്. പെട്ടവൻപെട്ടതുതന്നെ. പല ജനങ്ങൾക്കും, നൂറ്റാണ്ടുകളോളും പിടഞ്ഞിട്ടും, ഈ ബാധയിൽനിന്നും ഒഴിവാകാൻ പറ്റിയില്ലതന്നെ. ഏറ്റവും ഒടുവിൽ ഇവരിൽ പലരേയും ഈ ബാധയിൽനിന്നും രക്ഷപ്പെടുത്തിയത്, ഇങ്ഗ്ളിഷ് കമ്പനിയുടെ വരവും പ്രവർത്തനവും ആണ്. ഈ കാര്യം പിന്നീട് ആവുമെങ്കിൽ കൂടുതലായി പ്രതിപാദിക്കാം.

പുറത്തുനിന്നും നമ്പൂതിരി വാസസ്ഥലങ്ങളിൽ കയറിവരുന്ന മറ്റ് പുരുഷന്മാർക്ക് അറിവുള്ള കാര്യമാവും അന്തർജനങ്ങളുടേയും അകത്തമ്മമാരുടേയും അവസ്ഥ. അവരിൽ മിക്കവരും നിത്യകന്യകമാരാണ്. പോരാത്തതിന്, ജീവിതം വളരെ വിരസവും ആയേക്കാം. കീഴ്ജനത്തിൽനിന്നും നിത്യവും ലഭിക്കുന്ന ബഹുമാനം എന്ന കപട അടിയാളത്തത്തിന് ഒരു പരിധിക്കപ്പുറം ജീവതിത്തിലെ വിരസത മാറ്റാൻ ആവില്ല.

സംസ്കൃത ശ്ളോകങ്ങളും സ്ത്രോത്തങ്ങളും സഹസ്രനാമാർച്ചനകളും ലക്ഷാർച്ചനകളും നിത്യവും കേട്ടുകേട്ടു മനസ്സ് ഒരു മരവിപ്പിൽ തന്നെ എത്തിയിരിക്കാം. ഇവടെ പറയേണ്ടുന്നത്, സംസ്കൃത മന്ത്രങ്ങളും ശ്ലോകങ്ങളും വല്ലപ്പോഴുമൊക്കെ കേൾക്കുന്നത് ഒരു വൻ മഹാമലയുടെ കീഴിൽ വന്ന് മുകളിലോട്ട് നോക്കുന്ന മാനസികാവസ്ഥ നൽകിയേക്കാം എന്നാണ്. എന്നല്ലാതെ, അത് ആരുടേയെങ്കിലും ശാരീരികവും മാനസികവും ആയ വ്യക്തിത്തം വളർത്തുമോ എന്ന് പരീക്ഷിച്ചറിയേണ്ടിയിരിക്കുന്ന കാര്യം തന്നെയാണ്.

ഇങ്ഗ്ളിഷിലെ ഏതാണ്ട് ഒരു നൂറോളം nursery rhymeകൾ നല്ലനിലവാരത്തിൽ പാടാൻ പറ്റിയാൽ ലഭിക്കുന്ന ശാരീരികവും മാനസികവും ആയ വ്യക്തിത്തം പോലും ഈ വിധ സംസ്കൃത ശ്ളോകങ്ങൾക്ക് നൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നാൽ മന്ത്രങ്ങൾക്ക് മാന്ത്രികയും താന്ത്രികവും കൂടോത്രപരവുമായ ശക്തിയില്ലാ എന്നൊന്നും ഇവിടെ പ്രസ്താവിക്കുന്നില്ല. ഫ്യൂഡൽ ഭാഷയിൽ വാക്കുകൾക്ക് വൻ ശക്തിതന്നെയാണ് ഉള്ളത്.

നമ്പൂതിരി സ്ത്രീകളിൽ കമാർത്തി നിറഞ്ഞുനിൽക്കുന്നുണ്ട് എന്ന രീതിയിൽ തന്നെയാവും മറ്റ് പുരുഷന്മാരുടെ മുൻവിധിയും ധാരണയും. ഇത് പൂർണ്ണമായും ശരിയാകണമെന്നില്ല. കാരണം, കീഴ്ജനം എന്ന നിർവ്വചനം വ്യക്തികളെ അറപ്പോടുകൂടി വീക്ഷിക്കപ്പെടുന്ന അവസ്ഥ അവരിൽ വന്നുചേർക്കും.

ഫ്യൂഡൽ ഭാഷകളിൽ ഏറ്റവും കാമആകർഷകത്വം വരുത്തുന്ന കാര്യമാണ് വ്യക്തിയുടെ വരേണ്യാവസ്ഥ. നായർ ഗൃഹങ്ങളിൽ നമ്പൂതിരിമാർ യാഥൃച്ഛികമായി കയറിവന്നാൽപ്പോലും, അവിടുള്ള കൗമാരക്കാരികളായ പെൺകുട്ടികളെ കൂടെക്കിടക്കാൻ ആവശ്യപ്പെട്ടാൽ ഈ കുമാരിമാർക്ക് അതിൽ പ്രശ്നം ഉണ്ടാവില്ലതന്നെ. കാരണം, കൂടെക്കിടക്കാൻ ആവശ്യപ്പെടുന്നത് വരേണ്യനായ വ്യക്തിയാണ്. സാമൂഹികവും ആദ്ധ്യാത്മികവും ഔദ്യോഗികമായും വൻ ബലമുള്ളവ്യക്തിയെ വാക്ക് കോഡുകൾ സ്വർണ്ണം കൊണ്ട് പൊതിഞ്ഞിരിക്കും. അദ്ദേഹം തന്‍റെ കൈകൊണ്ട്, നായർകന്യകയുടെ കൊങ്കത്തടങ്ങൾ തലോടിയാൽ, മാറിൽ പൊന്നിൻപൊടി പൂശിയാലുള്ളതുപോലെയാവും അനുഭവം.

കീഴ്ജനത്തിൽപെട്ടവ്യക്തിക്ക് വൻ വലുപ്പമുള്ള പേശികളും ആകാരവടിവും മറ്റും ഉണ്ട് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ദേഹത്ത് പൊതിഞ്ഞിരിക്കുന്ന വാക്ക് കോഡുകൾ അറപ്പുളവാക്കുന്നവയാവും.

ഫ്യൂഡൽ ഭാഷകളിൽ കാമആകർഷകത്വം വരുത്തുന്ന (aphrodisiac) ഏറ്റവും ബലവത്തുള്ള കാര്യം, ശാരീരികവും മാനസികവും ആയ വൃത്തിയാണ്. ഈ വൃത്തി ഭാഷാ കോഡുകളിലൂടെ നോക്കിയാൽ നൽകുന്നത് സംപൂജ്യത എന്ന അവസ്ഥയാണ്. ഇതിന് ഭൗതികമായ അഴുക്കില്ലായ്മയുമായി ബന്ധമില്ലതന്നെ.

കീഴ്ജനത്തിന് ഭൗതികമായ അഴുക്കില്ലായ്മ ഉണ്ടായേക്കാം. എന്നാൽ സംപൂജ്യത എന്ന ശാരീരിക വൃത്തിയുണ്ടാവില്ല. മറിച്ച്, ഉള്ളത് വാക്ക്കോഡുകളിൽ അറപ്പുളവാക്കുന്ന അവസ്ഥയാവും.

നമ്പൂതിരിമാർക്ക് സംപൂജ്യത എന്ന അവസ്ഥാവിശേഷം തേഞ്ഞുമാഞ്ഞുപ്പോയത്, ഇങ്ഗ്ളിഷ് ഭരണം വന്ന് ഇങ്ഗ്ളിഷിൽ പ്രാവീണ്യമുള്ളവരെ സമൂഹത്തിൽ സൃഷ്ടിച്ച് അവർക്ക് ഔദ്യോഗിക പദവികൾ നൽകുകയും, അവരെ നിയന്ത്രിക്കാൻ വ്യക്തമായ ലിഖിത രൂപത്തിലുള്ള നിയമങ്ങളും ചട്ടങ്ങളും കൊണ്ടുവന്നപ്പോഴാണ്.

അതോടെ കാര്യങ്ങൾക്ക് മാറ്റം സംഭവിച്ചു, ബൃട്ടിഷ്-മലബാറിൽ. കേരളത്തിൽ അല്ല എന്ന് പ്രത്യേകം മനസ്സിലാക്കേണം. ഇങ്ങിനെ വ്യക്തമായി പറഞ്ഞത്, ഇന്ന് വിക്കീപീഡിയയിലുംമറ്റും വിഡ്ഢി ചരിത്രം എഴുതുന്ന ഔപചാരിക ചരിത്രകാരന്മാർക്ക് ഈ മലബാർ - തിരുവിതാംകൂർ വ്യത്യാസത്തെക്കുറിച്ച് യാതോരു വിവരവും ഇല്ലാ എന്നാണ് കാണുന്നത് എന്നതുകൊണ്ടാണ്.

British-Malabarലെ Calicutന് കിഴക്കായുള്ള നടുവണ്ണൂറിലെ ഓ. ചന്തുമേനോൻ എഴുതിയ ഇന്ദുലേഖ എന്ന നോവലിൽ, മലബാറിൽ വന്നുകൊണ്ടിരുന്ന മാറ്റത്തിന്‍റെ നിഴൽ കാണാൻ പറ്റുന്നതാണ്.

ഈ നോവൽ വായിച്ചിട്ടില്ലായെങ്കിലും, ഈ വിധമാണ് കഥയെന്ന് കേൾക്കുന്നു:

ഇന്ദുലേഖയുടെ വീട്ടിൽ വരേണ്യനായ (much-venerated) നമ്പൂതിരി രാത്രിയിൽ താമസിക്കാനായി വരുന്നു. രാത്രിയിൽ ഇദ്ദേഹത്തിന്‍റെൂ കൂടെ കിടക്കാൻ ഇന്ദുലേഖയോട് ആവശ്യപ്പെടുന്നു.

എന്നാൽ പഴയ കാലമല്ല. നമ്പൂതിരിമാർക്ക് യഥാർത്ഥത്തിൽ യാതോരു ഔദ്യോഗിക ബലവും British-Malabarറിൽ ഇല്ലതന്നെ. ഇന്ദുലേഖ, നമ്പൂതിരയോട് ഏതാണ്ട്, 'പോടാ' എന്ന രീതിയിൽ തന്നെയാണ് പെരുമാറിയത് എന്നു തോന്നുന്നു. ഇത് കേട്ടറിഞ്ഞ നമ്പൂതിരി, ഏതാണ്ട് ഈ വിധം പറയുന്നുണ്ട് പോലും :

'അവൾ വരുന്നില്ലായെങ്കിലും പ്രശ്നം ഇല്ല. നമുക്ക് അവളുടെ അമ്മയായാലും പോതും.' (ഈ ഉദ്ദരണി ഈ എഴുത്തുകാരൻ എഴുതിയതാണ്. നോവലിൽ ഏത് വിധമാണ് നമ്പൂതിരി പറയുന്നത് എന്ന് അറിയില്ല).

ഇവിടെ നായർ സ്ത്രീകളിൽ ഒരു വൻ മാനസിക മാറ്റം വരുത്തിയത് ബൃട്ടിഷ്-മലബാറിൽ നിലനിന്നിരുന്ന ഇങ്ഗ്ളിഷ് ഭരണമാണ്. അല്ലാതെ ഇന്നു തേരാപാരാ എണ്ണിക്കാണിക്കാണിക്കപ്പെടുന്ന പലവിധ പ്രാദേശിക സാമൂഹിക പരിഷ്ക്കർത്താക്കൾ ആരുംതന്നെ അല്ലതന്നെ.

ഈ വിധം ഒരു നോവൽ എഴുതിയതിന്, ഓ. ചന്തുമേനോനെ പല നായർമാരും ഇന്ന് പഴിപറയുന്നുണ്ട് പോലും.

ഈ നോവിലിലെ ചില ഭാഗങ്ങൾ മാറ്റിയെഴുതിയും ചില ഭാഗങ്ങൾ ഒഴുവാക്കിയും ഈ അടുത്തകാലത്ത് ഈ ഗ്രന്ഥം പുന:പ്രസിദ്ധീകരിച്ചതായി കേട്ടറിയുന്നു. കൂടുതൽ വിവരം ഇല്ല, ഇക്കാര്യത്തെക്കുറിച്ച്.

ഇതിന് മറ്റൊരു വശം കൂടിയുണ്ട്. അന്ന് നായർ സ്ത്രീകൾക്ക് ആരുടേയും കൂടെ കിടക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം ഉണ്ടായിരുന്നു എന്ന വിഡ്ഢിത്തവും എഴുതുന്ന മഹാപണ്ഡിതരേയും കാണുന്നുണ്ട്.

നമ്പൂതിരി സ്ത്രീകളുടെ കാര്യമാണ് പറയേണ്ടത്. നായർ സ്ത്രീകളുടെ കാര്യം പിന്നീട് പറയാം. തങ്ങളിൽ അറപ്പുളവാക്കുന്ന എന്തെങ്കിലും ഉണ്ട് എന്ന് കീഴ്ജനത്തിന് അറിവുണ്ടാവില്ല പലപ്പോഴും. അവർ നമ്പൂതിരി സ്ത്രീകളെ നോട്ടമിടും എന്നുള്ളതും വാസ്തവം തന്നെ. ഈ വിധം ഭൂജന്മിയുടെ വീട്ടിലെ സ്ത്രീകളെ കീഴ്ജന പുരുഷന്മാർ നോട്ടമിടുന്നത് വൻകുറ്റം തന്നെയായിരുന്നു. ഏതാണ്ട് 1960ൽ പോലും മലബാറിലെ ഉൾനാടൻ ഭൂപ്രദേശങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൊലപാതകം വരെ നടന്നിട്ടുണ്ട് എന്ന് പറയപ്പെടുന്നു.

ഈ വിധം ഒരു കഥ ഈ എഴുത്തുകാരനോട് ഒരാൾ പറഞ്ഞതായി ഓർക്കുന്നു:

ഭൂജന്മിയുടെ യുവപ്രായത്തിലുള്ള ഭാര്യ, സ്വന്തം പറമ്പിനുള്ളിലുള്ള ആൾ ഒഴിഞ്ഞ പ്രദേശത്തുള്ള കുളത്തിൽ കുളിക്കുന്നത് ഒളിഞ്ഞുനിന്ന് ചെറുപ്പക്കാരനായ കാർഷിക തൊഴിലാളി വീക്ഷിച്ചു. ഈ കാര്യം ഏതോ വിധത്തിൽ ഭൂജന്മി അറിഞ്ഞു. ഈ ചെറുപ്പക്കാരൻതന്നെ ചിലപ്പോൾ, കണ്ടകാര്യത്തിന്‍റെ മാസ്മിരിക അനുഭവം ചങ്ങാതിമാരോട് പറഞ്ഞിറിയിച്ച് ആസ്വദിച്ചിരിക്കാം.. ഭൂജന്മി ഈ ആളെ ഒരു തൊഴിലുമായി ബന്ധപ്പെട്ട് മലയോരങ്ങളിലേക്ക് കൊണ്ടുപോയി, കൈയാളുകളെക്കൊണ്ട് കൈകാലുകൾ വെട്ടിമുറിച്ച് കുഴിച്ചിട്ടുപോലും.

ഉന്നതസ്ത്രീ നഗ്നതയുടെ നയനഭോഗസുഖം ഉന്നതർക്ക് ഉള്ളതാണ്. അല്ലാതെ ഭാഷാകോഡുകളിൽ കീഴിൽപ്പെട്ടവർക്ക് ഉള്ളതല്ല. കാരണം, ഭാഷാ കോഡുകളിൽ വൃത്തിയില്ലാത്തവരാണ് കീഴ്ജനം.

ഈ വിധം അധികാരങ്ങൾ ഉള്ള നാടായിരുന്നു മലബാറും ദക്ഷിണേഷ്യമുഴുവനും. ഈ പ്രദേശത്തെയാണ്, ഇങ്ഗ്ളിഷ് ഭരണത്തിന് പടിപടിയായി മാറ്റിയെടുക്കേണ്ടിയിരുന്നത്.

പുരുഷന്മാരുമായി ബന്ധപ്പെടാതെതന്നെ ലൈംഗിക ചാരിതാർത്ഥ്യം (gratification) ലഭിക്കാനായി പലവിധ മാർഗ്ഗങ്ങൾ പണ്ടുകാലങ്ങൾമുതൽ നിലവിൽ ഉണ്ട്. അവയിൽ ഒന്നാണ് Didlo എന്നത്. പണ്ട് കാലങ്ങളിൽ ഇത് വരേണ്യരായ ആളുകൾക്ക് മാത്രമേ പ്രാപ്യമായിരുന്നുള്ളു. ഇന്ന് ഇത് ഒരു വൻവിപണനം നടക്കുന്ന ഒരു ഉൽപ്പന്നം തന്നെയാണ്.

ദക്ഷിണേഷ്യയിലും ഈ വിധകാര്യങ്ങൾ ഉണ്ടായിരുന്നതായി രേഖപ്പെടുത്തിക്കാണുന്നുണ്ട്. പോരാത്തതിന്, താന്ത്രിക വിദ്യയിൽ ലൈംഗിക പ്രവർത്തനം ഒരു അവശ്യഘടകം തന്നെയായിരുന്നു. ഇതിനെല്ലാം ഉപരിയായി, ദക്ഷിണേഷ്യയിലെ ചില പ്രാചീണ ദേവാലയങ്ങളിൽ രതിയുമായി ബന്ധപ്പെട്ട പലവിധ ശിൽപവേലകളും കാണപ്പെടുന്നുണ്ട്. കഴിഞ്ഞ പേജിൽ നൽകിയിട്ടുള്ളത്, ഖാജുറാവോവിലെ (Khajurahoവിലെ) ദേവാലയത്തിലെ ശിൽപവേലകളിൽ പെട്ടവയിൽ ഒന്നാണ്.

എന്നാൽ ഇവയെല്ലാവുമായും മലബാറിലെ നമ്പൂതിരിമാർക്ക് കാര്യമായ ബന്ധം കണ്ടേക്കില്ല. കാരണം, ഏതാണ്ട് മാസങ്ങളോളം യാത്രചെയ്താൽ മാത്രമേ അന്ന് ഖാജുറാവോവിലും മറ്റ് വടക്കൻ പ്രദേശങ്ങളിലും ഇവർക്ക് എത്തിച്ചേരൻ പറ്റള്ളു.

നമ്പൂതിരിമാരും ശിവ ക്ഷേത്രങ്ങൾ പരിപാലിച്ചിരുന്നു എന്നും തോന്നുന്നു. അവയിൽ ലിംഗാരാധന എന്ന കാര്യം ഉണ്ട് എന്നും ഓർക്കുക. ശിവലിംഗം എന്നതിന് അതീന്ത്ര്യ സോഫ്ടേർ വേദികളിൽ അമാനുഷ്യക കഴിവുകൾ നൽകുന്ന കോഡുകൾ പിന്നണിയിൽ കണ്ടേക്കാം. എന്നുവച്ചാൽ, ലൈംഗിക ഉത്തേജനത്തിന് പിന്നിൽ അമാനുഷിക രീതിയിൽ കാര്യപ്രാപ്തി നടത്താനുള്ള കോഡുകൾ കണ്ടേക്കാം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചിലത് പറയാൻ പറ്റിയേക്കാം.

അഭിനവകാല ഭരണിപ്പാട്ടിൽ പട്ടത്തിപ്പെണ്ണിനോട് കീഴ്ജാതിക്കാർക്കുള്ള അഭിനിവേശം കാണാൻ പറ്റുന്നതാണ്. പട്ടർമാർ നമ്പൂതിരിമാർ അല്ലായെങ്കിലും, ബ്രാഹ്മണർതന്നെ. പണ്ടുകാലങ്ങളിൽ നമ്പൂതിരി സ്ത്രീകളെ ഏതുവിധത്തിലാണ് കീഴ്ജന പുരുഷന്മാർ നോട്ടമിടുക എന്ന് ഊഹിക്കാവുന്നതാണ്. തിരുവിതാംകൂറിൽ പുലപ്പേടി / പുലപ്പിടി മാസം പോലും ഉണ്ടായിരുന്നു, എന്ന് നേരത്തെ പറഞ്ഞകാര്യമാണ്. ആ മാസത്തിൽ, പുലയർ നായർമുതൽ മുകളിലോട്ടുള്ള സ്ത്രീകളെ കല്ലെറിഞ്ഞുകൊള്ളിച്ചും കൈകൊണ്ട് തൊട്ടും, കൈവശപ്പെടുത്താൻ ശ്രമിക്കുമായിരുന്നു.

എന്നാൽ, ഈ രീതിയൽ തിരുവിതാകൂറിൽ ഈഴവ സ്ത്രീകളെ കൈവശപ്പെടുത്താൻ പറ്റിയേക്കില്ല എന്നും തോന്നുന്നു. കാരണം, പുലയൻ തൊട്ടാൽ, ഈഴവർ അവരുടെ സ്ത്രീകളെ വിട്ടുകൊടുക്കില്ലായിരിക്കാം. മറിച്ച്, അവർ ആ പുലയനെ അടിച്ചുതമർത്തുമായിരുന്നിരിക്കാം.

ശിപായി, ഗുമസ്തനെ പേരുവിളിച്ചതുപോലെയാവാം കാര്യങ്ങൾ. ഒന്ന് ഞെട്ടിച്ചുവിട്ടാൽ മതി. പ്രശ്നം തീരും. ഞെട്ടിയില്ലെങ്കിലും വലിയ പ്രശ്നം ഇല്ല. എന്നാൽ ശിപായി, ഐഏസ്സുകാരിയേയോ ഐപിഎസ്സുകാരിയേയോ പേരുവിളിച്ചുതുടങ്ങിയാൽ, പിന്നെ ആ ഐഏസ്സുകാരിയേയോ, ഐപിഎസ്സുകാരിയേയോ ആ പദവിയിൽ നിർത്തുന്നത് അനുയോജ്യമായിരിക്കില്ലതന്നെ. പണിയുംവിട്ട് ശിപായിയോടൊപ്പം പോകുന്നതാണ് നല്ലത്. ഏതാണ്ട് അതേ പോലെയാണ് കാര്യങ്ങൾ ഉണ്ടായിരുന്നത്.

ഈ വിധമാണ് കാര്യങ്ങൾ എന്നതിനാൽ നായർമാർക്ക് കീഴിൽപെടുന്ന ഹീനജന പുരുഷന്മാർക്ക്, നമ്പൂതിരി സ്ത്രീകളുമായി സാധാരണ ഗതിയിൽ ലൈംഗികമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാവും. എന്നാൽ നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവർക്ക് ശ്രമിക്കാൻ പറ്റുന്നകാര്യമാണ്. കാരണം, കാര്യമായ അറപ്പ് അവരുടെ നോട്ടാത്താലും വാക്കുകളാലും സ്പർശനത്താലും വന്നുപെടില്ല.

അഗ്രഹാരത്തിനുള്ളിലോ അതുമല്ലെങ്കിൽ ഇല്ലത്തോ അടഞ്ഞിരിക്കുന്ന ചെറിയ ലോകം. സംസ്കൃതമന്ത്രങ്ങളും മറ്റ് സ്മൃതികളും ശ്രുതികളും സുപ്രഭാതങ്ങളും ഉപനിഷത്തുകളിലെ വൻകിട വിവരവിജ്ഞാനങ്ങളും ജയദേവന്‍റെ അഷ്ടപദിയിലെ വരികളും മറ്റുംമറ്റും കേട്ടും ആവർത്തിച്ചും മനംമടുത്തിരിക്കുന്ന അവസ്ഥ. മറ്റ് വിജ്ഞാനവിവരങ്ങളോ, ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് എന്ന മനുഷ്യ വ്യക്തിത്വത്തിന് ഏറ്റവും മുതൽക്കൂട്ടുനൽകുന്ന സാഹിത്യകൃതികളെക്കുറിച്ചോ യാതോരു സംവാദത്തിനും ചിന്തകൾക്കും അന്തരീക്ഷം ഇല്ലാത്ത ജീവിതം. അതേ സമയം പാരമ്പര്യമഹിമയിലും സാമൂഹിക ആഢ്യത്തത്തിലും ചങ്ങലക്കിട്ടിരിക്കുന്നു.

നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും രതിജന്യമായ കാര്യങ്ങളിൽ (eroticകാര്യങ്ങളിൽ) താൽപ്പര്യക്കുറവുള്ളവരോ, നൈപുണ്യമില്ലാത്തവരോ ആവില്ലതന്നെ. അവർ നമ്പൂതിരി സ്ത്രീകളെ ഈ വിധകാര്യങ്ങൾക്കായി കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുതന്നെ പറയാം എന്നുതോന്നുന്നു.

അതേ സമയം കീഴ്ജനങ്ങളും അതിനായി ആശിച്ചുനിന്നേക്കാം. ടിപ്പുസൾത്താൻ മലബാറിൽ പടയോട്ടം നടത്തിയപ്പോൾ, ചെറുമർവരെ നമ്പൂതിരി ഇല്ലങ്ങളിലും വാര്യന്മാരുടെ വാര്യത്തുകളിലും നായർ ഭവനങ്ങളിലും മറ്റുംമറ്റും കുതിച്ചു കയറിപോലും. മാന്ത്രിക വിദ്യയിൽ നൈപുണ്യമുള്ള നമ്പൂതിരിമാരും കളരി അഭ്യാസത്തിൽ മയിലിനെപ്പോലെ പറന്നു പയറ്റാൻ കെൽപ്പുള്ള നായർമാരും, ജീവനുംകൊണ്ട് ഓടി എന്നുള്ളാണ് വാസ്തവം. ഓടിരക്ഷപ്പെടാൻ പറ്റാതിരുന്നവരുടെ അനുഭവം എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതാണ്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

34

Post posted by VED »

34 #. വ്യക്തിയുടെ ദേഹത്ത് എന്താണുള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കാതെ പോയി തൊട്ടേക്കരുത്



നമ്പൂതിരിമാരും ശിവ ക്ഷേത്രങ്ങൾ പരിപാലിച്ചിരുന്നു എന്നും തോന്നുന്നു. അവയിൽ ലിംഗാരാധന എന്ന ഒരു കാര്യം ഉണ്ട് എന്നും ഓർക്കുക. ശിവലിംഗം എന്നതിന് അതീന്ത്ര്യ സോഫ്ടേർ വേദികളിൽ അമാനുഷ്യക കഴിവുകൾ നൽകുന്ന കോഡുകൾ പിന്നണിയിൽ കണ്ടേക്കാം. എന്നുവച്ചാൽ, ലൈംഗിക ഉത്തേജനത്തിന് പിന്നിൽ അമാനുഷിക രീതിയിൽ കാര്യപ്രാപ്തി നടത്താനുള്ള കോഡുകൾ കണ്ടേക്കാം. ഇതുമായി ബന്ധപ്പെട്ട് പിന്നീട് ചിലത് പറയാൻ പറ്റിയേക്കാം.

അഭിനവകാല ഭരണിപ്പാട്ടിൽ പട്ടത്തിപ്പെണ്ണിനോട് കീഴ്ജാതിക്കാർക്കുള്ള അഭിനിവേശം കാണാൻ പറ്റുന്നതാണ്. പട്ടർമാർ നമ്പൂതിരിമാർ അല്ലായെങ്കിലും, ബ്രാഹ്മണർതന്നെ. പണ്ടുകാലങ്ങളിൽ നമ്പൂതിരി സ്ത്രീകളെ ഏതുവിധത്തിലാണ് കീഴ്ജന പുരുഷന്മാർ നോട്ടമിടുക എന്ന് ഊഹിക്കാവുന്നതാണ്. തിരുവിതാംകൂറിൽ പുലപ്പേടിമാസം / പുലപ്പിടിമാസം പോലും ഉണ്ടായിരുന്നു, എന്ന് നേരത്തെ പറഞ്ഞകാര്യമാണ്. ആ മാസത്തിൽ പുലയർ, നായർമുതൽ മുകളിലോട്ടുള്ള സ്ത്രീകളെ കല്ലെറിഞ്ഞുകൊള്ളിച്ചും കൈകൊണ്ട് തൊട്ടും, കൈവശപ്പെടുത്താൻ ശ്രമിക്കുമായിരുന്നു.

എന്നാൽ, ഈ രീതിയൽ തിരുവിതാകൂറിൽ ഈഴവ സ്ത്രീകളെ കൈവശപ്പെടുത്താൻ പറ്റിയേക്കില്ല എന്നും തോന്നുന്നു. കാരണം, പുലയൻ തൊട്ടാൽ, ഈഴവർ അവരുടെ സ്ത്രീകളെ വിട്ടുകൊടുക്കില്ലായിരിക്കാം. മറിച്ച്, അവർ ആ പുലയനെ അടിച്ചുതമർത്തുമായിരുന്നിരിക്കാം.

പാണ്ഡിപ്രദേശങ്ങളിലും തത്തുല്ല്യമായ കാര്യങ്ങൾ കണ്ടേക്കാം.

ശിപായി, ഗുമസ്തനെ പേരുവിളിച്ചതുപോലെയാവാം കാര്യം. ഒന്ന് ഞെട്ടിച്ചുവിട്ടാൽ മതി. പ്രശ്നം തീരും. ഞെട്ടിയില്ലെങ്കിലും വലിയ പ്രശ്നം ഇല്ല. എന്നാൽ ശിപായി, ഐഏസ്സുകാരിയേയോ ഐപിഎസ്സുകാരിയേയോ പേരുവിളിച്ചുതുടങ്ങിയാൽ, പിന്നെ ആ ഐഏസ്സുകാരിയേയോ, ഐപിഎസ്സുകാരിയേയോ ആ പദവിയിൽ നിർത്തുന്നത് അനുയോജ്യമായിരിക്കില്ലതന്നെ. പണിയുംവിട്ട് ശിപായിയോടൊപ്പം പോകുന്നതാണ് ആ ആൾക്ക് നല്ലത്. ഏതാണ്ട് അതേ പോലെയാണ് കാര്യങ്ങൾ ഉണ്ടായിരുന്നത്.

ഈ വിധമാണ് കാര്യങ്ങൾ എന്നതിനാൽ, നായർമാർക്ക് കീഴിൽവരുന്ന ഹീനജന പുരുഷന്മാർക്ക് നമ്പൂതിരി സ്ത്രീകളുമായി സാധാരണ ഗതിയിൽ ലൈംഗികമായി ബന്ധപ്പെടാൻ വളരെ പ്രയാസംതന്നെയാവും. എന്നാൽ നായർ, അമ്പലവാസികൾ, ബ്രാഹ്മണർ എന്നിവർക്ക് ശ്രമിക്കാൻ പറ്റുന്നകാര്യം തന്നെയാണ് ഇത്. കാരണം, കാര്യമായ അറപ്പ് അവരുടെ നോട്ടാത്താലും വാക്കുകളാലും സ്പർശനത്താലും വന്നുപെടില്ല.

ഇതിന് വിപരീതമായ ഒരു കഥ കോട്ടയത്തുകാരി എഴുതി, Booker Prize നേടിയ നോവലിൽ ഉണ്ട് എന്നൊരു ഓർമ്മ. വിദേശ സാഹചര്യങ്ങളിൽ ജീവിച്ച്, പ്രാദേശിക ഫ്യൂഡൽ ഭാഷയെക്കുറിച്ച് യാതോരു വിവരവും ഇല്ലാതെ, മനുഷ്യരെല്ലാം ഒന്നാണ് എന്ന ചിന്തയും അവകാശവാദവും മനസ്സിൽ പതിപ്പിച്ചിട്ടുണ്ടായേക്കാവുന്ന സുറിയാനി ക്രിസ്ത്യനി വനിത, കീഴ്ജാതി (പുലയൻ ആണ് എന്ന് തോന്നുന്നു, വ്യക്തമായി ഓർമ്മയില്ല) പണിക്കാരനായ പുരുഷനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട് സ്വന്തം ജീവിതം നശിപ്പിക്കുകയും കുടുംബ പേരിനെ മലിനപ്പെടുത്തുകയും ചെയ്തതായ ഒരു സംഭവം ആ നോവലിൽ ഉണ്ട് എന്നാണ് ഓർമ്മ. വളരെ കാലങ്ങൾക്ക് മുൻപ് വായിച്ച നോവലായതിനാൽ, വ്യക്തമായി ഓർക്കുന്നില്ല.

പണിക്കാരൻ പുലയന്‍റെ സ്പർശനവും കാമകേളികളും നൽകുന്ന സുഖത്തിനും അയാളുടെ ലൈംഗികാവയവും വിരിഞ്ഞുനിൽക്കുന്ന മറ്റ് ശാരീരിക വളവുകളും മറ്റ് സ്വകാര്യ ഇടങ്ങളും തൊടുമ്പോൾ ലഭിക്കുന്ന നിവൃതിക്കും, അയാളുടെ രതിജന്യമായ വാക്കുകളും ആവശ്യപ്പെടലുകളും അനുസരണത്തോടെ അനുസരിച്ച് സ്വന്തം ശരീരാവയവങ്ങളെ സൗകര്യപ്പെടുത്തിക്കൊടുക്കുന്നതും മറ്റും, ഉയർന്ന ജാതിക്കാരും സ്ഥാനക്കാരും അതേ ചെയ്തികളാൽ നൽകിയേക്കാവുന്ന സുഖങ്ങളുമായി എന്താണ് വ്യത്യാസം എന്ന് ഈ സ്ത്രീക്ക് മനസ്സിലാക്കാനുള്ള സാമൂഹിക വിവരവും വകതിരിവും ഇല്ലാതെ പോയി.

പ്രശ്നം ഫ്യൂഡൽ ഭാഷതന്നെ. ഭാഷാകോഡുകൾക്ക് വ്യക്തിയുടെ മേൽ നാറുന്ന അഴുക്കും തിളങ്ങുന്ന പ്രഭാവവും നൽകാനാവും. വ്യക്തിയുടെ ദേഹത്ത് എന്താണ് ഉള്ളത് എന്ന് വ്യക്തമായി മനസ്സിലാക്കാതെ പോയി തൊട്ടേക്കരുത്. സ്വന്തം ശരീരഭാഗങ്ങളെ തൊടാനും തലോടാനും, അവസരവും അനുവാദവും നൽകരുത്. കടുംക്രൂരതയുള്ള ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.

മാത്രവുമല്ല, സാമൂഹികമായും തൊഴിൽപരമായും കീഴിൽ വരുന്ന വ്യക്തി കാമലീലയ്ക്കിടയിൽ 'നീ' എന്ന് സംബോധന ചെയ്യുന്നതും, ആ കാമകേളി വിവരം സ്വന്തം ചങ്ങാതിമാരോട് വർണ്ണിച്ച് പറയുമ്പോൾ ഉപയോഗിക്കുന്ന, 'അവൾ' 'ഞാൻ അവളെ വളച്ച് കളിച്ച്' എന്നെല്ലാമുള്ളവാക്കുകളും, 'അവളുടെ കുണ്ടി', 'അവളുടെ മുല', 'അവൾ എന്‍റെ കുണ്ണയിൽ കേറിപ്പിടിച്ചു' എന്നെല്ലാമുള്ള വർണ്ണനകളും ഈ സ്ത്രീയുടെ വ്യക്തിത്വത്തിൽ വരുത്തുന്ന ആഘാതം എന്താണ് എന്നും ഈ സ്ത്രീക്കും, ആ നോവൽ എഴുത്തുകാരിക്കും വ്യക്തമായ വിവരം ഇല്ലാതെപോയി എന്നും കാണുന്നുണ്ട്.

ഈ സ്ത്രീ വ്യക്തമായി വൻ കുറ്റമൊന്നും ചെയ്തിരുന്നില്ലായെങ്കിലും, ഇവരെ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി, തെരുവോരങ്ങളിൽ വിൽപ്പനയ്ക്ക് വച്ച ഓറഞ്ചുകളിൽ വടികൊണ്ട് കുത്തിനോക്കുന്നതുപോലെ, പോലീസ് ഇൻസ്പെകടർ, ഇവരുടെ മുലകളിൽ ലാത്തികൊണ്ട് ഒരോന്നായി കുത്തിക്കുത്തിക്കൊണ്ട്, എതാണ്ട് 'എടീ വേശ്യേ' എന്ന രീതിയിൽ സംബോധനചെയ്തു എന്നാണ് ഓർമ്മ.

കഥ ഇങ്ഗ്ളിഷിലാണ് എഴുതിരുന്നത് എന്നതുകൊണ്ട്, പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ ഇടിമുഴക്കവും ചുറ്റിക പ്രഹരവും അതിന്‍റെ യഥാർത്ഥ കഠിന രൂപത്തിൽ ഒരു ഇങ്ഗ്ളിഷ് വായനക്കാരന് കേൾക്കാനും അനുഭവിക്കാനും ആയേക്കില്ല. നാട്ടിൽ വളരെ പേരുകേട്ട സുറിയാനി ക്രിസ്ത്യാനി കുടുംബക്കാരി ചെയ്ത തെമ്മാടിത്തരം എന്താണ് എന്ന് നോവൽ എഴുത്തുകാരിക്കും കാര്യമായ വിവരം ലഭിച്ചില്ലാ എന്നു തോന്നുന്നു. കാരണം, എന്തെല്ലാമോ വിഡ്ഢിത്ത വാദങ്ങൾ നൽകിക്കൊണ്ട് ഈ സ്ത്രീ ചെയ്തതിനെ ന്യായീകരിക്കാനാണ് നോവൽ എഴുത്തുകാരി ശ്രമിച്ചിരുന്നത് എന്നു തോന്നുന്നു. വ്യക്തമായി ഓർമ്മയില്ല.

ഇനി നമ്പൂതിരി സ്ത്രീകളുടെ കാര്യത്തിലേക്ക് തിരിച്ചുവരാം.

അഗ്രഹാരത്തിനുള്ളിലോ അതുമല്ലെങ്കിൽ ഇല്ലത്തോ അടഞ്ഞിരിക്കുന്ന ചെറിയ ലോകം. സംസ്കൃതമന്ത്രങ്ങളും മറ്റ് സ്മൃതികളും ശ്രുതികളും സുപ്രഭാതങ്ങളും ഉപനിഷത്തുകളിലെ വൻകിട വിവരവിജ്ഞാനങ്ങളും ജയദേവന്‍റെ അഷ്ടപദിയിലെ വരികളും മറ്റുംമറ്റും കേട്ടും ആവർത്തിച്ചും മനംമടുത്തിരിക്കുന്ന അവസ്ഥ. മറ്റ് വിജ്ഞാനവിവരങ്ങളോ, ഇങ്ഗ്ളിഷ് ക്ളാസിക്ക്സ് എന്ന മനുഷ്യ വ്യക്തിത്വത്തിന് ഏറ്റവും മുതൽക്കൂട്ടുനൽകുന്ന സാഹിത്യകൃതികളെക്കുറിച്ചോ യാതോരു സംവാദത്തിനും ചിന്തകൾക്കും അന്തരീക്ഷം ഇല്ലാത്ത ജീവിതം. അതേ സമയം സ്വന്തം ജീവിതവും വ്യക്തിത്വവും പാരമ്പര്യമഹിമയിലും സാമൂഹിക ആഢ്യത്തത്തിലും ചങ്ങലക്കിട്ടിരിക്കുന്നു.

നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും രതിജന്യമായ കാര്യങ്ങളിൽ (eroticകാര്യങ്ങളിൽ) താൽപ്പര്യക്കുറവുള്ളവരോ, നൈപുണ്യമില്ലാത്തവരോ ആവില്ലതന്നെ. അവർ നമ്പൂതിരി സ്ത്രീകളെ ഈ വിധകാര്യങ്ങൾക്കായി കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുതന്നെ പറയാം എന്നുതോന്നുന്നു.

അതേ സമയം കീഴ്ജനങ്ങളും അതിനായി ആശിച്ചുനിന്നേക്കാം. ടിപ്പുസുൾത്താൻ മലബാറിൽ പടയോട്ടം നടത്തിയപ്പോൾ, ചെറുമർവരെ നമ്പൂതിരി ഇല്ലങ്ങളിലും വാര്യന്മാരുടെ വാര്യത്തുകളിലും നായർ ഭവനങ്ങളിലും മറ്റുംമറ്റും കുതിച്ചുകയറീ പോലും. മാന്ത്രിക വിദ്യയിൽ നൈപുണ്യമുള്ള നമ്പൂതിരിമാരും കളരി അഭ്യാസത്തിൽ മയിലിനെപ്പോലെ പറന്നു പയറ്റാൻ കെൽപ്പുള്ള നായർമാരും, ജീവനുംകൊണ്ട് ഓടി എന്നുള്ളാണ് വാസ്തവം. ഓടിരക്ഷപ്പെടാൻ പറ്റാതിരുന്നവരുടെ അനുഭവം എന്തായിരുന്നിരിക്കാം എന്ന് ചിന്തിക്കാവുന്നതാണ്.

ഇവിടെ ഓർക്കേണ്ടത്, മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ്, അവിടുണ്ടായിരുന്ന ചെറുകിട രാജ്യങ്ങളും വൻകിട കുടുംബക്കാരം തമ്മിൽ നിത്യവും യുദ്ധങ്ങളും അടിപിടിയും കടന്നാക്രമണങ്ങളും മറ്റും നടക്കുമായിരുന്നു. എന്നാൽ ഈ വിധ സംഭവങ്ങളിൽ ആരുംതന്നെ ബ്രാഹ്മണരെ ആക്രമിക്കില്ല. കാരണം, ബ്രഹ്മഹത്യ (ബ്രാഹ്മണ ഹത്യ) വൻ സാമൂഹികവും ആദ്ധ്യാത്മികവും ആയ കുറ്റമാണ്. അത് ചെയ്താൽ പിന്നെ വീട്ടിലും നാട്ടിലും തിരിച്ചുകയറാൻ പറ്റില്ല.

പോരാത്തതിന്, ഈ വിധ യുദ്ധങ്ങളിൽ കീഴ്ജത്തിനെ പങ്കെടുപ്പിക്കില്ലതന്നെ. ഹൈന്ദവരുടേയും അമ്പലവാസികളുടേയും നായർമാരുടേയും വീടുകളിൽ കയറി ആക്രമിക്കാൻ അവരെ ആരും അനുവദിക്കില്ല. പോരാത്തതിന്, അവർക്ക് തമ്മിൽ സംഘടിക്കാനും ആവില്ല. കന്നുകാലികളെ വേർപെടുത്തി വളർത്തുന്നതുപോലെയാണ് അവരുടെ ജീവിതാവസ്ഥ.

ടിപ്പുസുൾത്താന്‍റെ ആക്രമണത്തിന്, ബ്രഹ്മഹത്യയുടേയും മറ്റും കടിഞ്ഞാണുകൾ ഇല്ലായിരുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

35

Post posted by VED »

35 #. സാമൂഹിക ഘടനയുടെ അടിത്തറയും ഘടനയും പിടിച്ചുകുലുക്കുന്ന രതിസംഭവം



വാസ്ത്യായനൻ എഴുതിയ കാമശാസ്ത്രം സംസ്കൃത കൃതിയാണ് എന്നാണ് മനസ്സിലാക്കുന്നത്. ഈ ഗ്രന്ഥം നൂറ്റാണ്ടുകൾക്ക് മുൻപ് ദക്ഷിണേഷ്യയുടെ വടക്കൻ ഭാഗത്ത് എവിടെയോ വച്ച് എഴുതപ്പെട്ട ഗ്രന്ഥമാകുമെന്ന് മനസ്സിലാക്കുന്നു. ഇത് സംസ്കൃത ഭാഷയിൽ ആണ് എന്നതിനാൽ മലബാറിലെ നമ്പൂതിരിമാർക്ക് ഇത് വായിച്ചറിവുണ്ടാവാം എന്ന് തോന്നാമെങ്കിലും, വാസ്തവം അങ്ങിനെയാവണം എന്നില്ല. കാരണം, ഈ ഗ്രന്ഥം കണ്ടുപിടിക്കാനായി ഇങ്ഗ്ളിഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥർ നന്നായി പരിശ്രമിക്കേണ്ടിവന്നിരുന്നു.

ഇതുപോലുള്ള വേറെയും പുരാതന ഗ്രന്ഥങ്ങൾ പ്രതിപാധിക്കപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, രതിരഹസ്യ, പഞ്ചസക്യ, സ്മര പ്രദീപ, രതിമഞ്ചരി, രാസമഞ്ചരി, അനങ്ഗ രംഗ. ഇതിൽ അവസാനത്തേത് ഡൽഹിയിലെ ലോധി രാജവംശത്തിലെ ഒരു പ്രമാണിക്ക് ആസ്വധിക്കാനായി അന്നത്തെ ഒരു കവി എഴുതിയതാണ് എന്നു കാണുന്നു. ഈ ഗ്രന്ഥത്തെ സംസ്കൃത പണ്ഡിതർ ഇങ്ഗ്ളിഷിലേക്ക് പരിഭാഷപ്പെടുത്തുന്ന അവസരത്തിൽ, ഒരു വാസ്ത്യനെക്കുറിച്ച് ആ ഗ്രന്ഥത്തിൽ പലയിടത്തും പരാമർശിക്കുന്നത് ഇങ്ഗ്ളിഷ് ഉദ്യോഗസ്ഥർ കാണുകയുണ്ടായി. അങ്ങിനെ ഈ വാസ്ത്യന്‍റെ രചനയെ അന്വേഷിച്ച് ബോംബെയിലേയും, ബെനാറസിലേയും (വാരണസിയിലേയും), കൽക്കട്ടയിലേയും (കോൽകടയിലേയും), ജെയ്പ്പൂരിലേയും സംസ്കൃത വായനശാലകളിൽ അന്വേഷണം നടത്തി. അവയിൽ നിന്നെല്ലാം വാസ്ത്യന്‍റെ ഗ്രന്ഥത്തിന്‍റെ തുണ്ടുകൾ ലഭിച്ചു. അവയെല്ലാം സംയോജിപ്പിച്ച് തമ്മിൽ താരതമ്യം ചെയ്ത്, ഇന്ന് കാമശാസ്ത്രമെന്ന് അറിയപ്പെടുന്ന ഗ്രന്ഥം പുനർ ആവിഷ്ക്കരിക്കപ്പെട്ടു.

ഇന്ന് അറിയപ്പെടുന്ന വേദങ്ങളും ഉപനിഷത്തുകളും സ്മൃതികളും ശ്രുതികളും മറ്റുംമറ്റും എന്നന്നേക്കുമായി നഷ്ടപ്പെട്ടുപോകാതിരിക്കാനായി ഇങ്ഗ്ളിഷ് കമ്പനി നന്നായി പരിശ്രമിച്ചിരുന്നു എന്നും മനസ്സിലാക്കാവുന്നതാണ്.

വേദങ്ങളും മറ്റും ഏതാനും ആയിരം വർഷങ്ങൾക്ക് മുൻപ് രചിച്ച ജനം ഇവയെ ഏത് രീതിയിലാണ് അന്ന് പ്രസിദ്ധീകരിച്ചിരുന്നത് എന്ന് അറിയില്ല. എന്നാൽ ഇങ്ഗ്ളിഷ് കമ്പനിക്ക് അവയെ കണ്ടെത്താനായത് താലിയോല ഗ്രന്ഥങ്ങളുടെ രൂപത്തിലാണ്.

എന്നുവാച്ചാൽ, വേദങ്ങളുടെ കാലത്ത് നിലനിന്നിരുന്ന എന്തോ സാങ്കേതിക വിദ്യ, ആ ജനത്തിന്‍റെ അപ്രത്യക്ഷമാകലോടൊപ്പം മാഞ്ഞുപോയിട്ടുണ്ട്. ബ്രാഹ്മണ പാരമ്പര്യത്തിൽ ഉള്ള ചില വീട്ടുകാർ ഈ വിധ രചനകളെ താലിയോല ഗ്രന്ഥങ്ങളിൽ കുറേ കാലം സംരക്ഷിച്ചുപോന്നിരുന്നു.

എന്നാൽ ഈ വിധ ഗ്രന്ഥങ്ങൾ എല്ലാ ബ്രാഹ്മണ ഗൃഹങ്ങളിലും ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല. മിക്ക ബ്രാഹ്മണ ഗൃഹങ്ങളിലും ഈ വിധ ഗ്രന്ഥങ്ങളിൽ നിന്നും അവർക്ക് താൽപ്പര്യമുള്ള മന്ത്രങ്ങളും മറ്റും പകർത്തിയെടുത്ത പകർപ്പുകൾ മാത്രമേ ഉണ്ടാവുള്ളു എന്നുതോന്നുന്നു. അതും താലിയോല ഗ്രന്ഥങ്ങളിൽ. ഈ വിധ താലിയോല ഗ്രന്ഥങ്ങൾക്ക് പഴമയെന്ന തേജോവലയം ഉണ്ടാവുമെങ്കിലും, ഇന്നുള്ള അച്ചടിച്ച പുസ്തകളങ്ങോട് താരതമ്യം ചെയ്യുമ്പോൾ, അവ വായിക്കാൻ വളരെ പ്രയാസം ഉള്ളവ തന്നെയാണ്.

മുകളിൽ സൂചിപ്പിച്ച രതിസംബന്ധമായ സംസ്കൃത ഗ്രന്ഥങ്ങൾ മലബാറിലെ മിക്ക നമ്പൂതിരി ഇല്ലങ്ങളിലും ഉണ്ടായിരുന്നിരിക്കാനുള്ള സാധ്യത വളരെ വിരളമായിരിക്കാം.

കാമശാസ്ത്രം മുഴുവനും വായിച്ചിട്ടില്ലാ എങ്കിലും, ചെറുതായി ഒന്ന് കണ്ണോടിച്ചുനോക്കിയതിൽ നിന്നും മനസ്സിലായകാര്യം അത് ഒരു അശ്ലീല സാഹിത്യ ഗന്ഥം അല്ലായെന്നാണ്. മറിച്ച്, ലൈംഗികതയുമായി ബന്ധപ്പെട്ട പലതരം വിവരങ്ങളും പദ്ധതികളും പദ്ധതി നടപ്പിലാക്കലും മറ്റും ഉള്ള ഒരു ഗ്രന്ഥമാണ് അത്. സ്ത്രീകളെ പ്രലോഭിപ്പിക്കുകയും മോഹിപ്പിക്കുകയും വശീകരിക്കുകയും ചെയ്ത് അവരെ ലൈംഗികമായി ഏത് വിധേനെ ഉപയോഗപ്പെടുത്താം എന്നതിനുള്ള പലവിധ പദ്ധതികളും വിശദ്ധീകരണങ്ങളും ഈ ഗ്രന്ഥത്തിൽ ഉണ്ട് എന്ന് തോന്നുന്നു. അന്യപുരുഷന്മാരുടെ ഭാര്യമാരേയും, അടുത്തവീട്ടിലെ സ്ത്രീകളേയും, കീഴിൽതൊഴിൽചെയ്യന്ന വനിതകളേയും അങ്ങിനെ പലരേയും ഏത് വിധത്തിൽ വശത്താക്കാം എന്നെല്ലാം. ഈ രീതിയിൽ നോക്കിയാൽ, ഇതിനെ ഒരു സാമൂഹിക ശാസ്ത്രഗ്രന്ഥമായും പിരഗണിക്കാവുന്നതാണ്. കാരണം, സാമൂഹിക പെരുമാറ്റങ്ങളുടെ ഉള്ളറകൾ ഈ ഗ്രന്ഥത്തിൽ പ്രതിപാധിക്കപ്പെട്ടിരിക്കാം.

ഈ ഗ്രന്ഥം വ്യക്തമായും വളരെ സ്ഥാപിതമായ അടിത്തറയുള്ള ഒരു സാമൂഹത്തിന്‍റേതാണ് എന്നും തോന്നാം. ഫ്യൂഡൽ ഭാഷ പിന്നണിയിൽ നിലനിൽക്കുന്നുണ്ട് എന്ന് വേണമെങ്കിൽ കണ്ടെത്താനും ആയേക്കാം.
മുഖ്യമായും ഈ ഗ്രന്ഥം ഉന്നത സ്ഥാനത്തുള്ള പുരുഷന്മാർക്ക് വായിക്കാനായിട്ടാണ് എഴുതപ്പെട്ടത് എന്നും ഒരു തോന്നൽ.

ഇവിടെ ഇത്രയും പ്രതിപാധിച്ചകാര്യങ്ങൾ മലബാറിലെ നമ്പൂതിരിമാരുമായി എത്രമാത്രം ബന്ധമുണ്ടാകും എന്ന് അറിയില്ല. മിക്കവരും അന്ന് കാമശാസ്ത്രമോ, മുകളിൽ സൂചിപ്പിച്ച മറ്റേതെങ്കിലും ഗ്രന്ഥമോ കണ്ടിട്ടുണ്ടാവും എന്നും തോന്നുന്നില്ല.

അവരുടെ അടിയിൽ വളരെ താഴെ, വെറും കന്നുകാലികളെപ്പോലെയുള്ള അടിമജനത്തിന് ഭാര്യാഭർത്തൃബന്ധങ്ങൾക്ക് വ്യക്തമായ അടിത്തറകണ്ടേക്കില്ല. അവരിൽ സ്ത്രീപുരുഷന്മാർ അന്ന്, മൃഗങ്ങളെപ്പോലെ, അടുത്തുകിട്ടുന്നവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരിക്കാം. മാത്രവുമല്ല, കന്നുകാലികളെ അങ്ങോട്ടും ഇങ്ങോട്ടും മാറ്റിക്കെട്ടുന്നതുമാതിരി, അവർക്കിടയിലുള്ള വ്യക്തിബന്ധങ്ങളെ മാനിക്കാതെ, അവരുടെ ജന്മിമാർ സ്വന്തം ആവശ്യാനുസരണം മാറ്റിപ്പാർപ്പിക്കുകയോ, മറ്റ് ഭൂജന്മിമാർക്ക് തൊഴിൽ ചെയ്യിപ്പിക്കാനായി വാടകയ്ക്ക് നൽകുകയോ ചെയ്യുമായിരുന്നു.

ഈ വിധ കന്നുകാലി അടിമജനത്തിൽപ്പെട്ട സ്ത്രീകളെ സാധാരണ ഗതിയിൽ നമ്പൂതിരിമാർ ലൈംഗിക വേഴ്ചയ്ക്ക് ഉപയോഗിക്കില്ലാ എന്നുവേണം ചിന്തിക്കുവാൻ. ഉന്നത ജന പുരുഷന്മാർക്ക് വഴങ്ങിക്കൊടുക്കുന്നതിന് ഈ സ്ത്രീകൾക്ക് കാര്യമായ എതിർപ്പുണ്ടാവാൻ സാധ്യത കുറവാണ് എങ്കിലും, അവരുടെ വൃത്തികെട്ട ശരീരവും വായുംമുക്കും, ശരീരത്തിലെ ദുർഗ്ഗന്ധവും മറ്റും ഒരു പരിധിവരെ അവരെ അറപ്പുള്ളവരായി നിലനിർത്തും. എന്നാൽ, ഇവിടെ ഓർക്കേണ്ടത്, മൃഗങ്ങളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന മനുഷ്യരും, വിരളമെങ്കിലും, ഉണ്ട് എന്നതാണ്.

കാര്യങ്ങൾ ഈ വിധമെല്ലാമാണ് ഇരിക്കുന്നത് എന്ന് പറയുന്ന അവസരത്തിൽ, അവരുടെ സ്വന്തം സ്ത്രീജനങ്ങളെ കീഴ്ജന പുരുഷന്മാരുടെ വാക്കുകളിൽനിന്നും രതിചിന്തകളിൽനിന്നും മറ്റ് ഭാവനകളിൽനിന്നും സംരക്ഷിക്കേണ്ടിയിരിക്കുന്നു എന്ന ഒരു പ്രമാദമായ ഒരു പ്രശ്നവും നമ്പതിരിമാരുടെ മുന്നിൽ നിലനിന്നിട്ടുണ്ടാവാം. മാത്രവുമല്ല, അവരുടെ ചാരിത്ര്യവം സംരക്ഷിക്കേണ്ടിയിരിക്കുന്നു.

ഇതിൽ ഏറ്റവും പ്രശ്നപരമായുള്ള കാര്യം നമ്പൂതിരി സ്ത്രീകളിൽ ചിലർ, കീഴ്ജനത്തിൽ പെട്ടവർ അടക്കമുള്ള അന്യപുരുഷന്മാർക്ക് ലൈംഗിക ബന്ധപ്പെടലിന് അവസരവും സൗകര്യവും നൽകിയേക്കാം എന്നുള്ളതാണ്. ഇത് പലരീതിയിലും നമ്പൂതിരി സമൂഹത്തെ ബാധിച്ചേക്കാം.

അവരുടെ സ്ത്രീകളെ കീഴ്ജനത്തിൽ പെട്ട ഏതെങ്കിലും പുരുഷൻ ലൈംഗികമായി ഉപയോഗിച്ചാൽ, ഭാഷാകോഡുകളിൽ മലക്കം മറിച്ചിൽ സംഭവിക്കും.

കഴിഞ്ഞ എഴുത്തിൽ കോട്ടയത്തുകാരി എഴുതിയ നോവലിൽ ഉള്ള സംഭവം തന്നെയെടുക്കാം. വിദേശത്ത് എവിടെയോ ജീവിച്ച് പരിചയമുള്ള സുറിയാനി കൃസ്ത്യാനി വനിത ചെയ്തകാര്യമാണ്. ഇവർ കോട്ടയത്തുള്ള വൻ പേരുകേട്ട കുടുംബാംഗമാണ്. സ്ന്തം നഗ്ന ശരീരത്തിന് മുകളിൽ കേറി രമിക്കാൻ അനുവദിച്ചത് വളരെ കീഴിൽ പെട്ട വ്യക്തിയേയാണ്. ഈ വിധമുള്ള ഒരു രംഗം, കലർപ്പില്ലാത്ത ഇങ്ഗ്ളിഷിൽ (pristine-Englishൽ) സംഭാവ്യമല്ലാത്ത ഒരു സംഗതി സംഭവിപ്പിക്കും.

മുകളിൽ ഉള്ള ആൾക്ക്, കീഴിൽ സ്വന്തം നഗ്നത തുറന്നുകാട്ടി തന്‍റെ നഗ്ന ഭാഗങ്ങളിൽ തലോടിപിടിച്ചിരിക്കുന്ന ആളെ 'നീ' എന്നും വേണമെങ്കിൽ 'വെറും പേരും' പോരാത്തതിന് 'എടീ' എന്നും മറ്റുമുള്ള വാക്ക് കോഡുകളാൽ സംബോധനചെയ്ത്, ബന്ധത്തെ മാറ്റിമറിക്കാനാവും. ഈ ബന്ധപ്പെടൽ കഴിഞ്ഞാൽ, ഈ ഒരു ഭാഷാകോഡുകളിലെ മാറ്റം ഒരു ചരടും കുടുക്കും കടിഞ്ഞാണും ആയി മറ്റാനാവുന്നതാണ്. മാത്രവുമല്ല, ഈവിധമൊരു ചരടു കൈയിൽകിട്ടയ വ്യക്തി അതിൽനിന്നും പിടിവിടുകയും ഇല്ല, സാധാരണ ഗതിയിൽ.

ലൈംഗികതയിൽ സാധാരണയായി ഉപയോഗിക്കപ്പെടാറുള്ള Missionary Positionsന്‍റെ കാര്യമാണ് പറഞ്ഞത്. എന്നാൽ, ഇതിൽനിന്നും വ്യത്യസ്തമായ പല ലൈംഗിക അംഗവിന്യാസത്തിലും (postureറിലും) സ്ത്രീ, ഇതിനേക്കാളെല്ലാം വളരെ വണങ്ങിയും വഴങ്ങിയും അനുസരണത്തിലും വിധേയത്വത്തിലും ആയി പ്രവർത്തിക്കേണ്ടിയും നിൽക്കേണ്ടിയും വരും. ഈ വിധ കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷാ കോഡുകളെ വളരെ ശക്തമായി സ്വാധീനിക്കാനും ബാധിക്കാനും ആവും.

ഈ വിധ കാര്യത്തിലെ നിർണ്ണായകത മനസ്സിലാക്കാൻ ഉള്ള ഒരു താരതമ്യം ഈ വിധം നൽകാം: നമ്പൂതിരി മഹതി, നായർ പുരുഷന് ലൈംഗികമായി വഴങ്ങിക്കൊടുത്ത അവസ്ഥയെ, ഉന്നതസ്ഥാനത്തുള്ള ഐഏഎസ്സുകാരി പോലീസ് ശിപായിക്ക് ലൈംഗികമായി വഴങ്ങിക്കൊടുത്തതിനോട് താരതമ്യം ചെയ്യാം. ആദ്യത്തേത് സാമൂഹിക ഘടനയുടെ അടിത്തറയിലും ഘടനയിലും പിടിച്ചുകുലുക്കുന്ന കാര്യമാണ്. രണ്ടാമത്തേത് ഔദ്യോഗിക ഉച്ചനീചത്വ ഘടനയെ ഉലയ്ക്കുന്ന കാര്യമാണ്.

ഇങ്ഗ്ളിഷിലും ഈ വിധ കാര്യങ്ങൾ വളരെ നിഷേധാദാത്മതകമായ ഒരു ചെയ്തിയാവുമെങ്കിലും, ഫ്യൂഡൽ ഭാഷയിൽ സംഭവിക്കുന്നത് അതിനേക്കാൾ നൂറും ആയിരവും ഇരട്ടി നിഷേധാത്മകതയുള്ളതാണ്.

ഇത്രമാത്രം ഗുരുതരമായ ഒരു സംഭവം നടക്കുന്നത് തടയാനായി നമ്പൂതിരി സമൂഹം വ്യക്തമായ ചട്ടങ്ങൾ നിലനിർത്തിയിരുന്നു. ഇതിന്‍റെൂ പേരാണ് സ്മാർത്തവിചാരം.

ഇത് ഒരു വിചാരണതന്നെയാണ്.
ഇത് ഒരു വൻ സംഭവം തന്നെയായിരുന്നു, ആ കാലത്ത്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

36

Post posted by VED »

36 #. നമ്പൂതിരിമാർക്ക് ഭൂകമ്പം പോലുള്ളതും, കുഴിയിൽ വീഴുന്നതുപോലുള്ളതും ആയ അനുഭവം



മറ്റ് മിക്ക സ്ത്രീകളും മാറ് തുറന്നുകാണിച്ചും, അവരിൽത്തന്നെ പലരും അവരുടെ മറ്റ് അംഗലാവണ്യങ്ങൾ മറ്റുള്ളവർക്ക് കാണാനും ഭാവനചെയ്യാനും അനുവദിച്ചും ജീവിക്കുന്ന സമൂഹത്തിൽ, ഇവയെല്ലാം പൊതിഞ്ഞ്, നിത്യവും ഒരു തോഴിയുടെ നിയന്ത്രണത്തിൽ മാത്രം പുറത്ത് നടക്കുകയും, അങ്ങിനെ സ്വന്തം സ്വകാര്യതയിൽ വൻക്ഷതം വരുത്തി ജീവിക്കുകയും ചെയ്യുക എന്നതിൽ നമ്പൂതിരി സ്തീകൾക്ക് പലവിധ വിഷമതകളും കണ്ടേക്കാം.

പോരാത്തതിന്, കീഴ്ജനത്തിൽപെട്ടവരിൽ അടിയാളത്തം വ്യക്തമായി പ്രകടിപ്പിക്കാത്ത ആളുകളുടെ കണ്ണുകളിൽ നോക്കുന്നത് പോലും, ആത്മാവിൽ മുറിവുവരുത്തുന്ന കാര്യമാവും. ഇതിന്‍റെ വ്യക്തമായ കാരണം, ഫ്യൂഡൽ ഭാഷാ കോഡുകൾ തന്നെ.

ഓലക്കുടയുടെ മറവിൽ ഒളിഞ്ഞുനിന്നുംവേണം പുറത്ത് പോകാൻ. നായർസ്ത്രീയായ തോഴിയുമായും ഭാഷാകോഡുകൾ പ്രകാരം പലവിധ ഉച്ചനീചത്വ പ്രശ്നങ്ങളും മാനസിക പരിഭവങ്ങളും വിരോധങ്ങളും മറ്റും നിലവിൽ ഉണ്ടാവാം.

ഇതൊന്നും സുഖകരമായ സ്ഥിതിവിശേഷങ്ങൾ ആവണമെന്നില്ല.

താൻ ആരോടാണ് സംസാരിക്കുന്നത്, എന്താണ് സംസാരിച്ചത്, ആരെയാണ് നോക്കുന്നത്, ആരെക്കുറിച്ചാണ് ചിന്തിക്കുന്നത്, ആരൊക്കെ നോക്കി, ആരൊക്കെ പുഞ്ചിരിച്ചു ആരെല്ലാം അർത്ഥംവച്ച് മന്ദഹസിച്ചു എന്നെല്ലാം നീരിക്ഷിക്കുകയും ചിലപ്പോൾ ഈ വക കാര്യങ്ങളിൽ പങ്കെടുക്കുകയും, പോരാത്തതിന്, അവയെക്കുറിച്ചെല്ലാം അഭിപ്രായങ്ങളും നിരീക്ഷണങ്ങളും നടത്തുന്ന ഒരു മേൽനോട്ടക്കാരി നിത്യവും കൂടെ നടക്കുന്നത് വൻ മാനസിക പ്രശ്നങ്ങൾ ആയി ഭവിക്കാം. കാര്യങ്ങൾ സിനിമയിൽ കാണുന്നതുപോലെ ആവണമെന്നില്ല.

മാത്രവുമല്ല, ഈ ദാസിയെന്നും തോഴിയെന്നും മറ്റും നിർവ്വചിക്കപ്പെടുന്ന സ്ത്രീ പലപ്പോഴും ഒരു ചാരപ്രവർത്തകയായും ഭവിക്കാം. ഒരു ദാസിയുടെ മാനസിക നിലവാരത്തിൽ നിന്നുകൊണ്ടാവും ആ ദാസി നമ്പൂതിരി സ്ത്രീയെ നീരിക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക.

നമ്പൂതിരി സമൂഹത്തിന്‍റെ നിത്യവേവലാതിയായും ആവലാതിയായും നിലനിക്കും, അവരുടെ സ്ത്രീജനങ്ങളുടെ അന്തസ്സും ആഭിജാത്യവും പാതിവ്രത്യവും.

അതേ സമയം, ഈ വിധ നമ്പൂതിരി സ്ത്രീകൾക്ക് അവരുടെ മനസ്സിൽ മൂല്യമേറിയതെന്തെങ്കിലും കാര്യങ്ങൾ നിലനിർത്തി, ഉന്നത മാനസികഭാവത്തിലും ഉയർന്ന ബുദ്ധിപരമായ ചിന്തകളിലും നിലനിൽക്കാനായി എന്തെങ്കിലും ഉണ്ടായിരുന്നിരിക്കാം എന്നും തോന്നുന്നില്ല. ചെറിയ ലോകം. ചെറിയ മനസ്സുള്ള ആളുകൾ. വൻ അന്തസ്സും ആഭിജാത്യവും. വൻസാമൂഹിക സ്ഥാനം.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ ചെറിയതോതിൽ നടപ്പിൽ വരുത്തിയ ഇങ്ഗ്ളിഷ് വിദ്യാഭ്യാസം യഥാർത്ഥത്തിൽ, ഈ ഉപഭൂഖണ്ടത്തിൽ വിഭാവനം ചെയ്യാൻ പോലും പറ്റാത്ത ഉയർന്ന നിലവാരത്തിലുള്ള കാര്യങ്ങളും ആശയവിനിമയ കോഡുകളും ആണ് കൊണ്ടുവന്നത്. എന്നാൽ ഇതിലേക്ക് മിക്ക നമ്പൂതിരി സ്ത്രികൾക്കും എത്തിച്ചേരാൻ പറ്റിയില്ലാ എന്നാണ് തോന്നുന്നത്.

കാമശാസ്ത്രത്തിൽ ബാഭ്രവ്യനെന്ന, കൂടുതൽ പാചീനനായ, എഴുത്തുകാരന്‍റെ വാക്യങ്ങൾ പലതും ഉദ്ദരിക്കുന്നുണ്ട് എന്നുകാണുന്നു. ഇതിൽ, മറ്റൊരു സ്ത്രീയെ വശംവദയാക്കി പ്രലോഭിപ്പിച്ച്, വശീകരിക്കാനായി ഇടനിലക്കാരിയായ ഒരു സ്ത്രീയുടെ സാന്നിദ്ധ്യം വളരെ ഉപകാരപ്പെടും എന്നും എഴുതിക്കാണുന്നു.

ഈ സൂചിപ്പിച്ചത് പോലെ, നമ്പൂതിരി സ്ത്രീയുടെ നിത്യസഹചാരിയായ നായർ ദാസിയെ സമീപിച്ച്, ആ നമ്പൂതിരി യുവതിയെ വശീകരിക്കാൻ ചില നായർ വ്യക്തികൾ നോക്കില്ലാ എന്നും പറയാൻ പറ്റിയേക്കില്ല.

കാമശാസ്ത്രത്തിൽ, ബാഭ്രവ്യൻ, ഈ ഇടനിലക്കാരി ഏതാണ്ട് ഈവിധം പറയേണം, എന്ന് പറഞ്ഞതായി കാണുന്നു: "നീന്നെ അദ്ദേഹത്തിന് എത്രമാത്രം ഇഷ്ടാമണ് എന്ന് അറിയുമോ? നിന്നെകാണാനൊത്തില്ലെങ്കിൽ അദ്ദേഹത്തിന് രോഗം വരെ പിടിപെടും."

തുടർന്ന് ആ ഇടനിലക്കാരി സ്ത്രീ പ്രണയത്തിന്‍റേയും കാമലീലകളുടേയും, ഇക്കിളിയും പുളകങ്ങളും മനസ്സിൽ വിടർത്തുന്ന കഥകൾ പറഞ്ഞുകൊടുക്കും. പോരാത്തതിന്, അദ്ദേഹത്തിന്‍റെ പേശികളുടെ ശക്തിയും ശാരീരിക സൗന്ദര്യവും കഴിവുകളും നൈപുണ്യങ്ങളും, വിവരവിജ്ഞാനങ്ങളും മറ്റും പറഞ്ഞ് വിവരിക്കും. പോരാത്തിന്, ഉന്നത നിലവാരത്തിൽ ഉള്ള ചില ചെറുപ്പക്കാരികൾക്ക് ഈ ആൾ കാമസംതൃപ്തി നൽകിയ വിവരങ്ങളും പറഞ്ഞ് ഫലിപ്പിക്കും.

പോരാത്തതിന്, ഈ ഇടനിലക്കാരി സാവധാനത്തിൽ, ആ ചെറുപ്പക്കാരിയുടെ സ്വകാര്യ രഹസ്യങ്ങളും മറ്റും മനസ്സിലാക്കിയെടുക്കുകയും ചെയ്യും.

സാവധാനത്തിൽ, ഈ ചെറുപ്പക്കാരിയെ മറ്റേ വ്യക്തിക്ക് യാഥൃശ്ചികം എന്ന വണ്ണം കാണാനും പരിചയപ്പെടാനും സാഹചര്യം കരുതിക്കൂട്ടി ഒരുക്കും.

അതോടൊപ്പം ആ ചെറുപ്പക്കാരിയോട്, അയാളുടെ സ്വന്തം ഭർത്താവിന്‍റെ ഗുണമേന്മക്കുറവും കഴിവില്ലായ്മയും രതിവിഷയത്തിൽ ഉള്ള പാപ്പരത്തവും മെല്ലെമെല്ലെ പറഞ്ഞറിയിക്കും.

ഈ വിധം ഇടനിലക്കാരിയായി പ്രവർത്തിക്കാൻ ഏറ്റവും ഉചിതമായ വ്യക്തി, ഒന്ന് സ്വന്തം ഭാര്യതന്നെയാവാം. ഇങ്ങിനെയാണെങ്കിൽ, കാര്യങ്ങൾക്ക് വിജയത്തിന് വൻ സാധ്യത തന്നെയുണ്ടാവും.

ഇതിനെ ഇന്നത്തെ സാമൂഹികാന്തരീക്ഷത്തിൽ ഈവിധം പ്രതിപാധിക്കാം എന്ന് തോന്നുന്നു:

ഉയർന്ന ഉദ്യോഗസ്ഥൻ തന്‍റെ ഭാര്യയുടെ കൂടെ എപ്പോഴും നിത്യ സഹചാരിയായി ഒരു പോലീസ് ശിപായിയുടെ ബന്ധുവായ ഒരു സ്ത്രീയെ വെക്കുന്നു. ആവശ്യം, തന്‍റെ ഭാര്യയുടെ മേൽ എപ്പോഴും ഒരു നിഴൽപോലെ ഒരു മേൽനോട്ടം വഹിക്കാൻ.

ഈ വിധം ആവുമ്പോൾ, ആ മേൽനോട്ടക്കാരിയാവും ഈ ഭാര്യയുമായി ഏറ്റവും അടുത്ത് പെരുമാറുന്നത്.

ഈ വിധം നമ്പൂതിരി സ്ത്രീകളെ സ്വാധിനിക്കപ്പെടാം എന്ന് പറയുന്നില്ലായെങ്കിലും, ചികിത്സതന്നെ രോഗമായി മാറുന്ന അവസ്ഥാവിശേഷത്തിന് ചെറിയ ഒരു സാധ്യത ഇതിൽ കാണുന്നുണ്ട്. കാരണം, ദാസിയെ വെക്കുന്നത്, നമ്പൂതിരി കന്യകമാരുടേയും ഭാര്യമാരുടേയും സംരക്ഷണത്തിനാണ്. ഈ ദാസിതന്നെ സുരക്ഷാകവചത്തിൽ ഒരു കീറൽ ആവില്ലാ എന്ന് എങ്ങിനെ ഉറപ്പ് വരുത്തിയിരിക്കാം എന്ന് അറിയില്ല. കാരണം ദാസി, നായർ വ്യക്തിയാവും. ആ ആളുടെ വീട്ടിലെ നായർ പുരുഷന്മാർക്ക് പലതും പറഞ്ഞുകൊടുക്കാൻ ഈ ദാസിക്ക് ആവുകയും, അവർക്ക് പലതും ഈ ദാസിയോട് ചോദിച്ചറിയാനും ആവും.

നിത്യകന്യകകൾ ആയിനിൽക്കുന്ന നമ്പൂതിരി സ്ത്രീകൾക്ക് യാതോരുവിധ കാമവിചാരവും വരില്ലാ എന്നും പറയാൻ ആവില്ല. പ്രത്യേകിച്ചും, സാമൂഹികമായി ഏതാണ്ട് കാരാഗൃഹത്തിൽ പെട്ടതുപോലെയുള്ള ജീവിതാനുഭവത്തിൽ.

ഈ എഴുത്തുകാരൻ കോളെജിൽ പഠിക്കുന്ന കാലത്ത്, കോവളം കടൽത്തീരത്ത് ചിലപ്പോൾ പോകുന്ന അവസരത്തിൽ, വെളുത്ത വർഗ്ഗക്കാരായ സ്ത്രീകളും പുരഷന്മാരും ഏതാണ്ട് പൂർണ്ണമായും നഗ്നരായി നിന്ന് പൂഴിൽ വോളിബോളും അത് പോലുള്ള വിനോദങ്ങളിലും പങ്കെടുക്കുന്നത് കണ്ടിട്ടുണ്ട്. ആകെ വസ്ത്രം എന്ന് പറയാവുന്ന്, പുരുഷന്മാർ അവരുടെ കാലുകൾക്ക് ഇടയിൽ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന അവയവവും, സ്ത്രീകൾ അവരുടെ മാറിൽ ഇതേ പോലെ തൂങ്ങിയാടിക്കൊണ്ടിരിക്കുന്ന അവയവവും, ആടാതിരിക്കാനുള്ള കവചം കെട്ടിയിരിക്കും, എന്നതുമാത്രം. പോരാത്തതിന്, സ്ത്രീകൾ അവരുടെ കാലുകൾക്കിടയിലുള്ള അവയവത്തിൽ പൂഴികയറാതിരിക്കാനും ചെറിയ ഒരു സംവിധാനം ചെയ്തിരിക്കും.

ഒരിക്കൽ, ഒരു ചെറുപ്പക്കാരി, കടൽത്തീരത്ത് ഇരുൾവന്ന് നിറയുന്ന നേരത്ത്, അസ്തമിക്കുന്ന സൂര്യനെ നോക്കിക്കൊണ്ട് നഗ്നയായി നിന്നു പ്രാർത്ഥിക്കുന്നത്, ഏതാണ്ട് അഞ്ച് അടി മുന്നിലായി ഈ എഴുത്തുകാരൻ നോക്കിനിന്നിരുന്നു. ആ സ്ത്രീയും ഈ എഴുത്തുകാരന്‍റെ സാന്നിദ്ധ്യം അറഞ്ഞിരുന്നു. താൻ ചെയ്യുന്നത് മോശമായ കാര്യമാണ് എന്ന് അന്ന് ഒരു തോന്നൽ ഈ എഴുത്തുകാരനിൽ വന്നിരുന്നു. എന്നാൽ, പിന്നീട് ആലോചിച്ചുനോക്കുമ്പോൾ, ആ വനിതയും ഈ എഴുത്തുകാരന്‍റെ മിഴിഇണകളുടെ സ്പർശനം ആസ്വധിച്ചിരിക്കാം എന്ന ഒരു തോന്നൽ വന്നിരുന്നു.

ഇവിടെ ഈ കാര്യം പറഞ്ഞത്, നമ്പൂതിരി സ്ത്രീകളിൽ പെട്ട ചിലരെങ്കിലും അന്ന്, അവരുടെ കാമവിചാരങ്ങൾ മാനസികമായി വികിരണം ചെയ്തിരിക്കാം എന്നുപറയാനാണ്. ഈ വിധകാര്യങ്ങൾ അവരിൽ പലർക്കും ജീവിതത്തിൽ അനുഭവിക്കാനും ആസ്വധിക്കാനും ആവില്ല എന്ന തിരിച്ചറിവ് അവരുടെ മനസ്സിൽ ഉണ്ടായിരിക്കും.

ഫ്യൂഡൽ ഭാഷാ കോഡുകളിലൂടെ ഘടനചെയ്യപ്പെടുന്ന സമൂഹത്തിൽ നമ്പൂതിരിമാർക്ക് വളരെ കീഴിൽ വരുന്നവരായിരുന്നു നായർമാർ. എന്നാൽ, ഇന്ന് പോലീസ് ശിപായിമാർക്ക് സ്വന്തം സംഘടനയുണ്ട് എന്നതു പറഞ്ഞതുമാതിരി, അന്ന് നായർമാരും സംഘടിച്ച് ഒരു വൻ സാമൂഹിക ബലം കൈവശപ്പെടുത്തിയിരുന്നു. പല നായർവ്യക്തികളും അവരവരുടെ ചെറിയ ലോകത്തിൽ വൻ തമ്പുരാന്മാരായി വിലസിയിരുന്നു. ഈ കാര്യം പിന്നീട് കൂടുതൽ വ്യക്തമായി പറയാം.

നമ്പൂതിരി വനിതയെ ലൈംഗികാവശ്യത്തിന് പ്രാപിക്കാൻ നായർ വ്യക്തിക്ക് ആയാൽ, അത് ഭാഷാ കോഡുകളിൽ വൻ കമഴ്ത്തിയടിക്കൽ സംഭവിപ്പിക്കാം. ഈ വിധം ഒരു കാര്യത്തെക്കുറിച്ച് ഇങ്ഗ്ളിഷുകാർക്ക് അറിവില്ലതന്നെ.

സ്വന്തം വസ്ത്രത്തിൽ പൊതിഞ്ഞ്, ഓലക്കുടയുടെ മറവിൽ ജീവിക്കുകയും നടക്കുകയും മറ്റും ചെയ്യുന്ന നമ്പൂതിരി സ്ത്രീ പൂർണ്ണനഗ്നയായി മുന്നിൽ നിൽക്കുന്നതുതന്നെ കീഴ്വ്യക്തിക്ക് ഒരു വൻ അനുഭവവും സംഭവവും ആവും. പോരാത്തതിന്, രതിയുമായി ബന്ധപ്പെട്ട ചെയ്തികളിൽ, Missionary Position എന്നതിന് പലപ്പോഴും ഒരു സാഹസികതയുടെ ആസ്വാധ്യതമുഴുവനും നൽകാൻ ആവില്ല. വഴങ്ങുന്ന സ്ത്രീയെ കുനിച്ചും, മറിച്ചും വലിച്ചും നീട്ടിയും വളച്ചും ഞെക്കിയും ഉഴിഞ്ഞും നക്കിയും കടിച്ചും കുടഞ്ഞും നഖക്ഷതം ഏൽപ്പിച്ചും, വദനസുരതം നടത്തിച്ചും മറ്റും ശരിക്കും ഒന്ന് ദാസ്യപ്പെടുത്താൻ കീഴ്സ്ഥാനക്കാരനായ പുരുഷൻ ഉദ്യമിക്കും. അത് മാനസികമായി ഒരു വൻ ഉത്തേജനം നൽകുന്ന കാര്യമായിരിക്കാം. കാരണം, കീഴ്ജനം വാക്ക് കോഡുകളിൽ ഏതാണ്ട് ദിവ്യവ്യക്തിയായി കാണുന്ന ആളെയാണ് ഈ വിധം ദാസ്യപ്പെടുത്താൻ പറ്റിയത്.

ഈ വിധ കാര്യങ്ങൾ നമ്പൂതിരിമാർക്ക് നിശ്ചയമായും ഭൂകമ്പം പോലുള്ളതും, കുഴിയിൽ വീഴുന്നതുപോലുള്ളതും ആയ അനുഭവം ഭാഷാകോഡുകളിൽ സൃഷ്ടിക്കും എന്നത് ഉറപ്പാണ്. ഈ വിധം ഭാഷാകോഡുകളിൽ ഇടിച്ചൽ സംഭവിച്ചാൽ, അവരുടെ വരേണ്യസ്ഥാനത്തുള്ള സാമൂഹിക അടിത്തറതന്നെ പൊടിഞ്ഞുപോകും.

ഈ വിധ കാര്യങ്ങൾ നടക്കാൻ പാടില്ല എന്നതിന് വളരെ ശക്തമായ പ്രതിരോധ സംവിധാനമായിരുന്നു സ്മാർത്ത വിചാരം. അതിനെക്കുറിച്ച് അടുത്ത എഴുത്തിൽ വ്യക്തമായി പറയാം എന്ന് കരുതുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

37

Post posted by VED »

37 #. മലബാറിൽ നമ്പൂതിരിമാരേയും മോചിപ്പിച്ചത് ഇങ്ഗ്ളിഷ് ഭരണം തന്നെ




ഇങ്ഗ്ളിഷ് ഭരണം ഈ ഉപഭൂഖണ്ഡത്തിന്‍റെ ഏതാണ്ട് പകുതിയോളം ഭാഗത്ത് ഭരണം സ്ഥാപിച്ച്, ലിഖിത രൂപത്തിലുള്ള നിയമങ്ങൾ കൊണ്ടുവന്നപ്പോൾ, ഓരോ ദിക്കിലും വ്യത്യസ്തങ്ങളായ സാമൂഹിക ചട്ടങ്ങളെ നേരിടേണ്ടിവന്നിരുന്നു. പോരാത്തതിന്, ഓരോ ജാതിക്കാർക്കും വ്യത്യസ്തങ്ങളായ സാമൂഹിക ചട്ടങ്ങളും ഉണ്ടായിരുന്നു. ഇതിനെല്ലാം ഉപരിയായി, ഓരോ ഗ്രാമത്തിലും നിയമവും ശിക്ഷയും നടപ്പിലാക്കാൻ അധികാരം കൈവശപ്പെടുത്തിയിരുന്ന ഉന്നത ജാതിക്കാരനായ അധികാരികളും ഉണ്ടായിരുന്നു.

ഇങ്ഗ്ളിഷ് ഭാഷയിലെ സമത്വാധിഷ്ഠിതമായ ചിന്താഗതികൾക്ക് അനുസൃതമായുള്ള ലിഖിത രൂപത്തിലുള്ള നിയമങ്ങൾ, ഓരോ നാട്ടിലേയും പരമ്പരാഗതമായ സാമൂഹിക ചട്ടങ്ങളുമായി ഏറ്റുമുട്ടിയെന്നു തന്നെ പറയേണ്ടിവരും. അതിലേക്ക് ഇപ്പോൾ പോകുന്നില്ല.

നമ്പൂതിരി ജനസമൂഹങ്ങൾക്ക് ഉള്ളിൽ അതിശക്തമായ ഒരു നിയമം നടപ്പിലാക്കൽ ചട്ടമായിരുന്നു സ്മാർത്തവിചാരം. നമ്പൂതിരിമാർ ഉള്ള ഇടത്തെല്ലാം ആ ജനസമൂഹത്തിന് ബാധകമായ ഒരു നിയമമായി ഇത് നിലനിന്നിരുന്നു എന്ന് പറയാം എന്ന് തോന്നുന്നു. എന്നാൽ, മെഡ്രാസ് പ്രസിഡൻസി എന്ന ഒരു സംസ്ഥാനം ഇങ്ഗ്ളിഷ് ഭരണം സ്ഥാപിച്ചതോടുകൂടി, ആ പ്രദേശത്ത് ഈ വിധ സാമൂഹിക നിയമങ്ങൾക്കുമേൽ കടിഞ്ഞാൺ വന്നുവീണുവെന്ന് പറയാം എന്നും തോന്നുന്നു.

ദക്ഷിണേഷ്യയിൽ നമ്പൂതിരിമാർ ജീവിച്ചിരുന്നത്, ഭൂമിശാസ്ത്രപരമായി തൊട്ടടുത്തുകിടന്നിരുന്ന മൂന്ന് പ്രദേശങ്ങളിൽ ആയിരുന്നു എന്ന് തോന്നുന്നു. ഒന്ന് മലബാർ, രണ്ട് കൊച്ചിൻ, മൂന്ന് തിരുവിതാംകൂർ.

ഈ മൂന്ന് പ്രദേശത്തിലും ഉന്നതർ നമ്പൂതിരിമാർ ആയിരുന്നിരിക്കാം. അവർക്ക് കീഴിൽ ഓരോ പ്രദേശത്തും വ്യത്യസ്ത വംശീയരായ ജനങ്ങൾ ഉണ്ടാവാം.

ഇനി നമ്പൂതിരി സ്ത്രീകളുടെ കാര്യത്തിലേക്ക് തിരിച്ചുപോകാം. ഇവർ ഉന്നത ജനതയാണ്. അതിന്‍റെ്വഭാവ ഗുണങ്ങൾ ഇവരിൽ ഉണ്ടാവും. ഭാഷാ കോഡുകളുടേയും മനുഷ്യശരീരകോഡുകളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദികളിൽ പോയി നോക്കിയാൽ, 'അവൾ, അയാൾ, അവർ' അഥവാ ‘ഓള്, ഓല്’ എന്ന, ഫ്യൂഡൽ ഭാഷയിലെ, മനുഷ്യ അസ്തിത്വത്തിന്‍റെ മൂന്ന് / രണ്ട് നിലവാരങ്ങളിൽ, ഏറ്റവും ഉന്നത നിലവാരത്തിന്‍റെ അക്കമൂല്യങ്ങൾ ഇവരിൽ കാണാൻ പറ്റിയേക്കാം.

ഇന്ന് ഐഏഎസ്സുകാരന്‍റേയും ഐപിഎസ്സുകാരന്‍റേയും ഭാര്യമാർ നിരത്തിലൂടെ നടന്ന് ചുറ്റുമുള്ള അങ്ങാടിയിലെല്ലാം നിത്യവും കയറിയിറങ്ങിയാലുള്ള അവസ്ഥ ആലോചിച്ചുനോക്കുക. ഇതിനേക്കാൾ ഉപരിയായി, സാക്ഷാൽ ഐഏഎസ്സുകാരികളും ഐപിഎസ്സുകാരികളും ഇതേ പോലെ ഇറങ്ങിനടന്നാലുള്ള അവസ്ഥയും ചിന്തിക്കുക. ഈ വിധമുള്ള ഒരു സാമൂഹിക പെരുമാറ്റം അനുവദിക്കുന്ന ഒരു ഭാഷാ അന്തരീക്ഷം ഇല്ലാത്ത പ്രദേശങ്ങൾ ആണ് ഫ്യൂഡൽ ഭാഷാ പ്രദേശങ്ങൾ.

സാധരണക്കാരന്‍റെ തരംതാഴ്ത്തികൊണ്ടുള്ള വാക്കുകൾ പോയിട്ട്, വെറും ആ വിധമുള്ള നോട്ടം സ്പർശിച്ചാൽമതി, സ്വന്തം മനസ്സിലും സാമൂഹ മനസ്സിലും ഐഏഎസ്സുകാരിയുടേയും ഐപിഎസ്സുകാരിയുടേയും നിലവാരം തകരാൻ. പല ഫ്യൂഡൽ ഭാഷാ സാമൂഹികവും കുടുംബപരവും ആയ അന്തരീക്ഷത്തിൽ സ്ത്രീകളുടെ സ്ഥാനത്തിന് ഒരു നങ്കൂരത്തിന്‍റെയും (anchorറിന്‍റേയും) ചുഴിക്കുറ്റിയുടേയും (pivotട്ടിന്‍റേളയും) സ്വഭാവം ഉണ്ടാവാം. ഭർത്താവിനെ ‘ചേട്ടൻ’ എന്നും ‘അദ്ദേഹമെന്നും’ ഉള്ള രീതിയിൽ നിർവ്വചിച്ച് മറ്റുള്ളവർക്ക് ആദരിക്കാനാവും വിധം പരിചയപ്പെടുത്തിക്കൊടുക്കേണ്ടുന്ന ആളാണ് ഭാര്യ. ഇങ്ഗ്ളിഷിലുള്ളതുപോലെ അല്ല ഫ്യൂഡൽ ഭാഷയിലെ ഭാര്യ.

ഈ വിധമായുള്ള ഒരു സ്ത്രീ തരംതാണനിലവാരത്തിലുള്ള മറ്റൊരു പുരഷനോടോ സ്ത്രീയോടോ ആദരവുകാണിക്കുന്ന ഒരു അവസ്ഥാവിശേഷംതന്നെ ആ സ്ത്രീയിലും ഭർത്താവിലും, കുടുംബത്തിലും ഭൗതികമായി അരക്ഷിതാവസ്ഥയും അതീന്ത്ര്യകോഡുകളിൽ പിശകും വരുത്തും.

നമ്പൂതിരിമാർ അവരുടെ സ്ത്രികളെ, അവർക്ക് ചുറ്റും വട്ടം തിരിഞ്ഞ് നിന്നും വാക്കുകളാലും നേത്രങ്ങളാലും ഭാവനകളാലും തരംതാഴ്ത്താനും, അടിയാളപ്പെടുത്താനും തക്കംനോക്കിനിൽക്കുന്ന ആളുകളിൽ നിന്നും അകറ്റിനിർത്താനും, അവർക്ക് ചുറ്റും സംരക്ഷണവലയം സൃഷ്ടിക്കാനും ശ്രമിച്ചിട്ടുണ്ടെങ്കിൽ, അതിൽ യഥാർത്ഥത്തിൽ കുറ്റം കാണാൻ ആവില്ല. എന്നാൽ ഈ വിധ വിവരങ്ങൾ വ്യക്തമായി ചുഴഞ്ഞെടുക്കാനും വിശദ്ധീകരിക്കാനും അത്രകണ്ട് എളുപ്പമല്ലതന്നെ.

Edgar Thurstonന്‍റേതാണ് എന്ന് തോന്നുന്നു, വ്യക്തമായി ഓർമ്മയില്ല, ഏതോ ഒരു ഗ്രന്ഥത്തിൽ, പണ്ട് കാലത്ത് മെഡ്രാസ് പ്രസിഡൻസിയിൽ ഗർഭിണികളാണ് സ്ത്രീകൾ മനുഷ്യ അസ്തിക്കൂടം പോലുള്ള മനസ്സിനെ വിഭ്രമിപ്പിക്കുന്ന കാഴ്ചകൾ കാണാൻ പാടില്ല എന്ന ഒരു അന്ധവിശ്വാസം ഉണ്ട് എന്ന് രേഖപ്പെടുത്തിയതായി കണ്ടതായി ഓർമ്മവരുന്നുണ്ട്.

യഥാർത്ഥത്തിൽ ഇതൊന്നും യാതോരു അടിസ്ഥാനവും ഇല്ലാത്ത അന്ധവിശ്വാസങ്ങൾ അല്ലതന്നെ. മനുഷ്യ വികാരങ്ങൾക്ക് പിന്നിൽ വ്യക്തമായി പ്രവർത്തിക്കുന്ന അതീന്ത്ര്യ സോഫ്ട്വേർകോഡുകൾ ഉണ്ട്തന്നെ. അവയിൽ പ്രതികൂലമായ പ്രവർത്തനത്തിന് തുടക്കം നൽകുന്ന കാഴ്ചകളും ശബ്ദങ്ങളും വാക്കുകളും ഒഴിവാക്കുന്നതാണ് അഭികാമ്യം, പ്രത്യേകിച്ചും ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ.

ഐപിഎസ്സുകാരന്‍റെ ഭാര്യ ഗർഭിണിയായിരിക്കുന്ന അവസരത്തിൽ പോലീസ് ശിപായിമാരുടെ കുടുബത്തിൽ പെട്ട സ്ത്രീജനങ്ങൾ നീ, എടീ, വെറും പേര്, അവൾ എന്നെല്ലാം രീതിയിൽ നിർവ്വചിക്കുന്ന ഒരു അന്തരീക്ഷത്തിൽ യാധൃശ്ചികമായി പെട്ടുപോയാൽ, ഉദരത്തിൽ ഉള്ള ശിശുവിന്‍റെ വ്യക്തിത്വത്തിന്‍റെആന്തരിക കോഡുകളിൽ അമർത്തപ്പെട്ടതിന്‍റെ‍ ലക്ഷണങ്ങൾ വന്നുവീണേക്കാം. ഈ കാര്യം പറഞ്ഞാൽ വിശ്വാസം വരുത്താൻ പ്രയാസം തന്നെയാണ്. കാരണം, പോലീസ് ശിപായിയുടെ ബന്ധുജനങ്ങൾ അവരുടെ ബന്ധത്തിലുള്ള എല്ലാ സ്ത്രീകളോടും ഈ വിധം തന്നെയാണ് പെരുമാറുക. എന്നാലൊന്നും അവരാരിലും ഉദരത്തിൽ ഉള്ള ശിശുവിന് യാതോരുവിധ അമർത്തലിന്‍റേതായ ലക്ഷണവും വന്നുചേരുന്നതായി അവർക്ക് കണ്ട അനുഭവം ഉണ്ടാവില്ല.

കടലിന്‍റെ മുകൾപ്പരപ്പുകളിൽ ജീവിക്കുന്ന വൻ മത്സങ്ങളുടെ കാര്യം പറഞ്ഞതുപോലെയാണ്. അവർ ഏതെങ്ങിലും വിധത്തിൽ കടലിന്‍റെ ആഴങ്ങളിലേക്ക് വലിച്ചുനീക്കപ്പെട്ടുപോയാൽ, അവർ അതിഗംഭീരമായുള്ള വെള്ളത്തിന്‍റെ സമ്മർദ്ധം ഏറ്റ് അമുങ്ങിപ്പോകും.

ഈ വിധമുള്ള പലനിരീക്ഷണങ്ങളും ഇങ്ഗ്ളിഷ് പോലുള്ള പരന്ന കോഡുകളുള്ള ഭാഷാ അന്തരീക്ഷത്തിന് മനസ്സിലാകില്ലതന്നെ. എന്നാൽ ഇങ്ഗ്ളണ്ടിൽ ഫ്യൂഡൽ ഭാഷക്കാർ നിറഞ്ഞുവരികയും, ഇങ്ഗ്ളിഷുകാർക്ക് അവരുടെ ഭാഷാവാക്കുകളുടെ കോഡുവിന്യാസം മനസ്സിലായിത്തുടങ്ങുകയും ചെയ്തുതുടങ്ങിയാൽ, അവരും വെപ്രാളപ്പെടും. ചിലപ്പോൾ വീട്ടിൽനിന്നും പുറത്തിറങ്ങാൻ പോലും ഉള്ള മാനസികാവസ്ഥയില്ലാതായിപ്പോകും.

നമ്പൂതിരി സ്ത്രീകളെ, ചുറ്റും ജീവിക്കുന്ന അന്യ ജനവംശങ്ങളിൽനിന്നും വിട്ടുനിൽക്കാൻ നമ്പൂതിരി സമൂഹം തുനിഞ്ഞതിനെ ഇന്ന് പലരും അപഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നതായി കാണുന്നുണ്ട്. എന്നാൽ ഈ വിധം വാക്കുകൾ പറയുന്നവരും അവരുടെ സ്വകാര്യ ജീവിതത്തിൽ ഇതുപോലുള്ള പല മനുഷ്യ അകൽച്ചകളും പാലിക്കുന്നവർതന്നെയാവും. അവരുടെ കുടുംബത്തിലെ സ്ത്രീജനങ്ങളെ വളരെ വ്യക്തമായ നിയന്ത്രണങ്ങളിൽ തന്നെയാവും അവരും വെക്കുന്നത്. എന്നിട്ട്, നമ്പൂതിരി സമൂഹം അവരുടെ സ്ത്രീകളെ അസന്മാർഗ്ഗിക മാർഗ്ഗങ്ങിലേക്ക് വലിച്ചിഴക്കപ്പെടുന്നതിനെ തടയാനായി ചെയ്യത കാര്യത്തെ കയറിയങ്ങ് ആക്ഷേപിക്കും.

മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപുവരെ, നമ്പൂതിരി സ്ത്രീയെ ഒരു നായർ പുരുഷനോ, കുറേ നായർ പുരുഷന്മാരോ ലൈഗികമായി ഉപയോഗിക്കുന്നത്, ഇന്ന് ഒരു ഐപിഎസ്സുകാരിയെ കുറേ പോലീസ് ശിപായിമാർ ലൈഗികമായി ഉപയോഗിക്കുന്നതിന് തുല്യംതന്നെയാവാം. ഈ പറഞ്ഞതിനെ ഇങ്ഗ്ളിഷിൽ മനസ്സിലാക്കാനും പ്രയാസം തന്നെയാണ്. ലൈംഗകിമായി ഉപയോഗിക്കുക എന്നതിന്‍റെ നിർവ്വചനം മനസ്സിലാക്കൻ, വെറുതെയൊന്ന് sex positions എന്ന് ഓൺലൈനായി തിരഞ്ഞാൽ മതിയാകും.

ഈ വിധമെല്ലാം ഒരു സ്ത്രീയെ ഫ്യൂഡൽ ഭാഷാ അന്തരീക്ഷത്തിൽ ഉപയോഗപ്പെടുത്തിയാൽ, ഭാഷാകോഡുകളിൽ അന്നുവരെ നിലനിർത്തിയ യാതോരുവിധ ഔന്നിത്യവും ബാക്കിയുണ്ടാവില്ലതന്നെ. ഇന്നാണെങ്കിൽ, ഇന്നത്തെ ബ്രാഹ്മണവർഗ്ഗമായ ഐഏഎസ്സ്, ഐപിഎസ്സ് എന്ന പ്രസ്ഥാനം തന്നെ ഇടിഞ്ഞുനാറിപ്പോകും.

ഐഏഎസ്സ്, ഐപിഎസ്സ് പ്രസ്ഥാനം ഈവിധമായുള്ള ഒരു സാധ്യതവന്നുചേരുന്നതിനെ കാലേകൂട്ടികണ്ട് തടയാനായി പലവിധ ശ്രദ്ധകളും നടത്തുന്നുണ്ട് പോലും. പണ്ട്, അതായത് ഏതാണ്ട 35 വർഷങ്ങൾക്ക് മുൻപ് കേട്ട കാര്യമാണ്. ഐഏഎസ്സുകാരികളെ എത്രയും പെട്ടെന്നുതന്നെ വിവാഹം കഴിപ്പിക്കാൻ ആ പ്രസ്ഥാനം മുൻകൈയെടുക്കുമെന്ന്. കാരണം ചോദിച്ചപ്പോൾ പറഞ്ഞത്, അവർ പലരുടേയും കൂടെ യാത്രചെയ്യേണ്ടവരാണ്. ചിലപ്പോൾ കാറിൽ സ്വന്തം ഡ്രൈവർ മാത്രമേ ഉണ്ടാവുള്ളു.

എന്നാൽ അന്നൊക്കെ ഐഏഎസ്സ് - ഐപിഎസ്സിലേക്ക് ചേരുന്നവരിൽ മിക്കവരും ഇങ്ഗ്ളിഷിൽ നല്ല വിവരവിജ്ഞാനം ഉള്ളവരായിരിക്കും. അതിനാൽ തന്നെ, അവരുടെ കീഴ്ജീവനക്കാരിൽ നിന്നും മാനസികമായി വളരെ വ്യത്യസ്തരായിരിക്കും. ഇന്ന് കാര്യങ്ങൾ ആവിധമാകണമെന്നില്ല.

ഇന്ന് ഐഏഎസ്സ് - ഐപിഎസ്സുകാരും അവരുടെ കീഴ്ജീവനക്കാരും മിക്കവാറും പ്രാദേശിക ഭാഷാ വിദ്യാഭ്യാസത്തിൽ ഊന്നിവളർന്നുവന്നവരാകാം. ആശയങ്ങളിലും പെരുമാറ്റങ്ങളും ചിന്താഗതികളിലും വിവരങ്ങളിലും വ്യക്തിബന്ധങ്ങളിലും അങ്ങിനെ പലതിലും ഒരേ നിലവാരക്കാർതന്നെയാവും.

പോരാത്തിന്, ഫ്യൂഡൽ ഭാഷകളിൽ പ്രായമുള്ളവരോടു വാക്കുകളിൽ അടിയാളത്തം പ്രകടിപ്പിക്കണം എന്ന ഒരു ആശയവും ഉണ്ട്. ഈവിധമുള്ള ചെറുപ്പക്കാരികൾക്ക് പലരീതിയിലും കീഴ്ജനത്തോട് ഒരു ഞെട്ടിച്ചുനിർത്തുന്നതും, തരംതാഴ്ത്തുന്നതും ആയ ഭാവം നിലനിർത്തേണ്ടിവരും, സ്വന്തം നിലവാരം മുകളിൽ പിടിച്ചുനിർത്താൻ.

കാര്യങ്ങൾ ഈവിധമായിരിക്കുമ്പോൾ, പണ്ടുകാലങ്ങളിൽ നമ്പൂതിരിമാർ അവരുടെ സ്ത്രീജനങ്ങളെ പൊതിഞ്ഞുനിർത്തി ജീവിപ്പിച്ചതിനെ അത്രകണ്ട് വിമർശിക്കാൻ ആവില്ലതന്നെ.

ഈ അവസരത്തിൽ ഇസ്ലാമിന്‍റെ മനോഭവത്തെ ഒന്ന് നോക്കുന്നത് നല്ലതാവാം. ഇസ്ലാമിന്‍റെ മതപരമായ കാര്യങ്ങളിലേക്ക് കടക്കാതെയാണ് ഈ കാര്യം ഇവിടെ എടുക്കുന്നത്. ഇസ്ലാം അവരുടെ സ്ത്രീകളെ പർദ്ദക്കുള്ളിൽ പൊതിഞ്ഞുവെക്കുന്നു എന്നു ആരോപിപ്പിക്കപ്പെട്ടു കാണുന്നു. നമ്പൂതിരിമാരും ഏതാണ്ട് ഈ വിധം തന്നെയാണ് ചെയ്തത്.

അറേബ്യയിൽ ഈ വിധം എന്തിനാണ് ഇസ്ലാം ചെയ്തത് എന്ന് പറയാനാവില്ല. എന്നാൽ, ഫ്യൂഡൽ ഭാഷാ സമൂഹത്തിൽ കാര്യങ്ങൾ വേറെയാണ്. സ്ത്രീകൾ പൊതുനിരത്തിൽ ഇറങ്ങി നടന്ന് സാധാരണ വേലകൾ ചെയ്യാൻ പാടുണ്ടോ എന്നതാണ് ചോദ്യം. ഇതിനെക്കുറിച്ച് പലതും പറയാനുണ്ട് എന്നതിനാൽ വലിയ ആഴങ്ങളിലേക്ക് പോകുന്നില്ല.

ഈ അടുത്തകാലത്ത് ഈ എഴുത്തുകാരന് അടുത്തുള്ള ഗ്രാമീണ വാണിജ്യ പ്രദേശത്തുനിന്നും കുറച്ച് വിവരങ്ങൾ ശേഖരിക്കുവാൻ ഒരു വ്യക്തിയെ ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് ഒരാളോട് സംസാരിച്ചു. ഏതാനും ദിവസത്തെ തൊഴിലണ്. ദിവസത്തേക്ക് 1000 രൂപ നൽകാം എന്നും അറിയിച്ചു. തൊഴിലിനു വരുന്ന ആൾക്ക് ഇങ്ഗ്ളിഷ് സംസാരിക്കാൻ അറിയേണം. Male candidateനെയാണ് ആവശ്യം. കാര്യംകേട്ട വ്യക്തി പറഞ്ഞത് ഈ പ്രകാരം ആണ്.

“ഇങ്ഗ്ളിഷ് അറിയുന്ന വ്യക്തികൾ നല്ല നിലവാരം ഉള്ള കുടുംബങ്ങളിൽനിന്നുമുള്ളവരാകും. അവർ നിരത്തിൽ ഇറങ്ങി ഈ വിധം ആളുകളുമായി ഇടപഴകുന്നത് അവരുടെ കുടുംബക്കാർ അനുവദിക്കില്ല.”

പുരുഷന്മാരുടെ കാര്യമാണ് പറഞ്ഞത്. ഈ വിധ നിലവാരമുള്ള കുടുംബങ്ങളിലെ സ്ത്രീകളുടെ കാര്യം പറയേണ്ടതില്ലതന്നെ.

പുരുഷന്മാർ പോലും ഇടപഴകാൻ പാടില്ലാത്ത സാമൂഹികാന്തരീക്ഷത്തിൽ സ്ത്രീകൾ ഏതുവിധമാണ് ഇറങ്ങിച്ചെല്ലേണ്ടത്.

ഏതെങ്കലും വാണിജ്യസ്ഥാപനത്തിൽ ഈ വിധ തൊഴിലുമായി ബന്ധപ്പെട്ട് കയറിച്ചെല്ലുന്ന ഉയർന്ന നിലവാര കുടുംബത്തിലെ ചെറുപ്പക്കാരിയോട് 'ഇന്‍റെ പേരെന്താ?' എന്ന് ചോദിക്കുകുയും, പണിക്കാരനോട് 'ഇഞ്ഞ് ഇവക്ക് ഒരു കസേര കൊടുക്കൂ' എന്നും പറഞ്ഞാൽ മതി, നമ്പൂതിരി സ്ത്രീയെ കീഴ്ജനം തൊട്ടതിനോളം അഴുക്ക് ആ സ്ത്രീയിൽ വന്നുചേരും. അവരാരും, ഈ വിധമുള്ളകാര്യങ്ങൾക്ക് പുറത്തിറങ്ങില്ലതന്നെ, വൻ തൊഴിൽമേൽവിലാസം കാണിക്കാനില്ലെങ്കിൽ.

വൻ അധികാരങ്ങളും ആയുധബലവും ഫ്യൂഡൽ ഭാഷാ വാക്കുകളിൽ അത്യുന്നതങ്ങളിൽ നിൽക്കുന്നതുമായ ഐപിഎസ്സുകാരികൾ വരെ, ഇന്ത്യാക്കാരുടെ വാക്കുകളേയും നേത്രങ്ങളേയും സ്പർശനത്തേയും ആംഗ്യങ്ങളേയും ആംഗികങ്ങളേയും ശരീരചേഷ്ടകളേയും ഭാവപ്രകടനങ്ങളേയും ഭയപ്പെട്ട് ഇന്നും, വൻ പോലീസ് ശിപായിമാരുടെ അകമ്പടിയോടുകൂടിമാത്രം പുറത്തിറങ്ങുന്ന ഈ പ്രദേശത്ത്, അക്കാലങ്ങളിൽ നമ്പൂതിരിമാർ അവരുടെ സ്ത്രീകൾക്കും വൻ അകമ്പടിയും സാമൂഹിക ചട്ട സംഹിതകളും നിരത്തിവച്ചിരുന്നതിനെ എത്രകണ്ട് വിമശിക്കാൻ ആവും എന്ന് അറിയില്ല.

ഇങ്ഗ്ളിഷ് ഭരണം ദക്ഷിണ മലബാറിനേയും ഉത്തര മലബാറിനേയും യോജിപ്പിച്ച് മെഡ്രാസ് പ്രസിഡസിയുടെ കീഴിൽ, ബൃട്ടിഷ്-മലബാർ എന്ന പേരുകേട്ട ജില്ല സ്ഥാപിച്ചപ്പോൾ, ഈ പ്രദേശത്തുള്ള നമ്പൂതിരിമാരും സാവധാനത്തിൽ അവരുടെ കാരാഗൃഹവാസത്തിൽനിന്നും മോചിപ്പിക്കപ്പെട്ടു. എന്നാൽ, ആ മോചനം അവർക്ക് അത്രകണ്ട രസിക്കണം എന്നില്ല. കാരണം, അവരിൽ കുറച്ചുപേർക്കുമാത്രമേ അന്ന് ബിലാത്തിയിലേക്ക് (Englandലേക്ക്) കടക്കാൻ ആയിട്ടുണ്ടാവുള്ളു. അവിടെയാണെങ്കിൽ അവർ ഇങ്ഗ്ളിഷുകാരുടെ ഇടയിൽ ആണ് ജീവിക്കുക. എന്നാൽ കാരഗൃഹത്തിൽനിന്നും മോചിപ്പിക്കപ്പെട്ട മിക്ക നമ്പൂതിരിമാരും, മലബാറിൽതന്നെ അവർ കാലാകാലങ്ങളായി അറപ്പോടുകൂടി അകന്നുനിന്നിരുന്ന കീഴ്ജനത്തിന്‍റെ ഇടയിലേക്കാണ് തുറന്നുവിടപ്പെട്ടത്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

38

Post posted by VED »

38 #. നമ്പൂതിരി സ്ത്രീകളുടെ ദുസ്സഹമായിരുന്നിരിക്കാവുന്ന ജീവിതം




ഇന്ന് പൊതുവേ കാണപ്പെടുന്ന ചരിത്ര എഴുത്തുകളിൽ, ദക്ഷിണേഷ്യയിൽ ഏതാണ്ട് 1700കൾ മുതൽ, പ്രാദേശിക സമൂഹങ്ങളിൽ പലവിധ മാറ്റങ്ങളും സംഭവിച്ചുകൊണ്ടിരുന്നതിന്‍റെദ വ്യക്തമായ കാരണം പറയാൻ വിട്ടുപോകുന്നുണ്ട്.

കുറച്ചുപേർ ആഢ്യത്തവും സാമൂഹിക ഉന്നതിയും പറഞ്ഞ് അവരവരുടെ വാസസ്ഥലത്തിലും അഗ്രഹാരങ്ങളിലും ഏതാണ്ട് സ്വയം ജയിലിൽ അടച്ചിട്ടമാതിരി ജീവിക്കും. ഇവർക്ക് കീഴിൽ ഇവരെ ആരാധിക്കുന്ന കുറച്ച് സാമൂഹിക തട്ടുകൾ. അവർക്ക് കീഴിലായി കുറേ അടിമജന തട്ടുകൾ. ഇതാണ് ഈ ഉപഭൂഖണ്ഡത്തിന്‍റെ യഥാർത്ഥ സാമൂഹിക ചരിത്രത്തിന്‍റെ അലങ്കാരമാതൃക (pattern-design).

ഇതിനുപകരം ഇങ്ഗ്ളിഷ് ഭരണ ഉദ്യോഗസ്ഥർ കണ്ടെത്തിയ, ദക്ഷിണേഷ്യൻ പ്രദേശങ്ങളിൽ പണ്ടെപ്പോഴോ എവിടെയോ എഴുതിയ, കണ്ടെത്താൻതന്നെ വളരെ പ്രയാസമുണ്ടായിരുന്ന താലിയോല ഗ്രന്ഥങ്ങളിൽ, അത് പറഞ്ഞിട്ടുണ്ട് ഇത് പറഞ്ഞിട്ടുണ്ട് എന്നെല്ലാം അവകാശപ്പെട്ടാണ് ഇന്ന് നൂറുകണക്കിന് കൊച്ചുകൊച്ചു പ്രദേശങ്ങൾക്ക് ഒറ്റക്കെട്ടായുള്ള ഔപചാരിക ചരിത്രം എഴുതപ്പെടുന്നത്.

യൂറോപ്യൻ യൂന്യൻ (European Union) നിലനിന്നുപോകുകയാണെങ്കിൽ, ഏതാനും പതിറ്റാണ്ടുകൾക്കുശേഷം റൊമേനിയക്കാരും ജർമൻകാരും ഇറ്റലിക്കാരും ഫ്രഞ്ചുകാരും മറ്റും അവരവരുടെ മുൻതലമുറക്കാർ ബൃട്ടിഷ്-ഇന്ത്യ സ്ഥാപിച്ചകാര്യം പഠിച്ചുതുടങ്ങും എന്നുപറഞ്ഞതുമാതിരിയാണ്, ഇന്നത്തെ ഇന്ത്യൻ ഔപചാരിക ചരിത്രത്തിന്‍റെ നിലവാരം.

തമ്മിൽത്തമ്മിൽ യാതോരു ബന്ധവും ചരിത്രകാലഘട്ടങ്ങളിൽ ഇല്ലാതിരുന്ന വ്യത്യസ്ത പ്രദേശങ്ങളിലെ സാമൂഹിക ചരിത്രങ്ങളിൽ ഏതെങ്കിലും ഒരു ചെറിയകാലത്ത് ഉണ്ടായിരുന്നുവെന്നോ സംഭവിച്ചുവെന്നോ പറയപ്പെടുന്ന കാര്യങ്ങൾപലതും ഇന്ന് ഇന്ത്യയിലെ അങ്ങോളം ഇങ്ങോളം ഉള്ള ഓരോ ജനങ്ങളും സമൂഹങ്ങളും അവരവരുടെ പുരാതനത്വത്തിൽ ഉള്ളതാണ് എന്നാണ് ഉറച്ചുവിശ്വസിക്കുന്നത്.

നമ്പൂതിരി സ്ത്രീകളിൽ ചിലർ ലൈംഗികമായി അരാജകത്വപരമായി പെരുമാറിയിട്ടുണ്ട് എങ്കിൽ അവർ ഗർഭിണികൾ ആവാനുള്ള സാധ്യത വിരളമല്ലതന്നെ. എന്നാൽ അന്ന് മലബാറിലോ പാണ്ഡിപ്രദേശങ്ങളിലോ, കാനറാ പ്രദേശത്തോ, കൊച്ചിനിലോ, തിരുവിതാംകൂറിലോ ഏതെങ്കിലും വിധത്തിലുള്ള ഗർഭനിരോധന മാർഗ്ഗങ്ങൾ നാട്ടറിവിൽ ഉള്ളതായി അറിവില്ല. എന്നാൽ പുരുഷന്മാർക്ക് ഉപയോഗിക്കാനായി മൃഗങ്ങളുടെ ശരീരഭാഗങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഉറകളെക്കുറിച്ച് (condomsസിനെക്കുറിച്ച്) മറ്റ് പൗരാണിക സംസ്ക്കാരങ്ങളിൽ കേട്ടറിവുണ്ട്. നേരത്തെ സൂചിപ്പിച്ച ദക്ഷിണേഷ്യയുടെ വടക്കായുള്ള പ്രദേശങ്ങളിലെ രതിരഹസ്യം, അനങ്ഗ രംഗ തുടങ്ങിയ കൃതികളിൽ ഗർഭനിരോധനത്തിനായി ഉപയോഗിക്കാവുന്ന ഔഷധ സസ്യങ്ങളെക്കുറിച്ച് പറയുന്നുണ്ട് പോലും. എന്നാൽ ഈ വിധമായുള്ള യാതോരുവിവരവും നമ്പൂതിരി സ്ത്രീകൾ ഉപയോഗിച്ചതായി അറിയില്ല.

ഇവരിൽ ചിലരെങ്കിലും അന്യപുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിൽ, ഗർഭം നടക്കാത്തരീതിയിൽ ഉള്ള ലൈംഗിക ബന്ധം നടന്നിരിക്കാനാണ് സാധ്യത.

ഭർത്താവുള്ള നമ്പൂതിരി സ്ത്രികൾക്ക് ഈ കാര്യത്തിൽ പ്രശ്നമുണ്ടാകില്ല. എന്നാൽ നിത്യകന്യകകൾ ആയി ജീവിക്കുന്ന നമ്പൂതിരി സ്ത്രീകൾക്ക് ഇത് ശ്രദ്ധിക്കേണ്ടുന്ന ഒരു പ്രശ്നം തന്നെയായിരുന്നിരിക്കാം.

നമ്പൂതിരി സ്ത്രീകളുടെ ജീവിതം ദുസ്സഹമായിരുന്നിരിക്കാം. എന്നാൽ ഇവർക്ക് മറ്റൊരു ജീവിതം അറിയാത്തതുകൊണ്ടും, ഇവരെപ്പോലുള്ള അനേകംപേർ ഇവരുടെ സമൂഹത്തിലും കുടുംബത്തിലും ഉണ്ടായിരുന്നതിനാലും, ഇവർക്ക് കാര്യമായ പ്രശ്നം ഉണ്ടായിട്ടുണ്ടാവില്ല. കാരണം, താൻമാത്രം ഒറ്റപ്പെട്ടുപോയി എന്ന ചിന്ത ഇവരിൽ വരാൻ സാധ്യതയില്ല.

ഇവരുടെ ജീവിതശൈലി ഘോഷാ സമ്പ്രദായം ആണ് എന്നും പറയപ്പെടുന്നുണ്ട്. അതായത്, ഇസ്ലാമിക സ്ത്രികളെപ്പോലെയാണ് ഇവരുടെ ജീവിതം എന്ന്. അന്യപുരുഷന്മാരെ കാണാൻപാടില്ല. മറ്റുള്ളവർ കാണുന്നരീതിയിൽ യാത്രചെയ്യരുത്. നിത്യവും ചെയ്യുന്ന തൊഴിലിൽ മുഴുകി ജീവിക്കണം. അതായത്, അടുക്കളപ്പണിയും, ആദ്ധ്യാത്മിക കാര്യങ്ങളും. ദേഹം മുഴുവൻ വസ്ത്രംകൊണ്ട് പൊതിഞ്ഞിരിക്കേണം. ഏതാണ്ട് 4മുതൽ 5അടിയിൽകുറയാത്ത diametreറുള്ള മറക്കുടയുടെ മറവിൽ ആണ് പുറത്ത് നടക്കേണ്ടുന്നത്. ഇവർ പുറത്തു ഇറങ്ങിപോകുന്ന അവസരത്തിൽ തുണപ്പെണ്ണുങ്ങൾ അഥവാ ദാസികൾ കൂടെയുണ്ടായിരിക്കേണം.

എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇസ്ലാമിക സ്ത്രീകൾക്ക് ഈ വിധമായുള്ള പരിധികൾ ഉണ്ടായിരുന്നുവെന്നോ, ഇന്ന് ഉണ്ട് എന്നോ പറയാൻപറ്റുമോ എന്ന് അറിയില്ല. ആ കാര്യത്തിലേക്ക് ഇപ്പോൾ കടക്കുന്നില്ല.

നമ്പൂതിരി പുരുഷന്മാർക്കുതന്നെ നിത്യവും ചെയ്തുതീർക്കാനോ, അതുമല്ലെങ്കിൽ വല്ല വിനോദങ്ങളിലും പങ്കെടുക്കാനോ ഉള്ള അവസരങ്ങളും സൗകര്യങ്ങളും വളരെ കുറവായിരുന്നു പോലും. നമ്പൂതിരി സ്ത്രീകൾക്കാണെങ്കിൽ ഇതിനേക്കാൾ കുറവായിരുന്നിരിക്കാം അവസരങ്ങളും സൗകര്യങ്ങളും. എന്നാൽ തിരുവിതാംകൂറിൽ അവരുടെ മുഖ്യ വിനോദം തിരുവാതിര കളിയാവാം. വിധവകൾ അല്ലാത്ത എല്ലാ പ്രായത്തിലേയും നമ്പൂതിരി സ്ത്രീകൾ ഇതിൽ പങ്കെടുക്കും. ഈ സന്ദർഭം ഇവർക്ക് വൻ ആനന്ദവും ഉഷാറും നൽകുന്ന കാര്യമായിരുന്നിരിക്കാം.

മലബാറിൽ, തിരുവിതാംകൂറിലെ നമ്പൂതിരി സ്ത്രീളുടെ തിരുവാതിര കളിക്കു പകരം എന്തായിരുന്നു എന്ന് അറിയില്ല. മലബാറിൽ, തിരുവാതിര കളിയെന്ന് പാരമ്പര്യമായി അറിയപ്പെട്ടിരുന്നത്, നായർ തറവാടുകളിലെ സ്ത്രീകൾ മലബാർ കൊല്ലവർഷ ധനുമാസത്തിലെ തിരുവാതിരനാളിൽ രാവിലെ നാലുമണിക്ക് എഴുന്നേറ്റ് തറവാട്ടുകുളത്തിൽ ഇറങ്ങി മുങ്ങി പൂർണ്ണമായി നനഞ്ഞു, വെള്ളത്തിൽ കൈകൊണ്ടടിച്ചു വള്ളം തെറിപ്പിച്ചുകൊണ്ട് കൂട്ടമായി പാടി ആഘോഷിക്കുന്ന ഒരു കാര്യമായിരുന്നു എന്നാണ് തോന്നുന്നത്. നേരം വെളുക്കുമ്പോൾ ഇവർ ആ നേരിയ ഈറൻവസ്ത്രങ്ങളിൽതന്നെ നടന്ന് തറവാടു വീട്ടിൽകയറി, വൃത്തിയുള്ള വസ്ത്രം ധരിക്കും. (Source: Malabar and its Folks (1900) by T.K. Gopala Panikkar, B.A). ഇത് അസാധാരണമായ ഒരു വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാൻ സൗകര്യപ്പെടുത്തുന്ന അവസരമാകാം.

എന്നാൽ ഈ വിധ കാര്യങ്ങളുടെ കൃത്യമായ വിവരം ഇന്ന് ഓൺലൈനായി തിരഞ്ഞ് കണ്ടെത്താൻ പ്രയാസം തന്നെയാണ്. കാരണം, മലബാറും കൊച്ചിനും തിരുവിതാംകൂറും എല്ലാം ഇന്ന് കേരളമാണ്. പതിനായിരും വർഷങ്ങൾക്ക് മുൻപും ഇവ മൂന്നു പ്രദേശങ്ങളും കേരളമാണ് എന്ന രീതിയിലാണ് ഔപചാരിക വിവരത്തിന്‍റെ പോക്ക്.

തിരുവിതാംകൂറിലെ നമ്പൂതിരി സ്ത്രീകൾ ഇല്ലത്തിന്‍റെ മുറ്റത്ത് വച്ചാണ് ഈ തിരുവാതിര കളി അഥവാ നൃത്തം ആടുന്നത്. മുറ്റത്തിന് മുന്നിൽ കെട്ടിയിരിക്കുന്ന ചാവടി എന്ന കെട്ടിടവും, കുറച്ച് അകലെയുള്ള ഉയർന്ന മതിലും, ഇവരുടെ ഈ നൃത്തപരിപാടിയെ മറ്റ് ജനങ്ങളുടെ, അതായത് കീഴ്ജാതിക്കാരുടെ, കണ്ണിൽനിന്നും മറച്ചുവെക്കും. ഇവരോടൊപ്പം, അമ്പലവാസി സ്ത്രീകളും ശൂദ്ര (നായർ) സ്ത്രീകളും നൃത്തത്തിൽ പങ്കെടുക്കും. (Source: Travancore State Manual Vol 2 (1906) by V Nagam Aiya).

ഈ വിധമുള്ള ഒരു പദ്ധതി, സാമൂഹിക അറകളിൽ പൂട്ടിക്കിടക്കുന്ന ഇവർക്ക് അവരുടെ ശാരീരിക അഴകും വിടവുകളും വളവുകളും നിഴൽപ്രദേശങ്ങളും, നൃത്തച്ചുവടുകളും വടിവുകളും, തെളിഞ്ഞു പ്രകാശിക്കുന്ന റാന്തൽവെളിച്ചത്തിലും കൈവിളക്കുകളുടെ മൃദുമഞ്ഞവെളിച്ചത്തിലും കാണികളുടെ ആസ്വാധനത്തിനും മൂല്യനിർണ്ണയത്തിനും അഭിനന്ദനത്തിനും കാഴ്ചവെക്കാൻ ആവും എന്നു തോന്നുന്നു. ഇതും അസാധാരണമായ ഒരു വ്യക്തി സ്വാതന്ത്ര്യം അനുഭവിക്കാനും പരീക്ഷിച്ചറിയാനും സൗകര്യപ്പെടുത്തുന്ന അവസരമാകാം.

ഇരുളിന്‍റെ അനന്തതയിൽ താരങ്ങൾ തിങ്ങിതിളങ്ങിനിൽക്കുന്ന ധനുമാസ രാതിയിലെ കുളിരിൽ, ഇവ കണ്ട് ആസ്വദിക്കുന്ന നമ്പൂതിരി പുരുഷന്മരിൽ ചിലരിലെങ്കിലും കാമവികരങ്ങൾ വിടർന്നേക്കാം. ഇതിനുമുപരിയായി, കണ്ണുകളിൽ വീരാരാധനയുടെ തേൻപുരട്ടിയ തിളക്കവുമായി കരളിൽകൊള്ളുന്ന രീതിയിൽ നോക്കുന്ന, ആഢ്യത്തം പേറുന്ന പെൺകിടാങ്ങളോട് പ്രണയം എന്ന വികാരവും വന്നുകൂടാതില്ല.

അമ്പലവാസികളും നായർമാരും കാണികളായി ഉണ്ടാവും എന്നും തോന്നുന്നു.

ഈ നൃത്തത്തിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ അമ്പലവാസി സ്ത്രീകൾക്കും ശൂദ്ര (നായർ) സ്ത്രീകൾക്കും ഘോഷം ഇല്ലതന്നെ. എന്നുവച്ചാൽ, തുണപ്പെണ്ണുങ്ങളുടേയും ആണുങ്ങളുടേയും അകമ്പടിയില്ലാതെ പുറത്തുപോകൽ പരിമിതപ്പെടുത്തിയിരിക്കപ്പെട്ടിരിക്കുന്ന ഉന്നത ഉദ്യോഗസ്ഥകളെപ്പോലെയാവാം അന്ന് നമ്പൂതിരി സ്ത്രീകൾ.

പഴയകാല നമ്പൂതിരി ഇല്ലങ്ങളുടെ അകത്തു പോയ അനുഭവം ഈ എഴുത്തുകാരന് ഇല്ല. എന്നാൽ, തൃപ്പോണിത്തുറയിലെ Hill Palace കൊട്ടാരത്തിനുള്ളിൽ ഏതാണ്ട് 20 വർഷങ്ങൾക്ക് മുൻപ് പോയപ്പോൾ, അതിനുള്ളിലെ മുറികളും ഇടനാഴികകളും മറ്റും വളരെ ഇടുങ്ങിയവയായി തോന്നിയതായി ഓർമ്മവരുന്നു.

പഴയകാല തറവാട്ടുകെട്ടിടങ്ങളിലും ചെറിയ അറകൾ പോലുള്ള മുറികളും നേരിയ നടവഴികളും ആണ് കണ്ടിട്ടുള്ളത്.

തമിഴ് മാസമായ മാർഗഴിമാസ്ത്തിലെ തിരുവാതിര നാൾ രാത്രിയിലാണ് തിരുവാതിര കളി തിരുവിതാംകൂറിൽ കൊണ്ടാടപ്പെട്ടിരുന്നത്. മലബാറിലെ തിരുവാതിര ദിനവും ഈ ദിനവും ഏതാണ്ട് അടുത്തടുത്ത ദിനങ്ങൾ ആയിരുന്നിരിക്കാം.

ഈ നൃത്തത്തെ, ഇന്ന് ഹിന്ദുക്കൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, കേരളത്തിലെ എല്ലാ സ്ത്രീകളുടേയും പാരമ്പര്യത്തിലും പഴമയിലും വരുന്ന ഒരു കാര്യമായിട്ടാണ് ഇന്ന് മനസ്സിലാക്കപ്പെടുന്നത് എന്ന് തോന്നുന്നു. എന്നാൽ യഥാർത്ഥത്തിൽ തിരുവിതാംകൂറിൽ ഇത് നമ്പൂതിരി സ്ത്രികളുടെ മാത്രം നൃത്തവിനോദം ആയിരുന്നു എന്നാണ് തോന്നുന്നത്. അമ്പലവാസി സ്ത്രീകൾക്കും നായർ സ്ത്രീകൾക്കും ഇതിൽ പങ്കെടുക്കാൻ അനുവാദം നൽകും എന്നുമാത്രം.

ഹിന്ദുമതത്തെത്തന്നെ നമ്പൂതിരിമാരിൽനിന്നും മറ്റ് ജനങ്ങൾ തട്ടിയെടുത്തിട്ടുണ്ട് എന്നതുമാതിരി, ഈ നൃത്തവും ഇന്ന് ഈ പുതിയ ഹിന്ദുക്കൾ കൈവശപ്പെടുത്തിയിട്ടുണ്ട് എന്നുതോന്നുന്നു.

ഈ നൃത്തം നടക്കുന്ന ഇല്ലത്ത് അന്ന് രാത്രിമുഴുവനും ഈ നൃത്തത്തിൽ പങ്കെടുത്തവർ ആരും തന്നെ ഉറങ്ങില്ലപോലും. രാത്രിമുഴുവനും ഉല്ലാസത്തിമിർപ്പായിരിക്കാം. വല്ലപ്പോഴും ലഭിക്കുന്ന ആനന്ദവും ഉല്ലാസവും ആണ്. എല്ലാരും ശരിക്കും ആസ്വധിക്കാൻ ശ്രമിക്കും എന്നു പറയാം എന്നും തോന്നുന്നു.

വയലാർ രാമവർമ്മ, ഏണിപ്പടികൾ എന്ന സിനിമയ്ക്കായി 'പങ്കജാക്ഷൻ കടൽവർണ്ണൻ പഞ്ചശരരൂപൻ കൃഷ്ണൻ' എന്ന വരികളോടുള്ള ഒരു ഗാനം എഴുതിയിട്ടുണ്ട്. പലപ്പോഴും ഈ ഗാനം തിരുവാതിര കളിയായി പ്രദർശിപ്പിച്ചുകണ്ടിട്ടുമുണ്ട് എന്നാണ് ഓർമ്മ. ഈ ഗാനത്തിൽ ചെറിയതൊതിലെങ്കിലും ഒരു രതിഭാവന ഉണ്ട് എന്നാണ് തോന്നിയത്. കാരണം, ഈ വിധമാണ് വരികൾ പോകുന്നത്:



"കന്യകമാര്‍ കൈകൾ നീട്ടി
കള്ളനവന്‍ ചേലനല്കിക
വെണ്ണിലാവിലവരുടെ നാണം തുളുമ്പി"

എന്നാൽ, തിരുവിതാംകൂറിൽ തിരുവാതിര കളികളിൽ പാടിയ പാട്ടുകൾ പത്തുവ്രതം, പതിനാലുവ്രതം തുടങ്ങിയ ഗാനങ്ങളും, ചില കീർത്തനങ്ങളും ആയിരുന്നു എന്ന് രേഖപ്പെടുത്തിക്കാണുന്നു.

തിരുവിതാംകൂറിൽ നമ്പൂതിരി സ്ത്രീകളുടെ മറ്റ് വിനോദങ്ങൾ പാരകളി, വട്ടുകളി (മലബാറിൽ ഇതിന് ഗോട്ടി കളിക്കൽ എന്നാണ് അറിപ്പെട്ടിരുന്നത് എന്ന് തോന്നുന്നു), അമ്മാനം കളി, ഊഞ്ഞാൽ ആടുക തുടങ്ങിയവയായിരുന്നു പോലും.

മുകളിൽ പറഞ്ഞത് തിരുവിതാംകൂറിലെ കാര്യങ്ങൾ ആണെങ്കിലും, മലബാറിലും നമ്പൂതിരി സ്ത്രീകളുടെ ജീവിതം ദുസ്സഹം തന്നെയായിരുന്നിരിക്കാം.

കുറച്ച് വർഷങ്ങൾക്ക് മുൻപ് കേരളത്തിൽ പ്രവർത്തിച്ച ഒരു വടക്കൻ ഇന്ത്യൻ ഐപിഎസ്സുകാരന്‍റെ പഞ്ചാബിയായ ഭാര്യ ഇവിടെ താമസിക്കാൻ ആവില്ലാ എന്ന് പറഞ്ഞു ഭർത്താവിനെ വിട്ടുപോയ ഒരു സംഭവം ഓർമ്മവരുന്നുണ്ട്. ആ ആൾ പറഞ്ഞത്, പുറത്തുപോകാതെ വീട്ടിലിരിക്കാൻ പ്രയാസം ആണ് എന്നും, പുറത്തുപോയാൽ മറ്റുള്ളവരുമായി സംസാരിക്കാൻ പറ്റാത്ത സ്ഥിതിവിശേഷം ആണ് എന്നുമായിരുന്നു. ഏതാണ്ട് പഴയകാല നമ്പൂതിരി സ്ത്രീകളുടെ അവസ്ഥതന്നെ. പഞ്ചാബുകാരി സ്ത്രീക്ക് മലയാളത്തിൽ മറ്റുള്ളവരിൽനിന്നും ലഭിക്കുന്ന അടിയാളത്ത സൂചകമായ ബഹുമാനത്തിൽ കാര്യമായി ത്രിൽ (രോമാഞ്ചം) ലഭിച്ചില്ലാ എന്നാണ് മനസ്സിലാക്കേണ്ടത്. കാരണം, മലയാളം മനസ്സിലാകില്ലായിരിക്കാം. പോരാത്തതിന്, അടിയാളത്തം പ്രകടിപ്പിക്കാതെ ആരെങ്കിലും ഉന്നത ഉദ്യോഗസ്ഥന്‍റെ ഭാര്യയോട് സംസാരിച്ചാലോ, നോക്കിയോലോ മതി, വൻ മന:പ്രയാസമാണ് മിച്ചമായിയുണ്ടാവുക.

ആരുടേയും കുറ്റമല്ല. മാനസിക വിഭ്രാന്തി encodeചെയ്യപ്പെട്ടിട്ടുള്ള ഭാഷകളാണ് ഫ്യൂഡൽ ഭാഷകൾ.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

39

Post posted by VED »

39 #. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക് മാറ്റുകൂട്ടിനിൽക്കുന്ന വനിതകളുടെ ആട്ടം




നമ്പൂതിരിമാർ മലബാർ സമൂഹത്തിൽ അന്ന്, ഇന്ന് ഐഎഎസ്സ് - ഐപിഎസ്സുകാർ എന്നതുപോലുള്ള ഉന്നത നിലവാരക്കാർതന്നെയായിരുന്നു. അവർ സാമൂഹിക പൊതുജീവിതത്തിൽ നിന്നും വിട്ടുനിന്നിരുന്നു.

അതിനാൽതന്നെ മലബാർ സമൂഹത്തെ പലപ്പോഴും അന്ന് കണ്ടിരുന്നത് നായർമാരുടെ ഒരു നാടായാണ്. ഓരോ ഗ്രാമത്തിലും കൊച്ചുപട്ടണങ്ങളിലും, പോരാത്തിന് സാമൂതിരി പോലുള്ള കുട്ടിരാജാക്കളുടേയും നാടുവാഴിമാരുടേയും ചുറ്റും നായർമാരാണ് പാറാവുകാരായും മേൽനോട്ടക്കാരായും ഉദ്യോഗസ്ഥരായും അങ്ങിനെ പലതുമായും ആയി കാണപ്പെട്ടിരുന്നത്.

ഇന്നുള്ള പോലീസ് ശിപായി (പോലീസ് കോൺസ്റ്റബ്ൾ) മുതൽ പോലീസ് ഹെഡ് കോൺസ്റ്റബ്ൾ വരെയുള്ള നിലവാരവുമായി ഈ കൂട്ടരെ ഉപമിക്കാം എന്നു തോന്നുന്നു.

(മുകൾസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരുകൾ മലയാളത്തിൽ എന്താണ് എന്ന് അറിവില്ല. അതുകൊണ്ട് അവ ഇങ്ഗ്ളിഷ രൂപത്തിൽ തന്നെയാണ് ഈ എഴുത്തിൽ നൽകുന്നത്.)

മലബാറിൽ വളരെ വ്യക്തമായി കാണാവുന്നതും, വളരെ സ്പഷ്ടമായതുമായ (conspicuous) ജനവിഭാഗം നായർമാരുടേതായിരുന്നു എന്ന് TK Gopal Panikkar, BA എഴുതിയ Malabar and its Folk (1900) എന്ന ഗ്രന്ഥത്തിൽ കാണുന്നുണ്ട്.

QUOTE: The major portion of the book, it will be observed, deals with the life and institutions of the Nairs, by far the most conspicious amongst the peoples of Malabar. END OF QUOTE

എന്നാൽ, അതേ സമയം നായർമാരെ പൂർണ്ണമായും നിയന്ത്രണത്തിന് വിധേയമാക്കിവെച്ചിരിക്കുന്നത് ബ്രാഹ്മണരാണ് എന്നും എഴുതിക്കാണുന്നുണ്ട്.

QUOTE: All the domestic concerns of the Nairs, all their social intercoursss, all their liberty of thought and action are regulated by the arbitrary will of the Brahmin priests. END OF QUOTE

MALABAR MANUALലിലും മലബാറിലെ പലവിധ കാര്യങ്ങളും പറയുന്നതിൽ കുറച്ചൊക്കെ നമ്പൂതിരിമാരെക്കുറിച്ചാണ് എങ്കിലും, മുഖ്യമായും നായർമാരെക്കുറിച്ചാണ് എന്നാണ് തോന്നിയത്. ആ ഗ്രന്ഥത്തിൽ മലയാളി എന്ന് നിർവ്വചിക്കുന്നതും പലപ്പോഴും നായർമാരെത്തന്നെയാണ്.

ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുന്ന എതിർ ദിശകളിൽ ഉള്ള സാമൂഹിക മാനസിക ഭാവങ്ങൾ ശരിക്കും മനസ്സിലാക്കേണമെങ്കിൽ ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥപ്രസ്ഥാനത്തിന്‍റെ വശത്തുനിന്നും കാര്യങ്ങളെ വീക്ഷിക്കേണ്ടിവരും. ഈ എഴുത്തുകാരന് ഈ വിധമായുള്ള അനുഭവം ജീവിതത്തിൽ ചെറുപ്പകാലത്ത് ലഭിച്ചിരുന്നു. ആ വശത്തുനിന്നും നോക്കിയാൽ, ഈ രാജ്യത്തിലെ യഥാർത്ഥ പൗരന്മാർ എന്നത് ഐഏഎസ് - ഐപിഎസ്സ് തൊട്ട് അങ്ങ് താഴെ ശിപായി വരെയുള്ളവരാണ്.

രാഷ്ട്രീയക്കാർ എന്നവരിൽ മിക്കവരും ഇന്നുവരും നാളെകാണില്ല എന്ന നിലവാരത്തിലുള്ള, തമ്മിൽത്തമ്മിൽ വെട്ടിവീഴ്ത്തുന്ന കുറേ കോമാളികളാണ് എന്ന ധാരണയും വരും അപ്പുറത്ത് നിന്നും നോക്കിയാൽ.

പൊതുജനങ്ങളിൽ, ചിലർ ഒഴികെ, മുഴുവൻപേരും ഉദ്യോഗസ്ഥരോടു സംസാരിക്കുമ്പോൾ സംസാരശേഷിയിൽ പലവിധ വൈകല്യങ്ങളും അനുഭവിക്കുന്ന കുറേ കഴുതകളും, ആണ് എന്നും മനസ്സിലാകും.

സർക്കാർ വകയായുള്ള പലകാര്യങ്ങളിലും ഉദ്യോഗസ്ഥർക്കാണ് മുൻഗണനയും പ്രവേശനാധികാരവും. ഈ വിധ കാര്യങ്ങളെക്കുറിച്ച് കൂടുതൽകാര്യങ്ങൾ പിന്നീട് പറയാൻ നോക്കാം.

ഉദ്യോഗസ്ഥപ്രസ്ഥാനത്തെ സമീപിച്ചാൽ വളരെ വ്യക്തമായി കാണാവുന്നതും, വളരെ സ്പഷ്ടമായതുമായ (conspicuous) ആളുകൾ ഗുമസ്തരും ശിപായിമാരും ആണ്. ഉന്നത ഓഫിസർമാർ എന്നുപറയുന്നവരെ മിക്ക ജനങ്ങൾക്കും കാണാനോ സമീപിക്കാനോ ആവില്ല.

പറഞ്ഞുവന്നത്, ഉദ്യോഗസ്ഥ പ്രസ്ഥാനത്തിനുള്ളിൽ നിന്നും വീക്ഷിക്കുമ്പോൾ, ഐഏഎസ്സ - ഐപിഎസ്സ് നിലവാരം തൊട്ട്, താഴെ ഗുമസ്തരുടേയും ശിപായിമാരുടേയും നിലവാരം വരെയാണ് രാഷ്ട്രത്തിൽ പ്രാമുഖ്യമുള്ളവർ എന്നാണ്.

മറ്റുള്ളവർ പണ്ട് ദക്ഷിണാഫ്രിക്കയിൽ ഉണ്ടായിരുന്ന Bushmen ജനതയെപ്പോലെയാണ്. Bushmen ജനത അവിടെ മനുഷ്യവാസമുള്ള എല്ലായിടത്തും കുറ്റിക്കാടുകളിൽ ഒളിഞ്ഞുജീവിക്കും. എന്നാൽ അവരെ മൃഗങ്ങളായും വിഷസർപ്പങ്ങൾ ആയും ആണ് മറ്റ് മനുഷ്യവർഗ്ഗങ്ങൾ കാണുക. ഇവർ മനുഷ്യരാണ് എന്ന യാതോരു പരിഗണനയും ഇവർക്ക് നൽകില്ലതന്നെ. ഇവർ അടങ്ങിയൊതുങ്ങി നിന്നില്ലായെങ്കിൽ, മറ്റ് ആഫ്രിക്കൻ ജനങ്ങൾ ഇവരെ അടിച്ചുതമർത്തുമായിരുന്നു.

ഇന്നുള്ള ഇന്ത്യൻ ഉദ്യോഗസ്ഥ പ്രപഞ്ചത്തെ പഴയകാല മലബാറുമായി ഉപമിക്കാം. അപ്പോൾ നമ്പൂതിരിമാർ എന്നത് ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സ് ഉന്നതർ.

പോലീസ് ഹെഡ് കോൺസ്റ്റബ്ൾ മുതൽ താഴെ പോലീസ് ശിപായിവരെയുള്ളവർ നായർമാർ. സബ് ഇൻസ്പെക്ടർമുതൽ non-IPS SP വരെയുള്ളവർ അമ്പലവാസികൾ.

നമ്പൂതിരി സ്ത്രീകളെ ഐഏഎസ്സ് - ഐപിഎസ്സ് ഉദ്യോഗസ്ഥരുടെ ഭാര്യമാരോടും അവരുടെ വീട്ടിലെ മറ്റ് സ്ത്രീകളോടും ഉപമിക്കുക. വേണമെങ്കിൽ ഇന്നുള്ള ഐഏഎസ്സ് - ഐപിഎസ്സ് വനിതാ ഉദ്യോഗസ്ഥരുമായും നമ്പൂതിരി സ്ത്രീകളെ ഉപമിക്കാം. രണ്ടുകൂട്ടർക്കും ഭാഷാകോഡുകളിലും സാമൂഹിക അധികാരത്തിലും ആഢ്യത്തം ഉണ്ട്തന്നെ.

ഉന്നത ഉദ്യോഗസ്ഥർക്ക് ആരോടാണ് ഇടപഴകാൻ പറ്റുക എന്ന ഒരു പ്രശ്നം ഉണ്ടായേക്കാം. സംസ്ഥാന തലസ്ഥാനത്ത് ഇത് അത്രകണ്ട് ഒരു പ്രശ്നമല്ലായെങ്കിലും മറ്റ് പലയിടത്തും ഇത് ഒരു പ്രശ്നംതന്നെയാണ്. സംസാരിക്കുന്ന ഭാഷയിൽ ഉള്ള കോഡിങ്ങിന്‍റെ പ്രശ്നമാണ്. അതിലേക്ക് കടക്കുന്നില്ല.

പണ്ടൊരിക്കൽ ഒരു ജീല്ലാതല ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക വസതിയിൽ, ഇദ്ദേഹത്തെ കാണാനായി ഒരു ഞായറാഴ്ച പോയപ്പോൾ ഇദ്ദേഹം ഷട്ടിൽ കളിച്ചുകൊണ്ടിരിക്കുകയാണ്. കൂടെ കളിക്കുന്നത് ചെറുപ്പക്കാരനും ഇളം രൂപമുള്ളതുമായ ഒരു പോലീസ് കോൺസ്റ്റബ്ൾ ആണ്. ഐപിഎസ് ഓഫിസർ ഈ വിധം കളിക്കുന്നത് വ്യായാമത്തിന് വേണ്ടിയാണ് എന്ന് വ്യക്തമായിരുന്നു. പോലീസ് കോൺസ്റ്റബ്ൾആണ് കൂടെകളിക്കുന്നതെങ്കിലും, അവരിരുവർക്കും തമ്മിലുള്ള ഭാഷാ കോഡുകളിലെ ഉച്ചനീചത്വത്തിന് യാതോരു കോട്ടവും തട്ടില്ലതന്നെ.

ഇത്രയും പറഞ്ഞുകഴിഞ്ഞതിനാൽ, ഇനി തിരുവിതാംകൂറിലെ തിരുവാതിര കളിയെ ഒന്നുകൂടി പ്രതിപാധിക്കാം.

പണ്ടു കാലങ്ങളിൽ നമ്പൂതിരി സ്ത്രീകൾക്ക് സ്വന്തമായി പുറത്തിറങ്ങാനും ചുറ്റിനടക്കാനും ആവില്ലതന്നെ. ഇന്ന് ഈ ഒരു കാര്യം ഉന്നത നിലവാരങ്ങളിൽ ഉള്ളവർ അനുഭവിക്കുന്നുണ്ട് ഒരു പരിധിവരെ, മിക്ക ചെറുകിട പ്രദേശങ്ങളിലും. ആളെ മറ്റുള്ളർ തിരിച്ചറിഞ്ഞില്ലെങ്കിലാണ് പ്രശ്നം.

നമ്പൂതിരി സ്ത്രീകൾക്ക് ഒന്ന് ഉത്സാഹിക്കാനുള്ള വേദി, തിരുവാതിര കളിയും മറ്റുമാണ്. ഇന്ന് ഇതേ പോലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാര്യമാരും, വനിതകളായ ഉന്നത ഉദ്യോഗസ്ഥരും ഈ വിധം ഒരു തിരുവാതിര കളിനടത്തിയാലുള്ള അവസ്ഥ ആലോചിക്കുക.

താലൂക്ക് തലസ്ഥാനങ്ങളിലും ജില്ലാ തലസ്ഥാനങ്ങളിലും മറ്റുമുള്ള സർക്കാർവക Guest houseസുകളിലും Rest houseസുകളിലും ഉന്നത ഉദ്യോഗസ്ഥർമുതൽ ശിപായിവരെയുള്ളവർ വർഷത്തിൽ ഒരു ദിനം ഒത്തുകൂടുന്നു. അവിടെവച്ച് ബഹുവർണ്ണവെളിച്ചത്തിൽ വനിതാ ഉന്നത ഉദ്യോഗസ്ഥരും, ഉന്നത ഉദ്യോസ്ഥരുടെ ഭാര്യമാരും വീട്ടിലെ മറ്റ് സ്ത്രികളും ചേലയും ചുറ്റി നൃത്തംചെയ്യുന്നു. (ഇന്നത്തെ കീഴ്ജനമായ പൊതുജനത്തിന് ഈ വിധ നേത്ര ഉത്സവങ്ങളിലേക്ക് പ്രവേശനം ഇല്ല.)

ഈ വിധമായുള്ള, ഒരു ചേലചുറ്റിയുള്ള, നൃത്തം ചെയ്താൽ എന്തായിരിക്കും കഥയെന്ന് പറയുന്നില്ല. എന്നാൽ, ഇതേ പോലൊക്കെത്തന്നെയാവാം, തിരുവിതാംകൂറിലെ തിരുവാതിര കളിയിലും ഉള്ള അനുഭവം. നേരിയ ചേലയും ചുറ്റി പാട്ടുംപാടി പലവിധ വടിവുകളിൽ നിന്നുംനിവർന്നും നീങ്ങുന്ന സ്ത്രീകളുടെ നൃത്തച്ചുവടുകൾ ആസ്വധിക്കുമ്പോഴും, അവരുടെ രൂപവും ലാവണ്യവും, അതിനുള്ളിൽ നിന്നും അൽപ്പാൽപം വ്യക്തതയിലേക്ക് തെളിഞ്ഞവരുന്ന ശാരീരിക വക്രരേഖകളും കാണികളിൽ പതിക്കും എന്നുതന്നെ തോന്നുന്നു.

ഇന്ന് നമ്പൂതിരിസ്ത്രീകൾ തന്നെയാണോ സാമൂഹിക മാധ്യമ വീഡിയോകളിൽ കാണുന്ന തിരുവാതിര കളികളിൽ പങ്കെടുക്കുന്നത് എന്ന് തീർച്ചയില്ല.

അക്കാലങ്ങളിൽ മലബാറിൽ അശ്ലീലസാഹിത്യം ഉണ്ടായിരുന്നുവോ എന്ന് അറിയില്ല. ഭരണിപ്പാട്ട് ഉണ്ടായിരുന്നു എന്നതു ശരിതന്നെ. പക്ഷെ അതിൽ അശ്ലീലം ഉണ്ടെങ്കിലും, അത് അശ്ലീലസാഹിത്യം അല്ലാ എന്നു മനസ്സിലാക്കുന്നു.

മലബാറിലും മറ്റ് ദക്ഷിണേഷ്യൻ പ്രദേശങ്ങളിലും സ്ത്രീ നഗ്നത എന്നത് ഒരു വിരളമായി കാണാൻ പറ്റുന്നകാര്യം അല്ലായിരുന്നിരിക്കാം. പ്രാദേശിക കൈത്തറി നെയ്തുശാലകളിൽനിന്നും നിർമ്മിച്ചുവരുന്ന ചേലകൾക്ക് വമ്പൻ വിലതന്നെയായിരുന്നിരിക്കാം അന്ന്. അതിനാൽതന്നെ, കീഴ്ജനത്തിൽപെട്ട മിക്കവർക്കും നഗ്തത പൂർണ്ണമായും മറയ്ക്കാൻമതിയായ ചേലയും തോർത്തും വാങ്ങിക്കാൻ ആവില്ലായിരിരുന്നിരിക്കാം.

ഇതിന് ഒരു അറുതിവന്നത്, Englandലെ Manchesterറിലെ തുണിമില്ലുകളിൽനിന്നും വിലകുറഞ്ഞതും എന്നാൽ വൻ ഗുണമേന്മയുള്ളതുമായ തുണിത്തരങ്ങൾ ബൃട്ടിഷ്-ഇന്ത്യയിൽ സുലഭമായി ലഭിച്ചുതുടങ്ങിയതോടുകൂടിയാവാം. അതോടെ കീഴ്ജനത്തിന്‍റെ വ്യക്തിത്വത്തിൽതന്നെ വൻ മാറ്റം സംഭവിച്ചു. ഇതും ഇന്നും പല വൻ ദേശസ്നേഹികൾക്കും സഹിക്കാൻ പറ്റാത്ത ഒരു കാര്യമായി അവരുടെ ഓർമ്മകളിൽ തുടരുന്നുണ്ട് എന്നുതോന്നുന്നു.

ബൃട്ടിഷ്-ഇന്ത്യക്ക് ചുറ്റുമുള്ള സ്വതന്ത്ര രാജ്യങ്ങളിൽ ഈ തരം ഗുണമേന്മയുള്ള തുണികളുടെ ലഭ്യത കീഴ്ജനത്തിന് കിട്ടാതിരിക്കാൻ ഉന്നതർ ശ്രമിച്ചിരിക്കും എന്നതും തീർച്ചയാണ്.

പറഞ്ഞുവന്നത്, സ്ത്രീ നഗ്നതയ്ക്ക് അപ്പുറം ദേവദാസികളേയും അതുപോലുള്ള കെണിയിൽ പെട്ടുപോയ വനിതകളേയും അശ്ലീല പ്രകടന കാര്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു ഏർപ്പാട് പണ്ടുമുതലേ ഈ ഉപദ്വീപിൽ ഉണ്ടായിരുന്നു എന്നതാണ്. അതിനും അറുതി വരുത്തിയത് ഇങ്ഗ്ളിഷ് ഭരണം തന്നെയാണ്. ഇതിനെക്കുറിച്ച് പിന്നീട് പറയാം എന്ന് വിചാരിക്കുന്നു. എന്നാൽ മലബാറിൽ മോഹിനിയാട്ടം എന്ന ഒരു ഏർപ്പാടുണ്ടായിരുന്നതായി പറയപ്പെടുന്നു. അതിൽ, ചെറിയ പെൺകുട്ടികളെ അണിയിച്ചൊരുക്കി ഓരോ വൻവീടുകളിലും കൊണ്ടുപോയി അവരുടെ നേട്ടുവൻ എന്ന നടത്തിപ്പുകാരൻ, പലവിധ അശ്ലീലകാര്യങ്ങളും ഈ മോഹിനിയാട്ടം നൃത്തത്തിൽ നടത്തിക്കാണിക്കുമായിരുന്നു പോലും.

ഇത് കണ്ടാസ്വധിക്കുന്നതുപോലെയാവില്ല, ഉന്നത വീടുകളിലെ വൻ സാമൂഹിക ആഢ്യത്വം പേറുന്ന വനികതളുടെ സഭ്യമായ നൃത്തങ്ങൾ. വാക്കുകളിലെ സ്വർണ്ണമയം ദേഹശോഭയ്ക്ക് മാറ്റുകൂട്ടിനിൽക്കുന്ന വനിതകളുടെ ആട്ടത്തിന് വൻ ഉത്തേജനശക്തി നൽകാനുള്ള കഴിവുതന്നെകണ്ടേക്കാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

40

Post posted by VED »

40 #. സ്വന്തം പണിക്കാരി ശരിക്കും ഒരു ഭീഷണിയായിത്തന്നെ ജീവിതത്തിൽ നിലനിൽക്കുന്ന അവസ്ഥ



ഇനി സ്മാർത്ത വിചാരത്തെക്കുറിച്ചാണ് എഴുതാൻ പോകുന്നത്. അതിന് മുൻപായി ഒരു തിരുത്തൽക്കുറിപ്പ് ചേർക്കേണ്ടിയിരിക്കുന്നു.

Vol 11 അദ്ധ്യായം 32ൽ ഈ വിധം ഒരു കാര്യം എഴുതിയിരുന്നു.

QUOTE #: ജേഷ്ഠൻ നമ്പൂതിരിക്ക് നാലോ അഞ്ചോ പേരെ വിവാഹം കഴിക്കാമെന്നോ മറ്റോ ഉള്ള വല്ല പ്രമാണമോ (tenetറ്റോ) മറ്റോ ഉണ്ടായിരുന്നുവെങ്കിൽ തരക്കേടില്ലായിരുന്നു. എന്നാൽ ആ വിധം ഒരു കാര്യം നിലവിൽ ഇല്ലായിരുന്നു എന്നാണ് മനസ്സിലാക്കുന്നത്. END OF QUOTE.

വിക്കീപീഡിയിൽ തിരഞ്ഞപ്പോൾ ഈ വിധം ഒരു എഴുത്ത് കാണപ്പെട്ടു:

QUOTE: ഓരോ ഇല്ലത്തും മൂസ്സാംബൂരി എന്നറിയപ്പെടുന്ന മൂത്ത നമ്പൂതിരിക്കു മാത്രമേ വിവാഹത്തിനു അനുവാദമുണ്ടായിരുന്നുള്ളൂ. അനുജന്മാർ അമ്പലവാസി ഭവനങ്ങളിലും നായർ തറവാടുകളിലും സംബന്ധവുമായി കഴിഞ്ഞു. മൂസാമ്പൂരിമാർ പ്രായവും അവശതയും വകവെക്കാതെ എട്ടും പത്തും വേട്ടു. തൊണ്ണൂറ് കഴിഞ്ഞ വൃദ്ധന് 15 കഴിയാത്ത വധു എന്നതു അക്കാലത്ത് ഒരു പുതിയ കാര്യമായിരുന്നില്ല. END OF QUOTE.

ഇത് എത്രമാത്രം കൃത്യമായ വിവരം ആണ് എന്ന് അറിയില്ല. കാരണം, ഇന്ന് എന്തും എഴുതി പരസ്യപ്പെടുത്താൻ പറ്റുന്നതിന് വ്യക്തികൾക്ക് വൻ ശക്തി ലഭിച്ചിരിക്കുന്ന കാലംതന്നെയാണ്. എന്നാൽ ഈ വിധം ജ്യേഷ്ഠൻ-നമ്പൂതിരിക്ക് മാത്രം എത്ര പ്രായം കുറഞ്ഞ പെൺകുട്ടികളേയും കൈവശപ്പെടുത്താൻ ആവും എന്നത് ആ ഇല്ലത്തെ മറ്റ് പലർക്കും ഒരു വൻ മാനസിക പ്രശ്നം തന്നെ ഉണ്ടാക്കിയേക്കാം. ആ പെൺകുട്ടിക്ക് ആണ് മന:പ്രസായം വരിക എന്ന് പറയുന്നതിൽ കാര്യമായ ആഴംകണ്ടേക്കില്ല. കാരണം, അന്നത്തെ സാമൂഹികാന്തരീക്ഷം വളരെ വ്യത്യസ്തമായിരുന്നു. ഭർത്താവ് സുമുഖനും യുവാവും ആയിരിക്കേണം എന്ന പ്രമാണം ഇന്നു പോലും ഇന്ത്യയിൽ അത്രകണ്ട് ശ്രദ്ധിക്കാത്ത കാര്യമാണ്. ഭർത്താവ് ഉന്നത സ്ഥാനത്തുള്ളവൻ ആയിരിക്കേണം എന്നതാണ് വ്യക്തമായ ആകർഷണം.

മുകളിൽ നൽകിയ ഉദ്ദരണിയിൽ ‘15 തികയാത്ത’ എന്ന വാക്കുകൾ തന്നെ ശദ്ധയിൽ പെടേണ്ടകാര്യം ആണ്. ഇത് ശരിയാണോ എന്ന് അറിയില്ല. 15 വയസ്സ് എന്നത് അന്ന് വിവാഹ പ്രായം എന്നരീതിയിൽ നോക്കിയാൽ അമിത പ്രായം തന്നെയായേക്കാം. അന്ന് British-Indiaയിൽ (ഇന്ത്യയിൽ അല്ല) വിവാഹത്തിന് പെൺകുട്ടിക്ക് നിയമപരമായി സമ്മതം നൽകാൻ അവകാശം കിട്ടുന്ന പ്രായം ഏറ്റവും കുറഞ്ഞത് 10 വയസ്സായിരുന്നു. ഈ വയസ്സിനെ Bombay Presidencyയിൽ 12 വയസ്സാക്കാനായി 1891–92ൽ Age of Consent Bill ഇങ്ഗ്ളിഷ് ഭരണം വൻ ശ്രമം നടത്തി, പ്രാദേശിക രാജ്യസ്നേഹികളുമായി വാഗ്വാദങ്ങളിൽ ഏറ്റുമുട്ടി, ഒടുവിൽ വിജയിച്ച് നിയമമായി നടപ്പിൽവരുത്തിയത് ചരിത്രം തന്നെആണ്.

ഇനി സ്മാർത്ത വിചാരത്തിലേക്ക് പോകാം. ഈ കാര്യത്തെക്കുറിച്ച് Malabar Manual, Travancore State Manual Vol 2, Malabar and Anjengo തുടങ്ങിയ ഗ്രന്ഥങ്ങളിൽ വളരെ വ്യക്തമായിത്തന്നെ പ്രതിപാധിച്ചിട്ടുണ്ട്. എന്നാൽ ഇവിടെ എടുത്തു പറയേണ്ടുന്ന ഒരു കാര്യം, നമ്പൂതിരിമാർ അവരുടെ സമൂഹത്തിന്‍റെ ഉള്ളിലെ പലവിധ ആചാരങ്ങളും പണ്ട് കാലങ്ങളിൽ പുറത്തുള്ളവർക്ക് ചർച്ചക്കായി നൽകാറില്ലായിരുന്നു എന്നതാണ്.

ഓൺലൈനായി സാമർത്ത വിചാരത്തെക്കുറിച്ച് തിരഞ്ഞപ്പോൾ പലവിധ എഴുത്തകളും കാണുകയുണ്ടായി. ഇവയിൽ ചിലതിന് ഒരു തരം നിലവാരം കുറഞ്ഞ സമീപനം ആണ് കാണുന്നത്. മാത്രവുമല്ല, ഈ വിധ എഴുത്തുകളിൽ മിക്കവയും കേരളം എന്ന ഒറ്റ ദേശത്തിന്‍റെ കാര്യമായാണ് ഈ കാര്യങ്ങൾ എഴുതിക്കാണുന്നത്. കുറച്ച് വകതിരിവുള്ള ആർക്കും വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാവുന്ന കാര്യമാണ് മലബാറും തിരുവിതാംകൂറും വളരെ വ്യത്യസ്തമായ ജനക്കൂട്ടങ്ങൾ ഉള്ള രണ്ട് വ്യത്യസ്ത പ്രദേശങ്ങൾ ആയിരുന്നു എന്നത്. ഈ രണ്ടുപ്രദേശങ്ങളിലും ഉള്ള നമ്പൂതിരിമാർ തമ്മിൽ ചില നേരിയ ബന്ധങ്ങൾ കണ്ടേക്കാം എന്നുമാത്രം.

പോരാത്തിന്, സ്മാർത്ത വിചാരവുമായി ബന്ധപ്പെട്ട് ഇന്ന് വ്യക്തമായി ചിത്രീകരിക്കപ്പെടുന്ന, ഇരുപതാം നൂറ്റാണ്ടിലെ മൂന്ന് സംഭവകഥകളും ബൃട്ടിഷ്-മലബാറിലെ കാര്യങ്ങൾ അല്ലതന്നെ. മറിച്ച്, കൊച്ചിൻ രാജ്യത്തിലോ തിരുവിതാംകൂറിലോ ആയിരിക്കാം അവ സംഭവിച്ചത് എന്നാണ് തോന്നുന്നത്. എന്നാൽ വളരെ കൃത്യമായി ഈ വിധ കാര്യങ്ങളെ ഈ എഴുത്തുകാരൻ പഠനത്തിന് വിധേയമാക്കിയിട്ടില്ലാ എന്നും ഇവിടെ രേഖപ്പെടുത്തുന്നു.

സ്മാർത്ത വിചാരത്തിന് ശേഷം പ്രഖ്യാപിക്കപ്പെടുന്ന വിധിന്യായത്തെ പണ്ടുകാലങ്ങളിൽ ചോദ്യം ചെയ്യാൻ യാതോരു മാർഗ്ഗവും ഇല്ലായിരുന്നു. എന്നാൽ British-Malabarറിൽ ഇങ്ഗ്ളിഷ് ഭരണം ഇതിന്‍റെ നിയമ സാധുതയെ ചോദ്യംചെയ്യുകയുണ്ടായി എന്നാണ് മനസ്സിലാക്കുന്നത്.

1887ൽ പ്രസിദ്ധീകരിക്കപ്പെട്ട Malabar Manualലിൽ ഈ വിധം വാക്കുകൾ കാണുന്നുണ്ട്:

QUOTE: There seems to have been in former days no appeal from the decision of the Gramm assembly to any other authority, but within the last few years the decision of such an assembly was called in question, and the attempt that was subsequently made to overrule its decision greatly exercised the minds of the “twice born” in all the Malayali countries. END OF QUOTE

ഇങ്ഗ്ളിഷ് ഭരണം ഈ വിധം ഹൈന്ദവ സംസ്കാരങ്ങളുടെ നടത്തിപ്പിനെ വിഖ്നപ്പെടുത്തിയത് ഇന്നും ഹിന്ദുക്കൾക്ക് വൻ മന:പ്രയാസം നൽകുന്ന കാര്യം തന്നെയാവാം. എന്നാൽ ഇതൊന്നും ഹിന്ദുക്കളുടെ, അതായത് ബ്രാഹ്മണരുടെ, സംസ്ക്കാരം ഒന്നുമല്ലതന്നെ. മറിച്ച് ലോകത്തിലെ മിക്ക പ്രാകൃത സ്ഥലങ്ങളിലും ഉള്ള നാട്ടുനടപ്പും വൈവാഹിക ജീവിത ചട്ടങ്ങളും ഇതുപോലൊക്കെ വിചിത്രങ്ങൾ ആയിരുന്നിരിക്കാം.

ദക്ഷിണേഷ്യയുടെ ചില ഭാഗങ്ങളിൽ കാലാകാലങ്ങളായി വൻ ഉത്സഹത്തിമിർപ്പോടെ നടത്തിയിരുന്ന സതിയെന്ന വൻവിഖ്യാതികേട്ട ആചാരത്തെ നിരോധിച്ചതിനെപ്പോലും വിമർശിച്ച, യൂഎസ്സ്ഏയിലേക്ക് കടന്ന് വിലസുന്ന ഒരു വൻ ബുദ്ധിമാനായ ഇന്ത്യാക്കാരനെ ഇന്റർനെറ്റിൽ കുറച്ചു വർഷങ്ങൾക്ക് മുൻപ് കണ്ടതായി ഓർക്കുന്നു. ഈ ബുദ്ധിമാന്‍റെ വകാശവാദം, ഈ വിധമായുള്ള ഒരു നിയമ നിർമ്മാണത്തിലൂടെ ഇന്ത്യൻ സ്ത്രീകളുടെ നൈസർഗ്ഗികമായ അവകാശത്തേയും വ്യക്തി സ്വാതന്ത്ര്യത്തേയും മനുഷ്യാവകാശത്തേയും ആണ് ഇങ്ഗ്ളിഷ് ഭരണം തടസ്സപ്പെടുത്തിയത് എന്നാണ്.

സാധാരണ ഗതിയിൽ സ്വന്തം കുടുംബക്കാരോ, അയൽവീട്ടുകാരോ ആയ നമ്പൂതിരിമാരോ അതുമല്ലെങ്കിൽ സ്വന്തം ദാസി അഥവാ തുണപ്പെണ്ണുതന്നെയുമാവാം ഒരു നമ്പൂതിരി സ്ത്രീക്കെതിരിയായി ആരോപണം ഉയർത്തുക. ഈ വിധം ഒരു വാസ്തവം നിലവിൽ ഉണ്ടായിരുന്നുവെങ്കിൽ, ആരും പ്രത്യേകമായി എടുത്തുപറയാത്ത ഒരു കാര്യം ഉണ്ട്.
മറ്റുള്ളവരുടെ ചൊൽപ്പടിക്ക് നിൽക്കാത്ത ആളോ, അതുമല്ലെങ്കിൽ നടപ്പിൽ ഉള്ള കുടുംബപരമായ അച്ചടക്കത്തിനും ഉച്ചനീചത്വങ്ങൾക്കും അതുമല്ലെങ്കിൽ കുടുംബപരമോ, ഗ്രാമത്തിലേയോ ഉള്ള ജീവിതരീതികൾക്കും അനുസൃതമായി ജീവിക്കാത്തവ്യക്തിയെ മറ്റുള്ളവർ ഒതുക്കാൻ നോക്കും എന്നത് ഫ്യൂഡൽ ഭാഷകളിൽ വളരെ സാധ്യമായ ഒരുകാര്യമാണ്.

സ്മാർത്ത വിചാരത്തിൽ കാണുന്ന കടുംക്രൂരത കാണുമ്പോൾ, ഭാഷാ കോഡുകളിൽ ഈ സ്ത്രീ മറ്റെന്തെങ്കിലും കഠിന തെറ്റ് ചെയ്തിട്ടുണ്ടാവാം എന്നാണ് തോന്നുന്നത്. ഉദാഹരണത്തിന്, സാധാ പൗരൻ തിരുവിതാംകൂറിൽ ഉദ്യോഗസ്ഥനേയോ മേലധികാരിയേയോ 'നിങ്ങൾ' എന്ന് സംബോധന ചെയ്താൽ, അതികഠിനമായ വിരോദം മറ്റേ ആളിൽ വന്നുകേറുന്നതായി നേരിട്ടുകണ്ട അനുഭവം ഉണ്ട്. അടിച്ചുകൊല്ലാൻ മാത്രം വിരോദമാണ് വരിക. ഇന്ന് മലബാറിലും ഏതാണ്ട് ഇതുപോലൊക്കെത്തന്നെയാണ് കാര്യങ്ങൾ.

സ്മാർത്ത വിചാരം എന്ന വിചാരണ ആ നമ്പൂതിരി കുടുംബത്തിന് വൻ സാമ്പത്തിക ചിലവും ഭാരവും തന്നെയാണ്. എന്നാൽത്തന്നെ കൂടെപ്പൊറുപ്പിക്കാൻ പറ്റാത്ത ആളെ ഒഴിവാക്കേണ്ടുന്നത് പലപ്പോഴും ഒരു അത്യാവശ്യം തന്നെയാകും. പുകഞ്ഞപുള്ളിയെ പുറത്താക്കുകതന്നെ വേണ്ടിവരും. അതുചെയ്തില്ലായെങ്കിൽ കുടുംബത്തിലേയും സമുദായത്തിലേയും അച്ചടക്കവും റജിമെന്‍റേയഷനും (regimentation) ആകെ അലങ്കോലപ്പെട്ടേക്കാം.

രാജവാണ് ഈ വിചാരണയ്ക്ക് ഉത്തരവിടേണ്ടത്. ഈ ഉത്തരവ് പ്രകാരം ഈ വിചാരണ അഥവാ വിചാരത്തിനായി ഒരു പഞ്ചായത്ത് രൂപീകരിക്കും. ഇതിന്‍റെഒ അദ്ധ്യക്ഷം വഹിക്കുന്നത് ഒരു ബട്ടതിരി നമ്പൂതിരിയാണ്.

ജാതീയമായ സ്ഥാനപദവിപ്രകാരം (rank) നമ്പൂതിരിമാരിൽ ഏറ്റവും ഉന്നതരായ ആദ്യൻമാരായ നമ്പൂതിരിപ്പാടുകൾക്ക് കീഴിലായി വരുന്നവരായ വിശിഷ്ട നമ്പൂതിരിമാരാണ് അഗ്നിഹോത്രികളും ബട്ടതിരികളും. ബട്ടതിരികൾ യജ്ഞങ്ങൾ നടത്താൻ പാടില്ലപോലും. പകരം അവർ തത്വശാസ്ത്രം (philosophy), തർക്കശാസ്ത്രം (logic) തുടങ്ങിയ പലവിധ വിജ്ഞാനകാര്യങ്ങളിൽ മനസ്സ് വ്യാപൃതർ ആക്കേണ്ടവർ ആണ്.

ഈ സ്മാർത്തവിചാര പഞ്ചായത്തിൽ പിന്നെവരുന്നത് ഒന്നോ രണ്ടോ അതുമല്ലെങ്കിൽ ഏതാനും മീമാംസകർ ആണ്.
വിക്കീപീഡിയയിൽ ഈ വിധം കാണുന്നു

QUOTE: മോക്ഷപ്രാപ്തിക്കായി വേദവിധിപ്രകാരമുള്ള അനുഷ്ഠാനങ്ങളും ആചാരങ്ങളും യാതൊരു വീഴ്ചയും കൂടാതെ പാലിക്കണമെന്ന് അനുശാസിക്കുന്നതാണ് മീമാംസാദർശനം. ഈ ദർശനത്തിൽ ബ്രാഹ്മണപുരോഹിതന്മാർക്ക് അനിഷേധ്യമായ പങ്കുണ്ട്. ഇങ്ങനെയുള്ള നിലപാടിലൂടെ ബ്രാഹ്മണമേധാവിത്വവും ജാതിവ്യവസ്ഥയും നിലനിർത്താൻ മീമാംസകർ സഹായിച്ചു END OF QUOTE

ഇവിടെ സൂചിപ്പിക്കപ്പെട്ട മീമാംസകർ തന്നെയാണ് സ്മാർത്ത വിചാരത്തിൽ പങ്കെടുക്കുന്നത് എന്നു തോന്നുന്നു. കൂടുതൽ വിവരം ഈ എഴുത്തുകാരന്‍റെ പക്കൽ ഇല്ല.

ഈ പഞ്ചായത്തിൽ പിന്നെ ഉള്ളത് അകക്കോയ്മ എന്ന സ്ഥാനം നൽകപ്പെട്ട നമ്പൂതിരിയാണ്. ഈ ആൾക്കും ഒരു പ്രത്യേക ഉത്തരവാദിത്വവും തൊഴിലും ഉണ്ട്, ഈ വിചാര വിചാരണയിൽ.

പിന്നെവരുന്നത് പുറക്കോയ്മ എന്ന ഉദ്യോഗസ്ഥനാണ്. ഈ ആൾ രാജാവ് നിയോഗിക്കുന്ന ഉദ്യോഗസ്ഥനാണ്. ഈ ആൾക്ക് വിചാരണയിൽ സ്ഥാനമില്ല. ഈ ആൾ ചെയ്യേണ്ടുന്നത് വിചാരണ വേളയിൽ കൈയിൽ ഒരു വാളും പിടിച്ചുകൊണ്ട് നിൽക്കേണം എന്നതാണ്. അച്ചടക്കം നിലനിർത്താനാണ്. ഇന്നത്തെ പോലീസ് ശിപായിയുടെ ഡ്യൂട്ടി എന്ന് പറയാം എന്ന് തോന്നുന്നു. ഈ പുറക്കോയ്മ ഏത് ജാതിക്കാരനാണ് എന്ന് അറിയാൻ ഈ എഴുത്തുകാരന് ആയിട്ടില്ല.

അകക്കോയ്മ, പുറക്കോയ്മ, മേൽക്കോയ്മ എന്നിങ്ങിനെ മൂന്ന് കോയ്മകളെക്കുറിച്ച് കോൾക്കുന്നുണ്ട്. ഇവയെക്കുറിച്ച് കൂടതൽ കാര്യങ്ങൾ പിന്നീട് പറയാം എന്ന് വിചാരിക്കുന്നു.

നമ്പൂതിരി സ്ത്രീയെക്കുറിച്ച് സന്മാർഗ്ഗവിരുദ്ധമോ ലൈംഗികമോ ആഭാസകരമോ അശ്ലീലകരമോ ആയ എന്ത് ആരോപണംവന്നാലും, ആദ്യം നടത്തപ്പെടുന്നത് ദാസീവിചാരം എന്നകാര്യമാണ്. ഇത് ആ നമ്പൂതിരി ഇല്ലക്കാർ തന്നെ ചെയ്യുന്ന കാര്യമാണ്. ദാസിയോട് ചോദിക്കാൽ ആണ് ഇത്. തന്‍റെ അകത്തമ്മ അഥവാ അന്തർജനം എന്തെങ്കിലും വിധത്തിൽ അസന്മാർഗ്ഗ പ്രവർത്തിചെയ്തിട്ടുണ്ടോ എന്ന്.

എല്ലാ നമ്പൂതിരി ഇല്ലങ്ങളിലും ഈ വിധ ദാസിമാർ ഉണ്ടാവും. ഉണ്ടായേപറ്റു. പോലീസ് ശിപായി ഇല്ലെങ്കിൽ പിന്നെ ഐപിഎസ്സിന് എന്ത് വിലയാണ് ഉള്ളത് എന്നതുപോലെ.

ചിലപ്പോൾ ചില നമ്പൂതിരി സ്ത്രീകൾക്ക് പ്രത്യേകമായ ദാസിമാർവരെ ഉണ്ടായേക്കാം. (ഐപിഎസ്സുകാർക്ക് സ്വന്തമായുള്ള ഓഡർളിമാർ ഉണ്ടാവും എന്നതുപോലെ.)

ഈ ദാസിമാരെ വൃഷാലി എന്നും പേരുപറയാറുണ്ട്.

ഈ ദാസി താൻ തോഴിയെന്ന രീതിയിൽ മേൽനോട്ടവും രഹസ്യമായുള്ള ശ്രദ്ധിക്കലും നടത്തുന്ന അന്തർജനത്തെക്കുറിച്ചുള്ള ആരോപണം ശരിവച്ചാൽ, ആ നമ്പൂതിരി സ്ര്തീയുടെ കഥ ഒട്ടുമിക്കവാറും കഴിഞ്ഞതുതന്നെ. ഈ വിധം കാര്യങ്ങൾ കാണുമ്പോൾ, നമ്പൂതിരി സ്ത്രീകളുടെ അന്നത്തെ ദയനീയാവസ്ഥ ശരിക്കും മനസ്സിലാക്കാൻ പറ്റും.

സ്വന്തം പണിക്കാരി ശരിക്കും ഒരു ഭീഷണിയായിത്തന്നെ ജീവിതത്തിൽ നിലനിൽക്കും. അങ്ങിനെവേണ്ടിത്തന്നെവരും ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ. എന്തെങ്കിലും കാരണവശാൽ ഈ പണിക്കാരിയോട് ഒന്ന് തെറ്റിയാലോ മറ്റെന്തെങ്കിലും കാരണത്താൽ ഏറ്റുമുട്ടിയാലോ പ്രശ്നം തന്നെയാണ്.

ഭാഷ ഫ്യൂഡൽ ആണ് എന്ന് ഓർക്കേണ്ടതാണ്. എന്നാൽ ഉച്ചനീചത്വ കോഡുകൾക്ക് നിശ്ചിതമായ ദീശാബോധം ഉണ്ടാവേണം എന്നില്ല. പ്രായം, കുടുംബ മഹിമ, വ്യക്തി ബന്ധം, സൂചിപ്പിക്കപ്പെടുന്ന കുടുംബ ബന്ധം, പെട്ടെന്ന് മനസ്സിൽ കയറിവരുന്ന ഭാവ വ്യത്യാസം അങ്ങിനെ പലതും, ദീശാകോഡുകളെ പൊടുന്നനെ മാറ്റിമറിച്ചേക്കാം.

ദാസി പണിക്കാരിയാണ്. എന്നാൽ നായർ വ്യക്തിയാണ്. അങ്ങിനെ നോക്കുമ്പോൾ കീഴ്ജാതിക്കാരുടെ അടിയാളത്തം പിടിച്ചുവാങ്ങുന്ന ആളാണ്. അന്തർജനം പുറത്തുനടക്കാൻ പോകുമ്പോൾ മുന്നിൽ നടന്നും കൂടെ നടന്നും, അങ്ങ് ദൂരെ മുന്നിൽ കാണപ്പെടുന്ന പുരുഷന്മാരോട് മാറിനിൽക്കാൻ മുന്നറിയിപ്പു നൽകാനായി വൻ ഒച്ചയിൽ ആയി! എന്ന് വിളിച്ചു പറഞ്ഞ് പരിചയമുള്ള ആളാണ്. പുരുഷന്മാർ ഈ മുന്നറിയിപ്പ് മാനിക്കും. ഇന്ന് ട്രാഫിക്ക് പോലീസുകാരൻ നൽകുന്ന അടയാളങ്ങളെ വാഹന ഡ്രൈവർമാർ അനുസരിക്കും എന്നതുപോലെ. മനസ്സിൽ വൻ ഭാവങ്ങൾ കയറിക്കൂടാൻ ഇതൊക്കെമതി. മാത്രവുമല്ല, ഈ ദാസിക്ക് ചിലപ്പോഴെല്ലാം പ്രായം കൂടുതൽ ആവാനും വളരെ സാധ്യതയുണ്ട്. ഈവിധകാര്യങ്ങൾക്കെല്ലാം ഫ്യൂഡൽ ഭാഷാ വാക്കുകളുടെ ദിശാഘടകാംശത്തിനെ മലക്കം മറിക്കാൻ കഴിവുള്ളവയാണ്.

ചെറുപ്പക്കാരിയായ ഐപിഎസ്സ് ഉദ്യോഗസ്ഥയെ പ്രായം കൂടുതലുള്ള വനിതാ പോലീസ് ശിപായിയോട് വിചാരണചെയ്യാൻ ആവശ്യപ്പെടുന്നതുപോലുള്ള കാര്യമാണ് ദാസിവിചാരത്തിൽ നടക്കുന്നത്. ഈ പറഞ്ഞത് നമ്പൂതിരി സ്ത്രീകളുടെ കാര്യമാണെങ്കിലും, ഇന്നത്തെ പോലീസ് വകുപ്പിന്‍റെ ഉള്ളറ റെജിമെന്‍റേഷനെക്കുറിച്ച് പറയുന്ന അവസരത്തിൽ ഈ കാര്യം വീണ്ടും ഒന്ന് എടുക്കേണ്ടിവന്നേക്കാം എന്നു തോന്നുന്നു.

ദാസി, ആരോപണം ശരിവച്ചാലാണ് ആ നമ്പൂതിരി ഇല്ലക്കാർ രാജാവിനെ വിവരം അറിയിക്കുന്നത്. സ്മാർത്ത വിചാരത്തിനായി.

നിശ്ചിത സംഖ്യ സേവന ഫീസായി രാജാവിന് അടക്കേണ്ട

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

41

Post posted by VED »

41 #. ഫ്യൂഡൽഭാഷകൾ സംസാരിക്കുന്ന കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം മുകളിലുള്ളവരുടെ ഭാവത്തെ ഏതെല്ലാം രീതിയിൽ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യും


തിരുവിതാംകൂറിലെ സ്മാർത്ത വിചാരത്തെക്കുറിച്ച് Travancore State Manual Vol 2ൽ V Nagam Aiya പറയുന്ന കാര്യമാണ് ഇവിടെ ഉദ്ദരിക്കുന്നത്:

QUOTE: The Smarta Vicharam or the system of enquiry into sexual offences prevalent among the Nambudiris is one of the most important of their institutions and perhaps one of the most cruel. END OF QUOTE

ആ വിചാരണ കൊടുംക്രൂരതതന്നെയാണ് എന്നാണ് പറയുന്നത്. എന്നാൽ വാസ്തവം പറയുകയാണെങ്കിൽ ഇന്നുള്ള ഇന്ത്യയിലെ എല്ലാവിധ പോലീസ് പെരുമാറ്റങ്ങളും ചോദ്യംചെയ്യൽ മുറയും കോടതി വിചാരണാ നടപടിക്രമവും ജയിൽ ശിക്ഷയും മറ്റും ഒരു ഇങ്ഗ്ളിഷ് വീക്ഷണകോണിൽ നിന്നും നോക്കിയാൽ വളരെ ക്രൂരം തന്നെയാണ്.

ആ വിഷയത്തിലേക്ക് പിന്നീട് പോകാൻ പറ്റിയേക്കാം.

പേരുദോഷം പിടിപെട്ട പെൺകുട്ടിയെ അല്ലെങ്കിൽ സ്ത്രീയെ സ്വന്തം അച്ഛനും അമ്മയും സഹോദരീ-സഹോദരന്മാരും അമ്മാവന്മാരും അമ്മായിമാരും മറ്റ് കുടുംബക്കാരും യാതോരു കനിവോ വാത്സല്യത്തിന്‍റെ അംശമോ കാണിക്കാതെ തളളിപ്പറയും എന്നത് ഇങ്ഗ്ളിഷിൽനിന്നും നോക്കിയാൽ ആശ്ചര്യകരം തന്നെയായിരിക്കാം. എന്നാൽ ഇന്നും ഈ വിധമായുള്ള ഒരു മനോഭാവം ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ ഉണ്ട് എന്നുള്ളതാണ് വാസ്തവം.

സമൂഹത്തിൽ വൻപേരുനൽകുന്ന മക്കളെമാത്രമേ മാതാപിതാക്കൾക്ക് ഇഷ്ടമുണ്ടാവുള്ളു. തന്നെ 'അദ്ദേഹം' എന്ന പദവിയിൽ എത്തിക്കുന്ന മകനാണ് നല്ലവൻ. തന്നെ 'അവൻ' എന്ന പദവിയിൽ എത്തിക്കുന്നവൻ ദുഷ്ടൻ തന്നെയാണ്.

തിരുവിതാംകൂറിൽ 64 ഫണം അഥവാ 9രൂപയാണ് രാജാവിന് നൽകേണ്ടുന്ന വിചാരണാ ഫീസ് അന്ന്. ഈ പണം ശ്രീ പദ്മനാഭക്ഷേത്രത്തിലേക്കുള്ളതാണ്. കാരണം, തിരുവിതാംകൂർ രാജാവ് ശ്രീ പദ്മനാഭസ്വാമിയുടെ Vassal അഥവാ അടിയാൻമാത്രമാണ്.

എന്നാൽ മലബാറിലെ പ്രദേശങ്ങളിൽ അതാതു പ്രദേശത്തെ രാജാവിനായിരിക്കാം ഈ ഫീസ് നൽകേണ്ടത്.

ദാസീവിചാരത്തിൽ ദാസി അന്തർജനത്തെപ്പറ്റിയുള്ള ആരോപണം ശരിവച്ചുകഴിഞ്ഞാൽ, ആ അന്തർജനത്തിന്‍റെ സർവ്വവിധ വ്യക്തിത്വവും മാറിക്കഴിയും. ഈ വ്യക്തിയെ പിന്നെ പരാമർശിക്കുന്നത് ആ ആളുടെ പേരുപറഞ്ഞല്ല. മറിച്ച് 'സാധനം' എന്നാണ് പറയുക. ഈ വാക്ക് ഇന്നും മറ്റുവ്യക്തികളെ തരംതാഴ്ത്തിക്കൊണ്ട് ഉപയോഗിച്ചുകാണുന്നുണ്ട്.

ആ 'സാധനത്തെ' വീട്ടിൽകയറ്റാൻ പറ്റില്ല എന്നതാണ് നമ്പൂതിരി ഇല്ലത്തിന്‍റെ അടുത്തപ്രശ്നം. ഈ വിധ പ്രശ്നങ്ങളെ കാലേക്കൂട്ടി മുന്നിൽ കണ്ടുകൊണ്ടുതന്നെ, അഞ്ചാംപുര എന്ന ഒരു ചെറിയവീട്, ഇല്ലത്തിന്‍റെ (വാസ്തുപ്രകാരം) വായുകോണിൽ കെട്ടിയിരിക്കും.

ഇല്ലങ്ങൾക്ക് അന്ന് നാല് വശങ്ങൾ ഉണ്ടായിരുന്നു. അതായത് വടക്കോട്ടുള്ളത് വടക്കിനി, തെക്കോട്ടുള്ളത് തെക്കിനി, കിഴക്കോട്ടുള്ളത് കിഴക്കിനി, പടിഞ്ഞാട്ടേക്കുള്ളത് പടിഞ്ഞാട്ടിണി. ഇത് നാലും ചേരുന്നതാണ് ഒരു ഗൃഹം അഥവാ ഇല്ലം. ഈ കാരണത്താലാവാം വിട്ടുനിൽക്കുന്ന ചെറിയ വീടിന് 'അഞ്ചാംപുര' എന്നു പറയുന്നത് എന്ന് തോന്നുന്നു.

ഏതെങ്കിലും വിധേനെ അശുദ്ധിവന്ന നമ്പൂതിരിമാർക്ക് താമസിക്കാനുള്ളതാണ് ഈ കെട്ടിടം എന്ന് തോന്നുന്നു. ശൂദ്രവീടുകളിൽ സംബന്ധം നടത്തി ജീവിച്ചുവരുന്ന നമ്പൂതിരിമാർ തിരിച്ചുവന്നാൽ ഈ വീട്ടിലാണ് കയറേണ്ടത് എന്നും തോന്നുന്നു.

ഇനി 'സാധനം' എന്ന രീതിയിലേക്ക് തരംതാഴ്ത്തപ്പെട്ട നമ്പൂതിരി സ്ത്രീയുടെ കാര്യത്തിലേക്ക് കടക്കാം. ഇവരെ അഞ്ചാംപുരയിലേക്ക് മാറ്റുന്നു. അപ്പോഴും ഇവർക്ക് ഘോഷം നിലനിൽക്കും. എന്നുവച്ചാൽ അവർക്ക് നേരിട്ട് ആരുമായും സംസാരിക്കാൻ ആവില്ല.

ഇനി സ്മാർത്ത വിചാരത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകുയാണ്. എന്നാൽ അതിന് മുൻപായി നമ്പൂതിരി സമൂഹം എന്തുകൊണ്ടാണ് ഈവിധം ക്രൂരത കാട്ടുന്നത് എന്നതിനെക്കുറിച്ച് ഒന്ന് പറയാം.

ഒരു രാജ്യത്ത് നമ്പൂതിരിമാർ മാത്രമാണ് ഉള്ളുവെങ്കിൽ അവരിലെ പലവിധ മാനസിക ഞെരുക്കങ്ങളും സമ്മർദ്ദങ്ങളും ഇല്ലാതിരിക്കും. ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന കീഴ്ജനം ചുറ്റുമുള്ളത് ഒരു വൻ പ്രശ്നം തന്നെയാണ്. അവരുടെ വാക്കുകളിലും നേത്രങ്ങളിലും നിൽപ്പിലും നടപ്പിലും ഭാവങ്ങളിലും മറ്റും അടിയാളത്തം നിത്യവും നിലനിർത്തിയിരിക്കേണ്ടിവരും.

ഈ വിധം ഒന്ന് ചിന്തിക്കുക. ഒരു സ്ഥലത്ത് ചെറുപ്പക്കാരായ കുറച്ച് അദ്ധ്യാപകർ ഇരിക്കുന്നു. വിദ്യാർത്ഥികൾ ആരുംതന്നെയില്ല. വേറെ ആളുകളും ആരും അവിടെയില്ല. ഈ വിധമായുള്ള ഒരു അന്തരീക്ഷത്തിൽ ഈ ചെറുപ്പക്കാർ വെറും ഒരു കൂട്ടം ചെറുപ്പക്കാരുടെ ഭാവത്തിൽ തന്നെ പെരുമാറും. എന്നാൽ പെട്ടെന്ന് ഒരു വിദ്യാർത്ഥിയോ മാതാപിതാക്കളോ അവിടെ വന്നാൽ ഈ കൂട്ടരുടെ ഭാവം മാറും. പെട്ടന്നുതന്നെ 'സാർ' എന്ന ഭാവത്തിലേക്ക് ഇവരുടെ പെരുമാറ്റവും ഭാവവും മറ്റും മാറും.

പണ്ട്, ഏതാണ്ട് 1985ൽ Bangaloreൽവച്ച് ഒരു വ്യക്തി ഐഏഎസ്സു ട്രെയ്നിങ്ങ് കഴിഞ്ഞുനിൽക്കുന്ന ബാച്ചിലെ ഐഏഎസ്സുകാരുടെ ഒരു കൂട്ടത്തിനെ കണ്ടകാര്യം പറഞ്ഞിരുന്നു. ഈ ആൾ പറഞ്ഞു, അവരെയെല്ലാം ഒന്നിച്ചുകണ്ടപ്പോൾ, കുറേ കോളജ് വിദ്യാർത്ഥികൾ കൂട്ടംകൂടിനിൽക്കുന്നതുപോലെ തോന്നിയെന്ന്. എന്നാൽ അവരുടെ ഇടയിലേക്ക് ഒരു ഓഫിസ് ശിപായിയോ (peon) ഗുമസ്തനോ (clerk) കയറിവന്നാൽ, ഇവരുടെ ഭാവം മാറും.

ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന കീഴ്ജനത്തിന്‍റെ സാന്നിദ്ധ്യം മുകളിൽ ഉള്ളവരുടെ ഭാവത്തെ കാര്യമായിത്തന്നെ സ്വാധീനിക്കുകയും ബാധിക്കുകയും ചെയ്യും എന്നുള്ളതാണ് വാസ്തവം. എന്നാൽ ഇങ്ഗ്ളിഷിൽ കാര്യങ്ങൾ ഈ വിധമല്ല. ഇതിന്‍റെ വ്യക്തമായ കാരണം, നീ - നീ, നിങ്ങൾ - നിങ്ങൾ, സാർ - സാർ എന്നതും, അതിനേക്കാൾ കൂടുതൽ സങ്കീർണ്ണതകൾ ഉള്ള വ്യക്തി ബന്ധങ്ങൾ ഇങ്ഗ്ളിഷിൽ ഇല്ലാ എന്നുള്ളതാണ്. ഇങ്ഗ്ളിഷിൽ You - You എന്ന ഒരേ ഒരു വ്യക്തി ബന്ധമാണ് ഉള്ളത്.

നീ - നീ എന്ന വ്യക്തിബന്ധത്തിൽ ഉള്ളവരിൽ ഒരു നിലവാരംതാഴ്ന്ന വാചകമടിയും, തൊട്ടുകളിയും ചുമലിൽ തട്ടലും തമ്മിൽക്കുത്തിക്കുത്തിയുള്ള സംസാരവും മറ്റും സ്വമേധയാ വരാം. കാരണം, അത്രമാത്രം അടുപ്പവും ഉള്ളിന്‍റെ ഉള്ളിൽ തട്ടുന്നതുമായ ബന്ധമാണ് ഈ നീ - നീ എന്നുള്ളത്. ഈ വിധമുള്ള ആളുകളെ, അവരുടെ കീഴ്ജീവനക്കാർ ആതേ ഭാവത്തിൽ കാണുകയാണെങ്കിൽ, അവരിൽ കാര്യമായ മഹത്വവും ഉന്നതിയും കീഴ്ജീവനക്കാർക്ക് കാണാൻ പറ്റിയേക്കില്ല.

ഈ ഒരു പ്രശ്നം ഇങ്ഗ്ളിഷുകാരേയും കൊളോണിയൽ കാലഘട്ടങ്ങളിൽ ചെറിയതോതിലെങ്കിലും അലട്ടിയിരുന്നു. കോളണി പ്രദേശങ്ങളിൽ ഇങ്ഗ്ളിഷുകാർ താമസിക്കുന്ന അവസരത്തിൽ, ചുറ്റുമുള്ള ഫ്യൂഡൽ ഭാഷകൾ സംസാരിക്കുന്ന പ്രാദേശികർക്ക് അവരോടുള്ള ബഹുമാനം തേഞ്ഞുമാഞ്ഞുപോകുന്ന യാതോരു കാര്യവും അവരിൽ കാണാനോ കേൾക്കാനോ പാടില്ലാ എന്ന തത്വം ആ ഇങ്ഗ്ളിഷുകാർക്ക് അറിവുണ്ടായിരുന്നു.

ഇങ്ഗ്ളണ്ടിൽ അന്ന് എന്ത് തൊഴിൽ ചെയ്താലും വാക്ക് കോഡുകളിൽ കുലുക്കം സംഭവിക്കില്ലതന്നെ. Toilet Cleaning, വസ്ത്രം അലക്കൽ, അടിച്ചുവാരൽ, ടാക്സി ഡ്രൈവിങ്ങ്, മത്സ്യം പിടിക്കൽ തൊഴിൽ, ഗുമസ്തൻ പണി, ഹെഡ് ലോഡിങ്ങ്, ഡോക്ടർ, ഡോക്ടറുടെ പരിചാരകൻ തുടങ്ങി എന്തു തൊഴിൽതന്നെ ചെയ്താലും He, She വാക്കുകളിൽ യാതോരു വിധ വിറയലും വരില്ലതന്നെ.

എന്നാൽ ഈ വിധമായുള്ള ഒരു വിവരം അവരുമായി ബന്ധപ്പെടുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷക്കാരുടെ അറിവിൽ വന്നാൽ പ്രശ്നംതന്നെയാണ്. ഈ ഒരു കാര്യം പലപ്പോഴും കൊളോണിയൽ പ്രദേശങ്ങളിൽ പെട്ടുപോയ ഇങ്ഗ്ളിഷുകാരെ അസ്വാസ്ഥ്യപ്പെടുത്തിയിരിക്കാം. എന്നാൽ ഈ പ്രശ്നം ഇങ്ഗ്ളണ്ടിൽ ജീവിക്കുന്ന ഇങ്ഗ്ളിഷുകാർക്ക് ഒട്ടുംതന്നെ മനസ്സിലായില്ലാ എന്നാണ് തോന്നുന്നത്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

42

Post posted by VED »

42 #. ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളുടെ പ്രഹരമേറ്റാൽ


സ്മാർത്തവിചാരത്തെക്കുറിച്ച് Travancore State Manual, Malabar and Anjengo, Malabar Manual തുടങ്ങിയ ഗ്രന്ഥങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഇവിടെ എഴുതുന്നത്. ഈ വിവരങ്ങളെ ഇന്ന് ഓൺലൈനായി കാണുന്ന മലയാളത്തിലെ എഴുത്തുകളും ഏതാണ്ടൊക്കെ ശരിവെക്കുന്നുണ്ട്.

എന്നിരുന്നാലും ഈ എഴുത്തുകാരൻ എപ്പോഴും വളരെ അധികം ശ്രദ്ധിക്കുന്ന ഒരു കാര്യം ഇങ്ഗ്ളിഷ് എഴുത്തുകളിൽ നിന്നും ലഭിക്കുന്നില്ല. അവ മലയാള എഴുത്തുകളിൽ കണ്ടതായും ഓർക്കുന്നില്ല. പ്രശ്നം ചോദ്യം ചെയ്തു എന്ന വാക്കുകൾ ആണ്.

ഇങ്ഗ്ളിഷിൽ Questionedഎന്നും Interrogated എന്നും ഒക്കെ എഴുതുമ്പോൾ, ഒരു ഇങ്ഗ്ളിഷുകാരന് അവ മനസ്സിലാകുന്ന രീതിയിൽ അല്ല ഫ്യൂഡൽ ഭാഷകളിൽ അവ മനസ്സിലാക്കപ്പെടുക.

മലയാളത്തിൽ പോലീസ് ചോദ്യം ചെയ്തു എന്ന് കേട്ടാൽത്തന്നെ മനസ്സിൽ ഉദിക്കുന്ന ചിത്രം ചോദ്യംചെയ്യപ്പെട്ട ആളെ നീ, എന്നും എടാ, എടീ എന്നും എല്ലാമുള്ള രീതിയിൽ സംബോധന ചെയ്യതിട്ടുണ്ടാവും എന്നാണ്. മാത്രവുമല്ല, ചിലപ്പോഴെല്ലാം ഇടിമുഴക്കം പോലുള്ള ശബ്ദത്തിലും ആണ് സംബോധന ചെയ്യുക. ഈ വ്യക്തിയെ അവൻ, അവൾ എന്ന രീതിയിൽ തന്നെയാവും പാരമർശിക്കപ്പെടുക. ഇതിനുമുപരിയായി, പലപ്പോഴും വെറും പേരുതന്നെയാണ് സംബോധനയായും പരമാർശിക്കലിനുമായും ഉപയോഗിക്കപ്പെടുക. തിരുവിതാംകൂറിൽ പുണ്ടച്ചിമോനെ, പൂറിമോളെ എന്നെല്ലാം വാക്കുകളും നിശ്ചയമായും വരും. ഇന്ന് രഹസ്യമായി ശബ്ദരേഖാ റെക്കോഡിങ്ങ് സൌകര്യം വന്നിട്ടുള്ളതിനാൽ അസഭ്യപ്രയോഗം കുറഞ്ഞിട്ടുണ്ടാവാം എന്നുമാത്രം.

ഈ വിഷയത്തിന്‍റെ ഉള്ളറകളിലേക്ക് പിന്നീട് പോകാം എന്ന് കരുതുന്നു.

ആരോപണവിധേയയായ നമ്പൂതിരി വനിതയെ വെറും ഒരു സാധനമായി നിർവ്വചിക്കപ്പെട്ടിരിക്കുന്നതിനാൽ, ഇവരെ നീ, എടീ, എടീ സാധനമെ എന്നെല്ലാമായിരിക്കും സംബോധന ചെയ്യുക എന്നും അവൾ, സാധനം എന്നെല്ലാം രീതിയിൽ ആയിരിക്കും പരാമർശിക്കപ്പെടുകയും ചെയ്യുക എന്നും വിശ്വസിക്കാം. എന്നാൽ ഇതിൽ ഉള്ള ഒരേ ഒരു ആശ്വാസം, ചോദ്യം ചെയ്യുന്നത് ഉന്നത ജാതിക്കാരനായ (ഇന്നത്തെ ഉന്നത ഐപിഎസ്സുകാരൻ എന്നതിനോട് താരതമ്യം ചെയ്യാൻ പറ്റുന്ന) ഒരു നമ്പൂതിരിയായിരിക്കും എന്നതാവാം.

ഇന്ന് ഇന്ത്യൻ പോലീസ് വകുപ്പ് ആരെയെങ്കിലും പിടിച്ച് ഒന്ന് പെരുമാറണം എന്ന് തീരുമാനിച്ചാൽ, ആദ്യം ചെയ്യുന്നത്, പോലീസ് ശിപായിമാരെക്കൊണ്ടൊന്ന് നീ, എടാ, എടീ എന്നൊക്കെ വിളിപ്പിക്കലാണ്. ഇതോടെ, ആ വ്യക്തിയിൽ എന്തെങ്കിലും ആത്മാഭിമാനമോ (self-esteemമോ) മറ്റൊ ഉണ്ടായിരുന്നുവെങ്കിൽ അവ മുഴുവനും തുടച്ചുമാറ്റപ്പെടും. ഇന്നത്തെ ഇന്ത്യാക്കാരന്‍റെ യഥാർത്ഥ നിലവാരം ആണ് ഇവിടെ സൂചിപ്പിക്കപ്പെട്ടത്.

പല സർക്കാർ ഓഫിസുകളിലും ഇതേ പോലെ ശിപായിമാരും ഗുമസ്തരും സാമൂഹിക ബലം കുറഞ്ഞവരെ നീ, എന്നും അവൻ, അവൾ എന്നും ആയി നിർവ്വചിക്കുന്നത് കണ്ടിട്ടുണ്ട്. ഈ വിഷയവും പിന്നീടിലേക്ക് മാറ്റുകയാണ്. എന്നാൽ ഇതും കൂടി പറയാം. ജനംതന്നെയാണ് പോലീസും ഉദ്യോഗസ്ഥരും മറ്റും ആകുന്നത്. ജനത്തിന്‍റെ സ്വഭാവം അവരുടെ ഭാഷകളാണ് നിശ്ചയിക്കുന്നത്.

നാട്ടുവാഴിയുടെ അധികാരപത്രം പ്രാദേശിക സ്മാർത്തനാണ് ലഭിക്കുക. ഈ ആൾ മീമാസംകരേയും അകക്കോയ്മയേയും പുറക്കോയ്മയേയും വിളിച്ചുവരുത്തി, സാധനം താമസിക്കുന്ന അഞ്ചാംപുരയക്ക് അടുത്തുള്ള ഒരു കെട്ടിടത്തിൽ ഒത്തുകൂടും. സാധാരണ ഗതിയിൽ അടുത്തുള്ള അമ്പലത്തിനോട് അനുബന്ധിച്ച ഒരു വലിയ മുറിയിൽ ആയിരിക്കും ഈ കൂട്ടംകൂടൽ. ഈ വിചാരണയിൽ താൽപ്പര്യമുള്ള എല്ലാരും ഇവിടെ വന്ന് സമ്മേളിക്കും.

ഇവിടെനിന്നും സ്മാർത്തനും മീമാംസകരും അകക്കോയ്മയും പുറക്കൊയ്മയും അഞ്ചാംപുരയിലേക്ക് നീങ്ങും. അവിടെ എത്തിയാൽ ഒരു ചെറിയ നാടകം തന്നെ നടത്തും.

പുറക്കൊയ്മ അഞ്ചാംപുരയ്ക്ക് അകത്ത് കയറില്ല. മറ്റുള്ളവരെ സാധനത്തിന്‍റെ തോഴി അഥവ വൃഷാലി തടയും. ഈ ദാസി ദിവസങ്ങളം സാധനത്തെ (അന്തർജനത്തെ) കാവൽ ഇരിക്കുകയായിരിക്കാം. ഏതാണ്ട് ഇന്നത്തെ ജയിലറെപ്പോലെ (jailerറെപ്പോലെ).. ഇവിടെ മനസ്സിലാക്കേണ്ടത്, ജയിലിലുള്ള ജയിലർമാരും ജയിൽ വാകുപ്പിലെ ഏറ്റവും കീഴിൽവരുന്ന സ്ഥാനക്കാരാണ് എന്നതാണ്. ഇവരണ്, ജയിലിൽ പെട്ടുപോകുന്നവരെ നീ, എടാ, എടീ, എന്നെല്ലാം സംബോധന ചെയ്യുന്നത്. ഈ വക കാര്യങ്ങൾ ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിലെ സംവിധാനങ്ങളുമായി യാതോരു രീതിയിലും സാമ്യപ്പെടുത്താൻ പറ്റില്ലതന്നെ.

ദാസി തന്‍റെ പഴയ അന്തർജനത്തിനെ ഇപ്പോൾ ഏത് വാക്കുകളിലാണ് പരാമർശിക്കുക എന്നത് വളരെ നിർണ്ണായകമായ കാര്യമാണ്. നീ, എടീ, വെറും പേര്, സാധനം, എടീ സാധനമെ എന്നെല്ലാം രീതിയിൽ ആവാനും സാധ്യതയുണ്ട്, പ്രത്യേകിച്ചും മനസ്സിൽ വല്ല വിരോദവും സൂക്ഷിച്ചുവച്ചിട്ടുണ്ട് എങ്കിൽ.

പോലീസുകാരൻ വ്യക്തിജീവിതത്തിൽ വളരെ മാന്യനാണ്. എന്നാൽ അയാൾ യൂണിഫോം ധരിച്ചുകഴിഞ്ഞാൽ വെറും അസഭ്യം മാത്രം പറയുന്നവൻ ആണ് എന്നതുപോലെയാവാം കാര്യങ്ങൾ. പഴയ അന്തർജനം ഇപ്പോൾ സാധനമാണ്. പഴയ ദാസി ഇപ്പോൾ തടവറ കാവൽക്കാരിയാണ്.

ഞങ്ങളെ എന്തുകൊണ്ടാണ് തടയുന്നത് എന്ന് സ്മാർത്തൻ ദാസിയോട് ചോദിക്കുന്നു. ഇവിടേയും, ദാസിയെ നീ, താൻ, നിങ്ങൾ, ചേച്ചി, തുടങ്ങിയ വാക്കുകളിൽ ഏതാണ് സ്മാർത്തൻ ഉപയോഗിച്ചത് എന്ന് എവിടേയും എഴുതിക്കാണുന്നില്ലതന്നെ.

കാര്യങ്ങൾ യാതൊന്നും അറിയില്ലാ എന്ന ഒരു പൊട്ടൻ കളിതന്നെ സ്മാർത്തരും കൂട്ടരും നടിക്കുന്നു. ദാസി പറയുന്നു ഈ വിധം: "സാധനം അകത്തുണ്ട്. അത് ഈ ഇല്ലത്തിലെ ആ ആളാണ്". (QUOTE : In feigned ignorance of the cause for thus being stopped, the Smartha demands an explanation, and is told that a certain person is in the room.) ഇവിടേയും അവൾ, അവര്, ചേച്ചി തുടങ്ങിയ വാക്കുകളിൽ ഏതാണ് ദാസി ഉപയോഗിക്കുന്നത് എന്ന് വ്യക്തമല്ല. അവൾ എന്നാണ് ഉപയോഗിക്കുന്നതെങ്കിൽ, ദാസിതന്നെ സ്വന്തമായി മനസ്സിൽ വിചാരണ ചെയ്ത് തന്‍റെ അന്തർജനം കുറ്റക്കാരിയും വെറും അവളും ആണ് എന്ന് നിശ്ചിയിച്ചിരിക്കും എന്നാണ് മനസ്സിലാക്കേണ്ടത്.

ഈ വിധ ഇല്ലത്തിലെ ഈ പേരിൽ അറിയപ്പെട്ടിരുന്ന ഇന്നാരുടെ മകളോ, സഹോദരിയോ അമ്മയോ മറ്റോ ആയ ഈ ആൾ (അവൾ / അവര്) അകത്തുണ്ട് എന്ന് ദാസി വളരെ വ്യക്തമായി അറിയിക്കുന്നു.

സ്മാർത്തൻ ആശ്ചര്യം പ്രകടിപ്പിക്കുന്നു. ഈ വിധമായുള്ള വ്യക്തി ഇവിടെ എങ്ങിനെയാണ് വന്നുപെട്ടത് എന്ന് മനസ്സിലാകുന്നില്ല പോലും. കൂടുതൽ വിവരങ്ങൾ ആരായുന്നു.

ആരോപണം കേൾക്കുന്നു. ഇതോടുകൂടി സ്മാർത്തവിചാരം ആരംഭിക്കുന്നു.

ഇവിടെ ശ്രദ്ധിക്കേണ്ടത്, ഈ സംഭവത്തിന്‍റെ ഇതേവരെയുള്ള കാര്യങ്ങൾ ഇന്ത്യാരാജ്യത്തിലെ കാര്യങ്ങളുമായി ഉപമിക്കുകയാണെങ്കിൽ, ഐപിഎസ് വനിതയെ തടവറയിൽ വച്ച് വനിതാ പോലീസ് ശിപായി കാവൽക്കാരിയായി നിൽക്കുന്ന അതേ അവസ്ഥയാണ് എന്ന് മനസ്സിലാക്കാവുന്നതാണ്. പോലീസ് ശിപായി വിചാരണയ്ക്ക് വെച്ചിരിക്കുന്ന ഐപിഎസ്സുകാരിയെ "എടീ സാധനമേ!" എന്ന് സംബോധന ചെയ്താൽ ഐപിഎസ്സുകാരിയിൽ ഉളവാകുന്ന അതേ മാനസിക മർദ്ദനം തന്നെയാണ് അന്തർജനം അനുഭവിക്കുന്നത്.

അന്തർജനം ഇപ്പോൾ 'സാധനം' ആണെങ്കിലും അന്തർജനത്തിന് ഘോഷ ഇപ്പോഴും ബാധകമാണ്. ഇവർക്ക് അന്യപുരുഷന്മാരോട് നേരിട്ട് സംസാരിക്കാൻ അനുവാദം ഇല്ല.

അതിനാൽ, ഇവർ പുറത്ത് വരില്ല. സ്മാർത്തൻ ഇവരോട് ചോദ്യങ്ങൾ ചോദിക്കുന്നത് ദാസിയിലൂടെയാണ്. ദാസി ഈ ചോദ്യം ഇവരോട് ആവർത്തിക്കും. ഇവർ ഉത്തരം നൽകും. ദാസി ഈ ഉത്തരം സ്മാർത്തന് പറഞ്ഞുകേൾപ്പിക്കും.

സാധനം അഥവാ അന്തർജനം തനിക്കെതിരെ ഒരു ആരോപണം ഉണ്ട് എന്ന് സമ്മതിക്കണം. ഈ കാര്യം ഇവർ സമ്മതിക്കാതെ ഈ വിചാരണം ഒട്ടുംതന്നെ മുന്നോട്ട് നീങ്ങില്ല.

മിക്കപ്പോഴും സാധനം അഥവാ അന്തർജനം ഇത് സമ്മതിക്കും. എന്നാൽ ചിലപ്പോഴെല്ലാം ഇത് ഇവർ സമ്മതിക്കില്ല. ഇങ്ങിനെ സംഭവിച്ചാൽ, ഈ തടസ്സം മാറ്റലാണ് സ്മാർത്തന് മുന്നിലുള്ള അടുത്ത ഉത്തരവാദിത്തം.

അന്തർജനത്തിന്‍റെ പലവിധ മാനസിക ഉന്നതനിലവാരങ്ങളേയും സ്മാർത്തൻ സംബോധന ചെയ്യും. "നിനക്ക്" (നിങ്ങൾ എന്ന് ഉപയോഗിക്കും എന്ന് തോന്നുന്നില്ല. ഇന്നത്തെ ഇന്ത്യൻ പോലീസിന്റേയും പ്രാദേശിക ഭാഷാ അദ്ധ്യാപകരുടേയും പെരുമാറ്റത്തിന്‍റെ പിതാമഹന്മാരാണ് ഇവർ എന്ന് കരുതാം) "ലോക വിവരം ഇല്ലേ? നിന്നെപ്പോലെ ഉന്നതകുലജാതയായ ഒരു സ്ത്രീയെ ഈ വിധം യാതോരുവിധ അടിസ്ഥാനവുമില്ലതെ ഇങ്ങിനെ വീട്ടിൽനിന്നും ഇറക്കിവിടില്ലാ എന്ന് നിനക്ക് അറിയില്ലേ? നീ നിന്‍റെ കുടുംബക്കാരുടെ കാര്യം ആലോചിക്കൂ. ഈ വിചാരണ നീണ്ടുപോയാൽ അവർക്ക് സാമ്പത്തികമായി തകർച്ചവരില്ലേ? നിനക്ക് അവരുടെ കാര്യത്തിൽ യാതോരുവിധ കനിവും ഇല്ലേ? നീ അവരെ നശിപ്പിക്കാൻ നോക്കുകയാണോ?"

മിക്കപ്പോഴും, ഈ വിധമായുള്ള തരംതാഴ്ത്തുന്ന വാക്കുകളും അതോടൊപ്പമുള്ള അപേക്ഷകളും അപമാനിക്കലും കേട്ട് തളർന്നും, സ്വന്തം ദാസിയായിരുന്ന കാവൽക്കാരിയുടെ പ്രകോപനപരമായ പെരുമാറ്റത്താലും, ആരോപണം നിലവിൽ ഉണ്ട് എന്ന കാര്യം ആ സാധനം (അന്തർജനം) സമ്മതിക്കും.

ഈ 'സാധനം' എന്ന വക്ക് മാറ്റി ഇവരെ അന്തർജനം എന്നുതന്നെയാണ് ഇവിടെ ഈ എഴുത്തിൽ ഉപയോഗിക്കാൻ ഇഷ്ടപ്പെടുന്ന വാക്ക്. വാക്കുകൾക്ക് വൻ ശക്തിയുണ്ട്. സാധനവും അന്തർജനവും രണ്ടും രണ്ടാണ്. മാത്രവുമല്ല, 'ഇവര്' എന്നവാക്കാണ് ബോധപൂർവ്വം ഇവിടെ ഈ എഴുത്തിൽ ഉപയോഗിക്കുക. കാരണം, യാതോരുവിധ ആലമ്പവും ആയുധവും ഇല്ലാതെ നിൽക്കുന്ന വ്യക്തിയാണ്. ഇവൾ, അവൾ എന്നല്ലാം ഉപയോഗിച്ചാൽ, ആ വ്യക്തി വെറും പിണം തന്നെയാവും. പിന്നെ എന്തും പറയാം ഇവരെക്കുറിച്ച്. എന്തും ആലോചിക്കാം. പരിഹാസവും അസഭ്യവും താനേ നാവിൽ ഊറിനിൽക്കും.

അതേ സമയം ഇവര്, അവര് എന്നെല്ലാം വാക്കുകൾ ഉപയോഗിച്ചാൽ, വിറങ്ങലിച്ചുനിൽക്കുന്ന വ്യക്തിയുടെ ഉള്ളിന്‍റെ ഉള്ളിൽ വെള്ളിവെളിച്ചം പോലെ തുള്ളിതിളങ്ങിനിൽക്കുന്ന വ്യക്തിത്വം ആ പ്രഭാവലയത്തിൽ തുടിച്ചും ചിറകടിച്ചും എഴുന്നേറ്റ് നിൽക്കും.

ഇന്ത്യൻ പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥപ്രസ്ഥാനത്തിന്റേയും പ്രാദേശിക ഭാഷാ സ്കൂളുകളുടേയും കൈകളിൽ പെട്ടുപോകുന്ന വ്യക്തികളുടെ ആത്മാവിൽ ചളിനിറക്കുന്ന പദങ്ങളാണ് ഈ രണ്ട് കൂട്ടരും ഉപയോഗിക്കുന്നത്. ഈ വിധം അമർത്തപ്പെടുന്നവരിൽ ചിലർ വൻ നിലവാരങ്ങളിലേക്കും വാക്ക് കോഡുകളുടെ സ്വർണ്ണനിലവാരങ്ങളിലേക്കും കടക്കുമെങ്കിലും വൻ ഭൂരിഭാഗം പേരും വെറും 'സാധനം' എന്ന നിലവാരത്തിൽ തന്നെ പെട്ടുപോകും ഈ രാജ്യത്തിൽ എന്നതാണ് വാസ്തവം.

ഈ കാര്യം പ്രത്യേകമായി എടുത്ത് എഴുതേണ്ടതുതന്നെ. പിന്നീടാവാം.

അന്തർജനത്തിന് എത്ര പ്രായം ഉണ്ടാവും എന്ന് പറയാൻ ആവില്ല. പത്തുവയസ്സുമുതൽ അങ്ങ് അമ്പതുവരെയാവാം എന്ന് കരുതാം. ഇന്ന് പത്തുവയസ്സ് എന്ന് പറയുന്നത് വിശ്വാസിക്കാൻ ആകുന്നില്ലായെങ്കിലും, വാസ്തവം വ്യത്യസ്തം തന്നെയാണ്. ടിപ്പു സുൾത്താന്‍റെ പട്ടാളക്കാരുടെ കൈയിലേക്ക് മാറ്റപ്പെട്ട ഫ്രഞ്ചുകാരുടെ തടവുകാരനായിരുന്ന ഇങ്ഗ്ളിഷ് നാവികനായ James Scurryയെ മതം മാറ്റിയതിന് ശേഷം, ഇദ്ദേഹത്തിന് ഭാര്യയായി നൽകിയത് പതിനൊന്ന് വയസ്സ് പോലും ആവാതിരുന്ന പെൺകുട്ടിയായിരുന്നു എന്ന് James Scurry രോഖപ്പെടുത്തിയിട്ടുണ്ട്. ഈ വനിതയും വളരെ കാര്യക്ഷമതയുള്ളതും കാര്യപ്രാപ്തിയുള്ളതും വളരെ സ്നേഹവതിയുമായ ഭാര്യയായിരുന്നു എന്നും ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സ്വന്തം ഭാര്യേയേയും കുട്ടിയേയും വിട്ട് ടിപ്പുവിന്‍റെ സ്ഥലത്ത് നിന്നും രക്ഷപ്പെടുമ്പോൾ ഇദ്ദേഹത്തിന് അനുഭവിക്കേണ്ടിവന്ന മാനസിക സമ്മർദ്ദം ഈ വിധം രേഖപ്പെടുത്തിക്കാണുന്നു

I had then one child, sixteen months old, by one of the most affectionate of women; she was always suspicious I should leave her, if opportunity offered. She was certainly right in her conjectures; and my answers were uniformly evasive to her questions on that score. The battalion was under arms, while I was in my hut looking at her and the child alternately. Her soul was in her eyes; and surely never a woman looked at a man with more eagerness and anxiety. I fain would have taken her with me, and the child, who was then smiling in my face. I was eager to give them a final embrace; but fearful of the consequences, my God ! what were my sensations then ! and even now, after a lapse of more than thirty years!


ഇന്ന് വെറും പൊട്ടക്കുട്ടികൾ എന്നെല്ലാം വിധത്തിൽ നിർവ്വചിക്കപ്പെടുന്ന അന്നത്തെ പെൺകുട്ടികൾ അത്രകണ്ട് പൊട്ടന്മാരൊന്നും ആയിരുന്നിരിക്കില്ല. അന്ന് ലോകം ചെറുതായിരുന്നു. 12 വയസ്സ് കഴിയുമ്പോഴേക്കും ആള് വിവാഹപ്രായം ആയിരിക്കും. ഈ വിവാഹം സുഖകരമാണോ എന്നത് ചിത്രീകരിക്കേണ്ടത് ഭർത്താവിന്‍റെ വീട്ടിൽ ലഭിക്കുന്ന അന്തസ്സും മറ്റുമാണ്. ഇന്നും പല വിവാഹങ്ങളുടേയും ആന്തരീകോദ്ദേശം വീട്ടിൽ ഒരു അടുക്കള വേലക്കാരിയേയും അലക്കുകാരിയേയും മാതാപിതാക്കളെ പരിചരിക്കാനായി ഒരു വേതനമില്ലാ തൊഴിലാളിയേയും പിടിച്ചുകെട്ടിക്കൊണ്ടുവരിക എന്നതുതന്നെയാണ്.

CPSന്‍റെ മാതാവ് 13ആം വയസ്സിൽ അമ്മയായിരുന്നു.

ഇവിടെ ഈ വിധം എഴുതിയത് ശൈശവ വിവാഹത്തിനെ പ്രോത്സാഹിപ്പിക്കാനല്ല, മറിച്ച് പഴയ കാല വ്യക്തികളെ വെറും പൊട്ടന്മാർ എന്ന് നിർവ്വചിക്കുന്നത് തെറ്റാണ് എന്ന് സൂചിപ്പിക്കാൻ മാത്രമാണ്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

43

Post posted by VED »

43 #. ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും ആയുള്ളഅവസ്ഥ


Malabar Manualൽ സ്മാർത്തവിചാരത്തിന്‍റെ വിശദാംശങ്ങൾ നൽകുന്നതിന് മുൻപായി ഈ വിധം പറയുന്നുണ്ട്:
The episodes in the trial of a caste offence among Nambutiris are so curious, and throw such light on their ways of thinking and acting...


തർജ്ജമ: നമ്പൂതിരിമാർക്കിടയിലുള്ള ജാതീയമായ അപരാദങ്ങളുമായി ബന്ധപ്പെട്ട വിചാരണാ സംഭവങ്ങൾ അത്രകണ്ട് കൌതുകകരമായതിനാലും, അവ അവരുടെ ചിന്താഗതിയിലേക്കും പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശും എന്നതിനാലും..... END.

യഥാർത്ഥത്തിൽ ഈ പറഞ്ഞത് വളരെ ബാലിശമായ ഒരു അവകാശവാദമാണ്. ഫ്യൂഡൽ ഭാഷാ ലോകത്തിലെ ജനങ്ങളുടെ പെരുമാറ്റങ്ങളും പ്രതിപ്രവർത്തനങ്ങളും പ്രകോപിതമായുള്ള പെരുമാറ്റങ്ങളും കാണാനും കേൾക്കാനും ആവും എന്നല്ലാതെ, അവയിലെ കാരണമോ വിശദ്ധീകരണമോ ഈ വിധമായുള്ള സംഭവകഥകളിൽ നിന്നും മനസ്സിലാകില്ലതന്നെ. ഈ വിധമായുള്ള എല്ലാത്തിനും പിന്നിൽ എല്ലാരേയും ആവരണംചെയ്യുന്നതും വൈകാരികമായി സ്വാധീനിക്കുന്നതുമായ ഫ്യൂഡൽ ഭാഷാ കോഡുകൾ ഉണ്ട് എന്ന വിവരം ഇല്ലായെങ്കിൽ, കഥയറിയാതെ ആട്ടം കാണുന്നതു പോലെമാത്രമെ ആവുള്ളു, ഈവിധ കഥകൾ കേൾക്കുന്നത്.

സ്മാർത്തവിചാരത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിന് ശേഷം, മുകളിൽ പറഞ്ഞകാര്യം വ്യക്തമായി വിശദ്ധീകരിക്കാം.

സ്മാർത്തൻ അന്തർജനത്തിനോട് (സാധനത്തോട്) ആരോപണം ഉണ്ട് എന്ന സമ്മതിക്കാൻ ആവശ്യപ്പെടും എന്നകാര്യം പറഞ്ഞുകഴിഞ്ഞു. മിക്കപ്പോഴും, വാക്കുകളാൽ പലവിധത്തിൽ സമ്മർദ്ദം ചലുത്തിയാൽ തികച്ചും ഒറ്റപ്പെട്ടുനിൽക്കുന്ന ആ പെൺകുട്ടി അല്ലെങ്കിൽ സ്ത്രീ ഇത് സമ്മതിക്കും. തൊട്ടുമുന്നിൽ ആരോപണം ശരിയാണ് എന്ന് അംഗീകരിച്ചതോ, അതുമല്ലെങ്കിൽ സ്വന്തമായി ആരോപണം നടത്തിയതോ ആയ പോലീസ് ശിപായിപോലുള്ള ദാസി നിന്നുനോക്കുന്നുമുണ്ടാവും.

നീ, എടീ, എടീ സാധനമേ എന്നെല്ലാം വാക്കുകൾ ദാസി ഉപയോഗിക്കില്ലാ എന്ന് യാതോരു ഉറപ്പും ഇല്ല. പോരാത്തതിന് എടീ തേവടിശ്ശി എന്നെല്ലാമുള്ള വാക്കുകളും ഉപയോഗിച്ചേക്കാം. ഇന്ന് ഇന്ത്യൻ പോലീസിലെ വനിതാ പോലീസുകാർ സ്ത്രീകളോട് ഏതുവിധത്തിലാണ് പെരുമാറുന്നത് എന്ന് അറിയില്ല. ഈ വിധ വാക്കുകളും അസഭ്യങ്ങളും ഇന്ത്യൻ പോലീസുകാർ ഉപയോഗിക്കില്ലാ എന്ന് പറയാനാവുമോ?

അന്തർജനം (ഇപ്പോൾ ആൾ അന്തർജനം അല്ലാ എന്ന് വായനക്കാരൻ ഓർക്കേണ്ടതാണ്) ഈ വിധം ആരോപണം ഉണ്ട് എന്ന കാര്യം സമ്മതിച്ചുകഴിഞ്ഞാൽ, സ്മാർത്തനും കൂട്ടരും അവർ നേരത്തെ കൂടിയ വലിയ മുറിയിലേക്ക് തിരിച്ചുപോകും. അവിടെ നിശ്ചയമായും ആകാംശയോടേയും തെല്ലൊരു രസംകലർന്ന താൽപ്പര്യത്തോടുംകൂടി കുറേ നമ്പൂതിരിമാരും അമ്പലവാസികളും നായർമാരും കൂടിനിൽക്കുന്നുണ്ടാവാം. എല്ലാരും പുരുഷന്മാരായിരിക്കും എന്നും തോന്നുന്നു.

അന്തർജനം വെറും ഒരു സാധനമായിമാറിയിരിക്കുന്നതിനാൽ, അവരെ എല്ലാവർക്കും 'അവൾ' എന്ന് പരാമർശിക്കാം എന്ന് കരുതാം. ഈ വിധകാര്യങ്ങൾക്ക് വൻ സാമൂഹിക ബലം ഉണ്ട് എന്ന് വളരെ വ്യക്തമായി തിരിച്ചറിയേണ്ടിയിരിക്കുന്നു.

ഐപിഎസ്സുകാരിയെ എല്ലാവരും 'അവൾ' എന്ന് പറഞ്ഞുതുടങ്ങിയാലുള്ള അവസ്ഥ ആലോചിക്കുക. ഭാഷയിലും വാക്കുകളിലും ആണ് മനുഷ്യവ്യക്തിത്വം വളരെഏറെ പതിപ്പിച്ചുവെച്ചിരിക്കുന്നത്.

കൂടിനിൽക്കുന്നവർ കേൾക്കാനായി സംഭവിച്ച കാര്യങ്ങൾ മുഴുവനും സ്മാർത്തൻ പറയും. ഒരോ സൂക്ഷ്മായ കാര്യവും എടുത്തുപറയും. അകക്കോയ്മ സംസാരിക്കാൻ പാടില്ല. എന്നാൽ ആ ആൾ സ്മാർത്തൻ പറയുന്ന കാര്യങ്ങൾ വളരെ ശ്രദ്ധയോടുകൂടി കേൾക്കും. സ്മാർത്തന്‍റെ വിവരണത്തിൽ എന്തെങ്കിലും പിശകുവരികയാണെങ്കിൽ, ഉടനെ അകക്കോയ്മ തന്‍റെ തോളിൽ പ്രത്യേകമായി വച്ചിരിക്കുന്ന തുണിക്കഷ്ണം അവിടെനിന്നും എടുത്ത് നിലത്ത് വിരിക്കും. സ്മാർത്തന്‍റെ വിവരണത്തിൽ പിശകുണ്ട് എന്ന സൂചനയാണ് ഇത്. ഉടനെ സ്മാർത്തൻ തന്‍റെ വാക്കുകളിലെ പിശക് പരിശോധിക്കും, എന്നിട്ട് അത് തിരുത്തും.

വിചാരണാ സമ്പ്രദായത്തിന് വളരെ മുതൽക്കൂട്ടു നൽക്കുന്ന ഒരു സംഗതിതന്നെയാണ് ഈ കീഴ്വഴക്കം. ഈ നാട്ടിൽ ആൾകൂട്ട വിചാരണയാണ് പാരമ്പര്യമായി പലയിടത്തും നടന്നിരുന്നത്. ഇതിന്‍റെ ഭീകരതയെ നിയന്ത്രിക്കാനായി കീഴ്വഴക്കങ്ങൾ നിലവിൽ ഉണ്ടാവാം, ഉന്നതജാതിക്കാരുടെ ഇടയിലെങ്കിലും.

സ്മാർത്തൻ തിരുത്തിപ്പറയുന്നതിലും പിശക് മാറുന്നില്ലായെങ്കിൽ അകക്കോയ്മ നിലത്തുവച്ച തുണി അവിടെനിന്നും മാറ്റില്ലതന്നെ.

അങ്ങിനെ വരുമ്പോൾ, സ്മാർത്തൻ വീണ്ടും അന്തർജനത്തിനറെ (സാധനത്തിന്‍റെ) അടുത്തേക്ക് പോയി കാര്യങ്ങൾ വീണ്ടും ചോദിക്കേണ്ടിവരും.

ഇതാണ് സ്മാർത്തവിചാരത്തിന്‍റെ ആദ്യത്തെ ദിവസം. സ്മാർത്തനും കൂട്ടർക്കും പോരാത്തതിന് അവിടെ വന്ന എല്ലാ നമ്പൂതിരിമാർക്കും ആരോപിതയായ അന്തർജനത്തിന്‍റെ വീട്ടിൽനിന്നും വളരെ ഗംഭീരമായ സദ്യ ഒരുക്കിയിട്ടുണ്ടാവും. ഈ ആതിഥ്യമര്യാദ ഈ വിചാരണ തീരുന്നതുവരെ തുടരും.

ഈ വിചാരണ വളരെ നീണ്ടുതന്നെ നിന്നേക്കാം. കാരണം, സാഹചര്യതെളിവ് (circumstantial evidence) അടക്കമുള്ള യാതോരുവിധ തെളിവുകളും, ആരോപണത്തെ സ്ഥിരീകരിക്കാനായി ഉപയോഗപ്പെടില്ലതന്നെ. ആകെ സ്വീകാര്യമായ തെളിവ് ആരോപിതയായ അന്തർജനം സ്വന്തം വാക്കുകളിൽ കുറ്റം സമ്മതിക്കണം എന്നതാണ്.

ഈ വിധമായുള്ള ഒരു വിചാരണ ഒരു നാടകമായോ അതുമല്ലെങ്കിൽ സിനിമയായോ കണ്ടാൽ ആ അന്തർജനത്തിന്‍റെ കഠിനമായ ജീവിതത്തിന്‍റെ യാതനകളുടെ തുച്ഛമായ വിവരം മാത്രമേ മനസ്സിലാകുള്ളു. ആ അന്തർജനം എന്ന വ്യക്തിക്ക് നിത്യവും ഭക്ഷണം വേണം. കുളിക്കേണം, പല്ലുതേക്കണം. പോരാത്തിന് toilet പോകുക എന്നതും ഒരു വൻ പ്രശ്നം തന്നെയാണ്.

മിക്ക കീഴ്ജനങ്ങളും അക്കാലങ്ങളിൽ തുറസ്സായുള്ള സ്ഥലത്താണ് toileting ചെയ്തിരുന്നത് എങ്കിലും, ഇല്ലങ്ങളിലും മറ്റും കുഴിക്കക്കൂസ് എന്ന ഒരു ഏർപ്പാട് ഉണ്ടായിരുന്നിരിക്കാം. ഒരു വലിയ കുഴിയുടെ മേൽ രണ്ട് മരക്കഷ്ണം കാലുകൾ വെക്കാനായി ഉള്ളതാണ് ഇത്. ഓലകൊണ്ട് മറച്ചിരിക്കും. ഇതുമായി ബന്ധപ്പെട്ട് വ്യക്തമായി നിർവ്വചിക്കപ്പെട്ട കീഴ്ജാതിക്കാരുണ്ട്. അവർ രാത്രികാലങ്ങളിൽ വന്ന് Night-soil കോരിക്കൊണ്ടുപോകും. ഈ വിധം ഒരു തൊഴിൽ ചെയ്യുന്നവരെ പ്രാദേശിക ഫ്യൂഡൽ ഭാഷകൾ ഒരു തരം അമേധ്യമായിത്തന്നെയാണ് വീക്ഷിക്കുക.

Note: ഫ്യൂഡൽ ഭാഷകളുമായി ബന്ധപ്പെട്ട Conception of a transmissible personalityയെക്കുറിച്ച്, 9 - 19ൽ (ശുഭശകുനങ്ങളുടേയും ദു:ശ്ശകുനങ്ങളുടേയും അതീന്ത്ര്യ സോഫ്ട്വേർ വേദി) നേരത്തെ പറഞ്ഞ കാര്യം ഒന്ന് നോക്കുക.

ഇവിടെ ഈ കാര്യം ഇങ്ങിനെ പറയുമ്പോൾ അന്നുള്ള ഇങ്ഗ്ളണ്ടിലെകാര്യം പറയേണ്ടിയിരിക്കുന്നു. അവിടങ്ങളിൽ അന്നുണ്ടായിരുന്ന toiletറ്റുകൾ ഏതുവിധമായിരുന്നു എന്ന് അറിയില്ല. എന്നാൽ അവിടെ toiletറ്റുകൾ ഏവർക്കും ഉണ്ടായിരുന്നു എന്നാണ് തോന്നുന്നത്. എന്നാൽ അവിടേയും toiletറ്റുകൾ വൃത്തിയാക്കുന്നതും Night-soil കോരികൊണ്ടുപോകുന്ന പ്രവർത്തിയും പലവിധ തൊഴിലുകാരും ചെയ്യാറുണ്ടായിരുന്നു. ഈ വിധമായുള്ള ഒരു തൊഴിൽ ചെയ്താൽ ആളുതന്നെ നാറിപ്പോകും എന്ന ഒരു അനുഭവം അവിടങ്ങളിൽ ഉള്ളതായി അറിവില്ല.

ഇഷ്ടപ്പെടുന്ന തൊഴിലും ഇഷ്ടപ്പെടാത്ത തൊഴിലും എന്ന വേർതരിവല്ലാതെ, നാറിപ്പോകുന്ന തൊഴിലും നാറാത്ത തൊഴിലും എന്ന വേർതിരിവ് പഴയ കാല ഇങ്ഗ്ളിഷിൽ കണ്ടെത്താൻ പ്രയാസം തന്നെയാണ്. കണ്ടെത്താൻ പറ്റിയാൽതന്നെ അതിന് ഫ്യൂഡൽ ഭാഷകളിലെ നാറിപ്പോക്കുമായി യാതോരു ബന്ധവും കണ്ടേക്കില്ലതന്നെ.

അഞ്ചാംപുരയിൽ തടവിലാക്കപ്പെട്ട കൌമാരപ്രായക്കാരിയായതോ അതുമല്ലെങ്കിൽ യൌനത്തിൽ നിൽക്കുന്നതോ ആയ അന്തർജനത്തിന് മുകളിൽ സൂചിപ്പിച്ച കാര്യങ്ങളുമായി ബന്ധപ്പെട്ട് വീട്ടിന്‍റെ വാതിലിന് പുറത്തുവരേണ്ടിവരും ദിവസവും. കീഴ്ജന പണിക്കാരുടെ ദൃഷ്ടിയിലും അടുത്ത ദൂരത്തിലും വന്നുപെടാം. കീഴ്ജനം നിശ്ചയമായും ഈ വ്യക്തിയെ തൊഴിലിൽനിന്നും ചവുട്ടിപ്പുറത്താക്കപ്പെട്ട ഐപിഎസ്സുകാരിയെ പോലെതന്നെ കാണും എന്നത് തീർച്ചയാണ്.

വാക്കുകളിലും നോട്ടത്തിലും അടിയാളത്തം ഇല്ലാതെ ഈ കൂട്ടർ ഈ അന്തർജനത്തിനെ സമീപിച്ചേക്കാം. കാരണം, ഇന്ന് ഇവർ അന്തർജനം അല്ല, മറിച്ച് സാധനം ആണ്. മാനസികമായി ഇടിഞ്ഞുനിൽക്കുന്ന ഈ വ്യക്തിയുടെ മുഖത്തും ഭാവത്തിലും വൻ ഇടിവ് കാണപ്പെടും. മുഖവും ദേഹവും ഉണങ്ങിയും മെലിഞ്ഞും കരിവാളിച്ചും, വസ്ത്രങ്ങൾക്ക് വൃത്തികുറഞ്ഞും കണ്ടേക്കാം. കീഴ്ജനം ഈ ഇടിവിനെ ഒരു വൻകുഴിയാക്കാനാണ് നോക്കുക. കാരണം, അവരുടെ അടിയാളത്തമില്ലാത്ത ഭാവത്തിന് വൻ ബലംതന്നെയുണ്ടാവും. ഇടിഞ്ഞവനെ കൂടുതൽ ഇടിച്ചുതാഴ്ത്തുന്നത് ഫ്യൂഡൽ ഭാഷകളിൽ വൻ ഹരം നൽകുന്ന കാര്യംതന്നെയാണ്.

സ്മാർത്തവിചാരത്തിന്‍റെ ഒടുവിൽ ഈ വ്യക്തിയെ വീട്ടിന്‍റെ പടിപ്പുരയ്ക്ക് പുറത്തേക്ക് തള്ളിവിട്ടാൽ ഈ ആൾ മറ്റ് പ്രദേശങ്ങളിലെ കീഴ്ജനത്തിന്‍റെ കൈവശം വന്നുചേരാം. ഇത് സംഭവിച്ചില്ലായെങ്കിലും, കീഴ്ജനത്തിന്‍റെ ഇടയിൽ ഈ വ്യക്തി, വെറും ഒരു പെണ്ണുതന്നെ. ഭാഷയിലെ കാര്യമാണ് ഇവിടെ സൂചിപ്പിച്ചത്. അല്ലാതെ ഭൌതികമായ കാര്യമല്ല. കീഴ്ജനത്തിന്‍റെ ഇടയിൽ വെറും പെണ്ണ് എന്ന അറിവ് ഒരു കഠിനമായ അറിവ് തന്നെയാണ്. ഭൌതികമായി നോക്കിയാൽ ആരും തന്നെ ഈ ചെറുപ്പക്കാരിയുടെ മേൽ അമ്മിക്കല്ല് കൊണ്ടിട്ടതായി ആരുംതന്നെ കാണില്ല. എന്നാൽ വാക്കുകളാൽ ഒരു വൻ പാറക്കല്ല് ദേഹത്തിട്ട അനുഭവം തന്നെ ഈ വനിതയക്ക് വന്നേക്കാം.

ഈ കൌമാരക്കാരിക്ക് നിത്യവും കുളിക്കേണ്ടുന്ന ആവശ്യമുണ്ടാവും. വസ്ത്രങ്ങൾ കഴുകേണ്ടുന്ന ആവശ്യം ഉണ്ട്. ഭക്ഷണം പാചകം ചെയ്യേണ്ടതായി വരാം. പാത്രങ്ങൾ കഴുകേണ്ടിവരും. ഇതെല്ലാം ദാസി ചെയ്യുമെന്ന് തോന്നുന്നില്ല.

സാധാരണ ഗതിയിൽ സാമൂഹിക ബലമുള്ള വീടിനോട് ഒട്ടിനിന്നാണ് വ്യക്തികൾ സാമൂഹികമായി ബന്ധപ്പെടുക. സാമൂഹികമായി ബലമില്ലാത്ത വീടുകളിലെ വ്യക്തികൾ വീടുമായി വിട്ടുനിന്ന് ചിലപ്പോഴെല്ലാം അന്യദേശത്ത് പോയി സാമൂഹികമായി ബന്ധപ്പെടാൻ ശ്രമിക്കും. സ്വന്തം കുടുംബ മേൽവിലാസം എന്ന ഭാഷാപരമായ കുഴിയിൽനിന്നും മുകളിലോട്ട് കയറാൻ ഇത് ചിലപ്പോഴൊക്കെ സഹായിച്ചേക്കാം.

സ്മാർത്തവിചാരത്തിന് ഇരയായിരിക്കുന്ന നമ്പൂതിരി കൌമാരക്കാരിക്കും (സ്ത്രീക്കും) അഞ്ചാംപുരയെന്ന തടവറയിൽനിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം കുറ്റം സമ്മതിക്കലാണ്. എന്നാൽ ഈ വിധം കുറ്റം സമ്മതിച്ചാൽ കുടുംബ മഹിമനൽകുന്ന വാക്ക് കോഡുകളിലെ എല്ലാവിധ സംരക്ഷണവും നഷ്ടമാകും.

പഴയകാല ഇങ്ഗ്ളണ്ടിലേത് പോലെയല്ല കാര്യങ്ങൾ. അവിടെ വീടുമായുള്ള ബന്ധം അറ്റാൽ താമസ സൌകര്യം പുറത്ത് കണ്ടത്തേണം എന്ന പ്രശ്നം ആണ് ഉണ്ടാവുക. എന്നാൽ ഭാഷാകോഡുകളിൽ സംരക്ഷണം നഷ്ടപ്പെടും എന്ന യാതോരു പ്രതിഭാസവും ഇല്ലതന്നെ.

അതേ സമയം ഇവിടെ ഭാഷാകോഡുകളിലെ സംരക്ഷണം നഷ്ടപ്പെടും എന്നുമാത്രമല്ല, മറിച്ച് സാമൂഹിക കുഴിയിലേക്കാണ് വീഴുക. കാരണം, വൻ കുഴികളും മലകളും ഉള്ള സമൂഹങ്ങളെയാണ് ഫ്യൂഡൽ ഭാഷകൾ സൃഷ്ടിക്കുക. ഈ വിധം കുഴിയിൽ അന്ധാളിച്ച് (bewilderedആയി) നിൽക്കുമ്പോൾ, മുകളിൽ നിന്നും വൻ പാറക്കല്ലുകൾ പോലുള്ള വാക്ക് കോഡുകൾ ദേഹത്ത് വന്ന് വീണുകൊണ്ടിരിക്കും. കീഴിൽ നിന്നും പിടിച്ചുവലിക്കപ്പെടുന്ന അനുഭവവും വന്നുചേരാം.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

44

Post posted by VED »

44 #. ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ പറ്റാത്ത പൈശാചികത



ചാരിത്യശുദ്ധിയുടെ കാര്യത്തിൽ പാളിച്ചവന്നിട്ടുണ്ട് എന്ന് ആരോപിതയായ വ്യക്തി വളരെ പരിതാപകരമായ അവസ്ഥയിൽ തന്നെയായിരിക്കും. എത്രയും വേഗത്തിൽ കുറ്റം സമ്മതിച്ച് പടിപ്പുരയ്ക്ക് പുറത്തുപോകണം എന്ന നിർബന്ധം നാലുചുറ്റും ഉണ്ടായിരിക്കും. ഈ വിധം ആരോപിക്കപ്പെട്ടിരിക്കുന്ന സ്ത്രീയുടെ സ്വന്തം കുടുംബക്കാർക്ക് ബ്രാഹ്മണസദസുകളിലും മറ്റ് നമ്പൂതിരികുടുംബങ്ങിലും സ്വാഗതം ഇല്ലാതായിരിക്കും. അശുദ്ധമായ വ്യക്തിയുമായി ബന്ധമുള്ള കുടുംബത്തിലൂടെ ഈ അശുദ്ധി മറ്റ് നമ്പൂതിരി കുടുംബങ്ങളിലേക്ക് പടരുന്നതിനെ തടയാനാണ് ഇത്. ഇതെല്ലാം യഥാർത്ഥത്തിൽ ഫ്യൂഡൽ ഭാഷാകോഡുകളുടെ അതീന്ത്ര്യവേദികളുമായി ബന്ധപ്പെട്ടകാര്യങ്ങൾ തന്നെയാണ്. വെറും അന്ധവിശ്വാസം അല്ലതന്നെ.

ആരോപിതയായ സ്ത്രീയുടെ കുടുംബം ഒറ്റപ്പെടും. ഈ സ്ത്രീ കുറ്റം സമ്മതിച്ച് പടിപ്പുരയ്ക്ക് പുറത്താക്കപ്പെട്ടാലും, ഈ കുടുംബത്തിന് നമ്പൂതിരി സമൂഹത്തിലേക്ക് തിരിച്ച് പ്രവേശനം ലഭിക്കണമെങ്കിൽ ഒരു പ്രായശ്ചിത്ത ഹോമമോ, കർമ്മമോ നടത്തേണ്ടിവരും.

സാമാർത്തവിചാരം നീണ്ടുപോയാൽ ഓരോ സ്മാർത്തവിചാര കൂട്ടംകൂടലുമായി ബന്ധപ്പെട്ട വിരുന്നു ചിലവും കനത്ത ഭാരമായി ആ കുടുംബത്തിന്‍റെ മേൽ നിലനിൽക്കും.

സാമൂഹികമായ ബഹുമാനം എന്നത് ഫ്യൂഡൽ ഭാഷകളിൽ ഒരു കഠിനമായ സംഗതിതന്നെയാണ്. ഇതിന് വേണ്ടിയാണ് പലരും നിത്യവും കഷ്ടപ്പെടുന്നതും ദൈവത്തോട് കേണപേക്ഷിക്കുന്നതും മറ്റും. സ്വന്തം കുട്ടികളോടും മാതാപിതാക്കളോടും മറ്റ് ബന്ധുജനങ്ങളോടും ബന്ധം നിലനിർത്തിയാൽ, സാമൂഹിക മഹിമയും ബഹുമാനവും, മറ്റുള്ളവരിൽനിന്നും നിശ്ചയമായും ലഭിക്കേണ്ടുന്ന അടിയാളത്തവും നഷ്ടമാകും എന്ന് തോന്നിയാൽ, ആളുകൾ ഈ വിധമായുള്ള സ്വന്തം കുട്ടികളേയും മാതാപിതാക്കളേയും മറ്റ് ബന്ധുജനങ്ങളേയും കൈവെടിയാൻ വൈകില്ലതന്നെ. ഇതും ഈ വിധ പൈശാചിക ഭാഷകളുടെ നിശബ്ദായ കഴിവുകളിൽ പെട്ട കാര്യങ്ങൾ തന്നെയാണ്.

ദക്ഷിണേഷ്യൻ (പാക്കിസ്ഥാൻ, ഇന്ത്യ, ബങ്ഗ്ളാദേശ്) പട്ടാളങ്ങളിലെ കമ്മിഷണ്ടന്റ് ഓഫിസറുടെ വീട്ടിലെ ഏതെങ്കിലും വനിത, ശിപായി പട്ടാളക്കാരിൽ ആരെങ്കിലുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണം വന്നാൽപിന്നെ ആ വനിതയെ ആ ഓഫിസറുടെ മേൽവിലാസത്തിൽ നിന്നും തന്നെ തുടച്ചുനീക്കുന്നതായിരിക്കും പട്ടാള അച്ചടക്കം നിലനിർത്തുന്നതിന് അഭികാമ്യം.

ഇങ്ഗ്ളിഷ് ഭരണം മലബാറിൽ പതാക ഉയർത്തി, ബൃട്ടിഷ്-ഇന്ത്യയിലെ എല്ലാ പൌരന്മാർക്കും ഒരേ പോലെ ബാധകമായ ലിഖിത രൂപത്തിലുള്ള പല നിയമങ്ങളും കൊണ്ടുവരുന്നതിന് മുൻപുവരെ ഈ വിധ ആരോപിതയായ നമ്പൂതിരി സ്ത്രീകളുടെ കാര്യം വളരെ കഷ്ടം തന്നെയായിരുന്നു.

ആരോപിതയായ അന്തർജനം എന്ന പെൺകുട്ടി അല്ലെങ്കിൽ സ്ത്രീയെക്കുറിച്ച് സ്വന്തം ദാസി പ്രസ്താവിച്ച ആരോപണം, ആ സ്ത്രീ സമ്മതിക്കുന്നില്ലായെങ്കിൽ ആ പെൺകുട്ടിയെക്കൊണ്ട് (സ്ത്രീയെക്കൊണ്ട്) അത് സമ്മതിപ്പിക്കാനാണ് ഏവരും ശ്രമിക്കുക. ഈ ദാസിയെന്നത് പണിക്കാരിയാണെങ്കിലും, ഒരു തീയർ വീട്ടിലേയോ, അല്ലെങ്കിൽ മറ്റ് കീഴ്ജനത്തിന്റേയോ വീട്ടിലേയോ പണിക്കാരിയല്ല. മറിച്ച് സാമൂഹിക ഉന്നതങ്ങളിലെ നമ്പൂതി ഇല്ലത്തിലെ പണിക്കാരിയാണ്. നായർ സ്ത്രീയാണ്. ഇന്നത്തെ പോലീസ് കോൺസ്റ്റബ്ൾ നിലവരത്തോട് ഉപമിക്കാവുന്ന വ്യക്തിയാണ്. നാട്ടിലെ കീഴ്ജനങ്ങളിൽ മിക്കവരും വൻ അടിയാളത്തവും ഭയഭക്തിയും നൽകുന്ന ആളാണ്.

ഈ വിധമായുള്ള അടിയാളത്തവും സാമൂഹിക ശക്തിയും ഉള്ള ദാസിക്കും അഹം എന്ന ഭാവം തന്നെ കഠിമായ രൂപത്തിൽ ഉണ്ടായിരിക്കും. സർവ്വരും കൈവിട്ടുനിൽക്കുന്ന ഈ നമ്പൂതിരി സ്ത്രീയെ അടിച്ചുതമർത്താൻ ലഭിക്കുന്ന അനുഭവം ഒരു അസുലഭ നിർവൃതി തന്നെ ഈ ദാസിക്ക് നൽകിയേക്കാം.

ഈ അന്തർജനം കുറ്റം സമ്മതിക്കാനുള്ള ഭാവം ഇല്ലായെങ്കിൽ അത് ആ ഇല്ലത്തിന് വൻ ക്ഷീണം തന്നെ വരുത്തും. അതിനാൽ ഈ സ്ത്രീയക്കൊണ്ട് കുറ്റം സമ്മതിപ്പിക്കാൻ പലവിധ ശ്രമങ്ങളും നടക്കും.

പൂമുഖത്തുള്ള അഞ്ചാംപുരയിൽ സ്മാർത്തനും കൂട്ടരും മറ്റുള്ളവരും സമ്മേളിക്കും. ആരോപിതയായ അന്തർജനം സ്വന്തം ദാസിക്ക് പിന്നിൽ വന്നുനിൽക്കും. ചോദ്യങ്ങൾക്കുള്ള ഉത്തരം ആ പെൺകുട്ടി ദാസിയുടെ ചെവിയിൽ പറയും. ദാസി അത് ഉറക്കെ ആവർത്തിക്കും.

ആകെക്കൂടെ വളരെ വ്യസനകരമായ ഒരു അന്തരീക്ഷവും അനുഭവവും ആയിരിക്കും ആ പെൺകുട്ടിക്ക് ഇത്. പോരത്തതിന്, ആവശ്യത്തിന് ഭക്ഷണം ലഭിച്ചിട്ടുണ്ടാവില്ല. കഠിനമായ ചോദ്യങ്ങളെ മറ്റുള്ളവരുടെ മുന്നിൽവച്ച് നേരിടേണ്ടിവരും. തരംതാഴ്ത്തുന്ന സംബോധനയും പരാമർശവാക്കുകളും കേൾക്കേണ്ടിവരും. കുടുംബക്കാർ "നീ സമ്മതിക്ക്, നീ സമ്മതിക്ക്" എന്ന് നിർബന്ധിച്ചുകൊണ്ടിരിക്കും. പോരാത്തതിന് സ്മാർത്തൻ ശുദ്ധമായ നുണതന്നെ വാക്കുനൽകും. "നിനക്ക് ശേഷകാലം ജീവിക്കാനായി ഒരു പുണ്യനദീതീരത്ത് ഒരു പർണ്ണകുടീരും തീർത്തുതരാൻ ഞാൻ നാടുവാഴിയോട് ആവശ്യപ്പെടാം. നീ ഒന്ന് ആരോപണം സമ്മതിക്ക്."

ഇതോടെ കുടുംബക്കാരും വാക്കുനൽകും. "നിനക്ക് കുടുംബ സ്വത്തിൽനിന്നും ഒരു നല്ലപങ്ക് നൽകാം."

ഇങ്ഗ്ളിഷിൽ യാതോരുവിധത്തിലും detectചെയ്യാൻ പറ്റാത്ത പൈശാചികതയാണ് നടക്കുന്നത്. സാമൂഹികമായി ബഹുമാനിക്കപ്പെട്ടിരുന്ന വ്യക്തിയെ കണ്ടവരെല്ലാം നീ എന്ന് സംബോധനചെയ്യുന്നത്. ഈ നീ വാക്കിന് വളരെ ചെറിയ ശബ്ദമേയുള്ളു. എന്നാൽ ആളെ കമഴ്ത്തി അടിക്കാനുള്ള വൻ ബലം ഈ നിസ്സാരവാക്കിന് ഉണ്ട്. ആൾ ആകെ കരിവാളിച്ചുപോകും.

ഒന്ന് ആലോചിച്ചുനോക്കുക. വൻ അധികാരങ്ങൾ പാറിപ്പറപ്പിച്ചിരുന്ന ഒരു ഐപിഎസ്സുകാരിയെ കുറെ വനിതാപോലീസ് ശിപായികൾ ഈ വിധം സംബോധന ചെയ്യാൻ പറ്റുന്ന രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ ഐപിഎസ്സുകാരിയിൽ ഉളവാകുന്ന മാനസിക ഇടിവ്. ഇതിനെ വിഭാവനം ചെയ്യാനുള്ള വ്യാപ്തി ഇങ്ഗ്ളിഷ് പദാവലിക്ക് ഇല്ലതന്നെ.

ഇതൊന്നുംകൊണ്ട് ആ പെൺകുട്ടിയുടെ മനഃശക്തിയെ മറിച്ചിടാനാവുന്നില്ലായെങ്കിൽ പിന്നെ കൂടുതൽ ഫലവത്തായുള്ള പദ്ധതികളിലേക്ക് ഗൂഡാലോചന നീങ്ങും.

ആരോപണം ശരിയാണ് എന്ന് മറ്റ് സാഹചര്യ തെളിവുകൾ ഉണ്ട് എങ്കിൽ, അന്തർജനമെന്ന പെൺകുട്ടിയെ ഒരു പായക്കുള്ളിൽ പൊതിയും. എന്നിട്ട്, ഇല്ലത്തിന്‍റെ മേൽക്കൂരയിൽ നിന്നും താഴെ മുറ്റത്ത് ഉരുണ്ട് വീഴാൻ സൌകര്യപ്പെടുത്തും. ഈ വിധ സംഭവങ്ങളിൽ വ്യക്തമായി എടുത്തുപറയാത്ത കാര്യമാണ് വാക്കുകളുടെ വീഴ്ത്തൽ. വീട്ടലെ പണിക്കാരികൾ മുഴുവനും കൂടി നീ, എടീ, എടീ സാധനമെ, അവൾ എന്നെല്ലാം വാക്കുകൾ കൊണ്ടും ഈ സ്ത്രീയെ കുത്തിമുറിവേൽപ്പിക്കും.

വിചാരണ നീണ്ടുപോകുന്നത് വൻ പ്രശ്നം തന്നെയാണ്. ഇല്ലത്തുള്ളവർ തീരുമാനങ്ങൾ എടുത്തുകൊണ്ടിരിക്കും. അഞ്ചാംപുരയ്ക്കകത്തേക്ക്, അതും ഈ വനിത കിടക്കുന്ന മുറിയിലേക്ക് ചേരപ്പാമ്പിനെ കയറ്റിവിടും. ഇതും പല വ്യക്തികൾക്കും മാനസികമായി സഹിക്കാൻ പറ്റാത്ത കാര്യം തന്നെയാണ്. ചിലപ്പോൾ ഇതിന് പകരം അസാമാന്യമായ ഭയവും അറപ്പും വരുത്തുന്ന മറ്റ് വല്ല ജീവികളേയും കടത്തിവിടും. പലരും ഇതൊടെ ആരോപണം സമ്മതിക്കും.

പ്രശ്ന പരിഹാരത്തിനും ആരോപണം ശരിയാണോ അല്ലെങ്കിൽ തെറ്റാണോ എന്ന് തീർപ്പുവരുത്താനും ഉപയോഗിക്കുന്ന മറ്റൊരു ഉഗ്രൻ മാർഗ്ഗമാണ് മൂർഖൻ പാമ്പിനെ ഈ പെൺകുട്ടിയുടെ മുറിയിലേക്ക് കടുത്തിവിടുക എന്ന പരിപാടി. ഈ മൂർഖനെ ഒരു നിശ്ചിതകാലത്തോളം ഈ പെൺകുട്ടിയോടൊപ്പം താമസിക്കാൻ സൌകര്യപ്പെടുത്തും. മൂർഖന്‍റെ കടിയേറ്റാൽ ഈ വനിത മരിക്കും. ഇങ്ങിനെ സംഭവിച്ചാൽ ആരോപണം ശരിയായിരുന്നു എന്ന തെളിവായി എടുക്കും. എന്നാൽ മൂർഖൻ കടിക്കാതിരുന്നാൽ, ആരോപണങ്ങൾ അത്രയും തെറ്റായിരുന്നു എന്ന് മനസ്സിലാക്കപ്പെടും. സാധാനം അന്തർജനമായി തിരിച്ചുവരും.

ഇങ്ഗ്ളിഷ് ഭരണം എഴുതിയുണ്ടാക്കിയ, യതോരുവിധ ചാഞ്ചാട്ടവും ഇല്ലാത്ത, നിയമങ്ങളും അത് നടപ്പിലാക്കാൻ ഇങ്ഗ്ളിഷുമായി വൻ ബന്ധമുള്ള ഓഫിസർമാരെ നിയമിക്കുകയും ചെയ്തതോടുകൂടിയാണ്, ഈ വിധ ഏർപ്പാടുകൾ ബൃട്ടിഷ്-മലബാറിൽ നിന്നും മാറ്റപ്പെട്ടത്. എന്നാൽ തൊട്ടടുത്തുള്ള Cochinനിലും Travancoreറിലും ഇതെല്ലാം മാറാൻ പതിറ്റാണ്ടുകൾ തന്നെ എടുത്തു.

ഇന്ന് ഇന്ത്യൻ പോലീസ് വകുപ്പ് അവരുടെ കൈകളിൽ പെട്ടുപോകുന്ന വ്യക്തികളെ നിയന്ത്രിക്കാനും മാനസികമായി തമർത്താനും ആയി പാമ്പുകളെ ഉപയോഗിക്കുന്നുണ്ട് എന്ന് പഠന റിപ്പോർട്ടുകൾ പറയുന്നുണ്ട്.

ഇങ്ഗ്ളിഷ് ഭരണം സാമൂഹിക ആചാരങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കാൻ ഇന്ന് പ്രയാസം തന്നെയാണ്. മുഗൾ മഹാരാജാവായിരുന്ന, അതികഠിന യാഥാസ്ഥികൻ എന്ന് അറിയപ്പെടുന്ന, ഔറങ്ഗസേബ് ഒരിക്കൽ സതിയെന്ന പ്രാദേശിക സാമൂഹിക ആചാരം നിർത്തലാക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇത് വൻ പരാജയത്തിലാണ് കലാശിച്ചത്. അനുയായികളുടെ താൽപ്പര്യത്തിന് വിപരീതമായ നിന്നാൽ താൻതന്നെ നിലപതിക്കും എന്നതാവാം ഔറങ്ഗസേബിന് ലഭിച്ച അനുഭവ പാഠം.

അഞ്ചാപുരയിൽ തടവിലാക്കപ്പെട്ട പെൺകുട്ടി ആരോപണം സമ്മതിക്കും എന്നത് ഉറപ്പുള്ളകാര്യമാണ്. അല്ലാതെ നിലനിൽക്കാൻ ആവില്ലതന്നെ.

സാധനം ആക്കപ്പെട്ട അന്തർജനം എന്ന പെൺകുട്ടി ആരോപണം ശരിയാണ് എന്ന് സമ്മതിക്കും. ഇതോടുകൂടി വിചാരണ അടുത്ത നിലവാരത്തിലേക്ക് നീങ്ങും.

ആരൊക്കെയാണ് തന്നെടൊപ്പം അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തത് എന്നത് ഈ സ്ത്രീ പറയുണ്ടുന്ന ഒരു ചോദ്യം ചെയ്യലാണ് അടുത്തതായി നടക്കുക. കുറ്റം സമ്മതിച്ചുകഴിഞ്ഞ സ്ഥിതിക്ക് മലയാളത്തിലേയും മലബാറിയിലേയും തരംതാഴ്ത്തുന്ന പദപ്രയോഗങ്ങൾ ആയ 'നീ', 'ഇഞ്ഞി' തുടങ്ങിയ വാക്കുകളുടെ പൂർണ്ണമായ നിർവ്വചനത്തിലേക്ക് ഈ സ്ത്രീ എത്തിയിരിക്കും.

ഈ പെൺകുട്ടി താനുമായി അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ പേരുകൾ ഓരോന്നായി പറയും. ഓരോ പേരും രേഖപ്പെടുത്തിക്കഴിയുമ്പോൾ, "ഇനിയാരാ, ഇനിയാരാ" എന്ന്, ചോദിക്കുന്ന ആൾ കുത്തിക്കുത്തി ചോദിച്ചുകൊണ്ടിരിക്കും. "ഇഞ്ഞി പറ", "നീ പറ" എന്ന വാക്കുകളുടെ സാന്നിദ്ധ്യവും പ്രത്യേകമായി പറയേണ്ടിയിരിക്കുന്നു. അല്ലാതെ, "നിങ്ങൾ പറയൂ", "ചേച്ചി പറയൂ" "അങ്ങ് പറയൂ" എന്നൊന്നും ആയിരിക്കില്ല.

ചരിത്രമെഴുത്തിൽ ഈ വിധ സൂക്ഷ്മ കാര്യങ്ങൾ സാധരണയായി വളരെ വ്യക്തമായി പ്രസ്താവിക്കില്ലായെങ്കിലും, ഇവയൊക്കെയാണ് യഥാർത്ഥത്തിൽ ഏറ്റവും ശക്തമായുള്ള ചരിത്രവിവരങ്ങൾ.

തന്നോടൊപ്പം ആനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തു എന്ന് ഈ സ്ത്രീ വെളിപ്പെടുത്തുന്ന വ്യക്തികൾ കെണിഞ്ഞതുതന്നെ (കുടുങ്ങിയതുതന്നെ). അവർക്ക് സ്വന്തം നിലയിൽ ആരോപണത്തെ എതിർക്കാനൊന്നും പറ്റില്ല. എന്നാൽ ആ പെൺകുട്ടി നൽകുന്ന തെളിവുകൾ സ്മാർത്തനും കൂട്ടരും വളരെ സൂക്ഷ്മമായി പരിശോധിക്കും.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

45

Post posted by VED »

45 #. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ


നമ്പൂതിരിമാർക്ക് അവരുടെ സാമൂഹിക അന്തസ്സും ഉന്നത സ്ഥാനവും, വൻ ഉച്ചനീചത്വ ഭാവങ്ങളിൽ പന്താടികൊണ്ടിരിക്കുന്ന ഫ്യൂഡൽഭാഷാ വാക്കുകളിൽ അപ്രത്യാഖ്യേയമായി (unassailable) നിലനർത്തേണ്ടിയിരിക്കുന്നു. അവരിലെ ഒരു അന്തർജനത്തെ കീഴ്സ്ഥാനക്കാർ "അവള് വെറും വെടിയാണ്", "പാട്ടയാണ്", "മശയാണ്", "കൊടുപ്പാണ്" എന്നെല്ലാം രീതയിൽ വാക്കുകളിൽ പാരാമർശിച്ചു തുടങ്ങിയാൽ, അവർക്ക് അവരുടെ സാമൂഹിക അന്തസ്സും ആദ്ധ്യാത്മിക തേജസും, പോരാത്തതിന് സാമൂഹിക കൽപനാധികാരവും നഷ്ടമായേക്കാം.

ഇന്നത്തെ ഉന്നത സർക്കാർ ഉദ്യോഗസ്ഥയെക്കുറിച്ച് സർക്കാർ ശിപായിമാർ പരസ്യമായി ഈ വിധം പറയുകയും ആ വ്യക്തിയുടെ സാന്നിദ്ധ്യത്തിൽ പരസ്യമായി പല്ലിളിച്ച് ചിരിക്കുകയും മറ്റും ചെയ്താലുള്ള അവസ്ഥ ആലോചിച്ചുനോക്കുക.

വിചാരാന്തരീക്ഷത്തിന്‍റെ (വിചാരണാ വേദിയുടെ അന്തരീക്ഷത്തിന്‍റെ) നടപടികളുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന അനുഷ്ഠാന കർമ്മങ്ങളും അവിടെ നിലനിർത്തപ്പെടുന്ന ശാന്തഗംഭീരമായ അന്തരീക്ഷവും, പോരാത്തതിന് സ്വന്തം കുടുംബക്കാർ നൽകുന്ന വാഗ്ദാനങ്ങളും മറ്റും ഒറ്റപ്പെട്ടുനിൽക്കുന്ന പെൺകുട്ടിയുടെ / സ്ത്രീയുടെ മനശക്തിയെ കാര്യമായി ബാധിക്കും എന്നത് ഉറപ്പുള്ളകാര്യം തന്നെയാണ്. അവർ കുറ്റസമ്മതം നടത്തും.

ചിലപ്പോൾ ഇത് പൂർണ്ണമായും ശരിതന്നെയായിരിക്കും. ചിലപ്പോൾ കുറച്ചൊക്കെ ശരിയായിരിക്കാം. മറ്റ് ചിലപ്പോൾ യാതൊരു തെറ്റായ നടപടികളും നടന്നിട്ടില്ലാത്ത പൊള്ളയായതും എന്നാൽ സംശയം ജനിപ്പിക്കുമാറുള്ള സാഹചര്യത്തെളിവകുൾ മാത്രവും ആയേക്കാം.

കുറ്റം സമ്മതിച്ചുകഴിഞ്ഞാൽ, ഈ വ്യക്തി ഇനിമുതൽ നമ്പൂതിരി സ്ത്രീയല്ലതന്നെ. ഘോഷാ എന്ന പരിമിതികളിൽനിന്നും മുക്തയാവും. യഥാർത്ഥത്തിൽ ഇത് ഒരു വൻ സ്വാതന്ത്യാവസ്ഥ തന്നെയാവാം.

എന്നാൽ ഇങ്ഗ്ളിഷിൽ മനസ്സിലാക്കപ്പെടുന്ന സ്വാതന്ത്ര്യം അല്ലതന്നെ ഇത്. ഇത് വെറും കീഴ്ജനത്തിന് ഉണ്ട് എന്ന് പറയുന്ന സ്വാതന്ത്ര്യമാണ്. ഉന്നതങ്ങളിലെ വ്യക്തികൾ സ്വമേധയാ ആശിച്ച് അനുഭവിക്കുന്ന പാരതന്ത്ര്യമില്ലാത്ത, മധുരമുള്ള തടവറ അന്തരീക്ഷത്തിലെ സ്വാതന്ത്ര്യം അല്ലതന്നെ.

കുറ്റം സമ്മതിച്ച പെൺകുട്ടിയോട് / സ്ത്രീയോട് സ്മാർത്തൻ മുറ്റോട്ട് വരുവാൻ ആവശ്യപ്പെടും. ഇവർ മുറിയിൽ നിന്നും പുറത്ത് വരും. മറ-കുടക്ക് പിന്നിലാണ് നിന്നിരുന്നതെങ്കിൽ, കുട താഴെവച്ച് മുന്നോട്ട് വരും. സ്മാർത്തന്റേയും മറ്റ് വിചാരണക്കാരുടേയും മുന്നിൽ വന്ന് ഇരിക്കും. ഇനി മുതൽ ആരുടേയും മുന്നിൽ മുഖംമറയ്ക്കേണ്ടുന്ന ആവശ്യം ഇല്ലതന്നെ. വെറ്റിലയും അടക്കയും എല്ലാരുടേയും മുന്നിലിരുന്നുകൊണ്ട് ഇവർ ചവയ്ക്കുന്നതിനും തടസ്സമില്ല. ഇവിടെ 'ഇവർ' എന്ന് പരാമർശിക്കപ്പെടുന്ന ആൾ വെറും 'അവൾ' (ഓള്) തന്നെയായിരിക്കും എന്നും വായനക്കാരൻ ഓർക്കേണ്ടതാണ്.

വിധി കൽപ്പിക്കാനായി ഒരു രാത്രി നിശ്ചയിക്കപ്പെടും. അന്ന് പ്രാദേശിക നാടുവാഴിയും സന്നിഹിതനായിരിക്കും സ്മാർത്തൻ കണ്ടെത്തെലുകൾ എല്ലാം വ്യക്തമായി പറയും. അതിന് ശേഷം ഈ സ്ത്രീയുമായി ബന്ധപ്പെട്ടിരുന്ന ജാരന്മാരുടെ പേരുകൾ, തന്‍റെ "child” അഥവാ "boy” പറയും എന്ന് സ്മാർത്തൻ അറിയിക്കും. ഈ "child” or "boy” (മോൻ അഥവാ കുട്ടി - തർജ്ജമ ശരിയാണോ എന്ന് അറിയില്ല. Malabar Manualൽ നിന്നും എടുത്ത പദങ്ങൾ ആണ്) എന്നത് പട്ടരെ ഉദ്ദേശിച്ചാണ്. പട്ടർമാരെ നമ്പൂതിരിമാർ ഈ വിധവും, ചിലപ്പോൾ കുട്ടിപ്പട്ടർ എന്നും പരാമർശിക്കാറുണ്ടായിരുന്നു പോലും.

നമ്പൂതിരിമാരും ഏബ്രാന്തിരിമാരും (കാനറാ ബ്രാഹ്മണർ) ഈ തൊഴിൽ ചെയ്യാൻ നിൽക്കില്ല. അതിനാൽത്തന്നെ പട്ടരെയാണ് ഇതിനായി നിയോഗിക്കുക. ഇവരാണെങ്കിൽ ബ്രാഹ്മണർതന്നെ, സ്ഥാനത്തിൽ നിലവാരം കുറവാണെങ്കിലും. അതും സാമ്പത്തികമായി ഞെരുക്കത്തിൽ ഉള്ള പട്ടമ്മാരാണ് ഇതിന് തയ്യാറാവുക പോലും.

ഇതിന് ശേഷം, കുറ്റം സമ്മതിച്ച സ്ത്രീയെ ആചാരവിധിപ്രകാരം പുറത്താക്കൽ ചെയ്യുന്ന കർമ്മമാണ്. ഇത് ഒരു കൈകൊട്ടൽ ചടങ്ങാണ്.

കുറേ സ്ത്രീകളുടെ സാന്നിദ്ധ്യത്തിൽ സ്മാർത്തൻ ഈ സ്ത്രീയെ സമുദായത്തിൽ നിന്നും ഭ്രഷ്ടാക്കുന്നു. ആ പ്രദേശത്ത് അശുദ്ധിനിവരാണം നടത്താൻ ഉത്തരവാദത്തപ്പെട്ട ഒരു പ്രത്യേക നായർ സമുദായത്തിലെ ഒരു സ്ത്രീ കുറ്റസമ്മതം ചെയ്ത സ്ത്രീയിൽനിന്നും അവരുടെ (അവളുടെ / ഓള്ടെ) പനയോലകൊണ്ടുള്ള മറക്കുട ഔപചാരികമായി എടുത്തുമാറ്റും. എല്ലാരും കൈകൊട്ടിക്കൊണ്ടിരിക്കും. ഈ ഒച്ചപ്പാടിനോടൊപ്പം ഈ സ്ത്രീയെ അവിടെനിന്നും ഓടിച്ചുവിടും. ഇവരുമായി യാതോരു ബന്ധവും ഇനിമുതൽ സ്വന്തംകുടുംബക്കാരും മറ്റുള്ളവരും നിലനിർത്തില്ല.

ഇവർ മരിച്ചുപോയി എന്നതിനേക്കാൾ അകൽച്ചയിലായിരിക്കും ഇവരുടെ ഇനിയങ്ങോട്ടുള്ള ഭാവി ജീവിതം.

ഈ സ്ത്രീക്ക് ഭർത്താവ് ഉണ്ടായിരുന്നുവെങ്കിൽ ആ ആൾ പ്രായശ്ചിത്ത കർമ്മങ്ങൾ നടത്തും. പോരാത്തതിന്, നാടുവാഴിയിൽ നിന്നും അനുവാദം വാങ്ങിച്ചതിന് ശേഷം, വിശേഷപ്പെട്ടവരെ ക്ഷണിച്ച് ശുദ്ധഭോജനം എന്ന സദ്യ നടത്തിയതിന് ശേഷം സ്വന്തം സമുദാത്തിലേക്ക് തിരിച്ചുകയറും.

കുറ്റം സമ്മതിച്ച സ്ത്രീ തന്നോടൊപ്പം അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു എന്ന് വെളിപ്പെടുത്തപ്പെട്ട പുരുഷന്മാരുടെ കാര്യവും വളരെ കഷ്ടം തന്നെയായിരിക്കും.

1792ൽ മലബാർ പ്രദേശത്ത് ചെറിയതോതിൽ ഇങ്ഗ്ളിഷ് ഭരണം തുടങ്ങിയകാലത്തുതന്നെ, നീതിനിയമ സംവിധാനങ്ങൾ ഈ പ്രദേശത്ത് സൃഷ്ടിക്കണം എന്ന ചിന്ത ഇങ്ഗ്ളിഷ് കമ്പനിയിൽ വന്നുതുടങ്ങിയിരുന്നു. ആദ്യ കാലങ്ങളിൽ അവർ നീതിനിമയ അധികാരങ്ങൾ പ്രാദേശിക നാടുവാഴികളുടെ കൈകളിൽ തന്നെ കൊടുത്തിരുന്നു. എന്നാൽ ഇത് ശുദ്ധ മണ്ടത്തരമാണ് എന്ന് പെട്ടെന്ന് തന്നെ അവർക്ക് മനസ്സിലായി. പിന്നങ്ങോട്ട് ഓരോ പതിറ്റാണ്ടുകൾ കഴിയുന്തോറും, പ്രാദേശിക അധികാരി കുടുംബങ്ങളുടെ അധികാരങ്ങൾ കുറച്ചുകൊണ്ടുവരികയും, അതിന് പകരമായി വ്യക്തമായി ലിഖിത രൂപത്തിലുള്ള നിയമങ്ങൾ നടപ്പിലാക്കുന്ന സംവിധാനങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു.

ഇത് ഇവിടെ പറയാനുള്ള കാരണം, അനാശാസ്യപ്രവർത്തനത്തിൽ പങ്കെടുത്തുവെന്ന് കുറ്റം സമ്മതിച്ച സ്ത്രീ വെളിപ്പെടുത്തുന്ന പേരുകളിൽ പെട്ടുവർക്ക് പണ്ട് കാലങ്ങളിൽ അവരുടെ നിരപരാധിത്വം തെളിയിക്കാനുള്ള മാർഗ്ഗം ചില പ്രത്യേക അമ്പലത്തിൽവച്ച് തിളക്കുന്ന എണ്ണയിൽ കൈമുക്കി യാതോരു പരിക്കും പറ്റുന്നില്ലാ എന്ന് കാണിക്കുന്നതിലൂടെയായിരുന്നു.

ഇത് എത്രമാത്രം കാര്യക്ഷമമായ പദ്ധതിയാണ് എന്ന് അറിയില്ല. എന്നാൽ മലബാറിൽ ഇങ്ഗ്ളിഷ് ഭരണം നീതിന്യായ സംവിധാനങ്ങൾ സൃഷ്ടിച്ചതോടുകൂടി, ആരോപിതരാകുന്ന പുരഷന്മാർ മാനനഷ്ടത്തിന് കേസു (Civil case) കൊടുത്തുതുടങ്ങി. ഇതിന് മുൻപ് അവർക്കും സമൂഹത്തിൽ നിന്ന് ഭ്രഷ്ട് നേരിടേണ്ടിവന്നിരുന്നു. ചിലർ ആത്മഹത്യവരെ ചെയ്തതായി കാണുന്നുണ്ട്.

സർവ്വതും നഷ്ടപ്പെട്ട്, ഒരു ഫ്യൂഡൽ ഭാഷാ സമൂഹത്തിലേക്ക് അടിച്ചിറക്കപ്പെടുന്ന ഒരു സ്ത്രീയുടെ / പെൺകുട്ടിയുടെ കാര്യം വളരെ കഷ്ടം തന്നെയായിരിക്കും. ആകെ പരിഭ്രമിച്ചും, യാതോരു ശാരീരിക സംരക്ഷണവും ഇല്ലാതെ പുറത്തുവരുന്ന ഈ സ്ത്രീയെ പലരും കൈവശപ്പെടുത്താൻ ശ്രമിക്കും എന്നുള്ളതും വാസ്തവം തന്നെ. നിങ്ങൾ, ഇങ്ങൾ, അന്തർജനം, അകത്തമ്മ, ഓര്, അവര്, തമ്പുരാട്ടി, എന്നെല്ലാം ദിവ്യവാക്കുകളുടെ നിർവ്വചനത്തിൽ ജീവിച്ചിരുന്ന വ്യക്തി, അവരേക്കാൽ സാമൂഹികമായി വളരെ കീഴിൽ ഉള്ള ആളുകളുടെ നീ, അവൾ, എടീ, വെറും പേരു തുടങ്ങിയ അനവധി അതീവ വാസ്തല്യവാക്കുകളുടെ പ്രഹരത്താലും തലോടലുകിളും പെട്ടുപോകും. പോരാത്തതിന് വാക്കുകളുടെ ദിവ്യതേജസ്സ് പൂർണ്ണമായു മാഞ്ഞുപോയിട്ടില്ലാത്ത ഇവരുടെ ശാരീരിക ഭാഗങ്ങളിൽ തൊടാനും തലോടാനും കിട്ടുന്ന അവസരം പല കീഴ്ജന പുരുഷന്മാർക്കും ഒരു അസുലഭ നിർവൃതിതന്നെ നൽകിയേക്കാം.

വടക്കെ മലബാറിൽ Cannanore പ്രദേശത്ത് ഈ വിധമുള്ള സ്ത്രീകൾക്ക് അഭയം നൽകാനായി ഒരു പ്രസ്ഥാനം ഉണ്ടായിരുന്നുപോലും. ചിറക്കൽ താലൂക്കിലെ മൂത്തേടത്ത് അരമനക്കൽ എന്നതായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. ഇത് നടത്തിപ്പുചെയ്യുന്നത് മന്നനാർ എന്ന പുരുഷന്മാരും മച്ഛിയാർ എന്ന സ്ത്രീകളും ആയിരുന്നു എന്നും പറയപ്പെടുന്നു. ഈ കൂട്ടർ ആ പ്രദേശത്തുള്ള തീയർ (മരുമക്കത്തായ തീയർ) ഉന്നത കുടുംബക്കാരായിരുന്നു പോലും.

ഈ വിധം ഇവിടെ എത്തപ്പെടുന്ന സ്ത്രീകൾ ആ നാട്ടിലെ തീയരിലെ കുടുബങ്ങളിലേക്ക് വിവാഹം ചെയ്യുമായിരുന്നു പോലും. എന്നാൽ, തീയർ മുതൽ മുകളിലോട്ടുള്ള പുരുഷന്മാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് ആരോപിക്കപ്പെട്ടിരുന്നവർക്ക് മാത്രമേ ഈ പ്രസ്ഥാനത്തിൽ പ്രേവശനം ഉണ്ടായിരുന്നുള്ളു. തീയർക്ക് കീഴിലുള്ള ജാതിക്കാരിലെ ആളുകളുമായാണ് അവിഹിത ബന്ധം ഉണ്ടായിരുന്നത് എങ്കിൽ, ആ വിധ സ്ത്രീകളെ കിഴക്കൻ മലയോരങ്ങളിലെ കാട്ടുപ്രദേശമായ കുതിരമലയിലുള്ള ഒരു അഭയ സ്ഥാനത്തേക്കാണ് എത്തിക്കുക.

യാതോരു ആലമ്പവും ലഭിക്കാതെ തെരുവിൽ പെട്ടുപോകുന്ന സ്ത്രീകളും ഉണ്ടായിരുന്നുപോലും. അവരിൽ പലരേയും പലവിധ ലൈംഗിക പ്രവർത്തനത്തങ്ങളിലേക്ക് കുടുക്കപ്പെടുന്ന സംഭവങ്ങളും അനവധിതന്നെ. അതേ സമയം ചില സ്ത്രീകളെ Calicutലെ ചെട്ടികളായ വ്യാപാരികൾ പലപ്പോഴും ഭാര്യമാരായി എടുക്കും. അവരുടെ അവസ്ഥ സാമൂഹികമായി മോശമായിരിക്കില്ല. ഫ്യൂഡൽ ഭാഷകളിൽ സാമൂഹികമായി മോശമാകുക എന്നത് ഒരു വൻ പ്രശ്നം തന്നെയാണ്.

സ്മാർത്ത വിചാരം എന്നത് ഒരു നമ്പൂതിരി കുടുംബത്തിന് വൻ സാമ്പത്തിക നഷ്ടം സംഭവിപ്പിക്കുന്ന കാര്യം ആണ്. ഇതിന് ഇവർ തയ്യാറാവുന്നത്, അവർ നമ്പൂതിരി സമുദായത്തിൽ നിന്നും പുറത്താക്കപ്പെടും എന്ന ഭയം ഒന്നുകൊണ്ട് മാത്രമാണ്. ഈ ഭയം ഒരു ഭയങ്കര ഭയമാക്കുന്നത്, കീഴിൽ ഉള്ളവരുടെ സാന്നിദ്ധ്യം സമൂഹത്തിൽ ഉള്ളതുകൊണ്ടാണ്. ഇങ്ങിനെ ഒരു കീഴ്ജനം എന്ന ആൾക്കൂട്ടങ്ങൾ അവിടെ ഇല്ലാതിരുന്നുവെങ്കിൽ, ആരും ഈ വിധമായുള്ള ഒരു പുറത്താക്കലിനെ ഭയപ്പെടില്ലതന്നെ. കീഴിലോട്ട് വലിച്ചുതാഴ്ത്താൻ ഒരുമ്പെട്ടുനിൽക്കുന്ന ആളുകൾ സമൂഹത്തിന്‍റെ ആഴങ്ങളിൽ ഉണ്ടെങ്കിൽ മുകളിലെ വ്യക്തികൾ മുകളിലേക്ക് ഒട്ടിപ്പിടിച്ചുനിൽക്കാൻ ബദ്ധപ്പെടും. അഗാധ ആഴം എന്നത് ഭയപ്പെടുത്തുന്ന ആഴം തന്നെ. വെള്ളത്തിലായാലും കരയിലായാലും.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

46

Post posted by VED »

46 #. ദിവ്യത്വത്തിന്‍റെ സാന്നിദ്ധ്യവും ബലവും വാക്ക്കോഡുകളിൽ കാണാൻ


ഈ എഴുത്തിന്‍റെ Vol 11 - 43ആം അദ്ധ്യായത്തിൽ ഈ വിധം വാക്കുകൾ എഴുതിയിരുന്നു:

QUOTE: Malabar Manualൽ സ്മാർത്തവിചാരത്തിന്‍റെ വിശദാംശങ്ങൾ നൽകുന്നതിന് മുൻപായി ഈ വിധം പറയുന്നുണ്ട്:

Quote: The episodes in the trial of a caste offence among Nambutiris are so curious, and throw such light on their ways of thinking and acting... End

തർജ്ജമ: നമ്പൂതിരിമാർക്കിടയിലുള്ള ജാതീയമായ അപരാദങ്ങളുമായി ബന്ധപ്പെട്ട വിചാരണാ സംഭവങ്ങൾ അത്രകണ്ട് കൌതുകകരമായതിനാലും, അവ അവരുടെ ചിന്താഗതിയിലേക്കും പെരുമാറ്റങ്ങളിലേക്കും വെളിച്ചം വീശും എന്നതിനാലും..... End.

യഥാർത്ഥത്തിൽ ഈ പറഞ്ഞത് വളരെ ബാലിശമായ ഒരു അവകാശവാദമാണ്. ഫ്യൂഡൽ ഭാഷാ ലോകത്തിലെ ജനങ്ങളുടെ പെരുമാറ്റങ്ങളും പ്രതിപ്രവർത്തനങ്ങളും പ്രകോപിതമായുള്ള പെരുമാറ്റങ്ങളും കാണാനും കേൾക്കാനും ആവും എന്നല്ലാതെ, അവയിലെ കാരണമോ വിശദ്ധീകരണമോ ഈ വിധമായുള്ള സംഭവകഥകളിൽ നിന്നും മനസ്സിലാകില്ലതന്നെ. ഈ വിധമായുള്ള എല്ലാത്തിനും പിന്നിൽ എല്ലാരേയും ആവരണംചെയ്യുന്നതും വൈകാരികമായി സ്വാധീനിക്കുന്നതുമായ ഫ്യൂഡൽ ഭാഷാ കോഡുകൾ ഉണ്ട് എന്ന വിവരം ഇല്ലായെങ്കിൽ, കഥയറിയാതെ ആട്ടം കാണുന്നതു പോലെമാത്രമെ ആവുള്ളു, ഈവിധ കഥകൾ കേൾക്കുന്നത്.

സ്മാർത്തവിചാരത്തിന്‍റെ നടത്തിപ്പിനെക്കുറിച്ച് പറഞ്ഞുകഴിഞ്ഞതിന് ശേഷം, മുകളിൽ പറഞ്ഞകാര്യം വ്യക്തമായി വിശദ്ധീകരിക്കാം. END OF QUOTE

ലോകത്തിലെ പലദിക്കുകളിലും ഇങ്ഗ്ളിഷ് ഭരണം സ്ഥാപിതമായ കാലഘട്ടത്തിൽ, ഓരോ നാടിലേയും വിചിത്രങ്ങളായ സാമൂഹിക സ്വഭാവങ്ങളെ കാണാനും അവയെ പലവിധ എഴുത്തുകളിലും ചിത്രീകരിക്കാനും ഇങ്ഗ്ളിഷുകാരും അവരോടൊപ്പം ഇങ്ഗ്ളിഷ് കൊളോണിയൽ പ്രദേശങ്ങളിലേക്ക് കയറിവന്ന മറ്റ് ബൃട്ടിഷുകാരും ശ്രമിച്ചിരുന്നു എന്നു കാണുന്നു.

ഇവരിൽ ചിലരെല്ലാം, അവർ നേരിൽ കണ്ട വിചിത്രങ്ങളായ സാമൂഹിക സ്വഭാവങ്ങൾക്കും പെരുമാറ്റങ്ങൾക്കും പ്രകോപനങ്ങൾക്കും വെറുപ്പുകൾക്കും സാമൂഹിക ഭയങ്ങൾക്കും (social phobiaകൾക്കും) മറ്റും പിന്നിൽ അതാതു പ്രദേശത്തിലെ ഭാഷയുടെ സ്വഭാവം പ്രവർത്തിക്കുന്നുണ്ട് എന്ന് സംശയിച്ചിരുന്നു എന്ന് കാണുന്നുണ്ട്.

ഉദാഹരണത്തിന്, GEORGE W. STOW, F.G.S., F.R.G.S. 1904ന് വളരെ മുന്നേ തന്നെ സ്വന്തം നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിൽ എഴുതിയ THE NATIVE RACES OF SOUTH AFRICA എന്ന ഗ്രന്ഥത്തിൽ ഈ വിധം ഒരു കാര്യം എഴുതിയതായി കാണുന്നുണ്ട്:

These African investigations “have especially drawn our attention to the fact that the modes of thought, and among them the religious ideas, are dependent upon the forms of the language, and upon the stimulus which these forms give to the poetical faculty, etc."


ഇവിടെ ഇദ്ദേഹം ഉദ്ധരിക്കുന്നത് Max Müllerറിന്‍റെ വാക്കുകൾ ആണ്.

ആശയം: ഈ ആഫ്രിക്കൻ അന്വേഷണങ്ങൾ "ഭാഷയുടെ രൂപങ്ങളേയും ഈ രൂപങ്ങൾ കാവ്യാത്മക കഴിവുകൾക്ക് നൽകുന്ന ഉത്തേജകശക്തിയേയും ആശ്രയിച്ചാണ് മതപരമായ ആശയങ്ങൾ ഉൾപ്പടെയുള്ള ചിന്തകളുടെ രീതികൾ എന്നുള്ള വാസ്തവങ്ങളിലേക്ക് നമ്മുടെ ശ്രദ്ധയെ വിളിച്ചിരിക്കുന്നു."

Max Müllerക്ക് ഫ്യൂഡൽ ഭാഷകളുടെ കഴിവിനെക്കുറിച്ച് എത്രമാത്രം ധാരണയുണ്ടായിരുന്നുവെന്ന് അറിയില്ല. എന്നാൽ, ഇദ്ദേഹം ജർമൻകാരനായിരുന്നു. ജർമൻഭാഷയും ഒരു ഫ്യൂഡൽ ഭാഷയാണ് എന്നാണ് തോന്നുന്നത്. എന്നാൽ ഇദ്ദേഹത്തിന്‍റെ ജീവിതത്തിൽ ഇദ്ദേഹത്തിന് ഇങ്ഗ്ളിഷ് പ്രസ്ഥാനങ്ങളുമായി വൻ ബന്ധം തന്നെയുണ്ടായിരുന്നു എന്നാണ് തോന്നുന്നത്.

ഇങ്ഗ്ളിഷ് കൊളോണിയൽ കാലഘട്ടത്തിൽ പലവിധ സാമൂഹിക പഠനങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. അവയിലെല്ലാം വളരെ ആഴമേറിയ വിവരങ്ങൾ ഉണ്ട് താനും. എന്നാൽ ഇന്ന് മിക്ക രാജ്യങ്ങളിലും ഈ വിധ എഴുത്തുകൾ ജന ശ്രദ്ധയിലേക്ക് കടന്നുവരുന്നത് പലവിധ അധികാരങ്ങളിൽ ഉള്ള പലർക്കും ഇഷ്ടമുള്ള കാര്യം അല്ലതന്നെ. കാരണം, ഇന്നുള്ള ഭരണപക്ഷങ്ങൾ അവരുടേതായ പ്രാദേശിക ചരിത്രങ്ങൾ സ്കൂളുകളിലും കോളെജുകളിലും പഠിപ്പിക്കുന്നുണ്ട്. അവയെല്ലാം ശുദ്ധ വിഡ്ഢിത്തരങ്ങൾ ആണ് എന്ന് വളരെ വ്യക്തമായുള്ള തിരിച്ചറിവ് നൽകുന്ന യാതൊന്നും പുറത്തുവരുന്നത് ഇവർക്കാർക്കും ഇഷ്ടമുള്ള കാര്യം ആയിരിക്കില്ല.

നമ്പൂതിരിമാരാണ് സമൂഹത്തിൽ ഉന്നതർ അന്ന്. എന്നുവച്ചാൽ പ്രാദേശിക ഫ്യൂഡൽ ഭാഷാ കോഡുകളിൽ ഇവർ ഇന്നത്തെ ഐഏഎസ്സ് - ഐപിഎസ്സുകാരെപ്പോലെയാണ്. ഭാഷയിലെ ഏറ്റവും മുന്തിയ ഭാഷാകോഡുകൾ സമൂഹത്തിലെ ഏവരും ഇവർക്ക് സമർപ്പിക്കേണം. ഇവർക്ക് സമൂഹത്തിലെ പലരേയും വേണമെങ്കിൽ നീ, അവൻ, അവൾ വാക്കുകളിൽ (ഇഞ്ഞി, ഓൻ, ഓള് വാക്കുകളിൽ) നിർവ്വചിക്കാനുള്ള അനിയന്ത്രിത അധികാരം കൈകളിൽ ഉണ്ട്.

ഈ പറഞ്ഞത് ഒരു ലളിതമായ വിവരമാണ്. അന്നുള്ള രാജകുടുംബക്കാരേയും നാടുവാഴി കുടുംബക്കാരേയും ഇവർ അത്രകണ്ട് തരംതാഴ്തിയേക്കില്ല. ഇന്നത്തെ മന്ത്രിമാരോടും എംഎൽഏമാരോടും മറ്റ് രാഷ്ട്രീയക്കാരോടും അന്നത്തെ രാജാക്കളേയും നാടുവാഴികളേയും രാജകുടുംബാംഗങ്ങളേയും ഉപമപ്പെടുത്താം എന്നു തോന്നുന്നു.

നമ്പൂതിരിമാർ എന്ന് പറയുന്നത് മലബാറിലേയും Cochinനിലേയും Travancoreറിലേയും പ്രാദേശിക ബ്രാഹ്മരാണ് എന്ന് തോന്നുന്നു. നമ്പൂതിരിയിലെ 'തിരി' എന്നത് ദിവ്യത്വം വിളിച്ചറിയിക്കുന്ന ഒരു വാക്കാണ്. ഇത് മറ്റ് ചില ആളുകൾ കൈവശപ്പെടുത്തി ഉപയോഗിക്കുന്ന പതിവും ഉണ്ടായിട്ടുണ്ട്.

പട്ടന്മാരും ഏമ്പ്രാന്തിരിമാരും വിദേശ ബ്രാഹ്മണർ ആണ്. എന്നുവച്ചാൽ പുറംനാടുകളിൽ നിന്നും കുടിയേറിയ ബ്രാഹ്മണർ. ഇക്കൂട്ടരെ തങ്ങളേക്കാൾ താഴ്ന്നവരായിട്ടാണ് നമ്പൂതിരിമാർ കാണുക. എന്നുവച്ചാൽ, വാക്ക് കോഡുകളിൽ ഇവരെ ഇഞ്ഞി അഥവാ നീ എന്ന രീതിയിലാവാം നമ്പൂതിരിമാർ കാണുകയും ഉപയോഗപ്പെടുത്തുകയും ചെയ്യുക എന്ന് തോന്നുന്നു. കഴിഞ്ഞ എഴുത്തിൽ പട്ടന്മാരെ വെറും കുട്ടിയെന്ന രീതിയിൽ നമ്പൂതിരിമാർ നിർവ്വചിക്കുന്ന കാര്യം എഴുതിയിരുന്നു.

പട്ടർമാരിൽ മിക്കവരും പലതരം തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരായിരുന്നു. കുറച്ചുപേർമാത്രമേ വൻ ഭൂജന്മികൾ ആയിരുന്നുള്ളു.

ഏമ്പ്രാന്തിരിമാർ പൊതുവേ ഒരു പിന്നോക്ക ജനമായിരുന്നു പോലും. അവരുടെ മുഖ്യ പ്രവർത്തനം ആദ്ധ്യാത്മിക കാര്യങ്ങൾ ആയിരുന്നു പോലും. ഇവർ ചിലപ്പോഴെല്ലാം നമ്പൂതിരിമാരായി പ്രത്യക്ഷപ്പെടാൻ ശ്രമിക്കുമായിരുന്നു എന്നും രേഖപ്പെടുത്തിക്കാണുന്നു. രണ്ടു പേരിലും 'തിരി' എന്ന വാക്ക് പ്രയോഗം ഉണ്ട് എന്നത് ശ്രദ്ധിക്കുക.

പട്ടർമാരും ഏമ്പ്രാന്തിരിമാരും നായർ സ്ത്രീകളോട് സമ്പന്തത്തിൽ ബന്ധപ്പെടാൻ താൽപ്പര്യം കാണിക്കും. എന്നാൽ നായർ സ്ത്രീകൾക്ക് നമ്പൂതിരിമാരുമായാണ് സമ്പന്തത്തിന് കൂടുതൽ താൽപ്പര്യം ഉണ്ടാവുക പോലും.

ഇതെല്ലാം ശരിയാണെങ്കിൽ, പട്ടർമാരും ഏമ്പ്രാന്തിരിമാരും നമ്പൂതിരിമാരോട് അടിയാളത്തം പ്രകടിപ്പിച്ചും, ബഹുമാനിച്ചും പെരുമാറുകയും സംസാരിക്കുകയും വേണ്ടിവരും എന്നാണ് മനസ്സിലാക്കേണ്ടത്.

ഈ പറഞ്ഞ സാമൂഹിക ആശയവിനിമയ ഇടത്ത് തന്നെ ഒരു വൻ ഉച്ചനീചത്വം നിലനിൽക്കുന്നുണ്ട്. ഇതിൽ യാതോരു ഇളക്കവും ഇല്ലാതെ നിന്നാൽ, ഈ സാമൂഹിക ഇടത്ത് നിശബ്ദമായ അച്ചടക്കവും സമാധാനവും നിലനിൽക്കും. ഈ കാര്യം വായനക്കാരൻ മനസ്സിൽ നോട്ട് ചെയ്യുക.

നമ്പൂതിരിമാർക്കിടയിൽതന്നെ പലവിഭാഗങ്ങൾ ഉണ്ട്. അതിൽ ഏറ്റവും മുന്തിയത് തമ്പുരാക്കൾ ആയിരുന്നു. ഇവർ ആഢ്യന്മാർ ആണ്. ഇവരെ പൊതുവായി നമ്പൂതിരിപ്പാട് എന്നാണ് അറിയപ്പെടുക പോലും. ഇവരുടെ പേരിലെ 'പാട്' എന്ന പ്രയോഗം ആണ് ദിവ്യവാക്ക്. ഈ വാക്ക് മറ്റ് പലരും കൈവശപ്പെടുത്തിയിട്ടുമുണ്ട് പോലും.

ഈ ആഢ്യന്മാർ അതീവ ദിവ്യത്വമുള്ളവരാണ്. ഹിന്ദുക്കളുടെ (ബ്രാഹ്മണരുടെ) ജീവിതത്തെ നാല് വ്യത്യസ്ത ഘട്ടങ്ങളായി വേദങ്ങളിൽ നിർവ്വചിച്ചിട്ടുണ്ട് പോലും. ആ സമ്പ്രദായത്തെ ചതുരാശ്രമധർമ്മം എന്നാണ് പറയപ്പെടുന്നത്.

ഈ ഹൈന്ദവ (ബ്രാഹ്മണ) ധർമ്മ സിദ്ധാന്തപ്രകാരം ഈ നാലു ഘട്ടങ്ങൾ ബ്രഹ്മചാര്യം, ഗൃഹസ്ഥാശ്രമം, വാനപ്രസ്ഥം, സന്ന്യാസം എന്നിവയാണ്. ആഢ്യന്മാർ അതീവ ദിവ്യത്വമുള്ളവർ ആയതിനാൽ, ഇവർക്ക് ജീവിതത്തിൽ വാനപ്രസ്ഥം, സന്ന്യാസം എന്ന മൂന്നാമത്തേയും നാലാമത്തെയും കാര്യങ്ങൾ ആചരിക്കേണ്ടപോലും. അവർ യജ്ഞങ്ങൾ നടത്തേണ്ടുന്ന ആവശ്യവും ഇല്ലതന്നെ. കാരണം, അവർ അത്രമാത്രം ദിവ്യരാണ്. ഏതാണ്ട് ഇന്നത്തെ ഐഏഎസ്സിലെ വളരെ ഉയരങ്ങളിൽ എത്തിനിൽക്കുന്ന ഉദ്യോഗസ്ഥരെപ്പോലെയാണ് ഇവരുടെ നിലവാരം.

എന്നാൽ ഇവരിൽതന്നെ ഏറ്റവും ഉയരങ്ങളിൽ ഉള്ളത് പൊന്നാനിയിലെ അതവനാടിലെ ആഴ്‌വാഞ്ചേരി മനയിലെ കാരണവരാണ്. ഈ വ്യക്തിയെ ഇന്ത്യയിലെ Cabinet Secretaryയോട് ഉപമിക്കാം എന്ന് തോന്നുന്നു. ഈ മനയെ Cabinet Secretariatആയും കാണാം. മലബാറിൽ ഇങ്ഗ്ളിഷ് ഭരണം വരുന്നതിന് മുൻപ് ഈ കുടുംബക്കാരാണ് ഈ പ്രദേശത്തിലെ ഏറ്റവും അധികാരമുള്ളവർ എന്നുവേണമെങ്കിൽ പറയാം എന്ന് തോന്നുന്നു. പാരമ്പര്യമായി നമ്പൂതിരി വംശത്തിന്‍റെ ആദ്ധ്യാത്മിക ഔന്നിത്യം അംഗീകരിക്കുന്ന എല്ലാ രാജകുടുംബക്കാർക്കും കൃത്രിമമായി ക്ഷത്രിയ പദവി ഉപനയനക്രിയയിലൂടെ നൽകാനുള്ള ആദ്ധ്യാത്മിക അധികാരവും ഇവർക്ക് ഉണ്ടായിരുന്നു പോലും.

ഈ പറഞ്ഞകാര്യങ്ങളുടെ ഭൌതികവാസ്തവം യഥാർത്ഥത്തിൽ തിരയേണ്ടത് ഭാഷാകോഡുകളിൽ ആണ്. ഈ വിധ ഔന്നിത്യം സത്യമാണ് എങ്കിൽ അത് പ്രാദേശിക ഫ്യൂഡൽ ഭാഷയുടെ വാക്ക് കോഡുകളിൽ വളരെ വ്യക്തമായി ലിഖിതപ്പെടുത്തിയിരിക്കും. എന്നാൽ ഈ ലിഖിതപ്പെടുത്തൽ ഒരു ഭൌതിക സംഗതി അല്ലതന്നെ. മറിച്ച് ഭാഷാ കോഡുകളുടെ അതീന്ത്ര്യ മേഖലകളിലാണ് ലിഖിതരൂപത്തിൽ ഉണ്ടാവുക. അവിടെ പോയി ദർശിച്ചാൽ, വളരെ വ്യക്തമായി ഈ വിധ വാക്ക് കോഡുകളുടെ സാന്നിദ്ധ്യവും ബലവും ദിവ്യത്വവും കാണാൻ പറ്റിയേക്കാം.

നമ്പൂതിരിമാരിൽ ദിവ്യത്വത്തിൽ ആഢ്യന്മാരുടെ നിലവാരത്തിന് കീഴെ വരുന്നവരാണ് ആസ്യന്മാർ. ഇവർ യജ്ഞങ്ങൾ നടത്താൻ ബാധ്യസ്ഥരാണ്. ഇവരിൽ ചിലർ താന്ത്രിക പ്രവർത്തനത്തിലൂടെ പ്രശ്നപരിഹാരം നടത്തുന്നവരാണ്. അതായത് ഇവരിൽ ചിലർ തന്ത്രികളാണ് എന്ന് അർത്ഥം. ഇത് ഒരു പാരമ്പര്യ സ്ഥാനമാണ്. എന്നാൽ എല്ലാ തന്ത്രികളും ആസ്യന്മാർ അല്ല എന്നും മനസ്സിലാക്കുക.

ഇവിടേയും വളരെ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഫ്യൂഡൽ ഭാഷാ വാക്ക് കോഡുകളുടെ വ്യക്തമായ ക്രമപ്പെടുത്തൽ കാണാൻ പറ്റിയേക്കാം. ഈ ക്രമപ്പെടുത്തലിൽ ഇളക്കം വരുത്താതെ നിലനിൽക്കുന്നതാണ് ഈ ദിക്കിലുള്ള ശാന്തിയും സമാധാനവും അച്ചടക്കവും ആയി പ്രത്യക്ഷപ്പെടുകയും നിരീക്ഷിക്കപ്പെടുകയും ചെയ്യുക.

എന്നാൽ, ഈ ഭാഷാകോഡുകളുടെ വ്യക്തമായ പ്രവർത്തനത്തെക്കുറിച്ച് അറിവില്ലാത്ത ആൾക്ക് കാര്യങ്ങൾ മനസ്സിലാകില്ലതന്നെ. ഇതൊക്കെ എങ്ങിനെയാണ് ഈ വിധം അടുക്കുംചിട്ടയിലും നിലനിൽക്കുന്നത് എന്നതിന്‍റെ കാരണം അന്വേഷിച്ച് പലരും വേദങ്ങളുടേയും ഉപനിഷത്തുക്കളുടേയും സ്മൃതികളുടേയും ശ്രുതികളുടേയും, പോരാത്തതിന് രാമായണം മഹാഭാരതം തുടങ്ങിയ ഇതിഹാസകൃതികളുടേയും ഉള്ളറകളിലേക്കു പോയി, അവിടങ്ങളിൽ തപ്പിനോക്കിയേക്കാം. എന്നിട്ട് വൻ വിവരങ്ങളുമായി തിരിച്ചുവന്നേക്കാം. ഈ വിധ വിവരങ്ങളിൽ ഭാഷാകോഡുകളെക്കുറിച്ച് എന്തെങ്കിലും ഉണ്ടാവുമോ എന്ന് അറിയില്ല.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

47

Post posted by VED »

47 #. നമ്പൂതിരിമാരിലെ കീഴ്തട്ടുകാർ


നമ്പൂതിരിമാരിലെ അടുത്തകൂട്ടർ വിശിഷ്ട നമ്പൂതിരിമാരാണ്. ഇവരെ രണ്ടായി തരംതരിച്ചിരിക്കുന്നു. അഗ്നിഹോത്രികളും ഭട്ടതിരികളും.

അഗ്നിഹോത്രികൾ അഗ്നിധ്യാനം, സോമയാഗം, അതിരാത്രം തുടങ്ങിയ യജ്ഞങ്ങൾ നടത്തുന്നവരാണ് എന്ന് കാണുന്നു. ഈ വിധ യജ്ഞങ്ങൾ നടത്തിയവർക്ക് യഥാക്രമം അക്കിത്തിരിപാട്, സോമാതിരിപാട്, Adittiripad തുടങ്ങിയ സ്ഥാനനാമങ്ങൾ ലഭിക്കും പോലും.

ഭട്ടതിരികൾ യജ്ഞം നടത്താൻ പാടില്ല. അവർ പണ്ഡിതരാണ്. അവർ തത്വശാസ്ത്രം തർക്കശാസ്ത്രം വേദാന്തം, മീമാംസം, വ്യാകരണം, ഭാരതം തുടങ്ങിയ കാര്യങ്ങളിൽ പാണ്ഡിത്യം നേടിയരിക്കും പോലും. മലബാറിലും Cochinനിലും Travancoreറിലും അവരെ ഹൈന്ദവ (ബ്രാഹ്മണ) മതാചാര്യന്മാരായാണ് കണ്ടിരുന്നത്. അവർക്ക് അനവധി ശിഷ്യന്മാർ ഉണ്ടായിരുന്നു പോലും.

ബൃട്ടിഷ്-മലബാറിലെ തിരുനാവായായിലും Cochinരാജ്യത്തിലെ Trichurറിലും അന്ന് ഓരോ Vedic Collegeജുകൾ ഉണ്ടായിരുന്നു. അവയുടെ തലവന്മാർ ഭട്ടതിരികൾ ആയിരുന്നു പോലും. അവർക്ക് ഉള്ള സ്ഥാനപ്പേര് വാദ്യാൻ എന്നായിരുന്നു. ജാതീയമായ നിയമങ്ങളും മറ്റും വിശദ്ധീകരിക്കുന്ന ആറ് വൈദികന്മാരും നിലവിൽ ഉണ്ടായിരുന്നു. അതിൽ ഒന്നുമാത്രമേ ബൃട്ടിഷ്-മലബാറിൽ ഉണ്ടായിരുന്നുള്ളു. അത് വള്ളുവനാടിലെ ചെറുമുക്ക് വൈദികൻ ആയിരുന്നു.

സ്മാർത്തവിചാരത്തിൽ പങ്കെടുക്കുന്ന സ്മാർത്തരും ഭട്ടതിരികൾ ആയിരുന്നു.

നമ്പൂതിരി സമൂഹത്തിന് ഉള്ളിലെ ഉച്ചനീചത്വത്തിൽ കീഴോട്ടുള്ള അടുത്ത പടിയിൽ വരുന്നതാണ് സമാന്യ നമ്പൂതിരികൾ. ഇവർ നമ്പുതിരികളിലെ സാധാരണക്കാരാണ്. അവർക്ക് യജ്ഞം നടത്താൻ പാടില്ല. എന്നാൽ ഈ കുട്ടർ വേദങ്ങൾ പഠിക്കുകയും അമ്പലങ്ങളിൽ ശാന്തിക്കാരായി തൊഴിൽ ചെയ്യുകയും ചെയ്യും. ഇവരിൽ ചിലർ തന്ത്രികളും ആയിരുന്നുപോലും. ചിലർ മന്ത്രവാദികളും ആയേക്കാം. ചിലർ ക്ഷേത്രങ്ങളിൽ തന്ത്രികളും ആയിരിക്കും

പിന്നെയുള്ളത് ജാതിമാത്ര നമ്പൂതിരിമാരാണ്. (Jatimatras or nominal Brahmins.) ഇവരുടെ ഈ പേരിന്‍റെ അർത്ഥംത്തന്നെ വെറും ജാതിപ്പേരുമാത്രമുള്ള നമ്പൂതിരിമാരാണ് എന്നതാവാം എന്ന് തോന്നുന്നു. ഏതാണ്ട് വെറും നമ്പൂതിരി എന്ന അർത്ഥം. തീർച്ചയില്ല. ഇവർ തരംതാഴ്ന്ന നമ്പൂതിരികൾ ആണ്.

ഇവരിൽ പെടുന്നവരിൽ ഒന്നാണ് അഷ്ടവൈദ്യന്മാർ. പാരമ്പര്യവൈദ്യന്മാരുടെ എട്ടു കുടുംബങ്ങളെയാണ് സൂചിപ്പിക്കുന്നത്. ഇവരോട് പരശുരാമൻ ഔഷധചികിസ്തയും ശസ്ത്രിക്രീയയും മറ്റും പഠിക്കാൻ ആജ്ഞാപിച്ചിരുന്നു എന്നാണ് പഴമൊഴി. ഇവരെ നമ്പൂരി, നമ്പി, മൂസ്സ് / മൂസ്സദ് എന്നെല്ലാം പേരിൽ അറിയപ്പെടും പോലും. ഈ വിധ പേരുകൾ വേറെ ചില ആളുകളും ഉപയോഗിക്കുന്നതിനാൽ പലപ്പോഴും ആശയക്കുഴപ്പം ജനിച്ചേക്കാം എന്നും പറയപ്പെടുന്നു.

ജാതിമാത്ര നമ്പൂതിരികളിൽ അടുത്തതായി വരുന്നത് ശാസ്ത്രാഗകർ നമ്പൂതിരികൾ ആണ്. ഇവരെ ശാസ്ത്ര നമ്പൂതിരികൾ എന്നും യാത്രക്കളിക്കാർ എന്നും പറയുമായിരുന്നു. ആയുധവേലകളിൽ നൈപുണ്യമുള്ളവരായിരിക്കും ഈ കൂട്ടർ. കളരിമുറകൾ പഠിച്ചിരിക്കാം എന്നും തോന്നുന്നു. തീർച്ചയില്ല. പാട്ടും ആയുധ വേലകളും ഉള്ള യാത്രക്കളി എന്ന ഒരു ഏർപ്പാട് ഇവരുടെ പാരമ്പര്യത്തിൽ പെടുന്നുണ്ട്. പരശുരാമനിൽ നിന്നുമാണ് ഇവർക്ക് ആയുധ വേല ലഭിച്ചത് എന്നാണ് അവകാശം. ഇവർ നമ്പൂതിരികൾ ആണെങ്കിലും ചെയ്യുന്ന തൊഴിൽ ക്ഷത്രിയരുടെ പാരമ്പര്യ തൊഴിൽ ആയതിനാൽ, ഇവർ പാതി ബ്രാഹ്മണരും പാതി ക്ഷത്രിയരും ആണ് എന്നും പറയാം എന്ന് കാണുന്നു. ബ്രാഹ്മണ പ്രസ്ഥാനത്തിലെ ആദ്യകാല സൈനിക അഥവാ ആക്രമണ - സംരക്ഷണ സംവിധാനങ്ങൾ ഇവരായിരിക്കാം നടത്തിപ്പോന്നിരുന്നത് എന്നും ചിന്തിക്കാവുന്നതാണ്.

ജാതിമാത്ര നമ്പൂതിരികളിൽ അടുത്തത് ഗ്രാമണി നമ്പൂതിരിമാരാണ്. ഈ കൂട്ടർ ഗ്രാമങ്ങളിലെ അധികാരികളാണ്. ആയതിനാൽത്തന്നെ ഇവരും തരംതാഴ്ന്ന നമ്പൂതിരികൾ ആയാണ് കരുതപ്പെടുന്നത്. ഐഏഎസ്സുകാരൻ വില്ലേജ് ഓഫിസർ ആയി തൊഴിൽ ചെയ്താൽ എന്നപോലെ എന്നുപറയാം.

ജാതിമാത്ര നമ്പൂതിരികളെ Ottillattavar എന്ന് പറയപ്പെടുന്നു എന്നു കാണുന്നു. ഈ വക്കിന്‍റെ മലയാളം രൂപം എന്താണ് എന്ന് മനസ്സിലാകുന്നില്ല. എന്നാൽ അർത്ഥം വേദങ്ങൾ ഉരുവിടുവാൻ പാടില്ലാത്തവർ എന്നാണ്. അതേ സമയം വേദങ്ങൾ ഉരുവിടവാൻ പാടുള്ളവർ Ottullavar ആണ് എന്നും കാണുന്നു.

വേദങ്ങൾ ഉരുവിടുവാൻ പാടില്ലാത്തതിനാൽ ഇവർ തരംതാണവർ ആണ്. എന്നാൽ ജീവിതത്തിൽ ഒരു പ്രാവശ്യം വേദം ഉരുവിടുവാനോ കേൾക്കാനോ ഇവർക്ക് അവകാശം ഉണ്ട്. ഇതിനെ മുതൽമുറയെന്നാണ് പറഞ്ഞുകാണുന്നത്.

ബ്രാഹ്മണർ മൊത്തമായി ഇവരെ തരംതാണവരായി കാണുമെങ്കിലും, ബ്രാഹ്മണർ കുളിക്കുന്ന അതേ കടവിൽ ഇവർക്കും കുളിക്കാം. മറ്റ് ബ്രാഹ്മണരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം. പോരാത്തിന്, ഭക്ഷണം പാചകം ചെയ്യുന്നതിൽ മറ്റ് ബ്രാഹ്മണരോടൊപ്പം പങ്കെടുക്കാം.

ദാരിദ്ര്യത്താലും രോഗങ്ങളാലും ലൌകികസുഖ താൽപ്പര്യങ്ങളാലും ദുഷ്ട ആഗ്രഹങ്ങളാലും മറ്റും വേദ പഠനങ്ങൾ മുടക്കിയവരും ഇതേ ജാതിമാത്ര നമ്പൂതിരികളിൽ പെടും.

അടുത്ത നമ്പൂതിരി വർഗ്ഗം ആണ് ശാപഗ്രസ്തർ. എന്നുവച്ചാൽ ശാപം നേടിയ നമ്പൂതിരിമാർ. പരശുരാമന്‍റെ ദിവ്യശക്തിയെ പരീക്ഷിക്കാൻ മുതിർന്ന് പരശുരാമനിൽനിന്നും ശാപം നേടിയവർ ആണ് ഇവർ. ഇവർക്ക് ജാതീയമായ കുലീനതയും ബഹുമതികളും അവകാശമില്ലപോലും. ഇവർക്ക് വേദങ്ങൾ പഠിക്കാനോ, മുകളിൽ സൂചിപ്പിക്കപ്പെട്ട മറ്റ് ബ്രാഹ്മണരുമായി ഇടപഴകാനോ, അമ്പലങ്ങളിലെ നൈവേദ്യ ചോറ് കഴിക്കാനോ അനുവാദമില്ല.

അടുത്തത് പാപികൾ എന്ന നമ്പൂതിരിമാരാണ്. അതായത് പാപിഷ്ടന്മാർ. പരശുരാമൻ ക്ഷത്രിയരെ കൊന്നൊടുക്കിയതിന്‍റെ പാപം ഏറ്റുവാങ്ങാം എന്ന് ഊരിൽ പരിഷ മൂസ്സാന്മാർ സമ്മതിച്ചിരുന്നു പോലും. അതിന് അവർക്ക് ഭൂസ്വത്തുകൾ ധാനമായി ലഭിച്ചു. ഇവർ നമ്പൂതിരിമാരാണെങ്കിലും പാപികൾ ആയി നിലനിന്നു. പന്നിയൂർ ഗ്രമത്തിലെ നമ്പൂതിരിമാർ വിഷ്ണുവിന്‍റെ വരാഹ മൂർത്തീ വിഗ്രഹത്തെ അശുദ്ധമാക്കലും അപവിത്രീകരണവും ചെയ്തിരുന്നതിനാൽ, അവരും പാപികൾ ആയിനിലനിന്നു. പയ്യന്നൂരിലെ നമ്പൂതിരികളും പാപികൾ ആണ്. ഇവർ മരുമക്കത്തായ കുടുംബ സമ്പ്രദായം ഉള്ളവർ ആണ് എന്നത് ഒരു കൌതുകകരമായ വിവരവും ആണ്. വെറെ ചിലരും പാപി ഗണത്തിൽ പെടുന്നുണ്ട്.

പാപിഷ്ടന്മാർക്കും മറ്റ് ബ്രാഹ്മണരോടു സമത്വത്തിനോ ബ്രാഹ്മണ ബഹുമതികൾക്ക് അർഹതയോ ഇല്ലതന്നെ.

നമ്പൂതിരിമാരെക്കുറിച്ച് കുറച്ചുകൂടി പറയാനുണ്ട്.

എന്നാൽ ഇതും കൂടി പറഞ്ഞുകൊണ്ട് ഇന്നത്തെ എഴുത്ത് സമാപിക്കാം.

മുകളിൽ പറഞ്ഞതെല്ലാം ഹൈന്ദവ മതത്തിന്‍റെ കാര്യമാണ്. എന്നുവച്ചാൽ ബ്രാഹ്മണമതത്തിന്റേത്. അല്ലാതെ ചെറുമനും പുലയനും, പറിയനും തുടങ്ങി Travancoreറിന്റേയു Cochinനിന്റേയും മലബാറിന്റേയും സാമൂഹിക മുകളിലേക്ക് നീങ്ങുമ്പോൾ കാണുന്ന ഈഴവരും ഷാണരും ചൊവ്വരും, സുറിയാനി കൃസ്തീയരും മേത്തൻമാരും, മലഅരയരും, മക്കത്തായ തീയരും മരുമക്കത്തായ തീയരും, മാപ്പിളമാരും, മലയന്മാരും, ശൂദ്രരും അഥവാ നായർമാരും അടങ്ങുന്ന പ്രാദേശിക ജനവിഭാഗങ്ങളുമായി ഈ ബ്രാഹ്മണമതത്തിന് വളരെ ചെറിയതോതിലുള്ള ബന്ധം മാത്രമേ ഏതാണ്ട് 1930കൾക്ക് മുൻപുവരെ ഉണ്ടായിരുന്നുള്ളു.

ഇന്ന് വേദങ്ങളും മറ്റ് ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യത്തിൽപെട്ട എല്ലാ പൈതൃകങ്ങളും ബ്രാഹ്മണമതത്തിന് പുറത്ത് നിന്നവർ കൈവശപ്പെടുത്തകയും അവയെ പിടിച്ചു പൊന്തിച്ചുകാണിച്ച് തങ്ങളുടെ മഹാപാരമ്പര്യ മഹിമയെ വാനോളം പുകഴ്ത്തുന്നതുമായി കാണുന്നു. ഇതെന്ത് വിഡ്ഢിത്തമാണ് എന്ന ഒരു ചിന്തമനസ്സിൽ കയറിവരുന്നുണ്ട്.

പിന്നെ പറയേണ്ടുന്നത്, ഈ നമ്പൂതിരികളിൽ തന്നെ കാണുന്ന വൻ ബലവത്തുള്ള ഉച്ചനീചത്വങ്ങൾക്ക് എവിടെനിന്നുമാണ് ശക്തിലഭിക്കുന്നത് എന്ന ചിന്ത മനസ്സിൽ വന്നേക്കാം. ഫ്യൂഡൽ ഭാഷാ വാക്കുകൾക്ക് പിന്നിൽ വൻ സാമൂഹിക ഘടനയുടെ ശക്തി അദൃശ്യമായി നിലനിൽക്കും.

ഉദാഹരണത്തിന്, പോലീസ് ശിപായി ഒരു വ്യക്തിയെ രാത്രികാലത്ത് ഒരു നിരത്തിന്‍റെ ആളോഴിഞ്ഞ വക്കിൽ വെച്ച് കാണുന്നു. "നീ എന്താടാ / എന്താടീ ഇവിടെ ചെയ്യുന്നത്?" എന്ന് ചോദിച്ചപ്പോൾ, ആ ആൾ സാവധാത്തിലും വൻ ആത്മസംയമനത്തോടേയും മറുപടിനൽകുന്നു. "ഞാൻ ഒരു ഐഎഎസ്സ് ഓഫിസർ ആണ്", എന്ന്. ഈ പറഞ്ഞത് വെറും വാക്കുകൾ ആണ്. എന്നാൽ ഇത് കേട്ടമാത്രയിൽ പോലീസ് കോൺസ്റ്റബ്ളിന്‍റെ മനസ്സിലും ഭാവത്തിൽ വൻ മാറ്റങ്ങൾ തന്നെ വരും. നീ, എടാ, എടി, അവൻ, അവൾ തുടങ്ങിയ വാക്കുകൾ ശ്രേഷ്ഠഭാഷാ വാക്കുകൾ തന്നെയെങ്കിലും, പെട്ടന്നുതന്നെ ആ അന്തരീക്ഷത്തിൽ അവ നിലനിർത്താൻ പറ്റാത്തവയാവും.

ഇതേ പോലൊക്കെത്തന്നെയായിരുന്നു, നമ്പൂതിരിമാരുടെ സ്ഥാനം. ആഢ്യൻ നമ്പൂതിരിയെ തിരിച്ചറിഞ്ഞാൽ, കീഴ്ജനം മാത്രമല്ല, നമ്പൂതിരിമാരിലെ കീഴ്സ്ഥാനക്കാർവരെ ഒന്ന് കുനിഞ്ഞുനിന്ന് അടിയാളത്തം പ്രകടിപ്പിക്കും, സ്വമേധയാ. യാതോരുവിധ കായിക ഭീഷണയോ ആയുധ പ്രകടനമോ ആവശ്യം വന്നേക്കില്ല. ഇന്ന് കുറേ ചെറുപ്പക്കാരോടു ഒരാൾ "ഞാൻ സ്കൂൾ മാഷാണ്" എന്ന് പറയുന്നത് പോലൊക്കെത്തന്നെയാവും കാര്യങ്ങൾ.

ഈ വിധ പലതട്ടുകളും ഉള്ള നമ്പൂതിരി അഥവാ ഹൈന്ദവ സമൂഹം മൊത്തമായി ഭയപ്പാടോടുകൂടി വീക്ഷിക്കുന്നത് അവരുടെയെല്ലാം കീഴിൽ പലതട്ടുകളായി ജീവിക്കുന്ന ജനക്കൂട്ടങ്ങളെയാണ്. അവരിൽ പലരും ഇന്ന് ഹിന്ദുക്കൾ ആണ് എന്ന് പറയപ്പെടുന്നുണ്ടെങ്കിലും, അന്ന് അവർ വേറെ ജനക്കൂട്ടങ്ങൾ തന്നെയായിരുന്നു. അവരിൽ ഏറ്റവും കീഴിൽ ഉള്ളവർ കന്നുകാലി നിലവാരങ്ങളിൽ പെട്ട അടിമജനവും ആയിരുന്നു.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

48

Post posted by VED »

48 #. ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ നടത്താൻ പാടുള്ളവർ




നമ്പൂതിരിമാരെ മൊത്തമായി ഓത്തുള്ളവർ എന്നും ഓത്തില്ലാത്തവർ എന്നും രണ്ടായി തരംതിരിക്കാം എന്നുംകാണുന്നു. ഇവിടെ ഓത്ത് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് വേദ പഠനത്തിനും അതുമായി ബന്ധപ്പെട്ട ബഹുമതികൾക്കും അർഹതയുള്ളവർ എന്നാണ് എന്ന് തോന്നുന്നു. മലബാറിലെ മാപ്പിളമാരുടെ കുട്ടികൾ രാവിലെ മതപഠനത്തിന് പോകുന്നതിനും ഓത്ത് എന്ന് പറയാറുണ്ട് എന്ന് തോന്നുന്നു. ഇതുമായി ബന്ധപ്പെട്ടകാര്യങ്ങൾ പിന്നീട് ചിന്തിക്കാം എന്ന് വിചാരിക്കുന്നു.

ഓത്തുള്ളവർ എന്ന് നിർവ്വചിക്കപ്പെടുന്ന ഉന്നതരായ നമ്പൂതിരിമാർക്ക് വേദങ്ങൾ വായിക്കുവാനും ഉരുവിടുവാനും ഉപന്യസിക്കുവാനും അനുവാദവും അർഹതയും ഉണ്ട്. പോരാത്തതിന്, അവർക്ക് ഷോഡശക്രിയകൾ എന്ന പതിനാറ് കർമ്മങ്ങൾ നടത്താനും പാടുണ്ട്. ഷോഡശക്രിയകൾ എന്നത് വ്യക്തി, കുടുംബം, സമുദായം, രാഷ്ട്രം, വിശ്വം എന്നിങ്ങനെ പടിപടിയായി എല്ലാ രംഗങ്ങളിലും പരിശുദ്ധിയും ക്ഷേമവും ശാന്തിയും കൈവരിക്കാവുന്ന രീതിയിലുള്ള ഒരു ഒരു കുടുംബാസൂത്രണ പദ്ധതിയാണ് എന്ന് എഴുതിക്കാണുന്നുണ്ട്.

ഇവയാണ് അവ : ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി.

ഇവയെല്ലാം എന്താണ് എന്ന് ഇവിടെ വിശദമായി എഴുതാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ വളരെ ബാഹ്യമായി ഒന്ന് നോക്കിയപ്പോൾ തോന്നിയത്, ബ്രാഹ്മണരുടെ ചുറ്റും കടുംകട്ടിയായി നിലനിൽക്കുന്ന പ്രാദേശിക ഫ്യൂഡൽ ഭാഷകളുടെ നിഷേധാത്മകമായ കോഡുകൾ ചുറ്റുമുള്ള പലനിലവാരത്തിലുള്ള കീഴ്ജനങ്ങൾ തങ്ങൾക്ക് നേരെ വാക്കുകളാലും ചിന്തകളാലും സാമീപ്യത്താലും ഉപയോഗിക്കുന്നതിന്‍റെ വേദനാജനകമായ സ്വാധീനത്തെ മാച്ചുകളയാനോ, അതുമല്ലെങ്കിൽ തടയാനോ ഉള്ള ശ്രമങ്ങളുടെ ഭാഗമാകാം ഇവയെന്ന്.

അങ്ങിനെ നോക്കുമ്പോൾ മനുഷ്യമനസ്സും ശരീരവും ഗർബ്ബസ്ഥശിശുവും ഭാര്യ-ഭർത്തൃബന്ധവും കുടുംബക്കാരും സമൂഹവും രാജ്യവും രാജാവും അങ്ങിനെയെല്ലാംതന്നെ നിലനിൽക്കുന്നതും തമ്മിൽ ബന്ധപ്പെടുന്നതും ഭൌതികമായി മാത്രമല്ല, മറിച്ച് ഇവയെല്ലാം ഒരു അതീന്ത്ര്യസോഫ്ട്വേർ വേദിയിലും നിലനൽക്കുന്നുണ്ട് എന്നും തമ്മിൽ ബന്ധപ്പെടുന്നുണ്ട് എന്നും ഉള്ള അറിവ് ഈ വിധ ഷോഡശക്രിയകൾ രൂപകൽപ്പനചെയ്ത ആളുകൾക്ക് അറിവുണ്ടായിരുന്നു എന്ന് തോന്നുന്നു.

ഉദാഹരണത്തിന് ഷോഡശക്രിയകളിലെ ഗർഭാധാനം എന്ന ചടങ്ങിനെ വിവരിക്കുന്നത് നോക്കുക. ഗർഭാധാനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പത്നിയുടെ യോനിയിൽ ഭർത്താവ് പുരുഷബീജം പതിപ്പിക്കലാണ് എന്ന് തോന്നുന്നു. തീർച്ചയില്ല. ഇതിന് മുന്നോടിയായി മാനസികമായും ശാരീരികമായും ആത്മീയമായും രണ്ടുപേരും എടുക്കേണ്ടുന്ന തയ്യാറെടുപ്പുകളും ഏറ്റവും ഒടുവിൽ ചെയ്യേണ്ടുന്ന കർമ്മങ്ങളും ആണ് ഗർഭാധാനം എന്ന ചടങ്ങ് എന്നു തോന്നുന്നു.

വധൂവരന്മാർ ഭാര്യാഭർതൃ പദവിയിലേക്ക് പദാർപണം ചെയ്യുന്ന സംസ്കാരമാണിത്. ഋതുകാലത്തിനു മുൻപ് വിധിച്ചിട്ടുള്ള ഔഷധങൾ സേവിച്ചും വിശുദ്ധാഹാരങ്ങൾ കഴിച്ചും ശരീരത്തെയും, ഈശ്വരഭക്തി ആശ്രമധർമതത്വം മുതലായ സദ്ഭാവനകളാൽ മനസ്സിനെയും പരിപുഷ്ടമാക്കിയ ദമ്പതികൾ ഗർഭാധാന സംസ്കാരത്തോടുകൂടി പ്രസന്നരും പവിത്രചിത്തരുമായി നിശ്ചിതകാലത്ത് ഗർഭാധാനം നിർവഹിക്കണം. നിശ്ചിത ദിനത്തിൽ സംസ്കരകർമതോടുകൂടി ഭർത്താവ് പത്നിപതിത്വം വരിച്ചു ഗർഭാധാനം ചെയ്യണം.

പത്നിയുടെ ഗർഭപാത്രത്തിൽ രൂപപ്പെടുന്ന ഗർഭസ്ഥ ശിശുവിന്‍റെ ശരീരത്തിന്റേയും മനസ്സിന്റേയും അതീന്ത്ര്യ സോഫ്ട്വേർ കോഡുകളിൽ യാതോരുവിധ നിഷേധാത്മകമായ മൂല്യങ്ങളോ കോഡുകളോ കടക്കാതിരിക്കാനാണ് ശ്രമിക്കുന്നത് എന്ന് തോന്നുന്നു.

ഇത് യഥാർത്ഥത്തിൽ ഒരു അടിസ്ഥാനരഹിതമായ പദ്ധതിയല്ലതന്നെ. എന്നാൽ ജനിച്ചുവരുന്ന ആൾ ആ ഫ്യൂഡൽ ഭാഷാ പ്രദേശത്തിൽ തന്നെ ജീവിക്കേണ്ടിവരും എന്നുതും, ആ ആൾക്ക് പ്രാദേശിക ഫ്യൂഡൽ ഭാഷകൾ മനസ്സിലാകും എന്നതും ഷോഡശക്രിയകൾ സൃഷ്ടിക്കുന്ന കവചത്തിലെ ഒരു കീറൽ ആയി നിലനിൽക്കും. പോരാത്തതിന്, ഒരു പ്രാദേശിക വ്യക്തി ഒരു ഇങ്ഗ്ളിഷ് രാഷ്ട്രത്തിൽ ജനിച്ചു ഇങ്ഗ്ളിഷുകാർക്കൊപ്പം വളർന്നുവരുന്നത് നൽകുന്നതുപോലുള്ള ശാരീരികമോ മാനസികമോ ആയുള്ള ഉന്നമനവും ഈ ജനിക്കുന്ന കുട്ടിയിൽ ഈ വിധ ഷോഡശക്രിയകൾകൊണ്ട് വരുത്താൻ പ്രയാസം തന്നെയായിരിക്കാം.

കാരണം, ഈ വിധമായുള്ള എന്ത് പദ്ധതികൾ നടത്തിയാലും ആളും ആൾക്കുട്ടവും ഈ ഉപദ്വീപിൽ ഫ്യൂഡൽ ഭാഷാ കോഡുകളുടെ പിടിയിൽ തന്നെയാണ്. അത് നിത്യവും നൽകുന്ന വേവലാതികളും വിദ്വേഷങ്ങളു പ്രകോപനങ്ങളും പിടിവലികളും താഴോട്ടുള്ള അമർത്തലും മുകളിലോട്ടുള്ള ഉന്തലും മറ്റും വ്യക്തിയുടെ മനസ്സിനേയും ആകാരത്തേയും ധാർമ്മിക ഭാവത്തേയും സത്യസന്ധതേയും മറ്റും ബാധിക്കും എന്നുള്ളത് ഉറപ്പുള്ളകാര്യം (തീർച്ചയുള്ളകാര്യം) തന്നെയാണ്.

ജാതിമാത്ര നമ്പൂതിരികളും ശാപഗ്രസ്തരും പാപിഷ്ടന്മാരും ഓത്തില്ലാത്തവർ ആയതിനാൽ അവർക്ക് ഷോഡശക്രിയകൾ പാടുള്ളതല്ല.

ഇവിടെ വ്യക്തമായി ഒരു കാര്യം പറയേണ്ടിയിരിക്കുന്നു. ഷോഡശക്രിയകൾ എന്നത് ഹൈന്ദവ മതത്തിന്‍റെ പൈതൃകത്തിൽ വരുന്ന കാര്യമാണ്. ഈ ഉപദ്വീപിലെ പ്രാദേശിക ജനങ്ങളുടെ പാരമ്പര്യത്തിൽ ഉള്ള കാര്യമാണ് ഹൈന്ദവമതമെന്നും വേദങ്ങളും മറ്റുമെന്നും പറഞ്ഞാണ് ഇന്ന് ഈ വിധ കാര്യങ്ങളെക്കുറിച്ച് എഴുതിക്കാണുന്നത്. ഉദാഹരണത്തിന്, ഷോഡശക്രിയകൾ എന്നതിനെക്കുറിച്ചുള്ള വിക്കീപീഡിയ പേജിന്‍റെ ആമുഖത്തിൽ കാണപ്പെടുന്ന വാക്കുകൾ ഈ വിധമാണ്:

QUOTE: ഹൈന്ദവ ആചാരങ്ങളെപ്പറ്റിയുള്ള ലേഖനമാണിത്, ..... END OF QUOTE

നമ്പൂതിരിമാരുടെ ഇടയിൽത്തന്നെയുള്ള താഴെക്കിടയിലുള്ള നമ്പൂതിരിമാർക്ക് പോലും ഷോഡശക്രിയകൾ പാടുള്ള കാര്യമല്ല. അവർക്ക് കീഴിൽ വരുന്ന അമ്പലവാസികളുടേയും ശൂദ്രരുടേയും അവർ രണ്ടുകൂട്ടർക്കും കീഴിൽ വരുന്ന അനവധി മറ്റ് കീഴ്ജനങ്ങളുടേയും കാര്യം പിന്നെ വേറെ പറയേണ്ടതും ഇല്ലതന്നെ.

ഇങ്ങിനെ നോക്കുമ്പോൾ, ഹൈന്ദവ മതവും വേദങ്ങളും അതുമായിബന്ധപ്പെട്ട അനേകം മറ്റ് പാരമ്പര്യങ്ങളും ബ്രാഹ്മണരുടെമാത്രം പൈതൃകത്തിൽ വരുന്ന കാര്യങ്ങൾ ആണ് എന്ന് ഉറപ്പിച്ചുതന്നെ പറയാൻ പറ്റുന്നകാര്യമാണ്. അവർക്ക് കീഴിൽ വരുന്ന ജനക്കൂട്ടങ്ങളുടേത് അല്ലതന്നെ.

പിന്നെ പറയാൻ തോന്നുന്ന മറ്റൊരുകാര്യം, ഫ്യൂഡൽ ഭാഷകളുടെ പിടിയിൽനിന്നും വ്യക്തിയും സമൂഹവും രക്ഷപ്പെട്ടാൽ ഈ വിധ പലവിധ സാമൂഹികവും വ്യക്തിപരവും ആയുള്ള നിഷേധാത്മകമായ കാര്യങ്ങളെ പ്രതിരോധിക്കേണ്ടുന്ന പ്രവർത്തികൾക്ക് പ്രസക്തിതന്നെ ഇല്ലാതാവും എന്നതാണ്.

അതേ സമയം ഇങ്ഗ്ളിഷ് രാഷ്ട്രങ്ങളിൽ ഫ്യൂഡൽ ഭാഷക്കാർ ഇന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നത്, അവിടുള്ള പ്രാദേശിക ഇങ്ഗ്ളിഷ് വ്യക്തികളിൽ പലവിധ ആധിയും മാനസിക വിഭ്രാന്തിയും വരുത്തുന്നുണ്ട്. എന്നാൽ ആ വിധ മാനസികസമ്മർദ്ദങ്ങളുടെ ഉത്ഭവം എവിടെയാണ് എന്ന് ഇങ്ഗ്ളിഷുകാർക്ക് മനസ്സിലാക്കാൻ ആവില്ലതന്നെ.

കാരണം, ഫ്യൂഡൽ ഭാഷക്കാർക്ക് വ്യക്തമായും പദ്ധതിയിട്ടും കരുതിക്കൂട്ടിയും വൻ ഊഷ്മളമായ പെരുമാറ്റങ്ങളും നിസ്വാർത്ഥതയും പരോപകാരഭാവങ്ങളും കൃത്രിമായിത്തന്നെ പ്രകടിപ്പിക്കുവാൻ വൻ സൌകര്യങ്ങൾ നൽകുന്ന വാക്ക് കോഡുകൾ അവരുടെ മനസ്സിൽ ഉണ്ട്. ഇതിനെക്കുറിച്ചൊന്നും യാതോരു വിവരവും ഇങ്ഗ്ളിഷുകാർക്ക് ഇല്ലതന്നെ. ഇത്രയും വശ്യമായി മന്ദഹസിക്കുകയും സഹായകരമായി പെരുമാറുകയും ചെയ്യുന്ന വ്യക്തികളുടെ ഉള്ളിന്‍റെ ഉള്ളിൽ വൻ ചതിയുള്ള വാക്ക് കോഡുകൾ ആണ് പ്രവർത്തിക്കുന്നത് എന്ന് മനസ്സിലാക്കാൻ പച്ചപ്പരമാർത്ഥികളായ ഇങ്ഗ്ളിഷ് ജനതയ്ക്ക് ആവില്ലതന്നെ.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

49

Post posted by VED »

49 #. പുംസവന സംസ്കാരം സീമന്തോന്നയനം എന്നിവ



ഷോഡശക്രിയകൾ എന്നതിനെക്കുറിച്ച് എഴുതണം എന്ന് വിചാരിച്ചതല്ല. ഈ ഒരു കാര്യത്തെക്കുറിച്ച് മുൻപ് കേട്ടറിവില്ല. എന്നാൽ ഇത് ഇന്ന് ഹൈന്ദവ (ബ്രാഹ്മണ) പാരമ്പര്യങ്ങളോട് ഒട്ടിനിൽക്കാൻ ആഗ്രഹിക്കുന്നവരിൽ പലർക്കും നല്ല അറിവുണ്ടാവുന്ന കാര്യമാകാം. തീർച്ചയില്ല.

Travancore State Manual Vol 2വിൽ നമ്പൂതിരിമാരിൽ ഓത്തുള്ളവരെക്കുറിച്ചും, ഓത്തില്ലാത്തവരെക്കുറിച്ചും വായിക്കുന്ന അവസരത്തിലാണ് Shodasa Kriyas എന്ന പ്രയോഗം ശ്രദ്ധയിൽ പെട്ടത്. ഈ വാക്കിന്‍റെ മലയാളരൂപമാണ് ഷോഡശക്രിയകൾ എന്നു കാണുന്നു.

ഇത് ബ്രാഹ്മണരിലെ മുന്തിയവർക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യമാണ്. അതായത് ഓത്തുള്ളവർക്ക്. ഓത്തില്ലാത്ത ബ്രാഹ്മണ ജനത്തിന് ഇത് ചെയ്യാൻ പാടില്ലാത്തകാര്യമാണ്. എന്നാൽ ഇത് ഇന്ന് പുതുതായി ഹിന്ദുക്കൾ ആണ് എന്ന് നിർവ്വചിക്കപ്പെടുന്ന കീഴ്ജാതിക്കാരൻ മുതൽ സകല പുതിയ-ഹിന്ദു ജാതിക്കാർക്കും അവകാശപ്പെട്ടതാണ് എന്നരീതിയിലേക്കാണ് കാര്യങ്ങൾ വളർന്നു വന്നിട്ടുള്ളത്.

ഈ വിധം കാര്യങ്ങൾ മനസ്സിലാക്കുമ്പോൾ, പ്രഥമ ധൃഷ്ട്യാതന്നെ മനസ്സിലാക്കുന്നത് ഷോഡശക്രിയകൾ എന്ന പദ്ധതിയുടെ നിഗൂഢ ലക്ഷ്യങ്ങളെത്തന്നെ തകിടം മറിക്കുന്ന രീതിയിലാണ് ഇന്ന് ഈ വിധ സംഗതികൾ നടത്തപ്പെടുന്നത് എന്ന്.

ഷോഡശക്രിയകളെക്കുറിച്ച് എഴുതണ്ടാ എന്നാണ് നിശ്ചയിച്ചിരുന്നതെങ്കിലും, ഇന്ന് ആ വിഷയത്തെക്കുറിച്ച് വെറുതെയൊന്ന് വായിച്ചുനോക്കിയപ്പോൾ, ഈ എഴുത്തുകാരന്‍റെ പലവിധ വ്യക്തിപരമായ നീരിക്ഷണ പരീക്ഷണങ്ങളുമായി ഏതെല്ലാമോ വിധത്തിൽ ഇതിന് ബന്ധമുണ്ട് എന്ന ഒരു തോന്നൽ മനസ്സിൽ കയറിവന്നു.

കാര്യങ്ങൾ ഈ വിധമായതിനാൽ, ഷോഡശക്രിയകളെക്കുറിച്ച് ചെറിയതോതിൽ ഇവിടെ എഴുതാം എന്ന് കരുതുന്നു.

ഷോഡശക്രിയകളെക്കുറിച്ചുള്ള മലയാളം വിക്കീപീഡിയ പേജ് വായിച്ചപ്പോൾ, വ്യക്തമായി മനസ്സിലാക്കിയ കാര്യം സമൂഹത്തിലെ ഏറ്റവും ഉന്നത കുടുംബത്തിൽ പെട്ട ഓത്തുള്ള നമ്പൂതിരിയുടെ മകനെ, ചുറ്റുപാടും നിറഞ്ഞുതുളുമ്പുന്ന നെഗെറ്റിവ് സോഫ്ട്വേർ കോഡുകളിൽനിന്നും സംരക്ഷണം നൽക്കാനുള്ള പദ്ധതിയാണ് ഇത് എന്നാണ്. പ്രത്യേകിച്ചു ആദ്യത്തെ ഒൻപത് എണ്ണം. അതായത്, ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം എന്നിവ.

നമ്പൂതിരിയുടെ മകളുടെ കാര്യത്തിലും ഒരു പരിധിവരെ ഇതിന് പ്രസക്തി കണ്ടേക്കാം. എന്നാൽ നമ്പൂതിരി ജനം, സ്ത്രീകൾക്ക് അന്ന് വലിയ വിലനൽകിയിരുന്നില്ലാ എന്നാണ് മനസ്സിലാക്കുന്നത്.

ഷോഡശക്രിയകളിൽ ആദ്യത്തെത്, അതായത് ഗർഭാധാനം, കഴിഞ്ഞ എഴുത്തിൽ പ്രതിപാദിച്ചുകഴിഞ്ഞു.

യാഥാർത്ഥ്യത്തിന് പിന്നിൽ സർവ്വതിനേയും ബാധിച്ചും സ്വാധീനിച്ചും നിയന്ത്രിച്ചും നിലനിൽക്കുന്ന അതീന്ത്ര്യ സോഫ്ട്വേർ കോഡുകളുമായി വളരെ അധികം ബന്ധം ഗർഭാധാനം എന്നതിൽ കാണാൻ പറ്റിയിരുന്നു. അതായത്, Foetus അഥവാ ഭ്രൂണം രൂപികരിക്കപ്പെടുവാൻ പോകുന്നതിന് മുൻപ്, മാതാപിതാക്കൾ ആകാൻ പോകുന്ന രണ്ട് വ്യക്തികളുടേയും (നമ്പൂതിരിയുടേയും അന്തർജനത്തിന്റേയും) മനസ്സിൽ നിന്നും എല്ലാവിധ നിഷേധാത്മകമായ ചിന്തകളും കാഴ്ചകളും ഓർമ്മകളും, സാമൂഹിക ബാധകളും, തരംതാഴ്ത്തുന്നവരുടെ വാക്കുകളും ബന്ധങ്ങളും, അങ്ങിനെ പലതും തുടച്ചുമാറ്റി, മനസ്സിനേയും വ്യക്തിത്വത്തേയും തെളിച്ചെടുത്തുവെക്കുവാനുള്ള ഒരു പദ്ധയിയാണ് ഗർഭാധാനം എന്നത് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.

കാരണം, ഈ രണ്ട് വ്യക്തികളിലും ആ അവസരത്തിൽ ഉള്ള ഓരോ നിഷേധാത്മകമായ കോഡുകളും, അവരിലെ എല്ലാവിധ കോശങ്ങളുടെ രൂപകൽപ്പനയിലും വന്നുചേരും. അത് ബീജാണുവിന്റേയും (spermമിന്റേയും) ബീജകോശത്തിന്റേയും (ovumമിന്റേയും) കോഡുകളിൽ ആലേഖനം ചെയ്യപ്പെടും. ഇവ പുതുതായി ജിവൻ ലഭിച്ചുവരുന്ന ഗർഭസ്ഥശിരുവിന്‍റെ കോഡുകളിലും പടർന്നുപിടിക്കും.

ഫ്യൂഡൽ ഭാഷാ പ്രദേശങ്ങളിൽ സാമൂഹികമായി ഉന്നതങ്ങളിൽ നിൽക്കുന്നവർക്ക്, അവരേക്കാൾ താഴെയുള്ളവരുമായി ബന്ധപ്പെടുന്ന എല്ലാകാര്യങ്ങളും ചെറിയതോതിലുള്ളും അതുമല്ലെങ്കിൽ വലിയതോതിലുള്ളതും ആയ നിഷേധാത്മകമായ കാര്യങ്ങൾ ആയിരിക്കും.

താഴോട്ടുള്ള പടിപടിയായുള്ള ഓരോ സാമൂഹിക നിലവാരത്തിലുള്ളവരും, അവരെ വെറും പേരുവിളിക്കുന്നത് തന്നെ നിഷേധാത്മകതയുടെ പടിപടിയായുള്ള കാഠിന്യത്തിന്‍റെ ബലം പ്രകടിപ്പിക്കും.

ഷോഡശക്രിയകളിൽ രണ്ടാമത്തേത് പുംസവന സംസ്കാരം ആണ്.

അന്തർജനം ഗർഭവതിയായിക്കഴിഞ്ഞാൽ, ആ ഗർഭസ്ഥ ശിശുവിന് വൻ മാനസികാവസ്ഥകൾ നൽകുക എന്നതും, അതോടൊപ്പംതന്നെ തരംതാഴ്ത്തുന്നതും ഹനിക്കുന്നതുമായ സ്വാധീനങ്ങളും മറ്റും, ആ ശിശുവിന്‍റെ അതീന്ത്ര്യ സോഫ്ട്വേർ കോഡുകളെ ബാധിക്കുന്നത് തടയുക എന്നതും ആണ് പദ്ധതി.

ഗർഭവതിയുടെ ഭക്ഷണവും ഉറക്കവും ചിന്തകളും, ഓർമ്മളെ ഉണർത്തുന്ന പരാമർശങ്ങളും സൂചനകളും, സംസാരവും, മറ്റുള്ളവരുമായുള്ള ബന്ധങ്ങളും മറ്റും എല്ലാം വളരെ അടുക്കും ചിട്ടയുമുള്ളതും സന്തോഷം നൽകുന്നതും ആയിരിക്കേണം. എന്നാൽ ഈ വിധം വെറുതെയങ്ങ് പറഞ്ഞതുകൊണ്ടായില്ല. മറിച്ച്, ഉന്നത വ്യക്തികളായ നമ്പൂതിരിയും അന്തർജനവുമാണ് വ്യക്തികൾ എന്നതുകൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. അവരുടെ ചുറ്റും ഉള്ളത് പല നിലവാരത്തിലുള്ള കീഴ്ജനങ്ങൾ ആവും.

വയറ്റാട്ടി അഥവ പേറ്റിച്ചി തന്നെ കീഴ്ജാതിക്കാരിയാവാം. ഇത് അമ്പലവാസി സ്ത്രീയോ നായർ സ്ത്രീയോ ആവാനാണ് സാധ്യത. നായർമാരേക്കാൾ കീഴിൽ ഉള്ള വ്യക്തിയെ നമ്പൂതിരി കുഞ്ഞിനെ തൊടാൻ അനുവദിക്കും എന്ന് തോന്നുന്നില്ല. ഈ കാര്യത്തിലും ഫ്യൂഡൽ ഭാഷയുടെ അതിരുകടന്ന ശക്തി മനസ്സിലാക്കേണ്ടതാണ്. ഓരോ ഫ്യൂഡൽ ഭാഷയിലും ഓരോ വ്യക്തിയും വ്യത്യസ്ത നിലവാരങ്ങളിൽ ഉള്ള കുഴികളിലാണ് അതിന്ത്ര്യ സോഫ്ട്വേറിന്‍റെ ഡിസൈൻ വ്യൂവിൽ സ്ഥാനീകിരിക്കപ്പെട്ടിരിക്കുക, നമ്പൂതിരിയുടെ നിലവാരത്തിനോട് താരതമ്യം ചെയ്താൽ.

നായർ വ്യക്തിയും കുഴിയിൽ ആണ് എങ്കിലും അത് ചെറിയ തോതിലുള്ള ആഴം മാത്രമേ ഉണ്ടാവുള്ളു. അതേ സമയം ചെറുമർ, പുലയർ, പറിയർ എന്നിവരാണെങ്കിൽ, ഭാഷാകോഡുകളിൽ അഗാധ ആഴത്തിലുള്ളവർ ആണ്. അവർ തൊട്ടാൽ, നമ്പൂതിരി കുഞ്ഞിന്‍റെ ജീവന്റേയും ശരീരത്തിന്റേയും മനസ്സിന്റേയും സോഫ്വട്വേർ കോഡുകളുടെ ഓരോ സൂഷ്മദിക്കിലും മൂല്യ ഇടിവുവരും എന്നത് തീർച്ചയാണ്. ഈ രീതിയിലാണ് ഫ്യൂഡൽ ഭാഷകളുടെ സോഫ്ടവേർ യന്ത്രസംവിധാനം.

മുൻ നിശ്ചയിച്ച ശുഭമുഹൂർത്തത്തിൽ ബന്ധുക്കളുടേയും, ഗുരുജനങ്ങളുടേയും സാന്നിദ്ധ്യത്തിൽ ആണ് പുംസവന സംസ്കാരം ചടങ്ങ് നടത്തേണ്ടത്. കർമാരംഭത്തിലെ ഈശ്വര ഉപാസനക്ക് ശേഷം ഗർഭവതിയും ഭർത്താവും ആചാര്യവിധിപ്രകാരം ഏകാന്തസ്ഥാനത്ത് പോയി അൽപനേരമിരിക്കേണം. ഇതേപോലെതന്നെ യജ്ഞാഹുതിക്ക് ശേഷവും അനുഷ്ഠിക്കേണം.

വടവൃക്ഷത്തിൽനിന്നും (ആൽമരമാണ് ഇത് എന്ന് തോന്നുന്നു) തൂങ്ങി നിൽക്കുന്ന വേരുകളും, അമൃതവള്ളിയുടെ (ചിറ്റമൃതിന്‍റെ) തളിരും ചേർത്ത് നന്നായി അരച്ച് നന്നായി അത് മണക്കുക, എന്നുള്ളതും മുഖ്യമായ ഒരു കാര്യമാണ്. ഇത് വടവൃക്ഷത്തിന് കീഴിൽ ഇരുന്നുകൊണ്ടാണ് ചെയ്യേണ്ടത് പോലും. അന്തർജനമായിരിക്കാം ഇത് ചെയ്യേണ്ടത് എന്ന് തോന്നുന്നു. (ഈ വിവരങ്ങൾ വായിച്ചുമനസ്സിലാക്കുന്ന ഇടത്ത് ഈ കാര്യം വ്യക്തമായി പറയുന്നില്ല.)

ഇതും പഠനത്തിന് വിധേയമാക്കാവുന്ന ഒരു കാര്യം ആണ്. കാഴ്ചകൾ കാണുക, വാക്കുകൾ കേൾക്കുക, സ്പർശനം ഏൽക്കുക തുടങ്ങിയ കാര്യങ്ങൾക്കും വ്യക്തമായ സോഫ്ട്വേർ കോഡുകൾ ഉണ്ടാവും എന്നത് തീർച്ചയാണ്. ഫ്യൂഡൽ ഭാഷകളിൽ അവയ്ക്ക് വ്യക്തമായ positiveവും negativeവും ആയുള്ള സവിശേഷതകൾ ഉണ്ടാവും. അതേ പോലെതന്നെയാണ് മണവും.

ഇവിടെ സുഗന്ധം ദുർഗ്ഗന്തം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത് എന്ന് ഒരു പരിധിവരെ സമ്മതിക്കാമെങ്കിലും, അതിനും അപ്പുറത്തും യാഥാർത്ഥ്യങ്ങൾ കണ്ടേക്കാം. സാധാരണ ഗതിയിൽ ദുർഗ്ഗന്ധം നിഷേധാത്മകമായ കോഡുകൾ ആവം പകരുന്നത്. സുഗന്ധങ്ങൾ പോസിറ്റിവ് ആയ കോഡുകൾ നൽകിയേക്കാം. എന്നാൽ ചില പ്രത്യേക ഗന്ധങ്ങൾക്ക് അതീന്ത്ര്യ സോഫ്ട്വേറിൽ സംഭവിച്ചിരിക്കുന്ന കേടുപാടുകളും പാളിച്ചകളും നിഷേധാത്മകമായ കോഡുകളും മൂല്യഇടിവകളും മാറ്റാനും തിരുത്താനും നിരത്താനും ആവുന്ന കോഡുകൾ അവയുടെ ഉള്ളിൽ കണ്ടേക്കാം.

മാത്രവുമല്ല ആൽമരത്തിനും ആല്ച്ചു വട്ടിനും എന്തെങ്കിലും പ്രത്യേകമായുള്ള സോഫ്ട്വേർ കോഡുകൾ പകരാനാകുമോ എന്നതും ചിന്തിക്കാവുന്ന കാര്യമാണ്.

ഇവിടെ എടുത്തുപറയേണ്ടുന്നത് ഈ വിധ നിഷേധാത്മതകൾ ഇങ്ഗിളിഷ് പോലുള്ള പരന്ന കോഡുകൾ ഉള്ള ഭാഷകൾക്ക് സ്വമേധയാ സൃഷ്ടിക്കാൻ ആവില്ല എന്നതാണ്. മാത്രവുമല്ല ഈ വിധ കാര്യങ്ങളെ വിഭാവനം ചെയ്യാനോ മനസ്സിലാക്കാനോ ആവില്ല.

ഷോഡശക്രിയകളിൽ മൂന്നാമതായി വരുന്നതാണ് സീമന്തോന്നയനം.

ഗർഭിണിയുടെ മനോവികാസത്തിനും സന്തോഷത്തിനും ചിത്തശുദ്ധിക്കും, ഗർഭിണിയിലൂടെ ഗർഭസ്ഥശിശുവിന്‍റെ ആരോഗ്യത്തിനും ജീവശുദ്ധിക്കും അനായാസമായ വളർച്ചയ്ക്കും വേണ്ടി ആചാരിക്കപെടുന്ന സംസ്കാരമാണ് സീമന്തോന്മയനം എന്ന് എഴുതിക്കാണുന്നു.

ഗർഭധാരണത്തിന്‍റെ നാലാം മാസത്തിൽ ശുക്ലപക്ഷത്തിലെ പുല്ലിംഗവാചകമായ ഒരു നക്ഷത്രത്തിൽ സീമന്തോന്മയനം ആചരിക്കണം. ഹോമാഗ്നി ഉണ്ടാക്കിയതിനു ശേഷം അതിൽ ആഹുതി അർപിക്കണം പോലും.

ഇവിടെ സൂചിപ്പിക്കപ്പെട്ട പുല്ലിംഗവാചകമായ നക്ഷത്രം എന്താണ് എന്ന് അറിയില്ല. ദക്ഷിണേഷ്യൻ ജോതിഷത്തിൽ നക്ഷത്രങ്ങളെ പുരുഷയോനിയെന്നും സ്ത്രീയോനിയെന്നും തരംതിരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കുന്നു. ഈ പുരുഷയോനി നക്ഷത്രം ഉള്ള ദിനമാണ് ഇവിടെ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. തീർച്ചയില്ല.

ശുക്ളപക്ഷം എന്നാൽ വെളുത്തവാവ് എന്നാണ് അർത്ഥം എന്ന് മനസ്സിലാക്കുന്നു. ജോതിഷത്തിലെ തിഥിയുമായി ബന്ധപ്പെട്ടകാര്യം ആവാം ഈ പദം.

ആഹുതി എന്നാൽ ഹോമം എന്നാണ് അർത്ഥം. ഹോമം എന്നത് വൈദിക ക്രിയകളിലെ അടിസ്ഥാന ക്രിയയാണ്. അഗ്നിയിൽ മന്ത്രത്തൊടൊപ്പം ഹോമിക്കുന്നത് അതത് ദേവന്മാർക്ക് അഗ്നി എത്തിക്കും എന്നാണ് സങ്കൽപം എന്ന് എഴുതിക്കാണുന്നു. ഈ പ്രവർത്തനത്തെ അതീന്ത്ര്യ സോഫ്ട്വേറിലൂടെ വീക്ഷിച്ചാൽ എന്താണ് കാണുക എന്ന് അറിയില്ല.

മാത്രവുമല്ല, വെളുത്തവാവും, പുരുഷയോനി നക്ഷത്രവും മറ്റും വെറും പൊള്ളയായ വാക്കുകൾ അല്ലതന്നെ. മറിച്ച് അവയ്ക്കും അതീന്ത്ര്യ സോഫ്ട്വേറിൽ വ്യക്തമായ സാന്നിദ്ധ്യം കണ്ടേക്കാം.

സീമന്തോന്നയനം എന്നതിൽ എന്താണ് അതീന്ത്ര്യ കോഡുകളിൽ സംഭവിക്കുന്നത് എന്നത് വ്യക്തമായി അറിയില്ല.

എന്നാൽ

QUOTE: ആഹുതി അർപ്പിച്ചതിന് ശേഷം, പതി-പത്നിമാർ ഏകന്തതയിൽ ഇരിന്നു മന്ത്രോച്ചാരണം ചെയ്യും. അപ്പോൾ ഗർഭിണിയുടെ തലമുടിയിൽ ഭർത്താവ് പ്രത്യേകം തയ്യാറാക്കിയ സുഗന്ധഔഷധതൈലം പുരട്ടികൊടുക്കും.

തുടർന്ന് യജ്ഞ ശിഷ്ടമായ നെയ്യ് ഒരു പരന്ന പാത്രത്തിലാക്കി ഗർഭിണി അതിൽ നോക്കുന്നു.

ഈ അവസരത്തിൽ ഭർത്താവ് ഭാര്യയോടു എന്തുകാണുന്നു എന്ന് ചോദിക്കുകയും, ഭാര്യ പശു, ധനം, ദീർഘായുസ്, യശസ്സ് മുതലായവ കാണുന്നു എന്നുപറയുകയും വേണം. END OF QUOTE

QUOTE

“ഭർത്താവ് : കിം പശ്യസി?

ഭാര്യ : പ്രജാൻ പശുൻ സൗഭാഗ്യം മഹ്യം ദീർഘായുഷ്ട്യം പത്യ പശ്യാമി”

— ഗോഫില ഗൃഹ്യസൂത്രം END OF QUOTE

മനസ്സ് ഏകാഗ്രദയിൽ ആക്കുകയും മന്തോച്ചാരണം ചെയ്യുകയും ചെയ്യുന്നതും, തലമുടിയിൽ സുഗന്ധഔഷധതൈലം പുരട്ടുന്നതും, ഭാര്യ യജ്ഞ ശിഷ്ടമായ നെയ്യിൽ നോക്കുന്നതും, ഭർത്തവിന്‍റെ ചോദ്യത്തിന് ഉത്തരമായി ഭാര്യ ശുഭകരങ്ങളായ കാര്യങ്ങളെ കാണുന്നുവെന്ന് സംസ്കൃത്തിൽ പ്രത്യേകമായി നിശ്ചയിച്ചിട്ടുള്ള പദങ്ങളിൽ പറയുന്നതും മറ്റും, ഇങ്ഗ്ളിഷിൽ നിന്നും നോക്കിയാൽ ശുദ്ധവിഡ്ഢിത്തമായി തോന്നാമെങ്കിലും, കാര്യങ്ങൾ ആവിധമാകണമെന്നില്ല.

ഇന്നുള്ള പല സ്മാർട്ട്ഫോണിലേക്കും നോക്കി, Hey Google! എന്ന് പറഞ്ഞാൽ, ഏതോ അദൃശ്യമായ ദിക്കിൽ നിന്നും ഒരു പ്രേതാത്മാവുപോലുള്ള സ്ത്രീയുടെ പ്രതിഭാഷണം കേൾക്കാൻ ആവും. ഇത് ഒരു അന്ധവിശ്വാസം അല്ലായെങ്കിൽ, സംസ്കൃതമന്ത്രത്തിനുള്ളിലെ യന്ത്രസംവിധാനവും ഒരു അന്ധവിശ്വാസം ആകേണ്ടുന്ന കാര്യം ഇല്ലതന്നെ.

കലർപ്പില്ലാത്ത ഇങ്ഗ്ളിഷ് സംസാരിക്കുന്ന ഒരു ലോകത്തിലെ കാര്യമല്ല ഈ പറഞ്ഞിരിക്കുന്നത്. മറിച്ച്, ഓരോ വാക്കിലും നോട്ടത്തിലും കാഴ്ചയിലും കേൾക്കുന്നകാര്യങ്ങളിലും അറിവിന്‍റെ ഉച്ചനീചത്വ മൂല്യങ്ങളിലും മണക്കുന്ന ഗന്ധങ്ങളിലും സ്പർശനസുഖം നൽകുന്ന വ്യക്തിയിലും മറ്റും, ഇങ്ഗ്ളിഷിന് അറിവില്ലാത്ത അതിഗംഭീരമായുള്ള ഉയരങ്ങളും താഴ്ചകളും ഫ്യൂഡൽ ഭാഷകളിൽ ഉണ്ട് എന്നതാണ് വാസ്തവം. അവയിലെ താഴ്ചകളേയും താഴോട്ടേക്കുള്ള പിടിച്ചുവലികളേയും ആത്മാവിൽ മൂല്യചോഷണം വരുത്തുന്ന അദൃശ്യ കോഡുകളേയും, കടിഞ്ഞാണിട്ടും തടസ്സപ്പെടുത്തിയും മറച്ചുവച്ചും, ഉദരത്തിലിരിക്കുന്ന കുഞ്ഞിനെ അവയിൽനിന്നും സംരക്ഷിക്കാനുള്ള പലവിധ കാര്യങ്ങളിൽ ചിലതാണ് മുകളിൽ പറഞ്ഞിട്ടുള്ളത്.

Image
VED
Posts: 4733
Joined: Wed Aug 23, 2023 7:32 am
Contact:

50

Post posted by VED »

50 #. പുതിയ മനസ്സിലേക്ക് ഇരച്ചുകയറിവരുന്ന നിഷേധാത്മതകളെ തടയാനുള്ള മാന്ത്രികപദ്ധതി



ജാതകർമസംസ്കാരം എന്നതാണ് നാലമത്തെ ചുവട്.

വിക്കീപീഡിയ പേജിൽനിന്നും വായിച്ച വിവരങ്ങൾആണ് താഴെ സ്വന്തം വാക്കുകളിൽ എഴുതിയിട്ടുള്ളത്.

കുട്ടി ജനിച്ചു പൊക്കിൾക്കൊടി മുറിക്കന്നതിന് മുൻപും ശേഷവും ചെയ്യുന്ന കാര്യമാണ് ജാതകർമസംസ്കാരം. അമ്മയുടെ മാനസികവും ശാരീരികവും ആയ സമനിലയും, കുട്ടിയുടെ ബുദ്ധിയും യശോബലങ്ങളും ശുദ്ധമാക്കുന്നതിനാണ് ഇത് ചെയ്യുന്നത് പോലും. ഇവിടെ 'യശോബലം' എന്നാൽ എന്താണ് എന്ന് അറിയില്ല. 'യശോ' എന്നത് യശസ്സുമായി ബന്ധമുള്ള പദമാണ് എന്ന് തോന്നുന്നു.

ശിശുവിനെ ശുദ്ധിചെയ്തും മറ്റ് ശുശ്രൂഷകൾ ചെയ്തും കഴിഞ്ഞ്, സൂതികർമിണി കുട്ടിയെ പിതാവിന് കൈമാറണം. ഇവിടെ സൂതികർമിണിയെന്നത് വയറ്റാട്ടിയാണ്. വയറ്റാട്ടിയെന്നും പേറ്റിച്ചിയെന്നും ഉള്ള പദങ്ങൾ സമൂഹത്തിലെ ഹീനജനത്തിന്‍റെ വാക്കുകൾ ആവാം. ഉന്നതങ്ങളിൽ ഉള്ളവർ ഉപയോഗിക്കുന്ന വാക്കും ആളും സൂതികർമിണി ആയിരിക്കാം.

ഇതിലെല്ലാം എന്തിരിക്കുന്നുവെന്ന് ചോദിച്ചാൽ, വ്യക്തമായുള്ള ഉത്തരം ഫ്യൂഡൽ ഭാഷകളിൽ ഇതിനെല്ലാം വൻ പ്രാധാന്യം ഉണ്ട് എന്നതാണ്. കാരണം ഉന്നതകുലജാതനായ കുട്ടിയെ തൊടുന്നത് വെറും ഒരു പേറ്റിച്ചിയായാൽ, അത് പ്രശ്നം തന്നെയാവാം, ഭാഷാ കോഡുകളുടെ അതീന്ത്ര്യവേദികളിൽ. മാത്രവുമല്ല, സൂതികർമിണി അമ്പലവാസി സ്ത്രീയോ അതുമല്ലെങ്കിൽ നായർ സ്ത്രീയോ ആവാനാണ് സാധ്യത. വെറും വയറ്റാട്ടിയും പേറ്റിച്ചിയും മറ്റും കീഴ്ജന വ്യക്തികൾ ആവാനാണ് സാധ്യതകൂടുതൽ. തീർച്ചയില്ല.

ഇന്ന് ചില ആശുപത്രികളിലെങ്കിലും, ഏത് ശിശുവിനേയും ആദ്യം കൈകാര്യം ചെയ്യുന്നത് അവിടുള്ള ഏറ്റവും കീഴിൽപെട്ട പണിക്കാരിയായിരിക്കും എന്ന് തോന്നുന്നു. കൃത്യമായി പറയാനുള്ള വിവരം ഇല്ല. ഇതിലെന്തിരിക്കുന്നു എന്ന് ചോദിച്ചാൽ, ഇതിലും പലതും ഇരിക്കുന്നുണ്ട് എന്നതാണ് ഉത്തരം.

ഈ ഒരു പ്രശ്നം ഇന്ന് ഇങ്ഗ്ളണ്ടിലെ രാജകുടുംബത്തിന്‍റെ കാര്യത്തിൽ പോലും സംഭവിക്കുന്നുണ്ട് എന്നാണ് തോന്നുന്നത്. മൂന്നാലോക രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ തന്നെ, സ്വന്തം രാജ്യത്ത് സാമൂഹികമായി ഏറ്റവും കീഴിൽനിന്നും വരുന്നവരാവാം ഈ വിധ തൊഴിലുകൾ ചെയ്യുന്നത്. ഇതിൽ എന്തിരിക്കുന്നു എന്നതിനെക്കുറിച്ച് പിന്നീട് ചിലകാര്യങ്ങൾ പറയാം എന്ന് വിചാരിക്കുന്നു. എന്നാൽ ഇപ്പോൾ ഇവിടെ ഓർക്കേണ്ടത്, ഈ ആളുകൾ ഇങ്ഗ്ളിഷ് ഭാഷക്കാർ അല്ലാ എന്നതാണ്.

കുട്ടിയെ കാറ്റും തണുപ്പും സ്പർശിക്കാത്ത ഇടത്ത് ഇരുത്തി, വേദമന്ത്രങ്ങൾ ചൊല്ലിക്കൊണ്ട് ശുദ്ധവെള്ളത്തിൽ കുളിപ്പിച്ച് വെള്ളവസ്ത്രത്തിൽ (ശുഭ്രവസ്ത്രത്തിൽ) പുതച്ച് ഹോമകുണ്ഡത്തിന്‍റെ അരികിൽ പിതാവ് ഇരുന്ന് ഈശ്വരോപാസനയും ഹവനവും ചെയ്യും. ഈ പറഞ്ഞ 'ഹവനം' എന്നതിന് പ്രാർത്ഥന എന്നും വിളിക്കൽ എന്നും അർത്ഥം കാണുന്നുണ്ട്.

നെയ്യും തേനും ചേർത്ത് ചാലിച്ച്, അതിൽ സ്വർണ്ണംകൊണ്ടുള്ള ഒരു വസ്തുകൊണ്ട് തൊട്ട് കുട്ടിയുടെ നാവിൽ 'ഓം' എന്ന് എഴുതും. പിന്നീട് കുട്ടിയുടെ വലത്തെ ചെവിയിൽ 'വേദോസീതി' എന്ന് മെല്ലെ പറഞ്ഞുകൊടുക്കും. 'വേദോസീതി' എന്നതിന്‍റെ അർത്ഥം 'നിന്‍റെ ഗൂഢനാമം വേദം എന്നാകുന്നു', എന്ന് കാണുന്നു. ഇടത്തെ ചെവിയിലും ഇതേ പോലെ 'വേദോസീതി' എന്ന് മന്ത്രിക്കുന്നു.

അതിന് ശേഷം കുട്ടിയുടെ രണ്ട് തോളിലും തൊട്ടുകൊണ്ട് ചില വേദമന്ത്രങ്ങൾ ഉരുവിടുന്നു. ഇതിന് ശേഷം, കുട്ടിയുടെ വീട്ടിലും അമ്മയുടെ ശരീരത്തിലും ജപിച്ചുവെച്ചിരിക്കുന്ന ശുദ്ധജലം തളിക്കുന്നു. ഇതിന് ശേഷം അമ്മയുടെ മുലകൾ കഴുകുന്നു. ആദ്യം വലത്തേ മുലയിലേയും പിന്നീട് ഇടത്തെ മുലയിലേയും പാൽ കുട്ടിക്ക് കൊടുക്കണം പോലും.

തുടർന്നുവരുന്ന പത്ത് ദിവസങ്ങളിലും രണ്ടു സന്ധ്യകളിലും (പ്രഭാതസന്ധ്യ, പ്രദോഷ സന്ധ്യ) ഹോമകർമ്മങ്ങൾ നടത്തുന്നു. ഇത് കുഞ്ഞിന്റേയും മാതാവിന്റേയും രക്ഷക്കായാണ്.

ഇവിടെ ഈ എഴുത്തുകാരന് പറയാനുള്ളത്, പുതിയതും തികച്ചും ശുദ്ധവുമായ ഒരു കമ്പ്യൂട്ടർ എന്നതുപോലെ ഈ ലോകത്തിലേക്ക് കടന്നുവന്ന കുട്ടിയുടെ മനസ്സിലും ശരീരത്തിലും അവയുടെ അതീന്ത്രിയ സോഫ്ട്വേർ കോഡുകളിലും, ചുറ്റുപാടും ഉള്ള വ്യക്തികളിലും സമൂഹത്തിലും ഉള്ള കഠിനമായ നിഷേധാത്മകമായ കാര്യങ്ങളുടെ സോഫ്ട്വേർ കോഡുകൾ കയറിവരാതിരിക്കാനും, അങ്ങിനെ അവയെ വിപരീതമായി ബാധിക്കാതിരിക്കാനും ഉള്ള ഒരു വൻ പദ്ധതിതന്നെയാണ് ഇത് എന്നാണ്.

നവജാത ശിശുവിനെ വൃത്തിയാക്കുന്നതും കുളിപ്പിക്കുന്നതും വെറും പേറ്റിച്ചിലയല്ല മറിച്ച് കുറച്ചുകൂടി ഉയർന്ന ജാതിക്കാരിയായ സൂതികർമിണി ആണ് എങ്കിൽ കൂടി, നമ്പൂതിരിയോട് താരതമ്യം ചെയ്യുമ്പോൾ ആ വ്യക്തിയും കീഴ്ജാതിക്കാരി തന്നെയാണ്. ആ വ്യക്തിയുടെ മനസ്സിലും വാക്കുകളിലും കടന്നുവരാൻ സാധ്യതയുള്ള എടാ, എടീ, നീ, കൊച്ചെ, പാവെ, വാവേ, എടാ മോനെ, എടീ മോളെ, കുട്ടി, ചെക്കൻ, ചെറുക്കൻ, പെണ്ണ് തുടങ്ങിയ വാക്കുകളുടേയും സ്പർശനത്തിന്റേയും കോഡുകളും, കുട്ടിയുടെ മസ്തിഷ്ക സോഫ്ട്വേറിൽ (brain softwareറിൽ) വിപരീത കോഡുകൾ കയറ്റിവിടാതിരിക്കാനുള്ള പദ്ധതികൾ ആണ് ഇവ എന്ന് തോന്നുന്നു.

നവജാത ശിശുവിന്‍റെ മസ്തിഷ്ക സോഫ്ട്വേറിലേക്ക് കാഴ്ചകളിലൂടേയും കേൾവിയിലൂടേയും സ്പർശനത്തിലൂടേയും ഗന്ധങ്ങളിലൂടേയും രൂചികളിലൂടേയും നൂറുകണക്കിനും ആയിരക്കണക്കിനും വിവരങ്ങളും അവയുമായി ബന്ധപ്പെട്ട സോഫ്ട്വേർ കോഡുകളും ഇരച്ചുകയറിക്കൊണ്ടിരിക്കുന്ന സമയമാണ് ജീവിതത്തിലെ ആദ്യ ദിവസങ്ങൾ.

അതിനാൽത്തന്നെ കാഴ്ചകളിലും കേൾക്കുന്ന കാര്യങ്ങളിലും തൊടുന്ന വ്യക്തികളുടെ ഗുണമേന്മയിലും ഗന്ധങ്ങളുടെ നിലവാരത്തിലും രുചിക്കുന്ന വസ്തുക്കളിലും അതീവ ഔന്നിത്യം വരുത്തിക്കൊണ്ട് ചുറ്റുനിന്നും ഇരച്ചുകയറുന്ന നിഷേധാത്മകമായ കോഡുകളെ മാച്ചുകളയാനുള്ള ഒരു ശ്രമം കാണുന്നുണ്ട്.

ചെവിയിൽ 'വേദോസീതി' എന്ന് പറഞ്ഞുകേൾപ്പിക്കുന്നതിന്‍റെ അർത്ഥം 'നിന്‍റെ ഗൂഢനാമം വേദം എന്നാകുന്നു', എന്ന് പറയുന്നുണ്ട് എങ്കിലും, ഇത് അന്നത്തെ നമ്പൂതിരിയല്ലാത്ത വ്യക്തി മനസ്സിലാക്കേണ്ടത് 'അങ്ങയുടെ ഗൂഢനാമം വേദം എന്നാകുന്നു' എന്നാകണം എന്നാണ് തോന്നുന്നത്.

ഇവിടെ ഒരു വൻ സംഗതി പറയേണ്ടിവരുന്നുണ്ട്. യാതോരു ഭാഷയും അറിയില്ലാത്ത നവജാത ശിശുവിന് എങ്ങിനെയാണ് വാക്കുകളിലേയും ദൃശ്യങ്ങളിലേയും ശബ്ദങ്ങളിലേയും രുചികളിലേയും ഗന്ധങ്ങളിലേയും നിഷേധാത്മകത മനസ്സിലാക്കാൻ പറ്റുക എന്നതാണ് ചോദ്യം. ഇതിന്‍റെ വിശദ്ധീകരണം, പുതിയ മസ്തിഷ്ക സോഫ്ട്വേറിന് ഇവ മനസ്സിലാകണം എന്നില്ല എന്നതാവാം. എന്നാലും അവയിൽ നിഗൂഡമായി ഒളിഞ്ഞുകിടക്കുന്ന നെഗറ്റിവ് മൂല്യങ്ങളെ പിടിച്ചെടുക്കാനും അവ സ്വന്തം ഉള്ളറകളിൽ ആലേഖനം ചെയ്യാനും ആവും എന്നതുമാവാം. മസ്തിഷ്കത്തിലേക്കും ശരീരത്തിലേക്കും പിന്നീട് കയറിവരുന്ന വിവരങ്ങളേയും ഡാറ്റകളേയും കോഡുകളേയും ഇവയ്ക്ക് ബാധിക്കാനും സ്വാധീനിക്കാനും ആയേക്കാം.

സൂതികർമിണിയുടെ എടാ, എടീ, നീ എന്നെല്ലാമുള്ള വാക്കുകളും ചിന്തകളും അതുമായി ബന്ധപ്പെട്ട നോട്ടങ്ങളും മറ്റും നൽകുന്ന കോഡുകളെ 'അങ്ങയുടെ ഗൂഢനാമം വേദം എന്നാകുന്നു' എന്ന മന്ത്രിക്കലിലൂടെ മാച്ചുകളയാൻ ആയേക്കാം.

സമൂഹത്തിൽ വളരെ ആധരിക്കപ്പെടുന്ന വ്യക്തി ഒരു വലിയ പണക്കാരന്‍റെ വീട്ടിൽ കയറിവരുന്നു. പാറാവുകാരൻ അദ്ദേഹത്തെ തടയുന്നു. ആളുടെ കോലം കണ്ടിട്ട് വലിയ ആളാണ് എന്ന് പാറാവുകാരന് തോന്നിയില്ല. അയാൾ വന്ന ആളെ പരുക്കാനായി ചോദ്യം ചെയ്തു. ആഗതൻ ഇതിന് അതേ പോലെ പരുക്കനായി പ്രതികരിച്ചു. പാറാവുകാരൻ നീ, എടാ വാക്കുകൾ ആഗതനോട് ഉപയോഗിക്കുന്നു. കയറിവന്ന ആൾക്ക് സ്വന്തം ദേഹത്ത് ചളിതേച്ചതുപോലുള്ള അനുഭവം. അപ്പോഴാണ് വീട്ടുടമ കയറിവരുന്നത്. നോക്കുമ്പോൾ പാറാവുകാരൻ ഈ മഹാ വ്യക്തിയെ തരംതാഴ്ത്തി സംസാരിക്കുന്നതാണ് കാണുന്നത്. സമൂഹത്തിൽ വളരെ ആധരിക്കപ്പെടുന്ന വ്യക്തിയുടെ ദേഹത്ത് പതിച്ചിരിക്കുന്ന ചളി എങ്ങിനെയാണ് നീക്കം ചെയ്യുക?

അതിന് ഒറ്റ മാർഗ്ഗം മാത്രമേ ഉള്ളു. വളരെ വ്യക്തമായും എല്ലാരും കേൾക്കുന്ന സ്വരത്തിലും ആഗതനോട് അങ്ങ്, സാറ്, ചേട്ടൻ, ഇക്ക തുടങ്ങിയ വാക്കുകൾ കുറേയങ്ങ് ഉപയോഗിക്കുക. പോരാത്തതിന്, ഓര്, ഇദ്ദേഹം, സാറ് തുടങ്ങിയ പദങ്ങൾ ഉപയോഗിച്ചുകൊണ്ട് കുറേയങ്ങ് പരാമർശിക്കുക. പിന്നീട് വൻ സൽക്കാരം തന്നെ ഒരുക്കുക. മധുര വാക്കുകളും പലഹാരങ്ങളും ഗന്ധങ്ങളും സ്പർശനങ്ങളും മറ്റും നൽകി തന്നെ വേണം, ദേഹത്ത് കയറിക്കൂടിയിരിക്കുന്ന നിഷേധാത്മതകളെ തുടച്ചുമാറ്റാൻ.

ഇതും ഒരുതരം മന്ത്രവാദം തന്നെയാണ്. ജാതകർമസംസ്കാരം എന്നതിൽ പരാമർശിക്കപ്പെട്ട പലതും ഈ മന്ത്രത്തിലും ഉപയോഗിച്ചുകാണുന്നുണ്ട്.

അഞ്ചാമത്തെ ചുവട് നാമകരണസംസ്കാരം ആണ്.

ഇത് കുട്ടിക്ക് പേര് നൽകുന്ന ചടങ്ങാണ്. പേരിൽ എന്തിരിക്കുന്നു എന്ന ചോദ്യത്തിന്, അതിൽ പലതും ഉണ്ട് എന്നുള്ളതാണ് വാസ്തവം.

QUOTE from Wikipedia:

ശിശുവിന്‍റെ ജനനത്തിനുശേഷം പതിനൊന്നാം ദിവസത്തിലോ നൂറ്റൊന്നാം ദിവസത്തിലോ, ഈ രണ്ടുദിനങ്ങളിലും സാധിച്ചില്ലായെങ്കിൽ രണ്ടാം വർഷത്തിലൊരു ജന്മനക്ഷത്രത്തിലോ പേര് വിളിക്കുന്ന ചടങ്ങാണ് നാമകരണസംസ്കാരം.

മാതാവ് ശിശുവിനെ കുളിപ്പിച്ച് ശുഭ്രവസ്ത്രം ധരിപിച്ചു യജ്ഞവേദിയുടെ പടിഞ്ഞാറെ ഭാഗത്തിരിക്കുന്ന പിതാവിന്‍റെ പിന്നിലൂടെ ചെന്ന് കുഞ്ഞിനെ അദ്ദേഹത്തെ ഏൽപ്പിച്ചിട്ട് ഇടതുഭാഗത്തിരിക്കണം.

മുറജപപ്രകാരം നാമകരണം വിശേഷയജ്ഞാഹുതികളോടെ നടത്തുന്നു.

തുടർന്ന് നാമകരണ ചടങ്ങിൽ വന്നിട്ടുള്ളവർ എല്ലാം ചേർന്ന് ഉപാസന നടത്തുന്നു.

തുടർന്ന് നാമകരണ ചടങ്ങിൽ എത്ത്തിചെർന്നിട്ടുള്ളവർ പിരിഞ്ഞു പോകുമ്പോൾ ശിശുവിനെ നോക്കി

“ഹേ കുഞ്ഞേ ! നീ ആയുഷ്മനും, വിദ്യാധനനും, ധർമാത്മനും യശസ്വിയും, പ്രതാപിയും, പരോപകാരിയും, ഐശ്വര്യ സമ്പന്നനുമാകട്ടെ.”

എന്ന് ആശിർവദിക്കുന്നു END OF QUOTE

ഇവിടെ പറയേണ്ടത്, ഹേ കുഞ്ഞേ! എന്ന പ്രയോഗം നോക്കുക എന്നാണ്. ഈ വാക്യം സംസ്കൃതത്തിൽ ഏത് വിധത്തിലാണ് വാക്യരചന നടത്തിയിട്ടുള്ളത് എന്ന് അറിയില്ല. എന്നാൽ, 'അല്ലയോ മഹാരാജാവേ!' എന്ന ശൈലിയിൽ ആണ് എന്ന് തോന്നുന്നു.

അല്ലാതെ, വാവേ, പാവേ, കുഞ്ഞേ, മോനേ, മോളേ, കുരുന്നേ, കൊച്ചേ എന്നെല്ലാം രീതിയിലിൽ ആണ് എന്ന് തോന്നുന്നില്ല. മാത്രവുമല്ല, ഈ ജനിച്ചകുട്ടിയെ കാണുന്നവർക്കും, കയറിവരുന്നവർക്കും, കോമാളിത്തരത്തിനായും ഗോഷ്ടികളിക്കാനും, വിഡ്ഢിച്ചിരികാണിക്കാനും, കണ്ണുരുട്ടിയും ബൊമ്മകളിച്ചും, എടുത്ത് അമ്മാനമാട്ടിയും മറ്റും ഒരു കീഴ്ജന വ്യക്തിയാക്കാനുള്ള പലരുടേയും പദ്ധതികളിൽ നിന്നും വിടുവിച്ചു നിർത്താനുമുള്ള ഗൂഡമായുള്ള പദ്ധതി ആണ് ഇത് എന്ന് തോന്നുന്നു. കീഴ്ജനത്തിന്‍റെ കൈകളിൽ നവജാതനായ നമ്പൂതിരിക്കുട്ടി പെടാതിരിക്കാൻ നോക്കുന്നുണ്ട്, എന്ന് വ്യക്തം.

ഈ കുട്ടി നിന്‍റെയൊന്നും കീഴിൽ വരുന്ന ആളല്ല. മറിച്ച്, മഹാനാണ്. അത് നീയെല്ലാം മനസ്സിലാക്കിപ്പെരുമാറണം എന്നതാണ് കീഴ്ജനത്തിന് മൌനമായി നൽകുന്ന അടയാളവും സൂചനയും മുന്നറിയിപ്പും താക്കീതും.

ഈ വിധമായുള്ള കാര്യങ്ങൾക്ക് ഫ്യൂഡൽ ഭാഷാ പ്രദേശത്ത് വൻ പ്രസക്തിയുണ്ട് എന്നത് വ്യക്തംതന്നെ. ഉദാഹരണത്തിന്, ഇന്ത്യൻ പട്ടാളത്തിൽ നോക്കുക. വ്യക്തമായ വ്യക്തിദൂരങ്ങൾ ഓഫിസർമാരും അവരുടെ വീട്ടുകാരും ശിപായി പട്ടാളക്കാരുമായി നിലനിർത്തുന്നുണ്ട് എന്നുവേണം മനസ്സിലാക്കാൻ. ഇത് പലപ്പോയും ഭൌതിക ദൂരങ്ങൾ ആവണം എന്നില്ല. മറിച്ച്, ഭാഷാകോഡുകളിലൂടെയുള്ള ദൂരങ്ങളും ഉയർച്ചത്താഴ്ചകളും ആവാം.

ഉന്നതകുലജാതനായ വ്യക്തിയുടെ ശരീരത്തിന്റേയും മനസ്സിന്റേയും അതീന്ത്ര്യ സോഫ്ട്വേർകോഡൂകൾക്ക്, ഫ്യൂഡൽ ഭാഷാകോഡുകളിലെ ഏറ്റവും മുന്തിയതും ഉൽകൃഷ്ടവുമായ കോഡുകളെ ആവഹിച്ചെടുക്കാനുള്ള സൌകര്യവും അവസരവും ആണ് ഒരുക്കപ്പെടുന്നത്.

നാവിൽ എഴുതപ്പെടുന്ന 'ഓം' എന്ന പദം നിഗൂഢമായ ഒരു സോഫ്ട്വേർ കോഡ് അല്ലായെന്ന് പറയാൻ ആവില്ല. മാത്രവുമല്ല, ‘അങ്ങയുടെ നിഗൂഢനാമം വേദം എന്നാണ്’ എന്ന് കൃത്യമായ സംസ്കൃത പദങ്ങളിൽ പറഞ്ഞ് മസ്തിഷ്ക സോഫ്ട്വേറിൽ കയറ്റിവിടുന്നതിലും വല്ല പിന്നാമ്പുറവും കണ്ടേക്കാം.

പിന്നെ പറയാനുള്ളത്, ഈ വിധ കാര്യങ്ങൾ ഓത്തില്ലാത്ത നമ്പൂതിരിമാർക്ക് പറഞ്ഞിട്ടുള്ള കാര്യമല്ലതന്നെ, എന്നതാണ്. പുതുതായി ഹൈന്ദവരായി ചേർന്ന മറ്റ് അനവധി കീഴ്ജന വ്യക്തികൾക്ക് ഈ കാര്യത്തിൽ എന്താണ് സ്ഥാനവും അവകാശവും എന്നതും ചിന്തിക്കേണ്ടുന്നകാര്യമാണ്. അവർ ഏതുവിധത്തിലുള്ള നിഷേധാത്മകതയേയാവാം പുറംതള്ളാൻ ശ്രമിക്കുക, ഈ വിധ പദ്ധതികളിലൂടെ?

Image
Image description
Post Reply